ലുലു മാളിനെ ഏറ്റെടുത്ത് കോട്ടയം, ഓഫറുകളുടെ പെരുമഴ

“ഡിസംബര്‍ 14 നാണ് കോട്ടയത്ത് ലുലു മാള്‍ ഉദ്ഘാടനം ചെയ്യുന്നത്. ഏതൊരു നഗരത്തില്‍ ലുലുവിന്റെ മാള്‍ തുറന്നാലും അത് അവിടത്തുകാര്‍ ഹൃദയം കൊണ്ട് ഏറ്റെടുക്കുന്നതാണ് ചരിത്രം. കോട്ടയത്തും ഇതിന് യാതൊരു മാറ്റവുമില്ല. ഇത്രയും നാളും പ്രധാനപ്പെട്ട ഒരു മാളോ ഷോപ്പിംഗ് കോംപ്ലക്‌സോ ഇല്ലാതിരുന്നിടത്തേക്കാണ് വമ്പന്‍ മാളുമായി ലുലു ഗ്രൂപ്പ് എത്തുന്നത്. അതിനാല്‍ തന്നെ ജനങ്ങള്‍ ലുലുവിനെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഉദ്ഘാടനം കഴിഞ്ഞ് പിറ്റേ ദിവസം ഞായറാഴ്ചയായതിനാല്‍ തന്നെ ഇന്നലെ വന്‍ തിരക്കാണ് ലുലുവില്‍ അനുഭവപ്പെട്ടത്. ലോകോത്തര ഷോപ്പിംഗ് അനുഭവം സാധ്യമാക്കുന്ന ലുലുവിന്റെ മാളുകളെ കുറിച്ച് കേട്ടറിവ് മാത്രമുള്ള പലരും ഇന്നലെ തന്നെ ലുലുവിലേക്ക് വെച്ച് പിടിക്കുകയായിരുന്നു. ശനിയും ഞായറുമായി മാളില്‍ എത്തിയവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു എന്നാണ് വിവരം. സന്ധ്യയോടെ തിരക്കൊഴിയുന്ന മണിപ്പുഴയിലെ നിരത്തുകള്‍ ഇനി ഓര്‍മ്മ മാത്രമാകും എന്നുറപ്പാണ്. പ്രായഭേദമന്യേ എല്ലാവരും ലുലു ലക്ഷ്യമാക്കി ഒത്തുകൂടുകയാണ്. റീല്‍സ് ചിത്രീകരണവും ഫോട്ടോയെടുപ്പും പര്‍ച്ചേസിംഗുമെല്ലാമായി ലുലു മാളിനെ ആദ്യ ഞായറാഴ്ച തന്നെ കോട്ടയത്തുകാര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഉദ്ഘാടനം പ്രമാണിച്ച നല്ല ഓഫറുകളും ലുലു ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഗള്‍ഫിലെ അതേ നിലവാരത്തിലുള്ള മാളാണ് കോട്ടയത്തും ഒരുക്കിയിരിക്കുന്നത് എന്നാണ് ചങ്ങനാശേരി സ്വദേശിയും വ്യവസായിയുമായ ജോഷി മനോരമ ഓണ്‍ലൈനിനോട് പറഞ്ഞത്. ഗുണമേന്മയുള്ള സാധനങ്ങള്‍ വിലക്കുറവില്‍ കിട്ടുമെന്നതാണ് ലുലുവിന്റെ പ്രധാന ആകര്‍ഷണം. 3.22 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണു കോട്ടയം ലുലു മാള്‍ സ്ഥിതി ചെയ്യുന്നത്. ഇതില്‍ 1.4 ലക്ഷം ചതുരശ്ര അടിയും ഹൈപ്പര്‍ മാര്‍ക്കറ്റാണ്.

350 കോടി രൂപയായിരുന്നു നിര്‍മാണ ചെലവ്. ഹൈപ്പര്‍ മാര്‍ക്കറ്റില്‍ മാത്രം 23 ബില്ലിംഗ് കൗണ്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് തിരക്ക് കുറയ്ക്കാന്‍ സഹായിക്കും. അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ചൈന, ജപ്പാന്‍, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ലുലു ഫാഷന്‍, ലുലു കണക്ട് എന്നിവയും ഉണ്ട്.

.”500 പേര്‍ക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന ഫുഡ് കോര്‍ട്ടാണ് മറ്റൊരു ആകര്‍ഷണം. നാടന്‍, ഉത്തരേന്ത്യന്‍, വിദേശ ഭക്ഷണങ്ങളുടെ വ്യത്യസ്ത വിഭവങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 250 ലേറെ കുട്ടികള്‍ക്ക് ഒരേ സമയം കളിക്കാനായി 9000 ചതുരശ്ര അടിയില്‍ ഒരുക്കിയ വിനോദ കേന്ദ്രമായ ഫണ്‍ടൂറ മറ്റൊരു അത്ഭുതമാണ്. കാര്‍ണിവല്‍ തീമിലാണ് ഫണ്‍ടൂറയുടെ ഉള്‍വശം സജ്ജമാക്കിയിരിക്കുന്നത്.

ഏത് ലുലു മാളിലെയും ‘ഫണ്‍ടൂറ’ കാര്‍ഡ് ഇവിടെ സ്വീകരിക്കുന്നതാണ്. പുതിയ കാര്‍ഡ് എടുക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ കാലാവധിയുമുണ്ട്. ഒരേ കാര്‍ഡ് ഒന്നിലേറെ പേര്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ആദ്യ ദിവസം തന്നെ 5000 ത്തിലേറെ ഫണ്‍ടൂറ കാര്‍ഡ് നല്‍കിയിട്ടുണ്ട്. നിലവില്‍ ഉദ്ഘാടനം പ്രമാണിച്ച് ഓഫറും നല്‍കുന്നുണ്ട്. 4000 രൂപയുടെ ഗെയിമുകള്‍ കളിക്കാന്‍ നികുതി ഉള്‍പ്പടെ 2360 രൂപ അടച്ചാല്‍ മതി”. അതേസമയം ആദ്യ രണ്ട് ദിവസം ഹൈപ്പര്‍ മാര്‍ക്കറ്റിലാണ് ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത് എന്ന് മാര്‍ക്കറ്റിംഗ് മാനേജര്‍ നിഖില്‍ രാജ് പറയുന്നു. ഇറക്കുമതി ചെയ്തു സാധനങ്ങള്‍ വാങ്ങാനാണ് കൂടുതല്‍ ആവശ്യക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരേ സമയം ആയിരത്തിലേറെ കാറുകള്‍ക്കു പാര്‍ക്ക് ചെയ്യാവുന്ന പാര്‍ക്കിംഗ് സംവിധാനമുണ്ട്. തിരക്ക് പരിഗണിച്ചു കൂടുതല്‍ സ്ഥലങ്ങളിലും പാര്‍ക്കിംഗിന് സൗകര്യമൊരുക്കിയിട്ടുണ്ട്. നിലവില്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നില്ല.

മാസം 51 രൂപയ്ക്ക് ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് ഡേറ്റ! ബി.എസ്.എന്‍.എല്ലിനെ ഒതുക്കാന്‍ വമ്പന്‍ പ്ലാനുമായി അംബാനി.

ടെലികോം താരിഫ് വര്‍ധിപ്പിച്ചതിന് പിന്നാലെ വരിക്കാരെ നഷ്ടമാകുന്ന റിലയന്‍സ് ജിയോ പുതിയ തന്ത്രവുമായി രംഗത്ത്. ഉപയോക്താക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് ചുരുങ്ങിയ നിരക്കില്‍ അണ്‍ലിമിറ്റഡ് ഡേറ്റ നല്‍കുന്ന പദ്ധതിയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഈ പദ്ധതി പ്രകാരം 601 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് 5ജി ഡേറ്റ ലഭിക്കും. 4ജി ഉപയോക്താക്കള്‍ക്ക് പുതിയ പാക്കേജിലേക്ക് മാറാന്‍ ഈ പ്ലാന്‍ ഉപയോഗിക്കാം.

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് മൈജിയോ ആപ്പിലൂടെയോ മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെയോ ഈ പാക്കേജ് തിരഞ്ഞെടുക്കാം. 51 രൂപ വീതമുള്ള വൗച്ചറുകളായിട്ടാണ് പ്ലാന്‍ ലഭിക്കുന്നത്. ഓരോ വൗച്ചറിനും 30 ദിവസമാണ് വാലിഡിറ്റി. ആവശ്യാനുസരണം ഇത് ആക്ടീവേറ്റ് ചെയ്യാന്‍ സാധിക്കും. ജിയോ 5ജി ഉപയോഗിക്കുന്നവര്‍ക്കായി 1,111 രൂപയ്ക്ക് എയര്‍ഫൈബര്‍ കണക്ഷന്‍ നല്‍കുന്ന പദ്ധതിയും ജിയോ പുറത്തിറക്കിയിട്ടുണ്ട്. സാധാരണ ഈടാക്കാറുള്ള 1,000 രൂപ ഇന്‍സ്റ്റാലേഷന്‍ ചാര്‍ജ് ഈ പ്ലാനില്‍ ഈടാക്കില്ല.

ജിയോയ്ക്ക് പരീക്ഷണ കാലം

ജൂണ്‍ വരെ ജിയോയുടെ വളര്‍ച്ചയുടെ കാലമായിരുന്നു. എന്നാല്‍ താരിഫ് വര്‍ധിപ്പിച്ചതോടെ നിരവധി ഉപയോക്താക്കളാണ് ജിയോ ഉപേക്ഷിച്ച് ബി.എസ്.എന്‍.എല്ലിലേക്ക് ചേക്കേറിയത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) സെപ്റ്റംബറിലെ കണക്കു പ്രകാരം ജിയോക്ക് 79 ലക്ഷം ഉപയോക്താക്കളെയാണ് നഷ്ടമായത്. വോഡഫോണിന് 15 ലക്ഷം ഉപയോക്താക്കളെയും എയര്‍ടെല്ലിന് 14 ലക്ഷം ഉപയോക്താക്കളെയും നഷ്ടമായി. സെപ്റ്റംബറില്‍ രാജ്യത്തെ പുതിയ കസ്റ്റമേഴ്സിന്റെ എണ്ണത്തില്‍ വളര്‍ച്ച നേടിയത് പൊതുമേഖലാ കമ്പനിയായ ബി.എസ്.എന്‍.എല്‍ മാത്രമാണ്. 8.49 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് ബി.എസ്.എന്‍.എല്‍ സ്വന്തമാക്കിയത്.

സ്വര്‍ണം റിവേഴ്‌സ് ഗിയറില്‍; വിലയില്‍ വന്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. 1080 രൂപ കുറഞ്ഞ് പവന്‍ വില 56,680 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാം വിലയില്‍ 135 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7085 രൂപയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഏഴിന് 57,600 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തില്‍ എത്തിയ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നതാണ് കണ്ടത്. എന്നാല്‍ ഇന്നലെ മുതല്‍ വീണ്ടും വില കുറയുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്

സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്

അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചിട്ടുണ്ട്. നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതും വിപണിയില്‍ പ്രതിഫലിച്ചു. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വിലയില്‍ മാറ്റങ്ങളുണ്ടാകുന്നത്

വീണ്ടും വീണു; സ്വര്‍ണവിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 58,000ല്‍ താഴെയെത്തി. ഇന്ന് പവന് 440 രൂപ കുറഞ്ഞതോടെയാണിത്. 57,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. 7220 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. നവംബർ മാസത്തിൻ്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. 11 ദിവസത്തിനിടെ ഏകദേശം 1300 രൂപയാണ് കുറഞ്ഞത്. ഏഴിന് 57,600 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തില്‍ എത്തിയ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. എന്നാല്‍ ഇന്ന് വീണ്ടും വില കുറയുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്.

അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചിട്ടുണ്ട്. നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതും വിപണിയില്‍ പ്രതിഫലിച്ചു. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വിലയില്‍ മാറ്റങ്ങളുണ്ടാകുന്നത്.

കെവൈസി വ്യവസ്ഥകളില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്

കെവൈസി വ്യവസ്ഥകളില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്. നോ യുവര്‍ കസ്റ്റമര്‍ നടപടികളിലാണ് റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയത്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള നടപടികളാണ് ഇവ. നവംബര്‍ ആറുമുതല്‍ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ഒരിക്കല്‍ ഒരു ബാങ്കില്‍ കെവൈസി നടപടിക്രമം പൂര്‍ത്തിയാക്കിയാല്‍ പിന്നീട് അതേ സ്ഥാപനത്തില്‍ പുതിയ അക്കൗണ്ട് തുറക്കാനോ മറ്റു സേവനങ്ങള്‍ക്കോ വീണ്ടും കെവൈസി നടപടികള്‍ വേണ്ടിവരില്ലെന്നതാണ് ഈ വ്യവസ്ഥകളിലെ പ്രധാന നേട്ടം.

2016ലെ കെവൈസി നിര്‍ദ്ദേശത്തിന് കീഴിലുള്ള ബാങ്കുകള്‍ അടക്കമുള്ള നിയന്ത്രിത സ്ഥാപനങ്ങള്‍ക്കാണ് പുതിയ വ്യവസ്ഥ ബാധകം. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ സമീപകാല മാറ്റങ്ങളുമായി പൊരുത്തപ്പെടുത്തുന്നതിന് വേണ്ടിയാണ് റിസര്‍വ് ബാങ്ക് തീരുമാനം. ഒരു ഉപഭോക്താവില്‍ നിന്ന് അധികമോ അപ്‌ഡേറ്റ് ചെയ്തതോ ആയ വിവരങ്ങള്‍ ലഭിക്കുമ്പോഴെല്ലാം ഉടന്‍ തന്നെ നോ യുവര്‍ കസ്റ്റമര്‍ റെക്കോര്‍ഡ് രജിസ്ട്രിയില്‍ പുതുക്കിയ വിവരങ്ങള്‍ നല്‍കണമെന്നാണ് വ്യവസ്ഥ.

ജിസ്ട്രി ഉപഭോക്താവിന്റെ നിലവിലുള്ള കെവൈസി റെക്കോര്‍ഡ് അപ്‌ഡേറ്റ് ചെയ്യും. ഒരു ഉപഭോക്താവിന്റെ കെവൈസി വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാണ് റെക്കോര്‍ഡ് ചെയ്യുക. ഇത്തരത്തില്‍ കെവൈസി രേഖകള്‍ സ്വീകരിക്കുകയും സംഭരിക്കുകയും സുരക്ഷിതമാക്കുകയും വീണ്ടെടുക്കുകയും ചെയ്യുന്ന ഒരു സ്ഥാപനമാണ് നോ യുവര്‍ കസ്റ്റമര്‍ റെക്കോര്‍ഡ് രജിസ്ട്രി.

ജീവകാരുണ്യ സംഭാവന പട്ടികയിൽ അംബാനിയെ പിന്തള്ളി ശിവ് നാടാർ; ബജാജ് മൂന്നാമത് അദാനി അഞ്ചാമത്

ഇന്ത്യയിലെ ജീവകാരുണ്യ സംഭാവന പട്ടികയിൽ രാജ്യത്തെ ഏറ്റവും വലിയ സമ്പന്നായ മുകേഷ് അംബാനി രണ്ടാമൻ. ശിവ് നാടാറും കുടുംബവുമാണ് അംബാനിയെ പിന്തള്ളി…

തിരുമ്പി വന്താച്ച്…സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്

നാലുദിവസത്തിന് ശേഷം സ്വര്‍ണവില വീണ്ടും തിരിച്ചുകയറി. ഇന്ന് പവന് 80 രൂപവര്‍ധിച്ച് വീണ്ടും 59,000 ലേക്ക് സ്വര്‍ണവില അടുത്തു. 58,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തുരൂപ വര്‍ധിച്ച് 7365 രൂപയായി. നാലുദിവസത്തിനിടെ 800 രൂപയാണ് കുറഞ്ഞത്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില നാലുദിവസം മുന്‍പ് മുതലാണ് ഇടിയാന്‍ തുടങ്ങിയത്. ഉടന്‍ തന്നെ 60,000 തൊടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 680 രൂപയും ഇന്നലെ 120 രൂപയുമാണ് കുറഞ്ഞത്. മൂന്ന് ദിവസത്തിനിടെ ആയിരത്തിലധികം രൂപ വര്‍ധിച്ച് 60,000ലേക്ക് നീങ്ങിയിരുന്ന സ്വര്‍ണവിലയാണ് നാലുദിവസത്തിനിടെ 800 രൂപ ഇടിഞ്ഞത്.

സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്.

നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ യുഎസ് ഡോളര്‍ നേട്ടം കൈവരിക്കുമെന്നും ഇത് സ്വര്‍ണവിലയെയും ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍.

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,840 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 7355 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില കഴിഞ്ഞദിവസം മുതലാണ് താഴേക്ക് ഇറങ്ങി തുടങ്ങിയത്. ഉടന്‍ തന്നെ 60,000 തൊടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 680 രൂപ കുറഞ്ഞാണ് 59,000ല്‍ താഴെ എത്തിയത്.

 

സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്.

 

നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ യുഎസ് ഡോളര്‍ നേട്ടം കൈവരിക്കുമെന്നും ഇത് സ്വര്‍ണവിലയെയും ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍.

കര്‍ഷകര്‍ റബര്‍ കൃഷി ഉപേക്ഷിക്കും, ആഭ്യന്തര വിപണിയില്‍ നിന്ന് പിന്മാറരുതെന്ന് ടയര്‍ കമ്പനികളോട് റബര്‍ ബോര്‍ഡ്.

ഇറക്കുമതി വര്‍ധിപ്പിച്ച് ആഭ്യന്തര വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ടയര്‍ കമ്പനികളുടെ നിലപാടിനെതിരേ റബര്‍ ബോര്‍ഡ് രംഗത്ത്. ടയര്‍ കമ്പനികള്‍ ഉള്‍പ്പെടെ റബര്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമായി നടത്തിയ യോഗത്തിലാണ് റബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇക്കാര്യം വ്യക്തമാക്കിയത്. വില 180 രൂപയില്‍ താഴെയായതോടെ ഇടത്തരം തോട്ടങ്ങളില്‍ ടാപ്പിംഗ് തടസപ്പെട്ടിട്ടുണ്ട്. റബര്‍ പോലെയുള്ള ദീര്‍ഘകാല വിളയില്‍ പെട്ടെന്നുണ്ടാകുന്ന വിലയിടിവും അനിശ്ചിതത്വവും നല്ലതല്ല. കോമ്പൗണ്ടഡ് റബറിന്റെ വന്‍തോതിലുള്ള ഇറക്കുമതി ഈ മേഖലയുടെ നിലനില്‍പ്പിന് ആശങ്കയാണ്. റബര്‍ ബോര്‍ഡ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആഭ്യന്തര റബര്‍വില ഇനിയും ഇടിഞ്ഞാല്‍ കര്‍ഷകര്‍ ടാപ്പിംഗില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ മുന്നറിയിപ്പ് നല്‍കി. വിലയിടിക്കാന്‍ ശ്രമിക്കുന്ന ടയര്‍ ഉത്പാദകരെയും ഇത് ബാധിക്കും. ആഭ്യന്തര വിപണിയെ തകര്‍ക്കാതെ മുന്നോട്ടു പോകാന്‍ മാര്‍ക്കറ്റില്‍ സജീവമായി ഇടപെടണമെന്നും റബര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. വില 180 രൂപയില്‍ താഴെയായതോടെ ഇടത്തരം തോട്ടങ്ങളില്‍ ടാപ്പിംഗ് തടസപ്പെട്ടിട്ടുണ്ട്. റബര്‍ വില കൂടിയപ്പോള്‍ വര്‍ധിപ്പിച്ച കൂലിക്ക് ആനുപാതികമായി വരുമാനം ലഭിക്കുന്നില്ലെന്നതാണ് പലരും നേരിടുന്ന പ്രതിസന്ധി. വില കൂടിയതോടെ വായ്പയെടുത്തും മറ്റും തോട്ടങ്ങള്‍ ഒരുക്കിയെടുത്തവരും സാമ്പത്തിക ബാധ്യതയിലായിട്ടുണ്ട്.

റബര്‍ ബോര്‍ഡ് വിലയനുസരിച്ച് കോട്ടയം വില നിലവില്‍ 183 രൂപയാണ്. എന്നാല്‍ മിക്കയിടത്തും ചെറുകിട വ്യാപാരികള്‍ 10 രൂപയോളം കുറച്ചാണ് റബര്‍ ശേഖരിക്കുന്നത്. ഈ നില തുടര്‍ന്നാല്‍ അധികം വൈകാതെ വില 150 രൂപയില്‍ താഴെയാകുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

അങ്ങനെ അതും സംഭവിച്ചു! സ്വര്‍ണവില 59,000 കടന്നു, പുതിയ റെക്കോര്‍ഡ്

സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി 59,000 കടന്നു. ഇന്ന് 480 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ആദ്യമായി 59,000 തൊട്ടത്. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 7375 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. ഇന്നലെ 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കിയാണ് ഇന്ന് വില വീണ്ടും ഉയര്‍ന്നത്.

സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്.

നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ യുഎസ് ഡോളര്‍ നേട്ടം കൈവരിക്കുമെന്നും ഇത് സ്വര്‍ണവിലയെയും ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍.

Verified by MonsterInsights