ആന്ധ്രാ തീരം തൊട്ട് മോൻതാ ചുഴലിക്കാറ്റ്; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത കൈവരിക്കും

ആന്ധ്രാപ്രദേശ് തീരം തൊട്ട്  തൊട്ട് മോൻതാ ചുഴലിക്കാറ്റ്.  മച്ചിലിപട്ടണത്തിനും കാക്കിനടയ്ക്കും ഇടയിലാണ് മോൻതാ ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക്കടന്നതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. കനത്ത മഴ, ശക്തമായ കാറ്റ്, കടൽക്ഷോഭം എന്നിവയ്‌ക്കൊപ്പം മൂന്ന് മുതൽ നാല് മണിക്കൂർ വരെ ഈ പ്രക്രിയ തുടരുമെന്നാണ് പ്രതീക്ഷ. ചുഴലിക്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുകയും ആന്ധ്രാപ്രദേശ് തീരത്ത് മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കാക്കിനടയ്ക്ക്ചുറ്റുമുള്ള തീരത്ത് തീവ്ര ചുഴലിക്കാറ്റായി രൂപപ്പെടുമെന്നുമാണ് ഐഎംഡിയുടെ ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്.  മണിക്കൂറിൽ 90-100 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്നകാറ്റ്  110 കിലോമീറ്റർ വരെ വേഗതയിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്.

ചുഴലിക്കാറ്റ്  കരയിലേക്ക് അടുക്കുന്നതിനാൽ, കിഴക്കൻ ഗോദാവരി, കൊണസീമകാക്കിനട തുടങ്ങിയ തീരദേശ ജില്ലകളിൽ ശക്തമായ കാറ്റും കനത്ത മഴയും നാശം വിതയ്ക്കുകയാണ്. വ്യാപകമായി വൈദ്യുതി തടസ്സപ്പെടുകയും, മരങ്ങൾ കടപുഴകി വീഴുകയും, ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. കടൽ വളരെ പ്രക്ഷുബ്ധമായി തുടരുകയാണ്. മത്സ്യത്തൊഴിലാളികൾ തീരത്ത് തന്നെ തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്കാക്കിനടകൃഷ്ണപട്ടണം എന്നിവിടങ്ങളിലെ തുറമുഖ പ്രവർത്തനങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *