രാജ്യത്ത് വിദ്യാലയങ്ങളില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ ഒരു കോടിയുടെ കുറവ്.

രാജ്യത്ത് വിദ്യാലയങ്ങളില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യൂനിഫൈഡ് ഡിസ്ട്രിക്റ്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എഡ്യൂക്കേഷന്‍ പ്ലസ് (Unified district information system for education plus UDISE+) ഈയിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ രാജ്യത്ത് വിദ്യാലയങ്ങളില്‍ ഒരു കോടി വിദ്യാര്‍ഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്. 2022 – 23, 2023 – 24 അധ്യയന വര്‍ഷങ്ങളിലെ യുഡൈസ് പ്ലസ് റിപ്പോര്‍ട്ടുകളിലാണ് കുട്ടികളുടെ എണ്ണത്തില്‍ ഒരു കോടിയിലധികം ഇടിവ് കാണിക്കുന്നത്. 201819 അധ്യയന വര്‍ഷം മുതല്‍ സ്‌കൂള്‍ പ്രവേശനത്തില്‍ ശരാശരി എന്റോള്‍മെന്റ് കണക്കിലാണ് ഈ ഇടിവ്.

പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഒരു സമഗ്ര വിവരശേഖരണമാണ് യുഡൈസ് പ്ലസ്.

2022-23 അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകളില്‍ എന്റോള്‍ ചെയ്ത വിദ്യാര്‍ഥികളുടെ എണ്ണം 25.17 കോടി ആയിരുന്നു. 202324 വര്‍ഷത്തില്‍ അത് 24.80 കോടിയായി കുറഞ്ഞു. ഒരു വര്‍ഷത്തില്‍ 37 ലക്ഷം വിദ്യാര്‍ഥികളുടെ കുറവാണ് ഉണ്ടായത്. ഇതില്‍ 16 ലക്ഷം പെണ്‍കുട്ടികളുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആണ്‍കുട്ടികളുടെ എണ്ണം 21 ലക്ഷം കുറഞ്ഞു.

യുഡൈസ് വിവര ശേഖരണത്തില്‍ ലഭ്യമായ രാജ്യത്തെ ആകെ വിദ്യാര്‍ഥികളില്‍ 26.9 ശതമാനം വിദ്യാര്‍ഥികള്‍ പൊതു വിഭാഗത്തില്‍ നിന്നും , 18 ശതമാനം പട്ടികജാതിയിലും , 9.9 ശതമാനം പട്ടികവര്‍ഗത്തിലും, 45.2 ശതമാനം മറ്റ് പിന്നാക്ക വിഭാഗത്തിലും നിന്നുള്ളവരാണ്.

ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളുടെ പ്രാതിനിധ്യം ഏകദേശം 20 ശതമാനമാണ്. ന്യൂനപക്ഷങ്ങളില്‍ 79.6 ശതമാനം മുസ് ലിംങ്ങളും 10 ശതമാനം ക്രിസ്ത്യാനികളും 6.9 ശതമാനം സിഖുകാരും 2.2 ശതമാനം ബുദ്ധമതക്കാരും 1.3 ശതമാനം ജൈനരും 0.1 ശതമാനം പാഴ്‌സികളുമാണ്.

മുന്‍ വര്‍ഷത്തില്‍ രാജ്യത്തുടനീളമുള്ള സ്‌കൂളുകളിലെ എന്റോള്‍മെന്റ് 26 കോടിക്ക് മുകളിലായിരുന്നെങ്കില്‍ 202324ല്‍ ഇത് 24.8 കോടിയായി കുത്തനെ കുറഞ്ഞു. എന്റോള്‍മെന്റില്‍ ബിഹാറില്‍ 35.65 ലക്ഷത്തിന്റെ കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തി.യു.പിയില്‍ 28.26 ലക്ഷത്തിന്റെ ഇടിവുണ്ടായി. എന്നാല്‍ കേരളത്തില്‍ നില മെച്ചപ്പെട്ടതാണ്. കേരളത്തില്‍ 24.8 ലക്ഷം വിദ്യാര്‍ഥികളാണ് കഴിഞ്ഞ അധ്യയന വര്‍ഷം എന്റോള്‍ ചെയ്തത്. പ്രാഥമിക വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികളുടെ കണക്ക് മുന്‍ വര്‍ഷത്തെ 0.4 ശതമാനം വര്‍ധിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ മുന്‍വര്‍ഷത്തെ സ്ഥിതി നിലനിറുത്തി. സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ മുന്‍ വര്‍ഷത്തേതില്‍ നിന്നും 4.3 ശതമാനം വര്‍ധനവുണ്ടായി.

പഠിച്ചാൽ കൊത്തിക്കൊണ്ടു പോകും, കയ്യിൽ കിട്ടും മിനിമം 10 ലക്ഷം; ഒരു കൈ നോക്കുന്നോ?

പ്രതിവർഷം പത്തു ലക്ഷം രൂപ ശമ്പളം! ഡേറ്റാ മേഖലയിൽ മിടുക്കു തെളിയിച്ച വിദഗ്ധർക്ക് കമ്പനികൾ വാഗ്ദാനം ചെയ്യുന്ന വാർഷിക പാക്കേജിന്റെ ഏകദേശ കണക്കാണ്. പ്രോഗ്രാമിങ് ലാംഗ്വേജായ പൈത്തണിൽ മിടുക്കുണ്ടെങ്കിൽ ചോദിക്കുന്ന ശമ്പളമാണ് കിട്ടുക. നിർമിത ബുദ്ധി, മെഷീൻ ലേണിങ് എന്നീ മേഖലകളിൽ മികവുണ്ടെങ്കിൽ കരിയറിൽ തിരിഞ്ഞു നോക്കേണ്ടി വരില്ല. ഒന്നാം തീയതിയല്ലേ, എന്തെങ്കിലും പുതുതായി പഠിച്ചു തുടങ്ങാമെന്നാണു ചിന്തയെങ്കിൽ ഇതാണ് പറ്റിയ സമയം. ഐടി മേഖലയിൽ മികച്ച കരിയർ ആഗ്രഹിക്കുന്നവർക്കായി മനോരമ ഹൊറൈസണും യുണീക് വേൾഡ് റോബട്ടിക്സുമായി ചേർന്നു നടത്തുന്ന ‘െമഷീൻ ലേണിങ് യൂസിങ് പൈത്തൺ’ സർട്ടിഫിക്കേഷൻ പ്രോഗ്രാമിന് റജിസ്റ്റർ ചെയ്യാം.

ജനുവരി 2 മുതൽ ഫെബ്രുവരി 12 വരെ വൈകിട്ട് ഏഴു മുതൽ ഒൻപത് വരെയാണ് ഒാൺലൈൻ ക്ലാസ്. എെഎ, മെഷീൻ ലേണിങ് ട്രെയിനിങ് രംഗത്ത് വർഷങ്ങളുടെ അനുഭവപരിചയമുളള സുജിത എസ്.കുറുപ്പാണ് ക്ലാസുകൾ നയിക്കുന്നത്. മുപ്പത് ദിവസം അറുപത് മണിക്കൂർ ദൈർഘ്യമുള്ള  കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. ഇവിടെ ക്ലിക്ക് ചെയ്ത് ഗൂഗിൾ ഫോമിൽ പേര് നൽകി റജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് എന്ന 9048991111 നമ്പറിൽ വിളിക്കുക.

സൈനിക് സ്‌കൂള്‍ പ്രവേശനം; അപേക്ഷ ജനുവരി 13 വരെ; 6,9 ക്ലാസുകളില്‍ അഡ്മിഷന്‍ നേടാം.

കഴക്കൂട്ടം സൈനിക് സ്‌കൂളില്‍ അടുത്ത അധ്യായന വര്‍ഷം മുതല്‍ ആരംഭിക്കുന്ന ബാച്ചിലേക്ക് അപേക്ഷിക്കാം. 6,9 ക്ലാസുകളിലേക്കാണ് പ്രവേശനം. ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും ഒരുപോലെ അപേക്ഷിക്കാം. 

കേരളത്തില്‍ പുതുതായി അംഗീകരിച്ച സൈനിക് സ്‌കൂളുകളായ ആലപ്പുഴയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂള്‍, എറണാകുളം ശ്രീ ശാരദാ വിദ്യാലയം എന്നിവയിലായി ആറാം ക്ലാസിന് 80 വീതം ഒഴിവുകളുണ്ട്. കോഴിക്കോട് വേദവ്യാസ വിദ്യാലയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസിലേക്ക് മാത്രം മൂന്ന് ഒഴിവുണ്ട്. 

പ്രായപരിധി

ആറാം ക്ലാസ്: 2025 മാര്‍ച്ച് 31ന് 10നും 12നും ഇടയില്‍. (01.04.2013നും 31.03.2015നും ഇടയില്‍ ജനിച്ചവരായിരിക്കണം)

ഒന്‍പതാം ക്ലാസ്: 2025 മാര്‍ച്ച് 31ന്  13നും 15നും ഇടയില്‍. (01.04.2010നും 31.03.2012നും ഇടയില്‍ ജനിച്ചവരായിരിക്കണം.

പ്രവേശന പരീക്ഷ, അഭിമുഖം, ഉദ്യോഗാര്‍ഥികളുടെ മെഡിക്കല്‍ ഫിറ്റ്‌നസ് എന്നിവയിലെ മെറിറ്റ് അനുസരിച്ചായിരിക്കും പ്രവേശനം നടക്കുക. ദേശീയ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന അഖിലേന്ത്യ സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷയാണ് നടക്കുക.

അപേക്ഷ

വിദ്യാര്‍ഥികള്‍ക്ക് ജനുവരി 13 വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാനാവും. ജനുവരി 19ന് പ്രവേശന പരീക്ഷ നടക്കും. 

വിശദവിവരങ്ങള്‍ക്ക്: www.sainikschooltvm.nic.in,

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

മദര്‍ തെരേസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം; അപേക്ഷ ക്ഷണിച്ച് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ്.

സര്‍ക്കാര്‍ നഴ്സിങ് സ്‌കൂളുകളില്‍ നഴ്സിങ് ഡിപ്ലോമ, സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയസ്ഥാപനങ്ങളില്‍ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മദര്‍ തെരേസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പാണ് അപേക്ഷ ക്ഷണിച്ചത്.

കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യന്‍ (എല്ലാ വിഭാഗക്കാര്‍ക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 15,000 രൂപയാണ് സ്‌കോളര്‍ഷിപ്പ്. സര്‍ക്കാര്‍ നഴ്സിങ് സ്‌കൂളുകളില്‍ നഴ്സിങ് ഡിപ്ലോമ (ജനറല്‍ നഴ്സിങ്), പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകളില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

വിവരങ്ങള്‍ക്ക്: 0471 2300524, 0471-2302090.

ഈസിയായി പാസാവാമെന്ന് ഇനി ആരും വിചാരിക്കണ്ട ;സ്‌കൂളുകളിലെ പരീക്ഷാ രീതി മാറുന്നു.

സംസ്ഥാനത്തെ ഹൈസ്‌കൂൾ വിഭാഗത്തിൽ പരീക്ഷ നടത്തിപ്പിന്റെ രീതി പപൊളിച്ചു പണിയാൻ വിദ്യാഭ്യാസ വകുപ്പ്. ഹൈസ്‌കൂൾ പരീക്ഷ പരിഷ്‌കരിക്കാനുള്ള എസ് സി ഇ ആർ ടി റിപ്പോർട്ട് ഉടൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കു കൈമാറും. എല്ലാവരേയും പാസാക്കിവിടുന്നുവെന്ന പേരുദോഷം മാറ്റാനാണ് സംസ്ഥാനത്തെ ഹൈസ്‌കൂൾ വിഭാഗത്തിൽ പരീക്ഷ നടത്തിപ്പിന്റെ രീതി തന്നെ പൊളിച്ചെഴുതാൻ അധികൃതർ ഒരുങ്ങുന്നത്.

ചോദ്യപേപ്പർ കൂടുതൽ കടുപ്പിക്കാനാണ് തീരുമാനം. ലളിതമായത് , ഇടത്തരം , ഉന്നതനിലവാരമുള്ളത് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി ചോദ്യങ്ങളെ വേർതിരിക്കാനാണ് പദ്ധതി. എഴുത്ത് പരീക്ഷയിൽ മിനിമം 30 ശതമാനം മാർക്ക് കിട്ടിയാൽ മാത്രമേ പാസാക്കുകയുള്ളൂ. ഈ വർഷം തന്നെ എട്ടാം ക്ലാസിൽ പദ്ധതി നടപ്പിലാക്കും.

അടുത്ത വർഷമായിരിക്കും ഒമ്പതിനും പത്തിനും ഈ രീതി ആക്കുക. നിരന്തര മൂല്യനിർണയത്തിൽ 20 മാർക്ക് ലഭിച്ചാലും എഴുത്ത് പരീക്ഷയിൽ 30 ശതമാനം മാർക്ക് നിർബന്ധമാക്കും. പഠിച്ചവിഷയത്തിൽ അവഗാഹമുള്ളവർക്കുമാത്രം എഴുതാവുന്നവിധത്തിൽ 20 ശതമാനം ചോദ്യം ‘ഉന്നതനിലവാര’ത്തിലായിരിക്കും . സാമാന്യജ്ഞാനമുള്ളവർക്ക് എഴുതാവുന്നരീതിയിൽ 30 ശതമാനം ലളിതമായിരിക്കും . ബാക്കിയുള്ളവ ‘ഇടത്തര’വും.

പാഠപുസ്തകങ്ങളുടെ വില 20 ശതമാനം കുറയും; ഫ്ലിപ്കാർട്ടും ആമസോണുമായി ധാരണാപത്രം ഒപ്പിട്ട് എൻസിഇആർടി.

എൻസിഇആർടിയുടെ 9 മുതൽ 12 വരെ ക്ലാസുകളിലെ പുസ്തകങ്ങളുടെ വില 20 ശതമാനം കുറച്ചു. പുസ്തകങ്ങളുടെ വിലക്കുറവ് വരുന്ന അധ്യയന വർഷം മുതൽ നിലവിൽ വരും. എന്നാൽ 1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ കോപ്പി ഒന്നിന് 65 രൂപ നിരക്കിൽ വിൽക്കുന്നത് തുടരും.പുതുക്കിയ നിരക്കിൽ ഫ്ലിപ്കാർട്ടും ആമസോണുമായി എൻസിഇആർടി ധാരണാപത്രം ഒപ്പുവച്ചു. ഈ പ്ലാറ്റ്‌ഫോമുകളിലൂടെ ഗ്രാമങ്ങളിൽ പോലും കുറഞ്ഞ നിരക്കിൽ പുസ്തകങ്ങൾ ലഭ്യമാക്കുമെന്നാണ് അധികൃതർ അറിയിച്ചു. ഓരോ വർഷവും 300 ടൈറ്റിലുകളിലായി ഏകദേശം 4-5 കോടി പാഠപുസ്തകങ്ങളാണ് എൻസിഇആർടി അച്ചടിക്കുന്നത്. അടുത്ത അധ്യയന വർഷത്തോടെ ഏകദേശം 15 കോടി പുസ്തകങ്ങൾ അച്ചടിക്കാനാണ് എൻസിഇആർടി പദ്ധതിയിട്ടിരിക്കുന്നത്.

ക്രിസ്മസ് അവധിയും ചതിച്ചു! ഒമ്പത് ദിവസം മാത്രം.

ഇത്തവണത്തെ ഓണാവധി പത്ത് ദിവസം തികച്ച് കിട്ടാത്തതിൻ്റെ വിഷമത്തിൽ ആയിരുന്നു വിദ്യാർഥികൾ എന്നാൽ ആ വിഷമം മാറും മുമ്പേ ക്രിസ്മസ് അവധിയും ദാ ഇങ്ങെത്തി. എന്നാൽ അവിടെയും നിരാശ തന്നെ, ഇത്തവണ ക്രിസ്മസ് അവധിയും പത്ത് ദിവസം കിട്ടില്ല പകരം ഒമ്പത് ദിവസം മാത്രമാണ് ലഭിക്കുക. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇത്തവണ ഓണത്തിനും ഒമ്പത് ദിവസം മാത്രമാണ് അവധി നൽകിയത്. പരീക്ഷകൾ പൂർത്തിയാക്കി 21 നാണ് സംസ്ഥാനത്ത് ഇത്തവണ ക്രിസ്‌മസ് അവധി ആരംഭിക്കുന്നത്. അവധി കഴിഞ്ഞ് ഡിസംബർ 30ന് സ്‌കൂളുകൾ തുറക്കും. സംസ്ഥാനത്തെ സ്‌കൂളുകളിലെ ഈ അധ്യയന വർഷത്തെ ക്രിസ്‌മസ് പരീക്ഷയുടെ ടൈം ടേബിൾ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗത്തിന് ഡിസംബർ 11 മുതൽ 19 വരെയാണ് ക്രിസ്‌മസ് പരീക്ഷ നടക്കുന്നത്. പരീക്ഷകൾ പൂർത്തിയാക്കി 21 നാണ് സംസ്ഥാനത്ത് ഇത്തവണ ക്രിസ്‌മസ് അവധി ആരംഭിക്കുന്നത്. മേൽപ്പറഞ്ഞ പരീക്ഷാ ദിവസങ്ങളിൽ സർക്കാർ ഏതെങ്കിലും സാഹചര്യത്തിൽ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അന്നേ ദിവസത്തെ പരീക്ഷ ഡിസംബർ 20ന് നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ക്രിസ്‌മസ് അവധി ദിനങ്ങൾ ഏതെല്ലാമെന്ന് നേരത്തെതന്നെ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. പത്ത് ദിവസത്തെ അവധി പ്രതീക്ഷിച്ചിരുന്ന കുട്ടികൾക്ക് ഇത്തവണയും തിരിച്ചടിയായി ഒൻപത് ദിവസം മാത്രമാണ് അവധി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷവും ഒമ്പത് ദിവസമാണ് ക്രിസ്മസ് അവധി ലഭിച്ചത്. അതിന് മുന്നത്തെ വർഷങ്ങളിൽ കൃത്യമായി 10 ദിവസം ഓണം, ക്രിസ്‌മസ് അവധി ലഭിച്ചിരുന്നു.

വിദ്യാഭ്യാസ കലണ്ടറിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്കൂൾ അവധിയെയും ബാധിക്കുന്നത്. കഴിഞ്ഞ വർഷം 210 അധ്യയനദിനം ഉൾപ്പെടുത്തിയുള്ള കലണ്ടർ അധ്യാപക സംഘടനകൾ ശക്തമായി എതിർത്തിരുന്നു. എന്നാൽ ഈ എതിർപ്പ് പരിഗണിച്ച് ഇക്കൊല്ലം അധ്യയനദിനം 205 ആക്കി കുറച്ചിരുന്നു. ഇതിനെതിരെയും അധ്യാപക സംഘടനകൾ അതിർപ്പ് അറിയിച്ചിരുന്നു.

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ക്രിസ്‌മസ് അവധി ദിനങ്ങൾ ഏതെല്ലാമെന്ന് നേരത്തെതന്നെ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. പത്ത് ദിവസത്തെ അവധി പ്രതീക്ഷിച്ചിരുന്ന കുട്ടികൾക്ക് ഇത്തവണയും തിരിച്ചടിയായി ഒൻപത് ദിവസം മാത്രമാണ് അവധി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷവും ഒമ്പത് ദിവസമാണ് ക്രിസ്മസ് അവധി ലഭിച്ചത്. അതിന് മുന്നത്തെ വർഷങ്ങളിൽ കൃത്യമായി 10 ദിവസം ഓണം, ക്രിസ്‌മസ് അവധി ലഭിച്ചിരുന്നു.

വിദ്യാഭ്യാസ കലണ്ടറിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്കൂൾ അവധിയെയും ബാധിക്കുന്നത്. കഴിഞ്ഞ വർഷം 210 അധ്യയനദിനം ഉൾപ്പെടുത്തിയുള്ള കലണ്ടർ അധ്യാപക സംഘടനകൾ ശക്തമായി എതിർത്തിരുന്നു. എന്നാൽ ഈ എതിർപ്പ് പരിഗണിച്ച് ഇക്കൊല്ലം അധ്യയനദിനം 205 ആക്കി കുറച്ചിരുന്നു. ഇതിനെതിരെയും അധ്യാപക സംഘടനകൾ അതിർപ്പ് അറിയിച്ചിരുന്നു.

friends travels

നാവികസേന: 10, +2 (ബി.ടെക്.) കേഡറ്റ് എൻട്രി,പരിശീലനം ഏഴിമല നേവൽ അക്കാദമിയിൽ.

“പ്ലസ്ടു, സയൻസ് സ്ട്രീമിൽ ജയിച്ചവർക്ക് നാവികസേനയിൽ ബി.ടെക്. പഠിക്കാനും തുടർന്ന് കമ്മിഷൻഡ് റാങ്കോടെ സ്ഥിരം നിയമനത്തിനും അവസരം. 2025 ജൂലായിൽ ആരംഭിക്കുന്ന, 10+2 (ബി.ടെക്.) കേഡറ്റ് എൻട്രി (സ്ഥിരം കമ്മിഷൻ) പ്രകാരമുള്ള കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. 

കണ്ണൂർ ഏഴിമല നേവൽ അക്കാദമിയിലാണ് പരിശീലനം. തിരഞ്ഞെടുക്കപ്പെടുന്നവരെ കേഡറ്റുകളായി നേവിയുടെ ആവശ്യകതയ്ക്കനുസരിച്ച് അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് ബ്രാഞ്ചുകളിലൊന്നിൽ നാലുവർഷത്തെ എൻജിനിയറിങ് ബിരുദ പഠനത്തിന് എൻറോൾ ചെയ്യപ്പെടും. ബി.ടെക്. ബിരുദം ജവാഹർലാൽ നെഹ്റു സർവകലാശാല നൽകും.

പഠനവും പരിശീലനവും സൗജന്യം. എക്സിക്യുട്ടീവ്, ടെക്നിക്കൽ ബ്രാഞ്ചുകളിലായി 36 ഒഴിവുകളുണ്ട്. പരമാവധി ഏഴ് ഒഴിവുകളിലേക്ക് പെൺകുട്ടികളെ തിരഞ്ഞെടുക്കും. എക്സിക്യുട്ടീവ് ബ്രാഞ്ചിലേക്കോ ടെക്നിക്കൽ (എൻജിനിയറിങ് ആൻഡ് ഇലക്ട്രിക്കൽ) ബ്രാഞ്ചിലേക്കോ ഉള്ള നിയമനം നേവി തീരുമാനിക്കും. അവിവാഹിതരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.

യോഗ്യത

2006 ജനുവരി രണ്ടിനും 2008 ജൂലായ് ഒന്നിനും ഇടയ്ക്ക് (രണ്ടുദിവസങ്ങളും ഉൾപ്പെടെ) ജനിച്ചവരാകണം. അംഗീകൃതബോർഡിൽനിന്നും 10+2 രീതിയിലെ സീനിയർ സെക്കൻഡറി പരീക്ഷ/തത്തുല്യ പരീക്ഷ; ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളെടുത്ത്, ഈ മൂന്നുവിഷയങ്ങൾക്കും കൂടി 70 ശതമാനം മാർക്കു മൊത്തത്തിൽ വാങ്ങി ജയിച്ചിരിക്കണം. 10-ലോ 12-ലോ ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് വാങ്ങിയിരിക്കണം. 2024-ൽ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തിയ, ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിൻ പേപ്പർ 1 (ബി.ഇ./ബി.ടെക്. പ്രവേശനത്തിന്) അഭിമുഖീകരിച്ചിരിക്കണം. മെഡിക്കൽ സ്റ്റാൻഡാർഡ്സ്, ഉയരം/തൂക്കം എന്നിവയിലെ ഇളവ്, ടാറ്റു തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ വെബ് സൈറ്റിൽ ലഭിക്കും. മെഡിക്കൽ നിലവാരത്തിൽ ആർക്കും ഇളവ് ലഭിക്കുന്നതല്ല.

തിരഞ്ഞെടുപ്പ്

ജെ.ഇ.ഇ. മെയിൻ 2024 പേപ്പർ 1 കോമൺ റാങ്ക് ലിസ്റ്റിലെ (സി.ആർ.എൽ.) അഖിലേന്ത്യാ റാങ്ക് പരിഗണിച്ചാണ് തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടമായ സർവീസ് സെലക്ഷൻ ബോർഡ് (എസ്.എസ്.ബി.) ഇൻറർവ്യൂവിന് ഷോർട്ലിസ്റ്റ് ചെയ്യുന്നത്. എസ്.എസ്.ബി. ഇന്റർവ്യൂ 2025 മാർച്ച് മുതൽ ബെംഗളൂർ/ഭോപാൽ/കൊൽക്കത്ത/വിശാഖപട്ടണം എന്നീ കേന്ദ്രങ്ങളിലൊന്നിൽ പ്രതീക്ഷിക്കാം. സായുധസേനയിൽ ഓഫീസറായി പ്രവർത്തിക്കുവാനുള്ള അപേക്ഷകരുടെ അഭിരുചി (ഓഫീസർ ലൈക്ക് ക്വാളിറ്റീസ്) എസ്.എസ്.ബി.-യിൽ വിലയിരുത്തപ്പെടും. ഇന്റലിജൻസ് ടെസ്റ്റ്, പിക്ചർ പെർസപ്ഷൻ ആൻഡ് ഡിസ്കഷൻ ടെസ്റ്റ് എന്നിവയാണ് ആദ്യഘട്ടത്തിൽ. സൈക്കോളജി ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റിറ്റിങ്, ഇന്റർവ്യൂ എന്നിവയാണ് രണ്ടാംഘട്ടത്തിൽ. യോഗ്യത നേടുന്നവർക്ക് തുടർന്ന് മൂന്നുദിവസംമുതൽ അഞ്ചുദിവസംവരെ നീണ്ടുനിൽക്കാവുന്ന മെഡിക്കൽ പരിശോധനയുമുണ്ടാകും.

ആദ്യനിയമനം സബ് ലഫ്റ്റനന്റ് റാങ്കിൽ

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബി.ടെക്. ബിരുദം ലഭിക്കും. ഒപ്പം, കമ്മിഷൻഡ് റാങ്കോടെ നേവിയിൽ നിയമനവും ലഭിക്കും. ആദ്യനിയമനം സബ് ലഫ്റ്റനൻറ് റാങ്കിൽ. അടിസ്ഥാനശമ്പളം 56,100 രൂപയും മിലിട്ടറി സർവീസ് പേ, 15,500 രൂപയും. മറ്റ് അലവൻസുകളും ആനുകൂല്യങ്ങളും ലഭിക്കും. പടിപടിയായി ഉയർന്ന റാങ്കുകളിലേക്കു സ്ഥാനക്കയറ്റം ലഭിക്കും.

പരിശീലനചെലവ് (ബുക്ക്, റീഡിങ് മെറ്റീരിയൽ എന്നിവ ഉൾപ്പെടെ) പൂർണമായും ഇന്ത്യൻ നേവി വഹിക്കും. അനുവദനീയമായ ക്ലോത്തിങ്, മെസ്സിങ് എന്നിവയും കേസറ്റുകൾക്ക് ലഭിക്കും.

അപേക്ഷ

അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും www.joinindiannavy.gov.in കാണുക. അവസാനതീയതി: ഡിസംബർ 20.

.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

വിദ്യാർഥിയാണോ? ഇൻഡിഗോ വിമാനത്തിൽ കിട്ടും ഈ ഇളവുകൾ.

വിദ്യാർത്ഥികൾക്ക് അവരുടെ ഫ്ലൈറ്റ് ടിക്കറ്റിൻ്റെ അടിസ്ഥാന നിരക്കിൽ 6 ശതമാനം വരെ കിഴിവ് ലഭിക്കും

∙അധിക 10 കിലോ ലഗേജ് വിദ്യാർത്ഥികൾക്ക്  കൊണ്ടുപോകാം.

12 വയസിന് മുകളിലുള്ള വിദ്യാർത്ഥികൾക്കാണ് ഓഫർ 

ചെക്ക്-ഇൻ സമയത്ത്  സ്കൂൾ അല്ലെങ്കിൽ യൂണിവേഴ്സിറ്റി ഐഡി പോലുള്ള  വിദ്യാർത്ഥി തിരിച്ചറിയൽ രേഖ  സമർപ്പിക്കണം. ഐഡി ഹാജരാക്കിയില്ലെങ്കിൽ ഓഫ്ഫർ നിരക്കിലുള്ള ടിക്കറ്റിൽ യാത്ര ചെയ്യാൻ അനുവദിക്കില്ല .

ബുക്ക് ചെയ്ത ടിക്കറ്റുകൾ മറ്റൊരാൾക്ക് കൈമാറാൻ കഴിയില്ല

കമ്പനിയുടെ വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും നേരിട്ട് ബുക്കിങ് നടത്തിയാൽ മാത്രമേ ഓഫർ ലഭിക്കുകയുള്ളൂ.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

ഹയർ സെക്കൻഡറി പ്രാക്ടിക്കൽ: ഓരോ കുട്ടിക്കും വ്യത്യസ്ത ചോദ്യപേപ്പർ; ചോദ്യങ്ങൾ ഓൺലൈനാക്കുന്നു.

ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷയുടെ ചോദ്യം ഓൺലൈനായി ലഭ്യമാക്കുന്ന രീതി ഈ വർഷം മുതൽ നടപ്പാക്കാൻ തീരുമാനം. ഇത്തവണ കണക്ക് പരീക്ഷയ്ക്കാകും പുതിയ രീതി. ഇതിനു മുന്നോടിയായി പിഴവുകൾ ഇല്ലെന്ന് ഉറപ്പാക്കാൻ പരീക്ഷണാടിസ്ഥാനത്തിലുള്ള പരീക്ഷ ഡിസംബറിലോ ജനുവരിയിലോ നടത്തുമെന്നു ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടർ ഡോ.കെ.മാണിക്യരാജ് അറിയിച്ചു. വരുംവർഷങ്ങളിൽ കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, അക്കൗണ്ടൻസി എന്നിവയുടെ പ്രാക്ടിക്കൽ പരീക്ഷയും ഈ രീതിയിലാക്കാനാണു തീരുമാനം.

40 മാർക്കാണ് പ്രാക്ടിക്കൽ പരീക്ഷയ്ക്കുള്ളത്. നിലവിൽ പരീക്ഷാ പോർട്ടലായ ഐ എക്സാം വഴി മുൻകൂട്ടി ലഭിക്കുന്ന ചോദ്യപ്പേപ്പർ സ്കൂളിൽ പ്രിന്റ് എടുത്ത് വിദ്യാർഥികൾക്കു നൽകുകയാണ്. പല സെറ്റ് ചോദ്യങ്ങളിൽ നിന്നു വിദ്യാർഥികൾക്ക് ഏതു സെറ്റ് നൽകണമെന്ന് പരീക്ഷാ ചുമതലയുള്ള അധ്യാപകർക്ക് തീരുമാനിക്കാമായിരുന്നു. പുതിയ രീതി നടപ്പാക്കുന്നതോടെ ചോദ്യപ്പേപ്പർ മുൻകൂട്ടി സ്കൂളിൽ ലഭിക്കില്ല. പരീക്ഷാ സമയത്ത് വിദ്യാർഥി റജിസ്റ്റർ നമ്പർ നൽകി ലോഗിൻ ചെയ്യുമ്പോൾ കംപ്യൂട്ടറിൽ തന്നെ ചോദ്യങ്ങൾ  ലഭ്യമാകും. ഓരോ കുട്ടിക്കും വ്യത്യസ്ത ചോദ്യപ്പേപ്പറായിരിക്കും.

എന്നാൽ ഉത്തരം എഴുതുന്നതിന് കംപ്യൂട്ടർ സഹായത്തോടെ ഉത്തരം കണ്ടെത്തി, പേപ്പറിൽ രേഖപ്പെടുത്തി നൽകുന്ന നിലവിലെ രീതി തുടരും. ചോദ്യങ്ങളുടെ എണ്ണവും 6 ആയിരിക്കും. ഇതിൽ വിദ്യാർഥിക്ക് ഇഷ്ടമുള്ള 4 ചോദ്യങ്ങൾക്ക് (8 മാർക്ക് വീതം) ഉത്തരമെഴുതിയാൽ മതി. 32 മാർക്കാണ് ഇതിലൂടെ ലഭിക്കുക. ബാക്കി 4 മാർക്ക് വൈവയ്ക്കും 4 മാർക്ക് റെക്കോർഡിനുമാണ്. ചോദ്യപ്പേപ്പർ ഓൺലൈനായി ലഭ്യമാക്കുന്നത് പരീക്ഷ പൂർണമായി നിഷ്പക്ഷവും കുറ്റമറ്റതുമാക്കാൻ സഹായിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ പ്രായോഗികത ഉറപ്പാക്കാതെ ധൃതിപിടിച്ച് പുതിയ രീതി നടപ്പാക്കരുതെന്ന് അധ്യാപക സംഘടനയായ എൻടിയു വകുപ്പുമന്ത്രിക്കു നിവേദനം നൽകി. പരീക്ഷാ ചുമതല വഹിക്കുന്ന കണക്ക് അധ്യാപകർക്ക് പരിശീലനം പോലും ലഭിച്ചിട്ടില്ലെന്നും എൻടിയു പ്രസിഡന്റ് പി.എസ്.ഗോപകുമാർ ചൂണ്ടിക്കാട്ടി.

Verified by MonsterInsights