ഇന്ത്യൻ കറൻസി തയ്യാറാക്കുന്നത് സാധാരണ കടലാസിലോ?

ദൈനംദിന ജീവിതത്തിൽ ചെറുതും വലുതുമായ ഒട്ടേറെ ആവശ്യങ്ങൾക്കായി പണം ഉപയോഗിക്കുന്നവരാണ് നമ്മൾ. ഓൺലൈൻ ഇടപാടുകൾ നടത്തുന്നുണ്ടെങ്കിലും കറൻസി നോട്ടുകൾ നമ്മൾ കൈവശം വയ്ക്കുന്നു. പത്തിന്റെയും ഇരുപതിന്റെയും നൂറിന്റെയും അഞ്ഞൂറിന്റേയും നോട്ടുകളാണ് നിലവിലുളളത്. എന്നാൽ ഇതുവരെയായിട്ടെങ്കിലും നിങ്ങൾ ഈ നോട്ടുകൾ എന്തുപയോഗിച്ചാണ് നിർമിച്ചിരിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? സോഷ്യൽ മീഡിയ മാദ്ധ്യമമായ ക്വോറയിലൂടെയാണ് ഒരാൾ ഈ ചോദ്യം ചോദിച്ചിരിക്കുന്നത്.

സാധാരണ കടലാസ് ഉപയോഗിച്ചാണ് കറൻസി നോട്ടുകൾ നിർമിച്ചിരിക്കുന്നതെന്നാണ് കൂടുതലാളുകളും ഉത്തരം നൽകിയിരിക്കുന്നത്. സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം. ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്ന റിസർവ് ബാങ്ക് ഒഫ് ഇന്ത്യ പുറത്തുവിടുന്ന വിവരമനുസരിച്ച് കറൻസി നോട്ടുകൾ നിർമിച്ചിരിക്കുന്നത് സാധാരണ കടലാസ് കൊണ്ടല്ലയെന്നാണ്. കോട്ടൺ ഫൈബർ (പരുത്തി) ഉപയോഗിച്ചാണ് കറൻസി നോട്ടുകൾ നിർമിച്ചിരിക്കുന്നത്. കൂടുതൽ സുരക്ഷയെ മുൻനിർത്തിയാണ് ഇത് ചെയ്തിരിക്കുന്നത്.

സാധാരണ കടലാസിനെക്കാൾ പരുത്തി ഉപയോഗിച്ച് തയ്യാറാക്കിയ നോട്ടുകൾക്ക് കൂടുതൽ ഗുണങ്ങളുണ്ട്. അങ്ങനെയുളളവ സാധാരണ കടലാസിനെക്കാൾ കട്ടിയുളളതും എളുപ്പത്തിൽ കീറാനും കഴിയുന്നതല്ല. എത്രനാൾ വരെയും നോട്ടുകൾ ചുരുട്ടി മടക്കി വച്ചാലും കേടുപാടുകൾ ഉണ്ടാകാനുളള സാദ്ധ്യതയും കുറവാണ്.കറൻസി നോട്ടിൽ ചില കാര്യങ്ങൾ ഉറപ്പായും ഉണ്ടായിരിക്കും. സുരക്ഷയെ മുൻനിർത്തിയാണ് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ നോട്ടുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സെക്യൂരിറ്റി ത്രെഡ്, വാട്ടർമാർക്കും, ഇലക്ട്രോടൈപ്പ് വാട്ടർമാർക്ക്, ലേറ്റന്റ് ഇമേജ്, മൈക്രോ ലെറ്ററിംഗ്, സി ത്രൂ രജിസ്റ്റർ, ഗവർണറുടെ ഒപ്പ്, റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ സീൽ എന്നിവ ഉറപ്പായും കറൻസി നോട്ടിൽ  ഉണ്ടായിരിക്കും.

ഇത്തരത്തിലുളള നോട്ടുകൾ ഉപയോഗിക്കുന്ന രാജ്യം ഇന്ത്യ മാത്രമല്ല. അമേരിക്കയിലെ കറൻസിയും നിർമിക്കുന്നത് പരുത്തി ഉപയോഗിച്ച് തന്നെയാണ്. 75 ശതമാനം പരുത്തിയും 25 ശതമാനം ലിനനും കലർന്ന മിശ്രിതം ഉപയോഗിച്ചാണ് അമേരിക്കയിലെ കറൻസി നോട്ടുകൾ നിർമിച്ചിരിക്കുന്നത്.

പ്രവചിച്ച സമയം കഴിഞ്ഞു, ഇതുവരെ ഒന്നും സംഭവിച്ചില്ലെന്ന് മലയാളി; അതീവ ജാഗ്രതയോടെ ജപ്പാൻ

“ജൂലൈ അഞ്ചിന് പുലർച്ചെ 4.15ന് വിനാശകരമായ സൂനാമി വരുമെന്നും പ്രതീക്ഷിക്കുന്നതിനുമപ്പുറമുള്ള നാശനഷ്ടങ്ങളുണ്ടാകുമെന്നുമാണ് റയോ തത്സുകിയുടെ പ്രവചനം.  എന്നാൽ ഇതുവരെ ജപ്പാനിൽ വലിയ ദുരന്തങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അവിടെ താമസിക്കുന്ന മലയാളിയായ റമീസ് പറയുന്നു. നിരവധിപ്പേർ തനിക്ക് സന്ദേശമയച്ചിരുന്നുവെന്നും നിലരണ്ടാഴ്ചയ്ക്കിടെ ആയിരത്തിലധികം ഭൂകമ്പമാണ് ജപ്പാനിൽ ഉണ്ടായത്. 

ഏറ്റവും കൂടുതല്‍ ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത് ജൂണ്‍ 23 നാണ്. 183 ഭൂചലങ്ങളാണ് അന്നേദിവസം ദ്വീപില്‍ രേഖപ്പെടുത്തിയത്. ജൂണ്‍ 26- 27 ദിവസങ്ങളില്‍ ഈ ഭൂചലനങ്ങളുടെ എണ്ണം 15- 16 ആയി കുറയുകയും ചെയതു. പിന്നാലെ ജൂണ്‍ 29ന് 98 ഭൂചലനങ്ങളും ജൂണ്‍ 30 ന് 62 ഭൂചലനങ്ങളും രേഖപ്പെടുത്തുകയുണ്ടായി.വിൽ കുഴപ്പമൊന്നുമില്ലെന്നും റമീസ് ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.

തലമുടി കൊഴിച്ചിലാണോ പ്രശ്നം?

തലമുടി കൊഴിച്ചിലും താരനും അകറ്റാന്‍ പരീക്ഷിക്കേണ്ട ഹെയര്‍ പാക്കുകള്‍ എന്തൊക്കെയാണെന്ന് നോക്കാം

പലരുടെയും പ്രധാന പ്രശ്നമാണ് തലമുടി കൊഴിച്ചില്‍. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതും നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുന്നതും തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. തലമുടി കൊഴിച്ചിലും താരനും അകറ്റാന്‍ പരീക്ഷിക്കേണ്ട ഹെയര്‍ പാക്കുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

 1.കഞ്ഞി വെള്ളം + ഉലുവ

ഒരു കപ്പ് കഞ്ഞി വെള്ളത്തില്‍ 20 ഗ്രാം ഉലുവയിട്ട് ഒരു രാത്രി മുഴുവൻ വയ്ക്കുക. ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഇനി ഈ കഞ്ഞിവെള്ളം മുടിയിൽ പുരട്ടി പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.

2. കറ്റാർവാഴ ജെൽ + മുട്ട

രണ്ട് ടേബിൾ സ്പൂൺ മുട്ടയുടെ വെള്ള, നാല് ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ എന്നിവ യോജിപ്പിച്ച് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുടിയിൽ പുരട്ടി അര മണിക്കൂറിനുശേഷം തണുത്ത വെള്ളത്തിൽ കഴുകാം.

3. ഉലുവ + കറിവേപ്പില

കുതിര്‍ത്ത ഉലുവ കറിവേപ്പിലയോടൊപ്പം ചേര്‍ത്തരച്ച് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം തലമുടിയില്‍ പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുടി വളരാനും താരന്‍ അകറ്റാനും ഈ പാക്ക് സഹായിക്കും.

4. മുട്ട + പഴം

ഒരു മുട്ടയുടെ വെള്ള, രണ്ട് ടേബിൾസ്പൂൺ പഴുത്ത പഴം എന്നിവ മിശ്രിതമാക്കി തലമുടിയില്‍ പുരട്ടാം. 30 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ തല കഴുകണം.

5. കറ്റാര്‍വാഴ ജെല്‍ + ഉള്ളി നീര്

രണ്ട് ടീസ്പൂൺ ഉള്ളി നീരിൽ അല്പം കറ്റാര്‍വാഴ ജെല്‍ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കാം. അര മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം

ദിവസങ്ങളോളം തേങ്ങ ഫ്രെഷ് ആയി സൂക്ഷിക്കാനുള്ള വിദ്യകൾ.

ചിരകിയതിനു ശേഷമോ പൊട്ടിച്ചു കഴിഞ്ഞോ ബാക്കി വന്ന തേങ്ങാ കഷ്ണങ്ങൾ വെറുതെ കളയരുതേ. വിപണിയിൽ തേങ്ങയ്ക്ക് നല്ല വിലയാണ്. ദിവസങ്ങളോളം തേങ്ങ ഫ്രെഷ് ആയി സൂക്ഷിക്കാനുള്ള വിദ്യകൾ പരിചയപ്പെടാം.

ചിരകിയ തേങ്ങ

ചിരകി എടുത്ത തേങ്ങ എയർടൈറ്റായിട്ടുള്ള പാത്രത്തിൽ അടച്ച് ഫ്രിഡ്ജിൽ വച്ചാൽ ഒരാഴ്ച വരെ കേടാകാതിരിക്കും.

ഫ്രീസറിൽ വയ്ക്കാം

ചിരകിയെടുത്ത തേങ്ങ പരന്ന പാത്രത്തിലെടുത്ത് ഫ്രീസറിൽ വയ്ക്കാം. അത് കട്ടിയായി കഴിയുമ്പോൾ അടർത്തിയെടുത്ത് ഫ്രീസർ ബാഗിലോ മറ്റ് കണ്ടെയ്നറിലേയ്ക്കോ മാറ്റി ഫ്രീസറിൽ തന്നെ വയ്ക്കാം. ഇങ്ങനെ ചെയ്താൽ ആറ് മാസം വരെ കേടുകൂടാതെ ഇരിക്കും.

ഉണക്കി വയ്ക്കാം

തേങ്ങ അരച്ചെടുത്ത് ഒരു പരന്ന പാത്രത്തിൽ വയ്ക്കാം. ഒരു പാൻചൂടാക്കി അതിനു മുകളിലേയ്ക്ക് ഈ പാത്രം വയ്ക്കാം. തേങ്ങ പൂണമായും ഉണങ്ങിയതിനു ശേഷം ഈർപ്പമില്ലാത്ത വായു കടക്കാത്ത പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം.

പൊട്ടിച്ച തേങ്ങ

പൊട്ടിച്ച തേങ്ങ ഉപയോഗിച്ചതിനു ശേഷം ബാക്കിയുണ്ടെങ്കിലും ഫ്രിഡ്ജിൽ വയ്ക്കുന്നത് പെട്ടെന്നു കേടാകാതിരിക്കാൻ സഹായിക്കും.പൊട്ടിക്കാത്ത തേങ്ങ ഫ്രിഡ്ജിൽ വയ്ക്കേണ്ടതില്ല. അത് ഗുണവും രുചിയും കുറയുന്നതിനു കാരണമായേക്കും.

മാസശമ്പളം 40000 രൂപ; ഇന്ത്യൻ വ്യോമസേനയിൽ സ്വപ്ന ജോലി, ഈ മാസം 31 വരെ അപേക്ഷിക്കാം.

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിക്കുന്നു. അവിവാഹിതരായ പുരുഷൻമാർക്കും വനിതകൾക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നാലുവർഷമായിരിക്കും സർവീസ്. തിരഞ്ഞെടുപ്പിനുള്ള പരീക്ഷ സെപ്തംബർ 25ന് ആരംഭിക്കും.

യോഗ്യത: 50ശതമാനം മാർക്കോടെ പ്ലസ്‌ടു. അല്ലെങ്കിൽ 50ശതമാനം മാർക്കോടെ മൂന്ന് വർഷ ഡിപ്ലോമ (ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ്/ ഓട്ടോമൊബൈൽ/ കമ്പ്യൂട്ടർ സയൻസ്/ ഇൻസ്ട്ര മെന്റേഷൻ ടെക്നോളജി/ ഇൻഫർമേഷൻ ടെക്നോളജി). അല്ലെങ്കിൽ കണക്ക്, ഫിസിക്സ് എന്നീ നോൺവൊക്കേഷണൽ വിഷയങ്ങൾ ഉൾപ്പെട്ട വൊക്കേഷണൽ കോഴ്‌സ് 50ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. ഇംഗ്ലീഷിന് മാത്രം 50ശതമാനം മാർക്കുണ്ടാകണം.

ശമ്പളം: ഒന്നാം വർഷം 30000, രണ്ടാം വർഷം 33000, മൂന്നാം വർഷം 36500, നാലാം വർഷം 40000 എന്നിങ്ങനെയാണ് പ്രതിമാസ ശമ്പളം. ഇതിൽ 30ശതമാനം തുക അഗ്നിവീർ കോർപ്പസ്. ഫണ്ടിലേക്ക് നീക്കിവയ്ക്കും. നീക്കിവയ്ക്കുന്നതിന് തുല്യമായ തുക സർക്കാരും പാക്കേജിലേക്ക് നിക്ഷേപിക്കും. സർവീസ് കാലാവധി കഴിയുമ്പോൾ ഈ തുക, 10.04 ലക്ഷം രൂപ സേവാനിധി പാക്കേജായി ലഭിക്കും.

വെബ്സൈറ്റ്: https://agnipathvayu.cdac.in അപേക്ഷിക്കേണ്ട അവസാന തീയതി: 31.07.2025, ഉയർന്ന പ്രായം 21.

ഓൺലൈൻ എഴുത്തു പരീക്ഷ, കായികക്ഷമതാ പരീക്ഷ, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് ജൂലായ് 11 മുതൽ അപേക്ഷ സമർപ്പിക്കാം.

എവിടെ നോക്കിയാലും ഒച്ചാണോ? പെട്ടെന്ന് തുരത്താൻ അടുക്കളയിലെ ഇവ ഉപയോഗിക്കൂ.

മഴ തിമിർത്ത് പെയ്യുന്ന ഈ സമയത്ത്, പറമ്പിലും വീടിനുള്ളിലുമെല്ലാം വിളിക്കാതെ കയറിവരുന്ന ഒരു അതിഥിയാണ് ഒച്ച്. ഇവയെ തുരത്താൻ രാസവസ്തുക്കൾ ഉപയോഗിക്കുന്നത് നമ്മുടെ മണ്ണിനും ചെടികൾക്കും ദോഷകരമാണ്. എന്നാൽ അടുക്കളയിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് ഈ ഒച്ചുകളെ വളരെ എളുപ്പത്തിൽ തുരത്താൻ സാധിക്കും. അങ്ങനെയുള്ള ചില പൊടിക്കൈകള്‍ അറിഞ്ഞുവച്ചോളു

വിനാഗിരിയും ഉപ്പും

ഒരു സ്പ്രേ ബോട്ടിലിൽ തുല്യ അളവിൽ വെള്ളവും വെളുത്ത വിനാഗിരിയും എടുത്ത് നന്നായി കലർത്തുക. ഈ ലായനി ഒച്ചുകളുടെ ശരീരത്തിലേക്ക് നേരിട്ട് തളിക്കുക. അവ പെട്ടെന്ന് തന്നെ ചുരുങ്ങുകയും ഇല്ലാതാവുകയും ചെയ്യുന്നത് കാണാം. ഒച്ചുകൾ വരാൻ സാധ്യതയുള്ള നടപ്പാതകൾ, മതിലുകൾ, ചെടിച്ചട്ടികളുടെ വക്കുകൾ എന്നിവിടങ്ങളിൽ ഈ ലായനി തളിക്കാവുന്നതാണ്. 

മുട്ടത്തോട്

മുട്ടത്തോടുകൾ ഒച്ചുകളെ തുരത്താനുള്ള ഏറ്റവും നല്ല മാർഗ്ഗങ്ങളിൽ ഒന്നാണ്. മുട്ടത്തോടുകൾ നന്നായി കഴുകി ഉണക്കി ചെറിയ കഷ്ണങ്ങളാക്കി പൊടിച്ചെടുക്കുക. ഇത് ചെടികളുടെ ചുവട്ടിലും ഒച്ചുകൾ വരുന്ന സ്ഥലങ്ങളിലും വിതറുക. ഒച്ചുകൾക്ക് ഈ പൊടിച്ച മുട്ടത്തോടുകളിലൂടെ സഞ്ചരിക്കാൻ കഴിയില്ല. അതുകൂടാതെ മുട്ടത്തോടിലുള്ള കാൽസ്യം ചെടികൾക്ക് വളമായി മാറുകയും ചെയ്യും.

കാപ്പിപ്പൊടി

ഒച്ചുകള്‍ വരുന്ന സ്ഥലങ്ങളില്‍ കാപ്പിപ്പൊടി വിതറുന്നത് ഒച്ചുകളെ അകറ്റാൻ സഹായിക്കും. കാപ്പിപ്പൊടിയിലെ കഫീൻ ഒച്ചുകൾക്ക് വിഷമാണ്. അതുകൊണ്ട് ഉപയോഗിച്ച കാപ്പിപ്പൊടി കളയാതെ ചെടികളുടെ ചുവട്ടിൽ വിതറുന്നത് ഒച്ചുകളെ തുരത്താനും ചെടികൾക്ക് പോഷകം നൽകാനും സഹായിക്കും.

ഉപ്പ്

ഒച്ചുകളെ തുരത്താൻ പണ്ടുമുതലേ ഉപയോഗിക്കുന്ന ഒന്നാണ് ഉപ്പ്. ഒച്ചിന്‍റെ ശരീരത്തിലെ ജലാംശം വലിച്ചെടുത്ത് അവയെ നിർജ്ജലീകരിക്കാന്‍ ഉപ്പിന് കഴിയും. ഒച്ചുകളെ നേരിട്ട് ഉപ്പ് വിതറുന്നത് അവയെ നശിപ്പിക്കും. പക്ഷേ, ഇത് ചെടികൾക്ക് ദോഷകരമാകാൻ സാധ്യതയുള്ളതുകൊണ്ട് ചെടികളിൽ വീഴാതെ ശ്രദ്ധിക്കുക. ഒച്ചുകൾ കൂട്ടമായി വരുന്ന സ്ഥലങ്ങളിൽ ഉപ്പ് വിതറുന്നതാണ് നല്ലത്

വെളുത്തുള്ളി ലായനി

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളുടെ തൊലികൾ ഒച്ചുകൾക്ക് ഇഷ്ടമല്ല. ഈ തൊലികൾ ചെറിയ കഷ്ണങ്ങളാക്കി ഒച്ചുകൾ വരുന്ന സ്ഥലങ്ങളിലും ചെടികളുടെ ചുവട്ടിലും വെക്കുക. ഇവയുടെ ഗന്ധം ഒച്ചുകളെ അകറ്റി നിർത്താൻ സഹായിക്കും.

 

ചാരം

 

വിറക് കത്തിച്ച ചാരം ഒച്ചുകളെ തുരത്താൻ ഉപയോഗിക്കാം. ചാരം ചെടികളുടെ ചുറ്റും ഒരു വരയായി വിതറുന്നത് ഒച്ചുകൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടുണ്ടാക്കും. ചാരത്തിലെ ക്ഷാരഗുണം ഒച്ചുകൾക്ക് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും

ചോറ് കാലിയാവുന്നതറിയില്ല; അഞ്ച് മിനിട്ടിൽ തയ്യാറാക്കാവുന്ന ഉഗ്രൻ രുചിയുള്ള കറി.

ചോറിനൊപ്പം കഴിക്കാൻ പറ്റിയ രുചികരമായ ഒന്നാണ് തേങ്ങ പുളികറി. വളരെ എളുപ്പം തയ്യാറാക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. കൊല്ലം ജില്ലയിലെ ജനങ്ങളാണ് ഈ കറി കൂടുതലായും ഉണ്ടാക്കാറുള്ളത്. അതിനാൽതന്നെ ഇതിനെ കൊല്ലം സ്‌പെഷ്യലെന്ന് വിളിക്കാം. തയ്യാറാക്കാൻ അഞ്ച് മിനിട്ട് മതി എന്നതിനാൽ, ഈ കറി കുട്ടികൾക്ക് സ്‌കൂളിൽ കൊടുത്തുവിടാനും ഓഫീസിൽ കൊണ്ടുപോകാനും പറ്റിയതാണ്. ഇതിന് ആവശ്യമായ സാധനങ്ങളും തയ്യാറാക്കുന്ന വിധവും നോക്കാം.

ആവശ്യമായ സാധനങ്ങൾ

തേങ്ങ ചിരകിയത് – 1 കപ്പ്

മുളകുപൊടി- 2 ടീസ്‌പൂൺ

മഞ്ഞൾപ്പൊടി – കാൽ ടീസ്‌പൂൺ

മല്ലിപ്പൊടി – 1 ടീസ്‌പൂൺ

ഉപ്പ് – ആവശ്യത്തിന്

ഉലുവ – കാൽ സ്‌പൂൺ

ചെറിയ ഉള്ളി – 3 എണ്ണം

പുളി – ഒരു ചെറിയ നെല്ലിക്കാ വലുപ്പത്തിൽ

കടുക്, വറ്റൽമുളക്, കറിവേപ്പില – താളിക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തേങ്ങയോടൊപ്പം ബാക്കി ചേരുവകളെല്ലാം ചേർത്ത് അൽപ്പം വെള്ളമൊഴിച്ച് നന്നായി അരച്ചെടുക്കണം. ഇതിനെ ഒരു ചട്ടിയിലേക്ക് മാറ്റി അൽപ്പം വെള്ളം കൂടി ചേർത്ത് ചൂടാക്കിയെടുക്കുക. തിളയ്‌ക്കാൻ പാടില്ല. ഈ സമയം മറ്റൊരു പാത്രത്തിൽ കടുകും വറ്റൽ മുളകും കുറച്ചധികം ചെറിയ ഉള്ളിയും കറിവേപ്പിലയും ഇട്ട് വഴറ്റിയ ശേഷം ചൂടാക്കിയ കൂട്ടിന് മുകളിൽ ഒഴിച്ചുകൊടുത്ത് യോജിപ്പിച്ചെടുക്കുക

സുരേഷ് ഗോപിയുടെ ‘ഒറ്റക്കൊമ്പൻ’ വൈബിൽ പാലാ.

നഗരത്തിൽ ഇപ്പോൾ എന്നാ പെരുന്നാൾ വൈബാണന്നോ. രാത്രിയിൽ ഇറങ്ങിയാൽ നാട്ടുകാരേതാ ജൂനിയർ ആർടിസ്റ്റുകളേതാ എന്നു തിരിച്ചറിയാൻ പോലും സാധിക്കത്തില്ല. മൊത്തത്തിൽ കളറാണ്,’ കഴിഞ്ഞ ദിവസങ്ങളിലായി ഏതൊരു പാലാക്കാരനും ആദ്യം പറയുന്ന വിശേഷം ഇങ്ങനെയൊക്കെയാണ്. കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനാകുന്ന പാലാക്കാരന്റെ കഥ പറയുന്ന ‘ഒറ്റക്കൊമ്പൻ’ സിനിമയുടെ ചിത്രീകരണമാണ് ഇപ്പോൾ പാലാക്കാരുടെ സംസാര വിഷയം. പാലാക്കാരുടെ പ്രധാന പെരുന്നാളായ പാലാ ജൂബിലിയുടെ ചിത്രീകരണമാണു കുരിശുപള്ളി ജംക്‌ഷനിൽ നടക്കുന്നത്.

രംഗങ്ങളും ഇവിടെ ഷൂട്ട് ചെയ്യുന്നുണ്ട്. ഡിസംബറിൽ നടക്കുന്ന യഥാർഥ ജൂബിലിയുടെ ടീസർ പോലെയാണ് സിനിമ ചിത്രീകരണമെന്നു ചുരുക്കം. രാത്രി 9ന് തുടങ്ങുന്ന ഷൂട്ടിങ് പുലർച്ചെ 5 വരെ നീളും. ജൂബിലിയുടെ യഥാർഥ ഫീൽ കിട്ടാൻ ഷൂട്ടിങ് നടക്കുന്ന ഭാഗങ്ങളിലെ കടകളെല്ലാം വെളുപ്പിനെ 5 വരെ വൈദ്യുത അലങ്കാരത്തോടെ തുറന്നിടുന്നു.ജൂബിലിയിൽ മാതാവിന്റെ പ്രദക്ഷിണം 2 ദിവസമാണെങ്കിൽ സിനിമയിൽ 10 ദിവസം നീളുന്ന പ്രദക്ഷിണമാണ് നടക്കുന്നത്. കുരിശുപള്ളിയുടെ മുന്നിലെ റോഡ് മുഴുവനും ഉപയോഗിച്ചാണു പ്രദക്ഷിണം ഷൂട്ട് ചെയ്യുന്നത്. ഇതിനായി രാത്രി 9നു ശേഷം ഇവിടെ ഗതാഗത നിയന്ത്രണം ഉണ്ട്. പാലാക്കാർ ഉൾപ്പെടെ ആയിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ മുത്തുക്കുടകളുമേന്തി പ്രദക്ഷിണത്തിൽ വേഷമിടുന്നു.

നഗരത്തിൽ വൈദ്യുത ദീപാലങ്കാരങ്ങളും തോരണങ്ങളും വെടിക്കെട്ടും വഴിയോര കച്ചവടവുമെല്ലാം ചിത്രീകരണത്തിനായി ഒരുക്കിയിട്ടുണ്ട്. ഗുരുവായൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നാണ് വഴിയോര കച്ചവടക്കാരെ കൊണ്ടുവന്നിരിക്കുന്നത്. 10 ദിവസത്തേക്ക് 80,000 രൂപ വരെ വാടകയായി ഇവർക്കു നൽകുന്നുണ്ട്. കൂടാതെ താമസവും ഒരുക്കുന്നു. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് പാലായ്ക്ക് ചുറ്റുവട്ടത്തായി താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. സുരേഷ് ഗോപി ഉൾപ്പെടെയുള്ള താരങ്ങളും പാലായിൽ താമസിക്കുന്നു.

കാൻവാസിൽ ചിത്രം ഷൂട്ട് ചെയ്യുന്നതു ചങ്ങനാശേരിക്കാരൻ കൂടിയായ ഡയറക്ടർ മാത്യൂസ് തോമസ് പ്ലാമൂട്ടിലാണ്. ആദ്യ സംവിധാന സംരഭമാണെങ്കിലും വലിയ ആൾക്കൂട്ടത്തെ പതർച്ചയില്ലാതെയാണു മാത്യു കൈകാര്യം ചെയ്യുന്നത്.

ഇന്ദ്രജിത്ത്, ലാൽ, ജോണി ആന്റണി, ലാലു അലക്സ് തുടങ്ങിയവരും പല ദിവസങ്ങളിലായി പാലായിലെ ഷൂട്ടിങ്ങിൽ എത്തുന്നുണ്ട്. കഥ, തിരക്കഥ തയാറാക്കിയിരിക്കുന്നത് ഭരണങ്ങാനം സ്വദേശിയായ ഷിബിൻ ഫ്രാൻസിസാണ്. ഷാജി കുമാറാണ് ഛായാഗ്രാഹകൻ.

കാര്‍ഡ് ഒന്നിന് അഞ്ച് കിലോ അരി’, ഓണത്തിന് ജനങ്ങളെ കൈവിടില്ല, 5676 കിലോലിറ്റര്‍ മണ്ണെണ്ണ അനുവദിച്ചു

ഓണക്കാലത്ത് കേരളം ആവശ്യപ്പെട്ട പ്രത്യേക അരി വിഹിതം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം സംസ്ഥാനത്തെ കേന്ദ്രം അറിയിച്ചതായി ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കാര്‍ഡ് ഒന്നിന് അഞ്ച് കിലോ അരി വീതം അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടതെങ്കിലും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം നിലപാടെടുത്തത്. പതിവില്‍ നിന്ന് വ്യത്യസ്തമായി വിഹിതം നല്‍കാനാകില്ലെന്നാണ് കേന്ദ്രം അറിയിച്ചതെങ്കിലും ഓണത്തിന് കേരളത്തിലെ ജനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ കൈവിടില്ലെന്ന് മന്ത്രി പറഞ്ഞു.

ഓണം വിപണിയില്‍ അരി വില പിടിച്ചുനിര്‍ത്താന്‍ ആവശ്യമായ നിലപാട് സര്‍ക്കാര്‍ തലത്തില്‍ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. കാര്‍ഡ് ഒന്നിന് 5 കിലോ അരി നല്‍കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി കേരളത്തെ സഹായിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം മറുപടി നല്‍കിയത്. നിര്‍ത്തിവെച്ച ഗോതമ്പും നല്‍കില്ല. മണ്ണെണ്ണ വിഹിതം രണ്ട് വര്‍ഷമായി ലഭിക്കുന്നില്ല. മണ്ണെണ്ണ കരാറുകാര്‍ പിന്മാറിയതിനാല്‍ വിതരണത്തിന് തടസ്സം നേരിട്ടു. ഒടുവില്‍ പ്രശ്‌നം കേരള സര്‍ക്കാര്‍ പരിഹരിച്ചു.

വിട്ടു കിട്ടാനുള്ള മണ്ണെണ്ണ ഉടന്‍ വിട്ടു നല്‍കുമെന്ന് ഇന്ന് കേന്ദ്രം അറിയിച്ചു. മൂന്നുമാസത്തേക്ക് 5676 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് അനുവദിച്ചത്. അതെടുക്കാനുള്ള സമയം ജൂണ്‍ 30 വരെ ആയിരുന്നു. ഇത് സെപ്റ്റംബര്‍ 30 വരെ നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

85 തസ്തികയിൽ കേരള പിഎസ്‌സിയുടെയും വിജ്ഞാപനം.

85 തസ്തികയിൽ നിയമനത്തിന്‌ പിഎസ്‌സി വിജ്‌ഞാപനം പുറത്തിറക്കി. 22 തസ്തികയിലാണു നേരിട്ടുള്ള നിയമനം. 7 തസ്തികയിൽ തസ്തികമാറ്റം വഴിയും 2 തസ്‌തികയിൽ സ്പെഷൽ റിക്രൂട്‌മെന്റും 54 തസ്‌തികയിൽ എൻസിഎ നിയമനവുമാണ്. ഗസറ്റ് തീയതി: 17.06.2025. നേരിട്ടുള്ള നിയമനം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്‌റ്റന്റ്‌ പ്രൊഫസർ ഇൻ മൈക്രോബയോളജി, ബയോകെമിസ്ട്രി, ന്യൂറോസർജറി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ അസിസ്‌റ്റന്റ്‌ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ, ഭവനനിർമാണ ബോർഡിൽ അസിസ്‌റ്റന്റ്‌ എൻജിനിയർ (സിവിൽ), ജലഗതാഗത വകുപ്പിൽ ഫോർമാൻ, വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്‌റ്റം മെയിന്റനൻസ്), ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ മീഡിയ മേക്കർ, ഫിഷറീസ് വകുപ്പിൽ ഫിഷറീസ് അസിസ്‌റ്റന്റ്, ജലഗതാഗത വകുപ്പിൽ കോൾക്കർ, പൗൾട്രി വികസന കോർപറേഷനിൽ എൽഡി ടൈപ്പിസ്‌റ്റ്, കമ്പനി/കോർപറേഷൻ/ബോർഡ് എന്നിവയിൽ എൽഡി ടൈപ്പിസ്റ്റ്, വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ-അറബിക്, അച്ചടി വകുപ്പിൽ കംപ്യൂട്ടർ ഗ്രേഡ് -2, കോഓപ്പറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷനിൽ ജനറൽ മാനേജർ, ടെക്നിഷ്യൻ ഗ്രേഡ്-2 (ഇലക്ട്രീഷ്യൻ), കോ–-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷനിൽ ജനറൽ മാനേജർ (പ്രോജക്ട്‌സ്), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്‌ചറർ ഇൻ ടൂൾ ആൻഡ് ഡൈ എൻജിനിയറിങ്, എൻസിസി വകുപ്പിൽ സാഡ‌ർ, വിവിധ വകുപ്പുകളിൽ ആയ, തദ്ദേശ വകുപ്പിൽ (തൃശൂർ കോർപറേഷൻ) ഇലക്ട്രിസിറ്റി വർക്കർ തുടങ്ങിയവ. തസ്‌തികമാറ്റം വഴി: വിഎച്ച്എസ്‌ഇയിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ്, വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്‌ടി മലയാളം, എച്ച്എസ്ടി അറബിക്. എച്ച്എസ്‌ടി സംസ്കൃതം തുടങ്ങിയവ. പട്ടികജാതി/വർഗക്കാർക്കുള്ള സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്: ഹയർ സെക്കൻഡറി വിദ്യാഭ്യാസം വകുപ്പിൽ എച്ച്എസ്എസ്‌ടി കൊമേഴ്സ്‌ ജൂനിയർ വനം വകുപ്പിൽ ഫോറസ്‌റ്റ് വാച്ചർ തസ്‌തികകളിൽ. സംവരണസമുദായങ്ങൾക്കുള്ള എൻസിഎ നിയമനം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്‌റ്റന്റ് പ്രൊഫസർ ഇൻ മൈക്രോ ബയോളജി, അസിസ്റ്റ‌ന്റ് പ്രൊഫസർ ഇൻ നിയോനേറ്റോളജി, വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചൾ (വിവിധ വിഷയങ്ങൾ), ആരോഗ്യ വകുപ്പിൽ ഫാർമസിസ്‌റ്റ് ഗ്രേഡ് -2, ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്‌ടർ ഗ്രേഡ്-2, വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ്- 2 തുടങ്ങിയവ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 16ന്‌ രാത്രി 12 വരെ.വെബ്‌സൈറ്റ്‌: www.keralapsc.gov.in.