ഇന്ത്യയിലുമുണ്ട് പുകയുന്ന അഗ്നിപർവതം, ദക്ഷിണേഷ്യയിൽ വേറെയില്ല! എവിടെയാണെന്ന് അറിയാമോ?

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സ്ഥിതി ചെയ്യുന്ന ബാരൻ ദ്വീപിലാണ് സജീവമായ അഗ്നിപര്‍വതമുള്ളത്.

മറ്റ് രാജ്യങ്ങളിൽ അഗ്നിപര്‍വതം പുകയുന്നതും പൊട്ടിത്തെറിക്കുന്നതുമെല്ലാം നാം കാണാറുണ്ട്. എന്നാൽ, ദക്ഷിണേഷ്യയിലെ തന്നെ സജീവമായ ഒരേയൊരു അഗ്നപര്‍വതം സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലാണെന്ന കാര്യം പലര്‍ക്കും അറിയില്ല. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലുള്ള ബാരൻ ദ്വീപിലാണ് സജീവമായ അഗ്നിപര്‍വതമുള്ളത്. പോർട്ട് ബ്ലെയറിൽ നിന്ന് ഏകദേശം 135 കിലോമീറ്റർ വടക്കുകിഴക്കായി ഇന്ത്യൻ മഹാസമുദ്രത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 

1787ലാണ് ബാരൻ ദ്വീപിൽ ആദ്യത്തെ അഗ്നിപര്‍വത സ്ഫോടനം സംഭവിച്ചത്. അതിനുശേഷം, ഇവിടെ 10 തവണയിൽ കൂടുതൽ സ്ഫോടനങ്ങൾ ഉണ്ടായിട്ടുണ്ട്. ഏറ്റവും അവസാനമായി 2022ലാണ് ഇവിടെ അഗ്നിപര്‍വത സ്ഫോടനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അഗ്നിപർവതം സ്ഥിതി ചെയ്യുന്ന മേഖല ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തിലാണ്. ഇവിടെ നടക്കുന്ന പ്രക്രിയകൾ ശാസ്ത്രജ്ഞർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ബാരൻ ദ്വീപിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇവിടെയുള്ള അഗ്നിപർവതം കടലിന് നടുവിലാണ് സ്ഥിതി ചെയ്യുന്നത്. കുറച്ച് ഭാഗം മാത്രമേ വെള്ളത്തിന് മുകളിൽ കാണാൻ സാധിക്കൂ. ദ്വീപിലെ ഏറ്റവും ഉയർന്ന ഭാഗം ഏകദേശം 353 മീറ്ററാണ്

സജീവമായ അഗ്നിപർവ്വതവും ചുറ്റുമുള്ള പ്രകൃതി സൗന്ദര്യവും വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം പ്രധാന ആകർഷണമാണ്. ഒക്ടോബർ മുതൽ മാർച്ച് വരെയും ഏപ്രിൽ ആദ്യ പാദവുമാണ് ബാരൻ ദ്വീപ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ സമയത്ത് അഗ്നിപർവതത്തിന്റെ മികച്ച കാഴ്ചകൾ കാണാൻ സാധിക്കും. ആൾത്തിരക്കില്ലാത്ത മേഖലയായതിനാൽ തന്നെ ശാന്തത തേടുന്നവർക്ക് അനുയോജ്യമായ ഇടമാണിത്. സ്ഫടികം പോലെ തെളിഞ്ഞ നീലക്കടലിന്റെ നടുവിൽ തലയുയർത്തി നിൽക്കുന്ന ബാരൻ ദ്വീപ് കാണേണ്ട കാഴ്ച തന്നെയാണ്.

കേരളത്തിൽ എവിടെയും അവ്ക്കാഡോ വളർത്താം; തൈകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്.

“കേരളം അവ്‌ക്കാഡോ എന്ന പേര് പരിചയപ്പെട്ടു വരുന്നതേയുളളൂവെങ്കിലും വെണ്ണപ്പഴമെന്ന പേര് പണ്ടേ പരിചിതം.  എന്നാല്‍ നാടന്‍ വെണ്ണപ്പഴത്തേക്കാള്‍ സ്വാദിലും ഗുണത്തിലും ഇപ്പോള്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഹൈബ്രിഡ് അവ്‌ക്കാഡോ ഏറെ മെച്ചം. 

മെക്സിക്കോയിലും മധ്യഅമേരിക്കയിലുമൊക്കെയായി ഉത്ഭവിച്ച വാണിജ്യകൃഷിക്കനുയോജ്യമായ അവ്‌ക്കാഡോ ഇനങ്ങള്‍ അടുത്തയിടെയാണ് കേരളത്തിലെത്തുന്നത്. മറുനാടന്‍ പഴത്തൈകളുടെ ഉൽപാനവിതരണരംഗത്തെ ഹോംഗ്രോണ്‍ തന്നെയാണ് ഇതിനെ മലയാളക്കരയില്‍ പ്രചരിപ്പിച്ചതും മുന്തിയ ഇനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നതും. അതിവേഗം വികസിക്കുന്ന ആഭ്യന്തരവിപണിയും വിദേശത്ത് ഇതിനു ലഭിക്കുന്ന വിപണനസാധ്യതയും അതിലൂടെ ലഭിക്കുന്ന വരുമാന സാധ്യതയും മുന്നിൽക്കണ്ട് ഒട്ടേറെ പേർ അവ്‌ക്കാഡോയിലേക്ക് തിരിയുന്നുണ്ട്.

ലോകമാകെയെടുത്താല്‍ അവ്‌ക്കാഡോയില്‍ വെസ്റ്റ് ഇന്ത്യന്‍, ഗ്വാട്ടിമാലന്‍, മെക്സിക്കന്‍ എന്നീ മൂന്ന് വര്‍ഗ്ഗങ്ങള്‍/വംശങ്ങള്‍ ഉണ്ട്. ഓരോ വംശങ്ങളിലും ഒട്ടേറെ ഇനങ്ങളും ഉണ്ട്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിലവിലുളള കാലാവസ്ഥാ പ്രത്യേകതകള്‍ മുമ്പില്‍ കണ്ട് അതാത് കാലാവസ്ഥയ്ക്ക് യോജിച്ച ഈ മൂന്ന് വംശങ്ങളിലുമുളള ഇനങ്ങളാണ് എത്തിച്ചിട്ടുള്ളത്.  ഉദാഹരണത്തിന് താരതമ്യേന ചൂട് കൂടിയ പ്രദേശങ്ങളിലാണ് വെസ്റ്റ് ഇന്ത്യന്‍ വംശത്തില്‍പ്പെട്ട ഇനങ്ങള്‍ മെച്ചം. കേരളത്തിലെ ചൂടുകൂടിയ, തികവൊത്ത ഉഷ്ണമേഖല കാലാവസ്ഥയുളള ഇടനാടന്‍ താഴ്വാര പ്രദേശങ്ങള്‍ക്ക് വെസ്റ്റ് ഇന്ത്യന്‍ ഇനം യോജിക്കും. എന്നാല്‍ ഉയരംകൂടിയ, തണുപ്പേറിയ ഹൈറേഞ്ച് മേഖലകളില്‍ മികച്ച ഫലം തരുന്നത് ഗ്വാട്ടിമാലന്‍, മെക്സിക്കന്‍ വംശത്തില്‍പ്പെട്ട ഇനങ്ങളാണ്. 

കേരളത്തില്‍ അവ്‌ക്കാഡോയ്ക്ക് മികച്ച ഭാവിയാണുളളതെന്നു പറയാന്‍ കാരണങ്ങള്‍ പലതാണ്. ഒന്നാമതായി ഓരോ ഇനത്തിനും യോജിച്ച കാലാവസ്ഥ ഏതെങ്കിലും പ്രദേശങ്ങളില്‍ സദാ നിലനില്‍ക്കുന്നു എന്നതു തന്നെ. വിപണി വളരണമെങ്കില്‍ ആണ്ടുവട്ടം മുഴുവന്‍ വിപണിയിലേക്ക് ഉല്‍പ്പന്നം എത്തിക്കൊണ്ടിരിക്കണമല്ലോ. അവ്‌ക്കാഡോയിലാണെങ്കില്‍ ഓരോ ഇനത്തിന്റെയും പൂവിടലിനും കായ്പിടുത്തത്തിനും വ്യത്യസ്ത കാലങ്ങളാണുളളത്. മൂന്നിനങ്ങളും കേരളത്തില്‍ ഒരിടത്തല്ലെങ്കില്‍ മറ്റൊരിടത്തു കൃഷി ചെയ്യാനാവുന്നതിനാല്‍ വിപണിയില്‍ സ്ഥിരമായി ഉല്‍പന്നമെത്തിക്കുക ക്ലേശകരമാവില്ല. ഇത്തരം കാലാവസ്ഥാ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും അവ്‌ക്കാഡോ പ്രതീക്ഷ നല്‍കുന്നു.

ന്യുഇയർ ഓഫർ :ആപ്പിൾ മാക്ബുക്കിന് വമ്പിച്ച വിലക്കുറവ്.

ആപ്പിളിന്‍റെ മാക്ബുക്ക് എയര്‍ ലാപ്‌ടോപ്പിന്‍റെ വിലയിൽ വൻ കുറവ്. ന്യൂഇയർ ഓഫർ പ്രമാണിച്ച് വിജയ് സെയിൽസിലാണ് ഡിസ്ക്കൗണ്ട് ലഭ്യമാകുന്നത്. ഐഫോൺ 16 സിരീസും ഡിസ്‌കൗണ്ട് വിലയിൽ ലഭ്യമാണ്. മാക്ബുക്ക് പ്രോ ലാപ്‌ടോപ്പ് നോക്കുന്നവർക്കും ആകർഷകമായ ഓഫറുകൾ ലഭിക്കും.

ഏറ്റവും പുതിയ മാക്ബുക്ക് എയർ എം3 മോഡൽ ഇപ്പോൾ 1,03,390 രൂപയ്ക്ക് ലഭ്യമാണ്. 13.6 ഇഞ്ച് ഡിസ്‌പ്ലേ ഫീച്ചർ ചെയ്യുന്ന 16 ജിബി റാം + 256 ജിബി എസ്എസ്‌ഡി വേരിയന്‍റിനാണ് ഈ വില. ഈ മോഡൽ 1,14,900 രൂപയ്ക്കാണ് ആപ്പിള്‍ മുമ്പ് അവതരിപ്പിച്ചത്. കൂടാതെ, എസ്ബിഐ, ഐസിഐസിഐ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകളുള്ളവർക്ക് 10,000 രൂപ അധിക കിഴിവും ലഭിക്കും. 13.6 ഇഞ്ച് ഡിസ്‌പ്ലേയുള്ള മാക്ബുക്ക് എയർ എം2 മോഡൽ നോക്കുന്നവർക്ക്, 8 ജിബി റാം + 512 ജിബി എസ്‌എസ്‌ഡി പതിപ്പിന് 95,500 രൂപയും 16 ജിബി റാം + 256 ജിബി എസ്എസ്‌ഡി വേരിയന്‍റിന് 89,890 രൂപയുമാണ് വില. ന്യൂഇയർ ഓഫറനുസരിച്ച് ഈ മോഡലുകൾക്ക് 10,000 രൂപ അധിക കിഴിവ് ലഭിക്കും. ചെറിയ ബജറ്റിൽ വാങ്ങാനാഗ്രഹമുള്ളവർക്ക് പഴയ എം1 മോഡലും കുറഞ്ഞ വിലയിൽ ലഭ്യമാണ്. 

1Win, 1Win Login, 1Win Membership And Bonuses

Introduction to 1Win in India 1Win is a popular online betting and casino platform in India,…

ട്രെയിനിൽ പോകാം, ഭൂമിയിലെ സ്വർഗം കാണാൻ! കന്യാകുമാരി-കാശ്മീര്‍ ട്രെയിന്‍ സര്‍വീസ് ഉടന്‍ വരുന്നു.

 

കന്യാകുമാരിയില്‍ നിന്നും കാശ്മീരിലേക്കുള്ള ട്രെയിന്‍ സര്‍വീസ് യാഥാര്‍ത്ഥ്യത്തിലേക്ക്. കാശ്മീര്‍ താഴ്‌വരയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമാണിത്. ഇതിന് മുന്നോടിയായി ജമ്മു-കാശ്മീര്‍ റൂട്ടില്‍ അഞ്ച് എ.സി സ്ലീപ്പര്‍, വന്ദേഭാരത് ട്രെയിനുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സർവീസ് നടത്താനും റെയില്‍വേക്ക് പദ്ധതിയുണ്ട്.

കാശ്മീര്‍ താഴ്‌വരയെ രാജ്യത്തിന്റെ മറ്റിടങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് 383 കിലോമീറ്റര്‍ നീളത്തിലുള്ള ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക്. ഇതില്‍ 65 കിലോമീറ്റര്‍ വരുന്ന കത്ര-സങ്കല്‍ദന്‍ ഭാഗത്തെ സുരക്ഷാ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ അന്‍ജി ഖഡ് പാലമടക്കമുള്ള 17 കിലോമീറ്റര്‍ ഭാഗത്താണ് ഇനി സുരക്ഷാ പരിശോധന നടത്തേണ്ടത്.

ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍പാതയിലെ 17 കിലോമീറ്റര്‍ നീളമുള്ള കത്ര-റിയാസി സ്‌ട്രെച്ചില്‍ ജനുവരി അഞ്ചിന് സുരക്ഷാ പരിശോധന നടത്താനാണ് റെയില്‍വേ തീരുമാനം. ഇതോടെ ശ്രീനഗറിലേക്ക് രാജ്യത്തിന്റെ എല്ലായിടത്ത് നിന്നും നേരിട്ടുള്ള ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ കഴിയും. ജനുവരി 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി രാജ്യത്തിന് സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിമാനത്താവളത്തിലെ പരിശോധന
പുതിയ ട്രെയിന്‍ സര്‍വീസ് കടുത്ത സുരക്ഷാ വലയത്തിലായിരിക്കും ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാരുടെയും ട്രെയിനിന്റെയും സുരക്ഷ കണക്കിലെടുത്ത് ഓരോ സ്‌റ്റേഷനുകളില്‍ നിന്നും കയറുന്ന യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലേത് പോലുള്ള സുരക്ഷാപരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടി വരും. ഇതിനായി പ്ലാറ്റ്‌ഫോമുകളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നത്. യാത്രക്കാരുടെ കൈവശമുള്ള സാധനങ്ങള്‍, ലഗേജ് എന്നിവക്കൊപ്പം ദേഹപരിശോധനയും ഉണ്ടാകുമെന്നാണ് സൂചന. കാശ്മീരിലെ കാലാവസ്ഥ കണക്കിലെടുത്ത് ഹീറ്റിംഗ് സംവിധാനവും ട്രെയിനുകളിലുണ്ടാകും.

വിസ്മയിപ്പിക്കുന്ന പാലങ്ങള്‍
മനുഷ്യന് അസാധ്യമെന്ന് തോന്നിക്കുന്ന പല പാലങ്ങളും ഈ റെയില്‍ പാതയുടെ ഭാഗമായി നിര്‍മിച്ചിട്ടുണ്ട്. കത്ര – റിയാസി സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന രണ്ട് ടണലുകള്‍ക്കിടയിലാണ് 473.354 മീറ്റര്‍ നീളത്തില്‍ അന്‍ജി ഖഡ് പാലം നിര്‍മിച്ചിരിക്കുന്നത്. 96 കേബിളുകളാണ് പാലത്തിന് ബലമേകുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ പാലമായ ചെനാബ് പാലവും ഈ പാതയിലാണുള്ളത്. ഈഫല്‍ ടവറിനേക്കാളും ഉയരത്തിലുള്ള ചെനാബ് പാലം 14,000 കോടി രൂപ ചെലവിട്ടാണ് നിര്‍മിച്ചത്.
പുതിയ പ്രതീക്ഷ
ജമ്മുവിലെ അവസാന റെയില്‍വേ സ്റ്റേഷനായ ശ്രീ മാതാ വൈഷ്‌ണോ ദേവിയിലേക്ക് നിലവില്‍ കന്യാകുമാരിയില്‍ നിന്നും ഹിമസാഗര്‍ എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നുണ്ട്. 3,127 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ട്രെയിന്‍ 54 മണിക്കൂറും 40 മിനിറ്റും എടുത്താണ് യാത്ര പൂര്‍ത്തിയാക്കുന്നത്. ഇന്ത്യയുടെ തെക്കേയറ്റമായ കന്യാകുമാരായില്‍ നിന്നും ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കുന്ന കാശ്മീരിലേക്ക് പുതിയൊരു സര്‍വീസ് തുടങ്ങുന്നത് ഇരുപ്രദേശങ്ങളിലെയും വിനോദസഞ്ചാര മേഖലക്കും പുതിയൊരു ഉണര്‍വാകുമെന്നാണ് കരുതുന്നത്.

How To Download The Aviator Online Game App For Android & iPhone

Aviator Game in India: Why It’s So Popular The Aviator game has gained massive popularity in…

നെറ്റ്​വർക്ക് ഡൗണാണോ, കോൾ കണക്ട് ആകുന്നില്ലേ? പ്രശ്നം ഇതായിരിക്കാം

ഇന്ത്യയിലുടനീളമുള്ള എയർടെൽ ഉപയോക്താക്കൾ മൊബൈൽ, ബ്രോഡ്ബാന്‍ഡ് സേവനങ്ങളിൽ തടസങ്ങൾ നേരിട്ടതായി റിപ്പോർട്ട്. നിരവധി ഉപയോക്താക്കൾക്ക് കോളുകൾ ചെയ്യാനും ഡാറ്റ ലഭിക്കാതെയും വന്നതായി ട്രാക്കിങ് ടൂളായ ഡൗൺഡിറ്റക്ടർ റിപ്പോർട്ട് ചെയ്യുന്നു.
ഡൗൺ ഡിറ്റക്ടര്‍ റിപ്പോർട്ട് അനുസരിച്ച് ഏകദേശം 46% ഉപയോക്താക്കൾക്ക് കോളും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയിലും പ്രശ്നങ്ങൾ  നേരിടുന്നു, 32% പേർക്ക് സിഗ്നൽ ഇല്ല, 22% പേർക്ക് മൊബൈൽ കണക്റ്റിവിറ്റിയിൽ പ്രശ്നങ്ങൾ ഉണ്ട്.

തകരാറിന്റെ കൃത്യമായ കാരണം ഇപ്പോൾ വ്യക്തമല്ല. എയർടെൽ ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല.നിരവധി ഉപയോക്താക്കൾ തങ്ങളുടെ നിരാശ പ്രകടിപ്പിക്കാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിട്ടു.

പ്രശ്‌നങ്ങൾ പ്രധാനമായും ഗുജറാത്തിലെ അഹമ്മദാബാദിലെ ഉപയോക്താക്കളെ  ബാധിച്ചതായാണ് കമന്റുകളിൽ വ്യക്തമാകുന്നത്. എയർടെല്ലിൻ്റെ ബ്രോഡ്ബാൻഡ് സേവനങ്ങളെ ആശ്രയിക്കുന്ന ബിസിനസുകളെയും ഈ പ്രവർത്തന തടസ്സം ബാധിച്ചു.

വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഹാന്‍ഡ് ബാഗിന് പുതിയ നിയമം, ഒറ്റ ബാഗേ പറ്റൂ, പരമാവധി ഏഴ് കിലോ.

 വിമാനയാത്രയ്ക്ക് തയ്യാറെടുത്ത് നിൽക്കുന്നവരാണോ നിങ്ങൾ, എങ്കിൽ വിമാനത്താവളത്തിലേക്ക് പുറപ്പെടുംമുമ്പ് നിർബന്ധമായും ഇക്കാര്യം അറിഞ്ഞിരിക്കണം. വിമാന യാത്രക്കാർക്കുള്ള ഹാൻഡ് ബാഗേജ് സംബന്ധിച്ച് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിരിക്കുകയാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്)
വിമാനയാത്രികർ വർധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം.

പുതിയ നിയമം അനുസരിച്ച് ഒരു യാത്രികന് വിമാനത്തിനുള്ളിലേക്ക് ഒരു ബാഗുമായി മാത്രമേ കയറാൻ കഴിയൂ. അതിന്റെ തൂക്കം പരമാവധി ഏഴ് കിലോ മാത്രമേ അനുവദിക്കൂ. ഹാൻഡ് ബാഗിന്റെ വലുപ്പത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. അധികമായി ബാഗേജ് കൈയിലുണ്ടെങ്കിൽ അത് ചെക് ഇൻ ചെയ്യേണ്ടി വരും. 2024 മെയ് രണ്ടിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഇളവുകൾ ലഭിക്കും. എന്നാൽ അതിന് ശേഷം വരുത്തിയ പുതുക്കലിനും മറ്റും യാതൊരു ഇളവും ലഭിക്കില്ല. യാത്രക്കാരുടെ ഹാൻഡ് ബാഗേജ് ഭാരം അല്ലെങ്കിൽ വലുപ്പ പരിധികൾ കവിഞ്ഞാൽ അധിക ബാഗേജ് ചാർജുകൾ ഈടാക്കും

ഹാൻഡ് ബാഗിന്റെ അളവ് 55 സെന്റീമീറ്റർ (21.6 ഇഞ്ച്) ഉയരത്തിലും 40 സെന്റീമീറ്റർ (15.7 ഇഞ്ച്) നീളത്തിലും 20 സെന്റീമീറ്റർ (7.8 ഇഞ്ച്) വീതിയിലും കവിയാൻ പാടില്ല.

ക്രിസ്മസ് തലേന്ന് സൂര്യനു തൊട്ടരികിൽ പാർക്കർ.

ക്രിസ്മസ് തലേന്ന് സൂര്യന് ഏറ്റവും അടുത്ത ദൂരത്തെത്താൻ പാർക്കർ സോളർ പ്രോബ്. ഇതിനു ശേഷം ഇനി ഇത്രയുമടുത്ത് പാർക്കർ എത്താൻ സാധ്യതയില്ലെന്നാണ് നാസ അധികൃതർ പറയുന്നത്. സൂര്യന് 61 ലക്ഷം കിലോമീറ്ററുകൾക്കുള്ളിലേക്കു പാർക്കർ പ്രവേശിക്കും. സൂര്യന് ഏറ്റവും അടുത്തുള്ള ഗ്രഹമായ മെർക്കുറിയും സൂര്യനും തമ്മിലുള്ള ദൂരത്തിന്റെ എട്ടിലൊന്നിൽ കുറവായിരിക്കും അപ്പോൾ പാർക്കറും സൂര്യനും തമ്മിലുള്ള ദൂരം. പാർക്കറിന്റെ പ്രവർത്തന കാലയളവിന്റെ അവസാനപാദമാണിത്.അടുത്ത ഒരു വർഷത്തിൽ കുറേക്കൂടി തവണ സൂര്യന്റെ അടുത്തായി പാർക്കർ എത്തുമെങ്കിലും ഇത്രത്തോളം അടുത്തെത്തില്ല. 1400 ഡിഗ്രി സെൽഷ്യസ് അതിതാപനില അതിജീവിച്ചാകും പാർക്കർ എത്തുക. 2018 ഓഗസ്റ്റിലാണു പാർക്കർ സോളർ പ്രോബ് യാത്ര തുടങ്ങിയത്. നാസയുടെ ഏറ്റവും ശേഷിയുള്ള റോക്കറ്റുകളിലൊന്നായ ഡെൽറ്റഫോറാണു പാർക്കറിനെ വഹിച്ചുകൊണ്ട് പറന്നത്. ചൊവ്വയിൽ പോകാൻ വേണ്ടതിന്റെ 55 ഇരട്ടി വിക്ഷേപണ ഊർജം പാർക്കറിന്റെ വിക്ഷേപണത്തിനു വേണ്ടി വന്നു.

ഇതുവരെ പല തവണ സൂര്യന്റെ അന്തരീക്ഷത്തിനു സമീപം പാർക്കർ എത്തിയിരുന്നു. സൂര്യന്റെ അടുക്കലേക്കുള്ള ഭ്രമണപഥത്തിലെത്താൻ പാർക്കറെ നമ്മുടെ അയൽഗ്രഹമായ ശുക്രന്റെ ഗുരുത്വബലം സഹായിക്കുന്നുണ്ട്. ഏഴുവർഷം നീണ്ട യാത്രയിൽ 24 തവണ പാർക്കർ സൂര്യന്റെ അടുത്തെത്തും. സൂര്യനടുത്തെത്തിയാൽ മണിക്കൂറിൽ 7 ലക്ഷം കിലോമീറ്റർ എന്ന നിലയിലേക്കുയരും പാർക്കറിന്റെ വേഗം. മനുഷ്യർ നിർമിച്ച ഒരു വസ്തുവിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വേഗമാണിത്. ഇത്രയും ഉയർന്ന താപനില അനുഭവിച്ചിട്ടും എന്തുകൊണ്ടാണു പാർക്കർ കത്താത്തത്? നാലര ഇഞ്ച് കനത്തിൽ തയാറാക്കിയ കാർബൺ കോംപസിറ്റ് കവചം പാർക്കറിനു ചുറ്റുമുണ്ട്. 1377 ഡിഗ്രി സെൽഷ്യസ് ചൂടിനെ വരെ പ്രതിരോധിക്കാൻ കഴിയുന്ന കവചമാണ് ഇത്. പക്ഷേ സൂര്യന്റെ അന്തരീക്ഷമെന്നൊക്ക പറയുമ്പോൾ വലിയ ചൂടായിരിക്കില്ലേ? ശരിയാണ്. സൂര്യന്റെ കൊറോണയിൽ വലിയ ചൂടുണ്ട്. എന്നാൽ അവിടെ സാന്ദ്രത കുറവാണ്. ഇതു മൂലം താപം വഹിക്കുന്ന കണങ്ങളും കുറവാണ്. അതാണു പാർക്കറിനു രക്ഷയാകുന്നത്. കണങ്ങൾ കുറവായതിനാൽ പാർക്കർ അവിടെ നിന്ന് അധികം ചൂടാകില്ല. കൂടി വന്നാൽ 1377 ഡിഗ്രി മാത്രം. സൂര്യന്റെ അന്തരീക്ഷമായ കൊറോണയെക്കുറിച്ചുള്ള പഠനം, സൗരവാതങ്ങളെക്കുറിച്ചു പഠിക്കുക, നക്ഷത്രങ്ങളുടെ സവിശേഷതകളെക്കുറിച്ചു പഠിക്കുക തുടങ്ങിയവയാണ് പാർക്കറിന്റെ ലക്ഷ്യങ്ങൾ.

കൊച്ചി മെട്രോയ്ക്ക് വരുമാനത്തേക്കാളധികം നഷ്ടം; വരുമാനം 246.61 കോടിയായി വർധിച്ചപ്പോൾ നഷ്ടം 433.49കോടി.

കഴിഞ്ഞ സാമ്പത്തികവർഷത്തിൽ കൊച്ചി മെട്രോയ്ക്കുണ്ടായത് 433.49 കോടി രൂപയുടെ നഷ്ടം. അതിനു മുൻപുള്ള സാമ്പത്തികവർഷത്തിൽ നഷ്ടം 335.71 കോടി രൂപയായിരുന്നു. ഏകദേശം നൂറ് കോടിയോളം രൂപയുടെ വർധനയാണ് നഷ്ടത്തിലുണ്ടായിരിക്കുന്നത്. എന്നാൽ 2023-24 സാമ്പത്തികവർഷത്തിൽ മെട്രോയുടെ വരുമാനത്തിൽ വർധനയുണ്ടായതായും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു.

പ്രവർത്തന വരുമാനമായി കൊച്ചി മെട്രോ നേടിയത് 151.30 കോടി രൂപയാണ്. മറ്റ് ഇനത്തിലുള്ള വരുമാനം 95.11 കോടി. ആകെ വരുമാനം 246.61 കോടി രൂപയാണ്. മുൻ വർഷമിത് 200.99 കോടി രൂപയായിരുന്നു. വരുമാനത്തിനൊപ്പം ചെലവുകളിലും വർധനയുണ്ടായി. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ആകെ ചെലവ് 205.60 കോടി രൂപയാണ്. മുൻ വർഷത്തിലിത് 128.89 കോടിയായിരുന്നു.

വായ്പ ഇനത്തിലുള്ള തിരിച്ചടവും കൊച്ചി മെട്രോയിൽ ശേഷിക്കുന്നുണ്ട്. ഫ്രഞ്ച് ഏജൻസിയായ എ.എഫ്.ഡി.യിൽ 1019.79 കോടി രൂപയും കാനറ ബാങ്കിൽ 1386.97 കോടി രൂപയും വായ്പയുണ്ട്. മെട്രോ ഒന്നാംഘട്ടത്തിന്റെ നിർമാണത്തിനായി എടുത്ത വായ്പയാണിത്. കാനറ ബാങ്ക്, യൂണിയൻ ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് 672.18 കോടി രൂപയും വായ്പയായുണ്ട്. ഇതിനുപുറമേ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽനിന്ന് 141 കോടി രൂപയും ഹഡ്കോയിൽ നിന്ന് 577.61 കോടി രൂപയും വായ്പ എടുത്തിട്ടുണ്ട്. “പ്രവർത്തന മൂലധനം കണ്ടെത്തുന്നതിനായി കാനറ ബാങ്കിൽനിന്ന് 26.32 കോടി രൂപ വേറേയും എടുത്തിട്ടുണ്ട്. വായ്പ തിരിച്ചടവിൽ വീഴ്ചവന്നതിനെ തുടർന്ന് ഇന്ത്യ റേറ്റിങ് ആൻഡ് റിസർച്ച് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചി മെട്രോയുടെ റേറ്റിങ് കുറച്ചിട്ടുണ്ട്. വാട്ടർമെട്രോയുടെ പദ്ധതി തുക 1064.83 കോടി രൂപയാണ്. ഇതിൽ 156.07 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിക്കും. ശേഷിക്കുന്ന തുക ജർമൻ ഏജൻസിയായ കെ.എഫ്.ഡബ്ല്യു.വിൽ നിന്നാണ് വായ്പയായി ലഭ്യമാക്കുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം മെട്രോയിൽ യാത്രചെയ്തത് 3,23,23,249 പേരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Verified by MonsterInsights