ഇന്ത്യ ലോകത്തെ നാലാമത്തെ സൈനിക ശക്തി ; ഒന്നാമത് അമേരിക്ക

ന്നാമത്

Read more at: https://www.janmabhumi.in/news/world/india-worlds-fourth-strength-in-army-first-america

Read more at: https://www.janmabhumi.in/news/world/india-worlds-fourth-strength-in-army-first-america

ഷെങ്കന്‍ വിസക്കായുള്ള 1.2 ലക്ഷം ഇന്ത്യക്കാരുടെ അപേക്ഷകള്‍ തള്ളി; നഷ്ടം കോടികള്‍ ……

യൂറോപ്പ് യാത്രക്കായുള്ള ഷെങ്കന്‍ വിസ ലഭിക്കാനായി അപേക്ഷിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കുത്തനെ കൂടുകയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഷെങ്കന്‍ വിസയ്ക്കായുള്ള അപേക്ഷകളുടെ വലിയ ശതമാനം നിരസിക്കപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ നിരസിക്കപ്പെട്ടത് അള്‍ജീരിയന്‍ പൗരന്മാരുടെതാണ്. 179,409 അള്‍ജീരിയന്‍ അപേക്ഷകളാണ് തള്ളിപ്പോയതായി കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയും തുര്‍ക്കിയുമാണ് ഈ പട്ടികയില്‍ അള്‍ജീരിയക്ക് പിന്നിലായുള്ളത്. ഇന്ത്യയുടെ 121,188 അപേക്ഷകളും തുര്‍ക്കിയുടെ 120,876 അപേക്ഷകളും ഷെങ്കന്‍ വിസ അധികാരികള്‍ തള്ളി.




മൊറോക്കോയും റഷ്യയുമാണ് ഈ പട്ടികയില്‍ ഇന്ത്യക്കും തുര്‍ക്കിക്കും പിന്നിലായുള്ളത്. പതിനെട്ട് ശതമാനമാണ് ഇന്ത്യയുടെ ശരാശരി റിജക്ഷന്‍ റേറ്റ്. ആഗോള തലത്തിലുള്ള റിജക്ഷന്‍ റേറ്റിനേക്കാള്‍ (17.9) അധികമാണിത്. ഷെങ്കന്‍ വിസക്കായുള്ള ഇന്ത്യക്കാരുടെ അപേക്ഷയില്‍ 415% വര്‍ധനവുണ്ടായതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഏഴ് ലക്ഷത്തോളം ഇന്ത്യക്കാരാണ് ഇത്തവണ യൂറോപ്യന്‍ യാത്രക്കായി ഷെങ്കന്‍ വിസ വിസ അപേക്ഷ നൽകിയത്. ഇതില്‍ 121,188 പേരുടെ അപേക്ഷകള്‍ പല കാരണത്താല്‍ തള്ളുകയായിരുന്നു.





7200 രൂപയോളമാണ് ഷെങ്കന്‍ വിസ അപേക്ഷയ്ക്കുള്ള ഫീസ്. നിരസിക്കപ്പെടുന്ന അപേക്ഷകര്‍ക്ക് സാധാരണഗതിയില്‍ ഫീസ് തിരിച്ചുകിട്ടില്ല. ഇത്തരത്തില്‍ കോടിക്കണക്കിന് രൂപയാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ക്ക് നഷ്ടമായത്. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ നിരസിക്കപ്പെട്ട വര്‍ഷം കൂടിയായിരുന്നു 2022.



മില്‍മയുടെ വിപണനം വിദേശരാജ്യങ്ങളിലേക്കും: ആദ്യ ഘട്ടത്തില്‍ കയറ്റുമതി ചെയ്യുന്നത് നെയ്യ്

മില്‍മയുടെ വിപണനം ഇനി വിദേശരാജ്യങ്ങളിലേക്കും. ആദ്യഘട്ടത്തില്‍ നെയ്യാണ് കയറ്റുമതി ചെയ്യുന്നത്. നെയ്യ് കയറ്റുമതിയുടെ ഔദ്യോഗികി ഉദ്ഘാടനം പത്തനംതിട്ട ഡയറിയില്‍ മൃഗ സംരക്ഷണ…

ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് കുടിയേറാം; ജോലി പരിചയം ഉണ്ടെങ്കിൽ വഴി ഇതാ

പുതിയ തലമുറ രാജ്യത്തിന് പുറത്ത് അവസരങ്ങൾ തേടുമ്പോൾ അതിൽ ഭൂരിഭാഗം പേരും കാനഡ ഇഷ്ട ഡെസ്റ്റിനേഷനായി തിരഞ്ഞെടുക്കുകയാണ്. ഇന്ത്യക്കാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത് തന്നെയാണ് ഇതിനൊരു കാരണം. 2025-ഓടെ 5 ലക്ഷം പേരെ പുതിയ സ്ഥിരതാമസക്കാരായി സ്വാഗതം ചെയ്യാനാണ് കാനേഡിയൻ സർക്കാർ ലക്ഷ്യമിടുന്നത്. എല്ലാ വർഷവും 1.20 ലക്ഷത്തിലധികം ഇന്ത്യക്കാർ കാനഡയിൽ സ്ഥിരതാമസം നേടുന്നുണ്ട്. ഇത് ലോകത്തിലെ തന്നെ ഇന്ത്യക്കാരുടെ ഏറ്റവും വലിയ പ്രവാസ ലോകമാക്കി കാനഡയെ മാറ്റുകയാണ്.ഉയർന്ന ഇംഗ്ലീഷ് പ്രാവീണ്യം, വിദ്യാഭ്യാസ നിലവാരം, പ്രവൃത്തി പരിചയം തുടങ്ങിയ ഘടകങ്ങൾ കാരണം കാനേഡിയൻ ഇമിഗ്രേഷൻ നടപടികളിൽ ഇന്ത്യക്കാർക്ക് മുന്തിയ പരിഗണനയുണ്ട്. കാനഡിയിലെ ഇമിഗ്രേഷൻ, പൗരത്വ, അഭയാർതി ഡാറ്റ പ്രകാരം കാനഡയിൽ സ്ഥിരതാമസക്കാരായ ഇന്ത്യക്കാരുടെ എണ്ണം 2013-ൽ നിന്ന് 260 ശതമാനം വർധനവാണ് 2022ലുണ്ടായത്. 2023- ൽ 32,828 പേരായിരുന്നു ഉണ്ടായിരുന്നതെങ്കിൽ 2022-ൽ 118,095 ആയി ഉയർന്നു.

കാനഡയിയെ കുടിയേറ്റ നടപടികളിൽ പരിഗണനയുണ്ടെങ്കിലും കുടിയേറ്റം പൂർത്തിയാകുന്നതിന് നിരവധി മാസങ്ങളും ചില സന്ദർഭങ്ങളിൽ വർഷങ്ങളും എടുത്തേക്കാം. അതിനാൽ തന്നെ കാനഡയിലേക്ക് കുടിയേറുന്നവർ ഓരോരുത്തർക്കും അനുയോജ്യമായ, സൗകര്യപ്രദമായ വഴികൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് കുടിയേറാൻ നിരവധി മാർഗങ്ങളുണ്ട്. എന്നാൽ ജോലിക്കാരാണെങ്കിൽ, വിദ്യാർഥികളാണെങ്കിൽ തിരഞ്ഞെടുക്കേണ്ട വഴികൾ വ്യത്യസ്തമാണ്. ഇവ വിശദമായി നോക്കാം.

ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം

ജോലി പരിചയമുള്ളവര്‍ക്ക് പെര്‍മനന്റ് റസിഡന്റ് വിസയ്ക്ക് അപേക്ഷിക്കാന്‍ ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം തിരഞ്ഞെടുക്കാം. കാനഡയില്‍ ജോലിയോ ജോലി ഓഫറോ ഇല്ലെങ്കിലും ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം വഴി അപേക്ഷിക്കാം. കാനഡയില്‍ ജോലി ചെയ്യുന്നതിനുള്ള വിദേശ തൊഴില്‍ പരിചയം, വിദ്യാഭ്യാസം, ഭാഷാ വൈദഗ്ധ്യം തുടങ്ങിയവയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.എക്‌സ്പ്രസ് എന്‍ട്രി വഴി നടത്തുന്ന മൂന്ന് പദ്ധതികളിലൊന്നാണ് ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം. ഐആര്‍സിസി വെബ്‌സൈറ്റില്‍ രേഖകള്‍ സമര്‍പ്പിച്ചാല്‍ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം സ്‌കോര്‍ ലഭിക്കും. പ്രായം,വിദ്യാഭ്യാം, പ്രവൃത്തി പരിചയം, ഭാഷ നൈപുണ്യം എന്നിവ അടിസ്ഥാനമാക്കിയാണ് ഈ സ്‌കോര്‍. ഉയര്‍ന്ന സ്‌കോറുള്ള അപേക്ഷകര്‍ക്ക് ഇന്‍വിറ്റേഷന്‍ ടു അപ്ലെ ലഭിക്കും.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

പ്രൊവിഷ്യന്‍ നോമിനീ പ്രോഗ്രാം

കാനഡയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രണ്ടാമത്തെ വഴി പ്രൊവിഷ്യന്‍ നോമിനീ പ്രോഗ്രാം ആണ്. കാനഡയിലെ 10 പ്രൊവിന്‍സില്‍ ഭൂരിഭാഗത്തിലും പ്രൊവിഷ്യന്‍ നോമിനീ പ്രോഗ്രാം നിലവിലുണ്ട്. പ്രൊവിന്‍സുകള്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി, തൊഴില്‍ ആവശ്യകത അനുസരിച്ച് ഇമിഗ്രേഷന്‍ നടപടികളെടുക്കാന്‍ അനുവദിക്കും. പ്രൊവിഷ്യന്‍ നോമിനീ പ്രോഗ്രാം വഴി ഓരോ പ്രൊവിന്‍സുകള്‍ക്കും തൊഴിലാളികളെ കുടിയേറ്റത്തിനായി നോമിനേറ്റ് ചെയ്യാന്‍ സാധിക്കും. ഇതിന് ഓരോ പൊവിന്‍സുകള്‍ക്കും പ്രത്യേക നിയമമുണ്ടാകും.

കാനഡയില്‍ പഠിക്കുക

ഉയര്‍ന്ന നിലവാരം, പഠന ശേഷമുള്ള തൊഴില്‍ അവസരങ്ങള്‍, താങ്ങാവുന്ന ചെലവ് വില എന്നി ഘടകങ്ങള്‍ വിദേശ വിദ്യാര്‍ഥികളെ വിദ്യാഭ്യാസത്തിനായി കാനഡയിലെത്തിക്കുന്നുണ്ട്. 2022 ഡിസംബറിലെ കണക്ക് പ്രകാരം 319,130 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കാനഡയിലുണ്ട്. കാനഡയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അക്കാദമിക് പ്രോഗ്രാമിനെ ആശ്രയിച്ച് മൂന്ന് വർഷം വരെ കാനഡയിൽ ജോലി ചെയ്യാനുള്ള അവസരം ലഭിക്കും. പഠനം കഴിയുന്നവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് വർക്ക് പെർമിറ്റും ലഭിക്കും.

ജോബ് ബാങ്ക്

കാനഡയിൽ ജോലി കണ്ടെത്താനും കരിയർ ആസൂത്രണം ചെയ്യാനും ഈ ജോബ് ബാങ്ക് സഹായിക്കും. എംപ്ലോയ്‌മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് വിവിധ പ്രാദേശിക പ്രവിശ്യകളുമായി സഹകരിച്ചാണ് കാനഡ എംപ്ലോയ്‌മെന്റ് ഇൻഷുറൻസ് കമ്മീഷനു വേണ്ടി ജോബ് ബാങ്ക് സേവനങ്ങൾ നൽകുന്നത്.കാനഡയിൽ ജോലി ചെയ്യാനുള്ള നിയമപരമായ ലൈസൻസ് ഇല്ലെങ്കിൽ വിദേശത്തുള്ളവർക്ക് എല്ലാ ജോലിക്കും അപേക്ഷിക്കാൻ കഴിയില്ല. സാധുവായ വിസയോ വർക്ക് പെർമിറ്റോ ഇല്ലെങ്കിൽ മിക്ക കനേഡിയൻ കമ്പനികളും തൊഴിലവസരങ്ങൾ നൽകുന്നില്ല. അതോടൊപ്പം കാനഡയ്ക്ക് പുറത്തുള്ളവരെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളിൽ നിന്നുള്ള അവസരങ്ങൾ കണ്ടെത്താം ജോബ് ബാങ്ക് ഉപയോഗിക്കാം.

സൗദി വീസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇനി യോഗ്യതാ ടെസ്റ്റ് പാസാവണം

ജൂൺ ഒന്നുമുതൽ സൗദി വീസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇനി യോഗ്യത തെളിയിക്കണം. പുതിയ വീസയിൽ വരുന്ന ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധ ജോലിക്കാരാണ് യോഗ്യതാ ടെസ്റ്റ് പാസാവേണ്ടത് എന്നാണ് പ്രാഥമിക വിവരം.

കാർ ഇലക്ട്രീഷ്യൻ, വെൽഡർ, അണ്ടർ വാട്ടർ വെൽഡർ, ഫ്ലെയിം കട്ടർ, ഡ്രില്ലിങ് റിഗ് ഇലക്ട്രീഷ്യൻ, ഇലക്ട്രിക് ട്രാൻസ്ഫോർമർ അസംബ്ലർ, ഇലക്ട്രിക്കൽ എക്യുപ്മെന്റ് അസംബ്ലർ, ഇലക്ട്രിക്കൽ ഡിസ്ട്രിബ്യൂഷൻ പാനൽ അസംബ്ലർ, ഇലക്ട്രിക്കൽ ഡിവൈസ് അസംബ്ലർ, ഇലക്ട്രിക്കൽ എക്യുപ്മെന്റ് മെയിന്റനൻസ് വർക്കർ, ഇലക്ട്രിക്കൽ കേബിൾ കണക്റ്റർ, പവർ ലൈൻസ് ഓപറേറ്റർ, ഇലക്ട്രോണിക് എക്സേഞ്ച് അസംബ്ലർ, ബിൽഡിങ് ഇലക്ട്രീഷ്യൻ, പ്ലംബർ, പൈപ് ഇൻസ്റ്റാളർ, ബോയിലേഴ്സ് ബ്ലാക്സ്മിത്ത്, കൂളിങ് ഡിവൈസസ് അസംബ്ലർ, എച്ച് വി എ സി മെക്കാനിക് എന്നിവയാണ് യോഗ്യതാ ടെസ്റ്റ് നിർബന്ധമാക്കിയ 19 പ്രഫഷനുകൾ.

വീസകൾ സ്റ്റാംബ് ചെയ്യണമെങ്കിൽ യോഗ്യതാ ടെസ്റ്റ് പൂർത്തിയാക്കിയ രേഖ പാസ്പോർട്ടിനൊപ്പം സമർപ്പിക്കൽ നിർബന്ധമാകും. യോഗ്യതാ ടെസ്റ്റുകൾ നടത്താനുള്ള കേന്ദ്രങ്ങളെക്കുറിച്ച് അറിയാനും മറ്റും https://svp-international.pacc.sa/home എന്ന ലിങ്കിൽ സന്ദർശിക്കാം.

യുകെയില്‍ ഇന്ത്യന്‍ ആധിപത്യം; സ്കിൽഡ് വർക്കർ, സ്റ്റുഡന്റ് വിസകൾ ലഭിക്കുന്നവരിൽ മുന്നിൽ ഇന്ത്യക്കാര്‍

യുകെയിൽ സ്റ്റുഡന്റ് വിസകളും സ്കിൽഡ് വർക്കർ വിസകളും ലഭിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം രാജ്യം നൽകിയ വിസാ കണക്കുകൾ പരിശോധിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാകുന്നത്. ലണ്ടൻ ഇമിഗ്രേഷന്റെ ഔദ്യോഗിക സ്ഥിതിവിവരണക്കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പുതിയ ഗ്രാജ്യുവേറ്റ് പോസ്റ്റ് സ്റ്റഡി വർക്കിന് കീഴിൽ അനുവദിച്ച വിസയിൽ ഭൂരിഭാഗവും നേടിയത് ഇന്ത്യൻ വിദ്യാർത്ഥികളാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

”വർക്ക് വിസ ലഭിച്ച ഭൂരിഭാഗം പേരും ഇന്ത്യൻ പൗരൻമാരാണ്. അവർ ഏകദേശം മൂന്നിലൊന്ന് ശതമാനം വരും. സ്കിൽഡ് വർക്കർ, സ്കിൽഡ് വർക്കർ – ഹെൽത്ത് ആൻഡ് കെയർ എന്നീ വിഭാഗങ്ങളിൽ അനുവദിച്ച വിസയിലും ഇന്ത്യൻ പൗരൻമാരാണ് കൂടുതൽ,” യുകെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2023 മാർച്ച് അവസാനത്തോടെ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് 93,951 ഗ്രാജ്യൂവേറ്റ് റൂട്ട് എക്സ്റ്റൻഷനുകൾ അനുവദിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം വിദ്യാർത്ഥികൾ തങ്ങളുടെ ആശ്രിതരായി കുടുംബാംഗങ്ങളെയും, കുട്ടികളെയും രാജ്യത്തിലേക്ക് കൊണ്ടുവരുന്നതിന് യുകെ കർശന നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഈ റിപ്പോർട്ട് വന്നത്. നിലവിൽ യുകെയിലെ പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് മാത്രമാണ് ആശ്രിതരായി തങ്ങളുടെ കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരാനാകുക.

അതേസമയം ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യൻ പൗരൻമാർക്ക് അനുവദിച്ച സ്കിൽഡ് വർക്കർ വിസകളുടെ എണ്ണത്തിൽ 63 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021-22 കാലത്ത് 13390 ആണ് രേഖപ്പെടുത്തിയിരുന്നത്. ഇത് 2022-23 ആയപ്പോഴേക്കും 21,837 ആയി കൂടിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഹെൽത്ത് കെയർ വിഭാഗത്തിൽ അനുവദിച്ച വിസയുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മുൻവർഷങ്ങളിൽ 14,485 പേരാണ് ഈ വിഭാഗത്തിൽ വിസ നേടിയത്. എന്നാൽ അത് ഈ വർഷം 29,726 ആയാണ് ഉയർന്നത്. മുൻവർഷത്തെ അപേക്ഷിച്ച് 105 ശതമാനം വർധനവാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ ഇതോടൊപ്പം യുകെയിലേക്കുള്ള ജനങ്ങളുടെ കുടിയേറ്റവും വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യുകെയിലേക്കുള്ള കുടിയേറ്റത്തിന്റെ വാർഷിക കണക്കുകൾ പരിശോധിക്കുമ്പോൾ കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ കുടിയേറ്റങ്ങളുടെ എണ്ണം 606,000 ആണ്. ഇത് ബ്രിട്ടീഷ് സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിരുന്നു. ബ്രിട്ടീഷ് സർക്കാരിന്റെ യുക്രൈൻ വിസ പദ്ധതികൾക്ക് കീഴിലുള്ള അഭയാർത്ഥികൾ, ജോലി, വിദ്യാഭ്യാസം എന്നിവയ്ക്കായി കുടിയേറുന്നവർ തുടങ്ങിയവരടങ്ങിയ വിഭാഗമാണ് കുടിയേറ്റം വർധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്നാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് നൽകുന്ന വിവരം.

അതേസമയം മൊത്തത്തിലുള്ള കുടിയേറ്റ സ്ഥിതി വിവര കണക്കുകളിൽ വിദേശ വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്തുന്നത് തെറ്റായ സമീപനമാണെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.’മൊത്ത കുടിയേറ്റ കണക്കുകളിൽ നിന്ന് അന്താരാഷ്ട്ര വിദ്യാർത്ഥികളെ ഒഴിവാക്കണം. അമേരിക്കയും ഓസ്‌ട്രേലിയയും അന്താരാഷ്ട്ര വിദ്യാർത്ഥികളെ താൽക്കാലിക കുടിയേറ്റക്കാരായിട്ടാണ് കണക്കാക്കുന്നത്. അന്താരാഷ്ട്ര വിദ്യാർത്ഥികൾ തങ്ങളുടെ മാതൃരാജ്യത്തേക്ക് തന്നെ മടങ്ങിപ്പോകുന്നവരാണ്. അവരെക്കൂടി ഉൾപ്പെടുത്തി കുടിയേറ്റത്തെ സംബന്ധിച്ച അനാവശ്യ ഭയം സൃഷ്ടിക്കേണ്ട കാര്യമില്ല,” ഇന്റർനാഷണൽ സ്റ്റുഡന്റ് വിഷയവുമായി ബന്ധപ്പെട്ട ഓൾ പാർട്ടി പാർലമെന്ററി ഗ്രൂപ്പിന്റെ നേതാവ് ലോർഡ് കരൺ ബിലിമോറിയ പറഞ്ഞു.

കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപ്പറ്റിൽ പുതിയ ഔട്ട്ഫിറ്റ് പരീക്ഷിച്ച് ബോളിവുഡ് സുന്ദരി ഐശ്വര്യാ റായ്.

 കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപ്പറ്റിൽ പുതിയ ഔട്ട്ഫിറ്റ് പരീക്ഷിച്ച് ബോളിവുഡ് സുന്ദരി ഐശ്വര്യാ റായ്. 21-ാം തവണയാണ് ഐശ്വര്യ റെഡ് കാർപ്പറ്റിൽ എത്തുന്നത്. അതിനാൽ തന്നെ കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി തന്റെ കംഫർട്ട് സോണിന് പുറത്തുള്ള ഔട്ട്ഫിറ്റാണ് താരം തിരഞ്ഞെടുത്തത്.

 സിൽവർ ഹുഡുള്ള കറുപ്പ് നിറത്തിലുള്ള ഗൗണാണ് താരം ധരിച്ചത്. ലൈറ്റ് വെയ്റ്റ് അലൂമിനിയം കൊണ്ട് നിർമിച്ച, തലയും കഴുത്തും മുഴുവൻ മറയ്ക്കുന്ന വലിയ സിൽവർ ഹുഡ് തന്നെയായിരുന്നു ഈ ഔട്ട്ഫിറ്റിന്റെ പ്രത്യേകത. ഹുഡിന് സമാനമായുള്ള സിൽവർ ട്രെയ്നും ഗൗണിനുണ്ടായിരുന്നു. ഒപ്പം തന്റെ സിഗ്നേച്ചർ ആയ ക്രിംസൺ ലിപ്സ്റ്റിക്കും താരം അണിഞ്ഞു. സോഫി കൗട്ട്യൂറാണ് ഈ വസ്ത്രം ഡിസൈൻ  ചെയ്തത്.

 ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഔട്ട്ഫിറ്റിനെ അഭിനന്ദിച്ചും വിമർശിച്ചും നിരവധി പ്രതികരണങ്ങളെത്തി. പാത്രക്കട പോലെയുണ്ട് എന്നായിരുന്നു ഒരു കമന്റ്. ഇത് മമ്മിയുടെ മറ്റൊരു രൂപമാണോ എന്നും ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്. ‘രാജ്ഞി ഇതാ എത്തിക്കഴിഞ്ഞു, ഇനി എല്ലാവരും പിരിഞ്ഞുപോകണം’ എന്നായിരുന്നു മറ്റൊരു കമന്റ്.

 2002-ൽ ദേവദാസ് എന്ന ചിത്രത്തിന്റെ സ്ക്രീനിങ്ങുമായി ബന്ധപ്പെട്ടാണ് ഐശ്വര്യ ആദ്യം കാനിലെ റെഡ് കാർപ്പറ്റിലെത്തിയത്. അന്ന് ചിത്രത്തിന്റെ സംവിധായകൻ സഞ്ജയ് ലീല ഭൻസാലിയും നടൻ ഷാരൂഖ് ഖാനും ഐശ്വര്യയ്ക്കൊപ്പമുണ്ടായിരുന്നു. പിന്നീട് താരം തുടർച്ചയായി കാൻ ചലച്ചിത്രമേളയുടെ ഭാഗമായി.ഇത്തവണ മകൾ ആരാധ്യയ്ക്കൊപ്പമാണ് ഐശ്വര്യ ചലച്ചിത്രമേളയ്ക്കെത്തിയത്. കുഞ്ഞായിരുന്നപ്പോൾതന്നെ ഐശ്വര്യയുടെ യാത്രാപങ്കാളിയാണ് ആരാധ്യ. 

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

വിദേശ നമ്പറുകളിൽ നിന്ന് വാട്ട്‌സ്ആപ്പിലേയ്ക്ക് കോൾ വരുന്നുണ്ടോ? പുതിയ തട്ടിപ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ഇന്ന് സൈബർ തട്ടിപ്പുകൾ പല തരത്തിലാണ് നടക്കുന്നത്. അനുദിനം നൂതനമായ രീതികളിലും രൂപത്തിലും തട്ടിപ്പുകാർ രംഗത്തെത്തിയേക്കാം. പലതും തട്ടിപ്പാണെന്ന് തിരിച്ചറിയാൻ പോലും നമുക്ക് കഴിയണമെന്നില്ല. ഏറ്റവും ഒടുവിലായി ഇപ്പോൾ ചർച്ചയായിരിക്കുന്ന പുതിയ തട്ടിപ്പിനെകുറിച്ചാണ് ഇന്ന് പരിശോധിക്കുന്നത്. നിങ്ങളുടെ വാട്ട്‌സ്ആപ്പിൽ ഏതെങ്കിലും അന്താരാഷ്ട്ര നമ്പറുകളിൽ നിന്ന് പതിവായി കോളുകൾ വരാറുണ്ടോ? ഈ ചോദ്യവുമായി നിരവധി പേരാണ് ട്വിറ്ററിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. വാട്സാപ്പിന് ഇന്ത്യയിൽ 500 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട് എന്നാണ് കണക്ക്. മിക്കവരും പേഴ്സണൽ അക്കൌണ്ടുകളായാണ് ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത്.

എന്നാൽ ബിസിനസ് ആവശ്യങ്ങൾക്കായി വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവരുമുണ്ട്. അടുത്തിടെ പലർക്കും +84, +62, +60 എന്നീ നമ്പറുകളിൽ നിന്ന് അജ്ഞാത കോളുകൾ വരുന്നതായി പരാതി ഉയർന്നിരിക്കുകയാണ്. അത്തരം കോളുകൾ ഒരു തവണ നിങ്ങളെ “പിംഗ്” ചെയ്യുന്നു. ഉപയോക്താവ് ഒന്നുകിൽ സന്ദേശങ്ങൾ അയക്കണം അല്ലെങ്കിൽ തിരികെ വിളിക്കണം ഇതാണ് ലക്ഷ്യം. ANI-യുടെ ഒരു റിപ്പോർട്ട് അനുസരിച്ച് ഈ സ്പാം കോളുകൾ അന്താരാഷ്ട്ര നമ്പറുകളിൽ നിന്നാണ് വരുന്നതെന്ന് ഡാറ്റ വിശകലനത്തിലൂടെയും ഫോറൻസിക് പരിശോധനകളിലൂടെയും കണ്ടെത്തിയിട്ടുണ്ട് . പ്രധാനമായും സിംഗപ്പൂർ, വിയറ്റ്നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് ഈ നമ്പറുകളുടെ ഉറവിടങ്ങൾ.

ഇവയിൽ ഭൂരിഭാഗം നമ്പറുകൾക്കും നിങ്ങളുടെ സാമ്പത്തിക ഡാറ്റകൾ മോഷ്ടിക്കാൻ കഴിയും എന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. സൈബർ ഇന്റലിജൻസിലെ ഒരു വിദഗ്ധൻ പറഞ്ഞത് ഇതൊരു പുതിയ സൈബർ ആക്രമണ ശ്രമമാണ് എന്നാണ്. ഇന്ത്യയിലുടനീളമുള്ള ആളുകൾക്ക് അവരുടെ പ്രൊഫഷൻ പരിഗണിക്കാതെ +254, +84, +63, +1(218) അല്ലെങ്കിൽ മറ്റ് അന്താരാഷ്ട്ര നമ്പറുകളിൽ നിന്ന് വാട്ട്‌സ്ആപ്പിൽ കോളുകളും മിസ്ഡ് കോളുകളും ലഭിക്കുന്നുണ്ട്. അവരിൽ ചിലർ സൈബർ കുറ്റകൃത്യങ്ങളുടെ ഇരകളായി മാറിയിട്ടുമുണ്ട്. ഇത് ഈയിടെയായി കൂടുതലായിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഇതേക്കുറിച്ച് പലരും ട്വിറ്ററിൽ തങ്ങളുടെ ആശങ്കകൾ രേഖപ്പെടുത്തി രംഗത്തെത്തി. നിരവധി പേർ ഇതിന്റെ സ്‌ക്രീൻഷോട്ടുകളും ഷെയർ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഈ തട്ടിപ്പുകാരെ തടയാൻ നിങ്ങൾക്ക് നിരവധി മാർഗങ്ങളുണ്ട്. നിങ്ങൾക്ക് അത്തരമൊരു സന്ദേശമോ കോളോ ലഭിക്കുന്ന നിമിഷം ആ നമ്പർ ബ്ലോക്ക് ചെയ്യുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. നമ്പർ നിയമാനുസൃതമാണെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ പോലും ഉടൻ തിരിച്ച് വിളിക്കരുത് ആദ്യം ഒരു സന്ദേശം അയയ്ക്കുക. തട്ടിപ്പായിരിക്കാം എന്നൊരു ബോധത്തോടെ മാത്രം അത്തരം നമ്പറുകളിൽ നിന്നുള്ള സന്ദേശങ്ങളോട് പ്രതികരിക്കുക.

സാമ്പത്തിക വിവരങ്ങൾ ഒരുകാരണവശാലും പങ്ക് വയ്ക്കാതിരിക്കുക. കഴിവതും ഇത്തരം നമ്പറുകളോട് പ്രതികരിക്കാതിരിക്കുക എന്നതാണ് ഉചിതം. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ടാൽ നൽകാതിരിക്കാൻ ശ്രദ്ധിക്കണം. ഒടിപി, പിൻ നമ്പർ എന്നിവ വാട്സാപ്പ് വഴി ആവശ്യപ്പെട്ടാൽ അത് തട്ടിപ്പ് ആണെന്ന് ഉറപ്പാക്കാം. ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ കാര്യമായ അറിവില്ലാത്തവർ ഇത്തരം അന്വഷണങ്ങൾ ഉണ്ടായാൽ ആരോടെങ്കിലും ചോദിച്ച് സഹായം തേടുന്നതാണ് നല്ലത്.

വിമാനത്തിനുള്ളില്‍ കരിയുന്ന മണം; സിംഗപ്പൂരിലേക്കുള്ള ഇന്‍ഡിഗോ ഫ്ലൈറ്റ് ഇന്തോനേഷ്യയിലിറക്കി

ജക്കാര്‍ത്ത: തിരുച്ചിറപ്പള്ളിയില്‍ നിന്നും സിംഗപ്പൂരിലേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം ഇന്തോനേഷ്യയില്‍ അടിയന്തരമായി ഇറക്കിയതായി റിപ്പോര്‍ട്ട്. ഇന്തോനേഷ്യയിലെ ക്വാലനാമു വിമാനത്താവളത്തിലാണ് വിമാനമിറക്കിയത്. വിമാനത്തിനുള്ളില്‍ നിന്ന് കത്തിയെരിയുന്ന മണം അനുഭവപ്പെട്ടതോടെയാണ് വിമാനം അടിയന്തരമായി ഇറക്കിയത് എന്നാണ് റിപ്പോര്‍ട്ട്.

അടിയന്തര നിര്‍ദ്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് പൈലറ്റ് മേദാനിലുള്ള എയര്‍പോര്‍ട്ടിലേക്ക് വിമാനമിറക്കിയത്. അതേസമയം ക്വാലനാമുവിലെത്തിയ വിമാനം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

പ്രാഥമിക പരിശോധനയില്‍ അസ്വാഭാവികമായൊന്നും കണ്ടെത്തിയിട്ടില്ലെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് വിശദമായ അന്വേഷണത്തിനായി വിമാനം ക്വാലനാമുവില്‍ തന്നെ പിടിച്ചിട്ടിരുന്നു. ഇതിലെത്തിയ യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം 7.30 ഓടെയാണ് ഇന്‍ഡിഗോ വിമാനമായ 6E 1007 തിരുച്ചിറപ്പള്ളിയില്‍ നിന്നും സിംഗപ്പൂരിലേക്ക് യാത്ര ആരംഭിച്ചത്. തുടര്‍ന്ന് ഇന്തോനേഷ്യയ്ക്ക് അടുത്തത്തെത്തിയപ്പോഴാണ് വിമാനത്തിനുള്ളില്‍ നിന്ന് കത്തിയെരിയുന്ന മണം ക്രൂ അംഗങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്നാണ് വിമാനം അടിയന്തരമായി താഴെയിറക്കിയത്.

വിമാനവുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ക്കുണ്ടാകുന്ന പലതരം വാര്‍ത്തകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. വിമാനത്തിനുള്ളിലെ അതിക്രമം, മൂത്രമൊഴിക്കല്‍, പാമ്പിനെയും എലിയെയും കണ്ടെത്തിയത് തുടങ്ങിയ സംഭവങ്ങള്‍ അടുത്തകാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം വിമാനത്തിനുള്ളില്‍വെച്ച് ഒരു യുവതിക്ക് തേളിന്റെ കുത്തേറ്റുവെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. എയര്‍ ഇന്ത്യയുടെ നാഗ്പൂര്‍-മുംബൈ വിമാനത്തിലായിരുന്നു സംഭവം.

ഇക്കഴിഞ്ഞ ഏപ്രില്‍ 23 നാണ് വിമാനത്തില്‍ വെച്ച് യുവതിക്ക് തേളിന്റെ കുത്തേറ്റത്. എയര്‍ ഇന്ത്യയുടെ നാഗ്പൂര്‍-മുംബൈ വിമാനത്തില്‍ (AI 630) ആണ് സംഭവം. ഇതോടെ എയര്‍ഇന്ത്യ അടിയന്തരമായി ഒരു ഡോക്ടറെ മുംബൈ വിമാനത്താവളത്തില്‍ സജ്ജമാക്കി നിര്‍ത്തിയിരുന്നു. വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ ഡോക്ടര്‍ യുവതിയെ പരിശോധിക്കുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റി വിദഗ്ദ ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചതായും എയര്‍ ഇന്ത്യ പറഞ്ഞു.

കഴിഞ്ഞ ഡിസംബറില്‍ കോഴിക്കോട് നിന്ന് ദുബായിലേക്കുള്ള ഇന്ത്യന്‍ വിമാനക്കമ്പനിയുടെ കാര്‍ഗോ ഹോള്‍ഡില്‍ പാമ്പിനെ കണ്ടെത്തിയതും വലിയ വാര്‍ത്തയായിരുന്നു. വിമാനങ്ങളില്‍ എലികളെ കാണുന്നത് ഒരു സാധാരണ സംഭവമാണ്. എന്നാല്‍ തേളിന്റെ ആക്രമണത്തില്‍ യാത്രക്കാരിക്ക് പരിക്കേല്‍ക്കുന്നത് ആദ്യ സംഭവമാണ്.

കോക്ക് പിറ്റിനുള്ളിൽ അഞ്ച് അടി നീളമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തിയതോടെ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതും വാർത്തയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ സ്വകാര്യ വിമാനമാണ് പാമ്പിനെ കണ്ടതിനെ തുടർന്ന് നിലത്തിറക്കിയത്. പൈലറ്റിന്‍റെ സീറ്റിനടിയിൽ ചുരുണ്ടുകൂടി കിടക്കുന്ന നിലയിലായിരുന്നു പാമ്പ്. റുഡോൾഫ് ഇറാസ്മസ് എന്ന ദക്ഷിണാഫ്രിക്കൻ പൈലറ്റായിരുന്നു വിമാനം പറത്തിയിരുന്നത്. നാലു യാത്രക്കാരുമായി 11,000 അടി ഉയരത്തിൽ പറത്തുമ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. സീറ്റിനടിയിലായി കാലിൽ തണുപ്പ് അനുഭവപ്പെട്ടപ്പോൾ വെള്ളക്കുപ്പി ചോർന്നതാകുമെന്നാണ് ഇറാസ്മസ് ആദ്യം കരുതിയത്. തുടർന്ന് സീറ്റിനടിയിലേക്ക് നോക്കിയപ്പോഴാണ് പാമ്പ് കിടക്കുന്നത് കണ്ടത്.

ലഹരി വസ്‍തുക്കളുടെ പ്രോത്സാഹനം; 208 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് ദുബായ് പൂട്ടിട്ടു

ദുബൈ: ലഹരി വസ്‍തുക്കളുടെ പ്രോത്സാഹനം കണ്ടത്തിയ 208 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടിച്ച് ദുബൈ പൊലീസ്. ലഹരി കടത്തുകാര്‍ക്കും ലഹരി വില്‍പനക്കാര്‍ക്കും എതിരെ ദുബൈ പൊലീസ് നടപടികള്‍ കര്‍ശനമാക്കിയ സാഹചര്യത്തിലാണ് നടപടി. 2023ന്റെ ആദ്യ പാദത്തില്‍ യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മയക്കുമരുന്ന് സംബന്ധിച്ചുള്ള കുറ്റകൃത്യങ്ങളില്‍ 47 ശതമാനവും അറസ്റ്റ് ചെയ്തത് ദുബൈ പൊലീസാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർരി അടുത്തിടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് ഈ കണക്കുകൾ വെളിപ്പെടുത്തിയത്.

ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം 238 കിലോഗ്രാം മയക്കുമരുന്നും അറുപത് ലക്ഷത്തിലധികം ലഹരി ഗുളികകളും പിടിച്ചെടുത്തു. യുഎഇയില്‍ ഉടനീളം ഇക്കാലയളവില്‍ കണ്ടെടുത്ത നിരോധിത ലഹരി വസ്‍തുക്കളുടെ ആകെ അളവിന്റെ 36 ശതമാനം വരും ഇത്. കൊക്കെയ്‍ന്‍, ഹെറോയിന്‍, ക്രിസ്റ്റല്‍ മെത്ത്, കറുപ്പ്, കഞ്ചാവ്, ഹാഷിഷ്, മറ്റ് ഗുളികകള്‍ തുടങ്ങിയവയെല്ലാം പിടിച്ചെടുത്ത ലഹരി വസ്‍‍തുക്കളില്‍ ഉള്‍പ്പെടുമെന്നും ദുബൈ പൊലീസ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

Verified by MonsterInsights