ചായ ഉണ്ടാക്കുമ്പോൾ തേയിലപ്പൊടി എപ്പോൾ ചേർക്കണം?

ക്ഷീണിച്ച് വലഞ്ഞിരിക്കുമ്പോൾ ചെറുചൂടു ചായ ഊതി കുടിക്കുമ്പോൾ കിട്ടുന്ന ആശ്വാസം മനസ്സിന് മാത്രമല്ല ശരീരത്തിനും പുത്തനുണർവ് നൽകും. ഈ ചായ പല വീടുകളിലും പല വിധത്തിലാണ് ഉണ്ടാകുന്നത് എന്ന് മാത്രം. അതുകൊണ്ടാണ് ‘ചായ ഉണ്ടാക്കുന്നത് ശരിയായ രീതിയിലാണോ’ എന്ന് മിക്കവരും ചിന്തിച്ചിട്ടുണ്ടാകും. ചായയ്ക്കും ദിനം ഉണ്ട്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് എല്ലാ വർഷവും മെയ് 21 നാണ് രാജ്യാന്തര ചായ ദിനം ആചരിക്കുന്നത്.

ചായ ഉണ്ടാക്കുമ്പോൾ ചായപ്പൊടി ആദ്യമേ ഇടുന്നതാണോ തിളച്ചു കഴിഞ്ഞ് ഇടുന്നതാണോ നല്ലത്, ഇത് രുചിയിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരുവാൻ സഹായിക്കുമോ?

“സാധാരണ രീതിയിൽ നമ്മൾ വെള്ളം തിളയ്കുമ്പോൾ അതിലേക്ക് തേയിലപ്പൊടി ഇടാറാണ് പതിവ്. അല്ലെങ്കിൽ തേയിലയും പഞ്ചസാരയും ആദ്യമേതന്നെ വെള്ളത്തിലിട്ട് തിളപ്പിക്കും. വെള്ളം അല്ലെങ്കിൽ പാൽ തിളപ്പിച്ച് മാറ്റി വച്ചശേഷം അതിലേക്ക് തേയിലപ്പൊടി ഇടണം. ഇട്ട ശേഷം ഉടൻ തന്നെ ഒരു അടപ്പുകൊണ്ട് അത് മൂടണം. മൂന്നോ നാലോ മിനിറ്റുകൾ കഴിഞ്ഞു അതെടുത്ത് അരിച്ച് ഗ്ളാസ്സിലേക്ക് പകർത്താം, കുടിക്കാം. ശ്രദ്ധിക്കുക, പഞ്ചസാര വേറേ മാത്രമേ ഇടാവൂ.

“തുറന്നുവച്ച് തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്കോ പാലിലേക്കോ തേയില ഇട്ടാൽ തേയിലയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൾസ്, ഗ്ലൈക്കോസൈഡ്സ്, തിയോഗല്ലിൻ എന്നിവയെല്ലാം ബാഷ്പീകരിച്ചു പോകും, പിന്നെ നമുക്ക് ബാക്കി കിട്ടുന്നത് വെറും കളർ വെള്ളം മാത്രമാകുമെന്നാണ്. ഇവയെല്ലാം പോയിക്കഴിഞ്ഞാൽ പിന്നെ ചായ കുടിച്ചാൽ ഉന്മേഷം കിട്ടില്ലത്രെ.

ഒരിക്കലും മധുരം വെള്ളത്തിനൊപ്പം അല്ലെങ്കിൽ പാലിനൊപ്പം ഇട്ടു തിളപ്പിക്കരുത്, പഞ്ചസാരയുടെ കെമിക്കൽ സ്വഭാവം ചായയുടെ അസ്സൽ രുചിയിൽ  മാറ്റങ്ങൾ ഉണ്ടാക്കും.

ഇവിടെ ഗതാഗതക്കുരുക്കില്ല, ഹോണ്‍ മുഴക്കലും; അങ്ങനെയൊരു നഗരം ഇന്ത്യയിലുണ്ട്.

സ്വസ്ഥമായി, സുഗമമായി റോഡിലൂടെ വാഹനം ഓടിക്കുക എന്നത് സ്വപ്‌നമായി കാണുന്ന ലോകത്ത് ഇങ്ങനെ വ്യത്യസ്തമായ ഒരു നഗരമുണ്ട്.

വീട്ടില്‍ നിന്ന് വണ്ടിയുമെടുത്ത് പുറത്തിറക്കുമ്പോള്‍, അല്ലെങ്കില്‍ ഒരു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ നമ്മളെ അലട്ടുന്ന രണ്ട് കാര്യങ്ങളാണ് ഉള്ളത് ഗതാഗത കുരുക്കും ഹോണ്‍ മുഴക്കലിന്റെ കാതടിപ്പിക്കുന്ന ശബ്ദവും. എന്നാല്‍ ഗതാഗതക്കുരുക്കും ഹോണ്‍മുഴക്കലും പോലെയുള്ള യാതൊരു ശല്യവും ഇല്ലാത്ത ഒരു സ്ഥലമുണ്ടെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?

മിസോറാമിന്റെ തലസ്ഥാനമായ വടക്കുകിഴക്കന്‍ ഇന്ത്യയുടെ കുന്നുകളില്‍ ഒളിഞ്ഞിരിക്കുന്ന ഐസ്വാളിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഗതാഗത കുരുക്ക് മൂലം കുഴയുന്ന ഇന്ത്യന്‍ നഗരങ്ങളില്‍നിന്ന് വ്യത്യസ്തമായി ഐസ്വാള്‍ വേറിട്ട് നില്‍ക്കുന്നു. ഒരു പക്ഷേ ഡ്രൈവര്‍മാര്‍ ദീര്‍ഘനേരം വരികളില്‍ ക്ഷമയോടെ കാത്തിരിക്കുകയും ഹോണ്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്ന ഒരേയൊരു ഇന്ത്യന്‍ നഗരമാണിത്.

ഇതൊരു നിയമമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍, തെറ്റി. നിയമത്തിലൂടെയല്ല മറിച്ച് ആഴത്തില്‍ വേരൂന്നിയ അച്ചടക്കത്തിന്റെയും പൗര ഉത്തരവാദിത്തത്തിന്റെയും സംസ്‌കാരത്തിലൂടെയാണ് ഈ നഗരം മുന്നോട്ട് പോകുന്നത്. ഐസ്വാളിലെ റോഡുകളിലെ അച്ചടക്കം ഇന്ത്യയിലുടനീളമുള്ള സന്ദര്‍ശകരില്‍ നിന്ന് മാത്രമല്ല ലോകമെമ്പാടുമുള്ള സന്ദര്‍ശകരില്‍ നിന്നും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ഇവിടെ റോഡുകള്‍ ശാന്തവും സുഗമവുമാണ്. മാത്രമല്ല നാട്ടുകാര്‍ വഴികളില്‍ മാലിന്യം ഇടുന്നില്ല, അവര്‍ പരസ്പരം ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നു. വര്‍ധിച്ചുവരുന്ന ജനസംഖ്യ ഉണ്ടായിട്ടും നഗരം ഇപ്പോഴും സമാധാനപരമായ ഗതാഗത സാഹചര്യങ്ങള്‍ ആസ്വദിക്കുന്നു.

ഒരു സമൂഹമെന്ന നിലയില്‍ ഇവിടുത്തെ ജനങ്ങള്‍ അവരുടെ സത്യസന്ധതയിലും പേരുകേട്ടവരാണ്. ഹോണ്‍ മുഴക്കുന്നത് മര്യാദയില്ലാത്തതും അനാവശ്യവുമാണെന്ന് അവര്‍ കണക്കാക്കുന്നു. ഹോണ്‍മുഴക്കലും ട്രാഫിക്കും നിത്യജീവിതത്തിന്റെ ഭാഗമായ ലോകത്ത് നഗര ജീവിതത്തെ എങ്ങനെ പുനര്‍ നിര്‍വ്വചിക്കുമെന്നും ആളുകളെ എങ്ങനെ കൂടുതല്‍ ഉത്തരവാദിത്തമുളളവരാക്കാമെന്നും ഐസ്വാള്‍ തെളിയിക്കുന്നു.

ഇന്ത്യൻ റെയിൽവേയുടെ സൂപ്പർ ആപ്പ് ‘സ്വറെയിൽ’ ഇപ്പോൾ ആൻഡ്രോയിഡിൽ.

റെയിൽവേയുടെ ഒട്ടുമിക്ക സേവനങ്ങളും ഒന്നിച്ച് ലഭ്യമാക്കുന്ന സൂപ്പർ ആപ്പ് ‘സ്വറെയിൽ’ ലഭ്യമായി തുടങ്ങി. പരീക്ഷണാടിസ്ഥാനത്തിൽ ഗൂഗിൾ പ്ലേ സ്റ്റോറിലൂടെ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കായാണ് ആപ്പ് ലഭ്യമാക്കിയിരിക്കുന്നത്. ദീർഘദൂര, ലോക്കൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഭക്ഷണവും ഓർഡർ ചെയ്യാം. ട്രെയിനിന്റെ ലൈവ് ലൊക്കേഷൻ അറിയാനും ചരക്ക് കൈകാര്യം ചെയ്യാനും ഈ ആപ്പിലൂടെ സാധിക്കും. ആപ്പിൾ ആപ്പ്സ്റ്റോറിൽ സ്വറെയിൽ ആപ്പ് എത്തിയിട്ടില്ല. തുടക്കത്തിൽ അനുവദിച്ച ഡൗൺലോഡുകൾ പൂർത്തിയായതിനാൽ പുതിയ ആളുകൾക്ക് നിലവിൽ ഡൗൺലോഡുകൾ ലഭ്യമല്ല.ആപ്പ് ഉടൻ ലഭ്യമാകുമെന്നാണ് റെയിൽവെ അറിയിപ്പ്.

ഐ.ആർ.സി.ടി.സിയും (ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ) ക്രിസും (സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ്) ചേർന്ന് വികസിപ്പിച്ചതാണ് ഈ ആപ്ലിക്കേഷൻ. നിലവിൽ റെയിൽ കണക്ട് എന്ന ആപ്പ് ഉപയോഗിക്കുന്നവർക്ക് അതിന്റെ അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ച് ഇതിൽ ലോഗിൻ ചെയ്യാം. പുതിയ അക്കൗണ്ടും ഉണ്ടാക്കാവുന്നതാണ്.

യു.ടി.എസ് ആപ്പ് ഉപയോഗിക്കുന്നവർക്ക് അതിലെ ആർ വാലറ്റ് സൗകര്യം പുതിയ ആപ്പുമായി ബന്ധിപ്പിക്കാവുന്നതാണ്. പ്ലാറ്റ്‌ഫോം ടിക്കറ്റെടുക്കുക, ടിക്കറ്റിന്റെ പി.എൻ.ആർ സ്റ്റാറ്റസ് തിരയുക, വണ്ടിയുടെ കോച്ചുകളുടെ സ്ഥാനങ്ങൾ തിരയുക, റെയിൽവേയുടെ സഹായങ്ങൾ, പരാതി നൽകുക തുടങ്ങി ഒട്ടേറെ സേവനങ്ങളും ആപ്പിൽ ലഭ്യമാണ്.

സംസ്ഥാനത്ത് മഴ ശക്തം.

കാലവര്‍ഷം എത്തുന്നതിന് മുന്നോടിയായി സംസ്ഥാനത്ത് പലയിടത്തും കനത്തമഴ. കോട്ടയം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മഴ തുടരുകയാണ്. കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര പഞ്ചായത്തുകളായ തീക്കോയി , തലനാട്, പൂഞ്ഞാർ തെക്കേക്കര എന്നിവിടങ്ങളിൽ ജാഗ്രത തുടരുന്നു. വിനോദസഞ്ചാരകേന്ദ്രമായ തീക്കോയി പഞ്ചായത്തിലെ മാർമല അരുവിയിൽ വെള്ളച്ചാട്ടം അതിശക്തമായതോടെ സന്ദർശകർക്ക്  നിയന്ത്രണപ്പെടുത്തി.

അതിരപ്പിള്ളി ചാര്‍പ്പ വെള്ളച്ചാട്ടവും നിറഞ്ഞൊഴുകുകയാണ്. കോഴിക്കോട് പലയിടത്തും റോഡിൽ വെള്ളക്കെട്ട് ഉണ്ടായി. മലയോര മേഖലയിലും മഴ ലഭിച്ചു. മുക്കത്തെ ഗ്രാമീണ റോഡുകളിൽ ഗതാഗതം മുടങ്ങി. ഹൈസ്‌കൂൾ റോഡിൽ ഓട്ടോറിക്ഷയും ടിപ്പർ ലോറിയും കുടുങ്ങി. പുഴകളിലും ജല നിരപ്പ് ഉയർന്നു.  കല്ലാച്ചിയിലെ റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം മന്ദഗതിയിൽ ആണ്.

പ്ലസ് ടു പരീക്ഷ ഫലം മെയ്‌ 22ന്.

രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 22 പ്രഖ്യാപിക്കും. ഉച്ച മൂന്നിനാണ് ഫലം പ്രസിദ്ധീകരിക്കുക. മൂല്യ നിർണയം പൂർത്തിയായി. ടാബുലേഷൻ പ്രവർത്തികൾ നടന്നു വരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണയം നടന്നു വരികയാണ്. 4,13,589 വിദ്യാർഥികളാണ് പ്ലസ് വൺ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ടാബുലേഷൻ പ്രവൃത്തികൾ പൂർത്തിയാക്കി ഒന്നാം വർഷ പരീക്ഷാ ഫലം ജൂൺ മാസം പ്രസിദ്ധീകരിക്കുന്നതാണ്.”

പ്ലസ് ടു പാസായോ? 81,000 രൂപ വരെ ശമ്പളം വാങ്ങാം, കേന്ദ്ര സർവീസിൽ ഒഴിവ്,​ അപേക്ഷിക്കാൻ ഇനി ദിവസങ്ങൾ മാത്രം.

ഇന്ത്യയിലുടനീളമുളള കായികതാരങ്ങൾക്ക് കേന്ദ്രസർക്കാർ സർവീസിൽ ജോലി നേടാൻ അവസരം. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സാണ് (സിഐഎസ്എഫ്) ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ വിളിച്ചിരിക്കുന്നത്. 403 ഒഴിവുകളാണുളളത്. യോഗ്യരായ സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. സിഐഎസ്എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (cisfrectt.cisf.gov.in) പ്രവേശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ജൂൺ ആറ് വരെ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 25,500 മുതൽ 81,100 രൂപ വരെ ശമ്പളം ലഭിക്കും. അംഗീകൃത സ്ഥാപനത്തിൽ നിന്ന് പ്ലസ് ടു പാസായവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുളളൂ.18നും 23നും ഇടയിൽ പ്രായമുളളവരാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടത്. ഉദ്യോഗാർത്ഥികൾ ഏതെങ്കിലും കായിക ഇനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര തലത്തിൽ പങ്കെടുത്തിരിക്കണം. അല്ലെങ്കിൽ അംഗീകൃത ടൂർണമെന്റിൽ ദേശീയ തലത്തിൽ, സ്വന്തം സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിരിക്കണം. ജനറൽ, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗത്തിൽപ്പെട്ടവർ അപേക്ഷയോടൊപ്പം ഫീസായി 100 രൂപ അടയ്ക്കണം. എസ്‌സി, എസ് ടി, പെൺകുട്ടികൾ എന്നിവർ അപേക്ഷയോടൊപ്പം ഫീസ് സമർപ്പിക്കേണ്ട.

“അപേക്ഷിക്കേണ്ട രീതി


1. സിഐഎസ്എഫിന്റെ ഔദ്യോഗിക വെബ്‌സെറ്റിൽ പ്രവേശിക്കുക

2. ഹെഡ് കോൺസ്റ്റബിളിനായി അപേക്ഷിക്കേണ്ട ഭാഗത്ത് ക്ലിക്ക് ചെയ്യുക.

3. അടിസ്ഥാന വിവരങ്ങൾ നൽകി ലോഗിൻ ചെയ്യുക.

4. ഫോട്ടോ, സ്പോർട്സ് സർട്ടിഫിക്കറ്റുകൾ, യോഗ്യത തെളിയിക്കുന്ന മറ്റ് രേഖകൾ എന്നിവ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക.

5. അപേക്ഷാ ഫീസ് അടയ്ക്കുക.

6. അപേക്ഷ സമർപ്പിക്കുക.

7. ഭാവിയിലേക്കുളള ആവശ്യത്തിനായി അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

വൈദ്യുതി വാഹന വിൽപ്പന ഇടിയുന്നു.

ഏപ്രിലിൽ വൈദ്യുതി വാഹനങ്ങളുടെ വിൽപ്പന മുൻമാസത്തേക്കാൾ 17.6 ശതമാനം ഇടിഞ്ഞ് 167,455 യൂണിറ്റുകളായെന്ന് ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. മൂന്ന് ചക്ര വാഹനങ്ങളൊഴികെയുള്ള വിപണിയിൽ ഇലക്ട്രിക് വാഹന വിൽപ്പന നെഗറ്റീവ് വളർച്ചയാണ് നേടുന്നത്. അതേസമയം കഴിഞ്ഞ വർഷം ഇതേകാലയളവിനേക്കാൾ വിൽപ്പനയിൽ 44.5 ശതമാനം വർദ്ധനയുണ്ടായി. ടി.വിഎസ് മോട്ടോറും ഒല ഇലക്ട്രിക്കും മികച്ച വിൽപ്പനയാണ് നേടിയെങ്കിലും കഴിഞ്ഞ മാസത്തേക്കാൾ വലിയ തിരിച്ചടി വിൽപ്പനയിലുണ്ടായി. ബജാജ് ഓട്ടോ, ഏതർ എന്നിവയുടെ വിൽപ്പനയിലും ഇടിവുണ്ടായി. ടാറ്റ മോട്ടോർസ്, എം.ജി മോട്ടോർ, ഹ്യുണ്ടായ്, ബി.വൈഡി എന്നിവയും വിൽപ്പനയിൽ തിരിച്ചടി നേരിട്ടു. ഹൈബ്രിഡ് വാഹനങ്ങൾക്ക് പ്രിയമേറുന്നതാണ് ഇലക്ട്രിക് വാഹന വിപണിയിൽ ആവേശം നഷ്‌ടമാക്കുന്നത്.

മുടി പെട്ടന്നു വളരാന്‍ തലയോട്ടില്‍ ഇതു മാത്രം പുരട്ടിയാല്‍ മതി.

“പോഷകങ്ങള്‍ നിറഞ്ഞതാണ് മുട്ട. പ്രോട്ടീന്‍, ബയോട്ടിന്‍, വിറ്റാമിന്‍ എ, ഡി, ഇ, അവശ്യധാതുക്കള്‍ എന്നിവയുടെ ഉറവിടമാണ്. ഇത് മുടിക്കും ചര്‍മത്തിനും വളരെ നല്ലതുമാണ്. മുട്ടയിലെ പ്രോട്ടീന്‍ മുടിവളര്‍ച്ചയ്ക്കും മുടിയുടെ ഉള്ള് വര്‍ധിപ്പിക്കാനും സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തിനായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയും ഹെയര്‍പാക്കായും മുട്ട ഉപയോഗിക്കാവുന്നതാണ്. ഇതിനായി മുട്ടകൊണ്ടുള്ള ഹയര്‍ പാക്കുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

ഒരു പാത്രത്തിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് അതിലേക്ക് കുറച്ച് ഒലിവ് ഓയിലും ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്‌തെടുക്കുക. ആദ്യം തലമുടി ചെറുതായൊന്നു നനച്ചു കൊടുക്കുക. ശേഷം ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയാവുന്നതാണ്.

മുടിയില്‍ ജലാംശം നിലനിര്‍ത്താനും മുടിയിഴകളെ ശക്തിപ്പെടുത്താനും ഈ ഹെയര്‍ മാസ്‌ക് സഹായിക്കും. ഇത് മുടിവേഗത്തില്‍ വളരാനും പൊട്ടിപ്പോവാതിരിക്കാനും സഹായിക്കും. 

പഴുത്ത പഴവും ഒരു മുട്ടയും ഒരു സ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുടിയൊന്ന് നനച്ചതിനു ശേഷം മുടിയില്‍ പുരട്ടുക. 20 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് കഴുകിക്കളയാം. മുടിയെ മൃദുവാക്കാനും ശക്തിപ്പെടുത്താനും ഇത് സഹായിക്കും. 

ഒരു പാത്രത്തിലേക്ക് ഒരു മുട്ടയും കുറച്ച് കറ്റാര്‍വാഴയുടെ ജെല്ലും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് തലയോട്ടിയിലും മുടിയിഴകളിലും തേച്ചു പേടിപ്പിക്കുക. 20 മിനിറ്റ് കഴിഞ്ഞു കഴുകാവുന്നതാണ്. ഇത് മുടിയുടെ വളര്‍ച്ചയ്ക്കു മികതച്ചതാണ്.

മാതാപിതാക്കളുടെ പേര് ഒഴിവാക്കും; ഇന്ത്യന്‍ പാസ്‌പോര്‍ട്ടിലെ 5 പ്രധാന മാറ്റങ്ങൾ.

കാലത്തിന് അനുസരിച്ച് സാങ്കേതികമായും അല്ലാതെയുമുള്ള മാറ്റങ്ങള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിലും വരുത്താറുണ്ട്. 2025ല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനുണ്ടാകാൻ പോകുന്ന പ്രധാനപ്പെട്ട അഞ്ചു മാറ്റങ്ങളുണ്ടെന്നാണ് സൂചന. യാത്രകള്‍ കൂടുതല്‍ അനായാസമാക്കാനും സാങ്കേതികമായി കൂടുതല്‍ മികവും സുരക്ഷയും നല്‍കാനും സഹായിക്കുന്ന മാറ്റങ്ങളാണിത്. ഇ– പാസ്‌പോര്‍ട്ട് മുതല്‍ പാസ്‌പോര്‍ട്ടിനായി ജനന സര്‍ട്ടിഫിക്കറ്റ് വരെ നല്‍കേണ്ട കാര്യങ്ങളുണ്ട് ഇക്കൂട്ടത്തില്‍.

∙ ഇ-പാസ്‌പോര്‍ട്ട്

ഇന്ത്യയില്‍ ഇ-പാസ്‌പോര്‍ട്ടുകള്‍ ലഭ്യമായി തുടങ്ങുമെന്നതാണ് 2025ലെ പ്രധാന പ്രത്യേകത. കാഴ്ചയില്‍ നിലവിലുള്ള പാസ്‌പോര്‍ട്ടിന് സമാനമായിരിക്കും ഇ-പാസ്‌പോര്‍ട്ടുകളും. എന്നാല്‍ ഇതിലെ ചിപ്പുകളില്‍ പാസ്‌പോര്‍ട്ട് ഉടമയുടെ ബയോമെട്രിക്ക് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടാവും. ഇത് വിമാനത്താവളങ്ങളിലെ പരിശോധന അതിവേഗത്തിലാക്കാനും സുരക്ഷ വര്‍ധിപ്പിക്കാനും സഹായിക്കും. നിങ്ങളുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞാല്‍ പുതുതായി അനുവദിക്കുന്നത് ഇ-പാസ്‌പോര്‍ട്ടായിരിക്കും.

ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നവരില്‍ ഒരു വിഭാഗത്തിന് ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. 2023 ഒക്ടോബര്‍ ഒന്നിനു ശേഷം ജനിച്ചവരുടെ കാര്യത്തിലാണ് ഇക്കാര്യത്തില്‍ നിര്‍ബന്ധമുള്ളത്. ഇവര്‍ക്ക് പുതിയ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുമ്പോള്‍ ജനനസര്‍ട്ടിഫിക്കറ്റ് മാത്രമായിരിക്കും ജന്മദിനം സംബന്ധിച്ച രേഖ. അതേസമയം അതിനു മുമ്പ് ജനിച്ചവര്‍ക്ക് നേരത്തേതു പോലെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും പാന്‍കാര്‍ഡും വോട്ടര്‍ ഐഡിയും ഡ്രൈവിങ് ലൈസന്‍സുമെല്ലാം ജനനതീയതി തെളിയിക്കാന്‍ രേഖകളായി ഉപയോഗിക്കാം

“പാസ്‌പോര്‍ട്ടില്‍ വിലാസമില്ല”

പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ മേല്‍വിലാസം നല്‍കുന്ന പതിവ് അവസാനിപ്പിക്കും. സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നതിനു പകരം ഡിജിറ്റലായി ഈ വിവരങ്ങള്‍ ബാര്‍കോഡ് രൂപത്തില്‍ രേഖപ്പെടുത്തുകയാണ് ചെയ്യുക. ഇതോടെ അധികൃതര്‍ക്കു മാത്രമായിരിക്കും പാസ്‌പോര്‍ട്ട് ഉടമയുടെ വിലാസം പരിശോധിക്കാനാവുക.

മാതാപിതാക്കളുടെ പേര് ഒഴിവാക്കും

ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ നിന്നും മാതാപിതാക്കളുടെ പേര് ഒഴിവാക്കുന്നതാണ് അടുത്ത പ്രധാന മാറ്റം. അനാവശ്യമായി സ്വകാര്യ വിവരങ്ങള്‍ പരസ്യപ്പെടുത്തേണ്ടി വരുന്നത് ഇതില്‍ നിന്നും ഒഴിവാക്കാനാവും. പ്രത്യേകിച്ചും കുടുംബ വിവരങ്ങള്‍ സ്വകാര്യമാക്കിവയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സിംഗിള്‍ പാരന്റ് കുടുംബങ്ങളിലുള്ളവര്‍ക്ക് ഇത് ആശ്വാസമാവും.

കളര്‍കോഡ്

വ്യത്യസ്ത തരം പാസ്‌പോര്‍ട്ടുകള്‍ക്ക് വ്യത്യസ്ത നിറങ്ങള്‍ നല്‍കുന്നതാണ് മറ്റൊരു സുപ്രധാന മാറ്റം. ഇതോടെ എളുപ്പത്തില്‍ പാസ്‌പോര്‍ട്ടുകളെ തിരിച്ചറിയാന്‍ സാധിക്കും. ഇത് ഇമിഗ്രേഷന്‍, സുരക്ഷാ പരിശോധനകളെ കൂടുതല്‍ വേഗത്തിലും കാര്യക്ഷമവും ആക്കി മാറ്റും. സാധാരണ പാസ്‌പോര്‍ട്ടുകളുടെ പുറം ചട്ടക്ക് നീലനിറവും സര്‍ക്കാര്‍ ഒഫീഷ്യലുകളുടെ പാസ്‌പോര്‍ട്ടിന് വെള്ള നിറവുമായിരിക്കും ഉണ്ടാവുക. നയതന്ത്ര പാസ്‌പോര്‍ട്ടുകള്‍ക്ക് മെറൂണ്‍ നിറവും അടിയന്തര ആവശ്യങ്ങള്‍ക്ക് അനുവദിക്കുന്ന താല്‍ക്കാലിക യാത്രാ രേഖയായ പാസ്‌പോര്‍ട്ടിന് ചാര നിറവുമായിരിക്കും ഉണ്ടാവുക.

ഒന്നോ രണ്ടോ വർഷത്തിനുളളിൽ നഷ്ടമാകുന്നത് മലയാളികൾ ഏറെ ആശ്രയിക്കുന്ന ജോലി.

Verified by MonsterInsights