ലോക സന്തോഷ സൂചികയിൽ ഇത്തവണയും ഫിൻലൻഡ് ഒന്നാമത്; ഇന്ത്യ ഫലസ്തീനും യുക്രൈനും പിന്നിൽ 118ാമത്.

2025ലെ ലോകസന്തോഷ സൂചികയിൽ വീണ്ടും ഒന്നാമതെത്തി ഫിൻലൻഡ്. തുടർച്ചയായ എട്ടാം തവണയാണ് ഫിൻലൻഡ് സന്തോഷ സൂചികയിൽ മുന്നിലെത്തുന്നത്. പട്ടികയിൽ എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 118ാമതാണ് ഇന്ത്യയുടെ സ്ഥാനം. എന്നാൽ അയൽ രാജ്യമായ പാകിസ്താനും യുദ്ധം നേരിടുന്ന ഫലസ്തീനും യുക്രൈനും ആഫ്രിക്കൻ രാജ്യങ്ങളായ കെനിയക്കും ഉഗാണ്ടയ്ക്കുമൊക്കെ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.

ഫലസ്തീൻ 108ാമത് എത്തിയപ്പോൾ 109ാമതാണ് പാകിസ്താൻ. 147 രാജ്യങ്ങളുടെ പട്ടികയിൽ അഫ്ഗാനിസ്താനാണ് ഏറ്റവും പിന്നില്‍. അന്താരാഷ്ട്ര സന്തോഷദിനമായ മാര്‍ച്ച് 20ന് ഗാലപ് പോളിങ് ഏജന്‍സിയും യുഎന്നുമായി ചേര്‍ന്ന് ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ ബെല്‍ബീയിങ് ഗവേഷണകേന്ദ്രമാണ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നത്.

ഡെന്‍മാര്‍ക്ക്, ഐസ്‌ലൻഡ്‌, സ്വീഡന്‍ രാജ്യങ്ങളാണ് ലോകസന്തോഷ സൂചികയില്‍ രണ്ട് മൂന്നും നാലും സ്ഥാനത്ത്. നെതർലൻഡ്‌സ്, കോസ്റ്റാറിക്ക, നോർവെ, ഇസ്രായേൽ, ലക്‌സംബർഗ്, മെക്‌സിക്കോ എന്നിവയാണ് ആദ്യ പത്തിലെ മറ്റ് രാജ്യങ്ങൾ. കാനഡ 18ാം സ്ഥാനത്തും ജര്‍മനി 22ാം യുകെ 23ാം സ്ഥാനത്തും അമേരിക്ക 24ാം സ്ഥാനത്തുമാണ്. 

മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ യുഎഇ 21ാം സ്ഥാനത്തും സൗദി അറേബ്യ 32ാം സ്ഥാനത്തുമുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ സിംഗപ്പൂര്‍ 34ാം സ്ഥാനത്തും തായ്ലൻഡ് 49ാം സ്ഥാനത്തുമാണ്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ ചൈനയാണ് ഏറ്റവും മുന്നില്‍- 68ാം സ്ഥാനം. ശ്രീലങ്ക (133), ബംഗ്ലാദേശ് (134) നേപ്പാൾ (92) എന്നിങ്ങനെയാണ് മറ്റ് അയൽരാജ്യങ്ങളുടെ സ്ഥാനം. 

റഷ്യ 66ാം സ്ഥാനത്തും യുക്രൈൻ 111ാ‌മതും സിയറ ലിയോൺ 146ാം സ്ഥാനത്തും ലെബനാൻ 145ാം സ്ഥാനത്തുമാണ്. കരുതലും പങ്കുവയ്ക്കലും ആളുകളുടെ സന്തോഷത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നെല്ലാം നോക്കിയാണ് സൂചിക തയാറാക്കുക.

ഗൂഗിൾ പേ സൗദിയിലേക്ക്.

ഗൂഗിൾ പേ സംവിധാനം സൗദി അറേബ്യയിലേക്ക്. ദേശീയ പേയ്മെന്‍റ് സംവിധാനമായ മദാ വഴിയാണ് രാജ്യത്ത് ഗൂഗിൾ പേ സേവനം ലഭ്യമാക്കുക. ഇതിനുള്ള…

ഇനി വിമാനത്തിൽ കയറുമ്പോൾ ഒരു ബാഗ് മാത്രം ; പുതിയ ബാഗേജ് നിര്‍ദേശങ്ങള്‍.

വിമാനയാത്രികര്‍ക്കു കൂടെ കരുതാവുന്ന ഹാന്‍ഡ് ബാഗിന്റെ കാര്യത്തില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി(ബിസിഎഎസ്) നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. മേയ് രണ്ടു മുതല്‍ വിമാനയാത്രികര്‍ക്ക് ഒരു കാബനിന്‍ ബാഗോ അല്ലെങ്കില്‍ ഹാന്‍ഡ്ബാഗോ മാത്രമേ കൂടെ കൊണ്ടുപോവാന്‍ സാധിക്കുകയുള്ളു. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ വ്യോമയാന കമ്പനികള്‍ ഇക്കാര്യം വിശദീകരിച്ചുകൊണ്ട് അവരുടെ പോളിസിയില്‍ മാറ്റം വരുത്തി തുടങ്ങിയിട്ടുണ്ട്.

വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകള്‍ എളുപ്പത്തിലാക്കുകയും തിരക്കു കുറക്കുകയും ലക്ഷ്യമിട്ടാണ് ഈ നടപടി. യാത്രികര്‍ക്കും വിമാനത്താവള അധികൃതര്‍ക്കും ഇത് സമയലാഭം നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിമാന യാത്രികരുടെ എണ്ണത്തില്‍ സമീപകാലത്ത് വലിയ വര്‍ധനവുണ്ടായിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് ബിസിഎഎസും സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സും(സിഐഎസ്എഫ്) ഹാന്‍ഡ് ബാഗേജിന്റെ കാര്യത്തില്‍ കുറച്ചു കൂടി കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നത്. 

പുതിയ ബാഗേജ് നിര്‍ദേശങ്ങള്‍

ഒരു ഹാന്‍ഡ്ബാഗ്- പുതിയ നിയമം അനുസരിച്ച് യാത്രികര്‍ക്ക് ഒരു ഹാന്‍ഡ് ബാഗോ കാബിന്‍ ബാഗോ മാത്രമേ കൂടെ കരുതാനാവൂ. ഇക്കോണമി/പ്രീമിയം ഇക്കോണമി ക്ലാസില്‍ ഇതിന്റെ ഭാരം ഏഴു കിലോഗ്രാമില്‍ കൂടാനും പാടില്ല. ബിസിനസ്/ഫസ്റ്റ് ക്ലാസില്‍ ഈ ഭാര പരിധി 10 കിലോഗ്രാമാണ്. ബാക്കിയെല്ലാ ബാഗുകളും ചെക്ക് ഇന്‍ ചെയ്യേണ്ടി വരും

ഹാന്‍ഡ് ബാഗിന്റെ വലിപ്പം- എത്ര വലിപ്പമുള്ള ഹാന്‍ഡ് ബാഗ് കൂടെ കരുതാമെന്ന കാര്യത്തിലും കൃത്യമായ നിര്‍ദേശമുണ്ട്. ഹാന്‍ഡ് ബാഗിന് പരമാവധി ഉയരം 55 സെന്റിമീറ്ററും നീളം 40 സെന്റിമീറ്ററും വീതി 20 സെന്റിമീറ്ററും മാത്രമേ പാടുള്ളൂ. സുരക്ഷാ പരിശോധന എളുപ്പത്തിലാക്കാനാണ് ഹാന്‍ഡ് ബാഗിന്റെ വലിപ്പത്തിന് പരിധി നിശ്ചയിച്ചിരിക്കുന്നത്. 

അധിക ബാഗിന് അധികപണം- യാത്രികര്‍ കൂടെ കരുതുന്ന ഹാന്‍ഡ് ബാഗിന്റെ വലിപ്പമോ ഭാരമോ നേരത്തെ പറഞ്ഞതില്‍ നിന്നും അധികമാണെങ്കില്‍ അധികം ബാഗേജ് ചാര്‍ജും യാത്രികര്‍ നല്‍കേണ്ടി വരും

.ഒരു ഹാന്‍ഡ്ബാഗ്- പുതിയ നിയമം അനുസരിച്ച് യാത്രികര്‍ക്ക് ഒരു ഹാന്‍ഡ് ബാഗോ കാബിന്‍ ബാഗോ മാത്രമേ കൂടെ കരുതാനാവൂ. ഇക്കോണമി/പ്രീമിയം ഇക്കോണമി ക്ലാസില്‍ ഇതിന്റെ ഭാരം ഏഴു കിലോഗ്രാമില്‍ കൂടാനും പാടില്ല. ബിസിനസ്/ഫസ്റ്റ് ക്ലാസില്‍ ഈ ഭാര പരിധി 10 കിലോഗ്രാമാണ്. ബാക്കിയെല്ലാ ബാഗുകളും ചെക്ക് ഇന്‍ ചെയ്യേണ്ടി വരും

ഇളവ്  2024 മേയ് രണ്ടിനു മുമ്പ് ടിക്കറ്റ് എടുത്ത യാത്രികര്‍ക്ക് ഈ നിയന്ത്രണങ്ങള്‍ ബാധകമാവില്ല. അതുകൊണ്ട് ഇവര്‍ക്ക്  തദ്ദേശീയ യാത്രകളില്‍ എട്ടു കിലോഗ്രാമും പ്രീമിയം ഇക്കോണമിയില്‍ 10 കിലോഗ്രാമും ബിസിനസ് ക്ലാസില്‍ 12 കിലോഗ്രാമും ഭാരമുള്ള സാധനങ്ങള്‍ കൂടെ കൂട്ടാം.

യാത്രികര്‍ക്കു കൂടെ കൂട്ടാവുന്ന ബാഗേജിന്റെ ഭാരത്തില്‍ നേരത്തെ തന്നെ എയര്‍ ഇന്ത്യ പോലുള്ള വ്യോമയാന കമ്പനികള്‍ കുറവു വരുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലാണ് പരമാവധി കോംപ്ലിമെന്ററി ബാഗേജ് 20 കിലോഗ്രാമില്‍ നിന്നും 15 കിലോയാക്കി എയര്‍ ഇന്ത്യ കുറച്ചത്. എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം വരുത്തിയ പ്രധാന പരിഷ്‌കാരങ്ങളിലൊന്നായിരുന്നു അത്. നേരത്തെ 25 കിലോഗ്രാമായിരുന്ന കോംപ്ലിമെന്ററി ബാഗേജ് ടാറ്റ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലായതിനു ശേഷം 2022ല്‍ എയര്‍ ഇന്ത്യ 20 കിലോയാക്കി കുറച്ചിരുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ കുളിക്കുന്നത് മലയാളികൾ അല്ലേ അല്ല, മറ്റൊരു രാജ്യക്കാർ; കുളിക്കാൻ കാരണം വൃത്തിയോടുള്ള ഇഷ്ടമല്ല.

“കുളിക്കാത്ത ഒരു ദിവസം… അത് സങ്കല്പിക്കാൻ പോലുമാവില്ല. മിക്കവരും ദിവസം ഒന്നിൽക്കൂടുതൽ തവണ ഉറപ്പായും കുളിച്ചിരിക്കും. അതാണ് മലയാളികളും കുളിയും തമ്മിലുള്ള ബന്ധം. എന്നാൽ കുളിയുടെ കാര്യത്തിൽ മലയാളികളെയും പിന്നിലാക്കി കുതിക്കുകയാണ് ബ്രസീൽ. ലോകത്ത് ഏറ്റവും കൂടുതൽ കുളിക്കുന്നതും ബ്രസീലുകാർ തന്നെയാണ്. ഇവിടത്തെ ആളുകൾ ഒരാഴ്ച ശരാശരി 14 തവണയെങ്കിലും കുളിക്കും എന്നാണ് അടുത്തിടെ നടന്ന ഒരു ഗവേഷണത്തിൽ വ്യക്തമായത്. കുളിക്കണക്കിലെ ആഗോള ശരാശരി അഞ്ചുമാത്രമാണെന്ന് ഓർക്കണം. കാന്താൽ വേൾഡ് പാനലാണ് ഗവേഷണത്തിന് പിന്നിൽ പ്രർത്തിച്ചത്.

വൃത്തിയുടെ പേരിൽ വിട്ടുവീഴ്ചയില്ലാത്തതുകൊണ്ടാണ് ബ്രസീലുകാർ കുളിയെ ഇത്രയധികം സ്നേഹിക്കുന്നത് എന്ന് വിചാരിക്കരുതേ.

കാലാവസ്ഥയാണ് ഇവരെ കുളിക്കാൻ പ്രേരിപ്പിക്കുന്നത്. പലപ്പോഴും കടുത്ത ചൂടാണ് ഇവിടെ. രാജ്യത്തെ ശരാശരി താപനില 24.6 ഡിഗ്രി സെൽഷ്യസാണ്. വർഷത്തിലെ ഒട്ടെല്ലാ മാസത്തിലും ഇത്രയധികം ചൂടുകാണുകയും ചെയ്യും. ബ്രസീലുകാരിൽ 99 ശതമാനവും കുളിക്കുമ്പോൾ ജർമ്മൻകാരിൽ 92 ശതമാനം പേർ മാത്രമാണ് കുളിക്കുന്നത്. അമേരിക്ക 90, ചൈന 85, ബ്രിട്ടൺ 83 ശതമാനം എന്നിങ്ങനെയാണ് മറ്റുരാജ്യങ്ങളിലെ കുളിക്കണക്ക്. ഒരു ബ്രസീലുകാരൻ ഒരുതവണ കുളിക്കാൻ വേണ്ടി ചെലവാക്കുന്നത് 10.3 മിനിട്ടാണ്. അക്കാര്യത്തിലും മറ്റുരാജ്യങ്ങളെക്കാൾ മുന്നിലാണ് ബ്രസിലുകാർ. അമേരിക്കാർ കുളിക്കാനായി ചെലവാക്കുന്നത് 9.9 മിനിട്ടും ബ്രിട്ടീഷുകാർ 9.6 മിനിട്ടുമാണ്.

സെക്കന്‍റുകള്‍ പണമാക്കുന്ന യൂട്യൂബ്; വരുമാനം ഇങ്ങനെ; ഏറ്റവും കൂടുതൽ പണം നൽകുന്നത് ആർക്ക്.

യൂട്യൂബ് തുറന്നാൽ കേൾക്കുന്ന വിജയകഥകൾ പോലെ ഒരു കഥ യൂട്യൂബിനും പറയാനുണ്ട്. സെക്കന്‍റുകൾ പണമാക്കി മാറ്റുന്ന യൂട്യൂബിന്‍റെ പിറവി മൂന്ന് 80 കിഡ്സിന്‍റെ തലയിൽ നിന്നാണ്. പ്രായം നോക്കുകയാണെങ്കിൽ ഒരു 2K കിഡോളം പോന്ന യൂട്യൂബ് വരുമാനത്തിൽ 50 ബില്യൺ ഡോളറിന്‍റെ നാഴികകല്ലും പിന്നിട്ടു. യു.എസിലെ പേയ്പാൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന മൂന്ന് പേരുടെ തലയിൽ പിറന്ന ആശയമാണ് പിന്നീട് ഗൂഗിളിലൂടെ ലോകത്താകമാനം ഏറ്റെടുത്ത യൂട്യൂബ്. 

ചാഡ് ഹർലി, സ്റ്റീവ് ചെൻ, ജാവേദ് കരീം എന്നി പേയ്പാൽ ജീവനക്കാരായിരുന്നു യൂട്യൂബിന് പിന്നിൽ. 2005 ലെ വാലൻഡൈൻസ് ഡേയിലാണ് www.youtube.com എന്ന ഡൊമെയ്ൻ സജീവമാകുന്നത്. തുടർന്നുള്ള മാസങ്ങളിൽ വെബ്സൈറ്റ് വികസിപ്പിച്ചു. ലോഗോയും ട്രേഡ്മാർക്കും അന്നുതന്നെ രജിസ്റ്റർ ചെയ്തു. സാൻമാറ്റിയോയിലെ ഒരു ചെറിയ റെസ്റ്റോറൻ്റിന് മുകളിലുള്ള ഓഫീസായിരുന്നു യൂട്യൂബിന്‍റെ എല്ലാമെല്ലാം. സ്ഥാപകനായ ജാവേദ് കരീമിന്‍റെ ചാനലിൽ നിന്നും അപ്ലോഡ് ചെയ്ത ‘മീ ആറ്റ് സൂ’ എന്ന വിഡിയോയാണ് യൂട്യൂബിലെ ആദ്യ വീഡിയോ.

ആശയം പിറന്നതിങ്ങനെ

കയ്യിലുള്ള വിഡിയോ പരസ്പരം പങ്കിടാൻ സാധിക്കാതെ വന്നപ്പോഴാണ് യൂട്യൂബ് എന്ന ആശയം വന്നതെന്ന് യൂട്യൂബിന്‍റെ ആദ്യ സിഇഒയും സഹ സ്ഥാപകനുമായിരുന്ന ചാഡ് ഹർലി അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. വിഡിയോയുടെ വലിപ്പവും പ്ലേയർ ഫോർമാറ്റുമായിരുന്നു യൂട്യൂബിന് ആദ്യകാലത്ത് നേരിടേണ്ടി വന്ന വലിയ പ്രതിസന്ധി.

2005-ൽ ആരംഭിച്ചപ്പോൾ, ആളുകൾക്ക് ഡേറ്റിംഗിനെക്കുറിച്ചുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ കഴിയുന്ന ഒരു പ്ലാറ്റ്‌ഫോമായാണ് യൂട്യൂബ് തുടങ്ങിയതെന്നൊരു കഥയുമുണ്ട്. പക്ഷേ, ഡേറ്റിംഗുമായി ബന്ധപ്പെട്ട വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ ആളുകൾക്ക് വലിയ താൽപ്പര്യമൊന്നും തോന്നിയില്ല. ഇതോടെയാണ് രീതി മാറിയത്. 

ഗൂഗിളിന്‍റെ വരവ്

ആദ്യ വിഡിയോ ഇട്ട ശേഷം പിന്നെ യൂട്യൂബിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ആരംഭിച്ച് ഒരു വർഷം പൂർത്തിയാക്കുമ്പോഴേക്കും യൂട്യൂബ് ഗൂഗിളിന്‍റെ കയ്യിലെത്തിയിരുന്നു. 2006 ന്‍റെ അവസാനത്തോടെ 1.65 ബില്യൺ ഡോളറിനാണ് (ഏകദേശം 1.16 ലക്ഷം കോടി രൂപ) നഷ്ടത്തിലായിരുന്ന ആ സ്റ്റാർട്ടപ്പിനെ ഗൂഗിൾ ഏറ്റെടുത്തത്.

അതൊരു ശരിയായ തീരുമാനമായിരുന്നു എന്നാണ് ചാഡ് ഹർലിയുടെ വിശ്വാസം. അന്ന് ഞങ്ങൾക്ക് വേറെ വഴിയില്ലായിരുന്നു, ഗൂഗിളിന്‍റെ സഹായമില്ലാതെ യൂട്യൂബിന് ഇന്ന് ഇവിടെ എത്താൻ സാധിക്കുമെന്ന് നോക്കുന്നില്ല എന്നാണ് ചാഡ് ഹർലി പറഞ്ഞത്. ‘ഒരുപാട് റിസോഴ്സ് ആവശ്യമുള്ള സമയമായിരുന്നു. ആകെ 67 ജീവനക്കാരായിരുന്നു അക്കാലത്ത് ഉണ്ടായിരുന്നത്. വളരെ കുറച്ച് ഡോളർ നിക്ഷേപം മാത്രമാണ് അക്കാലത്ത് സ്വരൂപിച്ചിരുന്നത്. എല്ലാ ഇൻഡസ്ട്രിയിൽ നിന്നുമുള്ള ഭീഷണി, പരമ്പരാഗത മിഡിയ കമ്പനികളിൽ നിന്നുള്ള കോപ്പിറൈറ്റ് നടപടികൾ, ഇതിനെതിരെ പേരാടനും പിടിച്ച് നിൽക്കാനും വലിയരു വളരാനും കമ്പനി ഏറ്റെടുക്കേണ്ടത് ആവശ്യമായിരുന്നു’, എന്നാണ് ചാഡ് അഭിമുഖത്തില്‍ വിശദീകരിക്കുന്നത്.

യൂട്യൂബിന്‍റെ വരുമാനം

നഷ്ടത്തിലുള്ള കമ്പനിയെയാണ് ഗൂഗിൾ ഏറ്റെടുക്കുന്നത്. യൂട്യൂബിലുള്ള പല മിക്ക വീഡിയോകളും ക്രിയേറ്റർമാരുടെ സ്വന്തമായിരുന്നെങ്കിലും പകർപ്പവകാശമുള്ള കണ്ടന്‍റുകളും സൈറ്റിലുണ്ടായിരുന്നു. ഇതുകാരണം നിയമനടപടികളിലൂടെ കമ്പനിക്ക് തന്നെ അവസാനമാകുമെന്ന വിലയിരുത്തലും അന്നുണ്ടായിരുന്നു. എന്നാൽ ഇവിടെ നിന്നാണ് 50 ബില്യൺ ഡോളർ എന്ന നാഴികകല്ലിലേക്ക് യൂട്യൂബിന്‍റെ വരുമാനം വളർന്നത്.

2024 സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിലാണ് ഈ നേട്ടം കമ്പനി കൈവരിച്ചത്. 2023 ൽ 31.5 ബില്യൺ ഡോളറിന്‍റെ വരുമാനമുണ്ടാക്കിയ കമ്പനി 1.30 ശതമാനം വരുമാന വളർച്ച നേടിയിട്ടുണ്ട്. 

യൂട്യൂബിന്‍റെ വരുമാന വഴി

പരസ്യം തന്നെയാണ് ട്യൂബിന്‍റെ പ്രധാന വരുമാന സ്രോതസ്. യൂട്യൂബ് പ്രീമിയം പോലുള്ള പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ ബിസിനസുകളിൽ നിന്നും കമ്പനി പണമുണ്ടാക്കുന്നുണ്ട്. 2024 ൽ യൂട്യൂബ് പ്രീമിയം 100 മില്യൺ ഉപഭോക്താക്കളെ സ്വന്തമാക്കി. സൂപ്പർ ചാറ്റ്, ചാനൽ മെമ്പർഷിപ്പ്, മർച്ചൻഡൈസ് എന്നിവ പോലെ മറ്റ് പല വഴികളിലൂടെയും ക്രിയേറ്റർമാർക്ക് പണമുണ്ടാക്കാൻ സഹായിക്കുന്ന ടൂളുകളും യൂട്യൂബ് വികസിപ്പിച്ചിട്ടുണ്ട്. മിക്ക സന്ദർഭങ്ങളിലും ക്രിയേറ്റർമാരും യൂട്യൂബും ഈ ചാനലുകളിൽ നിന്ന് ലഭിക്കുന്ന വരുമാനം പങ്കിടുന്നു.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

പങ്കിടുന്ന വരുമാനം

യൂട്യൂബ് ഇന്ത്യയിൽ മാത്രം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 70 ബില്യൺ ഡോളറാണ് (5.88 ലക്ഷം കോടി രൂപ) ക്രിയേറ്റർമാർക്ക് വീതിച്ചു നൽകിയത്. യൂട്യൂബിലെ ക്രിയേറ്റർ ഇക്കോണമി ഇന്ത്യയിൽ 7.50 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഏകദേശം 16,000 കോടി രൂപയുടെ സാമ്പത്തിക പ്രവർത്തനങ്ങൾ സൃഷ്ടിച്ചതായാണ് ഏകദേശം കണക്ക്. ലോകത്ത് മിസ്റ്റർ ബീസ്റ്റ് എന്ന അക്കൗണ്ടിനാണ് 2023ൽ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചതെന്ന് റിപ്പോർട്ട്. 

മിനുറ്റിൽ 500 മണിക്കൂർ ദൈർഘ്യമുള്ള കണ്ടന്റ് യൂട്യൂബിൽ എത്തുന്നുണ്ട്. പ്രതിദിനം രണ്ട് മില്യൺ വിഡിയോകാളാണ് യൂട്യൂബിലെത്തുന്നത്. ദിവസം 20 ദശലക്ഷം ആക്ടീവ് യൂസേഴ്സ് യൂട്യൂബിലെത്തുന്നു.  നിലവിൽ ആൽഫബെറ്റിന് കീഴിലാണ് യൂട്യൂബ്. സ്വന്തമായി കമ്പനിയായി മാറുകയാണെങ്കിൽ 300 ബില്യൺ ഡോളറിന് അടുത്ത് മൂല്യം യൂട്യൂബിന് ഉണ്ടാകുമെന്നാണ് കണക്ക്. 

ബഹിരാകാശത്ത് അമേരിക്കയെ നടന്ന് തോൽപിച്ച് ചൈന.

ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ നടത്തത്തിന്‍റെ റെക്കോര്‍ഡ് ചൈനയ്ക്ക്, 9 മണിക്കൂര്‍ ബഹിരാകാശത്ത് നടന്ന് ചൈനീസ് സ‌ഞ്ചാരികള്‍ തകര്‍ത്തത് അമേരിക്ക 2001ല്‍ സ്ഥാപിച്ച റെക്കോര്‍ഡ്. ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ നടത്തത്തിന്‍റെ റെക്കോർഡ് ചൈനയ്ക്ക്.  ചൈനയിലെ രണ്ട് ബഹിരാകാശ യാത്രികർ (കായ് സൂഷെ, സോംഗ് ലിംഗ്‌ഡോംഗ്) ചേർന്നാണ് ഒമ്പത് മണിക്കൂർ ബഹിരാകാശ നടത്തം പൂർത്തിയാക്കി റെക്കോർഡ് സ്വന്തമാക്കിയത്. അമേരിക്കയുടെ റെക്കോർഡാണ് ചൈന തകർത്തിരിക്കുന്നത്. ബഹിരാകാശ നടത്തം എന്നറിയപ്പെടുന്ന ഒമ്പത് മണിക്കൂർ എക്‌സ്‌ട്രാ വെഹിക്കുലാർ ആക്‌റ്റിവിറ്റി (ഇവിഎ) ടിയാങ്‌ഗോങ് ബഹിരാകാശ നിലയത്തിന് പുറത്താണ് നടന്നതെന്ന് ചൈന മാൻഡ് സ്പേസ് ഏജൻസി (സിഎംഎസ്എ)യാണ് പറയുന്നു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ റിപ്പോര്‍ട്ട് പ്രകാരം 2001 മാർച്ച് 12-ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഒരു ദൗത്യത്തിനിടെ സ്‌പേസ് ഷട്ടിൽ ഡിസ്‌കവറിക്ക് പുറത്ത് എട്ട് മണിക്കൂറും 56 മിനിറ്റും ചെലവഴിച്ച യുഎസ് ബഹിരാകാശയാത്രികരായ ജെയിംസ് വോസും സൂസൻ ഹെൽസുമാണ് നേരത്തെ ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്നത്. ചൈനയുടെ ബഹിരാകാശ പര്യവേക്ഷണ യാത്രയിലെ നാഴികക്കല്ല് കൂടിയാണ് റെക്കോർഡുകൾ തകർത്ത ബഹിരാകാശ നടത്തം. ബഹിരാകാശ നടത്തത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ ചൈനയുടെ ബഹിരാകാശ ബ്രോഡ്കാസ്റ്റർ സിസിടിവി പുറത്തുവിട്ടു.

സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോർട്ടനുസരിച്ച് ഈ ദൗത്യം രണ്ട് ബഹിരാകാശ സഞ്ചാരികൾക്ക്, പ്രത്യേകിച്ച് പീപ്പിൾസ് ലിബറേഷൻ ആർമിയിലെ (പിഎൽഎ) മുൻ യുദ്ധവിമാന പൈലറ്റായ സോങ്ങിന്‍റെ വ്യക്തിപരമായ നാഴികക്കല്ലായിരുന്നു. 1990-കളിൽ ജനിച്ച അദേഹം ആദ്യത്തെ ചൈനീസ് ബഹിരാകാശ സഞ്ചാരിയാണ്. ടിയാൻഗോങ്ങിൽ മിഷൻ കമാൻഡർ കായുടെ രണ്ടാമത്തെ ബഹിരാകാശ നടത്തമായിരുന്നു ഇത്. ഷെൻസോ-14 ക്രൂവിന്‍റെ ഭാഗമായി 2022 നവംബറിൽ അദേഹം 5.5 മണിക്കൂർ ബഹിരാകാശ നടത്തം പൂർത്തിയാക്കിയിരുന്നു. ഒക്‌ടോബർ അവസാനത്തോടെ ടിയാൻഗോങ്ങിൽ എത്തിയ ഷെൻഷൗ-19-ന്‍റെ ജീവനക്കാർ 2025 ഏപ്രിൽ അവസാനമോ മെയ് ആദ്യമോ ഭൂമിയിലേക്ക് മടങ്ങും. അവർ ഇന്നർ മംഗോളിയയിലെ ഡോങ്‌ഫെങ് സൈറ്റിൽ ഇറങ്ങുമെന്നാണ് റിപ്പോർട്ട്. അതുവരെ ദൗത്യത്തിന്‍റെ ഭാഗമായി കൂടുതൽ ബഹിരാകാശ നടത്തങ്ങൾ നടന്നേക്കുമെന്ന് സിഎംഎസ്എ പറയുന്നു.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

ലോകത്തെ മികച്ച 100 റെസ്റ്റാറന്‍റുകളിൽ ഒന്ന് കേരളത്തിൽ; ഇന്ത്യയിൽനിന്ന് പട്ടിക‍യിൽ ഇടം നേടിയത് ഏഴെണ്ണം.

പാചക കലയിൽ പൗരാണിക പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. പുരാണങ്ങളിൽ മുതൽ പരാമർശിച്ചുവരുന്ന ഇന്ത്യയുടെ പാചക കല പലകാലങ്ങളിലായി പലവിധ മാറ്റങ്ങൾക്കും വിധേയമായിട്ടുണ്ട്. വിദേശത്തുനിന്ന് ഉൾപ്പെടെ ഇവിടുത്തെ രുചിഭേദങ്ങളെ അടുത്തറിയാൻ എത്തുന്നവർ നിരവധിയാണ്. ഇക്കാര്യത്തിൽ നമ്മൾ മലയാളികളും മുൻപന്തിയിലാണ്. ഇതിനിടെ ലോകത്തെ ഏറ്റവും മികച്ച 100 റെസ്റ്റാറന്‍റുകളുടെ പട്ടിക തയാറാക്കിയിരിക്കുകയാണ് പ്രമുഖ ഫൂഡ് ആൻഡ് ട്രാവൽ ഗൈഡായ ടേസ്റ്റ് അറ്റ്ലസ്.വിയന്നയിലെ ഫിഗൽമ്യൂലർ ഒന്നാമതെത്തിയ പട്ടികയിൽ ഏഴ് ഇന്ത്യൻ റെസ്റ്റാറന്‍റുകളാണുള്ളത്. അതിലൊന്ന് കേരളത്തിലാണെന്നതാണ് മറ്റൊരു സവിശേഷത. കോഴിക്കോട്ടെ പാരഗൺ റെസ്റ്റാറന്‍റ് പട്ടികയിൽ അഞ്ചാമതാണ്. കൊൽക്കത്തയിലെ പീറ്റർ ക്യാറ്റ് (ഏഴ്), മുർത്തലിലെ അംരിക് സുഖ്ദേവ് (13) എന്നിവയാണ് ആദ്യ 50ലുള്ള മറ്റ് ഇന്ത്യൻ ഭക്ഷണശാലകൾ. ഡൽഹിയിലെ കരിം ഹോട്ടൽ (59), ബംഗളൂരുവിലെ സെൻട്രൽ ടിഫിൻ റൂം (69), ഡൽഹിയിലെ ഗുലാത്തി (77), മുംബൈയിലെ റാം ആശ്രയ (78) എന്നിവയാണ് പട്ടികയിൽ ഇടം നേടിയ മറ്റ് ഇന്ത്യൻ റെസ്റ്റാറന്‍റുകൾ.

ഭക്ഷണ വിഭവങ്ങൾക്കു പുറമെ സാംസ്കാരിക പ്രാധാന്യം, ചരിത്രം, ജനപ്രീതി എന്നിവയെല്ലാം പരിഗണിച്ചാണ് പട്ടിക തയാറാക്കിയത്. 1939ൽ സ്ഥാപിച്ച പാരഗൺ റസ്റ്റാറന്‍റിലെ ബിരിയാണിയാണ് ഭക്ഷണപ്രിയരുടെ ഇഷ്ട വിഭവം. ഇതിനു പുറമെ സീഫൂഡുകൾക്കും മലബാർ വിഭവങ്ങൾക്കും പ്രസിദ്ധമാണ് പാരഗൺ.

നേരത്തെ ടേസ്റ്റ് അറ്റ്ലസിന്‍റെ ലോകത്തെ മികച്ച പത്ത് ഫ്രൈഡ് ചിക്കൻ വിഭവങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽനിന്ന് ചിക്കൻ 65 ഇടംനേടിയിരുന്നു. ആഗോള പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ചിക്കൻ 65 ഉള്ളത്. 2023 ആഗസ്റ്റിൽ പത്താമതായിരുന്നു ചിക്കൻ 65ന്‍റെ സ്ഥാനം. ഇത്തവണത്തെ പട്ടികയിൽ ഇടം നേടിയവയിൽ കൂടുതലും ഏഷ്യൻ വിഭവങ്ങളാണെന്ന സവിശേഷതയുമുണ്ട്. ദക്ഷിണ കൊറിയയിൽനിന്നുള്ള ‘ചികിൻ’ ആണ് ഒന്നാമത്. ജപ്പാനിൽനിന്നുള്ള ‘കരാജ്’ രണ്ടാമതെത്തി. ദക്ഷിണ യു.എസിലെ ‘ഫ്രൈഡ് ചിക്കൻ’, ഇന്തൊനീഷ്യൻ വിഭവമായ ‘അയം ഗൊറെങ്’ എന്നിവയാണ് ആദ്യ അഞ്ചിലെ മറ്റ് വിഭവങ്ങൾ. 

യൂറോപ്പില്‍ ജനന നിരക്ക് കുറയുന്നു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ജനനസംഖ്യ കുറയുന്നതായി റിപ്പോര്‍ട്ട്. റൊമേനിയയില്‍ ജനന നിരക്കില്‍ 13.9 ശതമാനത്തിന്റെ കുറവും പോളണ്ടില്‍ 10.7 ശതമാനവും, ചെക്ക് റിപ്പബ്ലിക്കിൽ 10 ശതമാനവും കുറവും രേഖപ്പെടുത്തി. യൂറോപ്യന്‍ യൂണിയനിലെ സമ്പന്ന രാജ്യങ്ങളും പ്രത്യേകിച്ച് ജര്‍മനിയും ഇക്കാര്യത്തില്‍ പിന്നിലാണ്. ഇയുവിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജര്‍മനിയിലെ ജനന നിരക്കില്‍ 6.2 ശതമാനം കുറവ് റേഖപ്പെടുത്തി. ഫ്രാന്‍സില്‍ 6.6 കണക്കനുസരിച്ച് കഴിഞ്ഞ 60 വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് യൂറോപ്യന്‍ യൂണിയനില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5.5 ശതമാനത്തിന്റെ കുറവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം യൂറോപ്പ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ ആകെ ജനിച്ചത് 36,65,142 കുട്ടികളാണ്. യൂറോപ്പിലെ കുടിയേറ്റ വിഭാഗത്തിനിടയില്‍ ജനന നിരക്ക് വര്‍ധിക്കുന്നതായും റിപ്പോര്‍ട്ട്. സ്ത്രീകള്‍ കൂടുതലായി തൊഴിലില്‍ ഏര്‍പ്പെടുന്നതും, പണം നല്‍കാതെയുള്ള ചൈല്‍ഡ് കെയറിന്റെ അഭാവവും ഒക്കെ ജനന നിരക്ക് കുറയുന്നതിന്റെ കാരണമായി വിദഗ്ധര്‍ പറയുന്നു.

ഇന്ന് രാത്രി 9:45 ഭൂമിക്ക് ‘നിർണായകം’; കൂട്ടിയിടിക്കാനൊരു ഛിന്നഗ്രഹം വരുന്നു, തീ ഗോളങ്ങള്‍ അപകടമാകുമോ?

ഭൂമിയിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഛിന്നഗ്രഹം കത്തിതീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമിയിൽ നിന്ന് ദൃശ്യമാകുന്ന ഒരു ചെറിയ തീഗോളമായിട്ടായിരിക്കും ഛിന്നഗ്രഹം ദൃശ്യമാകുക. അന്തരീക്ഷത്തിൽ പ്രവേശിക്കുന്ന സമയത്ത് തീവ്രമായ താപനില ഛിന്നഗ്രഹത്തെ ഇല്ലാതാക്കും. ഇതിന് മുൻപും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 2013-ൽ റഷ്യയിലെ ചെല്യാബിൻസ്‌കിൽ സമാന രീതിയിൽ ഛിന്നഗ്രഹം പൊട്ടിത്തെറിച്ച് നാശം ഉണ്ടായിരുന്നു.ഈ നാശനഷ്ടങ്ങൾ ഇത്തരത്തിൽ ഗ്രഹങ്ങൾ പൊട്ടിത്തെറിച്ചാൽ ഉണ്ടാക്കുന്ന ആഘാതത്തെ പറ്റി അവബോധം ഉണ്ടാക്കിയിട്ടുണ്ട്.നാസ, യൂറോപ്യൻ ബഹിരാകാശ ഏജൻസി തുടങ്ങിയ ബഹിരാകാശ ഏജൻസികൾ ഭൂമിക്ക് സമീപമുള്ള വസ്തുക്കളെ കണ്ടെത്താനും ട്രാക്കുചെയ്യാനുമുള്ള അവരുടെ കഴിവുകൾ തുടർച്ചയായി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഭൂമിക്ക് അപകടമുണ്ടാക്കിയേക്കാവുന്ന വലിയ ഛിന്നഗ്രഹങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ലഘൂകരിക്കാനുള്ള തന്ത്രങ്ങൾ വികസിപ്പിക്കുന്നതിനും സാധ്യതയുള്ള ഭീഷണികൾ മനസ്സിലാക്കുന്നതിനും ഈ ശ്രമങ്ങൾ നിർണായകമാണ്. ഇന്ന് 9:45 ആകുമ്പോഴേക്കും വടക്കൻ സൈബീരിയയിൽ ഇത് ദൃശ്യമാകുന്നത് കാണാൻ കാത്തിരിക്കുകയാണ് നിരീക്ഷകരും.

പ്രവാസികളെ ഇതിലേ.. നാട്ടിലെ BSNL സിം കാർഡ് ഇനി യുഎഇയിലും ഉപയോ​ഗിക്കാം; വെറും 57 രൂപ മുടക്കിയാൽ സിം കാർഡ് ഇൻ്റർനാഷണൽ ആകും!

ഇന്ത്യയിൽ ഉപയോഗിക്കുന്ന അതേ സിം കാർഡ് യുഎഇയിലും ഉപയോഗിക്കാൻ സുവർണാവസരമൊരുക്കി ബിഎസ്എൻഎൽ. പ്രത്യേക പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്താൽ ബിഎസ്എൻഎൽ സിം ഗൾഫ് നാട്ടിലും ഉപയോഗിക്കാം. വിദേശത്തേക്ക് പോകുമ്പോൾ അന്താരാഷ്‌ട്ര സിം കാർഡിലേക്ക് മാറണമെന്ന നിബന്ധനയ്‌ക്കാണ് അറുതിയായിരിക്കുന്നത്.

167 രൂപ മുടക്കിയാൽ 90 ദിവസത്തേക്കും 57 രൂപ മുടക്കിയാൽ 30 ദിവസത്തേക്കുമായി റീചാർജ് ചെയ്താൽ സാധാരാണ ബിഎസ്എൻഎൽ സിം അന്താരാഷ്‌ട്ര തലത്തിൽ പ്രവർത്തനക്ഷമമാകും. കോൾ, ഡാറ്റ സേവനങ്ങൾ ലഭിക്കണമെങ്കിൽ അധിക ടോപ്പ്- അപ്പുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യണം. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലൊരു സംവിധാനം ഏർപ്പെടുത്തുന്നത്. ഭാവിയിൽ മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ ബിഎസ്എൻഎൽ പദ്ധതിയിടുന്നു.

Verified by MonsterInsights