ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ട ശക്തമായ മഴ

വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ സ്ഥിതിചെയ്യുന്ന ന്യുനമർദ്ദ പാത്തിയുടെ ഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്താ വകുപ്പ്. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്.28ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 29ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. 27, 29, 31 തീയതികളിൽ വ്യാപകമായി ഇടിമിന്നലോടു കൂടിയ  മഴയ്ക്ക് സാധ്യതയുണ്ട്. ജൂലൈ 28 -ന്  വ്യാപകമായി  ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും 25, 26 തീയതികളിൽ  മണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കണ്ണൂർ, കാസർകോഡ്, മാഹി തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയർന്ന തിരമാലകൾക്കും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കേരള തീരത്ത്‌ നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.4 മുതൽ 3.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തമിഴ്‌നാട് തീരത്തും ലക്ഷദ്വീപ്, കർണാടക തീരങ്ങൾക്കും ഉയർന്ന തിരമാല ജാഗ്രത മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം.

ജാഗ്രത നിർദേശങ്ങൾ

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

 മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

ബാങ്കുവഴിയുള്ള പണമിടപാടുകൾക്ക് കെ.വൈ.സി. നിർബന്ധം.

5.49 ലക്ഷ.ത്തിന് മാരുതിയുടെ യൂറോപ്യൻ കാർ വാങ്ങാം.

ഹാച്ച്ബാക്കുകളുടെ അവസാനവാക്കാണ് മാരുതി സുസുക്കി. ഇന്ത്യയിൽ ഏത് വിഭാഗക്കാർക്കും വിശ്വസിച്ച് കൂടെക്കൂട്ടാനാവുന്ന വണ്ടികളാണ് ബ്രാൻഡിനുള്ളത്. ആൾട്ടോ മുതൽ അങ്ങ് ബലേനോ വരെ ഹാച്ച്ബാക്ക് നിരയിൽ ഇടംപിടിക്കുമ്പോൾ ഇക്കൂട്ടത്തിൽ ഏറെ വ്യത്യസ്‌തനായി നിൽക്കുന്ന മോഡലാണ് ഇഗ്നിസ്. മാരുതിയുടെ യൂറോപ്യൻ കാർ എന്നും പലരും വിളിക്കാറുള്ള ഈ കോംപാക്‌ട് ഹാച്ചിന് തുടക്കകാലത്ത് കാര്യമായ പരിഗണന കിട്ടിയിരുന്നില്ലെങ്കിലും പിന്നീട് പലരും ഇഗ്നിസിന്റെ പിന്നാലെ കൂടി. ആളുകൾക്ക് കണ്ട് കണ്ട് ഇഷ്‌ടമായൊരു മോഡലാണിത്. റിറ്റ്സിന്റെ പകരക്കാരനായി കാണാവുന്ന വാഹനം ഇപ്പോൾ യൂത്തിനിടയിലാണ് വലയി ഹിറ്റായിരിക്കുന്നത്.കുറഞ്ഞ വിലയിൽ കുറച്ച് സ്റ്റൈലുള്ള ഹാച്ച്ബാക്ക് വേണമെന്ന് ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട കാറാണ് ഇഗ്നിസ്. ഇപ്പോഴിതാ കോംപാക്‌ട് ഹാച്ച്ബാക്കിനെ കൂടുതൽ ജനകീയനാക്കാനുള്ള തന്ത്രവും ആവിഷ്ക്കരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാരുതി സുസുക്കി. മറ്റൊന്നുമല്ല, ഇഗ്നിസിന്റെ പുത്തനൊരു വേരിയന്റ് പുറത്തിറക്കിയതാണ് സംഭവം. ഇഗ്‌നിസ് റേഡിയൻസ് എഡിഷൻ എന്നറിയപ്പെടുന്ന ഇത് വെറും 5.49 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാനാവും.മാരുതി സുസുക്കി ഇഗ്‌നിസ് റേഡിയൻസ് എഡിഷൻ അധിക ആക്‌സസറികളോടെ സിഗ്മ, സീറ്റ, ആൽഫ വകഭേദങ്ങളിൽ ലഭ്യമാണ്. റേഡിയൻസ് എഡിഷൻ നിരവധി കോസ്മെറ്റിക് പരിഷ്ക്കാരങ്ങളുമായാണ് കടന്നുവന്നിരിക്കുന്നത്. ആക്‌സസറികളോട് കൂടിയ ഇഗ്നിസ് സിഗ്മ ബേസ് വേരിയന്റിനേക്കാൾ 35,000 രൂപ വില കുറവാണിതിന് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

 

മാരുതി സുസുക്കി ഇഗ്‌നിസ് റേഡിയൻസ് എഡിഷൻ അധിക ആക്‌സസറികളോടെ സിഗ്മ, സീറ്റ, ആൽഫ വകഭേദങ്ങളിൽ ലഭ്യമാണ്. റേഡിയൻസ് എഡിഷൻ നിരവധി കോസ്മെറ്റിക് പരിഷ്ക്കാരങ്ങളുമായാണ് കടന്നുവന്നിരിക്കുന്നത്. ആക്‌സസറികളോട് കൂടിയ ഇഗ്നിസ് സിഗ്മ ബേസ് വേരിയന്റിനേക്കാൾ 35,000 രൂപ വില കുറവാണിതിന് എന്നതും ശ്രദ്ധേയമായ കാര്യമാണ്.ഇതിനൊപ്പം ക്രോം ആക്‌സൻ്റുകൾ, ഡോർ വിസറുകൾ, 15 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിങ്ങനെ 3,650 രൂപ വില വരുന്ന അധിക ആക്‌സസറികളും മാരുതി സുസുക്കി വാഗ്‌ദാനം ചെയ്യുന്നുണ്ട്. പണത്തിന് കൂടുതൽ മൂല്യം നൽകിക്കൊണ്ട് റേഡിയൻസ് എഡിഷൻ ആളുകളെ ആകർഷിക്കാൻ പ്രാപ്‌തമാണെന്നാണ് വിവരം. ഇഗ്‌നിസ് റേഡിയൻസ് എഡിഷൻ ടോപ്പ് എൻഡ് സീറ്റയിലും ആൽഫ ട്രിം ലെവലുകളിലും ലഭ്യമാണെന്നും കമ്പനി പറയുന്നുണ്ട്.ഇവയ്ക്ക് 6.96 ലക്ഷം രൂപയ്ക്കും 7.41 ലക്ഷം രൂപയ്ക്കുമിടയിലാണ് എക്സ്ഷോറൂം വില വരുന്നത്. പുതിയ മോഡൽ ഈ പറഞ്ഞ വേരിയന്റുകളേക്കാൾ 35,000 രൂപ വിലക്കുറവിലും ലഭിക്കും. ഒപ്പം 9,500 രൂപ വില വരുന്ന ഒറിജിനൽ ആക്‌സസറികളുടെ ഒരു നീണ്ട ലിസ്റ്റും വാഗ്‌ദാനം ചെയ്യും. ഇതിൽ ഡോർ വൈസറുകൾ, ഡോർ ക്ലാഡിംഗുകൾ, വ്യത്യസ്ത സീറ്റ് കവറുകൾ, കറുത്ത കുഷ്യനുകൾ എന്നിവയെല്ലാമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ആൽഫയെ അടിസ്ഥാനമാക്കിയുള്ള റേഡിയൻസ് എഡിഷൻ്റെ വില 7.61 ലക്ഷം രൂപയാണ് വരുന്നത്. 8.06 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ആൽഫയേക്കാൾ വിലക്കുറവാണെന്നത് എന്തായാലും എല്ലാത്തരം ഉപഭോക്താക്കളെയും ആകർഷിക്കുമെന്ന് ഉറപ്പാണ്. 2017 ജനുവരിയിലാണ് മാരുതി സുസുക്കി ഇഗ്‌നിസ് ആദ്യമായി പുറത്തിറക്കിയത്, ഒമ്പത് വർഷത്തിനുള്ളിൽ 27 ലക്ഷം യൂണിറ്റ് വിൽപ്പന കടന്ന നെക്‌സ പ്രീമിയം റീട്ടെയിൽ ശൃംഖലയിലൂടെയാണ് ഇത് വിറ്റഴിക്കുന്നത്. നെക്‌സ ഡീലർഷിപ്പിലെ എൻട്രി ലെവൽ മോഡൽ ആയിരുന്നെങ്കിലും തുടക്കകാലത്ത് വാഹനത്തിന്റെ വിൽപ്പന അത്ര ആകർഷകമായിരുന്നില്ല. എന്നാൽ പിന്നീട് വാങ്ങിയവരെല്ലാം മികച്ച അഭിപ്രായം മറ്റുള്ളവരിലേക്ക് എത്തിച്ചതോടെ കാറിന്റെ ഭാഗ്യം തെളിഞ്ഞു. യൂറോപ്യൻ സ്റ്റൈലിംഗിനൊപ്പം കിടിലൻ പെർഫോമൻസും ഉഗ്രൻ മൈലേജും കൂടിയായപ്പോൾ ഇഗ്നിസിന് പകരം വെക്കാൻ സെഗ്മെന്റിൽ മോഡലുകളില്ലാതെയായി. ഇന്ത്യയിൽ മാത്രം ഇതുവരെ ഇഗ്‌നിസിൻ്റെ 2.80 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്, ടാറ്റ ടിയാഗോ, സിട്രൺ C3, മാരുതി സുസുക്കിയുടെ മറ്റ് ചെറിയ ഹാച്ച്ബാക്കുകൾ എന്നിവയുമായാണ് ഇഗ്നിസിന്റെ മത്സരം. 83 bhp പവറിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ പര്യാപ്തമായ 1.2 ലിറ്റർ ഫോർ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് മാരുതി ഇഗ്ന്സിന്റെ ഹൃദയം. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായോ അഞ്ച് സ്പീഡ് എഎംടിയുമായോ ജോടിയാക്കി വാഹനം വാങ്ങാം. കഴിഞ്ഞ മാസം ആൾട്ടോ K10, എസ്-പ്രെസോ, സെലേറിയോ എന്നിവയിൽ ഡ്രീം സീരീസ് അവതരിപ്പിച്ചതിന് പിന്നാലെയാണ് ഇഗ്നിസ് റേഡിയൻസ് എഡിഷനും കടന്നുവരുന്നത്. ഇത് വിൽപ്പന വർധിപ്പിക്കുമെന്നാണ് കരുതുന്നത്. ഫ്രോങ്ക്സ്, ഗ്രാൻഡ് വിറ്റാര, ബ്രെസ്സ തുടങ്ങിയ എസ്‌യുവികൾ ഓരോ മാസവും മികച്ച സംഖ്യകൾ നേടിയെടുക്കുന്നതിനിടയിൽ ഈ പുതിയ അവതരണങ്ങളിലൂടെ തങ്ങളുടെ ഹാച്ച്ബാക്ക് ലൈനപ്പിൻ്റെ വിൽപ്പന എണ്ണം വർധിപ്പിക്കുകയാണ് മാരുതിയുടെ ലക്ഷ്യം. ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

 

സ്ഥിര നിക്ഷേപത്തിലൂടെ കൂടുതൽ സമ്പാദ്യം, പലിശ നിരക്കുയർത്തി എച്ച്‌ഡിഎഫ്‌സി ബാങ്ക്, 7.9% വരെ പലിശ നേടാം.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബജറ്റിന് ശേഷം കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് ഒരു സമ്മാനം നൽകി. ബജറ്റിന് ശേഷം എച്ച്‌ഡിഎഫ്‌സി ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ 0.20 ശതമാനം വർധിപ്പിച്ചു. എച്ച്ഡിഎഫ്സി ബാങ്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. പുതിയ നിരക്കുകൾ 24 ജൂലൈ 2024 മുതൽ പ്രാബല്യത്തിൽ വന്നു.

രണ്ട് കോടി വരെയുള്ള സ്ഥിര നിക്ഷേപത്തിന് ബാങ്ക് നൽകുന്ന പലിശ നിരക്ക് പരിശോധിക്കാം.

1.7 ദിവസം മുതൽ 14 ദിവസം വരെ: പൊതുജനങ്ങൾക്ക് – 3 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 3.50 ശതമാനം

2.15 ദിവസം മുതൽ 29 ദിവസം വരെ: പൊതുജനങ്ങൾ – 3 ശതമാനം; മുതിർന്ന പൗരന്മാർ – 3.50 ശതമാനം

3.30 ദിവസം മുതൽ 45 ദിവസം വരെ: പൊതുജനങ്ങൾ – 3.50 ശതമാനം; മുതിർന്ന പൗരന്മാർ – 4 ശതമാനം

4. 46 ദിവസം മുതൽ 60 ദിവസം വരെ: പൊതുജനങ്ങൾ – 4.50 ശതമാനം; മുതിർന്ന പൗരന്മാർ – 5.00 ശതമാനം

5.61 ദിവസം മുതൽ 89 ദിവസം വരെ: പൊതുജനങ്ങൾ – 4.50 ശതമാനം; മുതിർന്ന പൗരന്മാർ – 5 ശതമാനം

 

6.90 ദിവസം മുതൽ 6 മാസം വരെ: പൊതുജനങ്ങൾ – 4.50 ശതമാനം; മുതിർന്ന പൗരന്മാർ – 5 ശതമാനം

7.6 മാസം 1 ദിവസം മുതൽ 9 മാസത്തിൽ താഴെ: പൊതുജനങ്ങൾ – 5.75 ശതമാനം; മുതിർന്ന പൗരന്മാർ – 6.25 ശതമാനം

8.9 മാസം 1 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ: പൊതുജനങ്ങൾ – 6.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 6.50 ശതമാനം

9.1 വർഷം മുതൽ 15 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് – 6.60 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.10 ശതമാനം

10.15 മാസം മുതൽ 18 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് – 7.10 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.60 ശതമാനം

11.18 മാസം 1 ദിവസം മുതൽ 21 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് – 7.25 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.75 ശതമാനം

12. 21 മാസം മുതൽ 2 വർഷം വരെ: പൊതുജനങ്ങൾക്ക് – 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.50 ശതമാനം

13.2 വർഷം 1 ദിവസം മുതൽ 2 വർഷം 11 മാസം വരെ: പൊതുജനങ്ങൾക്ക് – 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.50 ശതമാനം

14. 2 വർഷം 11 മാസം 1 ദിവസം 35 മാസം വരെ – 7.35 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.85 ശതമാനം

15.2 വർഷം 11 മാസം 1 ദിവസം 3 വർഷം വരെ – 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.50 ശതമാനം
16.3 വർഷം 1 ദിവസം മുതൽ 4 വർഷം 7 മാസം വരെ – 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.50 ശതമാനം
 
17.4 വർഷം 7 മാസം മുതൽ 55 മാസം വരെ – 7.40 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.90 ശതമാനം
18.4 വർഷം 7 മാസം 1 ദിവസം മുതൽ 5 വർഷത്തിൽ താഴെ: പൊതുജനങ്ങൾക്ക് – 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.50 ശതമാനം
19. 5 വർഷം മുതൽ 10 വർഷം വരെ: പൊതുജനങ്ങൾക്ക് – 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.50 ശതമാനം
 
 

തിരുത്തല്‍ അവസരം, നേട്ടത്തിനായി വിദഗ്ധര്‍ നിര്‍ദേശിക്കുന്ന 13 ഓഹരികള്‍, ലക്ഷ്യവിലയും സ്‌റ്റോപ്പ് ലോസും.

ബജറ്റിന് രണ്ടുനാള്‍ മുമ്പ് തുടങ്ങിയ തിരുത്തല്‍ പ്രവണത ഇപ്പോഴും വിപണികളില്‍ തടുരുന്നു. നാലു ദിവസം പിന്നിടുമ്പോഴും സൂചികകള്‍ വലിയൊരു ഇടിവിലേയ്ക്ക് പോകുന്നില്ലെന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും വലിയ തിരിച്ചടി നേരിട്ടെങ്കിലും വ്യാപാരാവസാനത്തോടെ മികച്ച തിരിച്ചുവരവ്കാഴ്ചവച്ചിരുന്നു.നിക്ഷേപകരെ സംബന്ധിച്ച് ‘Buy On Dips’ തന്ത്രം പയറ്റാവുന്ന സമയമാണിതെന്നു വിദഗ്ധര്‍ പറയുന്നു. അതേസമയം ബജറ്റില്‍ നിന്നു ചില ആശയങ്ങള്‍ ഉള്‍ക്കൊണ്ട് സാധ്യതയുള്ള ഓഹരികളെ കൂടെ കൂട്ടേണ്ടതുണ്ട്. നിലവില്‍ വിദഗ്ധര്‍ നേട്ടത്തിനായി നിര്‍ദേശിക്കുന്ന ഒരുപിടി ഓഹരികളുടെ വിവരങ്ങളാണ് താഴെ നല്‍കുന്നത്.

ഭഗീരധ കെമിക്കൽസ്

പരിഗണിക്കേണ്ട നിലവാരം: 343 രൂപ

ലക്ഷ്യവില: 360 രൂപ

സ്‌റ്റോപ്പ് ലോസ്: 331 രൂപ

റേറ്റിംഗ് ഏജൻസി: ചോയിസ് ബ്രോക്കിംഗ്

നിലവിലെ ഓഹരി വില: 342.99 രൂപ

52 വീക്ക് ഹൈ/ ലോ: 348.50 രൂപ/ 112.50 രൂപ

പിഎഫ്എസ്

പരിഗണിക്കേണ്ട നിലവാരം: 59 രൂപ

ലക്ഷ്യവില: 62 രൂപ

സ്‌റ്റോപ്പ് ലോസ്: 57 രൂപ

റേറ്റിംഗ് ഏജന്‍സി: ചോയിസ് ബ്രോക്കിംഗ്

നിലവിലെ ഓഹരി വില: 58.66 രൂപ

52 വീക്ക് ഹൈ/ ലോ: 67.95 രൂപ/ 21.10 രൂപ

എച്ച്‌സിസി

പരിഗണിക്കേണ്ട നിലവാരം: 154.80 രൂപ

ലക്ഷ്യവില: 162.50 രൂപ

സ്‌റ്റോപ്പ് ലോസ്: 149 രൂപ

റേറ്റിംഗ് ഏജന്‍സി: ചോയിസ് ബ്രോക്കിംഗ്

നിലവിലെ ഓഹരി വില: 322.50 രൂപ

52 വീക്ക് ഹൈ/ ലോ: 359.60 രൂപ/ 225 രൂപ

ഇനി പിന്നിൽ നിന്ന് പണി വരാതെ സുസുക്കി നോക്കിക്കോളും, ബൈക്കുകൾക്ക് റിയർവ്യു ക്യാമറയുമായി ബ്രാൻഡ്.

ബൈക്കുമായി പുറത്തേയ്ക്കിറങ്ങുമ്പോഴൊക്കെ നേരിടുന്ന പ്രശ്നമാണ് പിന്നിൽ നിന്നുള്ള കാഴ്ച്ചതടസ്സം. സുസുക്കി ഇതിനെല്ലാം ഒരു പുതിയ പോംവഴിയുമായി എത്തിയിരിക്കുകയാണ്. ഇലക്ട്രോണിക്സ് വിദഗ്ധരായ ടോകായി റിക്കയുമായി സഹകരിച്ച് മോട്ടോർസൈക്കിളുകൾക്കായി റിയർ വ്യൂ ക്യാമറകൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ബൈക്കിൻ്റെ ടെയിൽ സെക്ഷനിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറയ്ക്ക് വൈഡ് ആംഗിൾ വ്യൂ ഉണ്ട്. മോട്ടോർ സൈക്കിളിന് പിന്നിലെ ട്രാഫിക്കിൻ്റെ വിശാലമായ കാഴ്ച്ചപ്പാട് നൽകുകയും അതിൻ്റെ ഒഴുക്കിനെക്കുറിച്ച് റൈഡറെ അറിയിക്കുകയും അതുവഴി റൈഡർക്ക് ചുറ്റുപാടുകളെക്കുറിച്ച് കൂടുതൽ ബോധവാന്മാരാക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.മിററുകളുടെ കാര്യത്തിലെന്നപോലെ, പിന്നിലുള്ള വാഹനത്തിൻ്റെ യഥാർത്ഥ ദൂരം അറിയിക്കാൻ ക്യാമറയ്ക്ക് കഴിഞ്ഞേക്കില്ല എന്ന വസ്തുതയും സുസുക്കി പരിഗണിക്കുന്നുണ്ട്, കൂടാതെ സ്‌ക്രീനിൽ പിന്നിലുള്ളതിൻ്റെ സൂം-ഇൻ കാഴ്‌ച കാണിക്കുന്ന ഒരു സിസ്റ്റം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. കൂടാതെ പരമ്പരാഗത മിററുകൾക്കൊപ്പം ഒരു സപ്ലിമെൻ്ററി റിയർവ്യൂ സിസ്റ്റമായി ക്യാമറ പ്രവർത്തിക്കുന്നതിനാൽ സുരക്ഷാ ഘടകം മികച്ചതായിരിക്കണം. അവരുടെ പ്രൊഡക്ഷൻ മോട്ടോർസൈക്കിളിലേക്ക് ക്യാമറ എപ്പോൾ എത്തുമെന്നതിനെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല.

ഇന്ത്യൻ വിപണിയിലെ സുസുക്കിയുടെ വിൽപ്പനയിലേക്ക് നോക്കിയാൽ ആക്‌സസ്, ബർഗ്മാൻ എന്നീ 125 സിസി സ്‌കൂട്ടർ മോഡലുകൾക്ക് ശേഷം ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കി അവതരിപ്പിച്ച മോഡലായിരുന്നു അവെനിസ്. 2022 ജനുവരിയിൽ അവതരിപ്പിച്ചതിനു ശേഷം ഇതാദ്യമായി അവെനിസിലേക്ക് ചെറിയൊരു പരിഷ്ക്കാരം കൊണ്ടുവന്നിരിക്കുകയാണ് സുസുക്കി.പുത്തൻ മോഡൽ വാങ്ങുന്നവർക്ക് ഗ്ലോസി സ്പാർക്കിൾ ബ്ലാക്ക്/പേൾ മീര റെഡ്, ചാമ്പ്യൻ യെല്ലോ നമ്പർ 2 / ഗ്ലോസി സ്പാർക്കിൾ ബ്ലാക്ക്, ഗ്ലോസി സ്പാർക്കിൾ ബ്ലാക്ക്, ഗ്ലോസി സ്പാർക്കിൾ ബ്ലാക്ക് / പേൾ ഗ്ലേസിയർ വൈറ്റ് എന്നീ കളർ ഓപ്ഷനുകളാണ് 2024 സുസുക്കി അവെനിസിൽ സ്വന്തമാക്കാനാവുക. സ്പോർട്ടി സ്‌കൂട്ടറിന്റെ സ്റ്റാൻഡേർഡ് എഡിഷനിൽ ഒരു എക്സ്റ്റേണൽ ഫ്യുവൽ ഫില്ലറാണ് വരുന്നത്. ഇത് ഇന്ധനം നിറയ്ക്കുന്നതിന് കൂടുതൽ സൗകര്യപ്രദമാവുന്ന കാര്യമാണ്.

പുത്തൻ മോഡൽ വാങ്ങുന്നവർക്ക് ഗ്ലോസി സ്പാർക്കിൾ ബ്ലാക്ക്/പേൾ മീര റെഡ്, ചാമ്പ്യൻ യെല്ലോ നമ്പർ 2 / ഗ്ലോസി സ്പാർക്കിൾ ബ്ലാക്ക്, ഗ്ലോസി സ്പാർക്കിൾ ബ്ലാക്ക്, ഗ്ലോസി സ്പാർക്കിൾ ബ്ലാക്ക് / പേൾ ഗ്ലേസിയർ വൈറ്റ് എന്നീ കളർ ഓപ്ഷനുകളാണ് 2024 സുസുക്കി അവെനിസിൽ സ്വന്തമാക്കാനാവുക. സ്പോർട്ടി സ്‌കൂട്ടറിന്റെ സ്റ്റാൻഡേർഡ് എഡിഷനിൽ ഒരു എക്സ്റ്റേണൽ ഫ്യുവൽ ഫില്ലറാണ് വരുന്നത്. ഇത് ഇന്ധനം നിറയ്ക്കുന്നതിന് കൂടുതൽ സൗകര്യപ്രദമാവുന്ന കാര്യമാണ്.ഇതിന് 21.8 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് സ്‌പെയ്‌സും ലഭിക്കുന്നുണ്ട്. സ്‌പോർട്ടി ഡീക്കലുകളും മോട്ടോർസൈക്കിളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട റിയർ ഇൻഡിക്കേറ്ററുകളും പുതിയ പതിപ്പിൽ വരുന്നത് അവെസിന്റെ ആകർഷണം വർധിപ്പിക്കുന്നുണ്ട്. എൽഇഡി ഹെഡ്‌ലൈറ്റുകളും ടെയിൽ ലാമ്പുകളും അതിൻ്റെ സ്‌പോർട്ടി സ്റ്റൈലിംഗിൻ്റെ ഭാഗമാണ്. വിശാലമായ ഫ്ലോർബോർഡും ടോൾ ഹാൻഡിൽബാറുകളും സ്റ്റെപ്പ് സീറ്റ് സൗകര്യവും സ്‌കൂട്ടറിന്റെ എർഗണോമിക്‌സ് വർധിപ്പിക്കുന്ന കാര്യങ്ങളാണ്.6,750 ആർപിഎമ്മിൽ 8.5 എച്ച്പി പവറും 5,500 ആർപിഎമ്മിൽ 10 Nm ടോർക്കും നൽകുന്ന അതേ 124 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് 2024 സുസുക്കി അവെനിസിലും ഉപയോഗിച്ചിരിക്കുന്നത്. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇന്ത്യയിലെ സ്പോർട്ടി സ്കൂട്ടർ സെഗ്മെന്റിൽ അപ്രീലിയ സ്റ്റോം 125, ടിവിഎസ് എൻടോർക്ക് 125, ഹോണ്ട ഡിയോ 125, യമഹ ZR 125, വരാനിരിക്കുന്ന ഹീറോ സൂം 125R എന്നിവയുമായാണ് അവെസിന്റെ പോരാട്ടം. ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

20 സെക്കന്റിൽ ഇനി ഇമിഗ്രേഷൻ പൂർത്തിയാക്കാം.

സ്മാർട്ടാവുന്ന കൊച്ചിക്ക് മുൻപേ അതിവേഗം സ്മാർട്ടാവാൻ ഒരുങ്ങി കൊച്ചി രാജ്യാന്തര വിമാനത്താവളം. 20 സെക്കന്റിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള സൗകര്യം അതിവേഗം ഒരുക്കാനൊരുങ്ങുകയാണ് സിയാൽ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ ‘ഫാസ്റ്റ് ട്രാക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലേഴസ് പ്രോഗ്രാം’ വഴിയാണ് സിയാലിൽ ഫാസ്റ്റ് ട്രാക്ക് സംവിധാനം ഒരുങ്ങുന്നത്. ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യുന്ന സ്മാർട്ട് ഗേറ്റ് പദ്ധതിയുടെ പരീക്ഷണം തിങ്കളാഴ്ച ആരംഭിക്കും.ഈ സൗകര്യങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ പോർട്ടലിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തണം. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ, ബയോമെട്രിക് എൻറോൾമെന്റ് എന്നിവ ഇതിലൂടെ ചെയ്യണം. അത് കഴിഞ്ഞാൽ യാത്രകളിൽ സ്മാർട്ട് ഗേറ്റ് സംവിധാനം ഉപയോഗിക്കാം.  മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എൻറോൾമെൻറ് കൗണ്ടറുകൾ കൊച്ചി വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്.

കൊച്ചി വിമാനത്താവളത്തിലെ സ്മാർട് ഗേറ്റിലെത്തിയാൽ ആദ്യം ചെയ്യേണ്ടത് പാസ്‌പോർട്ട് സ്‌കാൻ ചെയ്യുക എന്ന നടപടിക്രമമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ പോർട്ടലിൽ രജിസ്‌റ്റ്രേഷൻ നടത്തിയിട്ടുണ്ടെങ്കിൽ സ്മാർട്ട് ഗേറ്റ് നിങ്ങൾക്ക് മുൻപിൽ താനെ തുറക്കും. അതുകടന്നു കഴിഞ്ഞാൽ രണ്ടാം ഗേറ്റിലെ ക്യാമറയിൽ മുഖം കാണിക്കണം. ബയോമെട്രിക് എൻറോൾമെന്റ് നടത്തിയപ്പോൾ ശേഖരിച്ച നിങ്ങളുടെ രേഖകൾ മുഖം വഴി തിരിച്ചറിയുന്നതോടെ ആ ഗേറ്റ് നിങ്ങൾക്ക് മുൻപിൽ തുറക്കും. ഇതോടെ ഇമിഗ്രേഷൻ നടപടി പൂർത്തിയായി. പാസ്പോർട്ട് സ്കാനിംഗ് മുതൽ ഇത്തരത്തിൽ നടപടികൾ പൂർത്തിയാക്കാൻ ഒരാൾക്ക് പരമാവധി കണക്കാക്കപ്പെടുന്ന സമയം 20 സെക്കൻറാണ്. ചെക്ക്-ഇൻ കഴിഞ്ഞാൽ പിന്നീട് 20 സെക്കൻറിൽ സുരക്ഷാ പരിശോധനയ്ക്ക് എത്തുന്ന വിധത്തിലാണ് സംവിധാനം.

ന്യൂനമർദ പാത്തിയും മൺസൂൺ പാത്തിയും; മഴ തുടരും, വിവിധ ജില്ലകളിൽ മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെ നിലനിൽക്കുന്ന ന്യൂനമർദ പാത്തിയും സജീവമായി തുടരുന്ന മൺസൂൺ പാത്തിയുമാണ് മഴ തുടരാനുള്ള കാരണം. രാവിലെ കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ ചെറിയ തോതിൽ മഴ പെയ്തിട്ടുണ്ട്.

യെലോ അലർട്ട് പ്രഖ്യാപിച്ച് ജില്ലകൾ

25-07-2024 – എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

26-07-2024 – മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്…

27-07-2024 – കണ്ണൂർ, കാസർകോട്

കണ്ണൂർ, കാസർകോട് തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.7 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ‌ പറയുന്നു.

ഒളിംപിക്സിന് നാളെ തിരിതെളിയും; ഇന്ത്യയുടെ മല്‍സരങ്ങള്‍‌ ഇന്ന് മുതല്‍.

പാരിസ് ഒളിംപിക്സിന് നാളെ തിരിതെളിയും. അതേസമയം, ഇന്ത്യയുടെ ആദ്യമല്‍സരം ഇന്നാണ്. അമ്പെയ്ത്തില്‍ റാങ്കിങ് റൗണ്ട് മല്‍സരങ്ങള്‍ ഇന്നുച്ചയ്ക്ക് ശേഷം നടക്കും. വിവാദങ്ങളുടെ അകമ്പടിയോടെയാണ് ഇക്കുറി അമ്പെയ്ത്ത് ടീമിന്റെ ഒരുക്കങ്ങള്‍.ഒരു കോടി രൂപ വാര്‍ഷിക പ്രതിഫലത്തിന് അമ്പെയ്ത്ത് ടീമിനായി നിയമിച്ച കൊറിയന്‍ പരിശീലകന്‍ ബീക്ക്വൂങ്ങ് കീ അക്രഡിറ്റേഷന്‍ ലഭിക്കാത്തതോടെയാണ് പാരിസില്‍ നിന്ന് തിരിച്ചുപോന്നിരുന്നു. ഇന്ത്യന്‍ഒളിംപിക്സ് അസോസിയേഷനും ആര്‍ച്ചറി അസോസിയേഷന്‍ ഓഫ് ഇന്ത്യയും പരസ്പരം പഴിചാരി കയ്യൊഴിഞ്ഞതോടെപരിശീലകനില്ലാതെയാണ് ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങുക.  വനിതാ വിഭാഗത്തില്‍ നാലാം ഒളിംപിക്സില്‍ മല്‍സരിക്കുന്ന ദീപിക കുമാരിക്കൊപ്പം അങ്കിത ഭഗത്, ഭജന്‍ കൗര്‍ എന്നിവരാണ് ഇന്ത്യയ്ക്കായി ഇറങ്ങുന്നത്. 

പുരുഷ വിഭാഗത്തില്‍ തരുണ്‍ദീപ് റായ്, പ്രവീണ്‍ യാദവ്, ധീരജ് എന്നിവരും മല്‍സരിക്കും.

ഈ വര്‍ഷം ഷാങ്്ഹായില്‍ നടന്ന അമ്പെയ്ത്ത് ലോകകപ്പില്‍ കൊറിയയെ അട്ടിമറിച്ച് ഇന്ത്യന്‍ പുരുഷടീം ചരിത്രത്തിലാദ്യമായി കിരീടം ചൂടിയിരുന്നു.  ലോകകപ്പില്‍ ഇന്ത്യ മികച്ച പ്രകടനം നടത്താറുണ്ടെങ്കിലും ഒളിംപിക്സില്‍ ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറം കടക്കാനായിട്ടില്ല. റാങ്കിങ് റൗണ്ടിലെ പ്രകടനത്തിനനുസരിച്ചാണ്അടുത്ത റൗണ്ടുകളിലെ എതിരാളികളെ നിശ്ചയിക്കുന്നത്. മികച്ച പ്രകടനം നടത്തിയാല്‍ കരുത്തരായ എതിരാളികളെ ആദ്യറൗണ്ടുകളില്‍ ഒഴിവാക്കാം.

കൊച്ചിക്ക് സന്തോഷിക്കാനേറെ,​ സഞ്ചാരികൾ ഇനി കൂട്ടത്തോടെ എത്തും.

കേന്ദ്ര ബഡ്‌ജറ്റിൽ കൊച്ചിക്ക് കാര്യമായൊന്നും ലഭിച്ചില്ലെങ്കിലും തുറമുഖത്തിന് സന്തോഷിക്കാൻ വകയുണ്ട്.കപ്പൽ വഴിയുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ പ്രഖ്യാപിച്ച നികുതിയിളവ് തുറമുഖത്തിനും ടൂറിസം മേഖലയ്ക്കും ഉണർവേകുമെന്നാണ് പ്രതീക്ഷ.ഇന്ത്യയിൽ ക്രൂയിസ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന വിദേശ കപ്പൽ കമ്പനികൾക്ക് നികുതിയിളവ് നൽകുമെന്നാണ് ബഡ്‌ജറ്റ് പ്രഖ്യാപനം.കൂടുതൽ കമ്പനികൾ ക്രൂയിസ് രംഗത്തേയ്ക്ക് കടന്നുവരാനും സഞ്ചാരികളുടെ എണ്ണം വർദ്ധിക്കാനും കാരണമാകുമെന്നും വിലയിരുത്തുന്നു.

ടൂറിസം സീസണിൽ നിരവധി ആഡംബര കപ്പലുകൾ കൊച്ചിയിലെത്തുന്നുണ്ട്.ഇളവുകൾ ലഭിക്കുന്നതോടെ കൂടുതൽ സഞ്ചാരികളെ എത്തിക്കാൻ വിദേശ കമ്പനികൾ ശ്രമിക്കുന്നത് കൊച്ചി തുറമുഖത്തിന് ഗുണകരമാകും

കൊച്ചി തുറമുഖം സഞ്ചാരികൾക്കായി വിപുല സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.2022 സെപ്തംബറിനും 2023 ജൂണിനുമിടയിൽ 34 കപ്പലുകളും 22,872 വിദേശ സഞ്ചാരികളുമാണ് കൊച്ചിയിലെത്തിയത്.ഇവർ കൊച്ചിയും പരിസരങ്ങളും അനുബന്ധ വ്യവസായങ്ങൾക്കും ഗുണകരമാകും.കപ്പൽ യാത്രയിൽ മഹത്തായ പാരമ്പര്യമുള്ള തുറമുഖമാണ് കൊച്ചി.

ടെർമിനൽ ഒരുക്കി തുറമുഖം

 ക്രൂയിസ് കപ്പലുകൾക്കും യാത്രക്കാർക്കുമായി പ്രത്യേക സൗകര്യങ്ങൾ കൊച്ചി തുറമുഖ അതോറിട്ടി ഒരുക്കിയിട്ടുണ്ട്.സമുദ്രിക, സാഗരിക എന്നീ പ്രത്യേക ക്രൂയിസ് ടെർമിനലുകൾ എറണാകുളം വാർഫിലുണ്ട്.സഞ്ചാരികൾക്ക് കസ്റ്റംസ്, ഇമിഗ്രേഷൻ നടപടികൾ അതിവേഗം പൂർത്തിയാക്കി പുറത്തിറങ്ങാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

 കൊച്ചിയിലെത്തുന്ന വമ്പന്മാർ

  കുനാർദ് ലൈൻസ്,ഐഡ ക്രൂയിസ്റോയൽ കരീബിയൻ ലൈൻസ് കോസ്റ്റ ക്രൂയിസ്

  മിനർവക്യൂൻ എലിസബത്ത്സോംഗ് ഒഫ് ഫ്‌ളവർലൂയിസ് ക്രൂയിസ് തുടങ്ങിയ കഴിഞ്ഞ 10 വർഷത്തിനിടെ  3.80 ലക്ഷം വിനോദസഞ്ചാരികളെത്തി

 

 

Verified by MonsterInsights