ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ.

ആകർഷകമായ വില കിഴിവുകളുമായി സംസ്ഥാനത്തെ ലുലുമാളുകളിലും ലുലു ഡെയ്ലിയിലും ഷോപ്പിങ് ഉത്സവത്തിന് വ്യാഴാഴ്ച തുടക്കമാകും. ബുധനാഴ്ച തുടങ്ങുന്ന ഷോപ്പിങ്ങ് ഉത്സവം ആറാം തീയതി വരെ തുടരും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് , കോട്ടയം, പാലക്കാട് ലുലുമാളുകളിലും തൃപ്രയാർ വൈമാളിലും തൃശൂർ ഹൈലൈറ്റ് മാളിലെ ലുലു ഡെയ്‌ലി, മരട് ഫോറം മാളിലെ ലുലു ഡെയ്‌ലി, കൊല്ലം ഡ്രീംസ് മാളിലെ ലുലു ഡെയ്‌ലി എന്നിവിടങ്ങളും 50% ഓഫറുകൾ ലഭിക്കുന്നത്.

ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവിടങ്ങളിൽ നിലവിൽ എൻഡ് ഓഫ് സീസൺ സെയിൽ തുടരുകയാണ്. ഇതിനൊപ്പം ലുലുമാളിലെ വിവിധ ഷോപ്പുകൾ അണിനിരക്കുന്ന ലുലു ഓൺ സെയിലും ആരംഭിക്കും. അന്താരാഷ്‌ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന ലുലു മാളുകളിലെ വിവിധ ഷോപ്പുകൾ ലുലു ഓൺ സെയിലിന്റെ ഭാഗമാകും. 50 ശതമാനം വിലക്കുറവിൽ ലുലു കണക്ട് , ലുലു ഫാഷൻ, ലുലു ഹൈപ്പർ മാർക്കറ്റ് എന്നിവയിൽ നിന്നും സാധനങ്ങൾ വാങ്ങുവാൻ ലുലു ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലിലൂടെയും സാധിക്കും.

ഇലക്ട്രോണികിസ് ആൻഡ് ഹോം അപ്ലൈൻസ് ഉത്പ്പന്നങ്ങളുടെ വൻ ശേഖരമാണ് ഫ്‌ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടിൽ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിൻ, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവിൽ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് റീട്ടെയിൽ ഉത്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയും 50 ശതമാനം കിഴിവിൽ ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ വാങ്ങിക്കാൻ സാധിക്കും.

 ലുലു ഫാഷനിലും മികച്ച ഓഫറുകൾ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ലുലുവിന്റെ ബ്രാൻഡുകൾക്ക് പുറമേ അന്താരാഷ്‌ട്ര ബ്രാൻഡുകളടക്കം അഞ്ഞൂറിലധികം ബ്രാൻഡുകൾ എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി പ്രവർത്തിക്കുകയാണ്. ജുവലറി, സെപ്ക്സ്, കോസ്മെറ്റിക്സ് ആൻഡ് ബ്യൂട്ടി എന്നിവയെല്ലാം വമ്പിച്ച വിലക്കുറവിൽ സ്വന്തമാക്കാം. ലുലു ഫുഡ് കോർട്ടിലെ എല്ലാ ഷോപ്പുകളും, വിനോദകേന്ദ്രമായ ഫൺട്യൂറയും രാത്രി വൈകിയും ഈ ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കും.

Lulu Online India Shopping APP വഴിയും www.luluhypermarket.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ചോ ഷോപ്പിങ് നടത്താൻ സാധിക്കും. ലുലു ഹാപ്പിനസ് ലോയലിറ്റി അംഗങ്ങൾക്ക് ജൂലൈ 2 മുതൽ ഓഫർ ഉപയോഗപ്പെടുത്താൻ അവസരമൊരുക്കിയിട്ടുണ്ട്.

പണവുമായി കാത്തുനിൽക്കേണ്ട; ഡിജിറ്റല്‍ പേയ്മെന്റിലേക്ക്‌ മാറാന്‍ പോസ്റ്റ് ഓഫീസുകള്‍.

“രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസ് കൗണ്ടറുകളിലും ഓഗസ്റ്റ് ഒന്നു മുതൽ ഡിജിറ്റൽ പേയ്മെന്റ് വഴി പണം സ്വീകരിക്കാൻ സൗകര്യമൊരുങ്ങുന്നു. തപാൽ വകുപ്പിന്റെ ഐടി സംവിധാനത്തിൽ പുതിയ ആപ്ലിക്കേഷൻ ഉൾപ്പെടുത്തിയാണ് ഇതിനു വഴിയൊരുക്കിയത്.

പോസ്റ്റ് ഓഫീസുകളുടെ ബാങ്ക് അക്കൗണ്ടുകൾ യുപിഐ സംവിധാനവുമായി ബന്ധിപ്പിക്കുന്നതിൽ തടസ്സങ്ങളുണ്ടായതാണ് കൗണ്ടറുകളിൽ ഡിജിറ്റൽ പേയ്മെന്റ് സൗകര്യം കൊണ്ടുവരാൻ വൈകാനിടയാക്കിയത്. ഇതു പരിഹരിക്കാനായി പുതിയ ആപ്ലിക്കേഷൻ ഐടി സംവിധാനത്തിൽ ഉൾപ്പെടുത്തി.

ഇനി മുതൽ ഡൈനാമിക് ക്യുആർ കോഡ് വഴി കൗണ്ടറുകളിൽ പണം സ്വീകരിക്കും. 2025 ഓഗസ്റ്റോടെ ഇത് എല്ലാ പോസ്റ്റോഫീസുകളിലും നടപ്പാക്കും. കർണാടക സർക്കിളിൽ മൈസൂരു, ബാഗൽകോട്ട് ഹെഡ് ഓഫീസ് പരിധിയിലുള്ള തപാലോഫീസുകളിലായിരുന്നു പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം ആദ്യം നടപ്പാക്കിയത്.

നേരത്തേ സ്ഥിരം ക്യുആർ കോഡ് ഉപയോഗിച്ച് ഇടപാടുകൾ തുടങ്ങിയിരുന്നെങ്കിലും ആവർത്തിച്ച് സാങ്കേതിക തടസ്സങ്ങളുണ്ടായതിനെത്തുടർന്നാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്.

പഞ്ചസാര ഇല്ലാതെ ഷുഗറുകാര്‍ക്ക് വേണ്ടി ഒരു മധുരമൂറും നാരങ്ങ വെള്ളം ട്രൈ ചെയ്താലോ.

പഞ്ചസാര ഇല്ലാതെ ഷുഗറുകാര്‍ക്ക് വേണ്ടി ഒരു മധുരമൂറും നാരങ്ങ വെള്ളം ട്രൈ ചെയ്താലോ ? എങ്ങനെയാണെന്നല്ലേ, നല്ല മധുരം കിനിയും നാരങ്ങ വെള്ളം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍ :

1) നാരങ്ങ- 1-2
2) ഇഞ്ചി – ഒരു ചെറിയ കഷണം
3) തേന്‍- 2-3 സ്പൂണ്‍ (മധുരത്തിന് അനുസരിച്ച്)
4) ഏലക്കായ – 2-3
5) വെള്ളം – ആവശ്യാനുസരണം
6)സബ്ജ സീഡ്സ് (ആവശ്യമെങ്കില്‍) – 1 സ്പൂണ്‍
7)ഐസ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

സബ്ജ സീഡ്സ് വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക.

നാരങ്ങാ തൊലി കളഞ്ഞു കുരു മാറ്റുക. ഒരു ചെറിയ കഷണം തൊലി മാത്രം ബാക്കിവയ്ക്കുക.

ഇഞ്ചി, തേന്‍, ഏലക്കായ എന്നീ ചേരുവകളും ചേര്‍ത്ത് മിക്‌സിയുടെ ജാറിലിട്ട് കുറച്ചു വെള്ളം ചേര്‍ത്ത് അരയ്ക്കുക.

ഐസ് ആവശ്യമെങ്കില്‍ ചേര്‍ക്കാം.

കൂടുതല്‍ വെള്ളം ചേര്‍ത്ത് അരിച്ചെടുക്കുക. സബ്ജ സീഡ്സ് ചേര്‍ക്കുക.”

കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡിനെ കുറിച്ച് അറിയേണ്ടതെല്ലാം.

ഡിജിറ്റല്‍ യുഗത്തില്‍ ഡിജിറ്റലൈസേഷന്റെ കാര്യത്തില്‍ അത്ര മുന്നിലല്ല എന്നൊരു ആക്ഷേപമുണ്ട് കെഎസ്ആര്‍ടിസിയെ കുറിച്ച്. എന്നാല്‍ ആനവണ്ടിയെക്കുറിച്ചും യാത്രാ സൗകര്യത്തേക്കുറിച്ചുമുള്ള ഈ പരാതികള്‍ക്ക് പരിഹാരം കാണുകയാണ് ചലോ ആപ്പിലൂടെയും ട്രാവല്‍ കാര്‍ഡിലൂടെയും കെഎസ്ആര്‍ടിസി ഇപ്പോള്‍. ചലോ ആപ്പിലൂടെ ബസുകളുടെ ലൈവ് ട്രാക്കിംഗ്, സീറ്റ് ഒഴിവ്, അടുത്ത വണ്ടി എപ്പോള്‍ തുടങ്ങിയ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ജിപിഎസ് സൗകര്യം ബസുകളില്‍ ഏര്‍പ്പെടുത്തിയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.

ഗൂഗിള്‍ പേ സംവിധാനവും യാഥാര്‍ത്ഥ്യമായിരിക്കുകയാണ് കെഎസ്ആര്‍ടിസിയില്‍ ഇപ്പോള്‍. കണ്ടക്ടറുടെ ടിക്കറ്റ് യന്ത്രത്തില്‍ തന്നെ ക്യുആര്‍ കോഡ് ഉണ്ട്. ഇതു സ്‌കാന്‍ ചെയ്ത് ടിക്കറ്റിനുള്ള പണം നല്‍കാന്‍ കഴിയും. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഹാജര്‍നില രേഖപ്പെടുത്താന്‍ പഞ്ചിങ്ങിന് പകരം ‘ഫെയ്‌സ് ആപ്പ്’ നിലവില്‍വന്നു. രാവിലെ ഓഫീസിലെത്തിയാല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തുറന്ന് മുഖം ക്യാമറയില്‍ പതിക്കണം. ഡിപ്പോയിലെത്തി ഓഫീസിന് മുന്നിലെത്തിയാല്‍ മാത്രമേ ഈ സംവിധാനം പ്രവര്‍ത്തിക്കുകയുള്ളൂ.

ട്രാവല്‍ കാര്‍ഡുകള്‍

ഇനി ടിക്കറ്റിനായി കൈയില്‍ പണം കരുതേണ്ട എന്നതാണ് മറ്റൊരു പുതിയ സൗകര്യം. ചലോ കാര്‍ഡ് വാങ്ങി റീചാര്‍ജ് ചെയ്ത് ഉപയോഗിക്കുന്ന സംവിധാനം വിവിധ ജില്ലകളില്‍ നടപ്പാക്കിയിട്ടുണ്ട്. എടിഎം കാര്‍ഡുകള്‍ സൈ്വപ് ചെയ്യുന്ന സംവിധാനമാണ് പുതിയ ടിക്കറ്റ് മിഷീനിലുമുള്ളത്. തിരുവനന്തപുരത്തു തുടങ്ങിയ സ്മാര്‍ട്ട് കാര്‍ഡ് യാത്ര പിന്നീട് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലും പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്.

100 രൂപ നല്‍കിയാല്‍ ചലോ കാര്‍ഡ് എന്നറിയപ്പെടുന്ന സ്മാര്‍ട് കാര്‍ഡുകള്‍ വാങ്ങാന്‍ കഴിയും. 50 രൂപ മുതല്‍ 3000 രൂപ വരെയാണ് റീചാര്‍ജ് ചെയ്യാന്‍ കഴിയുക. 1000 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 40 രൂപ അധികവും 2000 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 100 രൂപ അധികമായും ക്രെഡിറ്റ് ചെയ്യും. കാര്‍ഡിലെ തുകയ്ക്ക് ഒരു വര്‍ഷം വാലിഡിറ്റിയുണ്ട്. ഒരു വര്‍ഷത്തിലധികം കാര്‍ഡ് ഉപയോഗിക്കാതിരുന്നാല്‍ റീ ആക്ടിവേറ്റ് ചെയ്യണം. മറ്റൊരാള്‍ക്ക് യാത്ര ചെയ്യുവാനായി കാര്‍ഡ് കൈമാറാനും സൗകര്യമുണ്ട്.

എന്നാല്‍ കൃത്രിമം കാണിച്ചാല്‍ കര്‍ശനമായ നടപടിയാണ് സ്വീകരിക്കുക. കാര്‍ഡ് പൊട്ടുകയോ, ഒടിയുകയോ ചെയ്താല്‍ മാറ്റി നല്‍കുന്നത് പ്രായോഗികമല്ല. നിശ്ചിത തുകയ്ക്ക് പുതിയ കാര്‍ഡ് നല്‍കും. പഴയ കാര്‍ഡിലെ തുക പുതിയ കാര്‍ഡിലേക്കു മാറ്റി നല്‍കും. കാര്‍ഡ് നഷ്ടപ്പെട്ടാല്‍ മാറ്റി നല്‍കില്ല.”

ആകർഷകമായ വ്യക്തിത്വം ഉള്ളവരാണോ? ജനിച്ച മാസം പറയും ഒാരോരുത്തരുടെയും സ്വഭാവം.

ജനിച്ച മാസപ്രകാരം ഒാരോരുത്തരുടെയും സ്വഭാവവിശേഷങ്ങൾ വ്യത്യസ്തമായിരിക്കും സ്ത്രീ ആയാലും പുരുഷൻ ആയാലും ജന്മമാസപ്രകാരമനുസരിച്ചു സ്വഭാവത്തിൽ മാറ്റമുണ്ടാവില്ല.  

ജനുവരിയിൽ ജനിച്ചവർ തന്നിഷ്ടക്കാരായിരിക്കും. നേതൃസ്വഭാവമുള്ള ഇവരെ ചോദ്യം ചെയ്യാൻ ആരും ധൈര്യപ്പെടില്ല. പക്ഷേ, ഈ മാസക്കാർ പൊതുവേ സ്നേഹമുള്ളവരായിരിക്കും. തൊഴിലിൽ ആത്മാർഥതയുള്ളവരും നിരന്തര പരിശ്രമികളുമായിരിക്കും.

ഫെബ്രുവരിയിൽ ജനിച്ചവർ ഉറച്ച തീരുമാനങ്ങളുള്ളവരാണ്. ഇവർ ബുദ്ധിരാക്ഷസന്മാരായിരിക്കും. മാതാപിതാക്കളെ സ്നേഹിക്കുന്നവരുമാണ്.

മാർച്ചിൽ ജനിച്ചവർ ആകർഷകമായ വ്യക്തിത്വം ഉള്ളവരായിരിക്കും. സത്യസന്ധരുമായിരിക്കും.

ഏപ്രിലിൽ ജനിച്ചവർ ബുദ്ധിയിലും ഒാർമശക്തിയിലും മുന്നിൽ നിൽക്കുന്നു.

മേയിൽ ജനിച്ചവർ എഴുത്തുകാരോ അഭിനേതാക്കളോ ആയിരിക്കും. മാനസിക സൗന്ദര്യമാണു പ്രധാന ആകർഷകഘടകം.

ജൂണിൽ ജനിച്ചവർ പൊതുവേ അസൂയാലുക്കളായിരിക്കും. കുട്ടികളെപ്പോലെ പെരുമാറും.

ജൂലൈയിൽ ജനിച്ചവർ കുടുംബസ്നേഹം ഉള്ളവരായിരിക്കും. ബന്ധങ്ങൾ കൈവിടില്ല.

ഓഗസ്‍റ്റിൽ ജനിച്ചവർ സംഗീതജ്ഞരായിരിക്കും. മികച്ച നേതൃപാടവം കാണിക്കും. മാന്യത ഇവരുടെ കൂടപ്പിറപ്പാണ്.

സെപ്റ്റംബറിൽ ജനിച്ചവർ ബുദ്ധിയുടെ കാര്യത്തിൽ കേമന്മാരായിരിക്കും. ഒാർമശക്തി കൂടും.

ഒക്ടോബറിൽ ജനിച്ചവർ സദാ പുതിയ സൗഹൃദങ്ങളുണ്ടാക്കും. ഒരു കാര്യം വിചാരിച്ചാൽ നടപ്പാക്കാതെ പിൻവാങ്ങില്ല.

നവംബറിൽ ജനിച്ചവർ ക്ഷമ, ബുദ്ധി, ആത്മാർഥത എന്നിവയുള്ളവരായിരിക്കും.

ഡിസംബറിൽ ജനിച്ചവർ ജനപ്രതിനിധികളും സമൂഹത്തിന് ഇഷ്ടപ്പെട്ടവരുമായിരിക്കും.

പ്രവാസികൾക്ക് സുവർണാവസരം; മാസ ശമ്പളം 11 ലക്ഷം രൂപ വരെ, ദുബായിൽ സർക്കാർ ജോലി ഒഴിവുകൾ.

യുഎഇയിൽ സർക്കാർ ജോലി തേടുന്നവർക്ക് സുവർണാവസരം. നിർമ്മാണം, ബാങ്കിംഗ്, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്കുള്ള ആവശ്യം ശക്തമായി തുടരുന്നതിനാൽ വിദേശികളെ നിയമിക്കാൻ ഒരുങ്ങുകയാണ് ദുബായ്. dubaicareers.ae എന്ന വെബ്‌സൈറ്റിൽ വിശദവിവരങ്ങൾ ലഭ്യമാണ്. ചില തസ്തികകളിലെ നിയമനത്തിന് 50,000 ദിർഹം (11 ലക്ഷത്തോളം ഇന്ത്യൻ രൂപ) വരെ മാസ ശമ്പളം ലഭിക്കും. യുഎഇ പരമ്പരാഗതമായി സർക്കാർ ജോലികളിൽ എമിറാത്തികളെയാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിലും, നിലവിലെ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നഗര ആസൂത്രണം, ആരോഗ്യ സംരക്ഷണം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, വ്യോമയാന സുരക്ഷ, സാംസ്‌കാരിക സംരക്ഷണം എന്നിവയിൽ ആഗോള വൈദഗ്ധ്യത്തിന് നൽകുന്ന മൂല്യം എടുത്തുകാണിക്കുന്നു.

വിദേശികൾക്ക് അപേക്ഷിക്കാവുന്ന ജോലികൾ
1, പോളിസി അഡൈ്വസർ – പബ്ലിക് സെക്ടർ അസറ്റ്സ് ആൻഡ് പ്രോപ്പർട്ടി മാനേജ്‌മെന്റ്
ശമ്പളം- 30,001 – 40,000 ദിർഹം
യോഗ്യത- ബിരുദം

2, സീനിയർ സ്പീച്ച് തെറാപ്പിസ്റ്റ്
ശമ്പളം – 10,0001- 20, 000 ദിർഹം
യോഗ്യത- ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം

3, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
യോഗ്യത- സൈക്കോളജിയിൽ പിഎച്ച്ഡി

4, ചീഫ് സീനിയർ എഞ്ചിനിയർ
യോഗ്യത- ബിരുദം
11 വർഷത്തെ പ്രവൃത്തി പരിചയം

5, ചീഫ് സ്‌പെഷ്യലിസ്റ്റ് – സ്റ്റാറ്റിക്ക് ആൻഡ് ഡാറ്റ് അനലിസിസ്
യോഗ്യത- ബിരുദാനന്തര ബിരുദം
യോഗ്യത- 9 വർഷം

6, സോഷ്യൽ പോളിസി ആൻഡ് റിസർച്ച് എക്സിക്യുട്ടീവ്
ശമ്പളം- 10,001- 20,000 ദിർഹം
യോഗ്യത- ബിരുദം

7, ചീഫ് സ്‌പെഷ്യലിസ്റ്റ് – കോൺട്രാക്റ്റ് ആൻഡ് എഗ്രിമെന്റ്സ്
യോഗ്യത- ബിരുദം

8, സീനിയർ ഫിനാൻഷ്യൽ കൺസൽട്ടന്റ്
യോഗ്യത- ബിരുദം
ശമ്പളം- 40,001 – 50,000 ദിർഹം

9,ചീഫ് സ്‌പെഷ്യലിസ്റ്റ്
യോഗ്യത- ബിരുദം
9 വർഷത്തെ പ്രവൃത്തിപരിചയം

10, ഓഡിറ്റ് മാനേജർ
യോഗ്യത- ബിരുദം
ഏഴ് മുതൽ പത്ത് വർഷത്തെ പ്രവൃത്തി പരിചയം”

കൈയിൽ പ്ലസ്ടു ഉണ്ടോ? കേന്ദ്രസർവീസിൽ നേടാം മികച്ച ശമ്പളത്തോടെ ജോലി നേടാം.

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ (CHSL) പരീക്ഷയുടെ ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കമ്മീഷന്റെ ഔദ്യോഗിക പോർട്ടലായ ssc.gov.inൽ വിജ്ഞാപനം ലഭ്യമാണ്.

ജൂൺ 23 മുതൽ ജൂലൈ 18 വരെ അപേക്ഷ സമർപ്പിക്കാം. ടയർ-I പരീക്ഷ സെപ്റ്റംബർ 8 മുതൽ 18 വരെ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്.

ഒഴിവുകളും തസ്തികകളും: 3,131 ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്.

ഒഴിവുള്ള തസ്തികകൾ

ലോവർ ഡിവിഷൻ ക്ലർക്ക് (LDC)
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (JSA)
പോസ്റ്റൽ അസിസ്റ്റന്റ് (PA)
സോർട്ടിംഗ് അസിസ്റ്റന്റ് (SA)
ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO)
ആർക്കൊക്കെ അപേക്ഷിക്കാം?
അപേക്ഷകർ അംഗീകൃത ബോർഡിൽ നിന്ന് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ എന്നിവിടങ്ങളിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO)/DEO ഗ്രേഡ് ‘എ’ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ സയൻസ് വിഷയത്തിൽ പ്ലസ് ടു പൂർത്തിയാക്കിയിരിക്കണം. കൂടാതെ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം.

അപേക്ഷകർക്കുള്ള പ്രായപരിധി 2025 ഓഗസ്റ്റ് 1-ന് 18 മുതൽ 27 വയസ്സ് വരെയാണ്, സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ച് സംവരണ വിഭാഗക്കാർക്ക് ഇളവുകൾ ബാധകമാണ്.

അപേക്ഷാ ഫീസും രീതിയും

അപേക്ഷകൾ ഓൺലൈൻ വഴി മാത്രം സമർപ്പിക്കണം. പൊതുവിഭാഗക്കാർക്ക് അപേക്ഷാ ഫീസ് 100 രൂപയാണ്, എന്നാൽ SC/ST/PwD/വനിത/വിമുക്തഭടൻ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഫീസ് ഇല്ല.

എങ്ങനെ അപേക്ഷിക്കാം

SSC-യുടെ ഔദ്യോഗിക പോർട്ടലായ ssc.gov.in സന്ദർശിക്കുക.
‘Apply’ വിഭാഗത്തിൽ ക്ലിക്ക് ചെയ്ത് CHSL ലിങ്ക് തിരഞ്ഞെടുക്കുക.
പുതിയതായി ചേരുന്ന വ്യക്തി ലോഗിൻ വിവരങ്ങൾ ലഭിക്കുന്നതിന് രജിസ്റ്റർ ചെയ്യണം.
ലോഗിൻ ചെയ്ത് ഓൺലൈൻ ഫോം പൂരിപ്പിക്കുക.
ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുകയും അപേക്ഷാ ഫീസ് അടയ്ക്കുകയും ചെയ്യുക.
ഫോം സമർപ്പിക്കുക, ഭാവി ഉപയോഗത്തിനായി ഒരു പകർപ്പ് സൂക്ഷിക്കുക.
തിരഞ്ഞെടുപ്പ് പ്രക്രിയ
ടയർ 1: ഓൺലൈൻ ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷ
ടയർ 2: വിവരണാത്മകവും സ്‌കിൽ അധിഷ്ഠിതവുമായ പരീക്ഷകൾ
സ്‌കിൽ/ടൈപ്പിംഗ് ടെസ്റ്റ്: തസ്തികയെ ആശ്രയിച്ച് ബാധകം
ടയർ 1 കട്ട്ഓഫ് ക്ലിയർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ടയർ 2-ലേക്ക് പ്രവേശിക്കാം. അതിനുശേഷം അപേക്ഷിച്ച തസ്തിക അനുസരിച്ച് സ്‌കിൽ ടെസ്റ്റ് ഉണ്ടാകും. വിശദമായ SSC CHSL 2025 വിജ്ഞാപനത്തിന്റെ PDF കമ്മീഷന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. യോഗ്യത, സംവരണ നിയമങ്ങൾ, പരീക്ഷാ സിലബസ്, മറ്റ് പ്രധാന നിർദ്ദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

വ്യോമസേനയിൽ കമ്മിഷൻഡ് ഓഫിസറാകാം; അപേക്ഷ ജൂലൈ 1 വരെ.

ഇന്ത്യൻ വ്യോമസേനയിലെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കലും നോൺ–ടെക്നിക്കലും) ശാഖകളിൽ കമ്മിഷൻഡ് ഓഫിസർമാരാകാൻ യുവതീയുവാക്കൾക്ക് അവസരം. ആകെ ഒഴിവുകൾ 281 (പുരുഷന്മാർ 221, വനിതകൾ 60). 2026 ജൂലൈയിൽ തുടങ്ങുന്ന കോഴ്സുകളിലേക്കാണു സിലക്‌ഷൻ.

1. ഫ്ലയിങ് ബ്രാഞ്ച്: പുരുഷന്മാർക്കും വനിതകൾക്കും ഷോർട് സർവീസ് കമ്മിഷൻ

2.(എ) ഗ്രൗണ്ട് ഡ്യൂട്ടി – ടെക്നിക്കൽ ബ്രാഞ്ച്: എയ്റോനോട്ടിക്കൽ എൻജിനീയർ – ഇലക്ട്രോണിക്സ്/ മെക്കാനിക്കൽ (ബി) ഗ്രൗണ്ട് ഡ്യൂട്ടി – നോൺ–ടെക്നിക്കൽ ബ്രാഞ്ച്:  വെപ്പൺ സിസ്റ്റംസ്, അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്സ്, അക്കൗണ്ട്സ്, എജ്യുക്കേഷൻ, മെറ്റിരിയോളജി (സി) എൻസിസി സ്പെഷൽ എൻട്രി – ഫ്ലയിങ് ബ്രാഞ്ച്. 

 

14 വർഷത്തെ സേവനത്തിനാണ് ഫ്ലയിങ് ബ്രാഞ്ചിലെ ഷോർട് സർവീസ് കമ്മിഷൻ. ഗ്രൗണ്ട് ഡ്യൂട്ടിയിലെ ഷോർട് സർവീസ് കമ്മിഷൻ 10 വർഷത്തേക്ക്. ഇത് 4 വർഷത്തേക്കു കൂടി നീട്ടാം.

സർവീസിലെ ആവശ്യവും ഓഫിസറുടെ മികവും പരിഗണിച്ച് അർഹതയുള്ളവരുടെ ഷോർട് സർവീസ് കമ്മിഷൻ, പെർമനന്റ് കമ്മിഷനാക്കി മാറ്റുന്നതിനും വ്യവസ്ഥകളുണ്ട്. പെർമനന്റ് കമ്മിഷൻകാർക്ക് അതതു വിഭാഗത്തിൽ നിശ്ചയിച്ചിട്ടുള്ള പെൻഷൻ പ്രായംവരെ തുടരാം. ഷോർട് സർവീസുകാർക്കു പെൻഷനില്ല.

 

ഓൺലൈനായി നടത്തുന്ന എയർഫോഴ്‌സ് കോമൺ അഡ്‌മിഷൻ ടെസ്റ്റ് (AFCAT) എഴുതാൻ താൽപര്യമുള്ളവർ ജൂലൈ ഒന്നിനു രാത്രി 11.30ന് അകം  ഓൺലൈൻ അപേക്ഷ സമർപ്പിക്കണം.”

അഫ്കാറ്റ് എൻട്രിക്കു പുറമേ ഫ്ലയിങ് ബ്രാഞ്ചിലേക്ക് എൻസിസി സ്പെഷൽ എൻട്രിയുമുണ്ട്. സിഡിഎസ്ഇ സ്ഥിരം കമ്മിഷന്റെ 10%, അഫ്കാറ്റ് ഷോർട് സർവീസ് കമ്മിഷന്റെ 10% എന്ന ക്രമത്തിൽ. (യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന കംബൈൻഡ് ഡിഫൻസ് സർവീസ് എക്സാമിനേഷനാണ് സിഡിഎസ്ഇ).

ബിടെക്കുകാരോടൊപ്പം മറ്റു ബാച്‌ലർ ബിരുദധാരികൾക്കും അവസരമുണ്ട്. അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്സ്, അക്കൗണ്ട്സ്, എജ്യുക്കേഷൻ എന്നിവയൊഴികെ എല്ലാറ്റിനും പ്ലസ്ടുവിൽ മാത്‌സും ഫിസിക്സും പഠിച്ചിരിക്കണം. ഓരോ ബ്രാഞ്ചിലേക്കും വേണ്ട യോഗ്യതകളും കായികമാനദ‍ണ്ഡങ്ങളും വെബ്സൈറ്റിൽ വരും. മാർക്ക് നിബന്ധന പാലിക്കണം. 2026 ജൂലൈ ഒന്നിന് ഫ്ലയിങ് ബ്രാഞ്ചിലേക്ക് 20–24 വയസ്സ്; കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസുള്ളവർക്ക് 26 വരെയാകാം. ഗ്രൗണ്ട് ഡ്യൂട്ടിക്ക് 20–26 വയസ്സ്. കോഴ്സ് തുടങ്ങുമ്പോൾ അവിവാഹിതരായിരിക്കണം. വിവാഹം പ­­ാടില്ല.

ചരിത്രമെഴുതി ശുഭാംശു; ആക്സിയം 4 വിക്ഷേപണം വിജയം.

രാകേഷ് ശർമക്കുശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി ചരിത്രമെഴുതാൻ ശുഭാംശു ശുക്ല. ശുഭാംശു ശുക്ല അടങ്ങുന്ന സംഘത്തിന്‍റെ ബഹിരാകാശ യാത്ര ‘ആക്സിയം 4’ ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.01നായിരുന്നു വിക്ഷേപണം.

ഇന്ത്യൻ എയർ ഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശുവിനെ കൂടാതെ മൂന്ന് യാത്രികർ കൂടിയാണ് ആക്സിയം 4 ദൗത്യത്തിന്‍റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. സംഘത്തെ വഹിച്ചുള്ള ഡ്രാഗൺ ക്രൂ മൊഡ്യൂൾ, സ്പേസ് എക്സിന്റെ ഫാൽക്കൺ നയൻ റോക്കറ്റിലാണ് കുതിച്ചുയർന്നത്. ശുഭാംശു ശുക്ലയ്ക്ക് പുറമേ, യു.എസിൽ നിന്നുള്ള പെഗ്ഗി വിറ്റ്സൺ, പോളണ്ടിൽ നിന്നുള്ള സ്ലാവസ് ഉസ്നാൻസ്കി വിസ്നിയേവിസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കപ്പു എന്നിവരാണ് യാത്രികർ‌. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 14 ദിവസത്തെ ദൗത്യമാണ് സംഘത്തിനുള്ളത്.

രാകേഷ് ശർമക്കുശേഷം 41 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക് പോകുന്നത്. ദൗത്യം വിജയിക്കുന്നതോടെ ബഹിരാകാശ നിലയം തൊടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതിയും ശുഭാംശു ശുക്ല സ്വന്തമാക്കും.

നാസ, ഐ.എസ്.ആർ.ഒ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നില‌യത്തിലേക്ക് എത്തിക്കുന്ന ദൗത്യമാണ് ആക്സിയം 4. അമേരിക്കൻ സ്വകാര്യ കമ്പനിയായ ആക്‌സിയം സ്‌പേസാണ് ദൗത്യത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഐ.എസ്.ആർ.ഒയും ആക്‌സിയവും നാസയും സ്‌പേസ് എക്‌സും തമ്മിലുള്ള കരാറുകളുടെ അടിസ്ഥാനത്തിലാണ് യാത്ര.

നേരത്തെ പലതവണ മാറ്റിവെച്ചതാണ് ആക്സിയം ദൗത്യം. ഇതിനുമുമ്പ് ദൗത്യം ജൂൺ 19 ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, മോശം കാലാവസ്ഥയും രാജ്യാന്തര നിലയത്തിലെ സാങ്കേതിക പ്രശ്നങ്ങളും കാരണം വിക്ഷേപണ തീയതി വീണ്ടും മാറ്റുകയായിരുന്നു.

പേടകം നാളെ വൈകീട്ട് നാലരയോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും. മൈക്രോ ഗ്രാവിറ്റിയിൽ പേശികളുടെ പുനരുജ്ജീവനത്തെ കുറിച്ചുള്ള പഠനമാണ് പ്രധാനമായും ശുഭാംശു ശുക്ല നടത്തുക. കൂടാതെ ഇന്ത്യയിൽ നിന്ന് ഐഎസ്ആർഒ തെരഞ്ഞെടുത്ത ഏഴ് ഗവേഷണങ്ങളും അദ്ദേഹം നടത്തും.

അടുത്ത ബസും ഒഴിവുള്ള സീറ്റുകളും അറിയാം; കെഎസ്ആർടിസി യാത്രാവിവരങ്ങൾ ചലോ മൊബൈൽ ആപ്പിൽ

 കെഎസ്ആർടിസി ബസുകളുടെ തത്സമയ യാത്രാവിവരങ്ങൾ ‘ചലോ’ എന്ന മൊബൈൽ ആപ്പിൽ ലഭ്യമാകുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. സ്റ്റോപ്പിൽ നിൽക്കുന്ന യാത്രക്കാർക്ക് അവിടേക്ക് എത്തുന്ന അടുത്ത ബസിനെക്കുറിച്ചും അതിലെ ഒഴിവുള്ള സീറ്റുകളെക്കുറിച്ചും വിവരം ലഭിക്കും. ബസ് തിരഞ്ഞെടുത്ത് കയറുന്നതിനു മുൻപേ ടിക്കറ്റ് എടുക്കാനാകും. മൊബൈൽ ആപ്പിലെ ക്യുആർ കോഡ് കണ്ടക്ടറെ കാണിച്ച് ടിക്കറ്റ് വരവുവെക്കണം. കാഴ്ചപരിമിതർക്കും ഉപയോഗിക്കാൻ പാകത്തിൽ ആപ്പിൽ മാറ്റംവരുത്തും.
“ബസിൽ ടിക്കറ്റ് എടുക്കാൻ ഉപയോഗിക്കുന്ന സ്മാർട് കാർഡുകളും മൊബൈൽ ആപ്പ് വഴി ചാർജ് ചെയ്യാനാകും. നിലവിൽ അച്ചടിച്ച ഒരുലക്ഷം കാർഡുകളിൽ 82,000 കാർഡുകൾ വിൽപ്പന നടത്തി. നാലുലക്ഷം കാർഡുകൾകൂടി ഉടൻ സജ്ജമാകും. നിശ്ചിത തുക നൽകി യാത്രക്കാർക്ക് കാർഡ് വാങ്ങാം. ചാർജ്ചെയ്ത് ഉപയോഗിക്കാം.

വിദ്യാർഥി കൺസെഷൻ കാർഡുകളും ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെയുള്ള എല്ലാവിധ യാത്രാപാസുകളും കാർഡിലേക്കു മാറും. വിദ്യാർഥികൾ കാർഡ് പുതുക്കാൻ വർഷംതോറും ഓഫീസിൽ എത്തേണ്ടതില്ല. ബസിൽ പണം നൽകി കാർഡ് പുതുക്കാം. കാർഡിന്റെ തുക മാത്രമാണ് വിദ്യാർഥികളിൽനിന്നു വാങ്ങുക. യാത്ര സൗജന്യമാണ്. 20 ദിവസത്തിനുള്ളിൽ സ്റ്റുഡന്റ്സ് കാർഡുകൾ വിതരണംചെയ്തു തുടങ്ങും.”