മുന്‍വിധി വേണ്ട, വന്നുപോകാനല്ല നിരത്തുവാഴാനാണ് നിസാന്‍ എക്‌സ്-ട്രെയില്‍ എത്തുന്നത്.

ജപ്പാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നിസാന്റെ യാത്ര വളരെ അനായാസമായിരുന്നു. ഇവാലിയ മുതല്‍ മൈക്ര വരെ എല്ലാ ശ്രേണിയിലേക്കുമുള്ള വാഹനവുമായാണ്.എത്തിയതെങ്കിലും ഇവിടെ പിടിച്ചുനില്‍ക്കുക എന്നത് അത്രകണ്ട് എളുപ്പമായിരുന്നില്ല. ഒന്നിന് പുറകെ ഒന്നായി വാഹനങ്ങള്‍ നിരത്തൊഴിഞ്ഞപ്പോഴായിരിക്കണം അവര്‍ വിപണിയെ കൂടുതല്‍ പഠിക്കാന്‍ ആരംഭിച്ചത്. അങ്ങനെ എത്തിയ വാഹനമാണ് മാഗ്‌നൈറ്റ്. ഒടുവില്‍ കിക്‌സ് എന്ന വാഹനവും നിരത്തൊഴിഞ്ഞ് ഒറ്റയാള്‍ പോരാട്ടം നടത്തിവന്നിരുന്ന മാഗ്‌നൈറ്റിനൊപ്പം മറ്റൊരു പടയാളിയെ കൂടി നിസാന്‍ എത്തിച്ചിരിക്കുകയാണ്. ആഗോള വിപണിയില്‍ തരംഗം തീര്‍ത്തിട്ടുള്ള എക്‌സ്-ട്രെയില്‍ എന്ന വാഹനത്തെയാണ് നിസാന്‍ ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലേക്ക് ഇറക്കുന്നത്.നിസാന്‍ എക്‌സ്-ട്രെയില്‍:   ആഗോള വിപണിയില്‍ രണ്ടര പതിറ്റാണ്ടിന്റെ പാരമ്പര്യം അവകാശപ്പെടാനുള്ള വാഹനമാണ് എക്‌സ്-ട്രെയില്‍. എസ്.യു.വികള്‍ വിരളമായിരുന്നു 2000-ത്തിന്റെ തുടക്കത്തില്‍ എത്തിയ ഈ വാഹനത്തെ ലോകം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഒരുവേള എക്‌സ്-ട്രെയില്‍ ഇന്ത്യയിലും എത്തിയിരുന്നെങ്കിലും 2014-ഓടെ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ഇന്ന് ആഗോളതലത്തില്‍ ഏറ്റവുമധികം വില്‍ക്കുന്ന എസ്.യു.വികളുടെ പട്ടിക പരിശോധിച്ചാല്‍ ആദ്യ അഞ്ച് വാഹനങ്ങളില്‍ ഒന്ന് എക്‌സ്-ട്രെയിലിന്റെ നാലാം തലമുറ മോഡലാണ് ഇപ്പോള്‍ വിപണിയില്‍ ഉള്ളത്.

നാലാം തലമുറ എക്‌സ്-ട്രെയില്‍
 
2021-ലാണ് എക്‌സ്-ട്രെയിലിന്റെ നാലാം തലമുറയിലേക്കുള്ള മാറ്റം. ആഗോള വിപണിയില്‍ വലിയ സ്വീകാര്യത കിട്ടിയതോടെയാണ് ഈ വാഹനത്തെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ നിസാന്‍ തീരുമാനിക്കുന്നത്. ഒരു വാഹനം സ്വന്തമാക്കാന്‍ ഇന്ത്യക്കാര്‍ പരിഗണിക്കുന്ന എല്ലാ മാനഗണ്ഡങ്ങളും എക്‌സ്-ട്രെയിലില്‍ നല്‍കിയിട്ടുണ്ടെന്നതാണ് ഈ വാഹനം ഇന്ത്യയില്‍ എത്തിക്കാന്‍ നിസാന് ആത്മവിശ്വാസം നല്‍കുന്നത്. കാഴ്ചയിലെ അഴക, ഇന്ധനക്ഷമത, സുരക്ഷ, ഫീച്ചറുകള്‍ തുടങ്ങിയ ഒന്നിലും വലിയ കുറവ് വരുത്താതെയാണ് നാലാം തലമുറ എക്‌സ്-ട്രെയില്‍ ഒരുങ്ങിയിരിക്കുന്നത്.

പുറംമോടി

കാഴ്ചയില്‍ കേമനാണ് തലയെടുപ്പുമുള്ള വാഹനമാണ് എക്‌സ്-ട്രെയില്‍ എസ്.യു.വി. നിസാന്റെ പുതുതലമുറ വാഹനങ്ങളുടെ സിഗ്നേച്ചര്‍ ഡിസൈനായ വി-മോഷന്‍ ഗ്രില്ലാണ് പ്രധാന ആകര്‍ഷണം. വെള്ളിപൂശിയ ബോര്‍ഡറില്‍ കറുപ്പണിഞ്ഞാണ് ഗ്രില്ല് തീര്‍ത്തിരിക്കുന്നത്. നാല് നിരയായി എല്‍.ഇ.ഡി. ലൈറ്റുകള്‍ നിരത്തിയാണ് ഹെഡ്‌ലാമ്പ് ഒരുക്കിയത്.ബോണറ്റിന് സമീപത്തായി എല്‍.ഇ.ഡിയില്‍ തന്നെ ഡി.ആര്‍.എല്ലും ടേണ്‍ ഇന്റിക്കേറ്ററും നല്‍കിയിട്ടുണ്ട്. എയര്‍ സ്‌കൂപ്പുകള്‍ക്ക് പ്രധാന്യം നല്‍കിയാണ് ബമ്പറിന്റെ രൂപകല്‍പ്പന. ആവശ്യമുള്ളപ്പോള്‍ തുറക്കുകയും അടയുകയും ചെയ്യുന്ന തരത്തില്‍ വലിയ എയര്‍ഡാമും നല്‍കിയതോടെ മുന്‍വശും വെടിപ്പായി എന്ന് പറയാം.വശങ്ങളുടെ പ്രധാന സൗന്ദര്യം അലോയി വീലാണ്. 20 ഇഞ്ച് വലിപ്പത്തില്‍ ഡയമണ്ട് കട്ട് ഡിസൈനിലാണ് ഇതിന്റെ രൂപകല്‍പ്പന. വെള്ളിവര പോലെ ക്രോമിയം വിന്‍ഡോ ബോര്‍ഡറും, പിന്‍കാഴ്ചകള്‍ വിശാലമാക്കുന്നതിനായി ഡോറില്‍ സ്ഥാനമുറപ്പിച്ച റിയര്‍വ്യൂ മിററും വശങ്ങളിലെ കാഴ്ച ആകര്‍ഷകമാക്കും. പൂര്‍ണമായും എസ്.യു.വിക്ക് ഡോറിലേക്കും വശങ്ങളിലേക്കും ഒരുപോലെ നീളുന്ന ടെയ്ല്‍ലാമ്പ്, റൂഫിന്റെ തുടര്‍ച്ചയെന്നോണം കാണുന്ന സ്‌പോയിലര്‍, വലിയ ബാഡ്ജിങ്, സ്‌കിഡ് പ്ലേറ്റ് നല്‍കിയ  ബമ്പറും ചേരുന്നതോടെ വാഹനത്തിന്റെ പുറംമോടി പൂര്‍ത്തിയാകുന്നു

അകമഴക്

ലാളിത്യമാണ് അകത്തളത്തിന്റെ മുഖമുദ്ര. എന്നാല്‍, ഫീച്ചറുകളുടെ കാര്യത്തില്‍ യാതൊരു പിശുക്കും കാണിച്ചിട്ടില്ല. ആഗോള മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ അല്‍പ്പം വലിപ്പം കുറഞ്ഞതാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. എന്നാല്‍, വിനോദത്തിലും കണക്ടിവിറ്റിക്കും ഒന്നും കുറവ് വരുത്തിയിട്ടുമുല്ല. ഇഷ്ടാനുസരണം തണുപ്പിക്കാവുന്ന ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളാണ്. 12.3 ഇഞ്ച് വലിപ്പത്തില്‍ പൂര്‍ണമായും ഡിജിറ്റലായാണ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ ഒരുക്കിയിട്ടുള്ളത്. പല വര്‍ണങ്ങള്‍ നിറയുന്നതിനൊപ്പം വാഹനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ സ്‌ക്രീനില്‍ തെളിയും. ലെതറും നേര്‍ത്ത പ്ലാസ്റ്റിക്കുകളും,ഉപയോഗിച്ചാണ് ഡാഷ്‌ബോര്‍ഡ് ഒരുക്കിയിരിക്കുന്നത്. രണ്ട് പാളികളായി നല്‍കിയിട്ടുള്ള സണ്‍റൂഫ് എക്‌സ്-ട്രെയിലിന് മാത്രമാണ് ഈ ശ്രേണിയില്‍ നല്‍കിയിട്ടുള്ളത്.

ആഡംബര വാഹനങ്ങളോട് കിടപിടിക്കുന്ന തരത്തിലാണ് സെന്റര്‍ കണ്‍സോള്‍. ഷിഫ്റ്റ് സെലക്ടറിന് ഒരു ഇന്റര്‍നാഷണല്‍ ഭാവമുണ്ട്. വുഡന്‍ ആവരണമാണ് ഇവിടെ നല്‍കിയിരിക്കുന്നത്. വയര്‍ലെസ് ചാര്‍ജര്‍, രണ്ട് കപ്പ് ഹോള്‍ഡര്‍, ഇലക്ട്രിക് പാര്‍ക്കിങ്ങ് ബ്രേക്ക്, ഓട്ടോ ഹോള്‍ഡ്, മോഡ് സെലക്ടര്‍ എന്നിവയാണ് ഈ പാലനിലുള്ളത്. ബട്ടര്‍ഫ്‌ളൈ ആംറെസ്റ്റിലാണ് സെന്റര്‍ കണ്‍സോള്‍ അവസാനിക്കുന്നത്. ഫാബ്രിക് ഫിനിഷിങ്ങിലാണ് സീറ്റുകള്‍. ഇലക്ട്രിക് അഡ്ജസ്റ്റ് ഇല്ലാത്തത് പോരായ്മയാണ്. രണ്ടാം നിര സീറ്റുകള്‍ 40:20:40 അനുപാതത്തിലും മൂന്നാം നിര സീറ്റുകള്‍ 50:50 അനുപാതത്തിലുമാണ് നല്‍കിയിട്ടുള്ളത്. മൂന്നാം നിര സീറ്റുകള്‍ കുട്ടികള്‍ക്ക് ഇണങ്ങുന്നതാണ്. ഇത് മടക്കിവെച്ചാല്‍ വിശാലമായി സ്റ്റോറേജ് സ്‌പേസും ലഭിക്കും.

 

ഡ്രൈവിങ്

ഗുരുഗ്രാമില്‍ നിന്ന് ആരംഭിച്ച് കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയിലുടെയായിരുന്നു എക്‌സ്-ട്രെയിലിനൊപ്പമുള്ള യാത്ര. ഡ്രൈവ്മോഡിലേക്ക് മാറ്റി കാല്‍ ആക്‌സിലേറ്ററില്‍ അമര്‍ത്തിയപ്പോഴേക്കും വേഗം 80 കിലോമീറ്റര്‍ കഴിഞ്ഞതിന്റെ മുന്നറിപ്പ് എക്‌സ്-ട്രെയില്‍ നല്‍കി. വളരെ അനായാസമായി  100 കടന്നു.ആക്‌സിലറേറ്ററില്‍ കാല്‍ അമര്‍ത്തുന്നതിന് അനുസരിച്ച് സ്പീഡിന്റെ അകങ്ങള്‍ മാറി മറിഞ്ഞു. 1.5 ലിറ്റര്‍ ടര്‍ബോ എന്‍ജിനോട് ഉണ്ടായിരുന്ന എല്ലാ മുന്‍വിധികളും പമ്പകടന്നുവെന്നാണ് പറഞ്ഞുവരുന്നത്. എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന 163 പി.എസ്. പവറും 300 എന്‍.എം. ടോര്‍ക്കും വാഹനത്തിന്റെ കുതിപ്പില്‍ തിരിച്ചറിയാണ്. വേഗമെടുക്കാന്‍ വാഹനം ഒട്ടും തന്നെ കഷ്ടപ്പെടുന്നില്ലെന്ന് സാരം.1.5 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ എന്‍ജിന്‍ എന്നതിനെക്കാള്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്ന വേരിബിള്‍ കംപ്രഷന്‍ സാങ്കേതികവിദ്യയാണ് ഹൈലൈറ്റ്. എന്‍ജിനില്‍ നല്‍കിയിട്ടുള്ള ആക്ചുവേറ്ററിന്റെ സഹായത്തോടെ രണ്ട് കംപ്രഷന്‍ അനുപാതത്തിലാണ് എന്‍ജിന്റെ പ്രവര്‍ത്തനം 14:1 എന്ന അനുപാതത്തില്‍ ഉയര്‍ന്ന ഇന്ധനക്ഷമതയാണെങ്കില്‍ 8:1 എന്ന അനുപാതത്തില്‍ കൂടിയ പവറും എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ബമ്പറില്‍ കണ്ട എയര്‍ സ്‌കൂപ്പുകളുടെ ഗുണം തിരിച്ചറിഞ്ഞത് ഡ്രൈവിങ്ങിലാണ്. ഡ്രാഗ് ഒട്ടും അനുഭവപ്പെടാതിരിക്കാന്‍ അത് സഹായിക്കുന്നുണ്ട്. എക്‌സ്‌ട്രോണിക് സി.വി.ടിയാണ് ഇതിലെ ട്രാന്‍സ്മിഷന്‍. താരതമ്യേന മെച്ചപ്പെട്ട ട്രാന്‍സ്മിഷന്‍ സംവിധാനമാണെങ്കിലും റബര്‍ബാന്റ് എഫക്ട് സി.വി.ടിയുടെ പോരായ്മയാണ്. ഇത് ഒഴിവാക്കുന്നതിനായി ഡി സ്‌റ്റെപ്പ് ലോജിക് കണ്‍ട്രോള്‍ സംവിധാനവും ഡ്യുവല്‍ ഓയില്‍ പമ്പും ഒരുക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ട്രാന്‍സ്മിഷന്‍ ലാഗ് പൂര്‍ണമായും ഒഴിവാകുകയും പലപ്പോഴും ഡി.സി.ടിയുടെ ഫീല്‍ നല്‍കുകയും ചെയ്യുന്നുണ്ട്.

സുരക്ഷയിലും മുന്നില്‍

എക്‌സ്-ട്രെയിലിന്റെ ശ്രേണിയില്‍ വരുന്ന വാഹനങ്ങളിലെല്ലാം 4×4 സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ ഈ വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. ഈ എസ്.യു.വി. ചെളിയിലോ മറ്റും താഴുകയാണെങ്കില്‍ താഴ്ന്ന ആ ടയര്‍ ലോക്ക് ആകുകയും എതിര്‍ദിശയിലുള്ള ടയറിലേക്ക് പരമാവധി ടോര്‍ക്ക് നല്‍കി അതില്‍ നിന്ന് കയറി വരാന്‍ സാധിക്കുകയും ചെയ്യുന്നതാണ് ഈ സംവിധാനം. ഇതിന് പുറമെ, ഏഴ് എയര്‍ബാഗ്, എ.ബി.എസ്-ഇ.ബി.ഡി. ബ്രേക്കിങ്ങ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും ഇതില്‍ നല്‍കുന്നുണ്ട്

 

 

വില്‍പ്പന 

 

പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചാണ് ഈ വാഹനം ഇന്ത്യയില്‍ എത്തുന്നത്. ആദ്യഘട്ടത്തില്‍ 150 യൂണിറ്റ് മാത്രമാണ് എത്തിച്ചിട്ടുള്ളത്. ഓഗസ്റ്റ് ഒന്നാം തീയതി മുതലാണ് ബുക്കിങ് ആരംഭിക്കുന്നത്. ആവശ്യകത അനുസരിച്ച് എക്‌സ്-ട്രെയിലിന്റെ കൂടുതല്‍ യൂണിറ്റുകള്‍ എത്തിക്കുമെന്നാണ് നിസാന്‍ ഉറപ്പുനല്‍കിയിട്ടുള്ളത്.ഇറക്കുമതി നയം അനുസരിച്ച് ഒരുവര്‍ഷം പരമാവധി 2500 യൂണിറ്റ് വരെ ഇന്ത്യയില്‍ എത്തിക്കാന്‍ സാധിക്കും. ഓഗസ്റ്റ് ഒന്നാം തിയതിയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ വില നിസാന്‍ പ്രഖ്യാപിക്കുന്നത്

പുതിയ ജിയോ ഭാരത് ഫോണ്‍ എത്തി.

ജിയോ ഭാരത് 4ജി ഫോണുകളുടെ പുതിയ മോഡല്‍ പുറത്തിറക്കി. വലിയ സ്‌ക്രീനും ജിയോ ചാറ്റ് പോലുള്ള സൗകര്യങ്ങളുമായാണ് പുതിയ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. യുപിഐ ഇന്റഗ്രേഷന്‍ ജിയോ പേ, ലൈവ് ജിയോ ടിവി, ജിയോ സിനിമ, ജിയോ സാവന്‍ മ്യൂസിക് ആപ്പ്, പുതിയ ജിയോ ചാറ്റ് എന്നിവയുള്‍പ്പെടെയുള്ള ഫീച്ചറുകളോടെയാണ് പുതിയ ജിയോ ഭാരത് മോഡല്‍ എത്തിയിരിക്കുന്നത്. 1399 രൂപയാണ് ഇതിന് വില.

ജിയോ ചാറ്റ്– ഒരു ഇന്‍സ്റ്റന്റ് മെസേജിങ്-വോയ്സ്/ വീഡിയോ കോളിംഗ് -സേവനമാണ് ജിയോ ചാറ്റ്. ഉപയോക്താവിന് പ്രാദേശിക ഭാഷകളില്‍ സന്ദേശം അയക്കാനും ഗ്രൂപ്പ് ചാറ്.

പ്ലാനുകള്‍– 123 രൂപയ്ക്ക് 28 ദിവസം വാലിഡിറ്റി ലഭിക്കുന്ന പ്ലാനില്‍ 14 ജിബി ഡാറ്റ ലഭിക്കും. 1234 രൂപയുടെ വാര്‍ഷിക പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകളും 168 ജിബി ഡാറ്റയും ലഭിക്കും

15 എ ഐ ആപ്പുകള്‍; താരമായി ഉദയ് ശങ്കർ.

കൊച്ചിയിൽ നടന്ന ജെൻ എഐ കോൺക്ലേവിലെ താരമായി എറണാകുളം വൈറ്റില സ്വദേശി ഉദയ് ശങ്കറും ഉദയ് നിർമ്മിച്ചെടുത്ത ആപ്പുകളും. പതിനഞ്ചാം വയസ്സിൽ 15 എ ഐ ആപ്ലിക്കേഷനുകളാണ് ഉദയ് സ്വന്തമായി നിർമ്മിച്ചത്.എട്ടാം ക്ലാസിൽ സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ച് ടെക്നോളജിയോടെ ലോകത്തിലേക്ക് കടന്നതായിരുന്നു ഉദയ്. ഉദയ് പതിനഞ്ചാം വയസ്സിൽ 15 ആപ്പുകൾ നിർമ്മിച്ചു. അതിൽ ഏട്ടെണ്ണം എഐ അധിഷ്ഠിത ആപ്പുകളാണ്. നാലാം ക്ലാസ് അവധിക്കാലത്ത് നീന്തൽ പഠിക്കണോ അല്ലെങ്കിൽ റോബോട്ടിക്സ് പഠിക്കണോയെന്ന് അമ്മ ചോദിച്ചു. റോബോട്ടിക്സ് മതിയെന്ന് ഉദയ്. കോവിഡ് കാലത്ത് ഓൺലൈനായാണ് ഉദയ് പൈത്തൺ പ്രോഗ്രാമിങ്ങ് പഠിച്ചത്. ആപ്ലിക്കേഷൻ വികസിപ്പിക്കലാണ് ഉദയുടെ ഇഷ്ടമേഖല..

ഐഫോണ്‍ വാങ്ങേണ്ടവര്‍ കാത്തിരിക്കൂ; സര്‍പ്രൈസ് മോഡല്‍ അടക്കം വരുന്നു 5 ഫോണുകള്‍?

പുതിയതോ പഴയതോ ആയ ഐഫോണ്‍ 50,000 രൂപയോ അതിനു മുകളിലോ കൊടുത്ത് ഇപ്പോള്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ ഏതാനുംമാസം കൂടെ കാത്തിരിക്കുന്നതായിരിക്കും ഉത്തമം. ആപ്പിള്‍ അടുത്ത കാലത്ത് കൊണ്ടുവന്നിട്ടുള്ളതിലേക്കുംവച്ച് ഏറ്റവും കരുത്തുറ്റ ഫീച്ചറായേക്കാം ‘ആപ്പിള്‍ ഇന്റലിജന്‍സ്’ എന്നറിയപ്പെടുന്ന, എഐ ശേഷി എന്ന് കരുതപ്പെടുന്നു. നിലവിലുള്ള ഫോണുകളില്‍ ഐഫോണ്‍ 15 പ്രോ സീരിസിനു മാത്രമെ ഇത് പ്രവര്‍ത്തിക്കാനാകൂ. അതു തന്നെ എങ്ങനെയായിരിക്കും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. കാരണം, ആ മോഡലും ഇത്തരം ഒരു ഫീച്ചര്‍ മുന്നില്കണ്ട് നിര്‍മ്മിച്ചതല്ല.

ഐഫോണ്‍ 16 സീരിസില്‍ മുഴുവന്‍ എ18 ചിപ്പ്?

ഡിവൈസില്‍ തന്നെ (ഓണ്‍ ഡിവൈസ്) എഐ പ്രവര്‍ത്തിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആപ്പിള്‍ ആദ്യമായി ഇറക്കുന്ന 

സീരിസാണ് ഐഫോണ്‍ 16. ഈ സീരിസില്‍ കണ്ടേക്കും എന്നു കരുതുന്ന എല്ലാ മോഡലുകള്‍ക്കും അതായത് ഐഫോണ്‍ 16, 16 .16 പ്ലസ്, 16 പ്രോ, 16 പ്രോ മാക്‌സ് ഇവയ്‌ക്കെല്ലാം തങ്ങളുടെ ഏറ്റവും പുതിയതും, കരുത്തുറ്റതുമായ പ്രൊസസറായ എ18 തന്നെ നല്‍കിയേക്കുമെന്നാണ് പുതിയ വിവരം. ഇതേക്കുറിച്ച് ആപ്പിള്‍ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഈ ഫോണുകളുടെ ലീക്ക് ആയ ഇന്റേണല്‍ കോഡില്‍ നിന്ന് മനസിലാകുന്നത് എ18 തന്നെ ആണ് എന്നാണത്രെ.

 

 

ശരിയായിരിക്കാനാണ് സാധ്യത …
ഇപ്പോള്‍ വില്‍ക്കുന്ന ഐഫോണ്‍ 15, 15 പ്ലസ് എന്നിവയ്ക്ക് 15 പ്രോ സീരിസില്‍ ഉള്ള എ17 പ്രൊസസര്‍ അല്ല.. ഇത്തരം ഒരു നയമായിരുന്നു ആപ്പിള്‍ തൊട്ടുമുമ്പത്തെ വര്‍ഷങ്ങളില്‍ പിന്തുടര്‍ന്നു വന്നത്. എന്നാല്‍,

ഇത്തവണ അതില്‍ നിന്നു വ്യതിചലിച്ചേക്കും. കാരണം ആപ്പിള്‍ ആദ്യമായി അവതരിപ്പിക്കാന്‍ പോകുന്ന എഐ സംവിധാനം.കരുത്തുകാട്ടിയില്ലെങ്കില്‍ കമ്പനിയുടെ പേര് ചീത്തയാകും.

ആരാണ് ആ അഞ്ചാമന്‍?

ഐഫോണ്‍ 17.5 എന്ന സര്‍പ്രൈസ് മോഡല്‍. ഏറ്റവും പുതിയ ഐഫോണ്‍ എസ്ഇ ആണത്രെ. മുന്‍ എസ്ഇ മോഡലുകള്‍ക്കെല്ലാം .പഴകിയ ഡിസൈനുകളായിരുന്നു നല്‍കിവന്നത്. എന്നാല്‍, അഞ്ചാമനായി സെപ്റ്റംബറില്‍ അല്ലെങ്കില്‍ അതിനടുത്ത മാസങ്ങളില്‍ പുറത്തിറക്കാന്‍ പോകുന്ന അടുത്ത തലമുറ എസ്ഇ മോഡലിന് ഐഫോണ്‍ 14ന്റെ കെട്ടുംമട്ടുംഉണ്ടാകുമെന്നാണ് അഭ്യൂഹം. പ്രവര്‍ത്തിക്കുന്നത് എ16 ബയോണിക്കിലും ആകാം.

ഉരുക്കിന്റെ കരുത്തല്ല, ജനങ്ങളുടെ വിശ്വാസമാണ്; 30 ലക്ഷം ഉപയോക്താക്കളെ സ്വന്തമാക്കി മാരുതി സ്വിഫ്റ്റ്‌.

ആള്‍ട്ടോ കഴിഞ്ഞാല്‍ മാരുതി സുസുക്കിയുടെ ഏറ്റവും ജനപ്രിയ മോഡല്‍ എന്ന വിശേഷണം സ്വന്തമാക്കിയ വാഹനമാണ് സ്വിഫ്റ്റ് എന്ന ഹാച്ച്ബാക്ക്. നിരത്തുകളില്‍ എത്തി രണ്ട് പതിറ്റാണ്ടോട് അടുക്കുന്ന ഈ വാഹനം വില്‍പ്പനയില്‍ ഇപ്പോഴും കുതിപ്പ് തുടരുകയാണ്. മൊത്ത വില്‍പ്പനയില്‍ 30 ലക്ഷം എന്ന വലിയ സംഖ്യ പിന്നിട്ടതാണ്
സ്വിഫ്റ്റ് കൈവരിച്ചിരിക്കുന്ന ഏറ്റവും ഒടുവിലെ നേട്ടം. 2005-ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച സ്വിഫ്റ്റിന്റെ നാലാം തലമുറ മോഡലാണ് ഇപ്പോള്‍ വിപണിയിലുള്ളത്.ഒരു വാഹനം എന്നതിനെക്കാളുപരി സന്തോഷത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഉല്ലാസത്തിന്റെയും പ്രതീകമായാണ് ദശലക്ഷകണക്കിന് വരുന്ന ഉപയോക്താക്കള്‍ സ്വിഫ്റ്റിനെകാണുന്നത്. ഓരോ തലമുറ മാറ്റത്തിലും വാഹനത്തിന്റെ ശൈലിയിലും സാങ്കേതികവിദ്യയിലും വരുത്തുന്ന മാറ്റങ്ങള്‍ ഉപയോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്നതാണ്. സ്വിഫ്റ്റ് കൈവരിക്കുന്ന തുടര്‍ച്ചയായ നേട്ടങ്ങള്‍ ഞങ്ങള്‍ ഉപയോക്താക്കളോട് നന്ദിയുള്ളവരാണെന്ന് മാരുതി സുസുക്കി മേധാവി പാര്‍ഥോ ബാനര്‍ജി അറിയിച്ചു

2024 മേയ് മാസം പുതിയ സ്വിഫ്റ്റ് അവതരിപ്പിച്ചതിനുശേഷം വില്പന കുതിച്ചുയര്‍ന്നതായാണ് മാരുതി അറിയിച്ചിരിക്കുന്നത്. 2005-ലാണ് സ്വിഫ്റ്റ് പുറത്തിറക്കിയത്. എട്ടുവര്‍ഷത്തിനുശേഷം 2013-ലാണ് വില്പന പത്തുലക്ഷം കടന്നത്. 2018-ലിത് 20 ലക്ഷം പിന്നിട്ടു. ആഗോളതലത്തില്‍ 65 ലക്ഷം സ്വിഫ്റ്റ് കാറുകള്‍ ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട്. ഇന്ത്യയാണ് സ്വിഫ്റ്റിന്റെ ഏറ്റവും വലിയ വിപണി. ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള വാഹനങ്ങളുടെ പട്ടികയില്‍ ഒന്നാമാതാണ് സ്വിഫ്റ്റ്.2005-ലാണ് മാരുതിയുടെ സ്വിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. വേറിട്ട രൂപം കൊണ്ട് ഈ വാഹനം ശ്രദ്ധേയമായെങ്കിലും 2010-ലാണ് ഈ വാഹനം അഞ്ച് ലക്ഷം എന്ന 

നാഴികക്കല്ല് താണ്ടുന്നത്. പിന്നീടുള്ള വളര്‍ച്ച അതിവേഗത്തിലായിരുന്നു. 2013-ല്‍ വില്‍പ്പന പത്ത് ലക്ഷത്തിലെത്തി. 2016-ല്‍ 15 ലക്ഷം കടക്കുകയായിരുന്നു

ആപ്പിളിന്റെ വിളയാട്ടം! ഐഫോൺ 14 പ്ലസിന് നിസാര വില, ഡിസ്കൗണ്ട് കണ്ടാൽ എങ്ങനെയും വാങ്ങിപ്പോകും.

ദിവസവും പുത്തൻ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തുന്നുണ്ട്. ഇതിൽ പ്രമുഖ ബ്രാൻഡുകളുടെ പ്രീമിയം ലെവൽ സ്മാർട്ട്ഫോണുകളും ഉൾപ്പെടുന്നു. എന്നാൽ മറ്റ് ബ്രാൻഡുകളെപ്പോലെ ആപ്പിൾ അ‌ങ്ങനെ വലിച്ചുവാരി ഫോണുകൾ ഒന്നും പുറത്തിറക്കാറില്ല. ഒരു വർഷം നന്നായി ഗൃഹപാഠം ചെയ്ത് ഒറ്റ ലോഞ്ചിൽ 4 മോഡലുകൾ പുറത്തിറക്കുകയാണ് ആപ്പിളിന്റെ ഒരു രീതി. ഇടയ്ക്ക് എപ്പോഴെങ്കിലും ഒരു ഫാൻ എഡിഷൻ ഫോൺ ഇറക്കിയാലായി. അ‌ല്ലാത്തപക്ഷം ഓരോ വർഷവും വിപണിയിലെത്തുന്ന ഐഫോൺ സീരീസ് മോഡലുകളാണ് കളം ഭരിക്കുക. ഏറ്റവും ഒടുവിലായി ആപ്പിൾ അ‌വതരിപ്പിച്ചത് ഐഫോൺ 15 സീരീസ് ഫോണുകളാണ്. ഇപ്പോൾ പുതിയ ടെക്നോളജികളുമായി ഐഫോൺ-16 പുറത്തിറക്കാൻ തയാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുന്നു.ഭൂരിഭാഗം സ്മാർട്ട്ഫോൺ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളവും ഐഫോൺ കഴിഞ്ഞേ അ‌വർക്ക് മറ്റെന്തുമുള്ളൂ. എന്നാൽ ഉയർന്ന വില കാരണം സ്വന്തമായി ഐഫോൺ വാങ്ങണം എന്ന മോഹം സാക്ഷാത്കരിക്കാൻ പലർക്കും കഴിയാറില്ല. എന്നാൽ ഐഫോണിന് ആമസോൺ, ഫ്ലിപ്പ്കാർട്ട് പോലുള്ള വമ്പൻ ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ വൻ ഡിസ്കൗണ്ട് ഇടയ്ക്കിടയ്ക്ക് പ്രഖ്യാപിക്കാറുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ കുറഞ്ഞ വിലയിൽ മോഹം നിറവേറ്റാനാകും.

സാധാരണയായി ഐഫോണിന്റെ സ്റ്റാർഡേർഡ് മോഡലുകൾക്കാണ് കൂടുതൽ ഡിസ്കൗണ്ടുകളും വിലക്കുറവും ലഭ്യമാകുക. എന്നാലിപ്പോൾ ഐഫോൺ 14 പ്ലസ് ( iPhone 14 Plus) മോഡലിനും കിടിലൻ ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു. 2023ൽ പുറത്തിറങ്ങിയ ഐഫോൺ 14 സീരീസിൽ ഉൾപ്പെടുന്ന ഫോൺ ആണെങ്കിലും ഇപ്പോൾ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്ന മറ്റ് ബ്രാൻഡുകളുടെ പ്രീമിയം സ്മാർട്ട്ഫോണുകൾ​ പോലും ഐഫോൺ 14 പ്ലസ് മോഡലിന് മുന്നിൽ പകച്ചുപോകും. ആപ്പിളിന്റെ ബ്രാൻഡ് വാല്യുവും ഏറ്റവും മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തി ഏറെ മികവോടെ ഫോണുകൾ പുറത്തിറക്കുന്നതിലുള്ള കർശനമായ മാനദണ്ഡങ്ങളും എക്കാലവും ഐഫോണുകൾക്ക് നല്ലത് മാത്രമേ വരുത്തിയിട്ടുള്ളൂ. അ‌തിനാൽത്തന്നെ മറ്റ് ഏത് ബ്രാൻഡിന്റെ സ്മാർട്ട്ഫോണിനോടും ഏറ്റുമുട്ടാനുള്ള ശേഷി അ‌വയ്ക്കുണ്ട്. ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ ലഭ്യമായിരിക്കുന്ന ഐഫോൺ 14 പ്ലസ് കണ്ണും പൂട്ടി വാങ്ങാവുന്ന ഒരു ഡീൽ തന്നെയാണ് എന്ന് തറപ്പിച്ച് പറയാനാകും.

മിണ്ടാനും പറയാനും ആളായെന്ന് സിങ്കിൾ പസങ്കൈകള്‍’; ഇൻസ്റ്റാഗ്രാമിലെ ‘നീല’ വളയം, പ്രതികരണങ്ങൾ.

വാട്സാപും ഫെയ്സ്ബുക്കിലും വൈറസ് കയറിയെന്നാണ് പലരും കരുതിയത്. വാർത്തകളൊക്കെ വരുന്നുണ്ടായിരുന്നെങ്കിലും ചാറ്റിനകത്തും ഇൻസ്റ്റാഗ്രാമിലും പെട്ടെന്നൊരു നീലവളയം കണ്ടപ്പോൾ പലരും ഞെട്ടി. അതെ, മെറ്റയുടെ എഐ ചാറ്റ്ബോട്ട് ഇന്ത്യയിലെ വാട്സാപ്, ഫെയ്സ്ബുക്, മെസഞ്ചർ, ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് ലഭ്യമാപ്പോഴുള്ള ചില പ്രതികരണങ്ങൾ ഒന്നു നോക്കാം.മെറ്റ അസിസ്റ്റന്റ് വന്നപ്പോൾ‌ സന്തോഷിച്ചത് ഫെയ്സ്ബുകിലും ഇൻസ്റ്റാഗ്രാമിലും  സമയം ‘കൊല്ലുന്ന’വരാണ്, മിണ്ടാനും പറഞ്ഞിരിക്കാനും ഒരാളായല്ലോ എന്നാണ് അവർ അഭിപ്രായപ്പെട്ടത്. മനസിൽ ആഗ്രഹിക്കുന്ന ഐഡിയകളും വിഷ്വൽ ആശയങ്ങളും സന്ദേശങ്ങളായി അയക്കാൻ കഴിയുന്നതിൽ സന്തോഷിച്ചവരുമുണ്ട്.

അതോടൊപ്പം ഫീഡുകളിൽ മനസിലാവാത്ത എന്തെങ്കിലും  വന്നാൽ കമന്റ് ബോക്സിലും വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിൽ എഐ പറഞ്ഞുതരുമെന്ന സൗകര്യവുംസംഭാഷണങ്ങൾ ആരംഭിക്കാനും സുഹൃത്തുക്കളുമായി പദ്ധതികൾ തയ്യാറാക്കാനും താൽപ്പര്യമുള്ള ഉള്ളടക്കം നിർദ്ദേശിക്കാനും മെറ്റാ എഐ നിങ്ങളെ സഹായിക്കുംMeta.AI. വെബ്സൈറ്റുമുണ്ട്. രണ്ടുമാസം മുൻപാണ് മെറ്റ ഐ അവതരിപ്പിച്ചിരുന്നത്. ഇതുവരെ കമ്പനി പുറത്തിറക്കിയ ഏറ്റവും ആധുനികമായ എല്‍എല്‍എം ആയ മെറ്റാ ലാമ3യിൽ ആണ് പ്രവർത്തനം

 

ഫീഡുകളിലും ചാറ്റിലും ഒരേപോലെ

മെറ്റയുടെ ആപ്പുകളുടെ സ്യൂട്ടുമായി Meta AI ആഴത്തിൽ സംയോജിപ്പിച്ചിരിക്കുന്നു. അതിനാല്‍ ഫീഡുകള്‍, ചാറ്റുകള്‍ എന്നിവയില്‍ ഇനി നിങ്ങള്‍ക്ക് മെറ്റാ എഐ ഉപയോഗിക്കുവാന്‍ കഴിയും. ആപ്പുകളില്‍ അത് ഉപയോഗിച്ച് കാര്യങ്ങള്‍ ചെയ്യുവാനും കണ്ടന്റ് സൃഷ്ടിക്കുവാനും അതോടൊപ്പം വിഷയങ്ങളില്‍ കൂടുതല്‍ ആഴത്തില്‍ അറിവ് കണ്ടെത്തുന്നതിനും ഉപയോഗിക്കാം.

എഐ അസിസ്റ്റൻ്റുമാരെപ്പോലെ, ഇതിന് ഇമെയിലുകൾ എഴുതുക, വാചകം സംഗ്രഹിക്കുക, കവിതകൾ സൃഷ്ടിക്കുക, വ്യത്യസ്ത ഭാഷകൾക്കിടയിൽ വിവർത്തനം ചെയ്യുക തുടങ്ങിയ അടിസ്ഥാനകാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയും.

മെറ്റാ എഐ ഫീഡുകളില്‍

ഫെയ്‌സ്ബുക്ക് ഫീഡുകളിലൂടെ സ്‌ക്രോള്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴും മെറ്റാ എഐ ആക്‌സസ്സ് ചെയ്യാവുന്നതാണ് താല്‍പ്പര്യമുള്ള ഒരു പോസ്റ്റ് കാണാന്‍ ഇടയായോ? എങ്കില്‍ ആ പോസ്റ്റില്‍ നിന്നുതന്നെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുവാന്‍ മെറ്റാ എഐയോട് ആവശ്യപ്പെടാം

 

ടെലികോം ഓപ്പറേറ്റർമാർ ആപ്പുകളും വെബ് പോർട്ടലുകളും അഴിച്ച് പണിയണമെന്ന് ട്രായ്.

റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ, മറ്റ് ടെലികോം ഓപ്പറേറ്റർമാർ എന്നിവരോട് അവരുടെ മൊബൈൽ ആപ്പുകളും വെബ് പോർട്ടലുകളും സ്പാം കോൾ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും (registration of spam call complaints) മുൻഗണനാ ക്രമീകരണങ്ങൾക്കും (settings of preference) കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിർദ്ദേശം നൽകി. പൊതുവെ സ്‌പാം എന്ന് വിളിക്കപ്പെടുന്ന അൺസോളിസിറ്റഡ് കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻ്റെ (യുസിസി) പ്രശ്‌നം ലഘൂകരിക്കാനുള്ള ട്രായ്യുടെ ശ്രമത്തിന്റെ ഭാഗമായായി ആണ് ഈ നിർദ്ദേശം.

ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ഒരു ഔദ്യോഗിക പത്ര കുറിപ്പിൽ നിർദ്ദേശത്തിൽ ഇങ്ങനെ: “യുസിസി പരാതി രജിസ്ട്രേഷനും മുൻഗണനാ മാനേജ്മെൻ്റിനുമുള്ള ഓപ്ഷനുകൾ ആക്സസ് പ്രൊവൈഡർമാരുടെ മൊബൈൽ ആപ്ലിക്കേഷനുകളിലും വെബ്സൈറ്റുകളിലും എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ട്രായ് ആക്സസ് പ്രൊവൈഡർമാരെ നിർബന്ധിച്ചിരിക്കുന്നു.

കൂടാതെ, ഉപയോക്താക്കൾ അവരുടെ കോൾ ലോഗുകളും മറ്റ് പ്രസക്തമായ ഡാറ്റയും ആക്‌സസ് ചെയ്യാൻ അനുമതി നൽകിയാൽ, പരാതികളുടെ രജിസ്‌ട്രേഷനുള്ള അവശ്യ വിശദാംശങ്ങൾ ഓട്ടോമാറ്റിക്ക് ആയി പോപ്പുലേറ്റ് ചെയ്യണം എന്നും ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) അവരുടെ ഔദ്യോഗിക പത്ര കുറിപ്പിൽ കൂട്ടി ചേർത്തു. റിലീസ് അനുസരിച്ച്, യുസിസിയുടെ നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പെർഫോമൻസ് മോണിറ്ററിംഗ് റിപ്പോർട്ട് ഫോർമാറ്റുകളിൽ (പിഎംആർ) ഭേദഗതികളും ട്രായ് നടപ്പിലാക്കിയിട്ടുണ്ട്. “കൂടുതൽ ഗ്രാനുലാർ മോണിറ്ററിംഗ് നടത്തുന്നതിന്, എല്ലാ ആക്‌സസ് പ്രൊവൈഡർമാരും മുൻ ക്വാട്ടേർലി റിപ്പോർട്ടിംഗ് സൈക്കിളിൽ നിന്ന് വ്യത്യസ്തമായി പ്രതിമാസ അടിസ്ഥാനത്തിൽ പിഎംആർ സമർപ്പിക്കേണ്ടതുണ്ട്,” ട്രായ് അതിൻ്റെ പ്രകാശനത്തിൽ പറഞ്ഞു.ബാങ്ക് തട്ടിപ്പ് കോളുകൾക്ക് ഉള്ള ട്രായിയുടെ ‘160’ നമ്പർ പരിഹാരം കാണാൻ സഹായിക്കും. സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നുള്ള എല്ലാ ഇടപാട്, സേവന വോയ്‌സ് കോളുകൾക്കും പ്രിഫിക്‌സായി 160 ഉണ്ടായിരിക്കുമെന്ന് ട്രായ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒരിക്കൽ നടപ്പിലാക്കിയാൽ, പുതിയ നമ്പർ സീരീസ് കോളിംഗ് എൻ്റിറ്റിയെ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുകയും വഞ്ചകരിൽ നിന്ന് നിരപരാധികളായ പൗരന്മാരെ കബളിപ്പിക്കുന്നത് തടയുകയും ചെയ്യും.

 

 

ആദ്യ ഘട്ടത്തിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI), ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ), പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി (PFRDA) എന്നിവ നിയന്ത്രിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും 160 മൊബൈൽ ഫോൺ സീരീസ് അനുവദിച്ചു. ഈ 160 നമ്പർ സേവനം ഒടുവിൽ ബാങ്കുകളിലേക്കും സർക്കാർ, പ്രൈവറ്റ്, ഗ്ലോബൽ ബാങ്കുകൾ, അസോസിയേഷൻ ഓഫ് നാഷണൽ എക്‌സ്‌ചേഞ്ച് മെമ്പേഴ്‌സ് ഓഫ് ഇന്ത്യ (ANMI) അംഗങ്ങൾ, കൂടാതെ എല്ലാ ടെലികോം സേവന ദാതാക്കളും ഉൾപ്പെടെ ഉള്ള മറ്റ് ധനകാര്യ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. ടെലികോം റെഗുലേറ്ററായ ട്രായ്‌യുടെ മറ്റൊരു നിർദ്ദേശം അടുത്തിടെ നടപ്പിലാക്കുന്നതായി റിപ്പോർട്ട് വന്നിരുന്നു. ഫോൺ നമ്പർ വളരെ മൂല്യവത്തായ ഒരു പൊതു വിഭവത്തെ പ്രതിനിധീകരിക്കുന്നു എന്ന് ട്രായ് കരുതുന്നത് കൊണ്ട് തന്നെ മൊബൈൽ ഓപ്പറേറ്റർമാരിൽ നിന്ന് നിരക്കുകൾ ചുമത്തുന്നതിനുള്ള ശുപാർശ സർക്കാരിന് ട്രായ്‌ നൽകി കഴിഞ്ഞു. അത് പിന്നീട് ഉപയോക്താക്കളിൽ നിന്ന് വീണ്ടെടുക്കാനും സാധ്യത ഉണ്ട്.

 

4 വർഷ വാറന്റിയുള്ള മോട്ടോ S50 നിയോ ലോഞ്ച് ചെയ്തു

4 വർഷ വാറന്റി വാഗ്ദാനം ചെയ്യുന്ന ലോകത്തെ ആദ്യ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുമായി മോട്ടോ S50 നിയോ (Moto S50 Neo ) ചൈനയിൽ ലോഞ്ച് ചെയ്തു. ചൈനയിൽ നടന്ന ലോഞ്ച് ഇവന്റിൽ വച്ച് മോട്ടറോള റേസർ 50 സീരീസിലെ (Motorola Razr 50 series) രണ്ട് സ്മാർട്ട്ഫോണുകൾക്ക് ഒപ്പമാണ് എസ് സീരിസിലെ ഈ പുതിയ സ്മാർട്ട്ഫോണും മോട്ടറോള പുറത്തിറക്കിയത്. സ്‌നാപ്ഡ്രാഗൺ 6s ജെൻ 3 ചിപ്‌സെറ്റ്, കർവ്ഡ് 6.7-ഇഞ്ച് pOLED ഡിസ്‌പ്ലേ (FHD+ 120Hz), 30W ചാർജിംഗുള്ള 5,000mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളുമായാണ് ഈ മിഡ്‌റേഞ്ച് ഫോൺ എത്തിയിരിക്കുന്നത്.

ലോഞ്ച് ചെയ്യുന്നതിന് മുൻപ് തന്നെ മോട്ടോ എസ്50 നിയോ ലോകമെങ്ങുമുള്ള സ്മാർട്ട്ഫോൺ വിപണികളിലും ആരാധകർക്കിടയിലും വൻ ചർച്ചയായിരുന്നു. കാരണം ചൈനയിൽ 4 വർഷ വാറന്റിയോടെയാണ് ഈ സ്മാർട്ട്ഫോൺ മോട്ടറോള അ‌വതരിപ്പിക്കുക എന്ന് കമ്പനി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇത്രയും വാറന്റിയുള്ള സ്മാർട്ട്ഫോൺ മറ്റാരും വാഗ്ദാനം ചെയ്യുന്നില്ല, ആ നിലയ്ക്കാണ് മോട്ടോ എസ്50 നിയോയുടെ വരവ് ശ്രദ്ധയാകർഷിച്ചത്.പാൻ്റോണുമായി സഹകരിച്ച് വികസിപ്പിച്ച ഗ്രേ, ഒലിവിൻ, സർഫ് എന്നീ മൂന്ന് നിറങ്ങളിൽ മോട്ടറോള S50 നിയോ ചൈനയിൽ ലഭ്യമാകും. ചൈനയിലെ ലോഞ്ച് കഴിഞ്ഞ സ്ഥിതിക്ക് അ‌ധികം വൈകാതെ ഈ ഫോണിന്റെ ആഗോള ലോഞ്ച് പ്രതീക്ഷിക്കാം. എന്നാൽ, മോട്ടോ G85 എന്ന പേരിലാകും ആഗോള തലത്തിൽ ഈ മോട്ടറോള ഫോൺ എത്തുക.



മോട്ടറോള എസ്50 നിയോയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് പോൾഇഡി ഡിസ്‌പ്ലേ (FHD+ 120Hz) ആണ് ഇതിലുള്ളത്. സുരക്ഷയ്ക്കായി അണ്ടർ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്കാനറാണ് നൽകിയിരിക്കുന്നത്. സ്നാപ്ഡ്രാഗൺ 6s ജെൻ 3 ചിപ്‌സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. മൂന്ന് വ്യത്യസ്ത റാം+ ഇന്റേണൽ സ്റ്റോറേജ് വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ എത്തുന്നു.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടോ എസ്50 നിയോയിൽ നൽകിയിരിക്കുന്നത്. അ‌തിൽ എഫ്/1.79 അപ്പേർച്ചറും 4-ടു-1 പിക്‌സൽ ബിന്നിംഗും ഉള്ള സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറയും 118-ഡിഗ്രി വ്യൂ ഫീൽഡ് ഉൾക്കൊള്ളുന്ന 8MP അൾട്രാവൈഡ് ലെൻസും ഉൾപ്പെടുന്നു. ഫ്രണ്ടിൽ പഞ്ച് ഹോൾ കട്ടൗട്ടിൽ 32MP സെൽഫി ക്യാമറയും ഉണ്ട്.8/12GB റാമും 256/512GB സ്റ്റോറേജും മോട്ടറോള എസ്50 നിയോയിൽ ലഭ്യമാണ്. കൂടാതെ മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി സ്റ്റോറേജ് വർധിപ്പിക്കാനുള്ള ഓപ്ഷനും ഉണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഒഎസിൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 30W ചാർജിംഗുള്ള 5,000 mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്.മൂന്ന് വേരിയന്റുകളിൽ മോട്ടോ എസ്50 നിയോ ചൈനയിൽ വിൽപ്പനയ്ക്ക് എത്തുന്നു. അ‌തിൽ 8/256GB അ‌ടിസ്ഥാന വേരിയന്റിന് 1,399 യുവാൻ (ഏകദേശം 16,020 രൂപ) ആണ് വില. 12/ 256GB വേരിയന്റിന് 1,599 യുവാനും 12/512GB ടോപ്പ് വേരിയന്റിന് 1,899 യുവാനും വില നൽകണം. ഈ ഫോണിന്റെ ചൈനയിലെ ഓപ്പൺ സെയിൽസ് ജൂൺ 28 വെള്ളിയാഴ്ച ആരംഭിക്കും.




ആഗോള തലത്തിൽ മോട്ടോ G85 ആയി ലോഞ്ച് ചെയ്യുമ്പോൾ ഈ ഫോണിന് 4 വർഷ വാറന്റി ലഭിക്കുമോ എന്ന് നിലവിൽ വ്യക്തമല്ല. ഇപ്പോൾ ലോഞ്ച് ചെയ്യപ്പെടുന്ന സ്മാർട്ട്ഫോണുകൾ പൊതുവേ ഒരു വർഷ വാറന്റിയിലാണ് എത്തുന്നത്. മുമ്പ്, ഷവോമി, വൺപ്ലസ്, ലെനോവോ തുടങ്ങിയ ബ്രാൻഡുകൾ തങ്ങളുടെ ചില മോഡലുകളിൽ 2 വർഷത്തെ വാറൻ്റി വാഗ്ദാനം ചെയ്തിട്ടുണ്ട്. Meizu ൻ്റെ 20, 21 സീരീസ് പ്രത്യേക പ്രമോഷനായി 3 വർഷത്തെ വാറൻ്റി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഒരു സ്മാർട്ട്ഫോണിന് 4 വർഷത്തെ വാറന്റി ലഭിക്കുന്നത് ഇതാദ്യമായിട്ടാണ്. അ‌തിനാൽത്തന്നെ മോട്ടറോള പുതിയ മോട്ടോ എസ് 50 നിയോയിലൂടെ സ്മാർട്ട്ഫോണുകളുടെ ആയുസിന്റെ പുസ്തകത്തിൽ പുതിയ അ‌ധ്യായമാണ് എഴുതിച്ചേർത്തിരിക്കുന്നത്.

ഐഫോണ്‍ മിററിങ്ങും കൂടുതല്‍ ഫീച്ചറുകളും, ‘ഐഒഎസ് 18 ബീറ്റ 2’ പുറത്തിറക്കി.

ഐഫോണ്‍ മിററിങ് സൗകര്യം ഉള്‍പ്പെടുത്തിയാണ് രണ്ടാം ബീറ്റാ പതിപ്പ് എത്തിയിരിക്കുന്നത്. വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സിലെ കീനോട്ടില്‍ ആപ്പിള്‍പ്രദര്‍ശിപ്പിച്ച പുതിയ സൗകര്യങ്ങളില്‍ ഒന്നായിരുന്നു ഇത്. ഐഫോണ്‍ സ്‌ക്രീന്‍ മാക്കിലേക്ക് മിറര്‍ ചെയ്യാനാവുന്ന സംവിധാനമാണിത്. ഇതുവഴി കോളുകള്‍ എടുക്കാനും, നോട്ടിഫിക്കേഷനുകള്‍ കാണാനും സാധിക്കും. മാക്കില്‍ നിന്ന് ഫോണിലെ ആപ്പുകള്‍ ഉപയോഗിക്കാനാവും. മാക്കില്‍ നിന്ന് ഐഫോണിലേക്കും തിരിച്ചും.
ലളിതമായ ഡ്രാഗ് ആന്റ് ഡ്രോപ്പിലൂടെ ഫയലുകള്‍ കൈമാറാനും സാധിക്കും. ഏറ്റവും പുതിയ മാക്ക് ഒഎസ് സെക്കോയയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളില്‍ മാത്രമേ ഈ

സ്‌ക്രീന്‍ മിററിങ് സൗകര്യം ലഭിക്കൂ..
ആര്‍സിഎസ് മെസേജിങിന് വേണ്ടി ഐഫോണ്‍ സെറ്റിങ്‌സില്‍ പുതിയ ടോഗിള്‍ ബട്ടനും രണ്ടാം ബീറ്റാ പതിപ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഫീച്ചര്‍ ഇതുവരെ

ആക്ടിവേറ്റ് ചെയ്തിട്ടില്ല. ആര്‍സിഎസ് മെസേജിങ് പിന്തുണയ്ക്കുന്ന ടെലികോം നെറ്റ് വര്‍ക്ക് ഉപയോഗിക്കുന്ന യുഎസിലെ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇത് കാണുന്നത്.

ബീറ്റാ 1 ല്‍ അവതരിപ്പിച്ച ഡാര്‍ക്ക് മോഡില്‍ ഹോം സ്‌ക്രീന്‍ ഐക്കണുകളെല്ലാം ഡാര്‍ക്ക് മോഡിലേക്ക് മാറ്റാന്‍ സാധിച്ചിരുന്നുവെങ്കിലും ആപ്പ് സ്റ്റോര്‍ ആപ്പിന്റെ ഐക്കണിന് മാറ്റം ഉണ്ടായിരുന്നില്ല. എന്നാല്‍ രണ്ടാം ബീറ്റാ പതിപ്പില്‍ ആപ്പ്‌സ്റ്റോറിനും ഡാര്‍ക്ക് മോഡ് ഐക്കണ്‍ അവതരിപ്പിച്ചിട്ടുണ്ട്. ആപ്പിള്‍വാള്‍പേപ്പറും ഡാര്‍ക്ക് മോഡിലേക്ക് മാറ്റാനുള്ള സൗകര്യമുണ്ട്.

യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ട് അനുസരിച്ച് തേട്പാര്‍ട്ടി ആപ്പ്‌സ്റ്റോറുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സൗകര്യവും വെബ്‌സൈറ്റുകളില്‍.നിന്ന് നേരിട്ട് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സൗകര്യവും രണ്ടാം അപ്‌ഡേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഐഒഎസ് 18 കൂടാതെ മാക്ക് ഒഎസ്, ഐപാഡ് ഒഎസ്, വിഷന്‍ ഒഎസ്, ടിവി ഒഎസ്, വാച്ച് ഒഎസ് എന്നിവയുടെ ബീറ്റാ അപ്‌ഡേറ്റുകളും ആപ്പിള്‍ അവതരിപ്പിച്ചു.
Verified by MonsterInsights