സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ്.

വൈക്കം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, തലയോലപ്പറമ്പ് ഗവ. ഹോമിയോ ഡിസ്‌പെൻസറി, എസ്.പി.സി. യൂണിറ്റ്, മാതൃഭൂമി സീഡ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച എ.ജെ.ജോൺ മെമ്മോറിയൽ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തും. രാവിലെ 9.30 മുതൽ നടക്കുന്ന ക്യാമ്പ് നടത്തും. രാവിലെ 9.30 മുതൽ നടക്കുന്ന ക്യാമ്പ് തലയോലപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ.ഷാജിമോൾ ഉദ്ഘാടനം ചെയ്യും. പി.ടി.എ. പ്രസിഡന്റ് എം.എ.അക്ബർ അധ്യക്ഷത വഹിക്കും.

നിപ്പയിൽ ആശ്വാസം; 16 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ്.

നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തുവന്ന 16 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എല്ലാവരും ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്. ഇതുവരെയായി ആകെ 58.സാംപിളുകളാണ് നെഗറ്റീവായത്. മലപ്പുറം കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ്പ അവലോകന യോഗത്തില്‍ മന്ത്രി ഓണ്‍ലൈനായി പങ്കെടുത്തു.

.ഇന്നു 3 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 21 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലായി ചികിത്സയിലുള്ളത്. ഇവരില്‍ 17 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. ഇന്ന് പുതിയതായി 12 പേരെയാണ് സെക്കൻഡറി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. ഇന്ന് പുതിയതായി 12 പേരെയാണ് സെക്കൻഡറി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 472 ആയി. 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. ഇന്ന് പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലായി 8376 വീടുകളില്‍ പനി സര്‍വേ നടത്തി. ആകെ 26,431 വീടുകളിലാണ് ഇതുവരെ സര്‍വേ നടത്തിയത്. നാളത്തോടെ എല്ലാ വീടുകളിലും സർവേ പൂര്‍ത്തിയാക്കാനാവും. 224 പേര്‍പേര്‍ക്ക് ഇന്ന് മാനസിക പിന്തുണക്കായി കൗണ്‍സലിങ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

അമീബിക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ സംസ്ഥാനത്ത് ഒരു കുട്ടി കൂടി ചികിത്സയിൽ.

അമീബിക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ സംസ്ഥാനത്ത് ഒരു കുട്ടി കൂടി ചികിത്സയിൽ. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരൻ ആണ് ചികിത്സയിലുള്ളത്. പരിശോധനാഫലം ഇന്ന്(ബുധനാഴ്ച) പുറത്ത് വരും. അമീബിക് മസ്തിഷ്കജ്വരം ബാധിച്ച കണ്ണൂർ സ്വദേശിയായ മൂന്ന് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ്.അതിനിടെ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയില‍ായിരുന്ന പതിനാലു വയസ്സുകാരൻ അഫ്നാൻ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂർവമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാൾ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തിൽ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേർ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തിൽ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തിൽ ആശങ്കയാവുകയാണ്. റിപ്പോർട്ട് ചെയ്തശേഷം ഏഴുവർഷത്തിനിടെ ആറുപേർക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്. മേയ് 21-ന് മലപ്പുറം മൂന്നിയൂർ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂൺ 16-ന് കണ്ണൂരിൽ 13-കാരിയുമാണ് ജൂലായ് മൂന്നിയൂർ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂൺ 16-ന് കണ്ണൂരിൽ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടുവയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതിൽ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടർന്നാണ് രോഗം ബാധിച്ചത്.

എന്താണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്

കെട്ടിക്കിടക്കുന്ന ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധമുള്ള ആളുകളിൽ അപൂർവമായി കാണുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്. ഈ അപൂർവ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠന ഫലങ്ങളും വളരെ കുറവാണ്. സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്. നീർച്ചാലിലോ കുളത്തിലോ  വഴി അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ മൂക്കിലെ നേർത്ത സുഷിരങ്ങൾ വഴി ബാധിക്കുന്നു

രോഗലക്ഷണങ്ങൾ

രോഗാണുബാധ ഉണ്ടായി ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലിൽനിന്നു സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിർണയം നടത്തുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നവർ ഈ രോഗലക്ഷണങ്ങൾ കണ്ടാൽ ഇക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്.

പ്രതിരോധ നടപടികൾ

കെട്ടിക്കിടക്കുന്നതോ വൃത്തിയില്ലാത്തതോ ആയ വെള്ളത്തിൽ കുളിക്കുക, മൂക്കിലൂടെ വെള്ളമൊഴിക്കുക തുടങ്ങിയവയിലൂടെയാണ് അമീബ ശരീരത്തിലെത്തുക. ആയതിനാൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലോ നീർച്ചാലിലോ കുളിക്കാതിരിക്കുക, മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക എന്നിവയിലൂടെ രോഗം വരാതെ നോക്കാം. രോഗലക്ഷണങ്ങൾകണ്ടാൽ അവഗണിക്കാതെ എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കുക. ശരിയായ രീതിയിൽ ക്ലോറിനേറ്റ് ചെയ്ത നീന്തൽ കുളങ്ങളിൽ കുട്ടികൾ കുളിക്കുന്നത് കൊണ്ട് പ്രശ്നമില്ല.

 
 

സ്വര്‍ണ്ണത്തിന് വില കുറയുന്നത് പ്രവാസികള്‍ക്ക് ആശ്വാസമാകും.

കേന്ദ്ര ബജറ്റില്‍ സ്വര്‍ണ്ണം ഇറക്കുമതിയുടെ തീരുവ കുറക്കുന്നത് പ്രവാസി മലയാളികള്‍ക്ക് ആശ്വാസമാകും. കേരളത്തിലെ പ്രവാസി കുടുംബങ്ങളിലേക്ക് ഗള്‍ഫ് നാടുകളില്‍ നിന്ന് കൂടുതല്‍ സ്വര്‍ണ്ണമെത്താന്‍ ഇത് സഹായിച്ചേക്കും. ഉയര്‍ന്ന തീരുവ മൂലം ഗള്‍ഫില്‍ നിന്ന് നിയമാനുസരണം നാട്ടിലേക്ക് സ്വര്‍ണ്ണം കൊണ്ടു വരുന്നതിന്റെ തോത് ഏറെ കുറഞ്ഞിരുന്നു. വാണിജ്യാവശ്യങ്ങള്‍ക്കായി സ്വര്‍ണ്ണം കള്ളക്കടത്തായി
കൊണ്ടുവരുന്നതാണ് ഇപ്പോഴത്തെ രീതി. ബജറ്റില്‍ തീരുവ കുറച്ചതിലൂടെ വില കുറയുമ്പോള്‍ സാധാരണക്കാരായ പ്രവാസികള്‍ പോലും ഗള്‍ഫില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങുന്നത് വീണ്ടും തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇത് സ്വര്‍ണ്ണത്തിന്റെ നിയമാനുസൃതമായ ഇറക്കുമതി വര്‍ധിപ്പിക്കുകയും ചെയ്യും. അതേസമയം, ഇന്ത്യയില്‍
ഉണ്ടാകുന്ന വിലക്കുറവ് ദുബൈ പോലുള്ള ഗള്‍ഫ് വിപണിയില്‍ എങ്ങിനെ പ്രതിഫലിക്കുമെന്നതും പ്രധാനമാണ്്

സ്വര്‍ണ്ണത്തിന്റെ ഗുണനിലവാരം പ്രധാനം
ഗള്‍ഫ് സ്വര്‍ണത്തിന് ഇപ്പോഴും കേരളത്തില്‍ ഡിമാന്റുണ്ട്. ഇന്ത്യന്‍ സ്വര്‍ണ്ണത്തേക്കാള്‍ ഗുണനിലവാരം ഇവക്കുണ്ടെന്നാണ് പൊതുവിലുള്ള വിശ്വാസം. ഇറക്കുമതി തീരുവ കുറവായിരുന്ന കാലത്ത് പ്രവാസി കുടുംബങ്ങളില്‍ വിവാഹ ആവശ്യങ്ങള്‍ക്ക് വലിയ തോതില്‍ സ്വര്‍ണ്ണം കൊണ്ടുവരാറുണ്ടായിരുന്നു. എന്നാല്‍ സ്വര്‍ണ്ണ വിലകൂടിയതിന് പിന്നാലെ നികുതി കൂടി വര്‍ധിച്ചതോടെ ഗള്‍ഫില്‍ നിന്ന് കൊണ്ടുവരുന്ന സ്വര്‍ണ്ണത്തിന്റെ അളവ് കുറഞ്ഞു. ആറു മാസത്തിൽ കൂടുതൽ വിദേശത്തു തങ്ങുന്ന ഇന്ത്യൻ പൗരന് നിയമപ്രകാരം പരമാവധി ഒരു കിലോ (125 പവന്)സ്വര്‍ണ്ണമാണ് ഡ്യൂട്ടി അടച്ച് കൊണ്ടുവരാവുന്നത്. വെള്ളിയാണെങ്കില്‍ 100 ഗ്രാമും. പുതിയ ഇറക്കുമതി നികുതി നിരക്ക് അനുസരിച്ച് അഞ്ച് പവന്‍ സ്വര്‍ണ്ണം കൊണ്ടു വരുമ്പോള്‍ പതിനായിരത്തോളം രൂപയുടെ കുറവ് വരും.സ്വര്‍ണ്ണം നാട്ടിൽ വിൽക്കുകയാണെങ്കിൽ വിമാന ടിക്കറ്റിനുള്ള പണം ഇതുവഴി ലഭിക്കുമെന്നു ചിന്തിക്കുന്ന സാധാരണക്കാരായ ഒട്ടേറെ പ്രവാസികളുണ്ട്.

തിരുവനന്തപുരത്ത് വിദ്യാർഥിനിക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു.

തിരുവനന്തപുരം കല്ലമ്പലത്ത് വിദ്യാർഥിനിക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു. കല്ലമ്പലം നാവായിക്കുളം വെട്ടിയറ എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിക്കാണ് എച്1 എൻ1 സ്ഥിരീകരിച്ചു. കല്ലമ്പലം നാവായിക്കുളം വെട്ടിയറ എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിക്കാണ് എച്ച്1 എൻ1 സ്ഥിരീകരിച്ചത്.വിദ്യാർത്ഥിനി കൊട്ടിയം കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെ ആശുപത്രി അധികൃതർ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പിനെ 

അറിയിക്കുകയായിരുന്നു

നിപ സംശയം:14കാരന്റെ നില ഗുരുതരം, സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള 3 പേര്‍ നിരീക്ഷണത്തില്‍.

കോഴിക്കോട്: നിപ രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ സ്രവം പുണെ വൈറോളജി ഇന്‍സ്റ്റിട്ട്യൂട്ടില്‍ പരിശോധനയ്ക്ക്.

മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ പതിന്നാലുകാരനാണ് ചികിത്സയിലുള്ളത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ വിദഗ്ധചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു..കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള മൂന്ന് പേര്‍ നീരീക്ഷണത്തിലാണ്. നിപ പ്രോട്ടോക്കോള്‍ പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2018 മുതൽ ഇതുവരെയുള്ള കാലയളവിൽ നാല് തവണയാണ് കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യതവണ നിപ രോഗബാധയേത്തുടർന്ന് 17 പേർക്ക് ജീവഹാനി സംഭവിച്ചിരുന്നു. 2021 ൽ പന്ത്രണ്ടുകാരനും 2023 ൽ ഓഗസ്റ്റിലും സെപ്റ്റംബറിലുമായി രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു.
നിപ രോഗബാധ സംശയിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേരും. ഉച്ചയ്ക്ക് ശേഷം മലപ്പുറത്താണ് യോഗം. ആരോഗ്യമന്ത്രി വീണ ജോർജ് മലപ്പുറത്തേക്ക് തിരിച്ചു.

പനിച്ചുവിറച്ച് കേരളം; കോളറ ജാഗ്രതയിൽ തലസ്ഥാനം.

കോളറ പേടിയില്‍ തലസ്ഥാനം ജാഗ്രതയിൽ. വെള്ളിയാഴ്ച്ച മാത്രം നാല് പേർക്ക് കോളറ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് തലസ്ഥാനം. നെയ്യാറ്റിൻകരയിലെ ശ്രീകാരുണ്യ ഹോസ്റ്റലിലെ അന്തേവാസികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോളറ ബാധിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. ഇതിൽ 11 പേരും നെയ്യാറ്റിൻകരയിലെ ഹോസ്റ്റലിലെ അന്തേവാസികളാണ്. കോളറയുടെ ഉറവിടം കണ്ടെത്താനാകാത്തത് കൂടുതല്‍ ആശങ്കയുണ്ടാക്കുകയാണ്.അതേസമയം സംസ്ഥാനത്ത് പകർച്ചപ്പനി പടരുകയാണ്. ഇന്നലെ മാത്രം 12,204 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.11 പേർ മരണപ്പെട്ടു. നാല് പേർ എലിപ്പനി ബാധിച്ചാണ് മരിച്ചത്.പനിബാധിതരുടെ എണ്ണം വർധിക്കുമ്പോഴും കാസർകോട് ജില്ലയില്‍ ആവശ്യത്തിന് ഡോക്ടർമാരില്ലാതെ രോഗികള്‍ വലയുകയാണെന്ന പരാതി ഉയർന്നു. 78 ഡോക്ടർമാരുടെ കുറവാണ് ജില്ലയിലുള്ളത്. 

ജില്ലാ ആശുപത്രിയിലും ജനറൽ ആശുപത്രിയിലും ആർഎംഒമാരില്ല. 22 സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ തസ്തികയും ഒഴിഞ്ഞു കിടക്കുകയാണ്.കാസർകോട് ജില്ലയിൽ 323 ഡോക്ടർമാരുടെ തസ്തികയാണുള്ളത്. മൂന്നുതവണയായി 75 ഡോക്ടർമാരുടെ ഒഴിവിലേക്ക് പിഎസ്‌സി നിയമന ഉത്തരവ് നൽകിയെങ്കിലും 33 പേർ മാത്രമാണ് എത്തിയത്. ഇവരിൽ 30 പേരും പിജി കോഴ്സിനും മറ്റുമായി അവധിയിൽ പോയി. നിലവിലുള്ള ഡോക്ടർമാർ അധികസമയം ഡ്യൂട്ടി എടുത്താണ് ഒ പിയിലും വാർഡിലും ഉള്ള രോഗികളെ പരിശോധിക്കുന്നത്.

പ്രഭാത ശീലങ്ങൾ

ഈ ഏഴു പ്രഭാത ശീലങ്ങൾ ദിവസവും മുഴവൻ ഉന്മേഷം

നിലനിർത്തും

1 . വെള്ളം  കുടിക്കു 

 

   എഴുനേൽക്കുമ്പോൾ  വെറും വയറ്റിൽ  ചെറുചൂടുവെള്ളം  കുടിക്കുന്നത്  ഊർജം 

     നിലനിർത്താൻ  സഹായിക്കുന്നു

2  രവില്ലെ  നേരത്തെ   എഴുനേൽക്കും 

 

 

  ദിവസവും   രവില്ലെ  നേരത്തെ  എഴുനേൽക്കാൻ  ശ്രെമിക്കുക .  ഒരു  ദിവസത്തെ  പോസിറ്റിവിറ്റി 

    കൂട്ടുന്നതിന്   സഹായിക്കും 

 

3 യോഗ  , മെഡിറ്റീഷൻ  ചെയ്യൂ 

 

   എഴുനേറ്റ്  കഴിഞ്ഞാൽ  യോഗ , മെഡിറ്റേഷൻ  യോഗ ,

   മെഡിറ്റേഷൻ  ഇവയിൽ   ഏതങ്കിലും  ഒന്ന്  ചെയ്യുക . ആരോഗ്യാകര്യമായ 

  ശരീരം   ന നിലനിർത്തുനത്തിന്  മാത്രമല്ല , മാനസികാവസ്ഥയെ    മെച്ചപ്പെടുത്തുന്നതിനും

   സഹായിക്കും .

4  ഹെൽത്തി  ബ്രേക്ക്ഫാസ്റ്  കഴിക്കു 

    പ്രാതിലിൽ  ആരോഗ്യകരമായ  ഭക്ഷണങ്ങൾ  ഉൾപെടുത്തുക . ഇത്   പോസിറ്റിവിറ്റിയായിരിക്കാൻ 

     സഹായിക്കും .

5  ഡയറി എഴുതു

  ആ  ദിവസം ഏത്തതൊക്കെയാണ്    ചെയ്യണ്ടത്തെ എന്ന്  ഒരു   ഡയറിയിൽ  കുറിച്ചിടനെത്തുന്നഉം

     സഹായിക്കും .

6  വെയിൽ  കൊള്ളൂ

  രവില്ലെ   എഴുന്നേറ്റു  കഴിഞ്ഞാൽ  അൽപ്പം  നേരം  വെയിൽ 

   കൊള്ളുന്നതും  ആരോഗ്യത്തിന്  നല്ലതാണ്.

7  തണുത്ത  വെള്ളത്തിൽ  മുഖം  കഴിക്കു

    രാവിലെ  തണുത്ത  വെള്ളത്തിൽ  മുഖം 

     കഴിക്കുന്നത്   രക്തയോട്ടം  കൂട്ടാൻ  സഹായിക്കും .

8  എഴുനേറ്റ ഉടൻ  ഫോൺ ഉപയോഗിക്കരുത് 

     രാവിലെ  എഴുനേറ്റ  ഉടൻ  തന്നെ  മൊബൈൽ  ഫോൺ നോക്കുന്നത് 

  ഒഴിവാക്കുക  

 

കോളറയുടെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്.

നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിലെ കോളറ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്. സ്ഥാപനത്തിലെ എട്ടുപേർക്കു കൂടി കോളറ ലക്ഷണങ്ങളുണ്ട്.21 പേരാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആകെ ചികിത്സയിലുള്ളത്. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തിയെങ്കിലും ഉറവിടം കണ്ടെത്താനാകാതെ മടങ്ങി.
സ്ഥാപനത്തിലെ ഭിന്നശേഷിക്കാരനായ യുവാവ് അനു മരിച്ചത് കോളറ കാരണമാണെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. എന്നാല്‍, അനുവിന് കോളറ സ്ഥിരീകരിക്കാനോ അനുവിന്‍റെ സ്രവ സാംപിൾ ഉള്‍പ്പെടെ പരിശോധിക്കാനോ കഴിഞ്ഞിരുന്നില്ല. ഇതിനു പിന്നാലെ പത്തു വയസ്സുകാരനു കോളറ സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യ വകുപ്പ് വിശദമായപരിശോധന നടത്താൻ തുടങ്ങിയത്.

വൃക്കരോഗങ്ങള്‍ കുട്ടികളില്‍ ഇരട്ടി.

രാജ്യത്ത് വൃക്കസംബന്ധമായ രോഗങ്ങള്‍ നേരിടുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണം ആഗോളശരാശരിയിലും അധികം. ആഗോളതലത്തില്‍ 18 വയസ്സില്‍ത്താഴെയുള്ളവരില്‍ വൃക്ക സംബന്ധമായ രോഗങ്ങളുള്ളവര്‍ രണ്ട് ശതമാനമാണ്. ഇന്ത്യയില്‍ 5-19 പ്രായപരിധിയിലുള്ള കുട്ടികളും കൗമാരക്കാരുമായ ജനസംഖ്യയുടെ 4.9 ശതമാനവും ഗുരുതരവൃക്കരോഗം നേരിടുന്നതായി പഠനം വ്യക്തമാക്കുന്നു.ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഡല്‍ഹിയിലെ ജോര്‍ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് ഇന്ത്യ, മുംബൈയിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സസ് എന്നിവരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ സമഗ്ര ദേശീയ പോഷകാഹാരസര്‍വേയിലാണ് കണ്ടെത്തല്‍.

2016-18 കാലയളവില്‍ അഞ്ചിനും 19 വയസ്സിനും ഇടയിലുള്ള രാജ്യത്തെ 24,690 കുട്ടികളില്‍ നിരീക്ഷണം നടത്തി. ഇതില്‍ 57.3 ശതമാനം പേര്‍ ഗ്രാമീണമേഖലയില്‍.വൃക്കകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നതിന് 5-19 പ്രായപരിധിയിലുള്ള കുട്ടികളുടെ രക്തസാംപിള്‍ ശേഖരിച്ച് ഗ്ലോമറുലാര്‍ ഫില്‍ട്രേഷന്‍ നിരക്ക് കണ്ടെത്തി.

.വൃക്കരോഗങ്ങള്‍ നേരിടുന്നവരില്‍ അധികവും ഗ്രാമങ്ങളില്‍നിന്നുള്ള ആണ്‍കുട്ടികള്‍.

.ഭക്ഷണക്രമം, രക്ഷിതാക്കളുടെ വിദ്യാഭ്യാസം, സാമൂഹികപശ്ചാത്തലം എന്നിവ കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നു.

.ആരോഗ്യവിഷയങ്ങളിലെ സാക്ഷരതക്കുറവ്, ആരോഗ്യസേവനങ്ങളുടെ ലഭ്യതയില്ലായ്മ, ചികിത്സതേടുന്നതിനുള്ള വിമുഖത എന്നിവയും കാരണമാകുന്നു.

.മലിനജല-കീടനാശിനി ഉപയോഗം. പോഷകാഹാരക്കുറവ്, പുകവലിക്കാരായ കുടുംബാംഗങ്ങള്‍ തുടങ്ങിയവയും വൃക്കരോഗങ്ങള്‍ക്ക് കാരണമാകുന്നു.

കേരളത്തിലും രാജസ്ഥാനിലും പ്രശ്‌നങ്ങളില്ല

കേരളത്തിലും രാജസ്ഥാനിലും വൃക്കസംബന്ധമായ അസാധാരണ പ്രശ്‌നങ്ങളില്ല. ആന്ധ്രാപ്രദേശ്, തെലങ്കാന, പശ്ചിമബംഗാള്‍, സിക്കിം, അസം, മണിപ്പുര്‍, മിസോറം എന്നിവിടങ്ങളിലാണ് വൃക്കരോഗം കൂടുതലുള്ളത്. പിന്നാക്കവിഭാഗത്തില്‍ ഉള്‍പ്പെടുന്ന 33.4 ശതമാനവും സമ്പന്നരായ കുടുംബത്തില്‍നിന്നുള്ള 33.9 ശതമാനവും ശതമാനവും കുട്ടികള്‍ സര്‍വേയുടെ ഭാഗമായി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് കുട്ടികളിലും കൗമാരക്കാരിലും കൂടുതല്‍ വൃക്കരോഗങ്ങള്‍

 
 
Verified by MonsterInsights