സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണയുടെ അതിപ്രസരം; വ്യാജനെ തിരിച്ചറിയാം.

വെളിച്ചെണ്ണ വില പുതിയ ഉയരങ്ങള്‍ താണ്ടിയതോടെ വ്യാജ വെളിച്ചെണ്ണ വിപണിയില്‍ കളംനിറയുന്നു. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഭാഗത്തു നിന്ന് തുടക്കത്തില്‍ കാര്യമായ റെയ്ഡുകള്‍ നടക്കാത്തതും വ്യാജ വെളിച്ചെണ്ണ ലോബിക്ക് ഗുണകരമായി. സംസ്ഥാനത്ത് വില്ക്കപ്പെടുന്ന വെളിച്ചെണ്ണ പാക്കറ്റുകളില്‍ ഭൂരിഭാഗവും വ്യാജനാണെന്നാണ് റിപ്പോര്‍ട്ട്. ജനപ്രിയ ബ്രാന്‍ഡുകളുടെ പേരിലും ഇതിനോട് സാമ്യം തോന്നുന്ന പായ്ക്കുകളിലുമാണ് വ്യാജന്‍ വിപണിയിലേക്ക് ഒഴുകുന്നത്.

വ്യാജ വെളിച്ചെണ്ണ എങ്ങനെ തിരിച്ചറിയാം

ചില്ലു ഗ്ലാസില്‍ വെളിച്ചെണ്ണ അരമണിക്കൂര്‍ ഫ്രീസറിന് പുറത്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.

എണ്ണ ശുദ്ധമാണെങ്കില്‍ കട്ടയാകും. നിറമുണ്ടാകില്ല. മായം ഉണ്ടെങ്കില്‍ നിറവ്യത്യാസം കാണിക്കും.

എണ്ണയില്‍ വെണ്ണ ചേര്‍ത്താല്‍ നിറം ചുവപ്പായാല്‍ പെട്രോളിയം പോലുള്ള മായം ചേര്‍ത്തെന്ന് സംശയിക്കണം. നേരിയ ചുവപ്പുനിറമെങ്കില്‍ ആര്‍ജിമോണ്‍ ഓയില്‍ ചേര്‍ത്തിട്ടുണ്ടെന്ന് മനസിലാക്കാം.

വ്യാജ വെളിച്ചെണ്ണ സ്ഥിരമായി ഉപയോഗിച്ചാല്‍ മറവി രോഗം, തലവേദന, ഹൃദ്രോഗം, സ്ട്രോക് പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ശുദ്ധമായ വെളിച്ചെണ്ണ ചെറിയ തീയില്‍ ചൂടാക്കുമ്പോള്‍ നല്ല മണം ഉണ്ടാകും. മായം ചേര്‍ത്തതാണെങ്കില്‍, ചൂടാക്കുമ്പോള്‍ അസ്വാഭാവികമായ മണമുണ്ടാകാം.

ഒരു ഗ്ലാസ്സില്‍ വെള്ളമെടുത്ത് അതിലേക്ക് ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. ശുദ്ധമായ വെളിച്ചെണ്ണ വെള്ളത്തില്‍ ലയിക്കില്ല, അത് മുകളില്‍ പാളിയായി നില്‍ക്കും. മായം ചേര്‍ത്ത എണ്ണയാണെങ്കില്‍, അത് വെള്ളത്തില്‍ ലയിക്കുന്നതായി കാണാം.

മുത്ത് പോലെയുള്ള മണിപ്പുട്ട് കഴിച്ചിട്ടുണ്ടോ ?

മുത്ത് പോലെയുള്ള മണിപ്പുട്ട് കഴിച്ചിട്ടുണ്ടോ ? കുട്ടികളുടെ വയറുനിറയ്ക്കാന്‍ സിംപിളായി മണിപ്പുട്ട് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? കുറഞ്ഞ സമയത്തിനുള്ളില്‍ ടേസ്റ്റിയായി തയ്യാറാക്കാം മണിപ്പുട്ട്.

ചേരുവകള്‍

അരിപ്പൊടി – 1 കപ്പ്

വെള്ളം – അരക്കപ്പ്

ഉപ്പ്

പഞ്ചസാര

തേങ്ങ

തേങ്ങാപ്പാല്‍ – 3 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

പാത്രത്തില്‍ അരിപ്പൊടി ഇട്ട് ആവശ്യത്തിനു മാത്രം ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.ഇതിലേക്കു അരക്കപ്പ് തിളച്ച വെള്ളം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യാം. അതു ചെറിയ ഉരുളകളാക്കണo ഉരുളകളും തേങ്ങയും പുട്ടുകുറ്റിയില്‍ നിറച്ച് പതിനഞ്ചു മിനിറ്റ് ആവികയറ്റുക. മറ്റൊരു പാനില്‍ തേങ്ങാപ്പാലില്‍ പഞ്ചസാര മിക്‌സ് ചെയ്ത് ചൂടാക്കുക ആവികയറ്റിയ മണിപ്പുട്ട് തേങ്ങാപ്പാലിലിട്ടു നന്നായി മിക്‌സ് ചെയ്യുക.

മുടിയില്‍ തൊടുമ്പോഴേ താരന്‍ കൊഴിഞ്ഞുവീഴുകയാണോ ഇതാ ദിവസങ്ങള്‍ക്കുള്ളില്‍ പരിഹാരം.

തലയില്‍ തൊടുമ്പോഴേ താരന്‍ കൊഴിഞ്ഞുവീഴുകയാണോ ? ചൊറിച്ചില്‍ സഹിക്കാന്‍ കഴിയുന്നില്ലേ ? ഇതാ ദിവസങ്ങള്‍ക്കുള്ളില്‍ പരിഹാരം കണ്ടെത്താം. നല്ല നാടന്‍ വഴികള്‍ പ്രയോഗിച്ചാല്‍ താരനെ ദിവസങ്ങള്‍ക്കുള്ളില്‍ അകറ്റാം കഴിയും

താരന്‍ മാറ്റാനുള്ള വഴികള്‍

ചെറിയ ചൂടുള്ള വെളിച്ചെണ്ണ തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിച്ച് മസാജ് ചെയ്യുന്നത് നല്ലതാണ്. വെളിച്ചെണ്ണയ്ക്ക് ആന്റി-ഫംഗല്‍ ഗുണങ്ങളുണ്ട്. ഇത് തലയോട്ടിയിലെ ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കും. രാത്രിയില്‍ എണ്ണ തേച്ച് രാവിലെ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

ആര്യവേപ്പിന് ആന്റി-ബാക്ടീരിയല്‍, ആന്റി-ഫംഗല്‍ ഗുണങ്ങളുണ്ട്. ആര്യവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് തല കഴുകുന്നത് താരന്‍ കുറയ്ക്കാന്‍ സഹായിക്കും. ആര്യവേപ്പില അരച്ച് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുന്നതും നല്ലൊരു പ്രതിവിധിയാണ്.

തൈരില്‍ അടങ്ങിയിട്ടുള്ള പ്രോബയോട്ടിക്‌സ് താരന്‍ ഉണ്ടാക്കുന്ന ഫംഗസിനെ ചെറുക്കാന്‍ സഹായിക്കും. ഒരു കപ്പ് തൈര് തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിച്ച് അര മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.

വെള്ളവും ആപ്പിള്‍ സിഡെര്‍ വിനെഗറും തുല്യ അളവില്‍ കലര്‍ത്തി തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. ഇത് തലയോട്ടിയുടെ pH നില സന്തുലിതമാക്കാന്‍ സഹായിക്കും.

ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ള പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തും. വിറ്റാമിന്‍ B, സിങ്ക്, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക.

ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചിട്ടും താരന്‍ കുറയുന്നില്ലെങ്കില്‍, ഒരു ഡോക്ടറെയോ ഡെര്‍മറ്റോളജിസ്റ്റിനെയോ സമീപിക്കുന്നത് നന്നായിരിക്കും

കാപ്‌സിക്കം വാങ്ങാന്‍ ഇനി കടയിലേക്കു പോവണ്ട ; വീട്ടില്‍ തന്നെ ഉണ്ടാക്കാം.

കാപ്‌സിക്കം വിദേശിയാണെങ്കിലും നമ്മുടെ അടുക്കളയിലും നാടന്‍ ആയി തന്നെ മാറിയ ഒന്നാണ് കാപ്‌സിക്കം. 
സ്വീറ്റ് പെപ്പര്‍, ബെല്‍ പെപ്പര്‍ എന്നീ പേരുകളിലും കാപ്‌സിക്കം അറിയപ്പെടുന്നു.  ഇത് നമ്മള്‍ അധികവും കടയില്‍ പോയി വാങ്ങിക്കുകയാണ് പതിവ്. എന്നാലിനി കടയിലേക്ക് കാപ്‌സിക്കത്തിനായി ഓടേണ്ടതില്ല. നമ്മുടെ ആവശ്യത്തിനുള്ളവ നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ.

ചട്ടിയിലും ഗ്രോബാഗിലും

നിങ്ങള്‍ കാപ്‌സിക്കം വീട്ടില്‍ വളര്‍ത്തുമ്പോള്‍ ഇത് ചട്ടിയിലോ ഗ്രോബാഗിലോ വളര്‍ത്താവുന്നതാണ്. ഇതിനനുയോജ്യമായ സമയം സെപ്റ്റംബര്‍ – ഓഗസ്റ്റ് മാസങ്ങളില്‍ കൃഷി തുടങ്ങുന്നതാണ് നല്ലത്. ഒരു ചെടിയില്‍ നിന്ന് തന്നെ നാലുമാസം വരെ വിളവും ലഭിക്കുന്നതാണ്.

മണ്ണ്

എല്ലാ തരത്തിലുള്ള മണ്ണിലും കാപ്‌സിക്കം വളരുമെങ്കിലും നീര്‍വാര്‍ച്ചയുള്ള മണ്ണാണ് കൂടുതല്‍ നന്നാവുക. ഇതിന് വളവും വെള്ളവും ഒക്കെ ആവശ്യവുമാണ്. ചാലുകള്‍ എടുക്കുമ്പോള്‍ മണ്ണ് നന്നായി കിളച്ചിരിക്കണം. 45 സെന്റിമീറ്റര്‍ അകലത്തില്‍ വേണം ചാലുകളിടാന്‍.

വിത്ത് വിതയ്ക്കാനാണെങ്കില്‍ ചാണകപ്പൊടി ഇട്ട ശേഷമേ വിത്തിടാവൂ. ഒരാഴ്ചക്കുള്ളില്‍ തന്നെ ഇലകള്‍ വന്നു തുടങ്ങുകയും ചെയ്യും.

മാറ്റി നടുക

നിങ്ങള്‍ ആദ്യം വിത്തുകള്‍ നട്ടത് ഗ്രോബാഗിലാണെങ്കില്‍ അവ ഒരു മാസത്തിനുള്ളില്‍ ഒന്നു മാറ്റി നടേണ്ടതാണ്. ഇവ നന്നായി വളരുകയും നമുക്കാവശ്യമുള്ളവ വിശ്വസിച്ച് പാകം ചെയ്യാവുന്നതുമാണ്”

ഗ്യാസ് കയറി വയര്‍ വീര്‍ക്കാറുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍.

ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത്, നെഞ്ചെരിച്ചല്‍, അസിഡിറ്റി തുടങ്ങിയവയൊക്കെ പലരുടെയും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. ഇത്തരത്തില്‍ ഗ്യാസ് കയറി വയര്‍ വീര്‍ത്തിരിക്കുന്നത് അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം

1. ഇഞ്ചി

ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ വയര്‍ വീര്‍ക്കുന്നത് അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

2. പപ്പായ

പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പൈനും ദഹനം മെച്ചപ്പെടുത്താനും ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത് അകറ്റാനും സഹായിക്കും.

3. പെപ്പർമിന്‍റ്

ഗ്യാസ് കയറി വയര്‍ വീര്‍ക്കുക പോലെയുള്ള ദഹന പ്രശ്നങ്ങൾ ശമിപ്പിക്കാൻ പെപ്പർമിന്‍റും സഹായിക്കും.

4. ജീരകം

ജീരകം ദഹനം എളുപ്പമാക്കാനും ഗ്യാസ്ട്രബിൾ, അസിഡിറ്റി പോലെയുള്ള പ്രശ്നങ്ങളെ അകറ്റാനും വയര്‍ വീര്‍ക്കുന്നത് അകറ്റാനും സഹായിക്കും.

5. പെരുംജീരകം

പെരുംജീരകത്തില്‍ അടങ്ങിയിട്ടുള്ള പിനെൻ, ലിമോണീൻ, കാർവോൺ തുടങ്ങിയ ഘടകങ്ങള്‍ ഗ്യാസ്ട്രബിൾ പോലെയുള്ള പ്രശ്നങ്ങളെ തടയാന്‍ സഹായിക്കും. 

6. ഗ്രാമ്പൂ

ഭക്ഷണം കഴിച്ചതിന് ശേഷം ഗ്രാമ്പൂ കഴിക്കുന്നത് അസിഡിറ്റിയെ ചെറുക്കാനും ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും, ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

7. കറുവാപ്പട്ട

കറുവാപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് ഗ്യാസ് കയറി വയര്‍ വീര്‍ത്തിരിക്കുന്നതിനെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

8. തൈര്

തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

9. വാഴപ്പഴം

വാഴപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വയര്‍ വീര്‍ത്തിരിക്കുന്നത് തടയാന്‍ സഹായിക്കും.

10. വെള്ളരിക്ക

വെള്ളരിക്ക കഴിക്കുന്നതും വയര്‍ വീര്‍ത്തിരിക്കുന്നത് തടയാന്‍ സഹായിക്കും.

ആപ്പിളോ വാഴപ്പഴമോ അല്ല, പഴങ്ങളില്‍ കേമന്‍ ചെറുനാരങ്ങ തന്നെ; കാരണം വ്യക്തമാക്കി പഠനം

ഫൈബർ, വിറ്റാമിൻ സി, പൊട്ടാസ്യം എന്നീ പോഷകങ്ങൾ അടങ്ങിയത് കാരണം ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുന്നവരുടെ ഇഷ്ടപ്പെട്ട പഴങ്ങളാണ് ആപ്പിളും വാഴപ്പഴവും. എന്നാൽ ഇവയുടെ സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് അധികം ആഘോഷിക്കപ്പെടാത്ത ചെറുനാരങ്ങ. വില്യം പാറ്റേഴ്സൺ യൂണിവേഴിസിറ്റി നടത്തിയ പഠനത്തിലാണ് ആരോഗ്യബോധമുള്ളവരുടെ ഇഷ്ടഭക്ഷണത്തിൽ ചെറുനാരങ്ങയുടെ പ്രാധാന്യത്തേക്കുറിച്ച് പറയുന്നത്.

വിവിധ ആരോഗ്യ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നാൽപ്പത്തിയൊന്ന് പഴങ്ങളിൽ നടത്തിയ പഠനത്തിന് ശേഷമാണ് ചെറുനാരങ്ങയെ ഏറ്റവും മികച്ച പഴമായി ഗവേഷകർ അംഗീകരിച്ചത്. മറ്റുള്ള പഴങ്ങളെ അപേക്ഷിച്ച് ചെറുനാരങ്ങ ചെറുതും പുളിയുള്ളതുമാണെങ്കിലും പോഷകഗുണങ്ങളിൽ മുൻപന്തിയിലാണ്. വിറ്റാമിൻ സി, ലയിക്കുന്ന ഫൈബറുകൾ, ഫ്ലേവനോയിഡുകൾ, മറ്റ് സസ്യ സംയുക്തങ്ങൾ എന്നീ ഘടകങ്ങളുടെ സാന്നിധ്യമാണ് ചെറുനാരങ്ങയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. പ്രതിരോധശേഷി, ദഹനം, ഹൃദയസംബന്ധമായ രോഗങ്ങളെ ചെറുക്കുക എന്നിവയ്ക്കും ചെരുനാരങ്ങ നല്ലതാണ്.

ആന്റിമൈക്രോബിയലുകൾ അടങ്ങിയതും കാൻസറിനെ ചെറുക്കാൻ കഴിവുമുള്ള ലിമണീനുകളാൽ സമ്പുഷ്ടമാണ് ചെറുനാരങ്ങയുടെ തൊലി. പലപ്പോഴും ഉപയോഗമില്ല എന്ന് പറഞ്ഞ് ഒഴിവാക്കുന്ന തൊലി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സ്വാദ് വർധിപ്പിക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ ഫ്ലേവനോയിഡുകളുടെ സാന്നിധ്യം രക്തസമ്മർദ്ദം കുറയ്ക്കുന്നു.

ചെറുനാരങ്ങയുടെ പുളി രുചി ഇഷ്ടമില്ലാത്തവർക്കും പല രീതിയിൽ ഇവ ദൈനംദിന ജീവിതത്തിലെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.”രാവിലെ ചൂടു വെള്ളത്തിൽ ചെറുനാരങ്ങയുടെ നീരും കുറച്ച് തേനും കൂടി കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്.

സാലഡുകളിലും സൂപ്പുകളിലും കുറച്ച് ചെറുനാരങ്ങനീര് ഒഴിക്കുന്നത് സ്വാദ് വർധിപ്പിക്കുകയും പോഷകമൂല്യം ഉയർത്തുകയും ചെയ്യുന്നു.

ചെറുനാരങ്ങയുടെ തൊലി ചുരണ്ടി അത് ഭക്ഷണത്തിലും മധുരപലഹാരങ്ങളിലും ചേർക്കുന്നത് രുചിക്കും ആന്റിഓക്സിഡന്റുകൾ ലഭിക്കുന്നതിനും നല്ലതാണ്.

ധാരാളം ഗുണങ്ങൾ ഉണ്ടെങ്കിലും വെറും വയറ്റിൽ ചെറുനാരങ്ങയുടെ നീര് മാത്രമായി കഴിക്കുന്നത് ഗവേഷകർ പ്രോത്സാഹിപ്പിക്കുന്നില്ല. ഇങ്ങനെ ചെയ്യുന്നത് അസിഡിറ്റിക്ക് കാരണാമാകും. ദഹനത്തിന്റെ പ്രശനമുള്ളവർ ചെറുനാരങ്ങ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് മുൻപ് ആരോഗ്യ വിദഗ്ദന്റെ അഭിപ്രായം ചോദിക്കണം.

ഇഞ്ചി എന്ന മഹൗഷധി; അറിയാം കൃഷിയും പരിപാലനവും.

ആയുർവേദം ഒരു മഹൗഷധിയായി പരിഗണിക്കുന്ന ഔഷധസസ്യമാണ് ഇഞ്ചി. ഇഞ്ചി പ്രത്യേക രീതിയിൽ ഉണക്കിയെടുക്കുന്ന ചുക്ക് ധാരാളം ആയുർവേദ ഔഷധങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ചേരുവയാണ്. ചുക്കില്ലാത്ത കഷായമില്ലെന്ന ചൊല്ലും പ്രശസ്തമാണ്. കൂടാതെ നമ്മുടെ അടുക്കളയിലെ പ്രധാന സുഗന്ധവ്യജ്ഞനം കൂടിയാണ് ഇഞ്ചി. ശൃംഗവേരം, മഹൗഷധി, ശുണ്ഠി, നാഗരം എന്നീ പേരുകളിലൊക്കെയാണ് ആയുർവേദത്തിൽ ഇഞ്ചിയെ പരാമർശിക്കുന്നത്. സിഞ്ചിബെർ ഒഫിസിനേൽ എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഇഞ്ചി സിൻജിബറേസി സസ്യകുടുംബത്തിൽപ്പെടുന്നു. 

ഇതിന്റെ രാസഘടകങ്ങളിൽ ടർപീൻസും ഫിനോളിക് കോമ്പൗണ്ടുകളും ഉൾപ്പെടുന്നു. സിൻജിബെറിൻ, ബിസബോലിൻ, ഫർനെസീൻ, എന്ന ടർപീനുകളും ജിൻജറോൾ, ഷോഗയോർസ് പാരഡോൾസ് എന്ന ഫിനോളിക് കോമ്പൗണ്ടുകളും ഇതിലുണ്ട്. കൂടാതെ കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീൻ, കൊഴുപ്പ്, നാരുകൾ, വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി എന്നിവയും അടങ്ങിയിട്ടുണ്ട്.ധാരാളം ഔഷധഗുണങ്ങളുള്ളതുക്കൊണ്ടുത്തന്നെ പല ആയുർവേദ ഔഷധയോഗങ്ങളിലും അലോപ്പതി ഔഷധങ്ങളിലും ചുക്ക് ഒരു പ്രധാന ഘടകമാണ്. ദഹനസംബന്ധമായ അസുഖങ്ങൾ വേദന, നീര്, ചുമ, ശ്വാസംമുട്ടൽ ഇത്തരം അസുഖങ്ങളിലും ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കാനും ചുക്കിന് കഴിവുണ്ട്. ഇതിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ പല രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കും. ശരീരഭാരം നിയന്ത്രിക്കാനും കൊളസ്ട്രോൾ നിയന്ത്രണവിധേയമാക്കാനും ആർത്തവ വേദനകൾ കുറക്കാനും കഴിവുള്ള ചുക്ക് ഒരു മഹൗഷധം തന്നെയാണ്.

മുപ്പതു മുതൽ 90 സെന്റിമീറ്റർ വരെ വളരുന്ന ഇഞ്ചിയുടെ മുകൾഭാഗത്തെ സസ്യഭാഗം വർഷം തോറും നശിക്കുമെങ്കിലും മണ്ണിനടിയിലെ പ്രകന്ദം വളർന്നുകൊണ്ടിരിക്കും. ലോകത്തിൽ വച്ചേറ്റവും കൂടുതൽ ഇഞ്ചി കൃഷി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഒരുവിധം എല്ലാ സംസ്ഥാനങ്ങളിലും ഇഞ്ചി കൃഷി ചെയ്തുവരുന്നുണ്ട്. മഴയെ ആശ്രയിച്ചും കൃത്രിമ ജലസേചനത്തെ ആശ്രയിച്ചും ഇഞ്ചി കൃഷി നടത്താം. കിഴങ്ങ് മുറിച്ച് നട്ടാണ് പ്രജനനം നടത്തുന്നത്. കിഴങ്ങിൽ ഒന്നോ രണ്ടോ കണ്ണുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം. 2.5-5 സെന്റി മീറ്റർ നീളവും 20-25 ഗ്രാം തൂക്കവുമുള്ള കഷണങ്ങളാണ് നടേണ്ടത്.

മേയ് മാസം ആദ്യവാരം, മൺസൂണിന് മുമ്പായി നടാം. ഫെബ്രുവരി മധ്യത്തിന് ശേഷം മാർച്ച് ആദ്യവാരങ്ങളിൽ നട്ട് അത്യാവശ്യം വേനൽമഴ ലഭിക്കുകയാണെങ്കിൽ അസുഖങ്ങൾ ഇല്ലാതെ നല്ല വിളവ് ലഭിക്കാറുണ്ട്. നന്നായി ഉഴുതുമറിച്ച നിലത്ത് ഒരു മീറ്റർ വീതിയിലും 30 സെന്റിമീറ്റർ ഉയരത്തിലും ബെഡുകൾ ഒരുക്കാം. ബെഡിന് മുകളിൽ ഉണക്കചാണകമോ കമ്പോസ്റ്റോ ഇട്ടുകൊടുക്കാം. നടുന്ന സമയത്ത് കുഴിയിലേക്ക് വളം ഇട്ടുകൊടുത്തതിന് ശേഷം നട്ടാലും മതി. കൂടെ വേപ്പിൻ പിണ്ണാക്ക് കൂടി ഇടുന്നതുക്കൊണ്ട് കീടബാധ അകലും.

നട്ടശേഷം 210-240 ദിവസം കൊണ്ട് പൂർണ്ണ വളർച്ച പ്രാപിക്കും. പച്ചക്കറി ആവശ്യത്തിനുള്ള ഇഞ്ചിക്കാണെങ്കിൽ 180 ദിവസം കഴിഞ്ഞ് വിളവെടുക്കാവുന്നതാണ്. ചുക്കിന്റെ ആവശ്യത്തിനാണെങ്കിൽ പൂർണ വളർച്ച എത്തിയ ശേഷം മുകളിലെ ഇലകൾ മഞ്ഞിച്ച് ഉണങ്ങുമ്പോൾ വിളവെടുക്കാം. വിളവെടുക്കുന്നതിന്റെ ഒരു മാസം മുമ്പ് നന നിർത്തിവെയ്ക്കണം. കിഴങ്ങുകൾ ശ്രദ്ധയോടെ കിളച്ച് പുറത്തെടുക്കണം.

ചുക്കിന്റെ ആവശ്യത്തിനായി സംസ്കരിക്കുമ്പോൾ മൊരി കളഞ്ഞ് വെയിലത്ത് ഉണക്കിയെടുക്കണം. 8-10 ദിവസം കൊണ്ട് നന്നായി ഉണങ്ങും. പറിച്ചെടുക്കുമ്പോഴുള്ള 80 ശതമാനം ജലാംശം ഉണങ്ങി 10 ശതമാനം ജലാംശം ആക്കി മാറ്റേണ്ടത് സുരക്ഷിതമായി സംരക്ഷിക്കാൻ ആവശ്യമാണ്.

ദീർഘക്കാലം കീടബാധ ഉണ്ടാകാതിരിക്കാൻ ബ്ലീച്ച് ചെയ്തും ഇഞ്ചി സംരക്ഷിക്കാറുണ്ട്. ഒരു കിലോ ചുണ്ണാമ്പ് 120 ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ മുക്കിയെടുത്ത ഇഞ്ചി വെയിലത്ത് ഉണക്കിയെടുക്കണം. ഉണങ്ങിയ ശേഷം വീണ്ടും ഈ പ്രക്രിയ ആവർത്തിക്കണം. ചുക്കും ദീർഘക്കാലം കേടാകാതെയിരിക്കുന്നതിന് ഇങ്ങനെ സംസ്കരിച്ചെടുക്കാം.

ചുക്കിന്റെ വിപണിവില കിലോയ്ക്ക് 170 മുതൽ 500 വരെയാകാറുണ്ട്. ഇഞ്ചിയുടെ വിപണിവില കിലോയ്ക്ക് 24 മുതൽ 200 വരെ ഉണ്ടാകാറുണ്ട്. ഏറ്റവും പുതിയ ഇഞ്ചിക്ക് കിലോയ്ക്ക് 700 വരെ വില ഉയരറുണ്ട്.

ഒരാള്‍ക്ക് ദിവസവും എത്ര ഗ്ലാസ് ചായ വരെ കുടിക്കാം..?

കേരളീയരെല്ലാം ചായ പ്രിയരാണ്. അധികപേരും രാവിലെ ഒരു ചായ കുടിച്ച് ദിവസം തുടങ്ങുന്ന ശീലമുള്ളവരാണ്. എന്നാല്‍ ചായ അമിതമായി കുടിക്കുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് പോഷകാഹാര വിദഗ്ധരുടെ അഭിപ്രായം. ചായ അസിഡിറ്റി വയറു വീര്‍ക്കല്‍ എന്നിവയ്ക്ക് കാരണമാകുമെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നത്.

മാത്രമല്ല, ചായയുടെ അമിത ഉപയോഗം മാനസികാരോഗ്യത്തെയും സാരമായി ബാധിക്കും. മൂന്നും നാലും തവണ ചായ കുടിക്കുന്നതും ശരീരത്തില്‍ അമിതമായ അളവില്‍ കഫീന്‍ എത്താന്‍ കാരണമാകും. ഇങ്ങനെ ശരീരത്തില്‍ അമിതമായ അളവില്‍ കഫീനെത്തിയാല്‍ തലവേദന, പേശികളുടെ പിരിമുറുക്കം, ഉത്കണ്ഠ കൂടുക തുടങ്ങിയ ബുദ്ധിമുട്ടുകള്‍ക്കും  കാരണമാകുമെന്നാണ് പറയുന്നത്.

ചായയിലടങ്ങിയ ടാനിനുകള്‍ ശരീരത്തിലെ ഇരുമ്പ് കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് ഇവര്‍ പറയുന്നത്. ചായയിലെ കഫീന്‍ അസിഡിറ്റി വര്‍ധിപ്പിക്കുകയും ഉറക്കക്കുറവിന് കാരണമാവുകയും ചെയ്യും. ഗര്‍ഭിണികളും അമിത അളവില്‍ ചായ കുടിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തേ ഹാനികരമായി ബാധിക്കുന്നതാണ്. ചായ അധികമായി കുടിക്കുന്നത് ഉറക്കമില്ലായ്മയ്ക്കും കാരണമായിത്തീരും.

നിങ്ങള്‍ക്ക് വൃക്കയില്‍ കല്ലുകള്‍ ഉണ്ടെങ്കില്‍ ചായ കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ചായയില്‍ ഓക്‌സലേറ്റുകള്‍ കൂടുതലാണ്. വൃക്കതകരാര്‍ ഉണ്ടെങ്കില്‍ ചായ കുടിക്കാതിരിക്കുകയാണ് വേണ്ടത്. ചായയിലെ കഫീന്‍ വേഗത്തില്‍ ആമാശയത്തിലെ ആസിഡ് (HCL) വര്‍ധിപ്പിക്കുകയും കോര്‍ട്ടിസോള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നതാണ്. ഇത് അസ്വസ്ഥത, ഓക്കാനം അല്ലെങ്കില്‍ വീര്‍ക്കല്‍ എന്നിവയ്ക്കും കാരണമാകുന്നു.  പാലില്‍ 80% കസീന്‍ അടങ്ങിയിട്ടുണ്ട്.

“ഇത് ദഹിക്കാന്‍ പ്രയാസമുള്ള ഒരു പ്രോട്ടീനാണ്. അത് റിഫ്‌ലക്‌സിന് കാരണമാകുന്ന അസിഡിറ്റി ഉപോല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുന്നു. കൂടാതെ, പാലുല്‍പ്പന്നങ്ങള്‍ IGF-1 (ഇന്‍സുലിനു സമാനമായ ഒരു ഹോര്‍മോണ്‍) വര്‍ധിപ്പിക്കും. ഇത് ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ തകരാറിലുമാക്കും. പ്രത്യേകിച്ചും PCOS, മുഖക്കുരു അല്ലെങ്കില്‍ മന്ദഗതിയിലുള്ള ദഹനത്തിനു വരെ  കാരണമാകാം.”

 

ചായക്കൊപ്പം ബിസ്കറ്റ് പതിവാണോ?

വൈകീട്ടത്തെ ചായസമയം ഒരു ചെറിയ പാക്കറ്റ് ബിസ്കറ്റെങ്കിലും ഇല്ലാതെ പല ഇന്ത്യൻ വീടുകളിലും പൂർണമാകില്ല. ഗ്ലൂക്കോസ് ബിസ്കറ്റുകൾ മുതൽ ക്രീം നിറച്ച കുക്കികൾ വരെ ഈ സ്ഥാനത്തുണ്ടാകാം. വർഷങ്ങൾക്കിടയിൽ ബിസ്കറ്റുകളിൽ പല രൂപമാറ്റങ്ങളും കമ്പനികൾ വരുത്തി. ഡയറ്റ് പതിപ്പുകൾ, ഓട്സ് അടങ്ങിയവ, മൾട്ടിഗ്രെയിൻ, ദഹനത്തെ സഹായിക്കുന്നവ എന്നിവയെല്ലാം ചായയ്ക്കൊപ്പമുള്ള രുചിയായി മുന്നിലെത്തി. എന്നാൽ, കൃത്യമായി പരിശോധിക്കുമ്പോൾ ‘ആരോഗ്യകരമെന്ന്’ നമ്മൾ വിശ്വസിക്കുന്ന പല ബിസ്കറ്റുകളിലും ഇപ്പോഴും മൈദയും പഞ്ചസാരയും സംസ്കരിച്ച കൊഴുപ്പുകളുമാണുള്ളത്. അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം എന്നിവ രാജ്യത്ത് വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ ശീലത്തെ ഇപ്പോൾ ആരോഗ്യരംഗത്തെ വിദഗ്ധർ ചോദ്യം ചെയ്യുകയാണ്. മിക്ക ബിസ്കറ്റുകളിലും മൈദ, പഞ്ചസാര, സംസ്കരിച്ച കൊഴുപ്പുകൾ എന്നിവയിൽ നിന്നാണ് ഉണ്ടാക്കുന്നതെന്നാണ് മുംബൈയിലെ വൊക്കാഡ് ആശുപത്രിയിലെ ഡയറ്റീഷ്യനും ന്യൂട്രീഷ്യനിസ്റ്റുമായ ഡോ. അമ്രീൻ ഷെയ്ഖിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേറിപ്പോർട്ട് ചെ്യതു. ഇവയിൽ ഫൈബറുകളും പോഷകങ്ങളും കുറവാണ്. അതിനാൽ, വളരെ കുറഞ്ഞ പോഷകഗുണങ്ങൾ മാത്രമുള്ള കലോറി ഉപഭോഗമാണ് ബിസ്കറ്റുകൾ. പതിവായി ഇവ കഴിക്കുന്നത് ഗുണകരമല്ല.

ക്രീം ബിസ്ക്കറ്റുകളേക്കാൾ സാധാരണ ബിസ്ക്കറ്റുകൾ സുരക്ഷിതമാണെന്ന് പലരും കരുതുന്നു. ക്രീം ബിസ്കറ്റുകളെ അപേക്ഷിച്ച് അത്ര അനാരോഗ്യകരമല്ലെന്ന് തോന്നുമെങ്കിലും രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, കൊഴുപ്പ് എന്നിവയെ പ്രതികൂലമായി ഇവ രണ്ടും ബാധിക്കുമെന്ന് ഡോക്ടർ പറയുന്നു. കൂടാതെ, ശരീരത്തിന്റെ മെറ്റബോളിക് പ്രവർത്തനങ്ങളേയും ദിവസേന ബിസ്കറ്റ് കഴിക്കുന്നത് ബാധിക്കും.

അതേസമയം, ആരോഗ്യകരമായ രീതിയിൽ ഒരു ബിസ്കറ്റ് തിരഞ്ഞെടുക്കാൻ സാധ്യമാണെന്നാണ് ഡോക്ടർ പറയുന്നത്. അതിനായി ആദ്യത്തെ മൂന്ന് ചേരുവകൾ പരിശോധിക്കേണ്ടതുണ്ട്. അവയിൽ റിഫൈൻഡ് ഫ്ലോർ, ഹൈഡ്രജനേറ്റഡ് ഫാറ്റ്, പഞ്ചസാര എന്നിവയാണ് അടങ്ങിയിട്ടുള്ളത് എങ്കിൽ അതൊരു അപകടസൂചനയാണ്. ഉയർന്ന ഫൈബർ, മുഴുവൻ ധാന്യങ്ങൾ, പഞ്ചസാരയില്ലാത്ത ബിസ്കറ്റുകൾ എന്നിവ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

ചോക്ലേറ്റിന്റെ ആ കഥ നിങ്ങൾക്ക് അറിയുമോ?

ചോക്ലേറ്റ് എന്നാണ് ആദ്യമായി ഉണ്ടാക്കിയെതെന്നു വ്യക്തമല്ല. ആദ്യകാലങ്ങളിൽ ചോക്ലേറ്റ് ഒരു പാനീയം എന്ന നിലയിലാണത്രെ ഉപയോഗിച്ചിരുന്നത്. ഏതാണ്ട് രണ്ടായിരം വർഷങ്ങൾക്കു മുൻപു മെക്സിക്കോ, മധ്യ അമേരിക്ക എന്നിവിടങ്ങളിൽ കൊക്കോയുടെ വിത്തുകളിൽ നിന്നെടുത്ത പൊടി, മറ്റു ചില വസ്തുക്കളുമായി ചേർത്ത് പ്രത്യേകതരം പാനീയമുണ്ടാക്കി കുടിച്ചിരുന്നതായി വിശ്വസിക്കുന്നു. മെക്സിക്കോയിൽ നിന്നു കണ്ടെടുത്ത പാത്രങ്ങൾ 1750 ബിസി കാലത്തേതാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവ ചോക്ലേറ്റിന്റെ ആദ്യരൂപം ഉണ്ടാക്കാൻ ഉപയോഗിച്ചതാണെന്നു കരുതുന്നു.

ചോക്ലേറ്റ് വിവിധ തരം”

മെക്സിക്കോയിൽ നിന്നു കണ്ടെടുത്ത ഇത്തരം പാത്രങ്ങളുടെ കാലപ്പഴക്കത്തിൽ നിന്നു ചോക്ലേറ്റിനു പ്രാചീന പെരുമ വിളിച്ചോതുന്നു. സാങ്കേതിക മികവു കൈവന്നതോടെ ഇവ കുഴമ്പു പരുവത്തിലും പിന്നീടു ഖര രൂപത്തിലുമായി. പിന്നീടു ഗുണവും മണവും രുചിയും നിറവും നൽകാൻ പലതരം ഭക്ഷ്യ വസ്തുക്കളിൽ ചേർക്കപ്പെട്ടു. ഇതിന്റെ ഫലമായി ചോക്ലേറ്റ് ചേർത്ത വിവിധയിനം കേക്കുകൾ, ബിസ്ക്കറ്റുകൾ, ഐസ്ക്രീമുകൾ, പുഡ്ഡിങ്ങുകൾ, മിഠായികൾ, കാപ്പികൾ, ജ്യൂസുകൾ എന്നിവയും പിറവിയെടുത്തു. ചോക്ലേറ്റ് വിവിധ തരമുണ്ട്. കൊക്കോയുടെ അളവും മധുരവും മറ്റു ഘടകങ്ങളും അനുസരിച്ചാണിത്. ഡാർക്ക് ചോക്ലേറ്റ് (കൊക്കോ സോളിഡും കൊക്കോ ബട്ടറും പഞ്ചസാരയും േചരുന്ന ചോക്ലേറ്റ്), മിൽക്ക് ചോക്ലേറ്റ് (കൊക്കോസോളിഡി നൊപ്പം കൊക്കോ ബട്ടറും ഷുഗറും മിൽക്ക് പൗഡറും ചേരുന്ന ഉൽപന്നം), വൈറ്റ് ചോക്ലേറ്റ് (കൊക്കോ ബട്ടറിനൊപ്പം ഷുഗറും പാൽ ഉൽപന്നങ്ങളും ചേരുന്ന ചോക്ലേറ്റ്) തുടങ്ങിയവയാണു വിവിധതരം ചോക്ലേറ്റുകൾ.ഇതു കൂടാതെ പ്ലെയിൻ ചോക്ലേറ്റ് വേറെയും.

എന്നാൽ ഡാർക്ക് ചോക്ലേറ്റാണു ലോകമെങ്ങും റാങ്കിങ്ങിൽ ഒന്നാമൻ എന്ന കാര്യത്തിൽ സംശയം വേണ്ട. ഇതിൽ കൊക്കോയുടെ അളവു കൂടുതലായിരിക്കും ഇത്തരം ചോക്ലേറ്റുകൾ കൂടാതെ ലോ ഷുഗർ, ഗ്ലൂട്ടൻ ഫ്രീ തുടങ്ങിയവയും വിപണി കീഴടക്കി ക്കഴിഞ്ഞു.
ഇതു കൂടാതെ ഉപഭോക്താവിന് ഇഷ്ടമുള്ള രീതിയിൽ കസ്റ്റമൈസ് ചെയ്ത് എടുക്കാവുന്ന ഹോംമെയ്ഡ് ചോക്ലേറ്റുകളും ഭക്ഷ്യ ലോകത്തു സജീവമാണ്. ഹണി ഫില്ലിങ്, ഫ്രൂട്ട് ഫില്ലിങ് തുടങ്ങി ചോക്ലേറ്റിനൊപ്പം തേനും വിവിധയിനം പഴങ്ങളും ചേർത്തുള്ള രുചികരമായ പരീക്ഷണ ങ്ങളും ഹോംമെയ്ഡ് ചോക്ലേറ്റുകളുടെ പ്രത്യേകതയാണ്.ചോക്ലേറ്റുകളുടെ ആരോഗ്യപരമായ ഗുണങ്ങൾ ഏറെയാണ്. ചോക്ലേറ്റിലുള്ള കൊക്കോ ആരോഗ്യത്തിനു നല്ലതാണെങ്കിലും കൊഴുപ്പും മധുരവും അമിതമായി ചേരുന്നതു മൂലമാണു ഗുണം നഷ്ടപ്പെടുന്നത്. എന്നാൽ മധുരം കുറച്ചു ചെറിയ അളവിൽ ചോക്ലേറ്റു കഴിക്കുന്നതു പ്രമേഹം തടയാനും ഹൃദയാരോഗ്യത്തിനും നല്ലതാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. 

ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ, പ്രമേഹം, പക്ഷാഘാതം, ഹൃദയാഘാതം എന്നിവ പ്രതിരോധി ക്കുമെന്നാണു കണ്ടെത്തൽ.രക്തസമ്മർദം കുറയ്ക്കാനും നല്ല കൊളസ്ട്രോൾ നിലനിർ ത്താനും സഹായിക്കുമെന്ന അവകാശവുമായി വ്യത്യസ്തമായ ചോക്ലേറ്റുകൾ പുറത്തിറങ്ങിക്കഴിഞ്ഞു. സാധാരണ ചോക്ലേ റ്റുകളിലുള്ളതിനെക്കാൾ കൊഴുപ്പും മധുരവും കുറച്ചാണ് ഇവ ഉണ്ടാക്കുന്നത്. 70 ശതമാനം കൊഴുപ്പും മധുരവും എന്ന അവസ്ഥ കുറച്ച് 30 ശതമാനമായി താഴ്ത്തിയാൽ ഔഷധ ഗുണം തിരികെ കിട്ടുമത്രേ. കൊക്കോച്ചെടിയുടെ നീരു ചേർത്താൽ പഞ്ചസാരയ്ക്കു തുല്യം രുചിയായി. ബുദ്ധിശക്തി കൂട്ടുന്ന ഘടകങ്ങളും ചോക്ലേറ്റുകളിലുണ്ടെന്നും ആധുനിക പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.