Mostbet’te Kayıt Ve Giriş Sürec

Mostbet’te Kayıt Ve Giriş Süreci Mostbet Online Casino’ya Giriş Tr Content Mostbet Üyelik Işlemleri Nasıl Gerçekleştirilir?…

കുറ്റാലം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട നാലുവയസുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി

തമിഴ്‌നാട് കുറ്റാലം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട നാല് വയസുകാരിയെ അത്ഭുതകാരമായി രക്ഷപെടുത്തി. തൂത്തുക്കുടി സ്വദേശി വിജയകുമാറാണ് സ്വജീവൻ പണയം വച്ച് കുട്ടിയെ രക്ഷിച്ചത്. മുഖത്ത് ചെറിയ പരുക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.

പാലക്കാട് സ്വദേശി നവനീത് കൃഷ്ണന്റെ മകൾ ഹരിണിയുടെ നിലവിളിയാണ് വിജയകുമാർ ആദ്യം കേട്ടത്. നോക്കുമ്പോൾ വഴുക്കലുള്ള പാറയിൽ പിടിച്ചു നിൽക്കാനാവാതെ കുട്ടി താഴേക്ക് താഴേക്ക് പോവുകയാണ്.

ഒരു നിമിഷം പോലും പാഴാക്കാതെ, സ്വന്തം ജീവനെക്കുറിച്ചു പോലുമാലോചിക്കാതെ വിജയകുമാർ താഴേക്കിറങ്ങി. ഹരിണിയെ രക്ഷിച്ച് കരയ്ക്കെത്തിച്ചു.

 

 
koottan villa

ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പമാണ് നവനീത് ഇവിടെ എത്തിയത്. കുട്ടികളെ കുളിക്കാനായി ഇറക്കിയശേഷം ഇരുവരും വെള്ളച്ചാട്ടം കാണാൻ പോയി. ഈ സമയത്താണ് ഹരിണി ഒഴുക്കിൽപ്പെട്ടത്. ഒഴുക്കുള്ള സ്ഥലങ്ങളിൽ കുട്ടികളെ തനിച്ചാക്കരുതെന്ന് പൊലീസ് നിർദേശമുണ്ട്. അഞ്ചു മാസം മുമ്പ് ഒഴുക്കിൽപ്പെട്ട തമിഴ്‌നാട് സ്വദേശിനി മരിച്ചിരുന്നു.

ഒരു നഗരത്തിൽ ഒരു ഓഫീസിനായി ഒരേസമയം രണ്ട് കെട്ടിടങ്ങളുടെ നിര്‍മാണം; പിഡബ്ല്യുഡ‍ിയുടെ വീഴ്ച

NEET 2023| നീറ്റ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു; അപേക്ഷാ നടപടിക്രമങ്ങൾ അറിയാം

രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ പേർ എഴുതുന്ന പ്രവേശന പരീക്ഷയായ നീറ്റ് – 2023 ന്റെ പരീക്ഷാ തീയതി, നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രഖ്യാപിച്ചു. വിവിധ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിനു വേണ്ടി നടത്തുന്ന 2023ലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വേറ്റ് (നീറ്റ് യു.ജി.) പരീക്ഷ, 2023 മെയ് 07 ന് നടക്കും. പ്രവേശന പരീക്ഷയ്ക്കുളള അപേക്ഷ നടപടിക്രമങ്ങൾ 2023 ജനുവരി പകുതിയിലോ ഫെബ്രുവരി മാസമാദ്യമോ പ്രതീക്ഷിക്കാവുന്നതാണ്.

കേരളത്തിലും പ്രവേശനം നീറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ
 
കേരളത്തിൽ ബിരുദതല മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള മാനദണ്ഡം നീറ്റ് പരീക്ഷ തന്നെയാണ്. മെഡിക്കൽ വിഭാഗത്തിലെ ആറ് പ്രോഗ്രാമുകൾക്കും മെഡിക്കൽ അലൈഡ് വിഭാഗത്തിലെ ഏഴ് റ്റ് യു.ജി. – 2023 ബാധകമാണ്. നമ്മുടെ രാജ്യത്തു മാത്രമല്ല; വിദേശ രാജ്യങ്ങളിലെ മെഡിക്കൽ പഠനത്തിനും പല യൂണിവേഴ്സിറ്റികളിലും നീറ്റ് സ്കോർ ആവശ്യപ്പെടുന്നുണ്ട്.പ്രോഗ്രാമുകൾക്കും നീ
പെർസന്റൈൽ സ്കോർ
 
പരീക്ഷ അഭിമുഖീകരിക്കുന്നവരുടെ ആപേക്ഷിക മികവ് വിലയിരുത്തുന്നത് പെർസന്റൈൽ സ്കോറാണ്. ഏതു സ്കോറിനു മുകളിലാണോ പരീക്ഷ എഴുതിയവരിൽ 50 ശതമാനം പേരുടെയും സ്കോർ വരുന്നത്, ആ സ്കോറാണ് 50-ാം പെർസന്റൈൽ സ്കോർ. നീറ്റ് യു.ജി.യിൽ യോഗ്യത നേടാൻ അപേക്ഷാർഥി, ചുരുങ്ങിയത് 50 പെർസന്റൈൽ സ്കോറെങ്കിലും നേടണം. പരീക്ഷയുടെ മൂല്യനിർണ്ണയത്തിനു മുൻപ്, പെർസന്റൈൽ സ്കോർ കാണാൻ കഴിയാത്തതിനാൽ സംബന്ധിച്ച് ഒരു അനുമാനം പ്രായോഗികമല്ല മാത്രവുമല്ല; ഓരോ വർഷവും പെർസന്റൈൽ സ്കോറിൽ മാറ്റം വരികയും ചെയ്യും. പട്ടികജാതി/പട്ടിക വർഗ്ഗ/ഒ.ബി.സി. വിഭാഗക്കാർക്ക് 40-ാം പെർസന്റൈൽ സ്കോറും (60 ശതമാനം പരീക്ഷാർഥികളുടെ സ്കോർ ഇതിനു മുകളിലായിരിക്കും), ജനറൽ/ജനറൽ ഇ.ഡബ്ല്യു.എസ്. വിഭാഗം ഭിന്നശേഷിക്കാർക്ക് 45-ാം പെർസന്റൈൽ സ്കോറും (55 ശതമാനം പരീക്ഷാർഥികളുടെ സ്കോർ ഇതിനു മുകളിലായിരിക്കും) വേണം.
കീം രജിസ്ട്രേഷൻ നിർബന്ധം
 
കേരളത്തിൽ പ്രവേശനമാഗ്രഹിക്കുന്നവർക്ക്, കീം രജിസ്ട്രേഷൻ നിർബന്ധമാണ്. നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയവർ അവരുടെ നീറ്റ് സ്കോർ യഥാസമയം കേരളാ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ് സൈറ്റിൽ അപ് ലോഡിങ് നടത്തിയാൽ മാത്രമേ, കേരളാ  മെഡിക്കൽ, മെഡിക്കൽ അലൈഡ് റാങ്ക് പട്ടികകളിലേക്ക് അവരെ പരിഗണിക്കുകയുള്ളൂ.

നാടന്‍ നായ്ക്കളെ സംരക്ഷിക്കുന്ന ഫാം; യുവ കര്‍ഷകന് ബ്രീഡ് കണ്‍സര്‍വേഷന്‍ അവാര്‍ഡ്

ചെന്നൈ: നാടന്‍ ഇനത്തില്‍പ്പെട്ട നൂറിലധികം നായകളെ സംരക്ഷിച്ച യുവ കര്‍ഷകന് 2022ലെ ബ്രീഡ് കണ്‍സര്‍വേഷന്‍ അവാര്‍ഡ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ചും കര്‍ണാലിലെ ദി നാഷണല്‍ ബ്യൂറോ ഓഫ് അനിമല്‍ ജെനറ്റിക് റിസോഴ്‌സും ചേര്‍ന്ന് നല്‍കുന്ന അവാര്‍ഡിനാണ് യുവ കര്‍ഷകനായ എ. സതീഷ് അര്‍ഹനായത്.

തമിഴ്‌നാട്ടില്‍ പ്രാദേശികമായി കണ്ടുവരുന്ന നൂറിലധികം നായകളെയാണ് സതീഷ് സംരക്ഷിച്ച് വരുന്നത്. ചെന്നൈയിലെ ഒരു പ്രമുഖ കമ്പനിയിലെ സോഫ്റ്റ് വെയര്‍ എന്‍ജീനിയര്‍ കൂടിയാണ് സതീഷ്. എന്നാല്‍ നായകളോടുള്ള സ്‌നേഹം കാരണം അവയെ സംരക്ഷിക്കാന്‍ ഇറങ്ങുകയായിരുന്നു. മധുരയിലെ ഉസിലാംപെട്ടിയിലാണ് നായകള്‍ക്കായി സതീഷ് ഒരു ഫാം തുടങ്ങിയത്.

ഡോളിസ് കെന്നല്‍ എന്ന പേരിട്ടിരിക്കുന്ന ഫാം ഏകദേശം ഒരേക്കറിലാണ് സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാട്ടിലെ തന്നെ ഏറ്റവും പ്രശസ്തമായ നാടന്‍ ഇനം നായയാണ് ചിപ്പിപ്പാറ. വേട്ടയാടാനാണ് ഇവയെ ഉപയോഗിക്കുന്നത്. അവയുടെ സംരക്ഷണത്തിനാണ് എനിക്ക് ഈ അംഗീകാരം ലഭിച്ചത്. നാടന്‍ നായ്ക്കള്‍ ഏറ്റവും അധികം കാണപ്പെടുന്നത് തെക്കന്‍ തമിഴ്‌നാട്ടിലാണ്. കന്നി, ചിപ്പിപ്പാറ ഇനങ്ങള്‍ തൂത്തുക്കുടി, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ ധാരാളമായി കാണുന്നു.

കോമ്പൈ എന്നൊരു ഇനമുണ്ട്. അത് തേനി ജില്ലയിലെ കോമ്പൈ ഗ്രാമത്തിലാണ് കാണപ്പെടുന്നത്. നാടന്‍ ഇനത്തില്‍പ്പെട്ട നായ്ക്കള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന സംസ്ഥാനമാണ് തമിഴ്‌നാട്,’ എന്ന് സതീഷ് പറയുന്നു. അതേസമയം ഈ പുരസ്‌കാരത്തിനായുള്ള അപേക്ഷയും മറ്റ് ഡോക്യുമെന്റേഷനും തയ്യാറാക്കാന്‍ സഹായിച്ചത് തേനിയിലെ വെറ്റിനറി കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു.

മൂന്ന് വര്‍ഷം മുമ്പാണ് നായ്ക്കളെ സംരക്ഷിക്കാനായി ഫാം എന്നൊരു ആശയം മനസ്സിലുദിച്ചതെന്നും സതീഷ് പറഞ്ഞു. നാല് ജോലിക്കാരാണ് ഫാമില്‍ ഇപ്പോള്‍ ഉള്ളത്. രാജപാളയം, കോമ്പൈ ഇനത്തില്‍ 8 ആണ്‍നായ്ക്കളും, 22 പെണ്‍നായ്ക്കളുമാണുള്ളത്. രാമനാഥപുരം മണ്ടായി ഇനത്തില്‍പ്പെട്ട 10 നായ്ക്കളാണുള്ളത്. കന്നി ഇനത്തില്‍ 4 ആണ്‍നായ്ക്കളും 11 പെണ്‍നായ്ക്കളും ഉണ്ടെന്ന് സതീഷ് കൂട്ടിച്ചേര്‍ത്തു.

യുണൈറ്റഡ് കെന്നല്‍ ക്ലബ് ഓഫ് ഇന്ത്യ അംഗീകാരം നല്‍കിയ നായ്ക്കളാണ് തന്റെ ഫാമിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. നായ്ക്കളുടെ ഇനം, അവയുടെ ജനനതീയതി, എന്നിവയെപ്പറ്റിയുള്ള വിശദമായ വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് കെന്നല്‍ ക്ലബ് അംഗീകാരം നല്‍കിയത്. വിദേശയിനം നായ്ക്കളെക്കാള്‍ എന്തുകൊണ്ടും മികച്ചതാണ് ഈ നാടന്‍ നായ്ക്കളെന്ന് തെളിയിക്കുകയാണ് സതീഷ് തന്റെ ഫാമിലൂടെ.

ജര്‍മ്മന്‍ ഷെപ്പേര്‍ഡ് പോലുള്ള ഇനങ്ങള്‍ക്ക് നമ്മുടെ കാലാവസ്ഥയില്‍ ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അതിനെക്കാള്‍ എളുപ്പമാണ് ഈ നാടന്‍ നായ്ക്കളെ പരിപാലിക്കല്‍. വിലകൂടിയ ഭക്ഷണം ഇവയ്ക്ക് നല്‍കേണ്ടതില്ല. ചിക്കന്‍, ബീഫ്, അരി എന്നിവ തുല്യ അനുപാതത്തില്‍ നല്‍കിയാല്‍ മതിയാകും. ഇക്കാര്യങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതുണ്ടെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു.

അതേസമയം നായ്ക്കളുടെ ഫാം എന്നത് വലിയ ലാഭമൊന്നുമില്ലാത്ത ഒരു ബിസിനസ്സ് ആണെന്നും സതീഷ് സമ്മതിക്കുന്നു. പശുക്കള്‍, ആട്, എന്നിവയുടെ ഫാമില്‍ നിന്ന് ലഭിക്കുന്ന അത്രയും ലാഭം ഈ ബിസിനസ്സില്‍ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നായ്ക്കളെ സംരക്ഷിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു.

ഏകദേശം 1000ലധികം നായ്ക്കുട്ടികളെ ഫാമില്‍ ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്. അവയില്‍ ചിലതിനെ വനംവകുപ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് വാങ്ങിയത്. വേട്ടയിനമായ ചിപ്പിപ്പാറയില്‍പ്പെട്ട നായ്ക്കുട്ടികളെ തമിഴ്‌നാട് വനംവകുപ്പ് വാങ്ങിയിരുന്നു.

തഞ്ചാവൂരിലെ എയര്‍ഫോഴ്‌സ് ബേസിലെ റണ്‍വേകളുടെ സുരക്ഷയ്ക്കായി രാജപാളയം ഇനത്തില്‍പ്പെട്ട നായ്ക്കുട്ടികളെയും വിട്ടുനല്‍കിയിരുന്നുവെന്നും സതീഷ് പറഞ്ഞു.നാടന്‍ നായ് വര്‍ഗങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കൂടി മുന്‍കൈ എടുക്കണമെന്ന് സതീഷ് പറയുന്നു.

koottan villa

‘ആഘോഷങ്ങളിൽ ജാഗ്രത പാലിക്കണം’; കോവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

ചൈന ഉൾപ്പടെയുള്ള രാജ്യങ്ങളിൽ കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത് മാസ്‌ക്, കൈകള്‍ കഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക തുടങ്ങിയ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

ക്രിസ്മസും പുതുവത്സരവും എത്തിയ സാഹചര്യത്തിൽ ജനങ്ങൾ ആഘോഷത്തിലാണ്. ഈ ഘട്ടത്തിൽ ജാഗ്രത പാലിക്കണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഈ ഉത്സവങ്ങള്‍ ആസ്വദിക്കൂ, എന്നാല്‍ ജാഗ്രത കൈവിടരുത്. ലോകത്തിന്റെ പല രാജ്യങ്ങളിലും കൊറോണ വൈറസ് വ്യാപനം വര്‍ധിച്ചു വരികയാണെന്ന കാര്യം മറക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ശ്രദ്ധയോടെ മുന്നോട്ടുപോയാൽ നമ്മൾത്ത് സുരക്ഷിതരായിരിക്കാം, നമ്മുടെ ആഘോഷത്തിന് ഒരു തടസ്സവും ഉണ്ടാകില്ല’- പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ക്രിസ്മസ്- പുതുവത്സരാശംസകളും നേര്‍ന്നു.

2022 ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രചോദനകരവും അത്ഭുതകരവുമായ വർഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ കാലയളവിൽ രാജ്യം നേടിയ നിരവധി നേട്ടങ്ങൾ പ്രധാനമന്ത്രി മൻ കീ ബാത്തിൽ ഊന്നിപ്പറഞ്ഞു. ഈ വർഷത്തെ തന്റെ അവസാനത്തെ ‘മൻ കി ബാത്ത്’ എപ്പിസോഡിൽ, രാജ്യത്തിന്റെ പരമ്പരാഗത രീതികളായ യോഗയും ആയുർവേദവും ഇപ്പോൾ ആധുനിക യുഗത്തിലെ ശാസ്ത്രീയ അടിസ്ഥാനമാക്കിയുള്ള വൈദ്യശാസ്ത്രത്തിലെ പ്രധാന സംഗതികളായി മാറിയിട്ടുണ്ട്. സ്തനാർബുദ രോഗികൾക്ക് യോഗ വളരെ ഫലപ്രദമാണെന്ന് ടാറ്റ റിസർച്ച് സെന്‍റർ നടത്തിയ തീവ്രമായ ഗവേഷണം വെളിപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.

റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പ്; ബിരുദ-ബിരുദാനന്തര വിദ്യാർഥികൾക്ക് 2023 ഫെബ്രുവരി 14 വരെ അപേക്ഷിക്കാം

മുംബൈ: ബിരുദ-ബിരുദാനന്തര വിദ്യാർഥികൾക്കായി സ്കോളർഷിപ്പ് പ്രഖ്യാപിച്ച് റിലയൻസ് ഫൗണ്ടേഷൻ. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സ്ഥാപകനും ചെയർമാനുമായ ധീരുഭായ് അംബാനിയുടെ 90-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ചത്. 5000 ബിരുദ വിദ്യാർഥികൾക്ക് രണ്ടു ലക്ഷം രൂപ വരെയും 100 ബിരുദാനന്തര വിദ്യാർഥികൾക്ക് ആറു ലക്ഷം രൂപ വരെയുമാണ് സ്കോളർഷിപ്പ് നൽകുക. 2022-23 അധ്യായനവർഷത്തേക്കുള്ള സ്കോർളർഷിപ്പാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. സ്കോളർഷിപ്പിനായി അപേക്ഷിക്കേണ്ട അവസാന തീയതി 2023 ഫെബ്രുവരി 14 ആണ്. അടുത്ത പത്ത് വർഷത്തിനകം 50000ൽ ഏറെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുമെന്നും റിലയൻസ് ഫൗണ്ടേഷൻ വ്യക്തമാക്കി.

“എന്റെ ഭർതൃപിതാവ് ധീരുഭായ് അംബാനി നമ്മുെ യുവാക്കളുടെ ശക്തിയിലും കഴിവിലും വലിയ വിശ്വാസമുള്ളയാളായിരുന്നു. അദ്ദേഹത്തിന്റെ 90-ാം ജന്മവാർഷിക വേളയിൽ, അടുത്ത 10 വർഷത്തിനുള്ളിൽ റിലയൻസ് ഫൗണ്ടേഷൻ 50,000 ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ നൽകും. മിടുക്കരായ വിദ്യാർഥികളെ പിന്തുണയ്ക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ശരിയായ പിന്തുണയോടെ, അറിവിലൂടെയും നവീകരണത്തിലൂടെയും നേതൃത്വത്തിലൂടെയും ഈ തലമുറ ഇന്ത്യയുടെ വളർച്ചയുടെ ഏറ്റവും മഹത്തായ അടുത്ത അധ്യായത്തിന് തിരക്കഥയൊരുക്കുമെന്ന് മുകേഷും ഞാനും വിശ്വസിക്കുന്നു,” റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപക – ചെയർപേഴ്സൺ നിതാ അംബാനി പറഞ്ഞു.

ഇന്ത്യയിലെ ജനസംഖ്യയുടെ പകുതിയും 25 വയസ്സിന് താഴെയുള്ളവരാണ്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള ചെറുപ്പക്കാരുടെ പ്രവേശനം കൂടുതൽ ശക്തിപ്പെടുത്താൻ റിലയൻസ് ഫൗണ്ടേഷൻ പ്രതിജ്ഞാബദ്ധമാണ്. ഈ വർഷം, റിലയൻസ് ഫൗണ്ടേഷൻ അണ്ടർ ഗ്രാജുവേറ്റ് സ്‌കോളർഷിപ്പുകൾ, ബിരുദ കോളേജ് വിദ്യാഭ്യാസത്തിനായുള്ള മെറിറ്റ് കം-മീൻസ് മാനദണ്ഡത്തെ അടിസ്ഥാനമാക്കി 5,000 മിടുക്കരായ വിദ്യാർത്ഥികളെ പിന്തുണയ്ക്കാൻ ലക്ഷ്യമിടുന്നു, സാമ്പത്തിക ബാധ്യതയില്ലാതെ പഠനം തുടരാൻ അവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. വിദ്യാർത്ഥികളെ വിജയകരമായ പ്രൊഫഷണലുകളാകാനും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും അവരെയും അവരുടെ സമൂഹങ്ങളെയും ഉയർത്താനുള്ള അവരുടെ കഴിവ് പുറത്തെടുക്കാനും ഇന്ത്യയുടെ ഭാവി സാമൂഹിക-സാമ്പത്തിക വികസനത്തിന് സംഭാവന നൽകാനും ഈ സ്കോളർഷിപ്പുകൾ സഹായിക്കും.

സ്കോളർഷിപ്പ് ഗ്രാന്റിന് പുറമേ, 2000 രൂപയിൽ താഴെ കുടുംബ വരുമാനമുള്ള വിദ്യാർത്ഥികളെ സഹായിക്കുന്ന പദ്ധതിയും റിലയൻസ് ഫൌണ്ടേഷൻ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്. ഇഷ്ടമുള്ള ഏതെങ്കിലും വിഷയ സ്ട്രീമിൽ ബിരുദ പഠനത്തിന്റെ ആദ്യ വർഷത്തിൽ ചേർന്നിട്ടുള്ള 15 ലക്ഷം പേർക്ക് ഇതിനായി അപേക്ഷിക്കാം. പെൺകുട്ടികളുടെയും പ്രത്യേക കഴിവുള്ള വിദ്യാർത്ഥികളുടെയും അപേക്ഷകൾക്ക് മുൻതൂക്കം നൽകാനും പരിപാടി ലക്ഷ്യമിടുന്നു.

ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ 100 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളെ പ്രാപ്തരാക്കാനും പ്രോൽസാഹിപ്പിക്കാനും ഈ സ്കോളർഷിപ്പ് സഹായിക്കും. റിലയൻസ് ഫൌണ്ടേഷൻ പ്രഖ്യാപിച്ചിട്ടുള്ള മെറിറ്റ് അധിഷ്‌ഠിത സ്‌കോളർഷിപ്പ് എല്ലാവർക്കും അപേക്ഷിക്കാനാകും. എഴുത്തുപരീക്ഷയും അഭിമുഖങ്ങളും ഉൾപ്പെടെ കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ശേഷമാണ് സ്കോളർഷിപ്പിനായുള്ള വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മാത്തമാറ്റിക്സ് & കംപ്യൂട്ടിംഗ്, ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കെമിക്കൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, റിന്യൂവബിൾ & ന്യൂ എനർജി, മെറ്റീരിയൽ സയൻസ് & എഞ്ചിനീയറിംഗ്, ലൈഫ് സയൻസസ് എന്നീ മേഖലകളിൽ വിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥികളെ മെറിറ്റിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും. ബിരുദാനന്തര ബിരുദ പഠനത്തിന്റെ ആദ്യ വർഷത്തിൽ ചേരുന്ന വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിനായി അപേക്ഷിക്കാം.

1996-ൽ ആരംഭിച്ച ധീരുഭായ് അംബാനി സ്‌കോളർഷിപ്പും 2020-ൽ ആരംഭിച്ച റിലയൻസ് ഫൗണ്ടേഷൻ സ്‌കോളർഷിപ്പുകളും ഇന്ത്യയിലുടനീളമുള്ള 13,000 ചെറുപ്പക്കാരെ മികവേറിയ സ്ഥാപനങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടാനും മികച്ച പ്രൊഫഷനുകളിലേക്ക് വഴിതുറക്കാനും സഹായിച്ചു. റിലയൻസ് ഫൌണ്ടേഷൻ സ്കോളർഷിപ്പുകൾ ഉയർന്ന കഴിവുള്ള ബിരുദ-ബിരുദാനന്തര വിദ്യാർത്ഥികളെ സാമൂഹിക നന്മയുള്ളവരായി വളർത്താൻ സഹായിച്ചു.

വിവിധ രാശികളില്‍ ജനിച്ചവരുടെ 2022 ഡിസംബര്‍ 30ലെ സാമ്പത്തിക ഫലം

koottan villa

Vulkan Vegas Konto Darüber Hinaus Account Löschen ⭐️ So Einfach Gehts!

Vulkan Vegas Konto Darüber Hinaus Account Löschen ⭐️ So Einfach Gehts!Curacao eGaming ist eine dieser strengsten…

സ്വർണവിലയിൽ നേരിയ കുറവ്; നാൽപതിനായിരത്തിന് മുകളിൽ തുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വ്യാഴാഴ്ച കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 5005 രൂപയും പവന് 40,040 രൂപയുമായി. ബുധനാഴ്ച പവന് 160 രൂപ വർധിച്ച് 40,120 രൂപയിലെത്തിയിരുന്നു. ചൊവ്വാഴ്ച സ്വർണ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. തിങ്കളാഴ്ച പവന് 80 രൂപ വർധിച്ചിരുന്നു. ക്രിസ്മസ് ദിനത്തിൽ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല.

സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കായ 40,240 രൂപയിലെത്തിയത് ഡിസംബർ 14ന് ആയിരുന്നു. പിന്നെയുള്ള ദിവസങ്ങളിൽ സ്വർണവില കുറഞ്ഞ് 40,000ത്തിൽ താഴെ എത്തുകയായിരുന്നു. അതിനിടെ ഡിസംബർ 21, 22 ദിവസങ്ങളിൽ സ്വർണവില വീണ്ടും 40,000 കടന്നു. ഡിസംബർ ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 39,000 രൂപയായിരുന്നു.

Verified by MonsterInsights