ബാങ്കുകൾക്കു വേണം ഈ വർഷം 50,000 പുതിയ ജീവനക്കാരെ.

രാജ്യത്ത് പൊതുമേഖലാ ബാങ്കുകൾ ഈ വർഷം വൻതോതിൽ പുതിയ നിയമനങ്ങൾക്കൊരുങ്ങുന്നു. പ്രവർത്തന വളർച്ചയുടെ ഭാഗമായി ഏകദേശം 50,000 പേരെ പുതുതായി നിയമിക്കാനാണ് നീക്കം. ഇതിൽ 21,000 പേരെയും നിയമിക്കുന്നത് ഓഫിസർ റാങ്കിലായിരിക്കും. മറ്റുള്ളവരെ ക്ലാർക്ക് ഉൾ‌പ്പെടെയുള്ള തസ്തികകളിലും.

12 പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവുമധികം നിയമനത്തിന് ഒരുങ്ങുന്നത് എസ്ബിഐ ആണെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ഏകദേശം 20,000 പേരെ. എസ്ബിഐ ഇതിനകം തന്നെ 13,455 ജൂനിയർ അസോസിയേറ്റുമാരെയും 505 പ്രൊബേഷനറി ഓഫിസർമാരെയും നിയമിച്ചുകഴിഞ്ഞു. രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) 5,500 പേരെ ചേർക്കാനുള്ള ഒരുക്കത്തിലാണ്; സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 4,000 പേരെയും.

ബഹിരാകാശനിലയം കേരളത്തിനു മുകളിലൂടെ; കാണാം ഈ സമയത്ത്.

ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയടക്കം 11 ബഹിരാകാശ യാത്രികരുമായി ഭൂമിയെ ചുറ്റുന്ന രാജ്യാന്തര ബഹിരാകാശനിലയം (ഐഎസ്എസ്) കേരളത്തിൽ നിന്നു കാണാനുള്ള സുവർണാവസരം ഇന്നു മുതൽ 10 വരെ. ഒരു ദിവസം പല തവണ ഭൂമിയെ ചുറ്റുമെങ്കിലും ഈ നിലയം ഒരു നിശ്ചിതസ്ഥലത്തുനിന്ന് കാണാനുള്ള അവസരം അപൂർവമായേ ഒത്തുവരാറുള്ളൂ. മാത്രമല്ല, ഇന്ത്യക്കാരൻകൂടി ഉൾപ്പെടുന്ന പേടകത്തെ നഗ്നനേത്രങ്ങൾ കൊണ്ട് കാണുക എന്നത് അപൂർവ കാഴ്ചയുമായിരിക്കും.

ഇന്നു രാത്രി 7.56 ആകുമ്പോൾ തെക്കുപടിഞ്ഞാറൻ മാനത്ത് നിലയം പ്രത്യക്ഷപ്പെടും. 7.59 ആകുമ്പോൾ ആകാശത്തൂടെ സഞ്ചരിച്ച് 8.03 ആകുമ്പോഴേക്കും വടക്കുകിഴക്കൻ മാനത്ത് അപ്രത്യക്ഷമാകും. മഴക്കാറില്ലാത്ത ആകാശമാണെങ്കിൽ ഏതാണ്ട് ആറര മിനിറ്റ് സമയം അതീവശോഭയുള്ള നക്ഷത്രം പോലെ ഈ നിലയം സഞ്ചരിക്കുന്നതായി കാണാം. നാളെ രാത്രി 7.10 ആകുമ്പോഴും തെക്കുകിഴക്കൻ മാനത്ത് ഐഎസ്എസിനെ കാണാമെങ്കിലും അത്ര മെച്ചപ്പെട്ട കാഴ്ച ആകണമെന്നില്ല. എന്നാൽ 9ന് പുലർച്ചെ 5.50ന് വടക്കുപടിഞ്ഞാറൻ മാനത്ത് പ്രത്യക്ഷപ്പെടുന്ന നിലയം 5.53 ആകുമ്പോൾ ആകാശത്തിലൂടെ സഞ്ചരിച്ച് 5.57ന് തെക്കുകിഴക്കൻ മാനത്ത് അപ്രത്യക്ഷമാകും. അത് നല്ല തിളക്കത്തിലുള്ള കാഴ്ചയായിരിക്കും.

https://www.globalbrightacademy.com/

കാൽ നൂറ്റാണ്ടിലധികമായി ബഹിരാകാശത്ത് ഭൂമിയെ ചുറ്റുന്ന ഐഎസ്എസിന് ഫുട്ബോൾ സ്റ്റേഡിയത്തിന്റെ അത്രയും വലുപ്പമുണ്ട്. യുഎസ്, റഷ്യ, ജപ്പാൻ തുടങ്ങി 15 രാജ്യങ്ങളുടെ സംയുക്ത സംരംഭമാണിത്. മണിക്കൂറിൽ 27,500 കി.മീ വേഗത്തിൽ സഞ്ചരിക്കുന്ന ഈ നിലയം ഭൂമിയിൽ നിന്ന് ഏതാണ്ട് 400 കി.മീ ഉയരത്തിലാണ്. സാധാരണയായി സന്ധ്യക്കും പുലർകാലത്തുമാണ് പേടകത്തെ കാണാൻ കഴിയുക. 90 മിനിറ്റാണ് ഒരു തവണ ഭൂമിയെ ഭ്രമണം ചെയ്യാൻ നിലയത്തിനു വേണ്ടത്. സൂര്യരശ്മി തട്ടി പ്രതിഫലിച്ചാണ് കാഴ്ച സാധ്യമാകുന്നതെന്ന് അമച്വർ വാനനിരീക്ഷകൻ സുരേന്ദ്രൻ പുന്നശേരി പറഞ്ഞു.

അറിയാം ആപ്പിലൂടെ

രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നതു പലരുടെയും വിനോദമാണ്. ഇതിന് ആശ്രയിക്കാവുന്ന മികച്ച ആപ്പാണു നാസ പുറത്തിറക്കിയ ‘സ്പോട് ദ് സ്റ്റേഷൻ’. നിലയം ഇപ്പോൾ എവിടെയുണ്ടെന്നും നമ്മൾ താമസിക്കുന്ന മേഖലയ്ക്കടുത്ത് എപ്പോൾ ഇതു വരുമെന്നുമൊക്കെ വിവരങ്ങൾ തരാൻ ഈ ആപ് ഉപകരിക്കും. പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ് ഈ സൗജന്യ ആപ്.

ഡോക്ടറില്ല,​ ബഹിരാകാശ നിലയത്തിൽ ആർക്കെങ്കിലും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ വന്നാൽ എന്തുചെയ്യും?​

“ഇന്ത്യൻ വ്യോമസേനാ ക്യാപ്റ്റൻ ശുഭാംശു ശുക്ല ആക്സിയം 4 ദൗത്യവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണ് (ഐഎസ്എസ്) ഇപ്പോഴുളളത്. 41 വർഷങ്ങൾക്കുശേഷമാണ് ഒരു ഇന്ത്യാക്കാരൻ ബഹിരാകാശത്തേക്ക് പോകുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പല തരത്തിലുളള പഠനങ്ങളുടെ ഭാഗമായി പരീക്ഷണങ്ങളും നടക്കുന്നുണ്ട്. ബഹിരാകാശ യാത്രികർ ഐഎസ്എസിൽ മാസങ്ങളോളം ചെലവഴിച്ചാണ് പരീക്ഷണങ്ങൾ നടത്തുന്നത്. എന്നാൽ ചിലർക്ക് ബഹിരാകാശനിലയത്തിൽ വളരെ കൂടുതൽ കാലം ചെലവഴിക്കേണ്ടി വരുന്ന സാഹചര്യങ്ങളും ഉണ്ടാകും.

അടുത്തിടെ ബഹിരാകാശ നിലയത്തിൽ നിന്ന് സുനിത വില്യംസും സംഘവും മാസങ്ങൾ കഴിഞ്ഞിട്ടാണ് തിരിച്ചെത്തിയത്. ഏകദേശം 608ൽ അധികം ദിവസമാണ് അവർ ബഹിരാകാശത്ത് കഴിഞ്ഞത്. ഈ മാസം വരെയുളള കണക്കുകൾ പരിശോധിക്കുമ്പോൾ, ഇരുപതിലധികം രാജ്യങ്ങളിൽ നിന്ന് 280ൽ അധികം ബഹിരാകാശ യാത്രികരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിച്ചത്. ഈ അവസരത്തിൽ ബഹിരാകാശത്തുളളവർക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാലുളള സാഹചര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

പൂർണമായ തയ്യാറെടുപ്പുകളോടെയാണ് ബഹിരാകാശ യാത്രികർ ഐഎസ്എസിലെത്തുന്നത്. യാത്രയ്ക്ക് മുൻപ് തന്നെ എല്ലാ തരത്തിലുമുളള പ്രഥമശുശ്രൂഷ പരിശീലനവും ഇവർ നേടിയിരിക്കും. കൂടാതെ ഐഎസ്എസിൽ ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാണ്. സാധാരണയായി എല്ലാ ദൗത്യങ്ങളിലും ഒരു ബഹിരാകാശ യാത്രികനെ ഒരു ക്രൂ മെഡിക്കൽ ഓഫീസർ ആയി നാമനിർദ്ദേശം ചെയ്യാറുണ്ട്. അദ്ദേഹത്തിനും പ്രത്യേക പരിശീലനം നൽകാറുണ്ട്. എന്നിരുന്നാലും അദ്ദേഹം ഒരു ഡോക്ടറായിരിക്കണമെന്നില്ല.കൂടാതെ വേദനസംഹാരികൾ, ആന്റിബയോട്ടിക്കുകൾ, അലർജിക്കുളള മരുന്നുകൾ, പോർട്ടബിൾ അൾട്രാസൗണ്ട് ഉപകരണം,ഡിഫിബ്രില്ലേറ്റർ (ഹൃദയമിടിപ്പ് കൃത്യമാക്കാൻ സഹായിക്കുന്ന ഉപകരണം), സിപിആർ ഉപകരണങ്ങൾ എന്നിവയും ബഹിരാകാശ യാത്രികരുടെ മെഡിക്കൽ കിറ്റിൽ ഉൾപ്പെടുന്നുണ്ട്. ഐഎസ്എസിൽ കഴിയുന്നവർക്ക് ഗുരുതര ആരോഗ്യപ്രശ്നം നേരിടുകയാണെങ്കിൽ നാസയുടെ മിഷൻ കൺട്രോൾ സെന്ററിൽ നിന്നുളള തത്സമയ വീഡിയോ, ഓഡിയോ വഴി ഡോക്ടർമാരുടെ ടെലി മെഡിക്കൽ സഹായവും നൽകും. ലഭിക്കുന്ന വിവരങ്ങളനുസരിച്ച് വിദഗ്ദ ഡോക്ടർമാർ ഇവർക്ക് നിർദ്ദേശങ്ങളും നൽകും.

എന്നാൽ, ബഹിരാകാശ യാത്രികന്റെ ആരോഗ്യം വഷളായാൽ, അവിടെ ചികിത്സ സാദ്ധ്യമാകാതിരുന്നാൽ അത് പരിഹരിക്കാനുളള സംവിധാനവുമുണ്ട്. ബഹിരാകാശ യാത്രികനെ അടിയന്തരമായി ഭൂമിയിലേക്ക് എത്തിക്കുന്നതാണ് അടുത്ത ഘട്ടം. 

അതിനായി ഒരു സോയൂസ് അല്ലെങ്കിൽ സ്‌പേസ് എക്സ് ഡ്രാഗൺ ക്യാപ്‌സ്യൂൾ ഐഎസ്എസിൽ ഡോക്ക് ചെയ്തിട്ടുണ്ട്. ഇത് മൂന്ന് മുതൽ അഞ്ച് മണിക്കൂറിൽ ബഹിരാകാശ യാത്രികനെ ഭൂമിയിലെത്തിക്കും. ഇത് കസാക്കിസ്ഥാനിലാണ് സാധാരണയായി ലാൻഡ് ചെയ്യുന്നത്. അവിടെ നിന്ന് രോഗിയെ ഉടൻ തന്നെ നാസയുടെയോ റഷ്യൻ ബഹിരാകാശ ഏജൻസിയുടെയോ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കും. കഴിഞ്ഞ 20 വർഷത്തിനിടയിൽ ഒരു ബഹിരാകാശ യാത്രികനെയും ഇത്തരത്തിൽ കൊണ്ടുവരേണ്ട അവസ്ഥ ഉണ്ടായിട്ടില്ല.

ഒന്നര കിലോ 100 രൂപ; വിലക്കുറവും മഞ്ഞ നിറവും കണ്ട് മാമ്പഴം വാങ്ങുന്നവര്‍ ഇത് കൂടി അറിയണം

“നല്ല നിറവും മണവുമായി വിപണിയില്‍ നിറഞ്ഞിരിക്കുന്ന മാമ്പഴങ്ങളില്‍ ആരോഗ്യത്തിന് ഹാനികരമായ കാല്‍സ്യം കാര്‍ബൈഡ് എന്ന രാസവസ്തുവിന്റെ ഉപയോഗം വ്യാപകമാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണ്ടെത്തല്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന പാകമാകാത്ത മാങ്ങയാണ് കാര്‍ബൈഡ് വിതറി വേഗത്തില്‍ പഴുപ്പിച്ചെടുക്കുന്നത്. കാര്‍ബൈഡ് പ്രയോഗത്തില്‍ നല്ല മഞ്ഞനിറമാകുന്ന മാങ്ങ ആരെയും ആകര്‍ഷിക്കും. വിപണിയില്‍ നിന്ന് വാങ്ങുന്ന മാമ്പഴങ്ങള്‍ക്ക് വേണ്ടത്ര മധുരമില്ലെന്നും പുളിയാണെന്നുമുള്ള പരാതികളും വ്യാപകമാണ്. ഇത് കഴിച്ചവര്‍ക്ക് അടുത്തിടെ ഛര്‍ദ്ദിയും വയറിളക്കവുമൊക്കെ പിടിപെട്ടിരുന്നു. ഇതേതുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ഭക്ഷ്യ സുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് കാര്‍ബൈഡ് ഉപയോഗം കണ്ടെത്തിയത്.

അയല്‍നാട്ടിലെ പച്ചമാങ്ങ, അതിര്‍ത്തി കടന്നാല്‍ മാമ്പഴം പച്ചമാങ്ങ വേഗത്തില്‍ നിറമുള്ളതാക്കി മാറ്റാനാണ് കാര്‍ബൈഡ് ഉപയോഗിക്കുന്നത്. മാങ്ങ അട്ടിയിട്ടശേഷം ഇതിന് താഴെയായി കാര്‍ബൈഡ് വിതറി അടച്ചുമൂടി കെട്ടിവച്ചാല്‍ ഒരുദിവസംകൊണ്ട് തൊലി മഞ്ഞനിറമുള്ളതായി മാറും. ഇത്തരം മാങ്ങയ്ക്ക് മധുരം കുറവായിരിക്കും. ഉള്‍ഭാഗം പഴുത്തിട്ടുമുണ്ടാകില്ല. കാര്‍ബൈഡ് കലര്‍ത്തുമ്പോഴുണ്ടാകുന്ന അസറ്റലിന്‍ എന്ന വാതകത്തിന്റെ പ്രവര്‍ത്തനഫലമായാണ് മാങ്ങ വേഗത്തില്‍ നിറംവയ്ക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മാങ്ങകള്‍ വാഹനത്തില്‍ നിറച്ചശേഷമാണ് കാര്‍ബൈഡ് വിതറുക. വാഹനം കേരളത്തില്‍ എത്തുമ്പോഴേക്കും പച്ചമാങ്ങ പഴുത്തിരിക്കും.

80 രൂപയുടെ കൊള്ളലാഭം

ഒരു കിലോ കാര്‍ബൈഡ് പൊടി 80 രൂപയ്ക്ക് ലഭിക്കുമെന്നതിനാല്‍ കച്ചവടം ലാഭകരമാകും.ഒരു കിലോ പൊടികൊണ്ട് ആയിരം കിലോ മാങ്ങ വരെ നിറമുള്ളതാക്കി മാറ്റാന്‍ കഴിയും. ഇത്തരം മാമ്പഴം വിപണിയിലെത്തിക്കുമ്പോള്‍ ചെറുകിട വില്പനക്കാരും കുറ്റക്കാരാകും. കാര്‍ബൈഡിന്റെ ഉപയോഗം 1954 ലെ മായം ചേര്‍ക്കല്‍ നിരോധന നിയമപ്രകാരം കുറ്റകരമാണ്.

മാമ്പഴ വില – ഒന്നര കിലോയ്ക്ക് : 100 രൂപ.”

 

ഇന്ത്യൻ കറൻസി തയ്യാറാക്കുന്നത് സാധാരണ കടലാസിലോ?

ദൈനംദിന ജീവിതത്തിൽ ചെറുതും വലുതുമായ ഒട്ടേറെ ആവശ്യങ്ങൾക്കായി പണം ഉപയോഗിക്കുന്നവരാണ് നമ്മൾ. ഓൺലൈൻ ഇടപാടുകൾ നടത്തുന്നുണ്ടെങ്കിലും കറൻസി നോട്ടുകൾ നമ്മൾ കൈവശം വയ്ക്കുന്നു. പത്തിന്റെയും ഇരുപതിന്റെയും നൂറിന്റെയും അഞ്ഞൂറിന്റേയും നോട്ടുകളാണ് നിലവിലുളളത്. എന്നാൽ ഇതുവരെയായിട്ടെങ്കിലും നിങ്ങൾ ഈ നോട്ടുകൾ എന്തുപയോഗിച്ചാണ് നിർമിച്ചിരിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? സോഷ്യൽ മീഡിയ മാദ്ധ്യമമായ ക്വോറയിലൂടെയാണ് ഒരാൾ ഈ ചോദ്യം ചോദിച്ചിരിക്കുന്നത്.

സാധാരണ കടലാസ് ഉപയോഗിച്ചാണ് കറൻസി നോട്ടുകൾ നിർമിച്ചിരിക്കുന്നതെന്നാണ് കൂടുതലാളുകളും ഉത്തരം നൽകിയിരിക്കുന്നത്. സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം. ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്ന റിസർവ് ബാങ്ക് ഒഫ് ഇന്ത്യ പുറത്തുവിടുന്ന വിവരമനുസരിച്ച് കറൻസി നോട്ടുകൾ നിർമിച്ചിരിക്കുന്നത് സാധാരണ കടലാസ് കൊണ്ടല്ലയെന്നാണ്. കോട്ടൺ ഫൈബർ (പരുത്തി) ഉപയോഗിച്ചാണ് കറൻസി നോട്ടുകൾ നിർമിച്ചിരിക്കുന്നത്. കൂടുതൽ സുരക്ഷയെ മുൻനിർത്തിയാണ് ഇത് ചെയ്തിരിക്കുന്നത്.

സാധാരണ കടലാസിനെക്കാൾ പരുത്തി ഉപയോഗിച്ച് തയ്യാറാക്കിയ നോട്ടുകൾക്ക് കൂടുതൽ ഗുണങ്ങളുണ്ട്. അങ്ങനെയുളളവ സാധാരണ കടലാസിനെക്കാൾ കട്ടിയുളളതും എളുപ്പത്തിൽ കീറാനും കഴിയുന്നതല്ല. എത്രനാൾ വരെയും നോട്ടുകൾ ചുരുട്ടി മടക്കി വച്ചാലും കേടുപാടുകൾ ഉണ്ടാകാനുളള സാദ്ധ്യതയും കുറവാണ്.കറൻസി നോട്ടിൽ ചില കാര്യങ്ങൾ ഉറപ്പായും ഉണ്ടായിരിക്കും. സുരക്ഷയെ മുൻനിർത്തിയാണ് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ നോട്ടുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സെക്യൂരിറ്റി ത്രെഡ്, വാട്ടർമാർക്കും, ഇലക്ട്രോടൈപ്പ് വാട്ടർമാർക്ക്, ലേറ്റന്റ് ഇമേജ്, മൈക്രോ ലെറ്ററിംഗ്, സി ത്രൂ രജിസ്റ്റർ, ഗവർണറുടെ ഒപ്പ്, റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ സീൽ എന്നിവ ഉറപ്പായും കറൻസി നോട്ടിൽ  ഉണ്ടായിരിക്കും.

ഇത്തരത്തിലുളള നോട്ടുകൾ ഉപയോഗിക്കുന്ന രാജ്യം ഇന്ത്യ മാത്രമല്ല. അമേരിക്കയിലെ കറൻസിയും നിർമിക്കുന്നത് പരുത്തി ഉപയോഗിച്ച് തന്നെയാണ്. 75 ശതമാനം പരുത്തിയും 25 ശതമാനം ലിനനും കലർന്ന മിശ്രിതം ഉപയോഗിച്ചാണ് അമേരിക്കയിലെ കറൻസി നോട്ടുകൾ നിർമിച്ചിരിക്കുന്നത്.

https://www.globalbrightacademy.com/

പ്രവചിച്ച സമയം കഴിഞ്ഞു, ഇതുവരെ ഒന്നും സംഭവിച്ചില്ലെന്ന് മലയാളി; അതീവ ജാഗ്രതയോടെ ജപ്പാൻ

“ജൂലൈ അഞ്ചിന് പുലർച്ചെ 4.15ന് വിനാശകരമായ സൂനാമി വരുമെന്നും പ്രതീക്ഷിക്കുന്നതിനുമപ്പുറമുള്ള നാശനഷ്ടങ്ങളുണ്ടാകുമെന്നുമാണ് റയോ തത്സുകിയുടെ പ്രവചനം.  എന്നാൽ ഇതുവരെ ജപ്പാനിൽ വലിയ ദുരന്തങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അവിടെ താമസിക്കുന്ന മലയാളിയായ റമീസ് പറയുന്നു. നിരവധിപ്പേർ തനിക്ക് സന്ദേശമയച്ചിരുന്നുവെന്നും നിലരണ്ടാഴ്ചയ്ക്കിടെ ആയിരത്തിലധികം ഭൂകമ്പമാണ് ജപ്പാനിൽ ഉണ്ടായത്. 

ഏറ്റവും കൂടുതല്‍ ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത് ജൂണ്‍ 23 നാണ്. 183 ഭൂചലങ്ങളാണ് അന്നേദിവസം ദ്വീപില്‍ രേഖപ്പെടുത്തിയത്. ജൂണ്‍ 26- 27 ദിവസങ്ങളില്‍ ഈ ഭൂചലനങ്ങളുടെ എണ്ണം 15- 16 ആയി കുറയുകയും ചെയതു. പിന്നാലെ ജൂണ്‍ 29ന് 98 ഭൂചലനങ്ങളും ജൂണ്‍ 30 ന് 62 ഭൂചലനങ്ങളും രേഖപ്പെടുത്തുകയുണ്ടായി.വിൽ കുഴപ്പമൊന്നുമില്ലെന്നും റമീസ് ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.

തലമുടി കൊഴിച്ചിലാണോ പ്രശ്നം?

തലമുടി കൊഴിച്ചിലും താരനും അകറ്റാന്‍ പരീക്ഷിക്കേണ്ട ഹെയര്‍ പാക്കുകള്‍ എന്തൊക്കെയാണെന്ന് നോക്കാം

പലരുടെയും പ്രധാന പ്രശ്നമാണ് തലമുടി കൊഴിച്ചില്‍. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതും നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുന്നതും തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. തലമുടി കൊഴിച്ചിലും താരനും അകറ്റാന്‍ പരീക്ഷിക്കേണ്ട ഹെയര്‍ പാക്കുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

 1.കഞ്ഞി വെള്ളം + ഉലുവ

ഒരു കപ്പ് കഞ്ഞി വെള്ളത്തില്‍ 20 ഗ്രാം ഉലുവയിട്ട് ഒരു രാത്രി മുഴുവൻ വയ്ക്കുക. ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഇനി ഈ കഞ്ഞിവെള്ളം മുടിയിൽ പുരട്ടി പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.

2. കറ്റാർവാഴ ജെൽ + മുട്ട

രണ്ട് ടേബിൾ സ്പൂൺ മുട്ടയുടെ വെള്ള, നാല് ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ എന്നിവ യോജിപ്പിച്ച് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുടിയിൽ പുരട്ടി അര മണിക്കൂറിനുശേഷം തണുത്ത വെള്ളത്തിൽ കഴുകാം.

3. ഉലുവ + കറിവേപ്പില

കുതിര്‍ത്ത ഉലുവ കറിവേപ്പിലയോടൊപ്പം ചേര്‍ത്തരച്ച് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം തലമുടിയില്‍ പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുടി വളരാനും താരന്‍ അകറ്റാനും ഈ പാക്ക് സഹായിക്കും.

4. മുട്ട + പഴം

ഒരു മുട്ടയുടെ വെള്ള, രണ്ട് ടേബിൾസ്പൂൺ പഴുത്ത പഴം എന്നിവ മിശ്രിതമാക്കി തലമുടിയില്‍ പുരട്ടാം. 30 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ തല കഴുകണം.

5. കറ്റാര്‍വാഴ ജെല്‍ + ഉള്ളി നീര്

രണ്ട് ടീസ്പൂൺ ഉള്ളി നീരിൽ അല്പം കറ്റാര്‍വാഴ ജെല്‍ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കാം. അര മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം

https://www.globalbrightacademy.com/

ദിവസങ്ങളോളം തേങ്ങ ഫ്രെഷ് ആയി സൂക്ഷിക്കാനുള്ള വിദ്യകൾ.

ചിരകിയതിനു ശേഷമോ പൊട്ടിച്ചു കഴിഞ്ഞോ ബാക്കി വന്ന തേങ്ങാ കഷ്ണങ്ങൾ വെറുതെ കളയരുതേ. വിപണിയിൽ തേങ്ങയ്ക്ക് നല്ല വിലയാണ്. ദിവസങ്ങളോളം തേങ്ങ ഫ്രെഷ് ആയി സൂക്ഷിക്കാനുള്ള വിദ്യകൾ പരിചയപ്പെടാം.

ചിരകിയ തേങ്ങ

ചിരകി എടുത്ത തേങ്ങ എയർടൈറ്റായിട്ടുള്ള പാത്രത്തിൽ അടച്ച് ഫ്രിഡ്ജിൽ വച്ചാൽ ഒരാഴ്ച വരെ കേടാകാതിരിക്കും.

ഫ്രീസറിൽ വയ്ക്കാം

ചിരകിയെടുത്ത തേങ്ങ പരന്ന പാത്രത്തിലെടുത്ത് ഫ്രീസറിൽ വയ്ക്കാം. അത് കട്ടിയായി കഴിയുമ്പോൾ അടർത്തിയെടുത്ത് ഫ്രീസർ ബാഗിലോ മറ്റ് കണ്ടെയ്നറിലേയ്ക്കോ മാറ്റി ഫ്രീസറിൽ തന്നെ വയ്ക്കാം. ഇങ്ങനെ ചെയ്താൽ ആറ് മാസം വരെ കേടുകൂടാതെ ഇരിക്കും.

ഉണക്കി വയ്ക്കാം

തേങ്ങ അരച്ചെടുത്ത് ഒരു പരന്ന പാത്രത്തിൽ വയ്ക്കാം. ഒരു പാൻചൂടാക്കി അതിനു മുകളിലേയ്ക്ക് ഈ പാത്രം വയ്ക്കാം. തേങ്ങ പൂണമായും ഉണങ്ങിയതിനു ശേഷം ഈർപ്പമില്ലാത്ത വായു കടക്കാത്ത പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം.

പൊട്ടിച്ച തേങ്ങ

പൊട്ടിച്ച തേങ്ങ ഉപയോഗിച്ചതിനു ശേഷം ബാക്കിയുണ്ടെങ്കിലും ഫ്രിഡ്ജിൽ വയ്ക്കുന്നത് പെട്ടെന്നു കേടാകാതിരിക്കാൻ സഹായിക്കും.പൊട്ടിക്കാത്ത തേങ്ങ ഫ്രിഡ്ജിൽ വയ്ക്കേണ്ടതില്ല. അത് ഗുണവും രുചിയും കുറയുന്നതിനു കാരണമായേക്കും.

https://www.globalbrightacademy.com/

മാസശമ്പളം 40000 രൂപ; ഇന്ത്യൻ വ്യോമസേനയിൽ സ്വപ്ന ജോലി, ഈ മാസം 31 വരെ അപേക്ഷിക്കാം.

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിക്കുന്നു. അവിവാഹിതരായ പുരുഷൻമാർക്കും വനിതകൾക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നാലുവർഷമായിരിക്കും സർവീസ്. തിരഞ്ഞെടുപ്പിനുള്ള പരീക്ഷ സെപ്തംബർ 25ന് ആരംഭിക്കും.

യോഗ്യത: 50ശതമാനം മാർക്കോടെ പ്ലസ്‌ടു. അല്ലെങ്കിൽ 50ശതമാനം മാർക്കോടെ മൂന്ന് വർഷ ഡിപ്ലോമ (ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ്/ ഓട്ടോമൊബൈൽ/ കമ്പ്യൂട്ടർ സയൻസ്/ ഇൻസ്ട്ര മെന്റേഷൻ ടെക്നോളജി/ ഇൻഫർമേഷൻ ടെക്നോളജി). അല്ലെങ്കിൽ കണക്ക്, ഫിസിക്സ് എന്നീ നോൺവൊക്കേഷണൽ വിഷയങ്ങൾ ഉൾപ്പെട്ട വൊക്കേഷണൽ കോഴ്‌സ് 50ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. ഇംഗ്ലീഷിന് മാത്രം 50ശതമാനം മാർക്കുണ്ടാകണം.

ശമ്പളം: ഒന്നാം വർഷം 30000, രണ്ടാം വർഷം 33000, മൂന്നാം വർഷം 36500, നാലാം വർഷം 40000 എന്നിങ്ങനെയാണ് പ്രതിമാസ ശമ്പളം. ഇതിൽ 30ശതമാനം തുക അഗ്നിവീർ കോർപ്പസ്. ഫണ്ടിലേക്ക് നീക്കിവയ്ക്കും. നീക്കിവയ്ക്കുന്നതിന് തുല്യമായ തുക സർക്കാരും പാക്കേജിലേക്ക് നിക്ഷേപിക്കും. സർവീസ് കാലാവധി കഴിയുമ്പോൾ ഈ തുക, 10.04 ലക്ഷം രൂപ സേവാനിധി പാക്കേജായി ലഭിക്കും.

വെബ്സൈറ്റ്: https://agnipathvayu.cdac.in അപേക്ഷിക്കേണ്ട അവസാന തീയതി: 31.07.2025, ഉയർന്ന പ്രായം 21.

ഓൺലൈൻ എഴുത്തു പരീക്ഷ, കായികക്ഷമതാ പരീക്ഷ, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് ജൂലായ് 11 മുതൽ അപേക്ഷ സമർപ്പിക്കാം.

എവിടെ നോക്കിയാലും ഒച്ചാണോ? പെട്ടെന്ന് തുരത്താൻ അടുക്കളയിലെ ഇവ ഉപയോഗിക്കൂ.

മഴ തിമിർത്ത് പെയ്യുന്ന ഈ സമയത്ത്, പറമ്പിലും വീടിനുള്ളിലുമെല്ലാം വിളിക്കാതെ കയറിവരുന്ന ഒരു അതിഥിയാണ് ഒച്ച്. ഇവയെ തുരത്താൻ രാസവസ്തുക്കൾ ഉപയോഗിക്കുന്നത് നമ്മുടെ മണ്ണിനും ചെടികൾക്കും ദോഷകരമാണ്. എന്നാൽ അടുക്കളയിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് ഈ ഒച്ചുകളെ വളരെ എളുപ്പത്തിൽ തുരത്താൻ സാധിക്കും. അങ്ങനെയുള്ള ചില പൊടിക്കൈകള്‍ അറിഞ്ഞുവച്ചോളു

വിനാഗിരിയും ഉപ്പും

ഒരു സ്പ്രേ ബോട്ടിലിൽ തുല്യ അളവിൽ വെള്ളവും വെളുത്ത വിനാഗിരിയും എടുത്ത് നന്നായി കലർത്തുക. ഈ ലായനി ഒച്ചുകളുടെ ശരീരത്തിലേക്ക് നേരിട്ട് തളിക്കുക. അവ പെട്ടെന്ന് തന്നെ ചുരുങ്ങുകയും ഇല്ലാതാവുകയും ചെയ്യുന്നത് കാണാം. ഒച്ചുകൾ വരാൻ സാധ്യതയുള്ള നടപ്പാതകൾ, മതിലുകൾ, ചെടിച്ചട്ടികളുടെ വക്കുകൾ എന്നിവിടങ്ങളിൽ ഈ ലായനി തളിക്കാവുന്നതാണ്. 

മുട്ടത്തോട്

മുട്ടത്തോടുകൾ ഒച്ചുകളെ തുരത്താനുള്ള ഏറ്റവും നല്ല മാർഗ്ഗങ്ങളിൽ ഒന്നാണ്. മുട്ടത്തോടുകൾ നന്നായി കഴുകി ഉണക്കി ചെറിയ കഷ്ണങ്ങളാക്കി പൊടിച്ചെടുക്കുക. ഇത് ചെടികളുടെ ചുവട്ടിലും ഒച്ചുകൾ വരുന്ന സ്ഥലങ്ങളിലും വിതറുക. ഒച്ചുകൾക്ക് ഈ പൊടിച്ച മുട്ടത്തോടുകളിലൂടെ സഞ്ചരിക്കാൻ കഴിയില്ല. അതുകൂടാതെ മുട്ടത്തോടിലുള്ള കാൽസ്യം ചെടികൾക്ക് വളമായി മാറുകയും ചെയ്യും.

കാപ്പിപ്പൊടി

ഒച്ചുകള്‍ വരുന്ന സ്ഥലങ്ങളില്‍ കാപ്പിപ്പൊടി വിതറുന്നത് ഒച്ചുകളെ അകറ്റാൻ സഹായിക്കും. കാപ്പിപ്പൊടിയിലെ കഫീൻ ഒച്ചുകൾക്ക് വിഷമാണ്. അതുകൊണ്ട് ഉപയോഗിച്ച കാപ്പിപ്പൊടി കളയാതെ ചെടികളുടെ ചുവട്ടിൽ വിതറുന്നത് ഒച്ചുകളെ തുരത്താനും ചെടികൾക്ക് പോഷകം നൽകാനും സഹായിക്കും.

ഉപ്പ്

ഒച്ചുകളെ തുരത്താൻ പണ്ടുമുതലേ ഉപയോഗിക്കുന്ന ഒന്നാണ് ഉപ്പ്. ഒച്ചിന്‍റെ ശരീരത്തിലെ ജലാംശം വലിച്ചെടുത്ത് അവയെ നിർജ്ജലീകരിക്കാന്‍ ഉപ്പിന് കഴിയും. ഒച്ചുകളെ നേരിട്ട് ഉപ്പ് വിതറുന്നത് അവയെ നശിപ്പിക്കും. പക്ഷേ, ഇത് ചെടികൾക്ക് ദോഷകരമാകാൻ സാധ്യതയുള്ളതുകൊണ്ട് ചെടികളിൽ വീഴാതെ ശ്രദ്ധിക്കുക. ഒച്ചുകൾ കൂട്ടമായി വരുന്ന സ്ഥലങ്ങളിൽ ഉപ്പ് വിതറുന്നതാണ് നല്ലത്

വെളുത്തുള്ളി ലായനി

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളുടെ തൊലികൾ ഒച്ചുകൾക്ക് ഇഷ്ടമല്ല. ഈ തൊലികൾ ചെറിയ കഷ്ണങ്ങളാക്കി ഒച്ചുകൾ വരുന്ന സ്ഥലങ്ങളിലും ചെടികളുടെ ചുവട്ടിലും വെക്കുക. ഇവയുടെ ഗന്ധം ഒച്ചുകളെ അകറ്റി നിർത്താൻ സഹായിക്കും.

 

ചാരം

 

വിറക് കത്തിച്ച ചാരം ഒച്ചുകളെ തുരത്താൻ ഉപയോഗിക്കാം. ചാരം ചെടികളുടെ ചുറ്റും ഒരു വരയായി വിതറുന്നത് ഒച്ചുകൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടുണ്ടാക്കും. ചാരത്തിലെ ക്ഷാരഗുണം ഒച്ചുകൾക്ക് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും