സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11 ന് അവധി നല്‍കും

പൂജ വയ്പൂമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11 ന് അവധി നല്‍കും. ഉത്തരവ് ഉടന്‍ ഇറക്കും. സാധാരണഗതിയില്‍ ദുര്‍ഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പുസ്തകങ്ങള്‍ പൂജയ്ക്ക് വെക്കുന്നത്.ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിനു തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്കുവരുന്ന 10 ന് വൈകിട്ടാണ് പൂജവെയ്പ്. ഈ സാഹചര്യത്തില്‍ 11 ന് അവധി നല്‍കണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനയായ എന്‍ടിയു മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

 

സര്‍ക്കാര്‍ കലണ്ടറില്‍ ഒക്ടോബര്‍ 10 നാണ് പൂജവെയ്പ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. 11 ന് അവധി പ്രഖ്യാപിച്ചിട്ടുമില്ല. പുസ്തകങ്ങള്‍ പൂജ വെച്ചതിന് ശേഷമുള്ള ദിവസം സര്‍ക്കാര്‍ അവധി ദിനമായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.

കുട്ടികളിൽ ഷോട്ട്സൈറ്റ് അഥവാ ‘മയോപിയ’ കൂടുന്നു; വില്ലനായത് ലോക്ക്ഡൗൺ!

കോവിഡ് ലോക്ക്ഡൗണുകൾക്ക് ശേഷം മൂന്നിലൊന്ന് കുട്ടികളിലും കാഴ്ച്ചാപ്രശ്നങ്ങൾ ഉണ്ടാകുന്നതായി പുതിയ പഠനറിപ്പോര്‍ട്ട്. ഷോട്ട്സൈറ്റ് അഥവാ മയോപിയ തുടങ്ങി കാഴ്ച്ചയെ സാരമായി തന്നെ ബാധിക്കുന്ന നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾ കുട്ടികൾക്കുണ്ടാവുന്നതായാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. 2050 ആകുമ്പോഴേക്കും ലക്ഷക്കണക്കിന് കുട്ടികളെ മയോപിയ ബാധിക്കുമെന്നും പഠനം പറയുന്നു.

കോവിഡ് കാലഘട്ടങ്ങളിൽ ലോക്ക്ഡൗൺ മൂലം പുറത്ത് പോകാതെ വീടുകളിൽ ഇരുന്ന് ഫോണുകളിൽ മുഴുവൻ സമയവും ചെലവഴിക്കാൻ തുടങ്ങിയത് തന്നെയാണ് കുട്ടികളിൽ ഈ അവസ്ഥയ്ക്ക് കാരണമായത്. ജപ്പാനിലെ 85% കുട്ടികളെയും ദക്ഷിണ കൊറിയയിലെ 73% കുട്ടികളെയും ഇതിനോടകം മയോപിയ ബാധിച്ചു കഴിഞ്ഞു. ചൈനയിലെയും റഷ്യയിലെയും 40% കുട്ടികളെയും ഷോട്ട്സൈറ്റ് ബാധിച്ചിട്ടുണ്ട്. ഏഷ്യൻ രാജ്യങ്ങളാണ് ഷോട്ട്സൈറ്റ് ബാധിക്കുന്നവരുടെ എണ്ണത്തിൽ മുന്നിട്ട് നിൽക്കുന്നതെന്നും പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്.

ആറ് ഭൂഖണ്ഡങ്ങളിലെ 50 രാജ്യങ്ങളിൽ നിന്ന് അഞ്ച് ദശലക്ഷത്തിലധികം കുട്ടികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബ്രിട്ടീഷ് ജേണൽ ഓഫ് ഒഫ്താൽമോളജിയിൽ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. റിപ്പോർട്ട് അനുസരിച്ച് പരാഗ്വേയിലെയും ഉ​ഗാണ്ടയിലെയും കുട്ടികളെയാണ് ഷോട്ട്സൈറ്റ്നെസ് കാര്യമായി ബാധിക്കാത്തത്. 1990 മുതൽ 2023 വരെ കാലത്തിനിടയിൽ കുട്ടികളിൽ മയോപിയയുടെ വ്യാപനം മൂന്നിരട്ടിയായി വർദ്ധിച്ചതായാണ് പറയുന്നത്. കോവിഡിന് ശേഷം ലോകമെമ്പാടുമുള്ള 36% കുട്ടികളെയും മയോപിയ ബാധിച്ചിട്ടുണ്ട്.

 

സാധാരണയായി പ്രൈമറി സ്കൂളിലെ കുട്ടികളെയാണ് മയോപിയ പെട്ടെന്ന് ബാധിക്കുന്നത്. ഇത് ഇവരുടെ പ്രായം കൂടുതോറും കൂടിവരും. പിന്നീട് പൂർണ്ണമായി കാഴ്ച്ചശക്തിയെ ബാധിക്കും. കുട്ടികൾ പുസ്തകങ്ങളിലും സ്ക്രീനുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കൂടുതൽ സമയം ചെലവഴിക്കുന്നതുകൊണ്ട് തന്നെ ഇത് കുട്ടികളുടെ കണ്ണുകളുടെ പേശികളെ ബാധിക്കുന്നുണ്ട്. പാൻഡെമിക് ലോക്ക്ഡൗൺ തന്നെയാണ് ഇതിനെല്ലാം പ്രധാന കാരണമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2050 ആകുമ്പോഴേക്കും ലോകത്തെ പകുതിയിലധികം കൗമാരക്കാരെയും മയോപിയ ബാധിച്ചേക്കാം എന്നും റിപ്പോട്ടിൽ പ്രതിപാദിക്കുന്നുണ്ട്. എന്നാൽ പെൺകുട്ടികളിൽ അസുഖത്തിൻ്റെ വ്യാപ്തി കുറവാണെന്ന് പഠനം പറയുന്നുണ്ട്.

കാഴ്ച്ചശക്തി കുറയല്‍ അഥവാ മയോപിയ തടയാൻ എന്തെല്ലാം ചെയ്യാം

  1. കുട്ടികൾ ദിവസവും കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും പുറത്ത് ചെലവിടണം (പ്രത്യേകിച്ച് ഏഴ് മുതൽ ഒമ്പത് വയസ്സ് വരെയുള്ള കുട്ടികൾ)
  2. സ്ക്രീൻ സമയം (ടെലിവിഷൻ, മൊബൈൽ, കമ്പ്യൂട്ടർ) പരിമിതപ്പെടുത്തുക.
  3. കുട്ടികളിൽ വ്യായാമം പ്രോത്സാഹിപ്പിക്കുക. ഇത് കണ്ണിന്റെ ആരോഗ്യത്തിനും ഗുണകരമാണ്
  4. എഴുത്ത്, വായന, അല്ലെങ്കിൽ സ്ക്രീനിൽ ഫോക്കസ് ചെയ്യുമ്പോൾ 20-20-20 നിയമം അനുസരിക്കുക. 20 മിനിറ്റുകൾക്കിടെ , 20 അടി അകലെ 20 സെക്കൻഡ് നോക്കുക.
  5. കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കാൻ പരിശോധനകൾ നടത്തുക

ഇനി പാസ്‌വേഡ് മാറ്റാന്‍ പാടുപെടുമോ?: എസ്എംഎസില്‍ സുരക്ഷിത ലിങ്ക്‌; ട്രായ് നിര്‍ദേശം ചൊവ്വാഴ്ച മുതല്‍.

എസ്.എം.എസ്. വഴി ലിങ്കുകള്‍ അയക്കുന്നതുമായി ബന്ധപ്പെട്ട് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ പുതിയ ഉത്തരവ് ചൊവ്വാഴ്ച പ്രാബല്യത്തില്‍വരും. വൈറ്റ്‌ലിസ്റ്റ് ചെയ്യാത്ത യു.ആര്‍.എല്‍., എ.പി.കെ.എസ്., ഒ.ടി.ടി. ലിങ്കുകളുമായി ബന്ധപ്പെട്ട എസ്.എം.എസുകള്‍ തടയാനാണ് ട്രായ് നിര്‍ദേശം.വൈറ്റ്‌ലിസ്റ്റ് ചെയ്യാത്ത ലിങ്കുകള്‍ ഇനി വാണിജ്യസ്ഥാപനങ്ങള്‍ക്ക് അയക്കാന്‍ സാധിക്കില്ല. 
3000 സ്ഥാപനങ്ങളില്‍നിന്നായി 70,000-ഓളം ലിങ്കുകള്‍ ഇതുവരെ വൈറ്റ്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, ഇത് വളരെ കുറഞ്ഞ കണക്കാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പാസ്‌വേഡ് മാറ്റുന്നതടക്കം ഓരോ വ്യക്തികള്‍ക്കും പ്രത്യേകമായി ജനറേറ്റ് ചെയ്യുന്ന ലിങ്കുകള്‍ ഇതില്‍ ഉള്‍പ്പെടില്ല.ഇത്തരം ലിങ്കുകള്‍ക്ക് ട്രായിയുടെ മുന്‍കൂര്‍ അനുമതി തേടാന്‍ കഴിയില്ലന്നും ഇവര്‍ വ്യക്തമാക്കുന്നു.







തട്ടിപ്പ് ലിങ്കുകളും ആപ്പുകളും അയക്കുന്നത് തടയാനാണ് ട്രായ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.വിശ്വസനീയമായ രീതിയില്‍ വ്യാജലിങ്കുകള്‍ അയച്ച് തട്ടിപ്പുകള്‍ നടത്തുന്നത് തടയാനായിരുന്നു ട്രായുടെ നിര്‍ദേശം.
നേരത്തെ സെപ്റ്റംബര്‍ ഒന്നുമുതല്‍ നടപ്പാക്കാനാണ് ട്രായ് ഉദ്ദേശിച്ചിരുന്നതെങ്കിലും ബാങ്കുകളുടേയും ടെലികോം കമ്പനികളുടേയും ആവശ്യം പരിഗണിച്ച് നീട്ടിവെക്കുകയായിരുന്നു. ഒ.ടി.പികളെ പുതിയ പരിഷ്‌കാരം ബാധിച്ചേക്കുമെന്ന് കമ്പനികള്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു.




നിര്‍മിതബുദ്ധിയുടെ തെറ്റുകള്‍ തിരുത്താന്‍ നിര്‍മിതബുദ്ധി ഉപയോഗിച്ച് മൈക്രോസോഫ്റ്റ്.

നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള ചാറ്റ്‌ബോട്ടുകള്‍ നിരവധിയുണ്ട്. മൈക്രോസോഫ്റ്റിന്റെ കോപൈലറ്റ് അതിലൊന്നാണ്. എഐ സാങ്കേതിക വിദ്യയെ 100 ശതമാനം കണ്ണടച്ച് വിശ്വസിക്കരുതെന്നാണ് കമ്പനികള്‍ തന്നെ പറയുന്നത്. പലവിധ പിഴവുകള്‍ അവയക്ക് സംഭവിക്കാറുണ്ട്.ഇപ്പോഴിതാ നിര്‍മിതബുദ്ധിക്ക് പറ്റുന്ന പിഴവുകള്‍ തിരുത്താന്‍ ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്.രസകരമായ കാര്യമെന്തെന്നാല്‍, നിര്‍മിതബുദ്ധി ഉപയോഗിച്ച് തന്നെയാണ് പിഴവുകള്‍ കണ്ടെത്തുന്നത്.
ഫീച്ചര്‍ കറക്ഷന്‍ എന്നാണ് മൈക്രോസോഫ്റ്റ് ഈ ടൂളിനെ വിളിക്കുന്നത്. ഉള്ളടക്കത്തിന്റെ കൃത്യത, തെറ്റുകള്‍ കണ്ടെത്തല്‍, പരിഹരിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് ഈ എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുക.







മൈക്രോസോഫ്റ്റിന്റെ അഷ്വര്‍ എഐ സ്യൂട്ട് ഉപഭോക്താക്കള്‍ക്കാണ് ഈ പുതിയ ഫീച്ചര്‍ ലഭ്യമാക്കുക.അഷ്വര്‍ എഐ സ്റ്റുഡിയോയുടെ ഭാഗമാണ് ഈ ഫീച്ചര്‍. എന്നാല്‍ ഈ സാങ്കേതിക വിദ്യയും എത്രത്തോളം ഫലപ്രദമാണെന്ന് ഉറപ്പില്ല.



Show Your Strength. Spider Hoodie Sale 45% Off

Explore the Craftsmanship Behind Our Masterpieces Design has constantly adaptable, ever-altering discipline through which individuals have…

Verified by MonsterInsights