ഏറ്റവും കൂടുതല്‍ വൈദ്യുതി ചിലവാക്കുന്ന വീട്ടുപകരണങ്ങള്‍ ഏതാണ്?

“വീട്ടുപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ രീതിയില്‍ വീട്ടുപകരണങ്ങള്‍ ഉപയോഗിച്ചില്ലെങ്കില്‍ വൈദ്യുതി ബില്ല് കൂടാനുള്ള സാധ്യതയും കൂടുതലാണ്്.

ഫ്രിഡ്ജുകളും ഫ്രീസറുകളും

ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന വീട്ടുപകരണമാണ് ഫ്രിഡ്ജ്. ശരാശരി പ്രതിമാസം ഇവ 30-40 kwh വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. ഫ്രിഡ്ജിന്റെ പഴക്കവും വലുപ്പവും എത്ര തവണ തുറക്കുന്നു, താപനില ഇവയൊക്കെ ആശ്രയിച്ചിരിക്കുന്നു. നന്നായി പരിപാലിക്കുകയും പതിവായി കോയിലുകള്‍ വൃത്തിയാക്കുകയും ഡോര്‍ ഇടയ്ക്കിടെ തുറക്കാതിരിക്കുന്നതുമൊക്കെ വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

എപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഉപകരണമാണ് ഫ്രിഡ്ജ്. അതിനാല്‍ തന്നെ എനര്‍ജി സേവിങ് ഫ്രിഡ്ജ് വാങ്ങുന്നതാണ് നല്ലത്. കുടുംബ വൈദ്യുതി ബില്ലിന്റെ ഏകദേശം 13 ശതമാനത്തോളും ഫ്രിഡ്ജുകളും ഫ്രീസറുകളുമാണ്. എപ്പോഴും ഓണ്‍ ചെയ്തിരിക്കുന്ന ഈ ഉപകരണങ്ങള്‍ താപനില നിലനിര്‍ത്താന്‍ തുടര്‍ച്ചയായി ഊര്‍ജം ഉപയോഗിക്കുന്നു. വലിയ ഫ്രിഡ്ജ് -ഫ്രീസറാണെങ്കില്‍ അല്‍പം കൂടുതല്‍ ചിലവ് വരുന്നതാണ്. 

വാഷിങ് മെഷീന്‍

കൂടുതല്‍ ഊര്‍ജം ആവശ്യമായി വരുന്ന ഒന്നാണ് വാഷിങ് മെഷീന്‍. ഉപയോഗം കഴിഞ്ഞാല്‍ അത് അണ്‍പ്ലഗ് ചെയ്യുന്നതാണ് നല്ലത്. 

ക്ലോത് ഡ്രയര്‍
തുണികള്‍ വെയിലത്ത് ഉണക്കുന്നതാണ് കൂടുതല്‍ നല്ലത്. എങ്കിലും പലരും ക്ലോത് ഡ്രയറാണ് തുണി ഉണക്കാന്‍ ഉപയോഗിക്കുന്നത്. ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം കുറയ്്ക്കുന്നതാണ് നല്ലത്. 

വാഷിങ് മെഷീനില്‍ എത്രയധികം ലോഡ് കൂടുന്നുവോ അത്രയധികം ഊര്‍ജവും ഉപയോഗിക്കുന്നു. തണുത്ത വെള്ളത്തില്‍ കഴുകാനും എയര്‍ ഡ്രൈ ഓപ്ഷനുകള്‍ക്കും തണുത്ത വെള്ളം ഉപയോഗിക്കുക. ഇതും ഊര്‍ജം ഗണ്യമായി കുറയ്ക്കുന്നതാണ്.

ശൈത്യകാലത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നവയാണ് വാട്ടര്‍ ഹീറ്ററുകള്‍. ഇന്ത്യയില്‍ ശരാശരി പ്രതിമാസം 180kwh വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. ഇതിന്റെ വലുപ്പവും താപനിലയുടെ ക്രമീകരണവുമൊക്കെ വൈദ്യുതി ഉപഭോഗത്തെ ആശ്രയിച്ചിരിക്കുന്നു. വൈദ്യുതി കുറയ്ക്കാനായി ഉയര്‍ന്ന ഊര്‍ജക്ഷമതയുള്ള റേറ്റിങ് ഉള്ള ഒരു വാട്ടര്‍ ഹീറ്ററാണ് തിരഞ്ഞെടുക്കേണ്ടത്. പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ഊര്‍ജം ആവശ്യമായി വരുന്ന ഉപകരണമാണ് വാട്ടര്‍ ഹീറ്റര്‍. ഉപയോഗിമില്ലാത്ത സ്ഥലങ്ങളില്‍ അണ്‍ പ്ലഗ് ചെയ്യാന്‍ മറക്കരുത്. 

ടെലിവിഷന്‍

ടെലിവിഷനുകള്‍ പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ഊര്‍ജം ഉപയോഗിക്കുന്നു. അതിനാല്‍ തന്നെ നിരന്തരമായി ഇവ ഉപയോഗിക്കുന്നത് ഒഴിവാക്കാം. ടിവി ഓണ്‍ അല്ലെങ്കിലും പ്ലഗ് ഇന്‍ ചെയ്ത് സ്വിച്ച് ഓണ്‍ ആണെങ്കിലും വൈദ്യുതി ഉപയോഗിക്കാം. അതുകൊണ്ട് തന്നെ സ്‌ക്രീന്‍ സമയം കുറയ്ക്കുന്നതും ഉപയോഗിക്കാത്തപ്പോള്‍ അണ്‍പ്ലഗ് ചെയ്യുകയും ചെയ്യുക.  

എയര്‍ കണ്ടീഷണര്‍

വീട്ടില്‍ വൈദ്യുതി ബില്ല് കൂടാനുള്ള പ്രധാന കാരണം എയര്‍ കണ്ടീഷനറാണ്. അതിനാല്‍ തന്നെ എയര്‍ കണ്ടീഷണറിന്റെ ഉപയോഗം കുറയ്ക്കാം. വേനല്‍കാലത്താണ് എയര്‍കണ്ടീഷനറുകള്‍ കൂടുതലും ഉപയോഗിക്കുക. ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം മുറിയുടെ വലുപ്പം, ആളുകളുടെ എണ്ണം, താപനില ക്രമീകരണം, എസിയുടെ പഴക്കം തുടങ്ങിയവയൊക്കെ വൈദ്യതിയെ ആശ്രയിച്ചിരിക്കുന്നതാണ്.

ഇതിനായി മുറിയില്‍ ശരിയായ വായുസഞ്ചാരം നിലനിര്‍ത്തുകയും സീലിങ് ഫാനുകള്‍ ഉപയോഗിക്കുകയും ചെയ്യേണ്ടതാണ്. ഇങ്ങനെ വൈദ്യുതിയെ കുറച്ചുകൊണ്ടുവരാം. 

മൈക്രോവേവ് ഓവനുകള്‍ കെറ്റിലുകള്‍

ഇവ അടുക്കളയിലെ അവശ്യവസ്തുവായി മാറിയിരിക്കുന്നു. ഉപയോഗിക്കാന്‍ എളുപ്പമാണെങ്കിലും ഇത് കൂടുതല്‍ ഊര്‍ജം ചിലവാക്കുന്നു. ഭക്ഷണം ചൂടാക്കാന്‍ മൈക്രോവേവുകള്‍ പൊതുവെ ഓവനുകളേക്കാള്‍ കാര്യക്ഷമമാണ്. ഉള്ളിലെ വായുവിനെ ചൂടാക്കുകയില്ല. ഭക്ഷണം മാത്രമേ ചൂടാക്കൂ. ചെലവു കുറയ്ക്കുന്നതിനായി ആവശ്യമുള്ളപ്പോള്‍ മാത്രം ഓവന്‍ ചൂടാക്കുക.

ഒന്നിലധികം ഇനങ്ങള്‍ ഒരുമിച്ചു വേവിക്കുക. പാചകം പൂര്‍ത്തിയാകുന്നതിനു കുറച്ചു മുമ്പ് തന്നെ അത് ഓഫ് ചെയ്യുക. ശേഷിക്കുന്ന ചൂട് ഉപയോഗിക്കാം. മാത്രമല്ല ഇതില്‍ വയ്ക്കുന്ന സാധനങ്ങള്‍ അഥവാ പാത്രങ്ങള്‍ മൂടി വേണം വയ്ക്കാന്‍. ഇവ പാചകം വേഗത്തിലാക്കാനും ഊര്‍ജ ഉപയോഗം കുറയ്ക്കാനും സഹായിക്കും. കെറ്റിലും അമിതമായി ഉപയോഗിക്കുന്നത് വൈദ്യുതി ബില്ല് കൂട്ടുന്നവയാണ്.

ഇസ്തിരിപ്പെട്ടി വളരെ സൂക്ഷിച്ച് ഉപയോഗിക്കേണ്ട ഒന്നാണ് ഇസ്തിരിപ്പെട്ടി. അല്ലെങ്കില്‍ അമിതമായ വൈദ്യൂതി വലിക്കുന്നതാണ്. വസ്ത്രങ്ങള്‍ ഇസ്തിരിയിടുമ്പോള്‍ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ഈ തെറ്റുകള്‍ ശ്രദ്ധിക്കുക. ഒന്നോ രണ്ടോ വസ്ത്രങ്ങള്‍ തേക്കുന്നതിനു പകരം ഒരുമിച്ച് കുറച്ചധികം വസ്ത്രങ്ങള്‍ തേച്ചുവയ്ക്കുന്നത് വൈദ്യുതി ലാഭിക്കാന്‍ വളരെയധികം സഹായിക്കും.  പലര്‍ക്കുമുള്ള ഒരു ശീലമാണ് നനഞ്ഞ വസ്ത്രങ്ങള്‍ പെട്ടെന്നുണക്കാന്‍ വേണ്ടി ഇസ്തിരിയിടുന്ന രീതി. പ്രത്യേകിച്ചു മഴക്കാലത്ത്. ഇത് ഒരിക്കലും ചെയ്യാതിരിക്കുക. നനഞ്ഞ വസ്ത്രങ്ങള്‍ ചൂടാക്കാന്‍ അമിതമായി വൈദ്യുതി വലിക്കുന്നതാണ്. വസ്ത്രങ്ങള്‍ തരം തിരിച്ചുവച്ച് ഇസ്തിരിയിടുന്നത് നല്ലതാണ്. ചിലതിനു ചൂട് കൂടുതല്‍ വേണ്ടിവരും. ചിലതിന് ചൂട് കുറവുമായിരിക്കും. അതുകൊണ്ട് തരം തിരിച്ചിടുന്നത് നല്ലതായിരിക്കും. ചൂട് കൂടുതല്‍ വേണ്ട വസ്ത്രങ്ങളാണ് ആദ്യം ഇസ്തിരിയിടേണ്ടത്. ഓഫ് ചെയ്യണം ഉപയോഗം കഴിഞ്ഞാല്‍ ഇസ്തിരി ഓഫ് ചെയ്യാന്‍ മറക്കരുത്. ഓണ്‍ ചെയ്ത് വച്ചിരുന്നാല്‍ വൈദ്യുതി പാഴാകുന്നതാണ്.  ഇസ്തിരിയിടുമ്പോള്‍ വെള്ളം സ്‌പ്രേ ചെയ്യുന്ന രീതിയുണ്ടെങ്കില്‍ ഇതിനു വേണ്ടി തിളപ്പിച്ച വെള്ളം ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കില്‍ തുണികള്‍ കേടുവരാനും പാടുകള്‍ വീഴാനും സാധ്യതയുണ്ട്. 

കേ​ന്ദ്ര സ​ർ​വി​സി​ൽ ബി​രു​ദ​ക്കാ​ർ​ക്ക് അ​വ​സ​രം; 14,582 ഒ​ഴി​വു​ക​ൾ

ബിരുദധാരികൾക്ക് കേന്ദ്ര സർവിസിൽ വിവിധ തസ്തികകളിൽ ജോലി നേടാൻ മികച്ച അവസരം. മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഭരണഘടന സ്ഥാപനങ്ങൾ, ട്രൈബ്യൂണലുകൾ അടക്കം നിരവധി സ്ഥാപനങ്ങളിലായി ഗ്രൂപ് ബി, സി തസ്തികകളിൽ 14,582 ഒഴിവുകളാണ് നിലവിലുള്ളത്. വർഷാവസാനത്തോടെ ഒഴിവുകളുടെ എണ്ണം വധിക്കാനാണ് സാധ്യത. സ്റ്റാഫ് സെലക്ഷൻ കമീഷൻ (എസ്.എസ്.സി) 2025 വർഷം നടത്തുന്ന കമ്പയിൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയുടെ (സി.ജി.എൽ എക്സാം 2025) അടിസ്ഥാനത്തിലാണ് നിയമനം. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം https://ssc.gov.inൽ.

“തസ്തികകൾ: അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ (ഗ്രൂപ് ബി), അസിസ്റ്റന്റ്/ അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ, ഇൻസ്പെക്ടർ ഓഫ് ഇൻകം ടാക്സ്, ഇൻസ്പെക്ടർ (സെൻട്രൽ എക്സൈസ്), പ്രിവന്റിവ് ഓഫിസർ, ഇൻസ്പെക്ടർ (എക്സാമിനർ) സി.ബി.ഐ.സി, അസിസ്റ്റന്റ് എൻഫോഴ്സ്മെന്റ് ഓഫിസർ, സബ് ഇൻസ്പെക്ടർ (സി.ബി.ഐ) ഇൻസ്പെക്ടർ പോസ്റ്റ് -തപാൽ വകുപ്പ്, ഇൻസ്പെക്ടർ -സെൻട്രൽ ബ്യൂറോ ഓഫ് നർകോട്ടിക്സ്, സെക്ഷൻ ഹെഡ് -റയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ശമ്പള നിരക്ക് 44,900- 1,42,400 രൂപ).

അസിസ്റ്റന്റ് / അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ, എക്സിക്യൂട്ടിവ് അസിസ്റ്റന്റ്, റിസർച്ച് അസിസ്റ്റന്റ്, ഡിവിഷനൽ അക്കൗണ്ടന്റ്, എൻ.ഐ.എ സബ് ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ/ജൂനിയർ ഇന്റലിജൻസ് ഓഫിസർ- നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ; ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ്-2, ഓഫിസ് സൂപ്രണ്ട്- (ശമ്പളനിരക്ക് 35,400-1,12,400 രൂപ).

 ഓഡിറ്റർ/അക്കൗണ്ടന്റ്/ജൂനിയർ അക്കൗണ്ടന്റ് (ഗ്രൂപ് സി) (ശമ്പളനിരക്ക് 29,000-92,300 രൂപ).

പോസ്റ്റൽ അസിസ്റ്റന്റ്/സോർട്ടിങ് അസിസ്റ്റന്റ് (തപാൽവകുപ്പ്), സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്/യു.ഡി ക്ലർക്ക്, സീനിയർ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ്, ടാക്സ് അസിസ്‍റ്റന്റ്, സബ് ഇൻസ്പെക്ടർ- സെൻട്രൽ ബ്യൂറോ ഓഫ് നാർകോട്ടിക്സ് (ഗ്രൂപ് സി)- ശമ്പളനരിക്ക് 25,500-81,100 രൂപ).

● യോഗ്യത: മിക്കവാറുമെല്ലാ തസ്തികകൾക്കും അപേക്ഷിക്കുന്നതിന് അംഗീകൃത സർവകലാശാല ബിരുദം മതി. എന്നാൽ, ജൂനിയർ സ്‍റ്റാറ്റിസ്റ്റിക്കൽ ഓഫിസർ തസ്തികക്ക് ഏതെങ്കിലും ബിരുദവും പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സിന് 60 ശതമാനം മാർക്കിൽ കുറയാതെയും ഉണ്ടാകണം. അല്ലെ…

ഇൻസ്പെക്ടർ/ സബ് ഇൻസ്പെക്ടർ (സി.ബി.ഐ/ എൻ.ഐ.എ/ സെൻട്രൽ എക്സൈസ്) ജൂനിയർ ഇന്റലിജൻസ് ഓഫിസർ മുതലായ ചില തസ്തികകൾക്ക് ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസ് ആവശ്യമാണ്. ബോർഡർ റോഡ് ഓർഗനൈസേഷനിലേക്ക് പുരുഷന്മാരെ മാത്രമേ പരിഗണിക്കൂ. മറ്റെല്ലാ തസ്തികകൾക്കും പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. പ്രായപരിധിയും മറ്റു വിശദമായ യോഗ്യത മാനദണ്ഡങ്ങളും വിജ്ഞാപനത്തിൽ ലഭ്യമാണ്.

അപേക്ഷാഫീസ്: 100 രൂപ, വനിതകൾക്കുംഎസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/വിമുക്തഭടന്മാർ എന്നീ വിഭാഗങ്ങൾക്കും ഫീസില്ല. ഓൺലൈനിൽ ജൂലൈ നാലുവരെ അപേക്ഷിക്കാം. അഞ്ചുവരെ ഫീസ് സ്വീകരിക്കും. തെറ്റ് തിരുത്തുന്നതിന് 9-11 വരെ സൗകര്യം ലഭിക്കും. കേരളം, ലക്ഷദ്വീപ്, കർണാടക മേഖലകളിലുള്ളവർ എസ്.എസ്.സിയുടെ ബംഗളൂരു റീജനൽ ഡയറക്ടറുടെ കീഴിലാണ് (www.ssckkr.kar.nic.in). സെലക്ഷൻ ടെസ്റ്റിന് കേരളത്തിൽ എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, കണ്ണൂർ, ലക്ഷദ്വീപിൽ കവരത്തി പരീക്ഷാകേന്ദ്രങ്ങളായിരിക്കും.

സെലക്ഷൻ: കമ്പ്യൂട്ടർ അധിഷ്ഠിത ടയർ-I പരീക്ഷ ആഗസ്റ്റ് 13 മുതൽ 30 വരെയും ടയർ-II പരീക്ഷ ഡിസംബറിലും ദേശീയതലത്തിൽ നടത്തും. മൾട്ടിപ്ൾ ഷിഫ്റ്റുകളായാണ് പരീക്ഷ നടത്തുക. ടയർ-I പരീക്ഷയിൽ ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, പൊതുവിജ്ഞാനം, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് കോംപ്രിഹെൻഷൻ എന്നിവയിൽ ഒബ്ജക്ടിവ് മൾട്ടിപ്ൾ ചോയ്സ് മാതൃകയിൽ 100 ചോദ്യങ്ങൾ, പരമാവധി 200 മാർക്കിന്. ഒരുമണിക്കൂർ സമയം ലഭിക്കും. ടയർ-II പരീക്ഷയിൽ രണ്ടു പേപ്പറുകൾ. പേപ്പർ ഒന്ന് എല്ലാ തസ്തികകൾക്കും നിർബന്ധമാണ്. പേപ്പർ 2 ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ, സ്റ്റാറ്റിസ്റ്റിക്കൽ (ഇൻവെസ്റ്റിഗേറ്റർ) തസ്തികകൾക്കുള്ളതാണ്. പരീക്ഷാഘടനയും സിലബസും മാർക്ക് നിബന്ധനകളുമെല്ലാം അടങ്ങിയ സെലക്ഷൻ നടപടികൾ വിജ്ഞാപനത്തിലുണ്ട്.

ബസ് എവിടെയെത്തിയെന്ന് എളുപ്പം അറിയാം; കെ.എസ്.ആർ.ടി.സി ബസ് ലൈവ് ട്രാക്കിങ്ങിന് ‘ചലോ’ ആപ്പ്

കെ.എസ്.ആർ.ടി.സി ബസ് ലൈവ് ട്രാക്കിങ് ആപ്പ് പ്രവർത്തനം തുടങ്ങി. ‘ചലോ’ എന്ന ആപ്പ് വഴിയാണ് ബസുകൾ എവിടെയെത്തി എന്ന് തത്സമയം അറിയാനാവുക. ഏത് സ്റ്റോപ്പിലും അടുത്തതായി വരാനുള്ള ബസുകളുടെ സമയം, അത് എവിടെയെത്തി എന്നറിയാനുള്ള സൗകര്യം എന്നിവയെല്ലാം ചലോ ആപ്പിലുണ്ട്. ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാം.

സ്വകാര്യ ഏജൻസിയുമായി സഹകരിച്ചാണ് കെ.എസ്.ആർ.ടി.സി ചലോ ആപ്പ് ഒരുക്കിയിരിക്കുന്നത്. നമ്മുടെ ഫോണിലെ ലൊക്കേഷൻ വിവരങ്ങൾ നൽകിയാണ് ഓരോ സ്റ്റോപ്പിലും അടുത്തതായി വരാനിരിക്കുന്ന ബസുകളുടെ സമയം ആപ്പിൽ കാണിക്കുക. ലൊക്കേഷൻ കൊടുക്കുമ്പോൾ അതുവഴി കടന്ന് പോകുന്ന ബസുകളുടെ വിവരങ്ങൾ ലഭ്യമാകും. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ബസ് നിലവിൽ എവിടെയെത്തി എന്നറിയാൻ ‘ട്രാക്ക് ബസ്’ ഓപ്ഷൻ വഴി അറിയാനും കഴിയും.

ബസ് എറൗണ്ട് യു’ എന്ന ഓപ്ഷനിലുള്ള മാപ്പും ആപ്പിലുണ്ട്. ഇതിൽ പോയാൽ ഏതൊക്കെ സ്ഥലങ്ങളിൽ ഏതൊക്കെ ബസുകൾ ഓടുന്നുണ്ട് എന്നറിയാൻ സാധിക്കും. ഓരോ സ്റ്റോപ്പുകളുടെ വിവരങ്ങളും, ഓരോ സ്റ്റോപ്പിലും നിർത്തുന്ന ബസുകളുടെ വിവരങ്ങളും ആപ്പിൽ ലഭിക്കും.

ആപ്പ് ഉപയോഗിക്കേണ്ടത് ഇങ്ങനെ
ഗൂഗിൾ പ്ലേ സ്റ്റോറിൽ (Android ഫോണുകൾക്ക്) അല്ലെങ്കിൽ ആപ്പിൾ ആപ്പ് സ്റ്റോറിൽ (iOS ഫോണുകൾക്ക്) “Chalo – Live Bus Tracking App” എന്ന് തിരഞ്ഞ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. ആദ്യം നമ്മുടെ ലൊക്കേഷൻ സെറ്റ് ചെയ്യണം. ആപ്പ് തുറക്കുമ്പോൾ തന്നെ ലൊക്കേഷൻ വിവരങ്ങൾ ആവശ്യപ്പെടും. “തുടർന്ന് യാത്രയ്ക്ക് ആവശ്യമായ വിവിധ ബസ് സർവിസുകളുടെ വിവരങ്ങൾ ദൃശ്യമാകും. ഇതിൽ നേരിട്ടുള്ള ബസുകൾ കൂടാതെ മറ്റു ബസുകളും കാണിക്കും. എങ്ങനെ ഓരോ ബസുകളിലും എത്തിച്ചേരാം എന്ന വിവരവും ഉണ്ടാകും. മേൽപ്പറഞ്ഞ ലിസ്റ്റ് താഴോട്ടും വലതു വശത്തോട്ടും നീക്കി കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാവുന്നതാണ്. നമ്മൾ നിൽക്കുന്ന സ്റ്റോപ്പിൽ ബസ് എപ്പോൾ എത്തുമെന്നും ബസ്സിൽ സീറ്റുകൾ ഒഴിവുണ്ടോ തിരക്കുണ്ടോ എന്ന വിവരങ്ങളും നമുക്ക് ലിസ്റ്റിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നതാണ്.


ലിസ്റ്റിൽ ഉള്ള സർവിസുകൾ ഓരോന്നിലും അമർത്തിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ലഭിക്കുന്ന വിവരങ്ങളിൽ വീണ്ടും (Track bus option) ക്ലിക്ക് ചെയ്തു ബസ് ട്രാക്ക് ചെയ്യുവാനും ബസ് നമ്പർ മനസ്സിലാക്കുവാനും ബസ് നിലവിൽ ഏത് സ്റ്റോപ്പിലാണ് ഉള്ളതെന്നും കാണുവാനും സൗകര്യമുണ്ട്. ബസിൻ്റെ നീല കളറിലുള്ള ചെറിയ ചിത്രത്തിൽ അമർത്തുമ്പോൾ ബസ് നമ്പർ ലഭ്യമാകും. (താഴേക്കും മുകളിലേക്കും സ്റ്റോപ്പ് സംബന്ധിച്ച ലിസ്റ്റ് നീക്കി നോക്കുവാൻ കഴിയും) ബസ് കടന്നുവരുന്ന ഓരോ സ്റ്റോപ്പുകളും കടന്നുപോകുന്ന സ്റ്റോപ്പുകളും മനസ്സിലാക്കുവാനും റൂട്ടിൽ ഉള്ള മറ്റു ബസ്സുകൾ ഏതെല്ലാമാണെന്ന് കാണുവാനും കഴിയും.

മഴക്കാലത്ത് എളുപ്പത്തിൽ തുണി ഉണക്കാം; വിരിച്ചിടുന്നതിന് മുമ്പ് സിമ്പിളായൊരു കാര്യം ചെയ്താൽ മതി.

മഴക്കാലമായതോടെ മിക്കയാളുകളും നേരിടുന്ന വലിയൊരു പ്രശ്നം തുണി ഉണക്കിയെടുക്കാൻ സാധിക്കുന്നില്ല എന്നതാണ്. വെയിൽ കാണുമ്പോൾ തുണിയെടുത്ത് പുറത്തിടും. എന്നാൽ പെട്ടന്നുള്ള മഴ തുണി മുഴുവൻ നനച്ചുകളയുന്നു. അതിനാൽത്തന്നെ ചിലപ്പോൾ ദിവസങ്ങളെടുത്താലായിരിക്കും തുണി ഉണങ്ങുക.

തുണി പെട്ടന്നുണക്കാൻ ചില പൊടിക്കൈകൾ ഉണ്ട്. ടവ്വൽ റോളിംഗ് രീതിയാണ് ഒരു നുറുങ്ങുവിദ്യ. ഇതിനായി വെള്ളം പെട്ടന്നുവലിച്ചെടുക്കുന്ന ഉണങ്ങിയ ബാത്ത് ടവൽ എടുക്കുക. ഇതിന്റെ നടുവിലായി നനഞ്ഞ വസ്ത്രം വിരിച്ചിടുക.

ശേഷം ടവ്വലും വസ്ത്രവും ചുരുട്ടിയെടുക്കുക. ഇനി തുണി പിഴിയുന്നതുപോലെ ചെയ്യും. ഇങ്ങനെ ചെയ്യുമ്പോൾ തുണിയിലെ വെള്ളം ഒരു പരിധിവരെ ബാത്ത് ടവ്വലിലാകും. ശേഷം ഫാനിന് താഴെ വിരിച്ചിട്ടുകൊടുക്കാം. പെട്ടെന്നുതന്നെ തുണി ഉണങ്ങും.

ഇപ്പോൾ വാഷിംഗ് മെഷീൻ ഇല്ലാത്ത വീടുകൾ വളരെ ചുരുക്കമാണ്. അതിനാൽത്തന്നെ മെഷീനിൽ നന്നായി വെള്ളം കളഞ്ഞ ശേഷം നല്ല കാറ്റും വെളിച്ചവും കിട്ടുന്നൊരു മുറിയിൽ ഡ്രൈയിംഗ് റാക്കിലോ അയയിലോ തുണി വിരിക്കാം. മാത്രമല്ല കഴിവതും ഭാരം കുറഞ്ഞതും എളുപ്പത്തിൽ വെള്ളം പോകുന്നതുമായ തുണികൾ ഉപയോഗിക്കുക.

ഹെയർ ഡ്രയർ ഉപയോഗിച്ചും തുണി ഉണക്കാൻ സാധിക്കും. ഒന്നോ രണ്ടോ തുണിയേ ഉണക്കാനുള്ളൂവെങ്കിൽ ഹെയർ ഡ്രയർ ഉപയോഗിച്ച് ഉണക്കാം. പക്ഷേ വളരെ ശ്രദ്ധയോടെ വേണം ഇതുചെയ്യാൻ.

ആമസോണ്‍ പാക്കേജില്‍ പിങ്ക് ഡോട്ടുകള്‍ കണ്ടാല്‍ സ്വീകരിക്കരുത്; അതൊരു മുന്നറിയിപ്പാണ്.

“ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങാത്തവരായി ആരും ഉണ്ടാവില്ല. വസ്ത്രങ്ങളും മൊബൈല്‍ ഫോണുകളും വീട്ടുസാധനങ്ങളും തുടങ്ങി എന്തെല്ലാം സാധനങ്ങളാണ് ഓണ്‍ലൈനിലൂടെ വാങ്ങാറുള്ളത്. പക്ഷേ അടുത്ത കാലങ്ങളിലായി ഉപഭോക്താക്കളുടെ വിശ്വാസം നഷ്ടപ്പെടുന്നതുപോലുള്ള സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. പണം അടച്ച ശേഷം സാധനങ്ങള്‍ ലഭിക്കാത്തതുമുതല്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ക്ക് പകരം ഇഷ്ടികവരെ പാഴ്‌സലായി വരുന്ന സംഭവങ്ങളടക്കം ഉണ്ടാകുന്നുണ്ട്.

ഇത്തരം സംഭവങ്ങള്‍ തടയുന്നതിനായി ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ഒരു പ്രത്യേക സാങ്കേതിക വിദ്യയുടെ സഹായം സ്വീകരിച്ചിരുന്നു. ആമസോണില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുകയാണെങ്കില്‍ ഓര്‍ഡര്‍ ലഭിച്ച ഉടന്‍തന്നെ പാക്കേജിംഗില്‍ പ്രത്യേക മാര്‍ക്ക് ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

സാധനങ്ങള്‍ വാങ്ങുന്നവരുടെ വിശ്വാസ്യത ഉറപ്പാക്കാനും സാധനങ്ങള്‍ സുരക്ഷിതമായി എത്തുന്നുണ്ട് , അതില്‍ കൃത്രിമം ഇല്ല എന്ന് ഉറപ്പ് വരുത്താനും ലക്ഷ്യമിട്ടുള്ള പുതിയ ടാംപര്‍ പ്രൂഫ് പാക്കേജിംഗ് സാങ്കേതിക വിദ്യയാണ് ആമസോണ്‍ നടപ്പിലാക്കിയിരിക്കുന്നത്. ആമസോണ്‍ ഇതിനോടകം തന്നെ ഈ നൂതന പാക്കേജിംഗ് രീതി ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

എങ്ങനെ തിരിച്ചറിയാം
ആമസോണില്‍ പുതിയ ടാംപര്‍ പ്രൂഫ് പാക്കേജിംഗില്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്ന സവിശേഷമായ സീലുകളുണ്ട്. ഇതുപ്രകാരം പാക്കേജിംഗില്‍ പ്രത്യേക ഡോട്ടുകള്‍ ഉണ്ട്. പാക്കേജ് തുറക്കുമ്പോള്‍ ഈ ഡോട്ടുകളുടെ നിറം മാറുന്നു. സാധാരണയായി ഡോട്ടുകള്‍ വെള്ളയായിരിക്കും. പക്ഷേ പാക്കേജ് തുറന്നാല്‍ ഇത് പിങ്ക് അല്ലെങ്കില്‍ ചുവപ്പ് നിറമായി മാറും.

സോഷ്യല്‍ മീഡിയയിലൂടെ നിരവധി ഉപയോക്താക്കള്‍ ആമസോണ്‍ ഇപ്പോള്‍ ചുവപ്പ് അല്ലെങ്കില്‍ പിങ്ക് നിറമുളള ഒരു പ്രത്യേകതരം ടേപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെളള നിറത്തിലുളള ഡോട്ടാണ് നിങ്ങളുടെ പാക്കേജില്‍ ഉള്ളതെങ്കില്‍ അത് ആരും തുറന്നിട്ടില്ല എന്നും. പിങ്കോ ചുവപ്പോ നിറത്തില്‍ ഡോട്ടുകള്‍ കണ്ടാല്‍ നിങ്ങളുടെ പാക്കേജ് മറ്റാരോ തുറന്നിട്ടുണ്ടെന്ന് മനസിലാക്കുകയും ചെയ്യാം. അതുകൊണ്ട് നിറം മാറിയ ഡോട്ടുള്ള പാക്കേജ് കണ്ടാല്‍ സ്വീകരിക്കരുത്.

നിലവില്‍ മരുന്നുകള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ അത്തരത്തിലുള്ള ഉത്പന്നങ്ങള്‍ക്കാണ് ആമസോണ്‍ കൃത്രിമത്വം തടയുന്ന ഈ പാക്കേജിംഗ് ഉപയോഗിക്കുന്നത്. സമീപ ഭാവിയില്‍ ആമസോണിലൂടെ ഓര്‍ഡര്‍ ചെയ്യുന്ന മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും ഈ സാങ്കേതികവിദ്യ വരുമെന്ന് പ്രതീക്ഷിക്കുന്നു.

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ.

ജനപ്രിയ ഭക്ഷണ, യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്ലസിന്റെ ലോകത്തിലെ ഏറ്റവും മികച്ച 50 പ്രഭാതഭക്ഷണങ്ങളുടെ പട്ടികയിൽ ഇടം നേടി മൂന്ന് ഇന്ത്യൻ വിഭവങ്ങൾ. മഹാരാഷ്‌ട്രയിൽ നിന്നുള്ള മിസൽ പാവ് 18-ാം സ്ഥാനവും, പറാത്ത 23-ാം സ്ഥാനവും, ഡൽഹിയുടെ പ്രിയപ്പെട്ട ചോലെ ബട്ടൂരെ 32-ാം സ്ഥാനവും സ്വന്തമാക്കി.

“ഇവ മൂന്നും പൊതുവെ വടക്കേ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളാണ്. എന്നിരുന്നാലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇവ ജനപ്രിയമാണ്. മഹാരാഷ്‌ട്രയിലെ ഏറ്റവും പ്രശസ്തമായ വിഭവങ്ങളിൽ ഒന്നാണ് മിസൽ പാവ്. ക്രിസ്പിയും എരിവുള്ളതും വർണാഭവുമായ വിഭവമെന്നാണ് ടേസ്റ്റ് അറ്റ്ലസ് അവരുടെ സൈറ്റിൽ ഈ രുചികരമായ വിഭവത്തെക്കുറിച്ച് വിവരിക്കുന്നത്.


ഡൽഹിയിൽ ലഭിക്കുന്ന ഏറ്റവും നല്ല സ്ട്രീറ്റ് ഫുഡ് കോമ്പോകളിൽ ഒന്നാണ് ചോലെ ബട്ടൂരെ. ഇത് ലഭിക്കുന്ന ചില മികച്ച ഭക്ഷണ സ്പോട്ടുകളും സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടേസ്റ്റ് അറ്റ്ലസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പട്ടികയിൽ മികച്ച 50 പ്രഭാതഭക്ഷണങ്ങളുടെ പേരുകൾ മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളുവെങ്കിലും അവരുടെ വെബ്‌സൈറ്റിലെ സമീപകാല പട്ടികയിൽ 51 മുതൽ 100 വരെയുള്ള റാങ്കുകളും ഉൾപ്പെടുന്നു. ഇതിൽ നിഹാരി, ശ്രീഖണ്ഡ്, പാലക് പനീർ തുടങ്ങിയ ഇന്ത്യൻ വിഭവങ്ങളുമുണ്ട്.

ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോ​ഗിച്ച് ഏതെല്ലാം രാജ്യങ്ങളിൽ വാഹനം ഓടിക്കാം?

ഏത് രാജ്യത്തെയും അടുത്തറിയാൻ ഏറ്റവും നല്ല മാർഗം റോഡ് ട്രിപ്പ് ആണെന്ന് പറയാറുണ്ട്. പക്ഷെ നമുക്ക് ഡ്രൈവ് ചെയ്യാൻ ഇഷ്ടമാണെങ്കിലും, സന്ദർശിക്കാൻ പ്ലാൻ ചെയ്യുന്ന രാജ്യത്തിന്റെ ഡ്രൈവിങ് നിയമങ്ങളെക്കുറിച്ച് നന്നായി മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്.

പ്രാദേശിക നിയമങ്ങൾക്ക് പുറമെ, ഏറ്റവും പ്രധാനപ്പെട്ട കാര്യം സാധുവായ ഒരു ഡ്രൈവിങ് ലൈസൻസ് കൈവശം വെക്കുക എന്നതാണ്. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും നിങ്ങളുടെ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാം. ആ രാജ്യങ്ങൾ ഏതൊല്ലാമാണെന്ന് നോക്കാം.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക


നിങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിൽ പ്രവേശിക്കുന്ന തീയതി മുതൽ ഒരു വർഷം വരെയുള്ള കാലയളവിലേക്ക് നിങ്ങളുടെ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് അവിടെ വാഹനം ഓടിക്കാം. നിങ്ങളുടെ ലൈസൻസ് ഇംഗ്ലീഷിൽ അച്ചടിച്ചതായിരിക്കണം. ഏതെങ്കിലും പ്രാദേശിക ഭാഷയിൽ ആവരുത്. കൂടാതെ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ നിങ്ങളുടെ വരവിന്റെയും പോക്കിന്റെയും രേഖയുടെ തെളിവായി ഐ-94 ഫോമും നിങ്ങളുടെ കൈവശം ഉണ്ടായിരിക്കണം. അല്ലെങ്കിൽ, രാജ്യത്ത് പ്രവേശിച്ച തീയതി കാണിക്കാൻ നിങ്ങൾക്ക് സിബിപി ജിഒ (CBP GO) മൊബൈൽ ആപ്പും ഉപയോഗിക്കാം.

കാനഡ

ഇന്ത്യയിൽനിന്ന് ധാരാളം സന്ദർശകർ എത്തുന്ന മറ്റൊരു രാജ്യമായ കാനഡയിലും സാധുവായ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാം. എന്നാൽ ഇതിനുള്ള കാലയളവ് വളരെ കുറവാണ്. ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ഒരുവർഷം വാഹനം ഓടിക്കാൻ കഴിയുന്ന അമേരിക്കയിൽനിന്ന് വ്യത്യസ്തമായി, കാനഡയിൽ നിങ്ങൾക്ക് രണ്ട് മാസത്തേക്ക് മാത്രമേ ഇത് സാധ്യമാകൂ.

യുണൈറ്റഡ് കിങ്ഡം


യുണൈറ്റഡ് കിങ്ഡത്തിലെ എല്ലാ രാജ്യങ്ങളിലും (ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ്) നിങ്ങൾ ആദ്യമായി അവിടെ പ്രവേശിച്ച തീയതി മുതൽ ഒരു വർഷത്തേക്ക് സാധുവായ ഒരു ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാം. എന്നാൽ, നിങ്ങൾക്ക് ഓടിക്കാൻ കഴിയുന്ന വാഹനങ്ങളുടെ വിഭാഗത്തിന് നിയന്ത്രണങ്ങൾ ഉണ്ടാകാം. ചെറിയ കാറുകളും മോട്ടോർസൈക്കിളുകളും ഒരു തടസ്സവുമില്ലാതെ ഉപയോഗിക്കാം.


യൂറോപ്യൻ യൂണിയൻ


ചില യൂറോപ്യൻ രാജ്യങ്ങളിൽ ആദ്യത്തെ പ്രവേശന തീയതി മുതൽ ഒരു നിശ്ചിത കാലയളവിലേക്ക് ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാൻ അനുവദിക്കുന്നു. ജർമ്മനി, ഇറ്റലി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, സ്പെയിൻ, സ്വീഡൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആറ് മുതൽ 12 മാസം വരെ കാലാവധി വ്യത്യാസപ്പെടാം. ലൈസൻസ് ഇംഗ്ലീഷ് ഭാഷയിൽ ആയിരിക്കണമെന്നത് നിർബന്ധമാണ്. ഈ രാജ്യങ്ങളിലെല്ലാം നിങ്ങൾ റോഡിന്റെ വലതുവശത്തുകൂടിയാണ് ഡ്രൈവ് ചെയ്യുന്നതെന്ന് പ്രത്യേകം ഓർക്കുക.

“ഓസ്ട്രേലിയയും ന്യൂസിലാൻഡും

ഓസ്ട്രേലിയയിലും ന്യൂസിലാൻഡിലും നിങ്ങൾക്ക് ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാം. ഓസ്ട്രേലിയ മൂന്നുമാസം വരെ ഡ്രൈവ് ചെയ്യാൻ അനുവദിക്കുമ്പോൾ, ന്യൂസിലാൻഡിൽ ആദ്യത്തെ പ്രവേശന തീയതി മുതൽ ഒരു വർഷത്തേക്ക് ഡ്രൈവ് ചെയ്യാം. ഈ രണ്ട് രാജ്യങ്ങളിലും ഗതാഗതം ഇന്ത്യയിലേതുപോലെ റോഡിന്റെ ഇടതുവശത്തുകൂടിയാണ്.

സിങ്കപുർ


സിങ്കപുരിലും പ്രവേശന തീയതി മുതൽ ഒരു വർഷത്തേക്ക് ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് സാധുവാണ്. ഈ കാലാവധിക്ക് ശേഷം, ബന്ധപ്പെട്ട അധികാരികളിൽനിന്ന് ഒരു പ്രാദേശിക ഡ്രൈവിങ് ലൈസൻസിനായി നിങ്ങൾ അപേക്ഷിക്കേണ്ടിവരും. ഇവിടെയും ഗതാഗതം റോഡിന്റെ ഇടതുവശത്തുകൂടിയാണ്.


സൗദി അറേബ്യ


മിഡിൽ ഈസ്റ്റിലെ പല രാജ്യങ്ങലിൽനിന്നും വ്യത്യസ്ഥമായി, ഇംഗ്ലീഷിൽ അച്ചടിച്ച ഒരു സാധുവായ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് സൗദി അറേബ്യയിൽ വാഹനം ഓടിക്കാം. മൂന്ന് മാസത്തെ കാലയളവിലേക്കാണ് വിദേശ ലൈസൻസ് ഉപയോഗിക്കാൻ സൗദി അനുവദിക്കുന്നത്.


ഹോങ്കോങ്


ഹോങ്കോങ്ങിൽ ഒരുവർഷത്തേക്ക് ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാൻ അനുവദിക്കുന്നുണ്ട്. ഈ കാലയളവിനുശേഷം നിങ്ങൾക്ക് ഒരു പ്രാദേശിക ഡ്രൈവിങ് ലൈസൻസ് നേടേണ്ടിവരും.”

പ്രതിരോധ സേനയിൽ പ്ലസ് ടുകാർക്ക് ഓഫിസറാകാം.

സമർഥരായ പ്ലസ് ടുകാർക്ക് യു.പി.എസ്‍സിയുടെ നാഷനൽ ഡിഫൻസ്/നാവിക അക്കാദമി പരീക്ഷ വഴി പ്രതിരോധസേനയിൽ ഓഫിസറാകാം. 2026 ജൂലൈ ഒന്നിന് ആരംഭിക്കുന്ന 156ാമത് നാഷനൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ), 118ാമത് നേവൽ അക്കാദമി (എൻ.എ) കോഴ്സിലേക്ക് സെപ്റ്റംബർ 14ന് ദേശീയതലത്തിൽ യു.പി.എസ്‍സി നടത്തുന്ന രണ്ടാമത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അവസരം. വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പണത്തിനും https://upsconline.nic.in സന്ദർശിക്കുക. അപേക്ഷ ഫീസ് 100 രൂപ. ജൂൺ 17 വരെ അപേക്ഷിക്കാം.

“ഒഴിവുകൾ: ആകെ 406. നാഷനൽ ഡിഫൻസ് അക്കാദമി -ആർമി 208 (വനിതകൾക്ക് 10), നേവി 42 (വനിതകൾക്ക് 5), എയർഫോഴ്സ്-ഫ്ലൈയിങ് 92 (വനിത 2), ഗ്രൗണ്ട് ഡ്യൂട്ടീസ് (ടെക്നിക്കൽ) 18 (വനിത 2), ഗ്രൗണ്ട് ഡ്യൂട്ടീസ് (നോൺ ടെക്നിക്കൽ) 10 (വനിത 2), നേവൽ അക്കാദമി (10 + 2 കാഡറ്റ് എൻട്രി സ്കീം) 36 (വനിത 4).


യോഗ്യത: അപേക്ഷകർ 2007 ജനുവരി ഒന്നിന് മുമ്പോ 2010 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. ‘എൻ.ഡി.എ’യുടെ ആർമി വിങ്ങിലേക്ക് പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായാൽ മതി. ഏത് സ്ട്രീമിലുള്ളവർക്കും അപേക്ഷിക്കാം. എന്നാൽ, എൻ.ഡി.എയുടെ എയർഫോഴ്സ്, നേവൽ വിങ്ങിലേക്കും നേവൽ അക്കാദമിയിലേക്കും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. പ്ലസ് ടു/തത്തുല്യ പരീക്ഷയെഴുതുന്നവർക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം. ഫിസിക്കൽ ഫിറ്റ്നസടക്കം വിജ്ഞാപനത്തിൽ നിഷ്‍കർഷിച്ച ശാരീരികയോഗ്യതയുണ്ടാകണം.

സെലക്ഷൻ: യു.പി.എസ്‍സി, എൻ.ഡി.എ/എൻ.എ പരീക്ഷയുടെയും എസ്.എസ്.ബി ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. യു.പി.എസ്‍സി പരീക്ഷ 900 മാർക്കിനാണ് (മാത്തമാറ്റിക്സ്, രണ്ടര മണിക്കൂർ, 300 മാർക്ക്, ജനറൽ എബിലിറ്റി ടെസ്റ്റ്, രണ്ടര മണിക്കൂർ, 600 മാർക്ക്). പരീക്ഷാഘടനയും സിലബസും വിജ്ഞാപനത്തിലുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങളാണ്.

വൈദ്യുതി ഉപയോ​ഗം 90 ദശലക്ഷം യൂണിറ്റ് തൊട്ടു, കേരളത്തിന് ഗ്രിഡ് ഇന്ത്യയുടെ മുന്നറിയിപ്പ്.

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 90 ദശലക്ഷം യൂണിറ്റ് തൊട്ടു. മൺസൂൺ ദുർബലമായതോടെ വേനൽക്കാലത്തിനുതുല്യമായാണ് വൈദ്യുതി ഉപഭോഗം ഉയരുന്നത്. രാത്രിയിൽ കടുത്ത വൈദ്യുതിക്ഷാമം നേരിട്ടതോടെ നാഷണൽ ഗ്രിഡിൽനിന്ന് കേരളം അധികവൈദ്യുതിയെടുക്കുകയാണ്. ഇത് ഗ്രിഡിനെ ബാധിക്കുമെന്നതിനാൽ നാഷണൽ ഗ്രിഡ് കൺട്രോൾ റൂമിൽനിന്ന് കേരളത്തിന് മുന്നറിയിപ്പുകിട്ടി. ആവശ്യമുള്ള വൈദ്യുതി പവർ എക്സ്ചേഞ്ചിൽനിന്ന് വാങ്ങാൻ നടപടിയെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

വെള്ളിയാഴ്ച രാത്രിയിലാണ് ഉപഭോഗം 90 ദശലക്ഷം യൂണിറ്റിലെത്തിയത്. കഴിഞ്ഞവർഷം ഇതേസമയത്ത് 80 ദശലക്ഷം യൂണിറ്റേ വന്നിട്ടുള്ളൂ. വ്യാഴാഴ്ച സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടിവന്നിരുന്നു. ജലവൈദ്യുതി ഉത്പാദനവും കുത്തനെ കൂട്ടിയിരിക്കുകയാണ്. 38 മുതൽ 40 ദശലക്ഷം യൂണിറ്റുവരെയാണിപ്പോൾ ഉത്പാദനം. കഴിഞ്ഞവർഷം ഇതേസമയത്ത് 20 ദശലക്ഷം യൂണിറ്റ് മാത്രമേ ഉത്പാദിപ്പിച്ചിരുന്നുള്ളൂ.

വെള്ളിയാഴ്ച വൈദ്യുതി ആവശ്യം 4489 മെഗാവാട്ടായിരുന്നു. ജലവൈദ്യുതോത്പാദനം കൂട്ടിയിട്ടും, നാഷണൽ ഗ്രിഡിൽനിന്ന് 764 മെഗാവാട്ട് വൈദ്യുതി കേരളം അധികമായിയെടുത്തു.

നാഷണൽ ഗ്രിഡിൽനിന്ന് ഏതെങ്കിലുമൊരു സംസ്ഥാനം നിശ്ചിതപരിധിയിലധികം വൈദ്യുതിയെടുത്താൽ ഗ്രിഡ് ഡൗണാവുകയും മറ്റുസംസ്ഥാനങ്ങളിലുൾപ്പെടെ വൈദ്യുതിനിയന്ത്രണം ആവശ്യമായിവരുകയും ചെയ്യും. ഇതാണ് ഗ്രിഡ് ഇന്ത്യ കേരളത്തിന് മുന്നറിയിപ്പുനൽകാൻ കാരണം. രാത്രിയിൽ കേരളത്തിന് 900-1000 മെഗാവാട്ട് വൈദ്യുതിയുടെ കുറവുവരുന്നുണ്ട്. ഇത് തുടരാനാണ് സാധ്യതയെന്നും ഈ ആവശ്യം നിറവേറ്റാനുള്ള വൈദ്യുതി പവർ എക്സ്ചേഞ്ചിൽനിന്ന് മുൻകൂറായി വാങ്ങണമെന്നുമാണ് മുന്നറിയിപ്പ്.

മുൻപ് അഞ്ച് മേഖലാ ലോഡ് ഡെസ്പാച്ച് സെന്ററുകളായിരുന്നു. ഇവയെല്ലാംചേർത്ത് ഇപ്പോൾ നാഷണൽ ഗ്രിഡ് എന്നാക്കിമാറ്റി. ഇതിനുകീഴിലാണ് കേരളം ഉൾപ്പെടുന്ന ബെംഗളൂരു ആസ്ഥാനമായ സതേൺ ലോഡ് ഡെസ്പാച്ച് സെന്റർ വരുന്നത്.

നാഷണൽ ഗ്രിഡിൽനിന്ന് അമിതമായി കേരളം വൈദ്യുതിയെടുത്താൽ ഗ്രിഡിലെ ലോഡ് കുറയ്ക്കുന്നതിനായി ബെംഗളൂരുവിൽനിന്നുതന്നെ കേരളത്തിലെ 220 കെവി ഫീഡറുകൾ ഓഫ്ചെയ്യാനുള്ള സംവിധാനമുണ്ട്. ഈ നടപടിയിലേക്ക് പോകാതിരിക്കാനാണ് വൈദ്യുതി മുൻകൂറായി വാങ്ങണമെന്ന മുന്നറിയിപ്പ്.

സ്‌കൂൾ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് പദ്ധതികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

സംസ്ഥാനത്ത് സ്‌കൂൾ തലങ്ങളിൽ പഠിക്കുന്ന പിന്നാക്ക വിഭാഗം വിദ്യാർഥികൾക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്ന കെടാവിളക്ക് സ്‌കോളർഷിപ്പ് പദ്ധതി, ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി, PM-YASASVI Pre-Matric Scholarship for OBC, EBC & DNT എന്നീ പദ്ധതികൾക്കായി 2025- 26 അധ്യയന വർഷത്തെ അപേക്ഷകൾ ക്ഷണിച്ചു. പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.

അപേക്ഷകർക്കും സ്‌കൂൾ അധികൃതർക്കും ഉള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള സർക്കുലറുകൾ www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ്-സൈറ്റുകളിൽ ലഭ്യമാണ്. സ്‌കൂൾ പ്രവേശന സമയത്ത് തന്നെ പദ്ധതികൾക്കായുള്ള അപേക്ഷാ നടപടികൾ പൂർത്തിയാക്കണം. സ്‌കൂളുകളിൽ നിന്നും ഡാറ്റ എൻട്രി പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുകളിൽ ബന്ധപ്പെടാം.

Verified by MonsterInsights