നിപ സംശയം: സംസ്ഥാനത്ത് രണ്ടുപേർ നിരീക്ഷണത്തിൽ.

നിപ സംശയിച്ച് മാലൂരിലെ രണ്ടുപേരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പ്രത്യേക വാർഡിൽ നിരീക്ഷണത്തിലാക്കി.
ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. സ്രവസാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആസ്പത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് പറഞ്ഞു.
ലോകത്തെവിടെയും ഭീഷണിയുണ്ടാക്കാവുന്ന രോഗമായാണ് നിപയെ ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്. പാരമിക്സോ വിഭാഗത്തിൽപ്പെട്ട ആർ.എൻ.എ. വൈറസ് ആണ് നിപ. ഇവയിൽതന്നെ ബംഗ്ലാദേശ് ബി., മലേഷ്യ എം. എന്നിങ്ങനെ രണ്ട് തരമുണ്ട്. ഇതിൽ ആദ്യത്തെ തരത്തിൽപ്പെട്ട വൈറസുകളാണ് സംസ്ഥാനത്ത് മുമ്പ് കണ്ടെത്തിയിട്ടുള്ളത്. ഈ വൈറസുകൾ 
പഴംതീനികളായ പെടെറോപ്പസ് (Pteropus medius) തരത്തിൽപ്പെട്ട വവ്വാലുകളിൽ, അവയിൽ യാതൊരു രോഗവുമുണ്ടാക്കാതെ കാലങ്ങളായി കഴിഞ്ഞുകൂടും. എപ്പോഴെങ്കിലും അവ വവ്വാലുകളിൽനിന്ന് ആകസ്മികമായി മനുഷ്യരിലെത്തിയാണ് രോഗം ഉണ്ടാക്കുന്നത്.








വവ്വാലിലുള്ള നിപ വൈറസുകൾ അവയുടെ ശരീരസ്രവങ്ങൾ (ഉമിനീർ, ശുക്ലം), മൂത്രം, മലം വഴി വിസർജിക്കപ്പെടുന്നുമുണ്ട്. വവ്വാലുകളുടെയും മനുഷ്യരുടെയും ശരീരത്തിനുപുറപുറത്ത് ഈ വൈറസുകൾക്ക് അതിജീവന സാധ്യത 23 മണിക്കൂറുകൾ മാത്രമേയുള്ളൂ. പഴങ്ങളിൽ ഇവ പരമാവധി മൂന്നുദിവസത്തോളം ജീവിക്കാം.
രോഗാണുക്കൾ പ്രധാനമായും ശ്വാസകോശ സ്തരങ്ങൾ വഴിയാണ് അകത്ത് കടക്കുന്നത്. അവ പെരുകി തലച്ചോറിനെയോ ശ്വാസകോശങ്ങളെയോ ബാധിക്കാം. 2018-ൽ കോഴിക്കോട് ജില്ലയിൽ അൻപത്തിരണ്ടോളം വവ്വാലുകളെ പരിശോധിച്ചപ്പോൾ പത്തെണ്ണത്തിലും (19%) നിപ വൈറസിനെതിരെയുള്ള ആൻറിബോഡി കണ്ടെത്തിയിരുന്നു. കേരളത്തിൽ കണ്ടെത്തിയിട്ടുള്ള പഴംതീനി ബാറ്റ് സ്പീഷിസുകളിൽ, ഏഴ് സ്പീഷിസുകളിൽ സിറം പരിശോധനയിൽ നിപയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.








രോഗമുണ്ടായവരിൽ 70 മുതൽ 100 ശതമാനംവരെ മരണസാധ്യതയുള്ളതിനാൽ കരുതിയിരിക്കേണ്ട രോഗമാണ് ഇത്. ഇതിനെ പ്രതിരോധിക്കാൻ വാക്സിനുകളോ ചികിത്സിക്കാനായി ഔഷധങ്ങളോകണ്ടെത്തിയിട്ടില്ല.

മനുഷ്യരിലെത്താനുള്ളകാരണങ്ങൾ.

വവ്വാലുകളുടെ സ്വാഭാവിക താവളങ്ങൾ നഷ്ടപ്പെടുമ്പോഴും ആവാസവ്യവസ്ഥ കൈയേറ്റം ചെയ്യപ്പെടുമ്പോഴും അവയ്ക്ക് ഭക്ഷ്യക്ഷാമം ഉണ്ടാകുമ്പോഴും ഉണ്ടാകുന്ന ഉത്കണ്ഠകൾ
അവയുടെപ്രതിരോധശേഷി കുറക്കും.അപ്പോൾ അവയിലെ വൈറസുകളുടെ പെരുപ്പം കൂടി വൈറസ് വിസർജനം ഉണ്ടാക്കാം. ഏപ്രിൽ മുതൽ ജൂൺ വരെയാണ് വവ്വാലുകളുടെ പ്രജനനകാലം. ഈ സമയങ്ങളിൽ മുതിർന്ന വവ്വാലുകളിൽ വൈറസ് പെരുപ്പത്തിന് സാധ്യതയുണ്ട്. മിക്കവാറും ഈ സീസണുകളിലാണ് നിപ ഔട്ട്ബ്രെയ്ക് ഉണ്ടായിട്ടുള്ളത്. പറക്കമുറ്റാത്ത വവ്വാൽ കഞ്ഞുങ്ങളും അവയുടെ മൂത്രത്തിലൂടെ കൂടുതൽ വൈറസുകളെ പുറത്തുവിടാൻ സാധ്യതയുണ്ട്. പരിക്ക് പറ്റിയ വവ്വാലുകളെയോ വവ്വാൽ കുഞ്ഞുങ്ങളെയോ വെറും കൈക്കൊണ്ട് തൊടരുത്.











ആന്റിബയോട്ടിക്കുകള്‍ അടക്കം 156 സംയുക്തങ്ങള്‍ക്ക് നിരോധനം.

കേരളത്തിലടക്കം കാര്യമായ വില്‍പ്പനയുള്ള 156 മരുന്നുസംയുക്തങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം. ആന്റിബയോട്ടിക്കുകള്‍, വേദനസംഹാരികള്‍, മള്‍ട്ടിവൈറ്റമിനുകള്‍ എന്നിവയ്ക്കുപുറമേ അണുബാധ, പൂപ്പല്‍ബാധ, പനിയും അനുബന്ധ ബുദ്ധിമുട്ടുകളും, ആമാശയപ്രശ്‌നങ്ങള്‍ തുടങ്ങിയ ഒട്ടേറെ അസുഖങ്ങള്‍ക്കുള്ള മരുന്നുകളാണിവ.

ഒന്നിലധികം മരുന്നുകള്‍ ചേര്‍ത്തുള്ളവയാണ് സംയുക്തങ്ങള്‍. ലോകത്താകമാനം 25-ല്‍ത്താഴെ എണ്ണത്തിനാണ് അംഗീകാരം. ഇന്ത്യന്‍വിപണിയില്‍ ആയിരത്തിനുമുകളില്‍ സംയുക്തങ്ങളുണ്ട്. സുപ്രീംകോടതി നിര്‍ദേശിച്ച വിദഗ്ധസമിതിയുണ്ടാക്കി അവരുടെ നിര്‍ദേശാനുസരണമാണിപ്പോള്‍ നിരോധനം. പലഘട്ടങ്ങളായി 350-ഓളം മരുന്നുകള്‍ ഇങ്ങനെ നിരോധിച്ചിരുന്നു.
ഇതിനുപുറമേയാണ് 156 എണ്ണംകൂടി വരുന്നത്.






പുതിയ പട്ടികയില്‍ നല്ലപങ്ക് മള്‍ട്ടിവൈറ്റമിന്‍ മരുന്നുകളാണ്. നിരോധിക്കപ്പെട്ട മരുന്നുകളില്‍ പലതും വൃക്കയെ ദോഷകരമായി ബാധിക്കാമെന്നതാണ് സമിതിയുടെ വിലയിരുത്തല്‍. വിജ്ഞാപനം പുറത്തിറങ്ങിയ ഓഗസ്റ്റ് 12 മുതല്‍ നിരോധനം നിലവില്‍വന്നു. കുട്ടികളില്‍ ഉപയോഗിക്കുന്ന 50 എം.ജി. അസിക്ലോഫെനക്കും 125 എം.ജി. പാരസെറ്റമോള്‍ ചേര്‍ന്ന ദ്രവരൂപത്തിലുള്ളതും ഗുളികരൂപത്തിലുള്ളതുമായ മരുന്നും നിരോധിച്ചിട്ടുണ്ട്.





രുചി കാര്യത്തിൽ മാത്രമല്ല, സൗന്ദര്യ കാര്യത്തിലും ഹീറോയാണ് ഉപ്പ്; നഖം മുതൽ മുടി വരെ സംരക്ഷിക്കും.

ഉപ്പിലാതെ എന്തുണ്ടാക്കിയാലും ഫലമില്ല. രുചി കാര്യത്തിൽ മുൻപന്തിയിലാണ് ഉപ്പ്. എന്നാൽ അടുക്കളയ്‌ക്ക് പുറത്തും ഉപ്പിന് റോളുണ്ടെന്നത് ഒരു പക്ഷേ പലർക്കും അറിയില്ല. കടലുപ്പാണ് സൗന്ദര്യ സംരക്ഷണത്തിലെ താരം. സാധാരണ ഉപ്പ് വളരെയധികം സംസ്കരിച്ചാണ് വിപണിയിലെത്തുന്നത്. എന്നാൽ സമുദ്രജലം ബാഷ്പീകരിക്കപ്പെട്ടാണ് കലലുപ്പ് നിർമിക്കുന്നത്. അതിനാൽ തന്നെ ഈ ഉപ്പാകും മികച്ച ഗുണം ചെയ്യുന്നത്. സോഡിയം, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമായ കടലുപ്പ് ചർമത്തിന് അത്ഭുതകരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നു.

കടലുപ്പിന്റെ സൗന്ദര്യ ഗുണങ്ങൾ ഇതാ.

.”മികച്ച ബോഡ് സ്ക്രബാണ് കടലുപ്പ്. കാൽകപ്പ് കടലുപ്പിൽ അര കപ്പ് ഒലീവ് ഓയിൽ ചേർത്ത് കൈകൾ, കാലുകൾ, പാദങ്ങൾ,മുഖം എന്നിവിടങ്ങളിൽ മസാജ് ചെയ്യുന്നത് ചർമത്തെ പുനരുജ്ജീവിപ്പിക്കുന്നു.
ചർമ സുഷിരങ്ങളെ ആഴത്തിൽ ശുദ്ധീകരിക്കുന്നു. അരക്കപ്പ് ഇളം ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ ഉപ്പ് ചേർക്കുക. കോട്ടൺ തുണി ഉപയോഗിച്ച് മുഖത്ത് പുരട്ടുക. ഇങ്ങനെ ചെയ്യുമ്പോൾ കണ്ണിനോട് ചേർന്ന ഭാഗങ്ങൾ ഒഴിവാക്കണം. മുഖത്തെ പാടുകളും ചെറിയ സുഷിരങ്ങളും കരുവാളിപ്പുമെല്ലാം മാറ്റി സ്കിൻ ടോൺ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും.
പാദങ്ങളിലെ നീർക്കെട്ട് കുറയ്‌ക്കാനും കടലുപ്പ് സഹായിക്കുന്നു. ഒരു ബക്കറ്റിൽ ഇളം ചൂടുവെള്ളവും ബേക്കിംഗ് സോഡയും കടലുപ്പും തുല്യ അളവിൽ ചേർക്കുക. പാദങ്ങൾ കുറഞ്ഞത് 15 മിനിറ്റോളം ഇതിൽ മുക്ക് വയ്‌ക്കുക.

 

മുടിയുടെ ആരോഗ്യത്തിനും കടലുപ്പ് നല്ലതാണെന്ന് പറഞ്ഞാൽ ഒരു പക്ഷേ അവിശ്വനീയമായി തോന്നിയേക്കാം. എന്നാൽ മുടിയിൽ പുരട്ടുന്ന എണ്ണയിൽ കടലുപ്പ് ചെറിയ അളവിൽ ചേർക്കുന്നത് മുടിക്ക് തിളക്കവും ഒതുക്കവും നൽകും.
പല്ലുകൾക്ക് നിറം നൽകാനായി രണ്ട് ടീസ്പൂൺ ബേക്കിംഗ് സോഡയിലേക്ക് ഒരു സ്പൂൺ കടലുപ്പ് ചേർത്ത് പല്ല് തേയ്‌ക്കുക.

 മുഖത്തെ പാടുകളും മുഖക്കുരുവുമകറ്റാൻ രണ്ട് ടീസ്പൂൺ കടലുപ്പും നാല് ടീസ്പൂൺ തേനും ചേർത്ത് മുഖത്ത് പുരട്ടാം. 15 മിനിറ്റിനുശേഷം ചൂടുവെള്ളത്തിൽ നനച്ചെടുത്ത ടവ്വൽ മുഖത്ത് വയ്‌ക്കാം.

കുളിക്കുമ്പോൾ ചെറിയ അളവിൽ കടലുപ്പ് ചേർക്കുന്നത് ചർമത്തിലെ അഴുക്ക് അകറ്റും. ഉപ്പിലെ മഗ്നീഷ്യം ശരീരത്തിലെ ഈർപ്പം നിലനിർത്തുന്നു.

സമ്മർദ്ദമകറ്റാനും കടലുപ്പ് സഹായിക്കുന്നു. ഉറങ്ങുന്നതിനുമുമ്പ് 1/8 ടീസ്പൂൺ കടൽ ഉപ്പും ഒരു ഗ്ലാസ് വെള്ളവും ചേർത്ത് കുടിക്കാം. നന്നായി ഉറങ്ങാൻ സഹായിക്കും.

മങ്കിപോക്‌സ് ഇന്ത്യയിലും മുൻകരുതൽ; വിമാനത്താവളങ്ങളിലടക്കം ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം

ലോകമെമ്പാടും മങ്കിപോക്‌സ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ജാഗ്രതാ നിര്‍ദേശം. എംപോക്‌സിനെ ആഗോള പൊതുജനാരോഗ്യ അടിയന്തരവസ്ഥയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അടിയന്തര വാര്‍ഡുകള്‍ സജ്ജമാക്കുക, വിമാനത്താവളങ്ങളില്‍ മുന്നറിയിപ്പ് നല്‍കുക തുടങ്ങിയ മുന്‍കരുതല്‍ ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്.

ശരീരത്തില്‍ തിണര്‍പ്പുകളുള്ള രോഗികളെ തിരിച്ചറിയണമെന്നും അവര്‍ക്ക് ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കണമെന്നും ആശുപത്രികൾക്ക് ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. അറിയിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ നോഡല്‍ ആശുപത്രികളായ സഫ്ദര്‍ജുങ്, ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളേജ്, റാം മനോഹര്‍ ലോഹിയ ആശുപത്രി എന്നിവിടങ്ങളില്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

സംശയമുള്ള രോഗികളില്‍ ആര്‍ടി- പിസിആര്‍, നാസല്‍ സ്വാബ് എന്നീ പരിശോധനകള്‍ നടത്തണം. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വിമാനത്താവളങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈയടുത്താണ് ലോകാരോഗ്യ സംഘടന എംപോക്‌സിനെ ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്. രണ്ട് വര്‍ഷത്തിനിടയില്‍ രണ്ടാം തവണയാണ് എംപോക്‌സിനെ ഇത്തരത്തില്‍ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുന്നത്. ലൈംഗിക സമ്പര്‍ക്കമുള്‍പ്പെടെയുള്ള ഇടപെടലുകളിലൂടെ പെട്ടെന്ന് പടരുന്ന രീതിയില്‍ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ശക്തിപ്പെട്ടിട്ടുണ്ട്.

 

എംപോക്‌സിന്റെ പുതിയ വകഭേദം ഇതുവരെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം പാകിസ്താനില്‍ ഗള്‍ഫില്‍ നിന്നും വന്ന മൂന്ന് പേര്‍ക്ക് പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഫ്രിക്കയ്ക്ക് പുറമേ ആദ്യമായി എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്തത് സ്വീഡനിലായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ കോങ്കോയില്‍ രോഗം കണ്ടെത്തിയത് മുതല്‍ ഇതുവരെ 27,000 പേര്‍ക്ക് രോഗം ബാധിക്കുകയും 1,100 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഈ വര്‍ഷം മെയ് വരെ 30 എംപോക്‌സ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ കൂടുതല്‍ പേരും വിദേശികളാണെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാല്‍ പുതിയ വകഭേദത്തിന് മരണസാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വസൂരി വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇതു ബാധിക്കില്ലെന്നും നിലവില്‍ വാക്‌സിന്‍ ആവശ്യമില്ലെന്നുമാണ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്.

 

‘പരിശീലനം നേടിയ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണം;’ ആവശ്യവുമായി കേരള ആരോഗ്യ സർവകലാശാല വൈസ് ചാന്‍സലർ

ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലും സ്ഥാപനങ്ങളിലും പരിശീലനം നേടിയ സുരക്ഷാ ഉദ്യോഗസ്ഥരെയോ ഏജന്‍സികളെയോ നിയമിക്കണമെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ മോഹനന്‍. കഴിഞ്ഞ വര്‍ഷം വന്ദനദാസ് കൊലക്കേസിന് ശേഷം ഈയൊരു തീരുമാനം ഭരണസമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇതേ ആവശ്യങ്ങളുമായി വിസി വീണ്ടും രംഗത്തെത്തിയത്

ഏതെങ്കിലും സ്ഥാപനങ്ങള്‍ ഇത് പാലിച്ചില്ലെങ്കില്‍ അവരുടെ അംഗത്വം റദ്ദാക്കുമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. വന്ദനദാസിന്റെ കൊലപാതകത്തിന് പിന്നാലെ ആരോഗ്യസ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും സംരക്ഷണം ഉറപ്പാക്കാന്‍ മതിയായ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യസര്‍വകലാശാല ഹൈക്കോടതിയെ സമീപിച്ചിരുന്നു. കൂടാതെ ആരോഗ്യസ്ഥാപനങ്ങളിൽ പരിശീലനം നേടിയ സുരക്ഷാ ഉദ്യോഗസ്ഥരെ നിര്‍ബന്ധമായും നിയമിക്കണമെന്ന് ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളോട് ആവശ്യപ്പെടുകയായിരുന്നു. ആശുപത്രി സമുച്ചയത്തിലും അടിയന്തര വാര്‍ഡിലും സിസിടിവികള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സിഐഎസ്എഫിന് സമാനമായ ആശുപത്രി സുരക്ഷാ സേനയെ നിയമിക്കണമെന്ന് പൊലീസ് വകുപ്പുമായുള്ള ചര്‍ച്ചയിലും സര്‍വകലാശാല നിര്‍ദേശിച്ചിരുന്നു.

 

ഓഗസ്റ്റ് ഒമ്പത് വെള്ളിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു രാജ്യത്തെ നടുക്കി പി ജി ട്രെയിനിയായ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊലപ്പെട്ടത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആന്റ് ആശുപത്രിയിലായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്‌നമായ നിലയിലായിരുന്നു മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. ക്രൂരമായ ലൈംഗിക പീഡനത്തിന് പെണ്‍കുട്ടി ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതോടെയാണ് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായത്.

 

 

പ്ലാസ്റ്റിക് സര്‍ജറി എന്നാല്‍ കോസ്മറ്റിക് സര്‍ജറി മാത്രമോ? അറിയാം പ്ലാസ്റ്റിക് സര്‍ജറിയെ കുറിച്ച്

ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചികിത്സാ ശാഖകളിലൊന്നാണ് പ്ലാസ്റ്റിക് സർജറി. മറ്റ് ചികിത്സാ ശാഖകളില്‍ നിന്ന് വ്യത്യസ്തമായി വിഭിന്നങ്ങളായ രീതിയിലാണ് പ്ലാസ്റ്റിക് സര്‍ജറി ജനങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. പ്ലാസ്റ്റിക് സർജറിയേ കുറിച്ച് നമുക്കൊന്ന് പരിശോധിക്കാം

എന്താണ് പ്ലാസ്റ്റിക് സര്‍ജറി?

പ്ലാസ്റ്റിക് സര്‍ജറി എന്നാല്‍ കോസ്മറ്റിക് സര്‍ജറി എന്നും പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ഉപയോഗിച്ച് ചെയ്യുന്ന ശസ്ത്രക്രിയയാണ് എന്നുമൊക്കെയുള്ള ധാരണ പൊതുസമൂഹത്തില്‍ വ്യാപകമാണ്. യഥാര്‍ത്ഥത്തില്‍ നമ്മള്‍ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനും പ്ലാസ്റ്റിക്ക് സര്‍ജറിക്കും തമ്മില്‍ യാതൊരു തരത്തിലുമുള്ള ബന്ധവുമില്ല. പ്ലാസ്റ്റിക്കോസ് എന്ന ഗ്രീക്ക് വാക്കില്‍ നിന്നുമാണ് പ്ലാസ്റ്റിക് സര്‍ജറി എന്ന പദം ഉരുത്തിരിഞ്ഞുവന്നത്. ‘രൂപാന്തരപ്പെടുത്തുക’ എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം

മറ്റ് ചികിത്സാ ശാഖകളില്‍ നിന്ന് വ്യത്യസ്തമായി വിഭിന്നങ്ങളായ രീതിയിലാണ് പ്ലാസ്റ്റിക് സര്‍ജറി ജനങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. ഇതില്‍ സൗന്ദര്യാത്മകമായ ചികിത്സ മുതല്‍ അതീവ ഗൗരവതരമായ സാഹചര്യങ്ങളില്‍ നിന്ന് ജീവന്‍ തിരിച്ച് പിടിക്കുന്ന ചികിത്സ വരെ ഉള്‍പ്പെടുന്നു എന്നതാണ് സവിശേഷത. അതായത് ജന്മനാലുള്ള വൈകല്യങ്ങളായ മുച്ചിറി, മുച്ചുണ്ട് പോലുള്ള വൈകല്യങ്ങള്‍, പ്രായാധിക്യം മൂലമുണ്ടാകുന്ന ചുളിവുകള്‍ ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍, മറ്റ് സൗന്ദര്യപരമായ പരിമിതികള്‍ മുതലായവയെ അതിജീവിക്കുന്നത് മുതല്‍ അപകടങ്ങളിലും മറ്റും സംഭവിക്കുന്ന അംഗഭംഗങ്ങള്‍, ചില കാന്‍സറുകള്‍, തീപ്പൊള്ളല്‍ തുടങ്ങിയവ ഭേദമാക്കുക എന്നിവ ഉള്‍പ്പെടെയുള്ള അതിവിശാലമായ ചികിത്സാ രീതികള്‍ ഉള്‍പ്പെടുന്നു എന്ന് സാരം

പ്ലാസ്റ്റിക് സര്‍ജറിയും സ്ത്രീകളും

സ്ത്രീകളുമായി ബന്ധപ്പെട്ടും സൗന്ദര്യ ചികിത്സ മുതല്‍ ജീവന്‍ രക്ഷാ ചികിത്സ വരെയുള്ള വിഭിന്നങ്ങളായ മേഖലകളില്‍ പ്ലാസ്റ്റിക് സര്‍ജറി പ്രയോജനപ്രദമാകുന്നുണ്ട്. അടുക്കളയില്‍ നിന്നും മറ്റും സംഭവിക്കുന്ന തീപ്പൊള്ളല്‍ ഉള്‍പ്പെടെയുള്ള അവസ്ഥകളെ കൂടുതലായും അഭിമുഖീകരിക്കേണ്ടി വരുന്നത് സ്ത്രീകളാണ്. സൗന്ദര്യ സംബന്ധമായ ചികിത്സാ പരിഗണനകളിലും പ്രധാന പരിഗണന ലഭിക്കേണ്ടി വരുന്നതും സ്ത്രീകള്‍ക്ക് തന്നെയാണ്. സ്ത്രീകളുടെ ആകാരഭംഗിയും ആത്മവിശ്വാസവും ഉയര്‍ത്തുന്നതില്‍ ഇത് നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. ഇത്തരത്തില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട പ്ലാസ്റ്റിക് സര്‍ജറിയുടെ പ്രധാന ചികിത്സാപരമായ ഇടപെടലുകളാണ് ഇനി പറയുന്നത്,

ബ്രസ്റ്റ് റീ കണ്‍സ്ട്രക്ഷന്‍ ആന്റ് ഓഗ്മെന്റേഷന്‍

സ്ത്രീകളെ ബാധിക്കുന്ന രോഗാവസ്ഥകളില്‍ പ്രധാനപ്പെട്ടതാണ് സ്തനാര്‍ബുദം. പലപ്പോഴും മാസ്റ്റക്ടമി എന്നറിയപ്പെടുന്ന അസുഖബാധിതമായ സ്തനം നീക്കം ചെയ്യുന്ന ചികിത്സയാണ് പ്രതിവിധിയായി നിശ്ചയിക്കപ്പെടാറുള്ളത്. ഇത്തരം സാഹചര്യങ്ങളില്‍ രോഗം ഫലപ്രദമായി ഭേദമാക്കാന്‍ സാധിക്കുമെങ്കിലും നീക്കം ചെയ്യപ്പെടുന്ന സ്തനം സ്ത്രീകള്‍ക്ക് മാനസികമായും ശാരീരികമായും വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. ഈ സാഹചര്യത്തെ മികച്ച രീതിയില്‍ തരണം ചെയ്യുവാന്‍ സ്തന പുനര്‍നിര്‍മ്മാണത്തിലൂടെ സാധിക്കും. അതുപോലെ തന്നെ സ്തനവളര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള ആശങ്കള്‍ പരിഹരിക്കുവാന്‍ ഓഗ്മെന്റേഷന്‍ എന്നറിയപ്പെടുന്ന സ്തനവളര്‍ച്ചയുമായി ബന്ധപ്പെട്ട ചികിത്സാ രീതിയും സഹായകരമാകുന്നു.

 
 

2. ഫേഷ്യല്‍ റിജുവനേഷന്‍

പ്രായം വര്‍ധിക്കുന്നതിനനുസരിച്ച് മുഖത്ത് സൃഷ്ടിക്കപ്പെടുന്ന ചുളിവുകള്‍ പലപ്പോഴും സ്ത്രീകളിലെ ആത്മവിശ്വാസത്തെ ദോഷകരമായി ബാധിക്കാറുണ്ട്. ഈ അവസ്ഥയ്ക്ക് പരിഹാരമാകുവാന്‍ ഫേസ് ലിഫ്റ്റ്, ബോട്ടോക്‌സ് ഇഞ്ചക്ഷന്‍, ഡെര്‍മല്‍ ഫില്ലേഴ്‌സ് തുടങ്ങിയ രീതികള്‍ പ്രയോജനകരമാകുന്നു. ഇവയിലൂടെ മുഖത്തുണ്ടാകുന്ന ചുളിവുകളും, വരകളും ചര്‍മ്മം തൂങ്ങിപ്പോകുന്ന അവസ്ഥയും ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കും. ഇത് യുവത്വവും സൗന്ദര്യവും നിലനിര്‍ത്തുന്നതിന് സഹായകരമാവുകയും ചെയ്യുന്നു.

3. ബോഡി കോണ്ട്യൂരിംഗ്

അമിതവണ്ണവും കൊഴുപ്പും ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടികള്‍ക്ക് ബോഡി കോണ്ട്യൂരിംഗ് ഫലപ്രദമായ പരിഹാരമായി മാറുന്നുണ്ട്. ടമ്മി ടക്ക്, ലൈപ്പോസക്ഷന്‍, ബോഡി ലിഫ്റ്റ് തുടങ്ങിയ രീതികള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ ഈ അവസ്ഥയെ തരണം ചെയ്യാന്‍ സാധിക്കും. ഇത് ആകാരവടിവിനും, ശരീരഭാരം കുറയ്ക്കുന്നതിനും സാഹയകരമാകുകയും ചെയ്യുന്നു.

നെറ്റിയിലെ ചുളിവുകളും വരകളും ഇല്ലാതാക്കാന്‍ സഹായകരമാകുന്ന ബ്രോലിഫ്റ്റ്, മുഖത്തെ ചുളിവുകളും തൊലി അയഞ്ഞ് തൂക്കുന്നതും തടയാന്‍ സഹായകരമാകുന്ന ഫെയ്‌സ് ലിഫ്റ്റ്, അതി സൂക്ഷ്മമായ ചുളിവുകള്‍ നീക്കം ചെയ്യാന്‍ സഹായകരമാകുന്ന ലേസര്‍ പീല്‍, മുഖക്കുരുവിന്റെ പാടുകള്‍ നീക്കം ചെയ്യാന്‍ സഹായകരമാകുന്ന ഡെര്‍മാബ്രേഷന്‍, കണ്ണുകള്‍ക്ക് താഴെയും മുകളിലുമുള്ള പോളകളിലെ അഭംഗി നീക്കാന്‍ സഹായകരമാകുന്ന ബ്ലെറോപ്ലാസ്റ്റി തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു.

. റൈനോപ്ലാസ്റ്റി, ഓട്ടോപ്ലാസ്റ്റി

മൂക്കിന്റെ അഭംഗി മുഖകാന്തിക്ക് സൃഷ്ടിക്കുന്ന വൈകൃതത്തെ അതിജീവിക്കുവാന്‍ റൈനോപ്ലാസ്റ്റി സഹായകരമാകുന്നു. ഇതിലൂടെ മൂക്കിന്റെ വലുപ്പം കൂട്ടുവാനും കുറയ്ക്കുവാനും വൈകല്യങ്ങള്‍ ഇല്ലാതാക്കുവാന്‍ സാധിക്കും. ചെവികളുടെ വലുപ്പത്തിലെ ഏറ്റക്കുറച്ചിലുകളെ ക്രമീകരിക്കുവാനും, ചെവിയുടെ ദളങ്ങള്‍ ജന്മനാല്‍ ഇല്ലാത്ത അവസ്ഥയ്ക്ക് പരിഹാരമേകുവാനും ഓട്ടോപ്ലാസ്റ്റി സഹായകരമാകുന്നു.

5. അബ്‌ഡൊമിനോപ്ലാസ്റ്റി

പ്രസവത്തിന്റെയും മറ്റും ഭാഗമായി വയറിലെ ചര്‍മ്മം അയഞ്ഞ് തൂങ്ങിപ്പോകുന്നത് സ്ത്രീകള്‍ അനുഭവിക്കുന്ന പൊതുവായ ബുദ്ധിമുട്ടാണ്. കുടവയറിനും മറ്റും കാരണമാകുന്ന ഈ അവസ്ഥമൂലം സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പ്രതിവിധിയാണ് അബ്‌ഡൊമിനോപ്ലാസ്റ്റി. വയറില്‍ അടിഞ്ഞ് കൂടിയ കൊഴുപ്പിനേയും അമിത ചര്‍മ്മത്തേയും നീക്കം ചെയ്ത് വയറിലെ പേശികള്‍ ബലപ്പെടുത്തുന്ന രീതിയാണഅ ഇതില്‍ അവലംബിക്കുന്നത്.

മുകളില്‍ പറഞ്ഞ ചികിത്സാ രീതികളെല്ലാം തന്നെ സങ്കീര്‍ണതകള്‍ നിറഞ്ഞതും ഗൗരവതരമായി സമീപിക്കേണ്ടതുമാണ്. അതിനാല്‍ തന്നെ ചികിത്സയ്ക്കായി സമീപിക്കുന്ന വ്യക്തി പരിചയ സമ്പന്നനായ പ്ലാസ്റ്റിക് സര്‍ജന്‍ തന്നെയാണ് എന്ന് ഉറപ്പ് വരുത്തേണ്ടത് പരമപ്രധാനമാണ്.

പ്ലാസ്റ്റിക്ക് കുപ്പിയില്‍ വെള്ളം കുടിക്കുന്നവരാണോ നിങ്ങള്‍? എട്ടിന്റെ പണി കിട്ടും, സൂക്ഷിച്ചോളൂ

കടകളില്‍ നിന്ന് മേടിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികളില്‍ നിറച്ച വെള്ളം കുടിക്കുന്നവരാണ് നിങ്ങള്‍. ആ കുപ്പിയില്‍ വീണ്ടും വെള്ളം നിറച്ച് കുടിക്കാറുണ്ടോ? എങ്കിലിതാ പുതിയ പഠനങ്ങള്‍ പറയുന്നത് കേള്‍ക്കൂ… ഇത് നമ്മുടെ ശരീരത്തിന് വലിയ അപകടം ഉണ്ടാക്കും. ഇത്തരത്തില്‍ വെള്ളം കുടിക്കുന്നതു മൂലം മൈക്രോപ്ലാസ്റ്റിക്കുകള്‍ രക്തപ്രവാഹത്തിലെത്തി രക്തസമ്മര്‍ദ്ദം വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഓസ്ട്രിയ ഡാന്യൂബ് പ്രൈവറ്റ് യൂണിവേഴ്സിറ്റിയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഇത്തരത്തിലൊരു പഠന റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

 

പ്ലാസ്റ്റിക്ക് കുപ്പികളിലുള്ള പാനീയങ്ങള്‍ കുടിക്കുന്നവരുടെ ഉള്ളില്‍ ആഴ്ചയില്‍ അഞ്ച് ഗ്രാം മൈക്രോപ്ലാസ്റ്റിക്കുകള്‍ പോകുന്നതായാണ് കണക്കുകള്‍. ഇത്തരത്തിലുള്ളവര്‍ക്ക് ഹൃദ്രോഗം, ഹോര്‍മോണല്‍ അസന്തുലനം, അര്‍ബുദ സാധ്യത തുടങ്ങിയവ കണ്ടു വരുന്നു.

ഓസ്ട്രിയ ഡാന്യൂബ് പ്രൈവറ്റ് യൂണിവേഴ്സിറ്റിയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഇത്തരത്തിലൊരു പഠനം നടത്തിയത്. പൈപ്പ് വെള്ളം തിളപ്പിക്കുന്നതിലൂടെയും ഫില്‍റ്റര്‍ ചെയ്യുന്നതിലൂടെയും മൈക്രോപ്ലാസ്റ്റിക്കിന്റെയും നാനോപ്ലാസ്റ്റിക്കിന്റെയും സാന്നിധ്യം കുറയ്ക്കാന്‍ സാധിക്കുമെന്നും ഇവര്‍ നടത്തിയ പഠനത്തിന്റെ ഭാഗമായുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

 
 

കേന്ദ്ര ആരോഗ്യ മന്ത്രാലയം ഓഫീസിന് പുറത്ത് രോഗീപരിചരണം; വ്യത്യസ്ത പ്രതിഷേധവുമായി റസിഡൻ്റ് ഡോക്ടർമാർ

നിര്‍മന്‍ ഭവന് പുറത്ത് തിരഞ്ഞെടുക്കപ്പെട്ട ഒപിഡി സേവനങ്ങളും ആശുപത്രികളില്‍ അടിയന്തര സേവനങ്ങളും ലഭ്യമാക്കും

ആര്‍ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ വ്യത്യസ്ത പ്രതിഷേധവുമായി ഡോക്ടര്‍മാര്‍. രാജ്യമെമ്പാടും വിവിധ തരത്തിലുള്ള പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസി(എയിംസ്)ലെയും ഡല്‍ഹിയിലെ മറ്റ് ആശുപത്രിയിലെയും റസിഡന്റ് ഡോക്ടര്‍മാര്‍ വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഇന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഓഫീസായ ഡല്‍ഹിയിലെ നിര്‍മന്‍ ഭവന്റെ പുറത്തെ റോഡിലിരുന്ന് ഒപിഡി സേവനങ്ങള്‍ നല്‍കുമെന്ന് റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ (ആര്‍ഡിഎ) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

‘തങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടാത്തതിനാല്‍ കേന്ദ്ര സുരക്ഷാ നിയമം ആക്ഷന്‍ കമ്മിറ്റിയും എയിംസിലെ ആര്‍ഡിഎയുടെ ജനറല്‍ ബോഡിയും ചേര്‍ന്നുള്ള ചര്‍ച്ചയ്ക്ക് ശേഷം പ്രതിഷേധം തുടരാന്‍ ഏകകണ്‌ഠേന തീരുമാനിച്ചു. അക്കാദമിക പ്രവര്‍ത്തനങ്ങളും, തിരഞ്ഞെടുക്കപ്പെട്ട ഒപിഡി, വാര്‍ഡ്, ശസ്ത്രക്രിയ, ഐസിയു, അടിയന്തര സേവനങ്ങളും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു,’ പ്രസ്താവനയില്‍വ്യക്തമാക്കുന്നു

എന്നിരുന്നാലും നിര്‍മന്‍ ഭവന് പുറത്ത് തിരഞ്ഞെടുക്കപ്പെട്ട ഒപിഡി സേവനങ്ങളും ആശുപത്രികളില്‍ അടിയന്തര സേവനങ്ങളും ലഭ്യമാക്കുമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. പ്രതിജ്ഞയ്ക്കനുസരിച്ചും രാജ്യതാല്‍പ്പര്യമനുസരിച്ചും രോഗീപരിചരണ സേവനം ലഭ്യമാക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിക്കുന്നു.

 
 
 

‘രാജ്യമെമ്പാടും ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷയുടെ അഭാവത്തെ ചൂണ്ടിക്കാട്ടാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരുടെയും സ്ഥാപനങ്ങളുടെയും സുരക്ഷയ്ക്ക് അടിയന്തര കേന്ദ്ര ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന ഞങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു,’ പ്രസ്താവനയിലൂടെ അറിയിക്കുന്നു.

നിര്‍മന്‍ ഭവന് പുറത്തുള്ള രോഗീ പരിചരണത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ സജ്ജീകരിച്ച് തരണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ 24 മണിക്കൂര്‍ നീണ്ടുനിന്ന രാജ്യവ്യാപകമായ പ്രതിഷേധത്തിന് നേതൃത്വം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ വ്യത്യസ്ത സമരം നടക്കുന്നത്.

ഓഗസ്റ്റ് ഒമ്പത് വെള്ളിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു രാജ്യത്തെ നടുക്കി പി ജി ട്രെയിനിയായ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊലപ്പെട്ടത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആന്റ് ആശുപത്രിയിലായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്‌നമായ നിലയിലായിരുന്നു മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. ക്രൂരമായ ലൈംഗിക പീഡനത്തിന് പെണ്‍കുട്ടി ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതോടെയാണ് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായത്.

 

മുഖം വീങ്ങുന്നതിന് മാനസിക സമ്മർദവും കാരണമാകാം, അറിയണം കുഷിങ് സിൻഡ്രോം എന്ന അവസ്ഥയെ.

സമ്മർദം പലരീതിയിലാണ് ശരീരത്തെ ബാധിക്കുന്നത്. മാനസികാരോ​ഗ്യത്തെ മാത്രമല്ല ശാരീരികാരോ​ഗ്യത്തെയും സമ്മർദം വിപരീതമായി ബാധിക്കും. എപ്പോഴെങ്കിലും മുഖം സാധാരണത്തേതിലും വീർത്തതായി അനുഭവപ്പെടുന്നുവെങ്കിൽ അതിന് സമ്മർദവും പ്രധാനകാരണമാണ്. കോർട്ടിസോൾ എന്ന ഹോർമോണിന്റെ അസന്തുലിതാവസ്ഥയ്ക്ക് അനുസരിച്ച് മുഖത്ത് വീക്കം രൂപപ്പെടുന്ന കുഷിങ്. സിൻഡ്രോം ആണ് ഇതിനു പിന്നിൽ.







സമ്മർദം കൂടുമ്പോൾ കോർട്ടിസോൾ കൂടുതൽ ഉത്പാ​ദിപ്പിക്കപ്പെടുകയും മുഖത്ത് വീക്കം ഉണ്ടാവുകയും ചെയ്യുന്നതാണ് കോർട്ടിസോൾ ഫേസ് അഥവാ കുഷിങ് സിൻഡ്രോം. കോർട്ടിസോ ഉത്പാദനം കൂടുന്നതിനനുസരിച്ച് മുഖത്ത് കുരുക്കളും പ്രത്യക്ഷപ്പെടം.

എന്നാൽ ദൈനംദിന ജീവിതത്തിലെ സമ്മർദമെല്ലാം ഇത്തരത്തിൽ ചർമത്തിൽ പ്രത്യക്ഷപ്പെടണമെന്നുമില്ല. മാത്രമല്ല ഉപ്പിന്റെ അളവ് കൂടുന്നതും വെള്ളം കുടിക്കുന്നത് കുറയുന്നതും മതിയായ ഉറക്കം ലഭിക്കാത്തതുമൊക്കെ മുഖത്ത് വീക്കം ഉണ്ടാകാൻ കാരണമാകുമെന്ന് വിദ​ഗ്ധർ പറയുന്നു.

കുഷിങ് സിൻഡ്രോം: ശരീരത്തിന്റെ പല പ്രവർത്തനങ്ങൾക്കും ആവശ്യമായ ഹോർമോണുകളിലൊന്നാണ് കോർട്ടിസോൾ. ഭക്ഷണത്തെ ഊർജമാക്കിമാറ്റാനും രക്തത്തിലെ പഞ്ചസാരയുടെ തോത്നിയന്ത്രിക്കാനും സമ്മർദം നിയന്ത്രിക്കാനുമൊക്കെ കോർട്ടിസോൾ അത്യാവശ്യമാണ്. എന്നാൽ ഇത് കൂടുന്നത് കുഷിങ് സിൻഡ്രോം ഉൾപ്പെടെയുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാ‌രണമാകും.








ശരീരത്തിൽ കോർട്ടിസോൾ നില ദീർഘസമയം ഉയർന്നിരിക്കുമ്പോഴാണ് കുഷിങ് സിൻഡ്രോം ഉണ്ടാകുന്നത്. ഹൈപ്പർകോർട്ടിസോളിസം എന്നും പറയാറുണ്ട്. ആസ്ത്മ, ആർത്രൈറ്റിസ്, ലൂപസ് തുടങ്ങിയ രോ​ഗങ്ങൾക്ക് നൽകുന്ന ചില മരുന്നുകളും കുഷിങ് സിൻഡ്രോമിന് കാരണമാകാറുണ്ട്. ചിലരിൽ ചിലയിനം ട്യൂമറുകളും ശരീരത്തിലെ കോർട്ടിസോൾ നില വർധിപ്പിക്കും
മുഖത്ത് വീക്കം വരിക, ചർമത്തിൽ പിങ്ക്, പർപ്പിൾ നിറങ്ങളിലുള്ള പാടുകൾ തുടങ്ങിയവ ലക്ഷണങ്ങളാണ്. ചിലപ്പോഴൊക്കെ രക്തസമ്മർദം കൂടാനും അസ്ഥികളുടെ ആരോ​ഗ്യം ക്ഷയിക്കാനും ടൈപ് 2 ഡയബറ്റിസിനും കുഷിങ് സിൻഡ്രോം കാരണമാകും.പൊതുവേ ഇരുപത്തിയഞ്ചിനും അമ്പതിനും ഇടയിൽ പ്രായമുള്ളവരിലാണ് കുഷിങ് സിൻഡ്രോം കൂടുതലായി കാണാറുള്ളത്. സമ്മർദം കുറച്ചുകൊണ്ടുവരാനും കോർട്ടിസോൾനില സാധാരണ​ഗതിയിലാക്കാനുമൊക്കെയുള്ള ചികിത്സകൾക്കൊപ്പം എന്തൊക്കെ ലക്ഷണങ്ങളുണ്ടോ അവയ്ക്കുള്ള ചികിത്സയും നൽകാറുണ്ട്.



ലക്ഷണങ്ങൾ: കോർട്ടിസോളിന്റെ നിലയ്ക്കനുസരിച്ച് ലക്ഷണങ്ങളിലും വ്യത്യാസമുണ്ടാകും, നെഞ്ച്, അടിവയർ, ഷോൾഡർ, പെൽവിസ് തുടങ്ങിയ ഭാ​ഗങ്ങളിൽ വണ്ണംവെക്കുന്നത് പ്രധലക്ഷണമാണ്. മുഖത്തുണ്ടാകുന്ന വീക്കം, ഷോൾഡറുകൾക്ക് ഇടയിൽ വണ്ണംവെക്കുക, വയർ, തുട, അരക്കെട്ട്, സ്തനം, കക്ഷം തുടങ്ങിയ ഭാ​ഗങ്ങളിൽ പിങ്ക്, പർപ്പിൾ നിറങ്ങളിലുസ്ട്രെച്ച് മാർക്കുകൾ തുടങ്ങിയവയും കാണാം. പെട്ടെന്ന് മുറിവുകൾ ഉണ്ടാവുക, മുറിവുകൾ പതിയെ ഉണങ്ങുക, മുഖക്കുരു തുടങ്ങിയവയും ലക്ഷണങ്ങളാണ്. മുഖത്തും ശരീരത്തില രോമവളർച്ച, ക്രമരഹിതമായ ആർത്തവം തുടങ്ങിയവയും ചിലരിൽ കാണാം. പുരുഷന്മാരിൽ ലൈം​ഗിക താൽപര്യക്കുറവ്, പ്രത്യുത്പാദന തകരാറുകൾ തുടങ്ങിയവയുമുണ്ടാകാം

ഇതിനൊപ്പം അമിതക്ഷീണം, പേശീക്ഷയം, വിഷാദം, ഉത്കണ്ഠ, ഉറക്കക്കുറവ്, തലവേദന, അണുബധകൾ, ചർമം ഇരുണ്ടതാവുക, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതാവുക തുടങ്ങിയവയും കണ്ടുവരാറുണ്ട്.









കുടലിന്റെ ആരോഗ്യം നന്നായാൽ അകാല വാര്‍ധക്യം തടയാൻ കഴിയുമോ?

യുവത്വം നിറഞ്ഞ ചര്‍മത്തിനും ശരീരത്തിന്റെ ഓജസ് വീണ്ടെടുക്കാനുള്ള ശ്രമങ്ങളും മിക്കപ്പോഴും ചെന്നെത്തുന്നത് പലതരത്തിലുള്ള സൗന്ദര്യലേപന മാര്‍ഗങ്ങളിലായിരിക്കും. എന്നാല്‍, പ്രായത്തെ തോല്‍പ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശരീരത്തിന്റെ ഉള്ളില്‍ നിന്ന് ആരംഭിക്കണമെന്നാണ് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് കുടലിന്റെ ആരോഗ്യവുമായി അത് ബന്ധപ്പെട്ടിരിക്കുന്നു.കുടലിന്റെ ആരോഗ്യവും പ്രായമാകല്‍ പ്രക്രിയയും തമ്മിലുള്ള ബന്ധം വിവിധ പഠനങ്ങളിലൂടെ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. അതായത്, നിങ്ങളുടെ ദഹന വ്യവസ്ഥയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ നിങ്ങളുടെ പ്രായത്തെ ബാധിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പ്രായമാകലിനെ കുടലിന്റെ ആരോഗ്യം എങ്ങനെ സ്വാധീനിക്കുമെന്ന് വിശദമാക്കുകയാണ് ഒപ്രാവ ഏസ്തറ്റിക്‌സിന്റെ സ്ഥാപകയായ ഡോ. ആകാന്‍ക്ഷ സാങ്‌വി.

. കുടലിന്റെ ആരോഗ്യവും നീര്‍വീക്കവും

ബന്ധം: ഗുരുതരമായ നീര്‍വീക്കം പ്രായമാകുന്നതിന്റെയും പ്രായവുമായി ബന്ധപ്പെട്ട അസുഖങ്ങളുടെയും പ്രധാനപ്പെട്ട ലക്ഷണമാണ്. കുടലിന്റെ ആരോഗ്യം മോശമാകുന്നത് സ്ഥിരമായ നീര്‍വീക്കത്തിലേക്ക് നയിച്ചേക്കാം. ഇതിനെ ‘ലീക്കി ഗട്ട്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ അവസ്ഥയില്‍ കുടലിന്റെ സ്തരം മറ്റുവസ്തുക്കളെ വേഗത്തില്‍ കടത്തി വിടുന്നു. വിഷവസ്തുക്കളും ദഹിക്കാത്ത ഭക്ഷണാവശിഷ്ടങ്ങളും രക്തത്തിലേക്ക് കടക്കാന്‍ ഇത് കാരണമായിത്തീരും.

പ്രായത്തെ ബാധിക്കുന്നത് എങ്ങനെ?

ഗുരുതരമായ നീര്‍വീക്കം ശരീരത്തിലെ കോശങ്ങള്‍ നശിക്കാന്‍ കാരണമാകും

ഇതിന് പുറമെ ടിഷ്യു, ഡിഎന്‍എ എന്നിവയും നശിക്കുന്നതിലേക്ക് വഴിവെക്കും. ഇതിലൂടെ ത്വക്ക് ചുക്കിച്ചുളിയാനും ചര്‍മം തൂങ്ങാനും ഇടയാക്കുന്നതിനൊപ്പം അകാല വാര്‍ധക്യത്തിന്റെ മറ്റ് ലക്ഷണങ്ങള്‍ പ്രകടമാക്കുകയും ചെയ്യുന്നു.

പരിഹാരമാര്‍ഗം

പ്രോബയോട്ടിക്കുകള്‍: യോഗര്‍ട്ട്, കെഫിര്‍, കാബേജ് പുളിപ്പിച്ചെടുക്കുന്ന സോസര്‍കൗട്ട്, കിംചി എന്നിവ സ്ഥിരമായി ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം. ഇത് നീര്‍വീക്കം തടയാന്‍ സഹായിക്കുന്നു.

നീര്‍വീക്കം തടയാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

ബെറികള്‍, ഇലക്കറികള്‍, നട്‌സ്, നെയ്യടങ്ങിയ മത്സ്യം എന്നിവ നീര്‍വീക്കം തടയുന്ന ഭക്ഷണങ്ങളാണ്.

. കുടലിന്റെ ആരോഗ്യവും പോഷകങ്ങളുടെ ആഗിരണവും

ബന്ധം: ചര്‍മത്തിന്റെ ആരോഗ്യവും ശരീരത്തിന്റെ മൊത്തത്തിലുള്ള പോഷണവും നിലനിര്‍ത്തുന്നതില്‍ ആവശ്യമായ പോഷകങ്ങള്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ആഗിരണം ചെയ്യുന്നതില്‍ കുടല്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നുണ്ട്. ആരോഗ്യമുള്ള കുടല്‍ നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഫലപ്രദമായി ആഗിരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നു. അത് കോശങ്ങളുടെ തകരാറുകള്‍ പരിഹരിക്കുന്നതിനും പുനരുജ്ജീവനത്തിനും പ്രധാനമാണ്.

പ്രായത്തെ ബാധിക്കുന്നത് എങ്ങനെ?

പലപ്പോഴും കുടലിന്റെ ആരോഗ്യം മോശകമാകുന്നതിലൂടെയാണ് പോഷകങ്ങളുടെ കുറവ് സംഭവിക്കുന്നത്. വരണ്ട ചര്‍മം, ചർമത്തിന്റെ നിറം മങ്ങുൽ തുടങ്ങി വാര്‍ധക്യത്തിന്റെ പ്രധാന ലക്ഷണങ്ങളിലേക്ക് ഇത് നയിച്ചേക്കാം. വിറ്റാമിനുകളായ എ, സി, ഇ, സിങ്ക് തുടങ്ങിയ അവശ്യ പോഷകങ്ങള്‍ കൊളാജന്‍ ഉത്പാദനത്തിനും ചര്‍മ്മത്തിന്റെ തകരാറുകള്‍ പരിഹരിക്കുന്നതിനും പ്രധാനമാണ്.

പരിഹാരമാര്‍ഗം: നാരുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍: പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ തുടങ്ങിയ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

ആന്റിഓക്‌സിഡന്റുകള്‍: ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാം. അത് യുവത്വം നിറഞ്ഞ ചര്‍മം നിങ്ങള്‍ക്ക് സമ്മാനിക്കും.

പുകവലി, പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് പാടേ ഒഴിവാക്കുകയും മദ്യപിക്കുന്നത് നിയന്ത്രിക്കുകയും ചെയ്യുക.

5. കുടലിന്റെ ആരോഗ്യവും മാനസിക സുസ്ഥിതിയും

ബന്ധം: കുടലിന്റെ ആരോഗ്യം നിങ്ങളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സ്വാധീനിക്കുന്നു.

പ്രായമാകലിനെ ബാധിക്കുന്നത് എങ്ങനെ?
മാനസിക സമ്മര്‍ദം അമിതമാകുന്നതും മോശമായ മാനസികാരോഗ്യവും പ്രായമാകല്‍ വേഗത്തിലാക്കുന്നു. ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും നീര്‍വീക്കത്തിന് കാരണമാകുകയും ചെയ്യുന്നു. ആരോഗ്യമുള്ള കുടല്‍ മാനസിക ആരോഗ്യത്തെയും സ്വാധീനിക്കുന്നു.

പരിഹാരമാര്‍ഗങ്ങള്‍

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍: സ്ഥിരമായി വ്യായാമം ചെയ്യുന്നതും യോഗ പോലുള്ള കാര്യങ്ങള്‍ ശീലിക്കുന്നതും മാനസികാരോഗ്യം മെച്ചപ്പെടുത്തും. മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.

ഭക്ഷണം: മാനസികാരോഗ്യവും കുടലിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനുള്ള ഭക്ഷണങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താം. ബട്ടര്‍ നട്ട് സ്‌ക്വാഷ്, ഒമേഗ-3 സമ്പന്നമായ മത്സ്യങ്ങള്‍, ധാന്യങ്ങള്‍ എന്നിവ കഴിക്കാം.

Verified by MonsterInsights