പത്താം ക്ലാസുണ്ടോ? നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ സ്ഥിര ജോലി നേടാം; 63,000 രൂപക്കടുത്ത് ശമ്പളം

തസ്തിക& ഒഴിവ്


നാഷണല്‍ ഡിഫന്‍സ് അക്കാദമിക്ക് (NDA) കീഴില്‍ ക്ലര്‍ക്ക്, സ്‌റ്റെനോഗ്രാഫര്‍, സിനിമാ പ്രൊജക്ഷനിസ്റ്റ്, പാചകക്കാരന്‍, കമ്പോസിറ്റര്‍-കം- പ്രിന്റര്‍, സിവിലിയന്‍ മോട്ടോര്‍ ഡ്രൈവര്‍, കാര്‍പെന്റര്‍, ഫയര്‍മാന്‍, ടിഎ ബേക്കര്‍& കോന്‍ഫക്ടിണര്‍, ടിഎ സൈക്കിള്‍ റിപ്പയര്‍, ടിഎ പ്രിന്റിങ് മെഷീന്‍ ഓപ്പറേറ്റര്‍, ടിഎ ബൂട്ട് റിപ്പയര്‍, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് എന്നിങ്ങനെയാണ് പോസ്റ്റുകള്‍.ക്ലര്‍ക്ക്, ടിഎ സൈക്കിള്‍ റിപ്പയര്‍, ടിഎ പ്രിന്റിങ് മെഷീന്‍ ഓപ്പറേറ്റര്‍, ടിഎ ബൂട്ട് റിപ്പയര്‍, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് പോസ്റ്റുകളില്‍ 16 ഒഴിവുകളുണ്ട്

പ്രായപരിധി

ക്ലര്‍ക്ക്, സ്റ്റെനോഗ്രാഫര്‍, ഡ്രാഫ്റ്റ്‌സ്മാന്‍,സിവിലിയന്‍ മോട്ടോര്‍ ഡ്രൈവര്‍, കാര്‍പെന്റര്‍ പോസ്റ്റുകളിലേക്ക് 18 മുതല്‍ 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

സിനിമാ പ്രൊജക്ഷനിസ്റ്റ്,പാചകക്കാരന്‍, കമ്പോസിറ്റര്‍കംപ്രിന്റര്‍,കാര്‍പെന്റര്‍ടിഎ ബേക്കര്‍ & കോന്‍ഫക്ടിണര്‍ , ടിഎ സൈക്കിള്‍ റിപ്പയര്‍, ടിഎ പ്രിന്റിംഗ് മെഷീന്‍ ഓപ്പറേറ്റര്‍ , ടിഎ ബൂട്ട് റിപ്പയര്‍, മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് പോസ്റ്റുകളിലേക്ക് 18 മുതല്‍ 25 വയസ് വരെയാണ് പ്രായപരിധി. എല്ലാ പോസ്റ്റുകളിലും സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ടായിരിക്കും.

യോഗ്യത
പത്താം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. കൂടാതെ ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 18,000 രൂപ മുതല്‍ 63200 രൂപ വരെ ശമ്പളം ലഭിക്കും.

അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച്

ബിരുദം കൈയിലുണ്ടോ? ഡല്‍ഹി കോടതികളില്‍ 990 ഒഴിവുകള്‍, 1.51 ലക്ഷം രൂപ വരെ ശമ്പളം.

ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) 990 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പേഴ്സണൽ അസിസ്റ്റൻസ്, സീനിയർ പേഴ്സണൽ അസിസ്റ്റൻസ്, ജൂനിയർ ജുഡീഷ്യൽ അസിസ്റ്റൻസ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

.തസ്തികയും ഒഴിവുകളും

 

സീനിയർ പേഴ്സണൽ അസിസ്റ്റന്റ് – 41

ജൂനിയർ ജുഡീഷ്യൽ അസിസ്റ്റന്റ് – 566

പേഴ്സണൽ അസിസ്റ്റന്റ് – 383

“അപേക്ഷ ഫീസ്: 100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, വികലാംഗർ, വനിതകൾ എന്നിവർക്ക് ഫീസില്ല

പ്രായപരിധി: 18 മുതൽ 30 വയസ് വരെയാണ് പ്രായപരിധി. നോട്ടിഫിക്കേഷനിൽ സൂചിപ്പിച്ച വിഭാഗങ്ങൾക്ക് ഇതിൽ ഇളവുണ്ട്.”

“വിദ്യാഭ്യാസ യോഗ്യത-ബിരുദം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി – ഫെബ്രുവരി 8. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം: dsssb.delhi.gov.in.

നോട്ടിഫിക്കേഷൻ കാണാം”

“പനി മാറിയിട്ടും വിട്ടു മാറാത്ത വൈറൽ ചുമ വ്യാപകം; ഈ പൊടിക്കൈകൾ പരീക്ഷിക്കാം

തണുപ്പ്‌ കാലത്ത്‌ പനി, ജലദോഷം, ചുമ പോലുള്ള പ്രശ്‌നങ്ങള്‍ പൊതുവേ സ്വാഭാവികമാണ്‌. കുറഞ്ഞ പ്രതിരോധശേഷിയും ദീര്‍ഘനേരം അകത്തളങ്ങളില്‍ ചെലവഴിക്കുന്നതും വൈറല്‍ അണുബാധകള്‍ക്കു കാരണമാകുന്നുണ്ട്‌.പനി മാറി ഒന്നോ രണ്ടോ മാസം വരെയൊക്കെ ഈ പോസ്‌റ്റ്‌ വൈറല്‍ ചുമ തുടരാറുണ്ട്‌. കഫ്‌ സിറപ്പ്‌ കൊണ്ട്‌ കുറേയൊക്കെ കൈകാര്യം ചെയ്യാമെങ്കിലും ഈ ചുമയ്‌ക്ക്‌ കൃത്യമായ ചികിത്സയില്ല എന്നതാണ്‌ സത്യം. കഫം കഴുത്തിലേക്ക്‌ ചോരുന്ന പോസ്‌റ്റ്‌ നേസല്‍ ഡ്രിപ്പ്‌ മൂലമോ വായു കടന്ന്‌ പോകുന്ന നാളിയുടെ അണുബാധയോ നീര്‍ക്കെട്ടോ മൂലമോ ഇത്തരം ചുമ വരാമെന്ന്‌ യുസിഎല്‍എ ഹെല്‍ത്തിലെ വിദഗ്‌ധര്‍ പറയുന്നു. വൈറല്‍ അണുബാധയെ പൂര്‍ണ്ണമായും പുറന്തള്ളാന്‍ ശരീരമെടുക്കുന്ന കാലതാമസവും ഇത്തരം ചുമകള്‍ക്കു പിന്നിലുണ്ടാകാം. 

ഇത്തരം പോസ്‌റ്റ്‌ വൈറല്‍ ചുമകളെ നിയന്ത്രിക്കാന്‍ വീട്ടില്‍ തന്നെ പ്രയോഗിക്കാവുന്ന ചില പൊടിക്കൈകള്‍ പങ്കുവയ്‌ക്കുകയാണ്‌ .


1. ഗാർഗിൾ ചെയ്യുക (ചൂടുവെള്ളം തൊണ്ടയിൽ നിർത്തുക)
ഉപ്പിട്ട ചെറു ചൂട്‌ വെള്ളം കൊണ്ട്‌ തൊണ്ടയില്‍ കുലുക്കുഴിയുന്നത്‌ ചുമ ലഘൂകരിക്കാന്‍ സഹായിക്കും. ഒരു മണിക്കൂര്‍ ഇടവിട്ട്‌ ദിവസം അഞ്ചോ ആറോ തവണ ഇത്‌ ആവര്‍ത്തിക്കണമെന്നും കുലുക്കുഴിയുമ്പോള്‍ നല്ല ശബ്ദത്തോടെ തന്നെ അത്‌ ചെയ്യണമെന്നും റയാന്‍ പറയുന്നു”

2. പച്ച ഇഞ്ചി
പച്ച ഇഞ്ചി തേനും മഞ്ഞളും ചേര്‍ത്ത്‌ കഴിക്കുന്നതും ചുമ മാറാന്‍ സഹായകമാണ്‌. മഞ്ഞളും ഇഞ്ചിയും കഴുത്തില്‍ ഒരു ആന്റിസെപ്‌റ്റിക്‌, ആന്റി വൈറല്‍ ആവരണം രൂപപ്പെടുത്തുമെന്ന്‌ റയാന്‍ പറയുന്നു. ഇത്‌ കഴിച്ച ശേഷം ഒരു മണിക്കൂര്‍ നേരത്തേക്ക്‌ ഒന്നും കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. “

 

3. ലോസഞ്ചുകള്‍
വായിലിട്ട്‌ നുണയുന്ന ഔഷധ ഗുളികകളായ ലോസഞ്ചുകളും തൊണ്ടയിലെ അസ്വസ്ഥത കുറയ്‌ക്കും. ദിവസും മൂന്ന്‌ നാലെണ്ണം വരെ ഇവ കഴിക്കാവുന്നതാണ്‌”

4. പേരയ്‌ക്ക
വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയ പേരയ്‌ക്ക ചുമയ്‌ക്കും ജലദോഷത്തിനും ശമനമുണ്ടാക്കുമെന്നും റയാന്‍ ശുപാര്‍ശ ചെയ്യുന്നു. ഇവ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

വെയിലുകൊണ്ട് തളർന്നു വരുമ്പോൾ നാരങ്ങാവെള്ളം കുടിക്കാൻ തോന്നുന്നുണ്ടോ?തയ്യാറാക്കാം.

ചെറുനാരങ്ങയുടെ നീര് മുഖ്യ ചേരുവയായ ഒരു പാനീയം ആണ് നാരങ്ങാവെള്ളം. ലോകത്തിന്റെ പല ഭാഗങ്ങളിൽ ഇത് പല രീതിയിലാണ് തയ്യാറാക്കപ്പെടുന്നത്. നാരങ്ങ നീരിനെ വെള്ളമോ സോഡയോ ഉപയോഗിച്ച് നേർപ്പിച്ച് രുചിക്ക് ഉപ്പോ മധുരമോ ചേർക്കുന്നതാണ് ഇന്ത്യൻ രീതി. ഇത് പല രീതിയിൽ തയ്യാറാക്കാവുന്നതാണ്.

ഒരു നാരങ്ങയുടെ നീരിൽ ആവശ്യത്തിന് വെള്ളം ചേർത്ത് രുചിക്ക് ആവശ്യമായ പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേർത്ത് ഇളക്കിയാണ് സാധാരണയായി നാരങ്ങാവെള്ളം തയ്യാറാക്കുന്നത്. ആവശ്യമെങ്കിൽ നാരകത്തിന്റെ ചെറിയ ഒരു ഇലയോ പുതിനയിലയോ കൂടി ചതച്ചിട്ട് ചേർക്കും.

നാരങ്ങാ കൊണ്ട് തയ്യാറാക്കുന്ന പാനീയങ്ങൾ പരിചയപ്പെടാം

ഉപ്പിട്ട നാരങ്ങ വെള്ളം എങ്ങനെ ഉണ്ടാക്കാം

ഒരു നാരങ്ങയുടെ നീരിൽ ആവശ്യത്തിന് ഉപ്പും വെള്ളവും മാത്രം ചേർത്ത് ഇളക്കിയാണ് ഉപ്പിട്ട നാരങ്ങാവെള്ളം തയ്യാറാക്കുന്നത്. ആവശ്യമെങ്കിൽ നാരകത്തിന്റെ ചെറിയ ഒരു ഇലയോ പുതിനയിലയോ കൂടി ചതച്ചിട്ട് ചേർക്കും. വെള്ളത്തിന്‌ പകരം സോഡയും ഉപയോഗിക്കാം. ഈ പാനീയം ഉപ്പ് സോഡാ, നാരങ്ങാ സോഡ എന്നീ പേരുകളിൽ അറിയപ്പെടുന്നു.

നാരങ്ങ സർബത്ത്‌

കേരളത്തിൽ സാധാരണയായി കടകളിൽ ലഭിക്കുന്ന സർബത്ത്‌ നിർമ്മിക്കുന്നത് ഒരു ചെറുനാരങ്ങയുടെ പകുതിയുടെ നീര് പിഴിഞ്ഞ് ഒരു വലിയ ഗ്ലാസ് തണുത്ത വെള്ളമോ സോഡയോ ചേർത്താണ്. മധുരത്തിനായി പഞ്ചസാരയോ നന്നാരി നീരോ ചേർക്കുന്നു. കൂടുതൽ തണുപ്പ് വേണമെങ്കിൽ രണ്ടോ മൂന്നോ ഐസ് കഷണങ്ങൾ കൂടി ചേർക്കുന്നു.”

കുലുക്കി സർബത്ത്

 

കുലുക്കി – തെരുവുകളിൽ ലഭിക്കുന്ന കുടിക്കാൻ ഉപയോഗിക്കുന്ന പാനീയമാണ് കുലുക്കി സർബത്ത്. നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും ഇത് ലഭിക്കുന്നു. നാരങ്ങയാണ് പ്രധാന ചേരുവ. കുലുക്കിത്തയ്യാറാക്കുന്നതിനാലാണ് ഇതിന് ഈ പേരു ലഭിച്ചത്.

നാരങ്ങാ സോഡ

ദാഹശമനത്തിന് ഉത്തമമായ പാനീയമാണിത്. ചെലവ് കുറഞ്ഞതും അതേ സമയം ആരോഗ്യത്തിന് നല്ലതുമാണ്. ഗ്യാസ് ട്രബിൾ, ദഹനക്കേട് തുടങ്ങിയ ഉദരസംബന്ധമായ അസ്വസ്ഥതകൾക്ക് നാരങ്ങാ സോഡ കുടിയ്ക്കുന്നത് ആശ്വാസമേകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.”

ചാർളി ചാപ്ലിന്റെ 4 പ്രധാനപ്പെട്ട പ്രസ്താവനകൾ.

ചാർളി ചാപ്ലിൻ 88 വർഷം ജീവിച്ചു അദ്ദേഹം നമ്മൾക്ക് 4 പ്രധാനപ്പെട്ട പ്രസ്താവനകൾ നൽകിയിട്ടുണ്ട്.

(1) ഈ ലോകത്ത് ഒന്നും ശാശ്വതമല്ല, നമ്മുടെ പ്രശ്നങ്ങൾ പോലും.

(2) മഴയിൽ നടക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു, കാരണം എന്റെ കണ്ണുനീർ ആരും കാണില്ലല്ലോ.

(3) ജീവിതത്തിൽ ഏറ്റവും കൂടുതൽ നഷ്ടപ്പെട്ട ദിവസങ്ങൾ നമ്മൾ ചിരിക്കാത്ത ദിവസങ്ങളാണ്. 

(4) ലോകത്തിലെ ഏറ്റവും മികച്ച ആറ് ഡോക്ടർമാർ.

ഏറ്റവും മികച്ച ആറ് ഡോക്ടർമാർ…:

1. സൂര്യൻ

2. വിശ്രമം

3. വ്യായാമം

4. ഭക്ഷണക്രമം

5. ആത്മാഭിമാനം

6. നല്ല സുഹൃത്തുക്കൾ നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഈ 6 കാര്യങ്ങളോട് പറ്റിനിൽക്കുകയും ആരോഗ്യകരമായ ജീവിതം ആസ്വദിക്കുകയും ചെയ്യുക…

ചന്ദ്രനെ കണ്ടാൽ ദൈവത്തിന്റെ സൗന്ദര്യം കാണാം… സൂര്യനെ കണ്ടാൽ ദൈവത്തിന്റെ ശക്തി കാണാം… കണ്ണാടി കണ്ടാൽ ദൈവത്തിന്റെ ഏറ്റവും നല്ല സൃഷ്ടി കാണാം. അതുകൊണ്ട് വിശ്വസിക്കുക. നാമെല്ലാവരും വിനോദസഞ്ചാരികളാണ്, നമ്മളുടെ റൂട്ടുകളും ബുക്കിംഗുകളും ലക്ഷ്യസ്ഥാനങ്ങളും ഇതിനകം തിരിച്ചറിഞ്ഞിട്ടുള്ള നമ്മളുടെ ട്രാവൽ ഏജന്റാണ് ദൈവം… അവനെ വിശ്വസിച്ച് ജീവിതം ആസ്വദിക്കൂ. ജീവിതം ഒരു യാത്ര മാത്രമാണ്! അതിനാൽ, ഇന്ന് ജീവിക്കുക! നാളെ ആയിരിക്കണമെന്നില്ല,,,,

friends travels

നിങ്ങളുടെ പ്രായത്തിന് എത്ര ഉറക്കം വേണം?; പ്രായവും ഉറക്കത്തിന്‍റെ കണക്കും.

സത്യത്തില്‍ ഉറക്കത്തെ കുറിച്ച് പറയുമ്പോള്‍ പ്രായത്തെ കുറിച്ചും പ്രതിപാദിക്കേണ്ടതുണ്ട്. എന്നുവച്ചാല്‍ ഓരോരുത്തരുടെയും പ്രായത്തിന് അനുസരിച്ചാണ് എത്ര സമയം ഉറങ്ങണമെന്ന് തീരുമാനിക്കേണ്ടത്. ഇത് വിശദമായി അറിയാം. ഉറക്കം ആരോഗ്യത്തിന്‍റെ അടിസ്ഥാനമാണ്. രാത്രിയില്‍ സുഖകരമായ ഉറക്കം കിട്ടിയില്ല എങ്കില്‍ അത് തീര്‍ച്ചയായും ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. മുതിര്‍ന്ന ഒരാള്‍ 7-8 മണിക്കൂര്‍ ഒരു രാത്രിയില്‍ ഉറങ്ങണമെന്നാണല്ലോ കണക്ക്. ഇതനുസരിച്ചാണ് മിക്കവരും അവരുടെ ഉറക്കം ക്രമീകരിക്കുന്നത്.

എന്നാല്‍ സത്യത്തില്‍ ഉറക്കത്തെ കുറിച്ച് പറയുമ്പോള്‍ പ്രായത്തെ കുറിച്ചും പ്രതിപാദിക്കേണ്ടതുണ്ട്. എന്നുവച്ചാല്‍ ഓരോരുത്തരുടെയും പ്രായത്തിന് അനുസരിച്ചാണ് എത്ര സമയം ഉറങ്ങണമെന്ന് തീരുമാനിക്കേണ്ടത്. ഇത് വിശദമായി അറിയാം.

0-3 മാസം…

നവജാതശിശുക്കള്‍, മൂന്ന് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ ദീര്‍ഘസമയം ഉറങ്ങാറുണ്ട്. ഇവര്‍ 14-17 മണിക്കൂര്‍ വരെ ഉറങ്ങേണ്ടതുണ്ട്. പതിവായി ഉറക്കം കുറവായാല്‍ കുഞ്ഞുങ്ങളെ ഇത് ബാധിക്കാം.

4-11 മാസം…

നാല് മാസം മുതല്‍ 11 മാസം വരെ, അതായത് ഒരു വയസ് തികയുന്നതിന് തൊട്ടുമുമ്പ് വരെയാണെങ്കില്‍ കുട്ടികള്‍ക്ക് 12-15 മണിക്കൂര്‍ ഉറക്കമാണ് വേണ്ടത്. ഇതിലും കുറവുണ്ടാകാൻ പാടില്ല.

1-2 വയസ്…

ഒരു വയസ് മുതല്‍ രണ്ട് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണെങ്കില്‍ ദിവസത്തില്‍ 11-14 മണിക്കൂര്‍ ഉറക്കം വേണം. ഇവരുടെ ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക്- പ്രത്യേകിച്ച് തലച്ചോറിന് ഇത്രയും വിശ്രമം ആവശ്യമാണ്.

3-5 വയസ്…

സ്കൂളില്‍ ചേര്‍ക്കുന്നതിന് മുമ്പുള്ള സമയമാണിത്. ഈ സമയത്ത് 10-13 മണിക്കൂര്‍ ഉറക്കമൊക്കെയാണ് കുട്ടികള്‍ക്ക് വേണ്ടത്. ഈ ഘട്ടത്തില്‍ കുട്ടികള്‍ ഏറെ കാര്യങ്ങള്‍ പഠിച്ചും മനസിലാക്കിയുമൊക്കെ വരികയാണ്. അപ്പോഴും മതിയായ വിശ്രമം നിര്‍ബന്ധമാണ്.

“6-12 വയസ്…

ആറ് വയസ് മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്കാണെങ്കില്‍ 9-12 മണിക്കൂര്‍ നേരത്തെ ഉറക്കമാണ് ആവശ്യമായി വരുന്നത്. സ്കൂളില്‍ പോകുന്ന കുട്ടികളാണിത്. അതിനാല്‍ തന്നെ അവര്‍ക്ക് ആവശ്യമായ വിശ്രമം ഉറപ്പിക്കണം.

13-18 വയസ്…

13-18 വരെയുള്ള പ്രായം എന്നാല്‍ അത് കൗമാരകാലമാണ് . ഈ സമയത്ത് 8-10 മണിക്കൂര്‍ ഉറക്കമാണ് കുട്ടികള്‍ക്ക് ആവശ്യമായി വരുന്നത്. കാര്യമായ മാറ്റങ്ങളിലൂടെ ശരീരവും മനസും കടന്നുപോകുന്ന സാഹചര്യമായതിനാല്‍ തന്നെ മതിയായ വിശ്രമം കുട്ടികള്‍ക്ക് ഈ ഘട്ടത്തില്‍ കിട്ടിയേ തീരൂ.

18-60 വയസ്…

മുതിര്‍ന്നവര്‍ എന്ന് പറയുമ്പോള്‍ 18 മുതല്‍ 60 വയസ് വരെ പ്രായമുള്ളവര്‍ ഇതിലുള്‍പ്പെടുന്നു. ഇവര്‍ക്കെല്ലാം തന്നെ നമ്മള്‍ ആദ്യമേ സൂചിപ്പിച്ചത് പോലെ 7-9 മണിക്കൂര്‍ ഉറക്കമാണ് വേണ്ടിവരുന്നത്. ഈ ഘട്ടത്തിലെ ഉറക്കമില്ലായ്മ ശാരീരിക-മാനസികാരോഗ്യത്തെ ഒരുപോലെ ബാധിക്കുന്നു.

61ന് ശേഷം…

61 വയസിന് മുകളിലുള്ളവരാകട്ടെ ദിവസം 7-8 മണിക്കൂര്‍ ഉറക്കമാണ് നേടേണ്ടത്. പ്രത്യേകിച്ച് പ്രായമായവരില്‍ ഉറക്കം കുറയാറുണ്ട്. ഇതിനിടെ കൃത്യമായി ദിവസവും ഇത്രയും ഉറക്കം ഉറപ്പിക്കാൻ സാധിച്ചാല്‍ അത് മറ്റ് ആരോഗ്യപ്രശ്നങ്ങളെയും അസുഖങ്ങളെയുമെല്ലാം ചെറുക്കുന്നതിനും സഹായിക്കും.

friends catering

ശ്വാസകോശ രോഗങ്ങള്‍ അകറ്റിനിര്‍ത്താൻ പതിവായി ചെയ്യേണ്ടത്…

ശ്വാസകോശത്തിന്‍റെ ആരോഗ്യം ബാധിക്കപ്പെടുകയെന്ന് പറയുന്നത് ജീവന് തന്നെ ഭീഷണി ഉയരുന്നതിന് തുല്യമാണ്. അത്രമാത്രം ഗൗരവമുള്ളതെന്ന് പറയാം.

പല കാരണങ്ങള്‍ കൊണ്ടും ശ്വാസകോശ രോഗങ്ങളുണ്ടാകാം. ഇതില്‍ ചിലതിനെയെങ്കിലും നമുക്ക് നമ്മുടെ ജീവിതരീതികളിലൂടെ പ്രതിരോധിക്കാനാകും.

അതായത് ഒരളവ് വരെ ശ്വാസകോശ രോഗങ്ങളെ നമുക്കും ചെറുക്കാനാകും. ഇതിനായി ജീവിതരീതികളില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്…

ശ്വാസകോശ രോഗങ്ങളെ കുറിച്ച്‌ പറയുമ്ബോള്‍ തീര്‍ച്ചയായും നിങ്ങളുടെ മനസില്‍ പെട്ടെന്ന് വന്നെത്തുന്ന ഒന്നായിരിക്കും പുകവലി. ശ്വാസകോശത്തെ ആരോഗ്യകരമായി പിടിച്ചുനിര്‍ത്തുന്നതിന് പുകവലി ഉപേക്ഷിക്കേണ്ടത് നിര്‍ബന്ധമാണ്. ശ്വാസകോശാര്‍ബുദം (ക്യാൻസര്‍), സിഒപിഡി (ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ്) എന്നിങ്ങനെയുള്ള രോഗങ്ങള്‍ക്കെല്ലാം പിന്നില്‍ പ്രധാനകാരണമായി എത്തുന്നത് പുകവലിയാണ്.

രണ്ട്…

പതിവായി വ്യായാമം ചെയ്യുന്ന ശീലമില്ലെങ്കില്‍ അതിലേക്ക് കടക്കണം. കാരണം പതിവായ വ്യായാമവും ശ്വാസകോശ രോഗങ്ങളെ ചെറുക്കും. വ്യായാമം ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുകയും രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

മൂന്ന്…

വ്യക്തി ശുചിത്വം, അതുപോലെ തന്നെ പരിസര ശുചിത്വം എന്നിവ പാലിക്കുന്നതും ശ്വാസകോശാരോഗ്യത്തില്‍ വളരെ പ്രധാനമാണ്. ഇവയും ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്തുകയും രോഗങ്ങളെ വലിയൊരു പരിധി വരെ അകറ്റിനിര്‍ത്താൻ സഹായിക്കുകയും ചെയ്യുന്നു.

നാല്…

ആരോഗ്യകരമായ ഭക്ഷണരീതി പാലിക്കുന്നതും ശ്വാസകോശ രോഗങ്ങളെ അകറ്റും. പച്ചക്കറികളും പഴങ്ങളും കാര്യമായി കഴിക്കണം. ധാന്യങ്ങള്‍ (പൊടിക്കാത്തത്), ലീൻ പ്രോട്ടീൻ എന്നിവയും ഡയറ്റിലുള്‍പ്പെടുത്താം. ഒമേഗ-3 ഫാറ്റി ആസിഡ്സ്, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ശ്വാസകോശത്തിന് നല്ലതുതന്നെ.

friends catering

അഞ്ച്…

മലിനമായ ചുറ്റുപാടുകള്‍ എപ്പോഴും ശ്വാസകോശത്തിന് വെല്ലുവിളിയാണ്. മലിനമായ സാഹചര്യങ്ങളും അത്തരത്തിലുള്ള പദാര്‍ത്ഥങ്ങള്‍ കാണുന്ന ഇടങ്ങളും അന്തരീക്ഷവുമെല്ലാം കഴിയുന്നതും ഒഴിവാക്കുകയാണ് വേണ്ടത്. ചില കെമിക്കലുകള്‍ പതിവായി ശ്വസിക്കുന്നതും ശ്വാസകോശത്തിന് പ്രശ്നമാകാറുണ്ട്. ഇത് അധികവും തൊഴില്‍ മേഖലകളുമായി ബന്ധപ്പെട്ടാണ് കാണാറ്. ശ്വാസകോശാരോഗ്യത്തിനായി ഇതും ശ്രദ്ധിക്കുക.

എന്‍.സി.സി.ക്കാര്‍ക്ക് ഇന്ത്യന്‍ ആര്‍മിയില്‍ അവസരം; സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം.

ഇന്ത്യൻ ആർമിയിൽ 56-ാമത് എൻ.സി.സി. സ്പെഷ്യൽ എൻട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. ഷോർട്ട് സർവീസ് കമ്മിഷൻ വിജ്ഞാപനമാണ്. 55 ഒഴിവുണ്ട്. 

ഒഴിവുകൾ: 

പുരുഷൻ-50 (ജനറൽ കാറ്റഗറി-45, കൊല്ലപ്പെട്ട/പരിക്കേറ്റ സൈനികരുടെ ആശ്രിതർ-5), വനിത-5 (ജനറൽ കാറ്റഗറി-4, കൊല്ലപ്പെട്ട/പരിക്കേറ്റ സൈനികരുടെ ആശ്രിതർ-1).

 

പ്രായം

 2024 ജനുവരി ഒന്നിന് 19-25 വയസ്സ്. അപേക്ഷകർ 1999 ജൂലായ് രണ്ടിനും 2005 ജൂലായ് ഒന്നിനുമിടയിൽ (രണ്ട് തീയതികളുമുൾപ്പെടെ) ജനിച്ചവരായിരിക്കണം. സർവീസിലിരിക്കെ മരണപ്പെട്ടവരുടെ ആശ്രിതർക്കും അപേക്ഷിക്കാം.

യോഗ്യത: 

50 ശതമാനം മാർക്കോടെയുള്ള ബിരുദവും എൻ.സി.സി. (സി) സർട്ടിഫിക്കറ്റും. അവസാനവർഷ ബിരുദവിദ്യാർഥികൾക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം. സർവീസിലിരിക്കെ മരണപ്പെട്ടവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും കാണാതായവരുടെയും മക്കൾക്ക് എൻ.സി.സി. (സി) സർട്ടിഫിക്കറ്റ് ആവശ്യമില്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 49 ആഴ്ച ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ പരിശീലനമുണ്ടാവും.

നിയമനം തുടക്കത്തിൽ 10 വർഷത്തേക്കായിരിക്കും. നാലുവർഷംകൂടി ദീർഘിപ്പിക്കാം. സ്റ്റൈപ്പെൻഡ്: 56,100 രൂപ.വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.joinindianarmy.nic.in കാണുക. അവസാനതീയതി: ഫെബ്രുവരി 6.

കൊവിഡ് 19നെ ഇപ്പോഴും പേടിക്കണം’; കാരണം വിശദീകരിച്ച്‌ ലോകാരോഗ്യ സംഘടന..

ഒരിടവേളയ്ക്ക് ശേഷം കൊവിഡ് 19 വീണ്ടും സജീവമായിരിക്കുന്ന സാഹചര്യമാണ് നിലവില്‍ രാജ്യത്ത് കാണുന്നത്. ഇന്ത്യയില്‍ മാത്രമല്ല യൂറോപ്യൻ രാജ്യങ്ങള്‍ അടക്കം പലയിടങ്ങളിലും കൊവിഡ് 19 കേസുകള്‍ അടുത്തിടെയായി വര്‍ധിച്ചുവരുന്ന സാഹചര്യം തന്നെയാണുള്ളത്.

ജെഎൻ 1 എന്ന വൈരസ് വകഭേഗമാണ് നിലവില്‍ ഏറ്റവുമധികം കൊവിഡ് കേസുകളുണ്ടാക്കുന്നത്. ഇപ്പോള്‍ കേസുകള്‍ കൂടുതലാണെന്ന് പറയുമ്ബോഴും കൊവിഡിനോട് ആളുകള്‍ക്ക് മുമ്ബുണ്ടായിരുന്ന പേടിയോ ആശങ്കയോ ഇല്ല എന്നതാണ് സത്യം.

പക്ഷേ നിസാരമായ ഈ മനോഭാവം നല്ലതല്ല എന്ന ഓര്‍മ്മപ്പെടുത്തലാണ് ലോകാരോഗ്യ സംഘടന ഇക്കാര്യത്തില്‍ നടത്തുന്നത്. കൊവിഡ് 19നെ ഇപ്പോഴും പേടിക്കേണ്ടതുണ്ട് അത് ഇനിയും ഭീഷണിയായി നിലനില്‍ക്കുകയാണ് എന്നാണ് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം അറിയിക്കുന്നത്.

‘ഇക്കഴിഞ്ഞ മാസങ്ങളില്‍ പലയിടത്തും കൊവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതിന്‍റെ തോത് നാല്‍പത് ശതമാനത്തിലധികം ഉയര്‍ന്നിരിക്കുന്നു. ഐസിയു ആവശ്യങ്ങള്‍ 60 ശതമാനത്തിലധികം ഉയര്‍ന്ന സാഹചര്യം വരെ കണ്ടു. ഒരു മാസത്തില്‍ പതിനായിരം പേരാണ് രോഗം മൂലം മരിക്കുന്നത് എങ്കില്‍ അതെല്ലാം തന്നെ നമുക്ക് തടയാൻ കഴിയുമായിരുന്ന മരണങ്ങളായാണ് കണക്കാക്കേണ്ടത്. അങ്ങനെയെങ്കില്‍ ഈ മരണങ്ങള്‍ നമുക്ക് അംഗീകരിക്കാൻ സാധിക്കുമോ? ഇല്ല…’ – ടെഡ്രോസ് അഥനോം പറയുന്നു.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

ജെഎൻ 1 തന്നെയാണ് കൊവിഡ് കേസുകളുയര്‍ത്തുന്നത്. മുമ്ബത്തെ അത്ര തീവ്രത ഇല്ലായിരിക്കും. പക്ഷേ രോഗമുണ്ട്, രോഗകാരി മാറ്റങ്ങള്‍ കൈവരിക്കുന്നു, അത് വ്യാപനം നടത്തുന്നു, ആളുകളെ കൊല്ലുന്നു. ഇത്രയും തുടരുക തന്നെയാണ്. ഓരോ രാജ്യത്തും അതത് സര്‍ക്കാരുകള്‍ ജാഗ്രതയോടെ തുടരണം. ഓരോ വ്യക്തിക്കും ഈ ജാഗ്രത ആവശ്യമാണ്. പരിശോധന, വാക്സിനേഷൻ എന്നിവയെല്ലാം ഉറപ്പാക്കണം- ടെഡ്രോസ് അഥാനോം ഓര്‍മ്മപ്പെടുത്തുന്നു.

friends catering

കൊവിഡ് കേസുകള്‍ ഉയരുന്നു എന്നത് മാത്രമല്ല, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി, മരണം കൂടി എന്ന വസ്തുതകളെല്ലാമാണ് ആശങ്ക സൃഷ്ടിക്കുന്നത്.മുമ്ബേ നാം പിന്തുടര്‍ന്നിരുന്ന കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ തന്നെയാണ് ഇപ്പോഴും പിന്തുടരേണ്ടത്. കഴിയുന്നതും ആള്‍ക്കൂട്ടം ഒഴിവാക്കുക, ഗുണമുള്ള മാസ്ക് ഉപയോഗിക്കുക, കൈകള്‍ വൃത്തിയായി കഴുകിസൂക്ഷിക്കുക, രോഗമുള്ളവര്‍ മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കുക, വാക്സിനെടുക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പൊതുവില്‍ ശ്രദ്ധിക്കാനുള്ളത്.

കുപ്പിവെള്ളം കുടിക്കുന്നവരാണോ?, അടങ്ങിയിരിക്കുന്നത് 2,40,000 നാനോപ്ലാസ്റ്റിക്, അവയവങ്ങള്‍ തകരാറിലായേക്കാം; പഠനറിപ്പോര്‍ട്ട്

ഒരു ലിറ്റര്‍ കുപ്പിവെള്ളത്തില്‍ ശരാശരി 2,40,000 നാനോപ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നതായി പഠനറിപ്പോര്‍ട്ട്.

ഇതില്‍ പലതും വര്‍ഷങ്ങളായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പ്ലാസ്റ്റിക് മാലിന്യത്തിന്റെ ആശങ്കകള്‍ വിലകുറച്ച്‌ കാണുന്നതിന്റെ ആപത്തും നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു ലിറ്റര്‍ കുപ്പിവെള്ളമാണ് പഠനവിധേയമാക്കിയത്. കുപ്പിവെള്ളത്തിലെ നാനോപ്ലാസ്റ്റിക് സാന്നിധ്യം സംബന്ധിച്ചാണ് ഗവേഷണം നടത്തിയത്. മനുഷ്യന്റെ മുടിയുടെ ഏഴില്‍ ഒരു ഭാഗം വരുന്ന നാനോ പ്ലാസ്റ്റിക് ആണ് കണ്ടെത്തിയത്. മുന്‍പത്തെ കണ്ടെത്തലുകളെ അപേക്ഷിച്ച്‌ കുപ്പിവെള്ളത്തിലെ പ്ലാസ്റ്റിക് അംശം നൂറ് ശതമാനം വരെ വര്‍ധിച്ചിരിക്കാമെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുന്‍പത്തെ പഠനറിപ്പോര്‍ട്ടുകളില്‍ 5000 മൈക്രോമീറ്റര്‍ വരെ പ്ലാസ്റ്റിക് അംശം കുപ്പിവെള്ളത്തില്‍ അടങ്ങിയിരിക്കുന്നതായാണ് കണ്ടെത്തല്‍.

മനുഷ്യന്റെ കോശങ്ങള്‍ക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നതാണ് നാനോപ്ലാസ്റ്റിക്. കോശങ്ങളില്‍ തുളച്ചുകയറാന്‍ വരെ ഇവയ്ക്ക് സാധിച്ചേക്കാം. രക്തത്തില്‍ കലര്‍ന്നാല്‍ അവയവങ്ങളെ വരെ തകരാറിലാക്കാം. പൊക്കിള്‍കൊടി വഴി ഗര്‍ഭസ്ഥശിശുവില്‍ വരെ എത്താന്‍ സാധ്യതയുള്ളതിനാല്‍ ഗൗരവത്തോടെ വിഷയത്തെ കാണണമെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

friends catering

കുപ്പിവെള്ളത്തിലെ പ്ലാസ്റ്റിക് അംശം സംബന്ധിച്ചുള്ള സംശയം ശാസ്ത്രജ്ഞര്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ നാനോപ്ലാസ്റ്റിക് കണ്ടെത്താന്‍ ആവശ്യമായ സാങ്കേതികവിദ്യയുടെ അപര്യാപ്തതയാണ് ഇപ്പോഴും സംശയമായി നില്‍ക്കാന്‍ കാരണം. ഇതിന് പരിഹാരമെന്നോണം പുതിയ മൈക്രോസ്‌കോപ്പി സാങ്കേതികവിദ്യ കണ്ടെത്തിയതായും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.ഡേറ്റയെ അടിസ്ഥാനമാക്കിയുള്ള അല്‍ഗോരിതം ഉപയോഗിച്ചാണ് ഈ സാങ്കേതികവിദ്യ പ്രവര്‍ത്തിക്കുന്നത്.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9
Verified by MonsterInsights