Blog

കുറിഞ്ഞി പൂത്ത് വീണ്ടും മലയിടുക്കുകൾ, സഞ്ചാരികളെ സ്വാഗതം ചെയ്ത് കല്യാണത്തണ്ട്.

ഇടുക്കിയിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം. 12 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞികൾ എക്കാലവും ദൃശ്യമനോഹാരിതയുടെ മായാക്കാഴ്ചയാണ് സമ്മാനിക്കുന്നത്. ആ കാഴ്ചയാണിപ്പോൾ കട്ടപ്പന കല്യാണത്തണ്ട് മലനിരകളിലേക്ക് വിരുന്നെത്തിയിരിക്കുന്നത്. മിഴിവേകുന്ന ഈ കാഴ്ച ആസ്വദിക്കാനും ചിത്രങ്ങൾ പകർത്താനുമായി നിരവധിപേരാണ് കല്യാണത്തണ്ടിലേക്ക് എത്തുന്നത്. മൂന്നാറിന്റെ സ്വന്തം നീലക്കുറിഞ്ഞി ലോകത്തിന് തന്നെ അത്ഭുതക്കാഴ്ചയാണ്. രാജമലയിൽ വിരിയുന്ന നിലകുറിഞ്ഞിക്ക് സമാനമാണ് കട്ടപ്പനയിലേതും.

ഇടുക്കി അണക്കെട്ടിന്റെ വിദൂര ദൃശ്യങ്ങൾക്ക് നൽകുന്ന മനോഹാരിതയ്‌ക്ക് മാറ്റുകൂട്ടുകയാണ് കല്യാണത്തണ്ടിലെ നീലക്കുറിഞ്ഞികൾ. കുറിഞ്ഞി പൂത്താൽ കാണാൻ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ആളുകൾ ഓടിയെത്താറുണ്ട്. ഒരുമാസം കൂടിക്കഴിഞ്ഞാൽ മലനിരകൾക്ക് മുഴുവൻ നീലനിറമാകും. ഓണത്തോടെ സഞ്ചാരികളെ കൊണ്ട് നിറയും കല്യാണത്തണ്ട്.” കട്ടപ്പന ചെറുതോണി റൂട്ടിൽ നിർമ്മല സിറ്റിയിൽ നിന്ന് 2 കിലോമീറ്ററോളം ഉള്ളിലേക്ക് സഞ്ചരിച്ചാൽ കല്യാണത്തണ്ടിലെത്താം. ഇവിടെ നിന്ന് ഇടത്തേക്ക് മറ്റൊരു മലയിലൂടെ മുകളിലേക്ക് എത്തിയാൽ നീലവസന്തം കാണാം. വീശിയടിക്കുന്ന കാറ്റിൽ തലയാട്ടി നിൽക്കുന്ന നീലപൂക്കൾ. മഞ്ഞുവീഴുന്ന കല്യാണത്തണ്ട് മലനിരകളെ കൂടുതൽ മനോഹരിതമാക്കുന്ന കാഴ്ചകൾ കണ്ട് സഞ്ചാരികൾക്ക് മടങ്ങാം.

ബ്രെയിൻ ട്യൂമർ ; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്.

ഇന്ത്യയിൽ പ്രതിവർഷം 40,000 പുതിയ ബ്രെയിൻ ട്യൂമർ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായി പഠനം. ഇന്ത്യയിൽ ഓരോ വർഷവും 32,000 പുതിയ ബ്രെയിൻ ട്യൂമർ കേസുകൾ രേഖപ്പെടുത്തുന്നതായി ഇൻ്റർനാഷണൽ അസോസിയേഷൻ ഓഫ് കാൻസർ രജിസ്‌ട്രീസ് (IARC) പുറത്തിറക്കിയ GLOBOCAN പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.” ബ്രെയിൻ ട്യൂമറുകൾ തലച്ചോറിൻ്റെ പ്രവർത്തനത്തെ ബാധിക്കും. ബ്രെയിൻ ട്യൂമറുകൾ ചികിത്സിക്കാൻ നിരവധി മാർഗങ്ങളുണ്ട്. തലച്ചോറിനുള്ളിലോ പുറത്തോ വളരുന്ന അസാധാരണമായ കോശങ്ങളെ ബ്രെയിൻ ട്യൂമർ എന്ന് വിളിക്കുന്നു. മസ്തിഷ്ക മുഴകളിൽ ചിലത് ദോഷകരമോ ചിലത് മാരകമോ ആയേക്കാം. ചില മുഴകൾ അതിവേഗം വലുതാകുന്നു. “

മസ്തിഷ്ക മുഴകൾ ആരോഗ്യത്തെയും തലച്ചോറിൻ്റെ പ്രവർത്തന രീതിയെയും ബാധിക്കും. ബ്രെയിൻ ട്യൂമറിൻ്റെ ചില ലക്ഷണങ്ങൾ അറിയാം..

1. തലവേദന (തലവേദന വഷളാകുന്നത് ബ്രെയിൻ ട്യൂമറിൻ്റെ ഒരു സാധാരണ ലക്ഷണമാണ്. ബ്രെയിൻ ട്യൂമർ സമ്മർദ്ദം വർദ്ധിപ്പിക്കുകയും പതിവായി തലവേദന ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് തലവേദനയ്ക്ക് കാരണമാകാം.)

2. മാനസികാവസ്ഥയിലെ മാറ്റങ്ങൾ (തലച്ചോറിൻ്റെ സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന ബ്രെയിൻ ട്യൂമറുകൾ വ്യക്തിത്വത്തെയും പെരുമാറ്റത്തെയും ബാധിച്ചേക്കാം. അവ മാനസികാവസ്ഥയിലെ മാറ്റങ്ങൾക്കും ഇടയാക്കും.) 

3. ഓർമ്മക്കുറവ്

4. ക്ഷീണം.

വിദ്യാർഥികൾക്കൊരു ആശ്വാസ വാർത്ത; സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുമെന്ന് മന്ത്രി.

സംസ്ഥാനത്ത് സ്കൂൾ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയൊരു പരാതിയാണ് ബാ​ഗുകളുടെ അമിത ഭാരം. ഒന്നാം ക്ലാസിലെ കുട്ടികൾക്ക് പോലും ഒരുപാട് പുസ്തകഭാരം പേറേണ്ടിവരുന്നു എന്നതാണ് വെല്ലുവിളി. എന്നാൽ ആ ബുദ്ധിമുട്ടിന് അറുതി വരുന്നു. സ്കൂൾ ബാ​ഗുകളുടെ ഭാരം കുറയ്ക്കാനൊരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഒന്നാം ക്ലാസിൽ 1.6 കിലോ മുതൽ 2.2 കിലോ വരെ ആക്കുമെന്ന് മന്ത്രി അറിയിച്ചു. പത്താം ക്ലാസിൽ ഭാരം രണ്ടര കിലോയ്ക്കും നാലര കിലോയ്ക്കും ഇടയിലാക്കുമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഇത് സംബന്ധിച്ച് നിർദേശം ഉടൻ നൽകും. മാസത്തിൽ നാല് ദിവസം ബാഗ് ഒഴിവാക്കലും പരി​ഗണനയിലുണ്ട്. രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടൽ.

പാഠപുസ്തകങ്ങളുടെ ഭാരം കുറയ്ക്കാൻ നിലവിൽ എല്ലാ പാഠപുസ്തകങ്ങളും രണ്ട് ഭാഗങ്ങളായിട്ടാണ് കുട്ടികൾക്ക് അച്ചടിച്ച് വിതരണം ചെയ്യുന്നത്. ഒരു ഭാഗത്തിന് 100നും 120നും ഇടയിലുള്ള പേജുകൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. എങ്കിലും ആകെ സ്‌കൂൾ ബാഗുകളുടെ ഭാരം കൂടുതലാണെന്ന് ആക്ഷേപം നിലനിൽക്കുന്നുണ്ടെന്നും അതിനാലാണ് മാറ്റമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ദേ നോക്കൂ ; വാട്സ്ആപ്പിൽ ഇനി നെറ്റില്ലാതെയും ഫോട്ടോകളും വീഡിയോകളും അയക്കാം.

ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിന് പുതിയ ഫീച്ചർ എപ്പോഴും അവതരിപ്പിച്ച് ജനശ്രദ്ധ നേടുകയാണ്് വാട്സ്ആപ്പ്. ഇന്റർനെറ്റില്ലാതെ മറ്റൊരു ഫോണിലേക്ക് ഫയലുകൾ അയയ്ക്കാൻ കഴിയുന്ന ഫീച്ചർ വാട്സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോർട്ട്. ഫയലുകൾ കൈമാറാൻ ‘നിയർ ബൈ ഷെയർ’ ഫീച്ചർ കണ്ടെത്തിയതായി വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തു.

ഇന്റർനെറ്റ് കണക്ഷനില്ലാതെ തന്നെ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കുന്ന ഫയലുകൾ എൻക്രിപ്റ്റഡ് ആയിരിക്കും. ഇതുവഴി തട്ടിപ്പിൽ നിന്ന് സംരക്ഷണവും ഉറപ്പുനൽകും. വാട്സ്ആപ്പിന്റെ നിയർ ബൈ ഷെയർ ഉപയോഗിച്ച് തടസ്സവുമില്ലാതെ പരിധിയില്ലാതെ ഫയലുകൾ പങ്കിടാനാകും.നിയർബൈ ഷെയർ ഫീച്ചർ ഫയലുകൾ പങ്കിടുമ്പോൾ അടുത്തത്തുള്ള ഉപകരണങ്ങളുടെ ലിസ്റ്റ് കാണിക്കും ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് ഫയലുകൾ പങ്കിടാമെന്നും റിപ്പോർട്ട് പറയുന്നു. 

ഈ ഫീച്ചർ ഉപയോക്താക്കൾക്ക് എപ്പോൾ ലഭ്യമാകുമെന്ന് വാട്ട്‌സ്ആപ്പ് പ്രഖ്യാപിച്ചിട്ടില്ല. ലോകമെമ്പാടുമുള്ള വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഫയൽ പങ്കിടൽ കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമാക്കാൻ ഈ പുതിയ ഫീച്ചറിന് കഴിയും.

ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ട ശക്തമായ മഴ

വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ സ്ഥിതിചെയ്യുന്ന ന്യുനമർദ്ദ പാത്തിയുടെ ഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്താ വകുപ്പ്. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്.28ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 29ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. 27, 29, 31 തീയതികളിൽ വ്യാപകമായി ഇടിമിന്നലോടു കൂടിയ  മഴയ്ക്ക് സാധ്യതയുണ്ട്. ജൂലൈ 28 -ന്  വ്യാപകമായി  ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും 25, 26 തീയതികളിൽ  മണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കണ്ണൂർ, കാസർകോഡ്, മാഹി തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയർന്ന തിരമാലകൾക്കും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കേരള തീരത്ത്‌ നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.4 മുതൽ 3.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തമിഴ്‌നാട് തീരത്തും ലക്ഷദ്വീപ്, കർണാടക തീരങ്ങൾക്കും ഉയർന്ന തിരമാല ജാഗ്രത മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം.

ജാഗ്രത നിർദേശങ്ങൾ

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

 മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

ബാങ്കുവഴിയുള്ള പണമിടപാടുകൾക്ക് കെ.വൈ.സി. നിർബന്ധം.

ഒളിംപിക്‌സ് വേദിയില്‍ പ്രതീക്ഷയോടെ തുടക്കമിട്ട് ഇന്ത്യ.

ഒളിംപിക് വേദിയില്‍ മെഡല്‍ പ്രതീക്ഷയോടെ തുടക്കമിട്ട് ഇന്ത്യ. മെഡല്‍ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ച് ആര്‍ച്ചറിയിലെ റാങ്കിങ് വിഭാഗത്തില്‍ കളത്തിലിറങ്ങിയ വനിതാ ടീം നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിനു യോഗ്യത നേടി. യോഗ്യതാ റൗണ്ടില്‍ നാലാം സ്ഥാനക്കാരായാണ് ഇന്ത്യന്‍ വനിതകളുടെ മുന്നേറ്റം. ക്വാര്‍ട്ടറില്‍ ജയിച്ചാലും സെമിയില്‍ കരുത്തരായ ദക്ഷിണ കൊറിയയാകും ഇന്ത്യയുടെ എതിരാളികള്‍.റാങ്കിംഗ് റൗണ്ടില്‍ 1,983 പോയിന്റ് നേടി നാലാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. കൊറിയയും ചൈനയും മെക്‌സിക്കോയും ഇന്ത്യക്കൊപ്പം ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. റാങ്കിംഗ് റൗണ്ടില്‍ ഒളിംപിക് റെക്കോര്‍ഡോടെ 2046 പോയന്റുമായാണ് കൊറിയ ഒന്നാം സ്ഥാനത്തെത്തിയത്. ചൈന 1996 പോയന്റും മെക്‌സിക്കോ 1986 പോയന്റും നേടി. നെതര്‍ലന്‍ഡ്സ് ഫ്രാന്‍സ് മത്സര വിജയികളാകും ഇന്ത്യയുടെ എതിരാളികള്‍. ഈയിനത്തിലെ മെഡല്‍ ജേതാക്കളെയും അന്നറിയാം.ഒളിംപിക് റെക്കോര്‍ഡ് തിരുത്തി 2046 പോയിന്റ് നേടിയ ദക്ഷിണ കൊറിയയാണ് ഒന്നാമത്. ചൈന (1996), മെക്സിക്കോ (1986) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. റാങ്കിങ് റൗണ്ടിലെ ആദ്യ നാലു സ്ഥാനക്കാര്‍ നേരിട്ട് ക്വാര്‍ട്ടറില്‍ കടക്കും. അഞ്ച് മുതല്‍ 12 വരെ സ്ഥാനങ്ങളിലെത്തുന്നവര്‍ പ്രീക്വാര്‍ട്ടര്‍ കളിക്കണം. റാങ്കിങ് മത്സരത്തിലെ പ്രകടനം അനുസരിച്ചാണ് ആര്‍ച്ചറി നോക്കൗട്ട് റൗണ്ടില്‍ വ്യക്തിഗത, ടീമിനങ്ങളില്‍ മത്സരക്രമം നിശ്ചയിക്കുക. മികച്ച റാങ്ക് നേടുന്നവര്‍ക്കു റാങ്കിങ്ങില്‍ പിന്നിലുള്ളവരെ എതിരാളിയായി ലഭിക്കും.

വ്യക്തിഗത ഇനത്തില്‍ അങ്കിത ഭഗത് പതിനൊന്നാമതും ഭജന്‍ കൗര്‍ 22-ാമതും , ദീപിക കുമാരി 23-ാമതുമാണ് ഫിനിഷ് ചെയ്തത്. റാങ്കിംഗ് റൗണ്ടില്‍ അങ്കിത മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ദീപിക കുമാരിക്കും ഭജന്‍ കൗറിനും താളം കണ്ടെത്താനായില്ല. വ്യക്തിഗത റൗണ്ടില്‍ 694 പോയന്റ് നേടിയ ലിം സി ഹൈയോണ്‍ ലോക റെക്കോര്‍ഡോടെ ഒന്നാം സ്ഥാനത്തെത്തി.ഇന്ത്യന്‍ താരങ്ങളില്‍ അങ്കിത ഭക്ത് 666 പോയിന്റുമായി 11ാം സ്ഥാനത്തെത്തി. ഭജന്‍ കൗര്‍ 659 പോയിന്റുമായി 22ാമതാണ്. നാലാം ഒളംപിക്സിനിറങ്ങിയ ദീപിക കുമാരി 658 പോയിന്റുമായി 23ാം സ്ഥാനത്തായത് ഇന്ത്യയ്ക്ക് നിരാശയായി. മറ്റു രണ്ടു പേരുടെയും അരങ്ങേറ്റ ഒളിംപിക്സാണ്. മൂന്നു പേരും കൂടി ടീമിനത്തില്‍ നാലാമതായതോടെ ഇന്ത്യ നേരിട്ട് ക്വാര്‍ട്ടറില്‍ കടന്നു.അതേസമയം, ക്വാര്‍ട്ടറില്‍ ജയിച്ചാലും സെമിയില്‍ കരുത്തരായ ദക്ഷിണ കൊറിയയാകും ഇന്ത്യയുടെ എതിരാളികള്‍. റാങ്കിങ് റൗണ്ടില്‍ നാലാം സ്ഥാനക്കാരായതോടെയാണ് ഇന്ത്യ കൊറിയ ഉള്‍പ്പെടുന്ന പൂളിലായത്. സെമിയില്‍ തോറ്റാലും വെങ്കല മെഡല്‍ മത്സരത്തില്‍ പങ്കെടുക്കാനാകുമെന്നത് നേട്ടമാണ്.അതേസമയം, വനിതകളില്‍ 11ാം സ്ഥാനത്തെത്തിയ അങ്കിത ഭക്തിന്റെ പ്രകടനം ഇന്ത്യയ്ക്ക് നേട്ടമായി. നാലാം ഒളിംപിക്സില്‍ മത്സരിക്കുന്ന ദീപിക കുമാരി ഉള്‍പ്പെടെ ഫോം കണ്ടെത്താന്‍ പാടുപെട്ടപ്പോഴാണ് ബംഗാളില്‍ നിന്നുള്ള അങ്കിതയുടെ മുന്നേറ്റം. ഇതോടെ, മിക്സഡ് വിഭാഗത്തില്‍ ആദ്യമായി ദീപികയ്ക്കു പകരം അങ്കിത ഇന്ത്യയെ പ്രതിനിധീകരിക്കും.

 

2019ല്‍ കൊറിയന്‍ സഹതാരം ചെയോങ് കാങ് 692 പോയന്റ് നേടിയതിന്റെ റെക്കോര്‍ഡാണ് ലിം സി ഹൈയോണ്‍ തകര്‍ത്തത്. തുടര്‍ച്ചയായി നാലു ബുള്‍സ് ഐ അമ്പെയ്ത്തുകളുമായി തുടക്കത്തിലെ ലിം സി ഹൈയോണ്‍ എതിരാളികള്‍ക്ക് മേല്‍ ആധിപത്യം നേടി. ഇന്ത്യക്കായി ആദ്യം തന്നെ ബുള്‍സ് ഐയില്‍ അമ്പെയ്ത് 10 പോയന്റ് നേടിയ അങ്കിതക്ക് പിന്നീട് ആ മികവ് നിലനിര്‍ത്താനായില്ല. ഈ മാസം 28 മുതല്‍ ഓഗസ്റ്റ് നാലു വരെയാണ് അമ്പെയ്ത്തിലെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുക.പ്രധാന ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ അമ്പ് ഇതുവരെ മെഡലില്‍ കൊണ്ടിട്ടില്ല. ഇത്തവണ ഉന്നം തെറ്റില്ലെന്ന് ഉറപ്പിച്ചാണ് ഇന്ത്യന്‍ സംഘം പാരീസിലെത്തിയത്.റാങ്കിംഗ് പോരാട്ടങ്ങളില്‍ പങ്കെടുത്ത 128 കളിക്കാരും 72 അമ്പുകള്‍ വീതം ലക്ഷ്യത്തിലേക്ക് പായിച്ചു. ഇതിലെ അവസാന സ്‌കോര്‍ കണക്കുകൂട്ടിയാണ് പ്രധാന റൗണ്ടിലെ കളിക്കാരുടെ സീഡിംഗ് തീരുമാനിച്ചത്.

മുന്‍വിധി വേണ്ട, വന്നുപോകാനല്ല നിരത്തുവാഴാനാണ് നിസാന്‍ എക്‌സ്-ട്രെയില്‍ എത്തുന്നത്.

ജപ്പാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നിസാന്റെ യാത്ര വളരെ അനായാസമായിരുന്നു. ഇവാലിയ മുതല്‍ മൈക്ര വരെ എല്ലാ ശ്രേണിയിലേക്കുമുള്ള വാഹനവുമായാണ്.എത്തിയതെങ്കിലും ഇവിടെ പിടിച്ചുനില്‍ക്കുക എന്നത് അത്രകണ്ട് എളുപ്പമായിരുന്നില്ല. ഒന്നിന് പുറകെ ഒന്നായി വാഹനങ്ങള്‍ നിരത്തൊഴിഞ്ഞപ്പോഴായിരിക്കണം അവര്‍ വിപണിയെ കൂടുതല്‍ പഠിക്കാന്‍ ആരംഭിച്ചത്. അങ്ങനെ എത്തിയ വാഹനമാണ് മാഗ്‌നൈറ്റ്. ഒടുവില്‍ കിക്‌സ് എന്ന വാഹനവും നിരത്തൊഴിഞ്ഞ് ഒറ്റയാള്‍ പോരാട്ടം നടത്തിവന്നിരുന്ന മാഗ്‌നൈറ്റിനൊപ്പം മറ്റൊരു പടയാളിയെ കൂടി നിസാന്‍ എത്തിച്ചിരിക്കുകയാണ്. ആഗോള വിപണിയില്‍ തരംഗം തീര്‍ത്തിട്ടുള്ള എക്‌സ്-ട്രെയില്‍ എന്ന വാഹനത്തെയാണ് നിസാന്‍ ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലേക്ക് ഇറക്കുന്നത്.നിസാന്‍ എക്‌സ്-ട്രെയില്‍:   ആഗോള വിപണിയില്‍ രണ്ടര പതിറ്റാണ്ടിന്റെ പാരമ്പര്യം അവകാശപ്പെടാനുള്ള വാഹനമാണ് എക്‌സ്-ട്രെയില്‍. എസ്.യു.വികള്‍ വിരളമായിരുന്നു 2000-ത്തിന്റെ തുടക്കത്തില്‍ എത്തിയ ഈ വാഹനത്തെ ലോകം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഒരുവേള എക്‌സ്-ട്രെയില്‍ ഇന്ത്യയിലും എത്തിയിരുന്നെങ്കിലും 2014-ഓടെ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ഇന്ന് ആഗോളതലത്തില്‍ ഏറ്റവുമധികം വില്‍ക്കുന്ന എസ്.യു.വികളുടെ പട്ടിക പരിശോധിച്ചാല്‍ ആദ്യ അഞ്ച് വാഹനങ്ങളില്‍ ഒന്ന് എക്‌സ്-ട്രെയിലിന്റെ നാലാം തലമുറ മോഡലാണ് ഇപ്പോള്‍ വിപണിയില്‍ ഉള്ളത്.

നാലാം തലമുറ എക്‌സ്-ട്രെയില്‍
 
2021-ലാണ് എക്‌സ്-ട്രെയിലിന്റെ നാലാം തലമുറയിലേക്കുള്ള മാറ്റം. ആഗോള വിപണിയില്‍ വലിയ സ്വീകാര്യത കിട്ടിയതോടെയാണ് ഈ വാഹനത്തെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ നിസാന്‍ തീരുമാനിക്കുന്നത്. ഒരു വാഹനം സ്വന്തമാക്കാന്‍ ഇന്ത്യക്കാര്‍ പരിഗണിക്കുന്ന എല്ലാ മാനഗണ്ഡങ്ങളും എക്‌സ്-ട്രെയിലില്‍ നല്‍കിയിട്ടുണ്ടെന്നതാണ് ഈ വാഹനം ഇന്ത്യയില്‍ എത്തിക്കാന്‍ നിസാന് ആത്മവിശ്വാസം നല്‍കുന്നത്. കാഴ്ചയിലെ അഴക, ഇന്ധനക്ഷമത, സുരക്ഷ, ഫീച്ചറുകള്‍ തുടങ്ങിയ ഒന്നിലും വലിയ കുറവ് വരുത്താതെയാണ് നാലാം തലമുറ എക്‌സ്-ട്രെയില്‍ ഒരുങ്ങിയിരിക്കുന്നത്.

പുറംമോടി

കാഴ്ചയില്‍ കേമനാണ് തലയെടുപ്പുമുള്ള വാഹനമാണ് എക്‌സ്-ട്രെയില്‍ എസ്.യു.വി. നിസാന്റെ പുതുതലമുറ വാഹനങ്ങളുടെ സിഗ്നേച്ചര്‍ ഡിസൈനായ വി-മോഷന്‍ ഗ്രില്ലാണ് പ്രധാന ആകര്‍ഷണം. വെള്ളിപൂശിയ ബോര്‍ഡറില്‍ കറുപ്പണിഞ്ഞാണ് ഗ്രില്ല് തീര്‍ത്തിരിക്കുന്നത്. നാല് നിരയായി എല്‍.ഇ.ഡി. ലൈറ്റുകള്‍ നിരത്തിയാണ് ഹെഡ്‌ലാമ്പ് ഒരുക്കിയത്.ബോണറ്റിന് സമീപത്തായി എല്‍.ഇ.ഡിയില്‍ തന്നെ ഡി.ആര്‍.എല്ലും ടേണ്‍ ഇന്റിക്കേറ്ററും നല്‍കിയിട്ടുണ്ട്. എയര്‍ സ്‌കൂപ്പുകള്‍ക്ക് പ്രധാന്യം നല്‍കിയാണ് ബമ്പറിന്റെ രൂപകല്‍പ്പന. ആവശ്യമുള്ളപ്പോള്‍ തുറക്കുകയും അടയുകയും ചെയ്യുന്ന തരത്തില്‍ വലിയ എയര്‍ഡാമും നല്‍കിയതോടെ മുന്‍വശും വെടിപ്പായി എന്ന് പറയാം.വശങ്ങളുടെ പ്രധാന സൗന്ദര്യം അലോയി വീലാണ്. 20 ഇഞ്ച് വലിപ്പത്തില്‍ ഡയമണ്ട് കട്ട് ഡിസൈനിലാണ് ഇതിന്റെ രൂപകല്‍പ്പന. വെള്ളിവര പോലെ ക്രോമിയം വിന്‍ഡോ ബോര്‍ഡറും, പിന്‍കാഴ്ചകള്‍ വിശാലമാക്കുന്നതിനായി ഡോറില്‍ സ്ഥാനമുറപ്പിച്ച റിയര്‍വ്യൂ മിററും വശങ്ങളിലെ കാഴ്ച ആകര്‍ഷകമാക്കും. പൂര്‍ണമായും എസ്.യു.വിക്ക് ഡോറിലേക്കും വശങ്ങളിലേക്കും ഒരുപോലെ നീളുന്ന ടെയ്ല്‍ലാമ്പ്, റൂഫിന്റെ തുടര്‍ച്ചയെന്നോണം കാണുന്ന സ്‌പോയിലര്‍, വലിയ ബാഡ്ജിങ്, സ്‌കിഡ് പ്ലേറ്റ് നല്‍കിയ  ബമ്പറും ചേരുന്നതോടെ വാഹനത്തിന്റെ പുറംമോടി പൂര്‍ത്തിയാകുന്നു

അകമഴക്

ലാളിത്യമാണ് അകത്തളത്തിന്റെ മുഖമുദ്ര. എന്നാല്‍, ഫീച്ചറുകളുടെ കാര്യത്തില്‍ യാതൊരു പിശുക്കും കാണിച്ചിട്ടില്ല. ആഗോള മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ അല്‍പ്പം വലിപ്പം കുറഞ്ഞതാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. എന്നാല്‍, വിനോദത്തിലും കണക്ടിവിറ്റിക്കും ഒന്നും കുറവ് വരുത്തിയിട്ടുമുല്ല. ഇഷ്ടാനുസരണം തണുപ്പിക്കാവുന്ന ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളാണ്. 12.3 ഇഞ്ച് വലിപ്പത്തില്‍ പൂര്‍ണമായും ഡിജിറ്റലായാണ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ ഒരുക്കിയിട്ടുള്ളത്. പല വര്‍ണങ്ങള്‍ നിറയുന്നതിനൊപ്പം വാഹനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ സ്‌ക്രീനില്‍ തെളിയും. ലെതറും നേര്‍ത്ത പ്ലാസ്റ്റിക്കുകളും,ഉപയോഗിച്ചാണ് ഡാഷ്‌ബോര്‍ഡ് ഒരുക്കിയിരിക്കുന്നത്. രണ്ട് പാളികളായി നല്‍കിയിട്ടുള്ള സണ്‍റൂഫ് എക്‌സ്-ട്രെയിലിന് മാത്രമാണ് ഈ ശ്രേണിയില്‍ നല്‍കിയിട്ടുള്ളത്.

ആഡംബര വാഹനങ്ങളോട് കിടപിടിക്കുന്ന തരത്തിലാണ് സെന്റര്‍ കണ്‍സോള്‍. ഷിഫ്റ്റ് സെലക്ടറിന് ഒരു ഇന്റര്‍നാഷണല്‍ ഭാവമുണ്ട്. വുഡന്‍ ആവരണമാണ് ഇവിടെ നല്‍കിയിരിക്കുന്നത്. വയര്‍ലെസ് ചാര്‍ജര്‍, രണ്ട് കപ്പ് ഹോള്‍ഡര്‍, ഇലക്ട്രിക് പാര്‍ക്കിങ്ങ് ബ്രേക്ക്, ഓട്ടോ ഹോള്‍ഡ്, മോഡ് സെലക്ടര്‍ എന്നിവയാണ് ഈ പാലനിലുള്ളത്. ബട്ടര്‍ഫ്‌ളൈ ആംറെസ്റ്റിലാണ് സെന്റര്‍ കണ്‍സോള്‍ അവസാനിക്കുന്നത്. ഫാബ്രിക് ഫിനിഷിങ്ങിലാണ് സീറ്റുകള്‍. ഇലക്ട്രിക് അഡ്ജസ്റ്റ് ഇല്ലാത്തത് പോരായ്മയാണ്. രണ്ടാം നിര സീറ്റുകള്‍ 40:20:40 അനുപാതത്തിലും മൂന്നാം നിര സീറ്റുകള്‍ 50:50 അനുപാതത്തിലുമാണ് നല്‍കിയിട്ടുള്ളത്. മൂന്നാം നിര സീറ്റുകള്‍ കുട്ടികള്‍ക്ക് ഇണങ്ങുന്നതാണ്. ഇത് മടക്കിവെച്ചാല്‍ വിശാലമായി സ്റ്റോറേജ് സ്‌പേസും ലഭിക്കും.

 

ഡ്രൈവിങ്

ഗുരുഗ്രാമില്‍ നിന്ന് ആരംഭിച്ച് കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയിലുടെയായിരുന്നു എക്‌സ്-ട്രെയിലിനൊപ്പമുള്ള യാത്ര. ഡ്രൈവ്മോഡിലേക്ക് മാറ്റി കാല്‍ ആക്‌സിലേറ്ററില്‍ അമര്‍ത്തിയപ്പോഴേക്കും വേഗം 80 കിലോമീറ്റര്‍ കഴിഞ്ഞതിന്റെ മുന്നറിപ്പ് എക്‌സ്-ട്രെയില്‍ നല്‍കി. വളരെ അനായാസമായി  100 കടന്നു.ആക്‌സിലറേറ്ററില്‍ കാല്‍ അമര്‍ത്തുന്നതിന് അനുസരിച്ച് സ്പീഡിന്റെ അകങ്ങള്‍ മാറി മറിഞ്ഞു. 1.5 ലിറ്റര്‍ ടര്‍ബോ എന്‍ജിനോട് ഉണ്ടായിരുന്ന എല്ലാ മുന്‍വിധികളും പമ്പകടന്നുവെന്നാണ് പറഞ്ഞുവരുന്നത്. എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന 163 പി.എസ്. പവറും 300 എന്‍.എം. ടോര്‍ക്കും വാഹനത്തിന്റെ കുതിപ്പില്‍ തിരിച്ചറിയാണ്. വേഗമെടുക്കാന്‍ വാഹനം ഒട്ടും തന്നെ കഷ്ടപ്പെടുന്നില്ലെന്ന് സാരം.1.5 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ എന്‍ജിന്‍ എന്നതിനെക്കാള്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്ന വേരിബിള്‍ കംപ്രഷന്‍ സാങ്കേതികവിദ്യയാണ് ഹൈലൈറ്റ്. എന്‍ജിനില്‍ നല്‍കിയിട്ടുള്ള ആക്ചുവേറ്ററിന്റെ സഹായത്തോടെ രണ്ട് കംപ്രഷന്‍ അനുപാതത്തിലാണ് എന്‍ജിന്റെ പ്രവര്‍ത്തനം 14:1 എന്ന അനുപാതത്തില്‍ ഉയര്‍ന്ന ഇന്ധനക്ഷമതയാണെങ്കില്‍ 8:1 എന്ന അനുപാതത്തില്‍ കൂടിയ പവറും എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ബമ്പറില്‍ കണ്ട എയര്‍ സ്‌കൂപ്പുകളുടെ ഗുണം തിരിച്ചറിഞ്ഞത് ഡ്രൈവിങ്ങിലാണ്. ഡ്രാഗ് ഒട്ടും അനുഭവപ്പെടാതിരിക്കാന്‍ അത് സഹായിക്കുന്നുണ്ട്. എക്‌സ്‌ട്രോണിക് സി.വി.ടിയാണ് ഇതിലെ ട്രാന്‍സ്മിഷന്‍. താരതമ്യേന മെച്ചപ്പെട്ട ട്രാന്‍സ്മിഷന്‍ സംവിധാനമാണെങ്കിലും റബര്‍ബാന്റ് എഫക്ട് സി.വി.ടിയുടെ പോരായ്മയാണ്. ഇത് ഒഴിവാക്കുന്നതിനായി ഡി സ്‌റ്റെപ്പ് ലോജിക് കണ്‍ട്രോള്‍ സംവിധാനവും ഡ്യുവല്‍ ഓയില്‍ പമ്പും ഒരുക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ട്രാന്‍സ്മിഷന്‍ ലാഗ് പൂര്‍ണമായും ഒഴിവാകുകയും പലപ്പോഴും ഡി.സി.ടിയുടെ ഫീല്‍ നല്‍കുകയും ചെയ്യുന്നുണ്ട്.

സുരക്ഷയിലും മുന്നില്‍

എക്‌സ്-ട്രെയിലിന്റെ ശ്രേണിയില്‍ വരുന്ന വാഹനങ്ങളിലെല്ലാം 4×4 സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ ഈ വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. ഈ എസ്.യു.വി. ചെളിയിലോ മറ്റും താഴുകയാണെങ്കില്‍ താഴ്ന്ന ആ ടയര്‍ ലോക്ക് ആകുകയും എതിര്‍ദിശയിലുള്ള ടയറിലേക്ക് പരമാവധി ടോര്‍ക്ക് നല്‍കി അതില്‍ നിന്ന് കയറി വരാന്‍ സാധിക്കുകയും ചെയ്യുന്നതാണ് ഈ സംവിധാനം. ഇതിന് പുറമെ, ഏഴ് എയര്‍ബാഗ്, എ.ബി.എസ്-ഇ.ബി.ഡി. ബ്രേക്കിങ്ങ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും ഇതില്‍ നല്‍കുന്നുണ്ട്

 

 

വില്‍പ്പന 

 

പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചാണ് ഈ വാഹനം ഇന്ത്യയില്‍ എത്തുന്നത്. ആദ്യഘട്ടത്തില്‍ 150 യൂണിറ്റ് മാത്രമാണ് എത്തിച്ചിട്ടുള്ളത്. ഓഗസ്റ്റ് ഒന്നാം തീയതി മുതലാണ് ബുക്കിങ് ആരംഭിക്കുന്നത്. ആവശ്യകത അനുസരിച്ച് എക്‌സ്-ട്രെയിലിന്റെ കൂടുതല്‍ യൂണിറ്റുകള്‍ എത്തിക്കുമെന്നാണ് നിസാന്‍ ഉറപ്പുനല്‍കിയിട്ടുള്ളത്.ഇറക്കുമതി നയം അനുസരിച്ച് ഒരുവര്‍ഷം പരമാവധി 2500 യൂണിറ്റ് വരെ ഇന്ത്യയില്‍ എത്തിക്കാന്‍ സാധിക്കും. ഓഗസ്റ്റ് ഒന്നാം തിയതിയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ വില നിസാന്‍ പ്രഖ്യാപിക്കുന്നത്

5.49 ലക്ഷ.ത്തിന് മാരുതിയുടെ യൂറോപ്യൻ കാർ വാങ്ങാം.

ഹാച്ച്ബാക്കുകളുടെ അവസാനവാക്കാണ് മാരുതി സുസുക്കി. ഇന്ത്യയിൽ ഏത് വിഭാഗക്കാർക്കും വിശ്വസിച്ച് കൂടെക്കൂട്ടാനാവുന്ന വണ്ടികളാണ് ബ്രാൻഡിനുള്ളത്. ആൾട്ടോ മുതൽ അങ്ങ് ബലേനോ വരെ ഹാച്ച്ബാക്ക് നിരയിൽ ഇടംപിടിക്കുമ്പോൾ ഇക്കൂട്ടത്തിൽ ഏറെ വ്യത്യസ്‌തനായി നിൽക്കുന്ന മോഡലാണ് ഇഗ്നിസ്. മാരുതിയുടെ യൂറോപ്യൻ കാർ എന്നും പലരും വിളിക്കാറുള്ള ഈ കോംപാക്‌ട് ഹാച്ചിന് തുടക്കകാലത്ത് കാര്യമായ പരിഗണന കിട്ടിയിരുന്നില്ലെങ്കിലും പിന്നീട് പലരും ഇഗ്നിസിന്റെ പിന്നാലെ കൂടി. ആളുകൾക്ക് കണ്ട് കണ്ട് ഇഷ്‌ടമായൊരു മോഡലാണിത്. റിറ്റ്സിന്റെ പകരക്കാരനായി കാണാവുന്ന വാഹനം ഇപ്പോൾ യൂത്തിനിടയിലാണ് വലയി ഹിറ്റായിരിക്കുന്നത്.കുറഞ്ഞ വിലയിൽ കുറച്ച് സ്റ്റൈലുള്ള ഹാച്ച്ബാക്ക് വേണമെന്ന് ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട കാറാണ് ഇഗ്നിസ്. ഇപ്പോഴിതാ കോംപാക്‌ട് ഹാച്ച്ബാക്കിനെ കൂടുതൽ ജനകീയനാക്കാനുള്ള തന്ത്രവും ആവിഷ്ക്കരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാരുതി സുസുക്കി. മറ്റൊന്നുമല്ല, ഇഗ്നിസിന്റെ പുത്തനൊരു വേരിയന്റ് പുറത്തിറക്കിയതാണ് സംഭവം. ഇഗ്‌നിസ് റേഡിയൻസ് എഡിഷൻ എന്നറിയപ്പെടുന്ന ഇത് വെറും 5.49 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാനാവും.മാരുതി സുസുക്കി ഇഗ്‌നിസ് റേഡിയൻസ് എഡിഷൻ അധിക ആക്‌സസറികളോടെ സിഗ്മ, സീറ്റ, ആൽഫ വകഭേദങ്ങളിൽ ലഭ്യമാണ്. റേഡിയൻസ് എഡിഷൻ നിരവധി കോസ്മെറ്റിക് പരിഷ്ക്കാരങ്ങളുമായാണ് കടന്നുവന്നിരിക്കുന്നത്. ആക്‌സസറികളോട് കൂടിയ ഇഗ്നിസ് സിഗ്മ ബേസ് വേരിയന്റിനേക്കാൾ 35,000 രൂപ വില കുറവാണിതിന് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

 

മാരുതി സുസുക്കി ഇഗ്‌നിസ് റേഡിയൻസ് എഡിഷൻ അധിക ആക്‌സസറികളോടെ സിഗ്മ, സീറ്റ, ആൽഫ വകഭേദങ്ങളിൽ ലഭ്യമാണ്. റേഡിയൻസ് എഡിഷൻ നിരവധി കോസ്മെറ്റിക് പരിഷ്ക്കാരങ്ങളുമായാണ് കടന്നുവന്നിരിക്കുന്നത്. ആക്‌സസറികളോട് കൂടിയ ഇഗ്നിസ് സിഗ്മ ബേസ് വേരിയന്റിനേക്കാൾ 35,000 രൂപ വില കുറവാണിതിന് എന്നതും ശ്രദ്ധേയമായ കാര്യമാണ്.ഇതിനൊപ്പം ക്രോം ആക്‌സൻ്റുകൾ, ഡോർ വിസറുകൾ, 15 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിങ്ങനെ 3,650 രൂപ വില വരുന്ന അധിക ആക്‌സസറികളും മാരുതി സുസുക്കി വാഗ്‌ദാനം ചെയ്യുന്നുണ്ട്. പണത്തിന് കൂടുതൽ മൂല്യം നൽകിക്കൊണ്ട് റേഡിയൻസ് എഡിഷൻ ആളുകളെ ആകർഷിക്കാൻ പ്രാപ്‌തമാണെന്നാണ് വിവരം. ഇഗ്‌നിസ് റേഡിയൻസ് എഡിഷൻ ടോപ്പ് എൻഡ് സീറ്റയിലും ആൽഫ ട്രിം ലെവലുകളിലും ലഭ്യമാണെന്നും കമ്പനി പറയുന്നുണ്ട്.ഇവയ്ക്ക് 6.96 ലക്ഷം രൂപയ്ക്കും 7.41 ലക്ഷം രൂപയ്ക്കുമിടയിലാണ് എക്സ്ഷോറൂം വില വരുന്നത്. പുതിയ മോഡൽ ഈ പറഞ്ഞ വേരിയന്റുകളേക്കാൾ 35,000 രൂപ വിലക്കുറവിലും ലഭിക്കും. ഒപ്പം 9,500 രൂപ വില വരുന്ന ഒറിജിനൽ ആക്‌സസറികളുടെ ഒരു നീണ്ട ലിസ്റ്റും വാഗ്‌ദാനം ചെയ്യും. ഇതിൽ ഡോർ വൈസറുകൾ, ഡോർ ക്ലാഡിംഗുകൾ, വ്യത്യസ്ത സീറ്റ് കവറുകൾ, കറുത്ത കുഷ്യനുകൾ എന്നിവയെല്ലാമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ആൽഫയെ അടിസ്ഥാനമാക്കിയുള്ള റേഡിയൻസ് എഡിഷൻ്റെ വില 7.61 ലക്ഷം രൂപയാണ് വരുന്നത്. 8.06 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ആൽഫയേക്കാൾ വിലക്കുറവാണെന്നത് എന്തായാലും എല്ലാത്തരം ഉപഭോക്താക്കളെയും ആകർഷിക്കുമെന്ന് ഉറപ്പാണ്. 2017 ജനുവരിയിലാണ് മാരുതി സുസുക്കി ഇഗ്‌നിസ് ആദ്യമായി പുറത്തിറക്കിയത്, ഒമ്പത് വർഷത്തിനുള്ളിൽ 27 ലക്ഷം യൂണിറ്റ് വിൽപ്പന കടന്ന നെക്‌സ പ്രീമിയം റീട്ടെയിൽ ശൃംഖലയിലൂടെയാണ് ഇത് വിറ്റഴിക്കുന്നത്. നെക്‌സ ഡീലർഷിപ്പിലെ എൻട്രി ലെവൽ മോഡൽ ആയിരുന്നെങ്കിലും തുടക്കകാലത്ത് വാഹനത്തിന്റെ വിൽപ്പന അത്ര ആകർഷകമായിരുന്നില്ല. എന്നാൽ പിന്നീട് വാങ്ങിയവരെല്ലാം മികച്ച അഭിപ്രായം മറ്റുള്ളവരിലേക്ക് എത്തിച്ചതോടെ കാറിന്റെ ഭാഗ്യം തെളിഞ്ഞു. യൂറോപ്യൻ സ്റ്റൈലിംഗിനൊപ്പം കിടിലൻ പെർഫോമൻസും ഉഗ്രൻ മൈലേജും കൂടിയായപ്പോൾ ഇഗ്നിസിന് പകരം വെക്കാൻ സെഗ്മെന്റിൽ മോഡലുകളില്ലാതെയായി. ഇന്ത്യയിൽ മാത്രം ഇതുവരെ ഇഗ്‌നിസിൻ്റെ 2.80 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്, ടാറ്റ ടിയാഗോ, സിട്രൺ C3, മാരുതി സുസുക്കിയുടെ മറ്റ് ചെറിയ ഹാച്ച്ബാക്കുകൾ എന്നിവയുമായാണ് ഇഗ്നിസിന്റെ മത്സരം. 83 bhp പവറിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ പര്യാപ്തമായ 1.2 ലിറ്റർ ഫോർ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് മാരുതി ഇഗ്ന്സിന്റെ ഹൃദയം. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായോ അഞ്ച് സ്പീഡ് എഎംടിയുമായോ ജോടിയാക്കി വാഹനം വാങ്ങാം. കഴിഞ്ഞ മാസം ആൾട്ടോ K10, എസ്-പ്രെസോ, സെലേറിയോ എന്നിവയിൽ ഡ്രീം സീരീസ് അവതരിപ്പിച്ചതിന് പിന്നാലെയാണ് ഇഗ്നിസ് റേഡിയൻസ് എഡിഷനും കടന്നുവരുന്നത്. ഇത് വിൽപ്പന വർധിപ്പിക്കുമെന്നാണ് കരുതുന്നത്. ഫ്രോങ്ക്സ്, ഗ്രാൻഡ് വിറ്റാര, ബ്രെസ്സ തുടങ്ങിയ എസ്‌യുവികൾ ഓരോ മാസവും മികച്ച സംഖ്യകൾ നേടിയെടുക്കുന്നതിനിടയിൽ ഈ പുതിയ അവതരണങ്ങളിലൂടെ തങ്ങളുടെ ഹാച്ച്ബാക്ക് ലൈനപ്പിൻ്റെ വിൽപ്പന എണ്ണം വർധിപ്പിക്കുകയാണ് മാരുതിയുടെ ലക്ഷ്യം. ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

 

സ്ഥിര നിക്ഷേപത്തിലൂടെ കൂടുതൽ സമ്പാദ്യം, പലിശ നിരക്കുയർത്തി എച്ച്‌ഡിഎഫ്‌സി ബാങ്ക്, 7.9% വരെ പലിശ നേടാം.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബജറ്റിന് ശേഷം കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് ഒരു സമ്മാനം നൽകി. ബജറ്റിന് ശേഷം എച്ച്‌ഡിഎഫ്‌സി ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ 0.20 ശതമാനം വർധിപ്പിച്ചു. എച്ച്ഡിഎഫ്സി ബാങ്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. പുതിയ നിരക്കുകൾ 24 ജൂലൈ 2024 മുതൽ പ്രാബല്യത്തിൽ വന്നു.

രണ്ട് കോടി വരെയുള്ള സ്ഥിര നിക്ഷേപത്തിന് ബാങ്ക് നൽകുന്ന പലിശ നിരക്ക് പരിശോധിക്കാം.

1.7 ദിവസം മുതൽ 14 ദിവസം വരെ: പൊതുജനങ്ങൾക്ക് – 3 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 3.50 ശതമാനം

2.15 ദിവസം മുതൽ 29 ദിവസം വരെ: പൊതുജനങ്ങൾ – 3 ശതമാനം; മുതിർന്ന പൗരന്മാർ – 3.50 ശതമാനം

3.30 ദിവസം മുതൽ 45 ദിവസം വരെ: പൊതുജനങ്ങൾ – 3.50 ശതമാനം; മുതിർന്ന പൗരന്മാർ – 4 ശതമാനം

4. 46 ദിവസം മുതൽ 60 ദിവസം വരെ: പൊതുജനങ്ങൾ – 4.50 ശതമാനം; മുതിർന്ന പൗരന്മാർ – 5.00 ശതമാനം

5.61 ദിവസം മുതൽ 89 ദിവസം വരെ: പൊതുജനങ്ങൾ – 4.50 ശതമാനം; മുതിർന്ന പൗരന്മാർ – 5 ശതമാനം

 

6.90 ദിവസം മുതൽ 6 മാസം വരെ: പൊതുജനങ്ങൾ – 4.50 ശതമാനം; മുതിർന്ന പൗരന്മാർ – 5 ശതമാനം

7.6 മാസം 1 ദിവസം മുതൽ 9 മാസത്തിൽ താഴെ: പൊതുജനങ്ങൾ – 5.75 ശതമാനം; മുതിർന്ന പൗരന്മാർ – 6.25 ശതമാനം

8.9 മാസം 1 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ: പൊതുജനങ്ങൾ – 6.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 6.50 ശതമാനം

9.1 വർഷം മുതൽ 15 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് – 6.60 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.10 ശതമാനം

10.15 മാസം മുതൽ 18 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് – 7.10 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.60 ശതമാനം

11.18 മാസം 1 ദിവസം മുതൽ 21 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് – 7.25 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.75 ശതമാനം

12. 21 മാസം മുതൽ 2 വർഷം വരെ: പൊതുജനങ്ങൾക്ക് – 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.50 ശതമാനം

13.2 വർഷം 1 ദിവസം മുതൽ 2 വർഷം 11 മാസം വരെ: പൊതുജനങ്ങൾക്ക് – 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.50 ശതമാനം

14. 2 വർഷം 11 മാസം 1 ദിവസം 35 മാസം വരെ – 7.35 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.85 ശതമാനം

15.2 വർഷം 11 മാസം 1 ദിവസം 3 വർഷം വരെ – 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.50 ശതമാനം
16.3 വർഷം 1 ദിവസം മുതൽ 4 വർഷം 7 മാസം വരെ – 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.50 ശതമാനം
 
17.4 വർഷം 7 മാസം മുതൽ 55 മാസം വരെ – 7.40 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.90 ശതമാനം
18.4 വർഷം 7 മാസം 1 ദിവസം മുതൽ 5 വർഷത്തിൽ താഴെ: പൊതുജനങ്ങൾക്ക് – 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.50 ശതമാനം
19. 5 വർഷം മുതൽ 10 വർഷം വരെ: പൊതുജനങ്ങൾക്ക് – 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.50 ശതമാനം
 
 
Verified by MonsterInsights