ഇന്ത്യൻ കറൻസി തയ്യാറാക്കുന്നത് സാധാരണ കടലാസിലോ?

ദൈനംദിന ജീവിതത്തിൽ ചെറുതും വലുതുമായ ഒട്ടേറെ ആവശ്യങ്ങൾക്കായി പണം ഉപയോഗിക്കുന്നവരാണ് നമ്മൾ. ഓൺലൈൻ ഇടപാടുകൾ നടത്തുന്നുണ്ടെങ്കിലും കറൻസി നോട്ടുകൾ നമ്മൾ കൈവശം വയ്ക്കുന്നു. പത്തിന്റെയും ഇരുപതിന്റെയും നൂറിന്റെയും അഞ്ഞൂറിന്റേയും നോട്ടുകളാണ് നിലവിലുളളത്. എന്നാൽ ഇതുവരെയായിട്ടെങ്കിലും നിങ്ങൾ ഈ നോട്ടുകൾ എന്തുപയോഗിച്ചാണ് നിർമിച്ചിരിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? സോഷ്യൽ മീഡിയ മാദ്ധ്യമമായ ക്വോറയിലൂടെയാണ് ഒരാൾ ഈ ചോദ്യം ചോദിച്ചിരിക്കുന്നത്.

സാധാരണ കടലാസ് ഉപയോഗിച്ചാണ് കറൻസി നോട്ടുകൾ നിർമിച്ചിരിക്കുന്നതെന്നാണ് കൂടുതലാളുകളും ഉത്തരം നൽകിയിരിക്കുന്നത്. സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം. ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്ന റിസർവ് ബാങ്ക് ഒഫ് ഇന്ത്യ പുറത്തുവിടുന്ന വിവരമനുസരിച്ച് കറൻസി നോട്ടുകൾ നിർമിച്ചിരിക്കുന്നത് സാധാരണ കടലാസ് കൊണ്ടല്ലയെന്നാണ്. കോട്ടൺ ഫൈബർ (പരുത്തി) ഉപയോഗിച്ചാണ് കറൻസി നോട്ടുകൾ നിർമിച്ചിരിക്കുന്നത്. കൂടുതൽ സുരക്ഷയെ മുൻനിർത്തിയാണ് ഇത് ചെയ്തിരിക്കുന്നത്.

സാധാരണ കടലാസിനെക്കാൾ പരുത്തി ഉപയോഗിച്ച് തയ്യാറാക്കിയ നോട്ടുകൾക്ക് കൂടുതൽ ഗുണങ്ങളുണ്ട്. അങ്ങനെയുളളവ സാധാരണ കടലാസിനെക്കാൾ കട്ടിയുളളതും എളുപ്പത്തിൽ കീറാനും കഴിയുന്നതല്ല. എത്രനാൾ വരെയും നോട്ടുകൾ ചുരുട്ടി മടക്കി വച്ചാലും കേടുപാടുകൾ ഉണ്ടാകാനുളള സാദ്ധ്യതയും കുറവാണ്.കറൻസി നോട്ടിൽ ചില കാര്യങ്ങൾ ഉറപ്പായും ഉണ്ടായിരിക്കും. സുരക്ഷയെ മുൻനിർത്തിയാണ് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ നോട്ടുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സെക്യൂരിറ്റി ത്രെഡ്, വാട്ടർമാർക്കും, ഇലക്ട്രോടൈപ്പ് വാട്ടർമാർക്ക്, ലേറ്റന്റ് ഇമേജ്, മൈക്രോ ലെറ്ററിംഗ്, സി ത്രൂ രജിസ്റ്റർ, ഗവർണറുടെ ഒപ്പ്, റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ സീൽ എന്നിവ ഉറപ്പായും കറൻസി നോട്ടിൽ  ഉണ്ടായിരിക്കും.

ഇത്തരത്തിലുളള നോട്ടുകൾ ഉപയോഗിക്കുന്ന രാജ്യം ഇന്ത്യ മാത്രമല്ല. അമേരിക്കയിലെ കറൻസിയും നിർമിക്കുന്നത് പരുത്തി ഉപയോഗിച്ച് തന്നെയാണ്. 75 ശതമാനം പരുത്തിയും 25 ശതമാനം ലിനനും കലർന്ന മിശ്രിതം ഉപയോഗിച്ചാണ് അമേരിക്കയിലെ കറൻസി നോട്ടുകൾ നിർമിച്ചിരിക്കുന്നത്.

കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡിനെ കുറിച്ച് അറിയേണ്ടതെല്ലാം.

ഡിജിറ്റല്‍ യുഗത്തില്‍ ഡിജിറ്റലൈസേഷന്റെ കാര്യത്തില്‍ അത്ര മുന്നിലല്ല എന്നൊരു ആക്ഷേപമുണ്ട് കെഎസ്ആര്‍ടിസിയെ കുറിച്ച്. എന്നാല്‍ ആനവണ്ടിയെക്കുറിച്ചും യാത്രാ സൗകര്യത്തേക്കുറിച്ചുമുള്ള ഈ പരാതികള്‍ക്ക് പരിഹാരം കാണുകയാണ് ചലോ ആപ്പിലൂടെയും ട്രാവല്‍ കാര്‍ഡിലൂടെയും കെഎസ്ആര്‍ടിസി ഇപ്പോള്‍. ചലോ ആപ്പിലൂടെ ബസുകളുടെ ലൈവ് ട്രാക്കിംഗ്, സീറ്റ് ഒഴിവ്, അടുത്ത വണ്ടി എപ്പോള്‍ തുടങ്ങിയ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ജിപിഎസ് സൗകര്യം ബസുകളില്‍ ഏര്‍പ്പെടുത്തിയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.

ഗൂഗിള്‍ പേ സംവിധാനവും യാഥാര്‍ത്ഥ്യമായിരിക്കുകയാണ് കെഎസ്ആര്‍ടിസിയില്‍ ഇപ്പോള്‍. കണ്ടക്ടറുടെ ടിക്കറ്റ് യന്ത്രത്തില്‍ തന്നെ ക്യുആര്‍ കോഡ് ഉണ്ട്. ഇതു സ്‌കാന്‍ ചെയ്ത് ടിക്കറ്റിനുള്ള പണം നല്‍കാന്‍ കഴിയും. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഹാജര്‍നില രേഖപ്പെടുത്താന്‍ പഞ്ചിങ്ങിന് പകരം ‘ഫെയ്‌സ് ആപ്പ്’ നിലവില്‍വന്നു. രാവിലെ ഓഫീസിലെത്തിയാല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തുറന്ന് മുഖം ക്യാമറയില്‍ പതിക്കണം. ഡിപ്പോയിലെത്തി ഓഫീസിന് മുന്നിലെത്തിയാല്‍ മാത്രമേ ഈ സംവിധാനം പ്രവര്‍ത്തിക്കുകയുള്ളൂ.

ട്രാവല്‍ കാര്‍ഡുകള്‍

ഇനി ടിക്കറ്റിനായി കൈയില്‍ പണം കരുതേണ്ട എന്നതാണ് മറ്റൊരു പുതിയ സൗകര്യം. ചലോ കാര്‍ഡ് വാങ്ങി റീചാര്‍ജ് ചെയ്ത് ഉപയോഗിക്കുന്ന സംവിധാനം വിവിധ ജില്ലകളില്‍ നടപ്പാക്കിയിട്ടുണ്ട്. എടിഎം കാര്‍ഡുകള്‍ സൈ്വപ് ചെയ്യുന്ന സംവിധാനമാണ് പുതിയ ടിക്കറ്റ് മിഷീനിലുമുള്ളത്. തിരുവനന്തപുരത്തു തുടങ്ങിയ സ്മാര്‍ട്ട് കാര്‍ഡ് യാത്ര പിന്നീട് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലും പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്.

100 രൂപ നല്‍കിയാല്‍ ചലോ കാര്‍ഡ് എന്നറിയപ്പെടുന്ന സ്മാര്‍ട് കാര്‍ഡുകള്‍ വാങ്ങാന്‍ കഴിയും. 50 രൂപ മുതല്‍ 3000 രൂപ വരെയാണ് റീചാര്‍ജ് ചെയ്യാന്‍ കഴിയുക. 1000 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 40 രൂപ അധികവും 2000 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 100 രൂപ അധികമായും ക്രെഡിറ്റ് ചെയ്യും. കാര്‍ഡിലെ തുകയ്ക്ക് ഒരു വര്‍ഷം വാലിഡിറ്റിയുണ്ട്. ഒരു വര്‍ഷത്തിലധികം കാര്‍ഡ് ഉപയോഗിക്കാതിരുന്നാല്‍ റീ ആക്ടിവേറ്റ് ചെയ്യണം. മറ്റൊരാള്‍ക്ക് യാത്ര ചെയ്യുവാനായി കാര്‍ഡ് കൈമാറാനും സൗകര്യമുണ്ട്.

എന്നാല്‍ കൃത്രിമം കാണിച്ചാല്‍ കര്‍ശനമായ നടപടിയാണ് സ്വീകരിക്കുക. കാര്‍ഡ് പൊട്ടുകയോ, ഒടിയുകയോ ചെയ്താല്‍ മാറ്റി നല്‍കുന്നത് പ്രായോഗികമല്ല. നിശ്ചിത തുകയ്ക്ക് പുതിയ കാര്‍ഡ് നല്‍കും. പഴയ കാര്‍ഡിലെ തുക പുതിയ കാര്‍ഡിലേക്കു മാറ്റി നല്‍കും. കാര്‍ഡ് നഷ്ടപ്പെട്ടാല്‍ മാറ്റി നല്‍കില്ല.”

The biggest shifts and trends driving short- and long-term growth in the future

Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et…

Credit Bank, which offers loans to people without credit score, has raised $15M

Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et…