ആകർഷകമായ വ്യക്തിത്വം ഉള്ളവരാണോ? ജനിച്ച മാസം പറയും ഒാരോരുത്തരുടെയും സ്വഭാവം.

ജനിച്ച മാസപ്രകാരം ഒാരോരുത്തരുടെയും സ്വഭാവവിശേഷങ്ങൾ വ്യത്യസ്തമായിരിക്കും സ്ത്രീ ആയാലും പുരുഷൻ ആയാലും ജന്മമാസപ്രകാരമനുസരിച്ചു സ്വഭാവത്തിൽ മാറ്റമുണ്ടാവില്ല.  

ജനുവരിയിൽ ജനിച്ചവർ തന്നിഷ്ടക്കാരായിരിക്കും. നേതൃസ്വഭാവമുള്ള ഇവരെ ചോദ്യം ചെയ്യാൻ ആരും ധൈര്യപ്പെടില്ല. പക്ഷേ, ഈ മാസക്കാർ പൊതുവേ സ്നേഹമുള്ളവരായിരിക്കും. തൊഴിലിൽ ആത്മാർഥതയുള്ളവരും നിരന്തര പരിശ്രമികളുമായിരിക്കും.

ഫെബ്രുവരിയിൽ ജനിച്ചവർ ഉറച്ച തീരുമാനങ്ങളുള്ളവരാണ്. ഇവർ ബുദ്ധിരാക്ഷസന്മാരായിരിക്കും. മാതാപിതാക്കളെ സ്നേഹിക്കുന്നവരുമാണ്.

മാർച്ചിൽ ജനിച്ചവർ ആകർഷകമായ വ്യക്തിത്വം ഉള്ളവരായിരിക്കും. സത്യസന്ധരുമായിരിക്കും.

ഏപ്രിലിൽ ജനിച്ചവർ ബുദ്ധിയിലും ഒാർമശക്തിയിലും മുന്നിൽ നിൽക്കുന്നു.

മേയിൽ ജനിച്ചവർ എഴുത്തുകാരോ അഭിനേതാക്കളോ ആയിരിക്കും. മാനസിക സൗന്ദര്യമാണു പ്രധാന ആകർഷകഘടകം.

ജൂണിൽ ജനിച്ചവർ പൊതുവേ അസൂയാലുക്കളായിരിക്കും. കുട്ടികളെപ്പോലെ പെരുമാറും.

ജൂലൈയിൽ ജനിച്ചവർ കുടുംബസ്നേഹം ഉള്ളവരായിരിക്കും. ബന്ധങ്ങൾ കൈവിടില്ല.

ഓഗസ്‍റ്റിൽ ജനിച്ചവർ സംഗീതജ്ഞരായിരിക്കും. മികച്ച നേതൃപാടവം കാണിക്കും. മാന്യത ഇവരുടെ കൂടപ്പിറപ്പാണ്.

സെപ്റ്റംബറിൽ ജനിച്ചവർ ബുദ്ധിയുടെ കാര്യത്തിൽ കേമന്മാരായിരിക്കും. ഒാർമശക്തി കൂടും.

ഒക്ടോബറിൽ ജനിച്ചവർ സദാ പുതിയ സൗഹൃദങ്ങളുണ്ടാക്കും. ഒരു കാര്യം വിചാരിച്ചാൽ നടപ്പാക്കാതെ പിൻവാങ്ങില്ല.

നവംബറിൽ ജനിച്ചവർ ക്ഷമ, ബുദ്ധി, ആത്മാർഥത എന്നിവയുള്ളവരായിരിക്കും.

ഡിസംബറിൽ ജനിച്ചവർ ജനപ്രതിനിധികളും സമൂഹത്തിന് ഇഷ്ടപ്പെട്ടവരുമായിരിക്കും.

പ്രവാസികൾക്ക് സുവർണാവസരം; മാസ ശമ്പളം 11 ലക്ഷം രൂപ വരെ, ദുബായിൽ സർക്കാർ ജോലി ഒഴിവുകൾ.

യുഎഇയിൽ സർക്കാർ ജോലി തേടുന്നവർക്ക് സുവർണാവസരം. നിർമ്മാണം, ബാങ്കിംഗ്, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്കുള്ള ആവശ്യം ശക്തമായി തുടരുന്നതിനാൽ വിദേശികളെ നിയമിക്കാൻ ഒരുങ്ങുകയാണ് ദുബായ്. dubaicareers.ae എന്ന വെബ്‌സൈറ്റിൽ വിശദവിവരങ്ങൾ ലഭ്യമാണ്. ചില തസ്തികകളിലെ നിയമനത്തിന് 50,000 ദിർഹം (11 ലക്ഷത്തോളം ഇന്ത്യൻ രൂപ) വരെ മാസ ശമ്പളം ലഭിക്കും. യുഎഇ പരമ്പരാഗതമായി സർക്കാർ ജോലികളിൽ എമിറാത്തികളെയാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിലും, നിലവിലെ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നഗര ആസൂത്രണം, ആരോഗ്യ സംരക്ഷണം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, വ്യോമയാന സുരക്ഷ, സാംസ്‌കാരിക സംരക്ഷണം എന്നിവയിൽ ആഗോള വൈദഗ്ധ്യത്തിന് നൽകുന്ന മൂല്യം എടുത്തുകാണിക്കുന്നു.

വിദേശികൾക്ക് അപേക്ഷിക്കാവുന്ന ജോലികൾ
1, പോളിസി അഡൈ്വസർ – പബ്ലിക് സെക്ടർ അസറ്റ്സ് ആൻഡ് പ്രോപ്പർട്ടി മാനേജ്‌മെന്റ്
ശമ്പളം- 30,001 – 40,000 ദിർഹം
യോഗ്യത- ബിരുദം

2, സീനിയർ സ്പീച്ച് തെറാപ്പിസ്റ്റ്
ശമ്പളം – 10,0001- 20, 000 ദിർഹം
യോഗ്യത- ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം

3, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
യോഗ്യത- സൈക്കോളജിയിൽ പിഎച്ച്ഡി

4, ചീഫ് സീനിയർ എഞ്ചിനിയർ
യോഗ്യത- ബിരുദം
11 വർഷത്തെ പ്രവൃത്തി പരിചയം

5, ചീഫ് സ്‌പെഷ്യലിസ്റ്റ് – സ്റ്റാറ്റിക്ക് ആൻഡ് ഡാറ്റ് അനലിസിസ്
യോഗ്യത- ബിരുദാനന്തര ബിരുദം
യോഗ്യത- 9 വർഷം

6, സോഷ്യൽ പോളിസി ആൻഡ് റിസർച്ച് എക്സിക്യുട്ടീവ്
ശമ്പളം- 10,001- 20,000 ദിർഹം
യോഗ്യത- ബിരുദം

7, ചീഫ് സ്‌പെഷ്യലിസ്റ്റ് – കോൺട്രാക്റ്റ് ആൻഡ് എഗ്രിമെന്റ്സ്
യോഗ്യത- ബിരുദം

8, സീനിയർ ഫിനാൻഷ്യൽ കൺസൽട്ടന്റ്
യോഗ്യത- ബിരുദം
ശമ്പളം- 40,001 – 50,000 ദിർഹം

9,ചീഫ് സ്‌പെഷ്യലിസ്റ്റ്
യോഗ്യത- ബിരുദം
9 വർഷത്തെ പ്രവൃത്തിപരിചയം

10, ഓഡിറ്റ് മാനേജർ
യോഗ്യത- ബിരുദം
ഏഴ് മുതൽ പത്ത് വർഷത്തെ പ്രവൃത്തി പരിചയം”

കൈയിൽ പ്ലസ്ടു ഉണ്ടോ? കേന്ദ്രസർവീസിൽ നേടാം മികച്ച ശമ്പളത്തോടെ ജോലി നേടാം.

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ (CHSL) പരീക്ഷയുടെ ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കമ്മീഷന്റെ ഔദ്യോഗിക പോർട്ടലായ ssc.gov.inൽ വിജ്ഞാപനം ലഭ്യമാണ്.

ജൂൺ 23 മുതൽ ജൂലൈ 18 വരെ അപേക്ഷ സമർപ്പിക്കാം. ടയർ-I പരീക്ഷ സെപ്റ്റംബർ 8 മുതൽ 18 വരെ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്.

ഒഴിവുകളും തസ്തികകളും: 3,131 ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്.

ഒഴിവുള്ള തസ്തികകൾ

ലോവർ ഡിവിഷൻ ക്ലർക്ക് (LDC)
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (JSA)
പോസ്റ്റൽ അസിസ്റ്റന്റ് (PA)
സോർട്ടിംഗ് അസിസ്റ്റന്റ് (SA)
ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO)
ആർക്കൊക്കെ അപേക്ഷിക്കാം?
അപേക്ഷകർ അംഗീകൃത ബോർഡിൽ നിന്ന് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ എന്നിവിടങ്ങളിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO)/DEO ഗ്രേഡ് ‘എ’ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ സയൻസ് വിഷയത്തിൽ പ്ലസ് ടു പൂർത്തിയാക്കിയിരിക്കണം. കൂടാതെ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം.

അപേക്ഷകർക്കുള്ള പ്രായപരിധി 2025 ഓഗസ്റ്റ് 1-ന് 18 മുതൽ 27 വയസ്സ് വരെയാണ്, സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ച് സംവരണ വിഭാഗക്കാർക്ക് ഇളവുകൾ ബാധകമാണ്.

അപേക്ഷാ ഫീസും രീതിയും

അപേക്ഷകൾ ഓൺലൈൻ വഴി മാത്രം സമർപ്പിക്കണം. പൊതുവിഭാഗക്കാർക്ക് അപേക്ഷാ ഫീസ് 100 രൂപയാണ്, എന്നാൽ SC/ST/PwD/വനിത/വിമുക്തഭടൻ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഫീസ് ഇല്ല.

എങ്ങനെ അപേക്ഷിക്കാം

SSC-യുടെ ഔദ്യോഗിക പോർട്ടലായ ssc.gov.in സന്ദർശിക്കുക.
‘Apply’ വിഭാഗത്തിൽ ക്ലിക്ക് ചെയ്ത് CHSL ലിങ്ക് തിരഞ്ഞെടുക്കുക.
പുതിയതായി ചേരുന്ന വ്യക്തി ലോഗിൻ വിവരങ്ങൾ ലഭിക്കുന്നതിന് രജിസ്റ്റർ ചെയ്യണം.
ലോഗിൻ ചെയ്ത് ഓൺലൈൻ ഫോം പൂരിപ്പിക്കുക.
ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുകയും അപേക്ഷാ ഫീസ് അടയ്ക്കുകയും ചെയ്യുക.
ഫോം സമർപ്പിക്കുക, ഭാവി ഉപയോഗത്തിനായി ഒരു പകർപ്പ് സൂക്ഷിക്കുക.
തിരഞ്ഞെടുപ്പ് പ്രക്രിയ
ടയർ 1: ഓൺലൈൻ ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷ
ടയർ 2: വിവരണാത്മകവും സ്‌കിൽ അധിഷ്ഠിതവുമായ പരീക്ഷകൾ
സ്‌കിൽ/ടൈപ്പിംഗ് ടെസ്റ്റ്: തസ്തികയെ ആശ്രയിച്ച് ബാധകം
ടയർ 1 കട്ട്ഓഫ് ക്ലിയർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ടയർ 2-ലേക്ക് പ്രവേശിക്കാം. അതിനുശേഷം അപേക്ഷിച്ച തസ്തിക അനുസരിച്ച് സ്‌കിൽ ടെസ്റ്റ് ഉണ്ടാകും. വിശദമായ SSC CHSL 2025 വിജ്ഞാപനത്തിന്റെ PDF കമ്മീഷന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. യോഗ്യത, സംവരണ നിയമങ്ങൾ, പരീക്ഷാ സിലബസ്, മറ്റ് പ്രധാന നിർദ്ദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

വ്യോമസേനയിൽ കമ്മിഷൻഡ് ഓഫിസറാകാം; അപേക്ഷ ജൂലൈ 1 വരെ.

ഇന്ത്യൻ വ്യോമസേനയിലെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കലും നോൺ–ടെക്നിക്കലും) ശാഖകളിൽ കമ്മിഷൻഡ് ഓഫിസർമാരാകാൻ യുവതീയുവാക്കൾക്ക് അവസരം. ആകെ ഒഴിവുകൾ 281 (പുരുഷന്മാർ 221, വനിതകൾ 60). 2026 ജൂലൈയിൽ തുടങ്ങുന്ന കോഴ്സുകളിലേക്കാണു സിലക്‌ഷൻ.

1. ഫ്ലയിങ് ബ്രാഞ്ച്: പുരുഷന്മാർക്കും വനിതകൾക്കും ഷോർട് സർവീസ് കമ്മിഷൻ

2.(എ) ഗ്രൗണ്ട് ഡ്യൂട്ടി – ടെക്നിക്കൽ ബ്രാഞ്ച്: എയ്റോനോട്ടിക്കൽ എൻജിനീയർ – ഇലക്ട്രോണിക്സ്/ മെക്കാനിക്കൽ (ബി) ഗ്രൗണ്ട് ഡ്യൂട്ടി – നോൺ–ടെക്നിക്കൽ ബ്രാഞ്ച്:  വെപ്പൺ സിസ്റ്റംസ്, അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്സ്, അക്കൗണ്ട്സ്, എജ്യുക്കേഷൻ, മെറ്റിരിയോളജി (സി) എൻസിസി സ്പെഷൽ എൻട്രി – ഫ്ലയിങ് ബ്രാഞ്ച്. 

 

14 വർഷത്തെ സേവനത്തിനാണ് ഫ്ലയിങ് ബ്രാഞ്ചിലെ ഷോർട് സർവീസ് കമ്മിഷൻ. ഗ്രൗണ്ട് ഡ്യൂട്ടിയിലെ ഷോർട് സർവീസ് കമ്മിഷൻ 10 വർഷത്തേക്ക്. ഇത് 4 വർഷത്തേക്കു കൂടി നീട്ടാം.

സർവീസിലെ ആവശ്യവും ഓഫിസറുടെ മികവും പരിഗണിച്ച് അർഹതയുള്ളവരുടെ ഷോർട് സർവീസ് കമ്മിഷൻ, പെർമനന്റ് കമ്മിഷനാക്കി മാറ്റുന്നതിനും വ്യവസ്ഥകളുണ്ട്. പെർമനന്റ് കമ്മിഷൻകാർക്ക് അതതു വിഭാഗത്തിൽ നിശ്ചയിച്ചിട്ടുള്ള പെൻഷൻ പ്രായംവരെ തുടരാം. ഷോർട് സർവീസുകാർക്കു പെൻഷനില്ല.

 

ഓൺലൈനായി നടത്തുന്ന എയർഫോഴ്‌സ് കോമൺ അഡ്‌മിഷൻ ടെസ്റ്റ് (AFCAT) എഴുതാൻ താൽപര്യമുള്ളവർ ജൂലൈ ഒന്നിനു രാത്രി 11.30ന് അകം  ഓൺലൈൻ അപേക്ഷ സമർപ്പിക്കണം.”

അഫ്കാറ്റ് എൻട്രിക്കു പുറമേ ഫ്ലയിങ് ബ്രാഞ്ചിലേക്ക് എൻസിസി സ്പെഷൽ എൻട്രിയുമുണ്ട്. സിഡിഎസ്ഇ സ്ഥിരം കമ്മിഷന്റെ 10%, അഫ്കാറ്റ് ഷോർട് സർവീസ് കമ്മിഷന്റെ 10% എന്ന ക്രമത്തിൽ. (യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന കംബൈൻഡ് ഡിഫൻസ് സർവീസ് എക്സാമിനേഷനാണ് സിഡിഎസ്ഇ).

ബിടെക്കുകാരോടൊപ്പം മറ്റു ബാച്‌ലർ ബിരുദധാരികൾക്കും അവസരമുണ്ട്. അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്സ്, അക്കൗണ്ട്സ്, എജ്യുക്കേഷൻ എന്നിവയൊഴികെ എല്ലാറ്റിനും പ്ലസ്ടുവിൽ മാത്‌സും ഫിസിക്സും പഠിച്ചിരിക്കണം. ഓരോ ബ്രാഞ്ചിലേക്കും വേണ്ട യോഗ്യതകളും കായികമാനദ‍ണ്ഡങ്ങളും വെബ്സൈറ്റിൽ വരും. മാർക്ക് നിബന്ധന പാലിക്കണം. 2026 ജൂലൈ ഒന്നിന് ഫ്ലയിങ് ബ്രാഞ്ചിലേക്ക് 20–24 വയസ്സ്; കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസുള്ളവർക്ക് 26 വരെയാകാം. ഗ്രൗണ്ട് ഡ്യൂട്ടിക്ക് 20–26 വയസ്സ്. കോഴ്സ് തുടങ്ങുമ്പോൾ അവിവാഹിതരായിരിക്കണം. വിവാഹം പ­­ാടില്ല.

ചരിത്രമെഴുതി ശുഭാംശു; ആക്സിയം 4 വിക്ഷേപണം വിജയം.

രാകേഷ് ശർമക്കുശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി ചരിത്രമെഴുതാൻ ശുഭാംശു ശുക്ല. ശുഭാംശു ശുക്ല അടങ്ങുന്ന സംഘത്തിന്‍റെ ബഹിരാകാശ യാത്ര ‘ആക്സിയം 4’ ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.01നായിരുന്നു വിക്ഷേപണം.

ഇന്ത്യൻ എയർ ഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശുവിനെ കൂടാതെ മൂന്ന് യാത്രികർ കൂടിയാണ് ആക്സിയം 4 ദൗത്യത്തിന്‍റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. സംഘത്തെ വഹിച്ചുള്ള ഡ്രാഗൺ ക്രൂ മൊഡ്യൂൾ, സ്പേസ് എക്സിന്റെ ഫാൽക്കൺ നയൻ റോക്കറ്റിലാണ് കുതിച്ചുയർന്നത്. ശുഭാംശു ശുക്ലയ്ക്ക് പുറമേ, യു.എസിൽ നിന്നുള്ള പെഗ്ഗി വിറ്റ്സൺ, പോളണ്ടിൽ നിന്നുള്ള സ്ലാവസ് ഉസ്നാൻസ്കി വിസ്നിയേവിസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കപ്പു എന്നിവരാണ് യാത്രികർ‌. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 14 ദിവസത്തെ ദൗത്യമാണ് സംഘത്തിനുള്ളത്.

രാകേഷ് ശർമക്കുശേഷം 41 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക് പോകുന്നത്. ദൗത്യം വിജയിക്കുന്നതോടെ ബഹിരാകാശ നിലയം തൊടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതിയും ശുഭാംശു ശുക്ല സ്വന്തമാക്കും.

നാസ, ഐ.എസ്.ആർ.ഒ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നില‌യത്തിലേക്ക് എത്തിക്കുന്ന ദൗത്യമാണ് ആക്സിയം 4. അമേരിക്കൻ സ്വകാര്യ കമ്പനിയായ ആക്‌സിയം സ്‌പേസാണ് ദൗത്യത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഐ.എസ്.ആർ.ഒയും ആക്‌സിയവും നാസയും സ്‌പേസ് എക്‌സും തമ്മിലുള്ള കരാറുകളുടെ അടിസ്ഥാനത്തിലാണ് യാത്ര.

നേരത്തെ പലതവണ മാറ്റിവെച്ചതാണ് ആക്സിയം ദൗത്യം. ഇതിനുമുമ്പ് ദൗത്യം ജൂൺ 19 ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, മോശം കാലാവസ്ഥയും രാജ്യാന്തര നിലയത്തിലെ സാങ്കേതിക പ്രശ്നങ്ങളും കാരണം വിക്ഷേപണ തീയതി വീണ്ടും മാറ്റുകയായിരുന്നു.

പേടകം നാളെ വൈകീട്ട് നാലരയോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും. മൈക്രോ ഗ്രാവിറ്റിയിൽ പേശികളുടെ പുനരുജ്ജീവനത്തെ കുറിച്ചുള്ള പഠനമാണ് പ്രധാനമായും ശുഭാംശു ശുക്ല നടത്തുക. കൂടാതെ ഇന്ത്യയിൽ നിന്ന് ഐഎസ്ആർഒ തെരഞ്ഞെടുത്ത ഏഴ് ഗവേഷണങ്ങളും അദ്ദേഹം നടത്തും.

അടുത്ത ബസും ഒഴിവുള്ള സീറ്റുകളും അറിയാം; കെഎസ്ആർടിസി യാത്രാവിവരങ്ങൾ ചലോ മൊബൈൽ ആപ്പിൽ

 കെഎസ്ആർടിസി ബസുകളുടെ തത്സമയ യാത്രാവിവരങ്ങൾ ‘ചലോ’ എന്ന മൊബൈൽ ആപ്പിൽ ലഭ്യമാകുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. സ്റ്റോപ്പിൽ നിൽക്കുന്ന യാത്രക്കാർക്ക് അവിടേക്ക് എത്തുന്ന അടുത്ത ബസിനെക്കുറിച്ചും അതിലെ ഒഴിവുള്ള സീറ്റുകളെക്കുറിച്ചും വിവരം ലഭിക്കും. ബസ് തിരഞ്ഞെടുത്ത് കയറുന്നതിനു മുൻപേ ടിക്കറ്റ് എടുക്കാനാകും. മൊബൈൽ ആപ്പിലെ ക്യുആർ കോഡ് കണ്ടക്ടറെ കാണിച്ച് ടിക്കറ്റ് വരവുവെക്കണം. കാഴ്ചപരിമിതർക്കും ഉപയോഗിക്കാൻ പാകത്തിൽ ആപ്പിൽ മാറ്റംവരുത്തും.
“ബസിൽ ടിക്കറ്റ് എടുക്കാൻ ഉപയോഗിക്കുന്ന സ്മാർട് കാർഡുകളും മൊബൈൽ ആപ്പ് വഴി ചാർജ് ചെയ്യാനാകും. നിലവിൽ അച്ചടിച്ച ഒരുലക്ഷം കാർഡുകളിൽ 82,000 കാർഡുകൾ വിൽപ്പന നടത്തി. നാലുലക്ഷം കാർഡുകൾകൂടി ഉടൻ സജ്ജമാകും. നിശ്ചിത തുക നൽകി യാത്രക്കാർക്ക് കാർഡ് വാങ്ങാം. ചാർജ്ചെയ്ത് ഉപയോഗിക്കാം.

വിദ്യാർഥി കൺസെഷൻ കാർഡുകളും ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെയുള്ള എല്ലാവിധ യാത്രാപാസുകളും കാർഡിലേക്കു മാറും. വിദ്യാർഥികൾ കാർഡ് പുതുക്കാൻ വർഷംതോറും ഓഫീസിൽ എത്തേണ്ടതില്ല. ബസിൽ പണം നൽകി കാർഡ് പുതുക്കാം. കാർഡിന്റെ തുക മാത്രമാണ് വിദ്യാർഥികളിൽനിന്നു വാങ്ങുക. യാത്ര സൗജന്യമാണ്. 20 ദിവസത്തിനുള്ളിൽ സ്റ്റുഡന്റ്സ് കാർഡുകൾ വിതരണംചെയ്തു തുടങ്ങും.”

ഇന്ത്യന്‍ റെയില്‍വേയില്‍ പാരാമെഡിക്കല്‍ റിക്രൂട്ട്‌മെന്റ്

റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (RRB) 403 ഒഴിവുകളിലേക്ക് പാരാമെഡിക്കല്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നു. കര്‍ണാടക, ഡല്‍ഹി റീജിയണുകളിലായാണ് നിയമനം. നഴ്‌സിങ് സൂപ്രണ്ട് മുതല്‍ ടെക്‌നീഷ്യന്‍ വരെ ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ മുതല്‍ അപേക്ഷിച്ച് തുടങ്ങാം. 

തസ്തിക & ഒഴിവ്

ഇന്ത്യന്‍ റെയില്‍വേയില്‍ പാരാമെഡിക്കല്‍ സ്റ്റാഫ് റിക്രൂട്ട്‌മെന്റ്. ആകെ 403 ഒഴിവുകള്‍. 

ബെംഗളുരു (കര്‍ണാടക), ന്യൂ ഡല്‍ഹി (ഡല്‍ഹി) എന്നിവിടങ്ങളിലായാണ് നിയമനം. 

നഴ്‌സിങ് സൂപ്രണ്ട് = 246 ഒഴിവ് 
ഫാര്‍മസിസ്റ്റ് (എന്‍ട്രി ഗ്രേഡ്) = 100 ഒഴിവ്
റേഡിയോഗ്രാഫര്‍ X റേ ടെക്‌നീഷ്യന്‍ = 33 ഒഴിവ്
ഹെല്‍ത്ത് & മലേറിയ ഇന്‍സ്‌പെക്ടര്‍ II = 12 ഒഴിവ്
ഇസിജി ടെക്‌നീഷ്യന്‍ = 04 ഒഴിവ്
ലാബ് അസിസ്റ്റന്റ് ഗ്രേഡ് II = 04 ഒഴിവ്
ഡയാലിസിസ് ടെക്‌നീഷ്യന്‍ = 04 ഒഴിവ്

പ്രായപരിധി

20 വയസ് മുതല്‍ 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ശമ്പളം

നിലവിലെ മാനദണ്ഡങ്ങള്‍ പ്രാകാരം നിയമാനുസൃത ശമ്പളം ലഭിക്കും. 

യോഗ്യത

ECG ടെക്‌നീഷ്യൻ: 10+2 + ECG ടെക്‌നീഷ്യൻ സർട്ടിഫിക്കറ്റ്

ലാബ് അസിസ്റ്റന്റ് ഗ്രേഡ് II: 10+2 + ലാബ് ടെക്‌നോളജി ഡിപ്ലോമ

ഡയാലിസിസ് ടെക്‌നീഷ്യൻ: ഡയാലിസിസ് ടെക്‌നോളജി ഡിപ്ലോമ

നഴ്സിങ് സൂപ്രണ്ട്: B.Sc നഴ്സിങ് അല്ലെങ്കിൽ തുല്യ യോഗ്യത.

ഫാർമസിസ്റ്റ് (എൻട്രി ഗ്രേഡ്): 10+2 + ഫാർമസി ഡിപ്ലോമ

 

 

റേഡിയോഗ്രാഫർ X-റേ ടെക്‌നീഷ്യൻ: 10+2 + റേഡിയോഗ്രഫി ഡിപ്ലോമ

 

 

ഹെൽത്ത് & മലേറിയ ഇൻസ്‌പെക്ടർ II: B.Sc + ബന്ധപ്പെട്ട മേഖലയിൽ അറിവ്

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 500 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി, മറ്റുള്ളവര്‍ 250 രൂപ അടച്ചാല്‍ മതി.

അപേക്ഷ

താല്‍പര്യമുള്ളവര്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് വിന്‍ഡോയില്‍ നിന്ന് പാരാമെഡിക്കല്‍ നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുത്ത് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. “

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

new test two

Your Attractive Headingt

ഇച്ചിരി മഞ്ഞൾപൊടി, ഒരു ഗ്ലാസ്സ് വെള്ളം, ഫ്ലാഷ് ഓണാക്കിയ ഫോൺ, ഒരു കൊച്ച്’; വൈറലാവാൻ വേറെന്ത് വേണം

full news content….

.

ഇച്ചിരി മഞ്ഞൾപൊടി, ഒരു ഗ്ലാസ്സ് വെള്ളം, ഫ്ലാഷ് ഓണാക്കിയ ഫോൺ, ഒരു കൊച്ച്’; വൈറലാവാൻ വേറെന്ത് വേണം.