Melhores Gambling Dens Online 2024 Leading 10+ Casinos Online

Melhores Gambling Dens Online 2024 Leading 10+ Casinos Online” Pin Up Casino Aviator Pin Up Apostas…

1xbet Официальный Сайт: Мобильная Версия и Многое Другое 1х Официальный Сай

1xbet Официальный Сайт: Мобильная Версия и Многое Другое 1х Официальный Сайт 1xbet Обзор: Ставки на Спорт…

ഓഫീസില്‍ കിടന്നുറങ്ങി, മസ്കിനു വേണ്ടി കഠിനാധ്വാനം ചെയ്തു; ട്വിറ്റർ സീനിയർ എക്സിക്യുട്ടീവിനെയും പിരിച്ചുവിട്ടു

ട്വിറ്ററിൽ വീണ്ടും പിരിച്ചുവിടൽ. ട്വിറ്റർ പ്ലാറ്റ്‌ഫോർമർ ന്യൂസ് മാനേജിങ് എഡിറ്റർ സോ ഷിഫറാണ് പുതിയ പിരിച്ചുവിടൽ വാർത്ത അറിയിച്ചത്. ട്വിറ്റർ സീനിയർ എക്സിക്യൂട്ടിവ് എസ്തർ ക്രോഫോർഡ് അടക്കം നിരവധി പേർക്കാണ് ഇത്തവണ ജോലി നഷ്ടമായത്. ജോലിത്തിരക്കുകാരണം വീട്ടിൽ പോകാനാകാതെ ഓഫീസിലെ തറയിൽ കിടന്നുറങ്ങുന്ന എസ്തറിന്റെ ഫോട്ടോ മുൻപ് വൈറലായിരുന്നു. ബ്യൂ വെരിഫിക്കേഷൻ സബ്‌സ്‌ക്രിപ്‌ഷൻ, വരാനിരിക്കുന്ന പേയ്‌മെന്റ് പ്ലാറ്റ്‌ഫോം തുടങ്ങിയ വിവിധ പ്രോജക്‌റ്റുകൾക്ക് നേതൃത്വം നൽകിയത് എസ്തർ ആയിരുന്നു.

2022 ഒക്ടോബറിൽ മസ്ക് ട്വിറ്റർ ഏറ്റെടുത്തപ്പോൾ പ്രോഡക്‌ട് ടീമിൽ അവശേഷിച്ച ജീവനക്കാരിൽ ഒരാൾ കൂടിയായിരുന്നു എസ്തർ ക്രോഫോർഡ്. പിരിച്ചുവിടലിനു പിന്നാലെ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ എസ്തർ ക്രോഫോർഡ് ട്വിറ്ററിനെതിരെ രംഗത്തു വന്നു. ”ട്വിറ്റർ 2.0 വിനു വേണ്ടിയുള്ള എന്റെ കഠിനാധ്വാനവും ശുഭാപ്‌തി വിശ്വാസവും വേണ്ടിയിരുന്നില്ല എന്നാണ് ഈ പിരിച്ചുവിടൽ തെളിയിക്കുന്നത്. ഈ പ്രശ്നങ്ങൾക്കും അരാജകത്വത്തിനും ഇടയിലും പ്രവർത്തിച്ച ടീമിനെയോർത്ത് അഭിമാനിക്കുന്നു”, എന്നാണ് പുറത്താക്കലിന് പിന്നാലെ എസ്‌തർ ട്വീറ്റ് ചെയ്തത്.

സ്‌ക്രീൻ ഷെയറിങ് ആപ്ലിക്കേഷനായിരുന്ന സ്‌ക്വാഡിന്റെ സിഇഒ ആയിരുന്നു എസ്‌തർ. 2020 ഡിസംബറിൽ സ്‌ക്വാഡിനെ ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു എസ്‌തർ കമ്പനിയുടെ ഭാഗമായത്. മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നതിന് മുൻപ് എസ്തർ ക്രോഫോർഡ് ആയിരുന്നു സ്ക്വാഡിന്റെ സിഇഒ. മസ്കിന്റെ വരവോടെ എസ്തർ ട്വിറ്ററിന്റെ ഡിസൈൻ, എഞ്ചിനീയറിംഗ്, പ്രൊഡക്ട് വിഭാ​ഗങ്ങളിലെ നേതൃ സ്ഥാനത്തെത്തി. പിന്നീട് ബ്ളൂ വെരിഫിക്കേഷൻ ഉൾപ്പെടെ നിരവധി നിർണായ പ്രോജക്ടുകൾക്കും ഇവർ നേതൃത്വം വഹിച്ചു.

എസ്തർ ക്രോഫോർഡിനെ കൂടാതെ, പുതിയതായി പിരിച്ചുവിട്ടവരിൽ 2021-ൽ 2021 ല്‍ ട്വിറ്റര്‍ ഏറ്റെടുത്ത ന്യൂസ് ലെറ്റര്‍ പ്ലാറ്റ്‌ഫോമായ റിവ്യുവിന്റെ സ്ഥാപകനായ മാർട്ടിജൻ ഡി കുയ്‌പറെയും ഉണ്ട്. തന്റെ രീതിയുമായി പൊരുത്തപ്പെട്ട ജീവനക്കാരെക്കൂടിയാണ് ഇത്തവണ മസ്‌ക് പിരിച്ചുവിട്ടതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തവണ ട്വിറ്റർ 200 ജീവനക്കാരെ പിരിച്ചുവിട്ടതായി പ്രത്യേക റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ പറയുന്നു. പുതിയ പിരിച്ചുവിടലുകൾക്ക് ശേഷം, മസ്‌ക് കമ്പനിയിൽ ഒരു പുതിയൊരു ടീമിനെ കൊണ്ടുവരാൻ പോകുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ട്വിറ്റർ 2.0 ക്കായി ജീവനക്കാർ അശ്രാന്ത പരിശ്രമം നടത്തണമെന്ന നിർ​ദേശമാണ് മസ്‌‌ക് മുന്നോട്ടുവെച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ട്വിറ്റർ പകുതിയോളം തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. പിന്നീട് കമ്പനി ജീവനക്കാരെ പല ബാച്ചുകളായി പിരിച്ചുവിടുകയും മസ്‌കിന്റെ നേതൃത്വത്തിൽ ചെലവ് ചുരുക്കാൻ കടുത്ത നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നതിന് മുൻപ് കമ്പനിയിൽ ഏകദേശം 7,500 ജീവനക്കാരുണ്ടായിരുന്നു. കഴിഞ്ഞ മാസം മസ്ക് വെളിപ്പെടുത്തിയ കണക്കുകൾ പ്രകാരം നിലവിൽ കമ്പനിയിലെ മൊത്തം ജീവനക്കാരുടെ എണ്ണം 2,000 മാത്രമാണ്.

കാനഡയിൽ കുടിയേറാം; മൂന്ന് പ്രവശ്യകളിൽ പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ പ്രോഗ്രാമുകളിലൂടെ അപേക്ഷകർക്ക് ക്ഷണം

പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ പ്രോഗ്രാമുകളിലൂടെ കാനഡയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന നിരവധി പേരുണ്ടാകും. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ, ക്യൂബെക്ക്, മാനിറ്റോബ എന്നീ പ്രവശ്യകൾ അടുത്തിടെ…

ദർശന പട്ടേൽ: കാലിഫോര്‍ണിയ സ്റ്റേറ്റ് അസംബ്ലിയിലേക്ക് മത്സരിക്കാൻ ഇന്ത്യന്‍ വംശജയായ ശാസ്ത്രജ്ഞ

2024-ല്‍ കാലിഫോര്‍ണിയ സ്റ്റേറ്റ് അസംബ്ലി ഡിസ്ട്രിക്റ്റ് 76ൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍-അമേരിക്കന്‍ വംശജയായ വനിതാ ശാസ്ത്രജ്ഞ ദര്‍ശന പട്ടേല്‍. ബ്രയാന്‍ മെയ്ന്‍ഷെയിന്‍ ഒഴിയുന്ന നോര്‍ത്ത് കൗണ്ടി സീറ്റ് പിടിക്കാനാണ് 48 കാരിയായ പട്ടേലിന്റെ ശ്രമം.

‘അമേരിക്കന്‍ സ്വപ്നം സാക്ഷാത്കരിക്കാന്‍ പാടുപെടുന്ന കുടിയേറ്റക്കാരുടെ മകള്‍ എന്ന നിലയില്‍, പ്രയാസകരമായ സമയങ്ങളില്‍ ഇത്തരം കുടുംബങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ എന്താണെന്ന് എനിക്കറിയാം,’ സാമൂഹിക പ്രവര്‍കത്തകയും ഡെമോക്രാറ്റുമായ പട്ടേല്‍ പറഞ്ഞതായി ടൈംസ് ഓഫ് സാന്‍ ഡിയാഗോ റിപ്പോര്‍ട്ട് ചെയ്തു.

‘ഓരോ വ്യക്തിക്കും വിജയിക്കാനും നേട്ടമുണ്ടാക്കാനും അവസരമുണ്ടെന്ന് ഉറപ്പാക്കുന്നതിനായാണ് ഞാന്‍ മത്സരിക്കുന്നത്. ഒരു ശാസ്ത്രജ്ഞ, സ്‌കൂള്‍ ബോര്‍ഡ് അംഗം, നേതാവ് എന്നീ നിലകളിലുള്ള എന്റെ അനുഭവം ജനങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാൻ ഉപയോഗിക്കാനാകും, പട്ടേല്‍ പറഞ്ഞു.

സാമ്പത്തിക കെടുകാര്യസ്ഥതയും തട്ടിപ്പ് ആരോപണവും ഉയര്‍ന്ന പോവേ യൂണിഫൈഡ് സ്കൂൾ ഡിസ്‌ട്രിക്‌ട് ബോർഡിലേയ്ക്ക് പട്ടേലിനെ തിരഞ്ഞെടുത്തിരുന്നു. പട്ടേല്‍ സ്‌കൂള്‍ ഡിസ്ട്രിക്കിന്റെ സാമ്പത്തിക സ്ഥിതി പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. 2020 ല്‍ പട്ടേല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സ്‌കൂള്‍ ബോര്‍ഡിലെ ജോലിക്ക് പുറമേ, പട്ടേല്‍ കാലിഫോര്‍ണിയ കമ്മീഷന്‍ ഓണ്‍ ഏഷ്യന്‍ ആന്‍ഡ് പസഫിക് ഐലന്‍ഡര്‍ അമേരിക്കന്‍ അഫയേഴ്‌സിലും സാന്‍ ഡീഗോ കൗണ്ടി സ്‌കൂള്‍ ബോര്‍ഡ്‌സ് അസോസിയേഷന്റെ പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്നുണ്ട്.

റാഞ്ചോ പെനാസ്‌ക്വിറ്റോസ് പ്ലാനിംഗ് ബോര്‍ഡ്, റാഞ്ചോ പെനാസ്‌ക്വിറ്റോസ് ടൗണ്‍ കൗണ്‍സില്‍, പാര്‍ക്ക് വില്ലേജ് എലിമെന്ററി സ്‌കൂള്‍ പി.ടി.എ.യും എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ബോര്‍ഡ് എന്നിവയില്‍ പട്ടേല്‍ എക്സിക്യൂട്ടീവ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

തന്റെ കൗമാരപ്രായത്തിലാണ് പട്ടേലിന്റെ കുടുംബം കാലിഫോര്‍ണിയയിലേക്ക് കുടിയേറിയത്. പട്ടേലും അവരുടെ ഭര്‍ത്താവും മൂന്ന് പെണ്‍മക്കളും സാന്‍ ഡിയാഗോയിലാണ് താമസിക്കുന്നത്. പട്ടേല്‍ ഓക്സിഡന്റല്‍ കോളേജില്‍ ബയോകെമിസ്ട്രിയില്‍ ബിഎയും ഇര്‍വിനിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് ബയോഫിസിക്സില്‍ പിഎച്ച്ഡിയും നേടിയിട്ടുണ്ട്.

കിക്മയിലെ എംബിഎ വിദ്യാർത്ഥികൾക്കു തൊഴിൽ

സംസ്ഥാന സഹകരണ യൂണിയന്റെ നേതൃത്വത്തിൽ നെയ്യാർ ഡാമിൽ പ്രവർത്തിക്കുന്ന കിക്മയിൽ നിന്നും പഠിച്ചിറങ്ങുന്ന എം.ബി.. വിദ്യാർഥികൾക്ക് തൊഴിൽ സാധ്യത ഉറപ്പു വരുത്താൻ വിവിധ സഹകരണ സ്ഥാപനങ്ങളുമായി ധാരണാ പത്രം ഒപ്പു വയ്ക്കുന്നു. സഹകരണ മേഖലയിലെ ഇന്റൻഷിപ്പ്പ്രോജക്ട്മാനേജ്‌മെന്റ് ട്രയിനി എന്നീ സാധ്യതകൾ തിരിച്ചറിഞ്ഞ് മാനേജ്‌മെന്റ് വിദ്യാർഥികൾക്ക് സഹകരണ മേഖലയിൽ പരമാവധി സാധ്യതകളും തൊഴിൽ അവസരങ്ങളും ഒരുക്കുന്നതിനാണിത്. ആദ്യഘട്ടത്തിൽ സഹകരണ മേഖലയിലെ മുൻ നിര സ്ഥാപനങ്ങളായ കേരളാ ബാങ്ക്ഹാന്റക്‌സ്മാർക്കറ്റ് ഫെഡ്ഹൗസിങ് ഫെഡ്റബ്ബർമാർക്ക്റെയ്ഡ്‌കോ തുടങ്ങിയ സ്ഥാപനങ്ങളുമായാണ് കരാർ ഒപ്പിടുന്നത്. മാർച്ച് രണ്ടിനു വൈകീട്ട് നാലിന് ഊറ്റുകുഴിയിലുള്ള സംസ്ഥാന സഹകരണ യൂണിയൻ ആസ്ഥാന മന്ദിരത്തിൽ നടക്കുന്ന ചടങ്ങ് സഹകരണ, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർസഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിസഹകരണ സംഘം രജിസ്ട്രാർ ടി വി സുഭാഷ്കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽഅഡീഷണൽ രജിസ്ട്രാർ സെക്രട്ടറി ഗ്ലാഡി ജോൺ പുത്തൂർസംസ്ഥാന സഹകരണ യൂണിയൻ ഭരണ സമിതി അംഗം വിദ്യാധരൻ കാണിജനറൽ മാനേജർ എം ബി അജിത്കുമാർകിക്മ ഡയറക്ടർ ഇൻ ചാർജ് ഡോ. രാകേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുക്കും.

പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ പ്രതിരോധശേഷി കുറയുമെന്ന് പുതിയ പഠനം

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി കുറയ്ക്കുമെന്ന് പുതിയ പഠനം. മൗണ്ട് സീനായിലെ ഇക്കാൻ സ്കൂൾ ഓഫ് മെഡിസിനിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നത് അണുബാധയ്ക്കെതിരായ ശരീരത്തിന്‍റെ പ്രതിരോധം ദുർബലമാക്കുകയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് പഠനത്തിൽ വ്യക്തമായത്.

എലികളിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നത് രോഗപ്രതിരോധത്തെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ തലച്ചോറിന്റെ പ്രതികരണത്തിന് കാരണമാകുമെന്ന് ആദ്യമായി തെളിയിക്കുന്ന പഠനമാണിത്. പ്രഭാതഭക്ഷണം സംബന്ധിച്ച പുതിയ പഠന റിപ്പോർട്ട് ഇമ്മ്യൂണിറ്റി ജേണലിൽ പ്രസിദ്ധീകരിച്ചു.

രാവിലത്തെ ഉപവാസം ആരോഗ്യകരമാണെന്ന അവബോധം വർദ്ധിച്ചുവരികയാണ്, ഉപവാസത്തിന്റെ ഗുണങ്ങൾക്ക് ധാരാളം തെളിവുകളുണ്ട്. എന്നാൽ രാവിലെ ഭക്ഷണം കഴിക്കാതിരിക്കുന്നത് ദോഷകരമായി ബാധിക്കുമെന്ന് ഞങ്ങളുടെ പഠനം തെളിയിച്ചിട്ടുണ്ട്,” ഗവേഷക സംഘത്തിലെ പ്രധാനിയായ ഫിലിപ്പ് സ്വിർസ്കി പറഞ്ഞു.

“പഠനത്തിൽ നാഡീവ്യൂഹവും രോഗപ്രതിരോധവും തമ്മിലുള്ള ബന്ധത്തെ എടുത്തു കാണിക്കുന്നുണ്ട്. ഏതാനും മണിക്കൂറുകൾ മാത്രമുള്ള താരതമ്യേന ചെറിയ ഉപവാസം മുതൽ 24 മണിക്കൂർ കഠിനമായ ഉപവാസം വരെയുള്ളവ രോഗപ്രതിരോധ വ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നതാണ് പഠനത്തിലൂടെ മനസിലാക്കാൻ ഗവേഷകർ ശ്രമിച്ചത്.

പഠനത്തിന് ഉപയോഗിച്ച എലികളെ രണ്ടു വിഭാഗങ്ങളായി തിരിച്ചു. ഒരു കൂട്ടർക്ക് ഉറക്കമുണർന്ന ഉടൻ തന്നെ പ്രഭാതഭക്ഷണം നൽകി. രണ്ടാമത്തെ വിഭാഗത്തിലെ എലികൾക്ക് പ്രഭാത ഭക്ഷണം നൽകിയില്ല. രണ്ടു വിഭാഗത്തിലെയും എലികളുടെ നാലു മണിക്കൂറിനും എട്ടു മണിക്കൂറിനും ശേഷമുള്ള രക്ത സാംപിൾ പരിശോധിച്ചു. രാവിലെ ഭക്ഷണം നൽകാതിരുന്ന എലികളുടെ രക്തത്തിൽ മോണോസൈറ്റിന്‍റെ അളവിൽ പ്രകടമായ വ്യത്യാസമുണ്ടെന്ന് കണ്ടെത്തി. ഇത് പ്രതിരോധശേഷിയിൽ നിർണായക പങ്ക് വഹിക്കുന്ന വെളുത്ത രക്താണുക്കളുടെ അളവിലും കാര്യമായ വ്യത്യാസത്തിന് ഇടയാക്കി. എന്നാൽ രാവിലെ ഭക്ഷണം നൽകിയ എലികളിൽ മോണോസൈറ്റിന്‍റെ അളവിൽ ഒരു വ്യത്യാസവും ഉണ്ടായിരുന്നില്ല.

 

ട്രെയിൻ റിവേഴ്സിൽ വന്ന് യാത്രക്കാരെ ഇറക്കുമോ? സ്റ്റേഷനിൽ നിർത്താതെ പാഞ്ഞ നിലമ്പൂർ ട്രെയിന് സംഭവിച്ചതെന്ത് ?

തുവ്വൂർ സ്റ്റേഷനിലെ പതിവ് യാത്രക്കാരെയെല്ലാം അമ്പരപ്പിക്കുന്ന കാഴ്ച്ചയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. കൊച്ചുവേളിയിൽ നിന്നും നിലമ്പൂരിലേക്കുള്ള രാജ്യറാണി എക്സ്പ്രസ് ട്രെയിനിന്റെ പതിവ് സ്റ്റോപ്പാണ് മലപ്പുറം ജില്ലയിലെ തുവ്വൂർ എന്ന കുഞ്ഞു റെയിൽവേ സ്റ്റേഷൻ. പതിവ് യാത്രക്കാരാണ് ട്രെയിനിൽ അധികവും.

പതിവു പോലെ തുവ്വൂർ സ്റ്റേഷനിൽ ഇറങ്ങാനുള്ളവർ ബാഗും സാധനങ്ങളുമായി തയ്യാറായി നിന്നു. പക്ഷേ, സ്റ്റേഷൻ എത്താറായിട്ടും നിർത്താനുള്ള ലക്ഷണമൊന്നും ട്രെയിനിനില്ല. പുലർച്ചെയാണ് രാജ്യറാണി തുവ്വൂരിൽ എത്തുക. തുവ്വൂർ കഴിഞ്ഞിട്ടും കുതിച്ചു പായുന്ന ട്രെയിൻ കണ്ട് യാത്രക്കാരെ കൂട്ടാൻ എത്തിയവരും ഓട്ടോ തൊഴിലാളികളുമടക്കം അന്തംവിട്ടു.

കൂകിപ്പാഞ്ഞു പോയ ട്രെയിൻ പെട്ടെന്ന് എന്തോ ഓർത്ത പോലെ രണ്ട് കിലോമീറ്റർ ദൂരം മുന്നോട്ടു പോയതിനു ശേഷം റിവേഴ്സ് എടുത്ത് തിരിച്ചുവന്ന് യാത്രക്കാരെ ഇറക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് യാത്രക്കാർക്കും അറിയില്ല. ട്രെയിൻ നിർത്താതെ പോകുന്നത് കണ്ടപ്പോൾ തുവ്വൂരിൽ ഇറങ്ങേണ്ട യാത്രക്കാർ ബഹളമുണ്ടാക്കാനും തുടങ്ങി. ആദ്യമായാണ് ഒരു ട്രെയിൻ പുറകോട്ടെടുത്ത് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് കാണ്ടത് എന്നാണ് യാത്രക്കാരിൽ പലരും പറയുന്നത്.

ട്രെയിൻ നിർത്താതെ പോകുന്നതു കണ്ട് യാത്രക്കാരെ കൂട്ടാൻ വന്ന പലരും അടുത്ത സ്റ്റേഷനായ വാണിയമ്പലത്തേക്ക് പുറപ്പെട്ടു. പകുതി ദൂരം എത്തിയപ്പോഴാണ് ട്രെയിൻ പുറകോട്ടു പോയി തുവ്വൂരിൽ നിർത്തിയ കാര്യം അറിയുന്നത്. വാണിയമ്പലത്തേക്ക് പോയവർ വീണ്ടും തുവ്വൂരിലേക്ക് മടങ്ങുകയായിരുന്നു.നിലമ്പൂരിൽ നിന്നും 19 കിലോമീറ്റർ അകലെയുള്ള സ്റ്റേഷനാണ് തുവ്വൂർ. ഷോർണൂരിൽ നിന്നും 45 കിലോമീറ്റർ കഴിഞ്ഞാണ് ഈ സ്റ്റേഷനിൽ എത്തുന്നത്. തുവ്വൂരിനും നിലമ്പൂരിനുമിടയിൽ വാണിയമ്പലമാണ് ഏക സ്റ്റേഷൻ. പുലർച്ചെ 4.50 നാണ് രാജ്യറാണി എക്സ്പ്രസ് തുവ്വൂരിലെത്തുന്നത്. വിദ്യാർഥികള‌ടക്കം ഏകദേശം 50 ആളുകൾ തുവ്വൂരിൽ ഇറങ്ങാനുണ്ടായിരുന്നു. ട്രെയിൻ നിർത്താതെ പോകാനുള്ള കാരണം വ്യക്തമല്ല.

 

മാർച്ച് ഒന്നു മുതൽ പി.ജി. ഡോക്ടർമാരുടെ സേവനം ഗ്രാമീണ മേഖലയിലും

മാർച്ച് ഒന്നു മുതൽ സംസ്ഥാനത്തെ സർക്കാർസ്വകാര്യ മേഖലയിലെ പിജി ഡോക്ടർമാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജുകളിലെ രണ്ടാം വർഷ പിജി ഡോക്ടർമാരെ താലൂക്ക്ജില്ലജനറൽ ആശുപത്രികളിലേക്കാണ് നിയമിക്കുന്നത്. നാഷണൽ മെഡിക്കൽ കമ്മീഷന്റെ നിബന്ധനയനുസരിച്ച് പിജി വിദ്യാർഥികളുടെ ട്രെയിനിംഗിന്റെ ഭാഗമായി ജില്ലാ റെസിഡൻസി പ്രോഗ്രാമനുസരിച്ചാണ് ഇവരെ വിന്യസിക്കുന്നത്. താലൂക്ക് തലം മുതലുള്ള ആശുപത്രികളിൽ മെഡിക്കൽ കോളേജുകളിലെ സ്പെഷ്യലിറ്റി വിഭാഗങ്ങളിലെ പിജി ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്നതോടെ ആ ആശുപത്രികൾക്ക് സഹായകരമാകും. മെഡിക്കൽ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും റഫറൽബാക്ക് റഫറൽ സംവിധാനങ്ങൾ നടപ്പിലാക്കാൻ നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.

ജില്ലാ റെസിഡൻസി പ്രോഗ്രാം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ഡിസംബർ രണ്ടിന് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നാണ് അന്തിമ തീരുമാനമെടുത്തത്. സംസ്ഥാനതല നോഡൽ ഓഫീസറായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേയും പ്രോഗ്രാം കോ-ഓർഡിനേറ്ററായി ആരോഗ്യ വകുപ്പ് ഡയറക്ടറേയും ചുമതലപ്പെടുത്തി. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും ഏകോപനത്തിനുമായി ഡി.എം.ഇ. കോ-ഓർഡിനേററ്ററായി ഡോ. സി. രവീന്ദ്രനെ നിയമിച്ചു. ജില്ലാ റെസിഡൻസി പ്രോഗ്രാമിന്റെ ഭാഗമായി സ്റ്റിയറിംഗ് കമ്മിറ്റിയും ജില്ലാതല കമ്മിറ്റിയും രൂപീകരിച്ചു. ജില്ലാ റെസിഡൻസി പ്രോഗ്രാം നടപ്പിലാക്കുന്നതിനായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മാർഗരേഖ പുറത്തിറക്കി.

സർക്കാർ മെഡിക്കൽ കോളേജുകളിലെ 854, സ്വകാര്യ മെഡിക്കൽ കോളേജുകളിലെ 430, എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ടിലെ 98 എന്നിങ്ങനെ ആകെ 1382 പിജി ഡോക്ടർമാരെയാണ് വിവിധ ആശുപത്രികളിലേക്ക് നിയമിക്കുന്നത്. 9 സർക്കാർ മെഡിക്കൽ കോളേജുകളിലേയും ആർസിസിയിലേയും 19 സ്വകാര്യ മെഡിക്കൽ കോളേജുകളിലേയും പിജി ഡോക്ടർമാർ ഇതിലുൾപ്പെടും. 3 മാസം വീതമുള്ള 4 ഗ്രൂപ്പുകളായിട്ടാണ് ഇവരുടെ സേവനം ലഭ്യമാകുന്നത്. പരമാവധി അതത് ജില്ലകളിലെ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള പിജി ഡോക്ടർമാരെയാണ് നിയമിക്കുന്നത്. മെഡിക്കൽ കോളേജുകളില്ലാത്ത ജില്ലകളിൽ മറ്റ് ജില്ലകളിൽ നിന്നും വിന്യസിക്കും.

100 കിടക്കകൾക്ക് മുകളിൽ വരുന്ന താലൂക്കുതല ആശുപത്രികൾ മുതലുള്ള78 ആശുപത്രികളിലാണ് ഇവരെ നിയമിക്കുന്നത്. താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിജില്ലാജനറൽ ആശുപത്രിമാനസികാരോഗ്യ കേന്ദ്രംസ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിടി.ബി. സെന്റർപബ്ലിക് ഹെൽത്ത് ലാബ് എന്നിവിടങ്ങളിലാണ് ഇവരുടെ സേവനം ലഭ്യമാക്കുക. പിജി വിദ്യാർത്ഥികൾക്കും ഈ പദ്ധതി ഏറെ ഗുണം ചെയ്യും. മികച്ച പരിശീലനം നേടാനും സംസ്ഥാനത്തെ ജില്ലാതല ആരോഗ്യ സംവിധാനങ്ങളെ അടുത്തറിയാനും സാമൂഹികമായി ഇടപെടാനുമുള്ള അവസരം ഇതിലൂടെ സാധ്യമാകുന്നു.

ആ നീല ലോ​ഗോ ഇനിയില്ല; പുത്തൻ ബ്രാൻഡ് ലോഗോയുമായി നോക്കിയ

അറുപത് വർഷം പഴക്കമുള്ള ബ്രാൻഡ് ലോഗോ മാറ്റാനുള്ള തീരുമാനത്തിലാണ് പ്രമുഖ ടെലികോം കമ്പനിയായ നോക്കിയ. ഞായറാഴ്ചയാണ് കമ്പനി ഇക്കാര്യം പ്രഖ്യാപിച്ചത്. ടെലികോം മേഖലയിൽ മത്സരം കടുക്കുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ ഈ പുതിയ മാറ്റം.

“നോക്കിയ” എന്ന വാക്ക് രൂപപ്പെടുത്തുന്ന അഞ്ച് വ്യത്യസ്ത രൂപങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ ലോഗോ. പഴയ ലോഗോയുടെ നീല നിറം പൂർണ്ണമായി ഉപേക്ഷിച്ചു, പകരം നിരവധി നിറങ്ങളുടെ ഒരു സംയോജനമാണ് പുതിയ ലോഗോയിലുള്ളത്.“സ്‌മാർട്ട്‌ഫോൺ വിപണിയുമായി ഞങ്ങൾക്ക് ബന്ധമുണ്ടായിരുന്നു, പക്ഷെ ഇപ്പോൾ ഞങ്ങൾ ഒരു ടെക്‌നോളജി ബിസിനസ്സ് കമ്പനിയാണ്,” നോക്കിയയുടെ ചീഫ് എക്‌സിക്യൂട്ടീവ് പെക്ക ലൻഡ്‌മാർക്ക് റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“കഴിഞ്ഞ വർഷം കമ്പനിയ്ക്ക് എന്റർപ്രൈസസിൽ 21% വളർച്ചയുണ്ടായി, ഇത് നിലവിൽ ഞങ്ങളുടെ വിൽപ്പനയുടെ 8% ആണ്, അതായത് ഏകദേശം 2 ബില്യൺ യൂറോ (2.11 ബില്യൺ ഡോളർ), അത് കഴിയുന്നത്ര വേഗത്തിൽ ഇരട്ട അക്കത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്. അതാണ് കമ്പനിയുടെ ലക്ഷ്യം.” ലൻഡ്‌മാർക്ക് പറഞ്ഞു.

പ്രമുഖ ടെക്‌നോളജി സ്ഥാപനങ്ങൾ നോക്കിയ പോലുള്ള ടെലികോം ഗിയർ നിർമ്മാതാക്കളുമായി സഹകരിച്ച് സ്വകാര്യ 5G നെറ്റ്‌വർക്കുകളും ഓട്ടോമേറ്റഡ് ഫാക്ടറികൾക്കുള്ള ഗിയറുകളും ഉപഭോക്താക്കൾക്ക് വിൽക്കുന്നുണ്ട്, ഇത് കൂടുതലും നിർമ്മാണ മേഖലയിലാണ്. നോക്കിയ അതിന്റെ വ്യത്യസ്ത ബിസിനസുകളുടെ വളർച്ചാ നിരക്ക് അവലോകനം ചെയ്യാനും ഓഹരി വിറ്റഴിക്കൽ ഉൾപ്പെടെയുള്ള ബദലുകൾ പരിഗണിക്കാനും പദ്ധതിയിടുന്നുണ്ട്.

Verified by MonsterInsights