NEET, JEE എൻട്രൻസ് എളുപ്പമാക്കാനായി AI അധിഷ്ഠിത അഡാപ്‌റ്റിവ് ലേണിങ്ങുമായി എജ്യൂപോർട്ട്.

വർഷങ്ങളോളം നീണ്ട തയ്യാറെടുപ്പ്, തുടർച്ചയായി ഉറക്കമില്ലാത്ത രാത്രികൾ, ബുദ്ധിമുട്ടേറിയ പാഠഭാഗങ്ങൾ NEET, JEE പരീക്ഷ എഴുതുന്നവരിൽ 55% വിദ്യാർഥികളുംഇത്തരം മാനസിക സംഘർഷം നേരിടുന്നവരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചിലവേറിയ ഇത്തരം പരീക്ഷകളും, അതിനുള്ള തയ്യാറെടുപ്പുകളും കുട്ടികളെ മാത്രമല്ല, അവരുടെ മാതാപിതാക്കളെയും മാനസികസമ്മർദത്തിലാക്കാറുണ്ട്.ഈ സാഹചര്യങ്ങൾ മനസിലാക്കിയാണ് കാലിക്കറ്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പൂർവ വിദ്യാർഥി കൂടിയായ അജാസ് മുഹമ്മദ് ജാൻഷർ എജ്യൂപോർട്ട് 

ആരംഭിക്കുന്നത്. കൃത്യവും വ്യക്തവുമായ പാഠ്യപദ്ധതിയുണ്ടെങ്കിൽ ഏതൊരു പരീക്ഷയും എളുപ്പത്തിൽ മറികടക്കാം എന്നതാണ് എജ്യൂപോർട്ടിന്റെ വിജയമന്ത്രം. അത് ശരിയാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഈ സ്റ്റാർട്ടപ്പിന്റെ മൂന്ന് വർഷത്തെ വളർച്ച.സമ്മർദവും മത്സരബുദ്ധിയും താരതമ്യവും വിദ്യാർഥികളെ മികച്ച വിജയത്തിലെത്തിക്കും എന്ന പഴഞ്ചൻ ആശയത്തിലാണ് ഇവിടെയുള്ള ഭൂരിപക്ഷം എൻട്രൻസ് ഇൻസ്റ്റിറ്റ്യൂട്ടുകളും പ്രവർത്തിക്കുന്നത്. എന്നാൽ ഇത്തരം പഠനരീതികൾ കുട്ടികളുടെ ആത്മവിശ്വാസത്തെ തകർക്കുകയേ ഉള്ളു എന്ന തിരിച്ചറിവാണ് എജ്യൂപോർട്ടിനെ, ഓരോ കുട്ടികയെയും അവരുടെ അഭിരുചിക്കും വേഗതയ്ക്കും അനുസരിച്ച്പഠിപ്പിക്കുക എന്ന നൂതന ആശയത്തിലേക്ക് എത്തിച്ചത്.

ടെൻഷനില്ലാതെ പഠിക്കാൻ അഡാപ്റ്റീവ് ലേണിങ്: ഇന്ത്യയിലാദ്യമായി AdAPT (അഡാപ്റ്റ്) എന്ന പേഴ്സണലൈസ്ഡ് ലേണിങ് ആപ്ലിക്കേഷന് തുടക്കം കുറിക്കുന്നതും അങ്ങനെയാണ്.. ഓരോ കുട്ടിയേയും പ്രത്യേകമായി പരിഗണിക്കുവാനും മുൻവിധിയില്ലാതെ അവരുടെ സംശയങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ നൽകുവാനും അവർക്ക് മാനസികമായ പിന്തുണ നൽകുവാനും അവർക്ക് മാനസികമായ പിന്തുണ നൽകുവാനും അഡാപ്റ്റിലൂടെ എജ്യൂപോർട്ടിന് സാധിക്കുന്നു. AdAPT (അഡാപ്റ്റ്) എന്ന പേഴ്സണലൈസ്ഡ് ലേണിങ് സിസ്റ്റം തന്നെയാണ് എജ്യൂപോർട്ടിന്റെ വിജയം.NEET, JEE എൻട്രൻസ് കോച്ചിങ് രംഗത്ത് അഡാപ്റ്റീവ് ലേണിങ് എന്ന നൂതന ആശയം സംയോജിപ്പിക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ് എജ്യൂപോർട്ട്. പരമ്പരാഗത NEET, JEE 

ആശയം സംയോജിപ്പിക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ് എജ്യൂപോർട്ട്. പരമ്പരാഗത NEET, JEE വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ നിന്ന് വ്യത്യസ്തമായി, സമ്മർദരഹിതവും വിദ്യാർഥി സൗഹൃദപരവുമായ വിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്ന എജ്യൂപോർട്ട് ഓരോ വിദ്യാർഥിക്കും വ്യക്തിഗത ശ്രദ്ധയും പരിഗണനയും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു.

അഡാപ്റ്റിവ് ലേണിങ് എന്ന നൂതന ആശയം വിദ്യാർഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല, ആത്മവിശ്വാസവും പഠനത്തോടുള്ള ഇഷ്ടവും വളർത്തി എൻട്രൻസ് 

പരിശീലന രംഗത്ത് ഞെട്ടിക്കുന്ന സംഭാവനകൾ ഉണ്ടാക്കുവാൻ എജ്യൂപോർട്ടിന് സാധിക്കുമെന്ന് എജ്യൂപോർട്ട് സ്ഥാപകനും മുഖ്യപരിശീലകനുമായ അജാസ് മുഹമ്മദ് ജാൻഷർ പറഞ്ഞു.

JEE മെയിൻസിൽ അഭിമാനകരമായ റിസൽട്ട് :ഏറ്റവുമധികം കുട്ടികളെ JEE മെയിൻസ് എന്ന നേട്ടത്തിൽ ആദ്യാവസരത്തിൽ തന്നെ എത്തിക്കാൻ സഹായിച്ചതിൽ കേരളത്തിൽ രണ്ടാം
സ്ഥാനത്താണ് എജ്യൂപോർട്ട്. ആദ്യ അവസരത്തിൽ 50 ശതമാനത്തോളം വിദ്യാർഥികളാണ് എജ്യൂപോർട്ടിൽ നിന്നും JEE മെയിൻസ് എന്ന സ്വപ്നലക്ഷ്യത്തിലെത്തിയത്. കൂടാതെ
എജ്യൂപോർട്ട്. ആദ്യ അവസരത്തിൽ 50 ശതമാനത്തോളം വിദ്യാർഥികളാണ് എജ്യൂപോർട്ടിൽ നിന്നും JEE മെയിൻസ് എന്ന സ്വപ്നലക്ഷ്യത്തിലെത്തിയത്. കൂടാതെ എജ്യൂപോർട്ടിന്റെ റസിഡൻഷ്യൽ ക്യാംപസിലും ഓൺലൈനിലുമായി പരിശീലനം നേടിയ അൻപതോളം കുട്ടികളാണ് ഈ വർഷം JEE മത്സര പരീക്ഷയിൽ 90 ശതമാനത്തിന് മുകളിൽ മാർക്ക് കരസ്ഥമാക്കിയത്.

എൻജിനീയറിങ് ദി ഫ്യൂച്ചർ ഓഫ് കേരള’ എന്ന പദ്ധതിയിലൂടെ സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നോട്ട് നിൽക്കുകയും പഠനത്തിൽ മുന്നാക്കം നിൽക്കുകയും ചെയ്യുന്ന മിടുക്കരായ കുട്ടികൾക്ക് AIMS, IIT പോലെയുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച മെഡിക്കൽ – എൻജിനീയറിങ് സ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ ആവശ്യമായ പരിശീലനം എജ്യൂപോർട്ട് ഈ വർഷം ആരംഭിക്കും. അർഹരായ 5000ത്തോളം കുട്ടികൾക്കാണ് എജ്യൂപോർട്ടിന്റെ ഈ പദ്ധതിയിൽ പരിശീലനം നേടാൻ സാധിക്കുക. എജ്യുക്കേഷൻ
പ്രൊവൈഡർ എന്ന നിലയിലുള്ള സാമൂഹിക പ്രതിബദ്ധതയാണ് എജ്യൂപോർട്ട് ഈ ഉദ്യമത്തിലൂടെ നിർവഹിക്കുന്നത്. ടെൻഷനടിച്ച് ചുറ്റുമുള്ളവരെ പേടിച്ച് എൻട്രൻസ്
പരീക്ഷയ്ക്ക് വേണ്ടി കഷ്ടപ്പെട്ട് പഠിക്കുന്ന രീതിയെ എജ്യൂപോർട്ട് മായ്ച്ചുകളയുകയാണ്. ഇഷ്ടപ്പെട്ട് പഠിക്കുമ്പോഴാണ് നേട്ടത്തിന് കൂടുതൽ ഭംഗി ഉണ്ടാവുന്നത്.
മികച്ച ക്ലാസ്‌റൂം സൗകര്യങ്ങളും വിദ്യാർഥികൾക്ക് സൗകര്യപ്രദമായ ക്ലാസ് സമയങ്ങളും സമ്മർദരഹിതമായ പഠനാന്തരീക്ഷവും ഉറപ്പുവരുത്തുന്നതിലൂടെ വിദ്യാർഥികൾക്ക്

എൻട്രൻസ് പരിശീലനത്തിന് ഏറ്റവും അനുകൂലമായ അന്തരീക്ഷം പ്രദാനം ചെയ്യാൻ എജ്യുപോർട്ടിന് സാധിക്കുന്നു. അതുവഴി മികച്ച റിസൽട്ട് നേടുവാൻ സാധിക്കുമെന്നും
എജ്യുപോർട്ടിന് സാധിക്കുന്നു. അതുവഴി മികച്ച റിസൽട്ട് നേടുവാൻ സാധിക്കുമെന്നും എജ്യൂപോർട്ട് സിഇഒ അക്ഷയ് മുരളീധരൻ പറഞ്ഞു.

കോവിഡ് കാലത്ത്, പഠന പരിമിതികൾ നേരിട്ട എസ്.എസ്.എൽ.സി വിദ്യാർത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ്, തീർത്തും സൗജന്യമായി ഓൺലൈൻ ക്ലാസുകൾ
ആരംഭിച്ചത്. നാൽപത്തിനായിരത്തോളം കുട്ടികളാണ് തത്സമയ ക്ലാസുകളിൽ പങ്കെടുത്തത്. ഇന്ന് ഏകദേശം രണ്ട് ദശലക്ഷത്തോളം വിദ്യാർഥികളാണ് യൂട്യൂബിലൂടെ മാത്രം
ലക്ഷത്തിലധികം വിദ്യാർഥികൾ ഇതിനകം എജ്യൂപോർട്ട് ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. നിലവിൽ പഠനത്തിനായി നൂറ്റിപ്പതിനഞ്ച് ദശലക്ഷം മണിക്കൂറുകൾ വിദ്യാർഥികൾ
എജ്യൂപോർട്ടിനൊപ്പം കൂടുതൽ തയ്യാറെടുപ്പുകളോടു കൂടി റിപ്പീറ്റ് ചെയ്യാനൊരുങ്ങുന്നു

അവാർഡുകളുമായി കേരളത്തിലെ മികച്ച എഡ്‌ടെക് സ്റ്റാർട്ടപ്പ്.

ചുരുങ്ങിയ കാലയളവിൽത്തന്നെ കേരളത്തിലെ ഏറ്റവും മികച്ച എജ്യുക്കേഷൻ സ്റ്റാർട്ടപ്പ് എന്ന നിലയിൽ വലിയ അംഗീകാരങ്ങൾ തേടിയെത്തിയ എജ്യൂപോർട്ട് തൃശ്ശൂരിൽ കൂടി 

ചുവടുറപ്പിക്കുകയാണ്. നിലവിൽ ഓൺലൈൻ പരിശീലനത്തിന് പുറമെ മലപ്പുറം ഇൻകലിലുള്ള ക്യാംപസിൽ രണ്ടായിരത്തോളം കുട്ടികൾ പരിശീലനം നേടുന്നുണ്ട്. അത്യാധുനിക 

സൗകര്യങ്ങളോടുകൂടി, പൂർണമായും സഹൃദപരമായ ക്യാംപസാണ് തൃശ്ശൂരിലെത്തുന്ന വിദ്യാർഥികൾക്കായി കാത്തിരിക്കുന്നത്. NEET, JEE, CUET എന്നീ എൻട്രൻസ് പരീക്ഷകളുടെ

കോച്ചിങ് കൂടാതെ, ഈ വർഷം മുതൽ 7, 8, 9, 10 ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി NEET, JEE ഫൗണ്ടേഷൻ ക്ലാസുകൾ കൂടി എജ്യൂപോർട്ട് നൽകുന്നുണ്ട്. മെഡിക്കൽ, എൻജിനീയറിങ് പ്രൊഫഷണനുകൾ സ്വപ്നം കാണുന്ന വിദ്യാർഥികൾക്ക് ശരിയായ അക്കാദമിക് അടിത്തറ സൃഷ്ടിക്കുവാൻ ഇത് സഹായിക്കും. ചുരുങ്ങിയ കാലത്തിനിടെ നിരവധി അംഗീകാരങ്ങളാണ് എജ്യൂപോർട്ടിനെ തേടിയെത്തിയത്. ലണ്ടൻ എഡ്‌ടെക് വീക്കിന്റെ ഭാഗമായ എഡ്‌ടെക് എക്‌സ് അവാർഡ്സിൽ ഫോർമൽ എജ്യുക്കേഷൻ (കെ12) വിഭാഗത്തിൽ .രണ്ടാം സ്ഥാനം, ടൈംസ് ഓഫ് ഇന്ത്യയുടെ മികച്ച എഡ് ടെക് സ്റ്റാർട്ടപ്പ് അവാർഡ് എന്നിവ നേടിയിട്ടുണ്ട്. കേരളത്തിലെ മികച്ച എഡ്‌ടെക് സ്റ്റാർട്ടപ്പ് എന്ന് കഴിഞ്ഞ ദിവസമാണ് തന്റെ നിയമസഭാ പ്രസംഗത്തിനിടെ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് എജ്യൂപോർട്ടിനെ വിശേഷിപ്പിച്ചത്

 

ഭോപാൽ എൻ.ഐ.ടി.ടി.ടി.ആറിൽ ഗവേഷണം.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെകീഴിൽ ഭോപാലിൽ പ്രവർത്തിക്കുന്ന കല്പിത സർവകലാശാലയായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് ആൻഡ് റിസർച്ച് (എൻ.ഐ.ടി.ടി.ടി.ആർ.), വിവിധ സ്കൂളുകളിൽ നടത്തുന്ന പിഎച്ച്.ഡി. പ്രോഗ്രാം 2024-25 പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ഇൻ സർവീസ് ടീച്ചേഴ്സ്, വർക്കിങ് പ്രൊഫഷണലുകൾ/ഇൻഡസ്ട്രി പേഴ്സണലുകൾ, താത്‌പര്യമുള്ള മറ്റുള്ളവർ എന്നിവർക്ക് പ്രവേശനം തേടാം.

.സ്കൂൾ ഓഫ് സയൻസസ് -ഡിപ്പാർട്ട്മെൻറ് ഓഫ് അപ്ലൈഡ് സയൻസസ് എജുക്കേഷൻ (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്); ബന്ധപ്പെട്ട സയൻസ് സ്ട്രീമിൽ മാസ്റ്റേഴ്സ് ബിരുദം.

.സ്കൂൾ ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജി: സിവിൽ ആൻഡ് എൻവയൺമെൻറൽ എൻജിനിയറിങ് എജുക്കേഷൻ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് എജുക്കേഷൻ, ഇലക്‌ട്രിക്കൽ ആൻഡ് എൻജിനിയറിങ് എജുക്കേഷൻ, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനിയറിങ് എജുക്കേഷൻ), മെക്കാനിക്കൽ എൻജിനിയറിങ് എജുക്കേഷൻ; ബന്ധപ്പെട്ട എൻജിനിയറിങ്/ടെക്നോളജി സ്ട്രീമിൽ മാസ്റ്റേഴ്സ് ബിരുദം.
.സ്കൂൾ ഓഫ് മാനേജ്‌മെൻറ് സ്റ്റഡീസ്: മാനേജ്മെൻറ് എജുക്കേഷൻ; ബന്ധപ്പെട്ട സ്ട്രീമിൽ മാസ്റ്റേഴ്സ് ബിരുദം.

.സ്കൂൾ ഓഫ് ക്രിയേറ്റീവ് എജുക്കേഷൻ ആൻഡ് ലിബറൽ ആർട്സ്: കരിക്കുലം ഡിവലപ്‌മെൻറ്്‌ ആൻഡ് അസസ്‌മെൻറ്്‌ എജുക്കേഷൻ, മീഡിയ റിസർച്ച് ആൻഡ് ഡിവലപ്മെൻറ് എജുക്കേഷൻ, ട…

എല്ലാവർക്കും മാസ്റ്റേഴ്സ് പ്രോഗ്രാമിൽ 55 ശതമാനം മാർക്ക്/തത്തുല്യ സി.ജി.പി.എ. വേണം. ഓരോ സ്കൂളിലെയും ഗവേഷണമേഖലകളുടെ വിശദാംശങ്ങൾ nitttrbpl.ac.in-ലെ പി.എച്.ഡി. അഡ്മിഷൻ ലിങ്കിൽ ലഭിക്കും. അപേക്ഷ ഇതേ വെബ്സൈറ്റ് വഴി ജൂലായ് 12 വരെ നൽകാം.

കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് കീഴില്‍ മറൈന്‍ എഞ്ചിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം; അപേക്ഷ ജൂലൈ 20 വരെ.

കേന്ദ്ര പൊതുമേഖല സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡിന് കീഴിലുള്ള മറൈന്‍ എഞ്ചിനീയറിങ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ അനുമതിയോടെയാണ് കോഴ്‌സുകള്‍ നടത്തുന്നത്.

1. ഇന്ത്യന്‍ ഗ്രാജ്വേറ്റ് മറൈന്‍ എഞ്ചിനീയറിങ് (ജി.എം.ഇ) ട്രെയിനിങ് പ്രോഗ്രാം (ഐ.എം.ഇ.സി) സീറ്റുകള്‍ 20. പഠിച്ചിറങ്ങുന്നവര്‍ക്ക് ജോലി ഉറപ്പാണ്.

യോഗ്യത
ബി.ടെക്/ ബി.ഇ മെക്കാനിക്കല്‍ എഞ്ചിനീയറിങ് മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ജിയിച്ചിരിക്കണം. 
പ്രായപരിധി: 31.3.2024 ല്‍ 24 വയസ്. 
 

പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. 

2. ഏകവര്‍ഷ പ്രീ-സീ ജി.എം.ഇ കോഴ്‌സ് 

     യോഗ്യത: ബി.ടെക് (മെക്കാനിക്കല്‍/ നേവല്‍ ആര്‍കിടെക്ച്ചര്‍)
     പ്രായപരിധി: 1.9.2024ല്‍ 28 വയ്‌സ്. 
      പാസ്‌പോര്‍ട്ട് നിര്‍ബന്ധമായും കൈവശം ഉണ്ടായിരിക്കണം. സ്‌പോണ്‍സര്‍ഷിപ്പ് വിഭാഗത്തിന് 60 ശതമാനം മാര്‍ക്കില്‍ കുറയാതെ വേണം. ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം. 
കോഴ്‌സുകള്‍ വിശദാംശങ്ങള്‍, അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍, സെലക്ഷന്‍ നടപപടികള്‍, ഫീസ് നിരക്ക് മുതലായ വിവരങ്ങള്‍ www.cslmeti.in ല്‍ ലഭിക്കും. വിദ്യാഭ്യാസ വായ്പ സൗകര്യവും ലഭ്യമാണ്. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് സഹായവവും ലഭ്യമാണ്. 

 

വിലാസം
മറൈന്‍ എഞ്ചിനീയറിങ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്
വിജ്ഞാനസാഗര്‍
ഗിരിനഗര്‍, കൊച്ചി
682020
 
ഫോണ്‍: 0484- 4011596, 8129823739
ഇ-മെയില്‍: method@cochinshipyard.in.

കേരളം ഇന്ന്​ മുതൽ നാലുവർഷ ബിരുദ കോഴ്​സിലേക്ക്.

സംസ്ഥാനത്ത് നാല് വർഷ ബിരുദ കോഴ്സുകൾക്ക് തിങ്കളാഴ്ച തുടക്കം. നിലവിലെ രീതിയിൽ മൂന്ന് വർഷം കൊണ്ട് ബിരുദം പൂർത്തിയാക്കാനുള്ള അവസരം നിലനിർത്തിയാണ് ഓണേഴ്സ് ബിരുദം നൽകുന്ന നാല് വർഷ കോഴ്സിന് തുടക്കമാകുന്നത്.

നാല് വർഷ ഓണേഴ്സ് ബിരുദം പൂർത്തിയാക്കുന്നവർക്ക് ലാറ്ററൽ എൻട്രി വഴി ഒരുവർഷം കൊണ്ട് പി.ജി പൂർത്തിയാക്കാനുമാകും.ഗവേഷണം കൂടി നാല് വർഷ കോഴ്സിന്‍റെ ഭാഗമാക്കുന്നവർക്ക് ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദമാണ് നൽകുക. ഇവർക്ക് പി.ജിയില്ലാതെ നേരിട്ട് പിഎച്ച്.ഡി പ്രവേശനം നേടാനും നെറ്റ് പരീക്ഷ എഴുതാനും കഴിയും. മൂന്ന് തരം ബിരുദ കോഴ്സുകളിലേക്കും വിദ്യാർഥികൾക്ക് ഇഷ്ടവും അഭിരുചിയുമനുസരിച്ച് നീങ്ങാൻ സാധിക്കുന്ന പാഠ്യപദ്ധതിയോടെയാണ് കേരളം നാല് വർഷ ബിരുദ കോഴ്സിലേക്ക് പ്രവേശിക്കുന്നത്.

ആദ്യ ബാച്ച് കുട്ടികൾ തിങ്കളാഴ്ച കോളജുകളിലെത്തും. നവാഗത വിദ്യാർഥികളെ കോളജ് അധികൃതരും മുതിർന്ന വിദ്യാർഥികളും ചേർന്ന് സ്വീകരിക്കുകയും കോഴ്സിനെക്കുറിച്ച് അവബോധം നൽകുകയും ചെയ്യുന്ന രീതിയിൽ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തോടെയാണ് പരിഷ്കരിച്ച ബിരുദ കോഴ്സുകൾക്ക് തുടക്കമാകുന്നത്. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ ഉച്ചക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിക്കും. കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ സർവകലാശാലകൾക്ക് കീഴിലുള്ള 864 ആർട്സ് ആൻഡ് സയൻസ് കോളജുകൾ/പഠന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് നാല് വർഷ ബിരുദ കോഴ്സുകൾ തുടങ്ങുന്നത്. പുറമെ കേരള, മലയാളം, കാലടി ശ്രീശങ്കരാചാര്യ സർവകലാശാല പഠന വകുപ്പുകളിലും നാല് വർഷ കോഴ്സുകൾ തുടങ്ങുന്നുണ്ട്. സമീപകാലത്ത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവരുന്ന പ്രധാന പരിഷ്കാരമായാണ് നാല് വർഷ ബിരുദ കോഴ്സിനെ  വിലയിരുത്തുന്നത്.

ഇനി കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകള്‍; മാറ്റിവച്ച പ്രവേശന പരീക്ഷകള്‍ക്ക് പുതിയ തീയതി.

ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള വിവിധ വിഷയങ്ങളെ തുടർന്ന് മാറ്റിവച്ച പ്രവേശന പരീക്ഷകൾക്ക് പുതുക്കിയതീയതി പ്രഖ്യാപിച്ച് ദേശീയ പരീക്ഷ ഏജൻസി. കോളജ് അധ്യാപന യോഗ്യതയായ യുജിസി നെറ്റ് പുന:പരീക്ഷ ഓഗസ്റ്റ് 21നും സെപ്റ്റംബനാലിനുമിടയിൽ നടത്തും. ചോദ്യക്കടലാസ് ചോർച്ചയെ തുടർന്നാണ് ജൂൺ 18ന് നടന്ന പരീക്ഷ പിറ്റേദിവസം റദ്ദാക്കിയത്. നേരത്തെ ഒ.എം.ആര്‍ രീതിയിൽ നടത്തിയിരുന്ന യു.ജി.സി നെറ്റ് പരീക്ഷ, ഇനി മുതൽ പുതുക്കിയ മാനദണ്ഡമനുസരിച്ച് കംപ്യൂട്ടറധിഷ്ടിതമാക്കിമാറ്റി. സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് മാറ്റിയ ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലേക്കുള്ള സി.എസ്.ഐ.ആര്‍ നെറ്റ് പരീക്ഷ ജൂലൈ 25നും 27നുമിടയിൽ നടത്തും. നാലുവർഷ ബി.എഡ് പ്രോഗ്രാമുകളിലേക്ക്‌ എൻ.ടി.എ നടത്തിയ എസ്.സി.ഇ.ടി പുന:പരീക്ഷ ജൂലൈ 10നും നടത്തും.

 

 

 

അതിനിടെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും ക്രമക്കേടിലും അന്വേഷണം ഊര്‍ജിതമാക്കി സിബിഐ. ബിഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ കൂടുതല്‍പ്പേരെ സിബിഐ ചോദ്യംചെയ്യും. കേസില്‍ ഇതുവരെ നാലുപേരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ ജാര്‍ഖണ്ഡ് ഹസാരിബാഗിലെ ഒരു സ്കൂള്‍ പ്രിന്‍സിപ്പലിനെയും വൈസ് പ്രിന്‍സിപ്പലിനെയും അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ, നീറ്റില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജിയും ദേശീയ പരീക്ഷാ ഏജന്‍സി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഇടത് വിദ്യാഭ്യാസമന്ത്രിയുടെ രാജിയും ദേശീയ പരീക്ഷാ ഏജന്‍സി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഇടത് വിദ്യാര്‍ഥി സംഘടനയായ ഐസയുടെ ജന്തര്‍ മന്തറിലെ പ്രതിഷേധം ഇന്നും തുടരും. പ്രതിഷേധത്തിന് പൊലീസ് അനുമതി ഇല്ലാത്തതിനാല്‍സംഘര്‍ഷത്തിന് സാധ്യതയുണ്ട്. നീറ്റടക്കമുള്ള വിഷയം ഉന്നയിച്ച് ജൂലൈ നാലിന് എസ്എഫ്ഐ രാജ്യവ്യാപക പഠിപ്പ് മുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.  

 

പോളിടെക്‌നിക് പ്രവേശനം.

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ പ്രവർത്തിക്കുന്ന മറ്റക്കര മോഡൽ പോളിടെക്‌നിക് കോളേജിൽ 2024-2025 അധ്യയന വർഷത്തിൽ വിവിധ ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.


കംപ്യൂട്ടർ എൻജിനിയറിങ്, കംപ്യൂട്ടർ ഹാർഡ്‌വേർ എൻജിനിയറിങ്, ഇലക്ട്രോണിക്സ് എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, റോബോട്ടിക്സ് ആൻഡ്ഓട്ടോമേഷൻ എന്നിവയാണ് കോഴ്‌സുകൾ.



ഈ മാസം 12 വരെ www.polyadmission.org എന്ന പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ നൽകാം. എസ്.സി., എസ്.ടി.വിഭാഗക്കാർ 100 രൂപയും മറ്റുള്ളവർ 200 രൂപയും ഓൺലൈനായിഅപേക്ഷാഫീസ് അടയ്ക്കണം.

എസ്.സി., എസ്.ടി., ഒ.ഇ.സി.വിഭാഗത്തിന് പഠനത്തിൽ ഫീസ് ആനുകൂല്യം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org, ഫോൺ: 9495443206, 7907325067.



 

നോര്‍ക്കയില്‍ IELTS, OET മോക് ടെസ്റ്റ്; ഇപ്പോള്‍ റജിസ്റ്റര്‍ ചെയ്യാം.

സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് IELTS, OET മോക്ക് ടെസ്റ്റ് സെഷനുകൾ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം സെന്ററില്‍ ഓഫ് ലൈന്‍ ആയി മാത്രമാണ് പരിശീലനം. ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ നാലു മോഡ്യൂളുകള്‍ ഒരുമിച്ചോ വെവ്വേറെയോ പരിശീലനം നല്‍കും. യഥാർത്ഥ പരീക്ഷാ സാഹചര്യത്തിന് തുല്യമായ മോക് ടെസ്റ്റുകളാണ് എൻ‌.ഐ‌.എഫ്‌.എൽ
ഒരുക്കുന്നത്. എല്ലാ മൊഡ്യൂളുകളിലും വ്യക്തിഗത ഫീഡ്‌ബാക്ക് ലഭിക്കുന്ന രീതിയിലായിരിക്കും ഇതിനുള്ളപരിശീലനം. എല്ലാ മോഡ്യൂളുകള്‍ക്കുമായി 10 ദിവസത്തെ പാക്കേജിന് 6425 രൂപയും ഒരു ദിവസത്തെ പാക്കേജിന് 2360 രൂപയുമാണ് ഫീസ്. വ്യക്തിഗത മോഡ്യൂളുകള്‍ക്ക് സ്പീക്കിംഗിനും റൈറ്റിംഗിനും 1180രൂപ വീതവും, ലിസണിംഗ്, റീഡിംഗ് എന്നിവയ്ക്ക് 885 രൂപ വീതവും നല്‍കണം

മോക് ടെസ്റ്റുകള്‍ക്ക് പുറമേ എൻ‌.ഐ‌.എഫ്‌.എൽ നടത്തുന്ന ഐ.ഇ.എല്‍.ടി.എസ്, ഒ.ഇ.ടി കോഴ്സുകളിലേക്കുംഇപ്പോള്‍ അപേക്ഷിക്കാം. തിരുവനന്തപുരം സെന്ററിലാണ് ഈ കോഴ്സുകള്‍ നടത്തുന്നത്. 11 ആഴ്ച നീളുന്ന IELTS &OET ഓഫ്‌ലൈൻ കോഴ്സില്‍ ബി.പി.എല്‍/എസ്.സി/എസ്.ടി വിഭാഗങ്ങളില്‍പ്പെട്ട നഴ്സിംഗ് ബിരുദധാരികള്‍ക്ക് ഫീസ്

മുൻ പരീക്ഷാ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് OET ഓൺലൈൻ ബാച്ചില്‍ പ്രവേശനം ലഭിക്കുക. ഓണ്‍ലൈന്‍കോഴ്സിന് 5900 രൂപയുമാണ് ഫീസ്. മുൻ പരീക്ഷാ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് OET ഓൺലൈൻ
കോഴ്സുകള്‍ക്ക് ഫീസിളവ് ബാധകമല്ല

ചിത്രകലാപഠനക്ലാസും ചിത്രരചനാപഠനവും .

ചിത്രകാരന്മാരുടെ കൂട്ടായ്മയായ ക്യാൻവാസ് ഗ്രൂപ്പ് ക്യാമൽ ലിമിറ്റഡിന്റെയും പൊൻകുന്നം ഗവ.ഹയർസെക്കൻഡറി സ്‌കൂളിന്റെയും സഹകരണത്തോടെ ചിത്രകലാ ക്യാമ്പുംപരിശീലനവും ഞായറാഴ്ച പത്തിന് സ്‌കൂൾ അങ്കണത്തിൽ നടത്തും. ഗവ.ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും.

ചിത്രകാരന്മാരായ മോഹൻ മണിമല, എൻ.ജി.സുരേഷ്‌കുമാർ, ധനേഷ് ജി.നായർ, രാജേഷ് മണിമല, ജയ് പി.ഈശ്വർ, പ്രിയ ശ്രീലത തുടങ്ങി മുപ്പതോളം ചിത്രകാരന്മാർ പങ്കെടുക്കുകയുതത്സമയം ചിത്രം വരയ്ക്കുകയും കുട്ടികളെ പഠിപ്പിക്കുകയും ചെയ്യും.


ഈ ചിത്രങ്ങൾ ലേലത്തിൽ വെച്ച് അർഹരായ കുട്ടികൾക്ക് സഹായധനമായി നൽകും.

ഇന്ന് പ്രവേശനോത്സവം: നാളെ സ്കൂള്‍ അവധിയോ? വോട്ടെണ്ണല്‍ ദിനത്തില്‍ അവധി നല്‍കാറുണ്ടോ.

രണ്ട് മാസത്തെ വേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30ന് എറണാകുളം എളമക്കര ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. മന്ത്രി പി രാജീവ്, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ എന്നിവരും മറ്റു ജനപ്രതിനിധികളും വിശിഷ്ടാതിഥികളായി പങ്കെടുക്കും.പ്രവേശനോത്സവത്തിനായി സ്കൂളുകള്‍ ഇന്നലെ തന്നെ അണിഞ്ഞൊരുങ്ങി കഴിഞ്ഞു. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ വിദ്യാലയങ്ങള്‍ നേരത്തെ തന്നെ വൃത്തിയാക്കിയിരുന്നു. പ്രവേശനോത്സവത്തിന്റെ ഭാഗമായി പതിവ് പോലെ വിവിധ കലാപരിപാടികളാണ് എല്ലാ വിദ്യാലയങ്ങളിലും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നടത്തിയിരിക്കുന്നത്. ഈ വർഷം മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതീക്ഷ.

വിവിധ മാറ്റങ്ങളോടെയാണ് പുതിയ അധ്യയന വർഷം തുടങ്ങാന്‍ പോകുന്നത്. പത്ത് വർഷത്തിന് ശേഷമുള്ള പാഠപുസ്തക മാറ്റമാണ് പ്രധാനപ്പെട്ടത്. വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ച എസ് എസ് എല്‍ സി പരീക്ഷയിലെ മാറ്റവും ഈ വർഷം ഉണ്ടായേക്കാം.

നാളെ സ്കൂള്‍ അവധി ?

 

അതേസമയം തന്നെ, ലോക്സസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്നതിനാല്‍ ചൊവ്വാഴ്ച സ്കൂള്‍ അവധിയെന്ന പ്രചരണവും ചില കോണുകളില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇത് സത്യമല്ല. വോട്ടെണ്ണല്‍ ദിനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൊത്തത്തില്‍ അവധി പ്രഖ്യാപിക്കാറില്ല. വോട്ടെണ്ണല്‍ കേന്ദ്രമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. അതിന് പുറമെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അല്ലാത്ത തരത്തിലുള്ള ഏതെങ്കിലും അവധി പ്രഖ്യാപനമുണ്ടെങ്കില്‍ ഔദ്യോഗികമായി തന്നെ അത് അറിയിക്കും. നിലവില്‍ അത്തരത്തില്‍ ഒരു അവധി പ്രഖ്യാപനവും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

നമ്മൾ കുട്ടികളോട് ചെയ്യുന്ന വലിയൊരു ദ്രോഹമുണ്ട്; കണ്ടുപഠിക്കേണ്ടത് മഹാരാഷ്ട്രയെ.

കോടതികളും കേന്ദ്രസർക്കാരും ഇടപെട്ടിട്ടും അമിതഭാരം ചുമന്നാണ് കേരളത്തിലെ കുട്ടികളുടെ സ്കൂൾയാത്ര. ബാഗിന്റെ തൂക്കം ശരീരഭാരത്തിന്റെ പത്തിലൊന്നിൽ കൂടിയാൽ ആരോഗ്യപ്രശ്നമുണ്ടാകും. 30 കിലോയാണ് കുട്ടിക്ക് ഭാരമെങ്കിൽ പുസ്തകങ്ങളടക്കം ബാഗ് മൂന്നു കിലോയിൽ കൂടരുത്. സ്വന്തം ഭാരത്തിന്റെ 25 ശതമാനം പേറുകയാണ് അവർ.

അമിതഭാരം വരുത്തുന്ന ദോഷങ്ങൾ ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയടക്കം ഉത്തരവിറക്കിയിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2020 ഡിസംബറിൽ മാർഗരേഖയിറക്കി. പുസ്തകങ്ങൾ വിവിധ വാല്യങ്ങളാക്കുക, ചെറിയ ക്ലാസിലെ പുസ്തകങ്ങളും ബുക്കുകളും സ്കൂളിൽ സൂക്ഷിക്കുക, ഒന്നും രണ്ടും ക്ലാസുകളിൽ ഹോംവ‌ർക്ക് ഒഴിവാക്കുക, ഉച്ചഭക്ഷണവും വെള്ളവും സ്കൂളുകളിൽ ഒരുക്കുക തുടങ്ങിയവയായിരുന്നു നി‌ർദ്ദേശങ്ങൾ

മഹാരാഷ്ട്രയിൽ ഒരു പുസ്തകം

മഹാരാഷ്ട്രയിൽ ഒന്നു മുതൽ എട്ടുവരെ ക്ലാസുകാർക്ക് വിഷയങ്ങൾ സംയോജിപ്പിച്ച്, ഒരു ടേമിൽ ഒരു പുസ്തകവും ഒരു ബുക്കും മാത്രം.ഭാരം അരക്കിലോ ! മദ്ധ്യപ്രദേശ് ഈ വർഷം മുതൽ ആഴ്ചയിൽ ഒരുദിവസം ബാഗില്ലാ ദിനമാക്കും. അന്ന് കായിക, സംഗീതക്ലാസുകളും മറ്റുമാകും.2. കേരളത്തിൽ ചില പുസ്തകങ്ങൾ രണ്ടോ മൂന്നോ വാല്യങ്ങളാക്കിയെങ്കിലും കാര്യമായി ഭാരം കുറഞ്ഞില്ല. കേന്ദ്ര സിലബസ് സ്കൂളുകളിലും സ്ഥിതി വ്യത്യസ്തമല്ല. ഓരോ വാല്യവും 60 പേജിൽ നിജപ്പെടുത്തണമെന്ന ഹൈക്കോടതി നിർ‌ദ്ദേശവും ബുക്കിലും പുസ്തകത്തിലും ഭാരമെത്രയെന്ന് അച്ചടിക്കണമെന്ന കേന്ദ്രനി‌ർദ്ദേശവും അവഗണിച്ചു. 120 പേജുവരെയുള്ള വാല്യങ്ങളാണ് ഇക്കുറിയും വിതരണം ചെയ്തത്.

എല്ല് മുരടിക്കും

എല്ലുവളർച്ച മുരടിക്കൽ, കടുത്തക്ഷീണം, പേശിവേദന, ശരീരത്തിന്റെ സ്വാഭാവിക വളവിൽ വ്യതിയാനം, തോളെല്ല് വേദന, പുറംവേദന, ശ്വസനപ്രശ്നങ്ങൾ, മാനസികത്തളർച്ച, പഠനത്തിൽ താത്പര്യക്കുറവ് തുടങ്ങിയവ ഉണ്ടാകാം` നടുവേദന പോലുള്ള പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളുടെ കത്തുകൾ ലഭിക്കുന്നുണ്ട്. വർഷം തോറും പുസ്തകങ്ങൾ പരിഷ്കരിക്കുകയാണ്പരിഹാരം. പുതിയ വിജ്ഞാനം ഉൾപ്പെടുത്തുകയും പഴഞ്ചൻ പാഠങ്ങൾ ഒഴിവാക്കുകയും ചെയ്യുമ്പോൾ പുസ്തകത്തിന് കനം കുറയും.

Verified by MonsterInsights