പാരാമെഡിക്കൽ കോഴ്‌സുകൾക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ രജിസ്‌ട്രേഷനും സ്‌പെഷ്യൽ അലോട്ട്‌മെന്റും

പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് സർക്കാർ കോളേജുകൾ, സ്‌പെഷ്യൽ അലോട്ട്‌മെന്റിൽ പങ്കെടുക്കുന്ന സ്വാശ്രയ പാരാമെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലെ 2020-21 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ള റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്ത് പുതിയതായി കോളേജ്/കോഴ്‌സ് ഓപ്ഷനുകൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ കൂടി  ജൂലൈ 14 മുതൽ 17 വരെ സമർപ്പിക്കാം. മുൻ അലോട്ട്‌മെന്റുകൾ വഴി കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിർബന്ധമായും നോ ഒബ്ജഷൻ സർട്ടിഫിക്കറ്റ് ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. ഓപ്ഷനുകൾ പരിഗണിച്ചുള്ള അലോട്ട്‌മെന്റ് വെബ്‌സൈറ്റിൽ ജൂലൈ 19 ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്  0471-2560363, 364.

e bike

2021-22 വർഷത്തെ KVPY സ്കോളർഷിപ് പരീക്ഷക്ക് അപേക്ഷിക്കാം

അടിസ്‌ഥാന ശാസ്‌ത്ര പഠന ഗവേഷണങ്ങളിൽ താൽപര്യമുള്ള, പത്താം ക്ലാസെങ്കിലും കഴിഞ്ഞ, സമർഥർക്കു പ്രോത്സാഹനം നൽകുന്നതിന് കേന്ദ്രസർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള ‘കിശോർ വൈജ്‌ഞാനിക് പ്രോത്സാഹൻ യോജന’(KVPY) പദ്ധതിയിൽ ചേരേണ്ടവർ ഓൺലൈൻ അപേക്ഷ ആഗസ്ത് 25 നകം സമർപ്പിക്കണം. www.kvpy.iisc.ernet.in എന്ന വെബ് സൈറ്റിലെ Applications ലിങ്കിൽ ക്ലിക് ചെയ്ത്, റ‍‍ജിസ്റ്റർ ചെയ്ത് അപേക്ഷിക്കാം.
വിശദ നിർദേശങ്ങൾ സൈറ്റിലുണ്ട്.
1,250 രൂപ പരീക്ഷാഫീ ഓൺലൈനായി അടയ്ക്കണം.
പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 625 രൂപ.

ഐസറുകളിലെ 5–വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലെയും ബെംഗളൂരു ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ 4–വർഷ ബിഎസ് പ്രോഗ്രാമിലെയും പ്രവേശനത്തിനും കെവിപിവൈ യോഗ്യത പരിഗണിക്കുന്നുണ്ട്.
ഇന്ത്യൻ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠിക്കാനാണ് സഹായം.
പക്ഷേ കോടതിവിധി പ്രകാരം ഒസിഐ / പിഐഒ വിഭാഗക്കാർക്കും പരീക്ഷയെഴുതാം.പ്രീ–പിഎച്ച്ഡി തലം വരെയും ഫെലോഷിപ് കിട്ടാം.
പരമാവധി 5 വർഷം. ബാച്‌ലർ ബിരുദ പഠനത്തിന്റെ ആദ്യത്തെ 3 വർഷം 5000 രൂപ പ്രതിമാസ ഫെലോഷിപ്പും 20,000 രൂപ വാർഷിക ഗ്രാ‌ന്റുമുണ്ട്. 

e bike

മാസ്റ്റർ ബിരുദതലത്തിൽ നാലും അഞ്ചും വർഷങ്ങളിൽ ഇവ യഥാക്രമം 7000 രൂപയും 28,000 രൂപയും ആയി ഉയരും.
ഓരോ വർഷവും മികച്ച നിലയിൽ പരീക്ഷ ജയിച്ചാലേ സഹായം തുടർന്നു കിട്ടൂ.
60% എങ്കിലും മാർക്ക്, അഥവാ തുല്യ ഗ്രേഡ് ഓരോ പരീക്ഷയിലും നേടണം.
പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 50% മാർക്ക് അഥവാ തുല്യ ഗ്രേഡ്.
ആദ്യ വർഷത്തെ സമ്മർ ക്യാംപിലും തുടർന്നുള്ള വർഷങ്ങളിലെ സമ്മർ പ്രോജക്ടുകളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും വേണം.

sap feb 13 2021

എൻജിനീയറിങ്, മെഡിക്കൽ, അഗ്രികൾചറൽ തുടങ്ങിയ പ്രഫഷനൽ കോഴ്സുകളിലെ വിദ്യാർഥികൾക്ക് ഈ സ്‌കീമിൽ ചേരാൻ കഴിയില്ല. വിദൂരപഠനത്തിനും ഫെലോഷിപ്പില്ല.

സിലക്‌ഷൻ രീതി

അർഹതയ്ക്കുള്ള മാർക്കു നേടിയവരെ 2021 നവമ്പർ 7ന് നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത അഭിരുചി പരീക്ഷയ്ക്കു ക്ഷണിക്കും.
കേരളത്തിൽ വയനാടൊഴികെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഓൺലൈൻ രീതിയിലായിരിക്കും പരീക്ഷ. പരിശീലനത്തിനു സഹായകമായി കഴിഞ്ഞ 11 വർഷത്തെ ചോദ്യക്കടലാസുകളും ഉത്തരസൂചികകളും സൈറ്റിൽ ലഭ്യമാകും.
മോക് ടെസ്റ്റുകൾ വൈകാതെ സൈറ്റിൽ വരും.
ഗൂഗിൾ ചെയ്യുമ്പോൾ, വ്യാജ സൈറ്റിൽ എത്തിപ്പെടാതെ സൂക്ഷിക്കുക.

അപേക്ഷ ലിങ്ക് July 12 ന് വൈകീട്ട് 5 മണി മുതലേ ഓപ്പനാകുകയുള്ളൂ

insurance ad

പഠന വിഷയങ്ങൾ:
കെമിസ്ട്രി, ഫിസിക്സ്, മാത്‌സ്, സ്റ്റാറ്റ്സ്, ബയോകെമിസ്ട്രി, മൈക്രോബയോളജി, സെൽ ബയോളജി, എക്കോളജി, മോളിക്യുലർ ബയോളജി, ബോട്ടണി, സുവോളജി, ഫിസിയോളജി, ബയോടെക്നോളജി, ന്യൂറോസയൻസസ്, ബയോ ഇൻഫർമാറ്റിക്സ്, മറൈൻ ബയോളജി, ജിയോളജി, ഹ്യൂമൻ ബയോളജി, ജനറ്റിക്സ്, ബയോമെഡിക്കൽ സയൻസസ്, അപ്ലൈഡ് ഫിസിക്സ്, ജിയോഫിസിക്സ്, മെറ്റീരിയൽ സയൻസ്, എൻവയൺമെന്റൽ സയൻസ്

സ്‌ട്രീം എസ്എ:
മാത്‌സ്, സയൻസ് വിഷയങ്ങൾക്ക് കുറഞ്ഞത് 75% മാർക്കോടെ പത്താം ക്ലാസ് ജയിച്ച്, 2021 – 2022–ൽ സയൻസ് വിഷയങ്ങൾ അടങ്ങിയ ഗ്രൂപ്പെടുത്ത് പതിനൊന്നിൽ ചേർന്നവർക്ക് ശ്രമിക്കാം.
പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 65% മാർക്ക് മതി.
2023 – 2024–ൽ മേൽസൂചിപ്പിച്ച കോഴ്സുകളിലൊന്നിൽ ചേരുമ്പോഴേ ഫെലോഷിപ് ലഭിച്ചു തുടങ്ങൂ.
12–ലെ പരീക്ഷയിൽ സയൻസ് വിഷയങ്ങൾക്ക് 60% എങ്കിലും മാർക്ക് നേടണം.
പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 50% മാർക്ക് മതി.
ഇവർക്ക് ചെലവു നൽകി സയൻസ് ക്യാംപുകളിൽ പങ്കെടുപ്പിക്കും.

സ്‌ട്രീം എസ്‌എക്‌സ്:
2021 – 2022–ൽ സയൻസ് വിഷയങ്ങളെടുത്ത് 12–ാം ക്ലാസിൽ ചേർന്നവർ;
2023 – 2024–ൽ ബേസിക് സയൻസിൽ തുടർന്നു പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ശ്രമിക്കാം.
മാത്‌സ്, സയൻസ് വിഷയങ്ങൾക്ക് 75% എങ്കിലും മാർക്കോടെ പത്തു ജയിച്ചിരിക്കണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 65% മാർക്ക് മതി.
12–ലെ പരീക്ഷയിൽ സയൻസ് വിഷയങ്ങൾക്ക് 60% എങ്കിലും മാർക്ക് നേടണം.
പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 50% മാർക്ക് .

hill monk ad

സ്‌ട്രീം എസ്ബി:
മാത്‌സ്, സയൻസ് വിഷയങ്ങൾക്ക് 60% എങ്കിലും മൊത്തം മാർക്കോടെ പ്ലസ്‌ടു ജയിച്ച് 2021 – 2022– വർഷത്തിൽ സയൻസ് ബിരുദത്തിന് ഒന്നാം വർഷ ക്ലാസിൽ ചേർന്നവർക്ക് ശ്രമിക്കാം.
പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 50% മാർക്ക് മതി.
ഒന്നാം വർഷ ഫൈനൽ പരീക്ഷയിൽ 60% എങ്കിലും മാർക്കു വാങ്ങിയിട്ടേ ഫെലോഷിപ് നൽകൂ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 50% മാർക്ക് മതി.

വിലാസം: The Convener, Kishore Vaigyanik Protsahan Yojana (KVPY), Indian Institute of Science, Bangalore – 560 012
(ഫോൺ : 080 – 22932975; ഇ–മെയിൽ : applications.kvpy@iisc.ac.in).

വിശദ വിവരങ്ങൾക്ക് 12ന് ഓപ്പനാവുന്ന സൈറ്റ് ലിങ്ക് നന്നായി പരിശോധിക്കുക.

koottan villa
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

നാളെ നടക്കുന്ന ‘നാറ്റ’ പരീക്ഷയുടെ ഹാൾ ടിക്കറ്റ് കിട്ടാതെ ആയിരത്തിലധികം കുട്ടികൾ

ആര്‍ക്കിടെക്ചർ ബിരുദ കോഴ്സിനായി നാളെ നടക്കുന്ന ദേശീയ അഭിരുചി പരീക്ഷയുടെ ഹാൾ ടിക്കറ്റ് കിട്ടാതെ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍. പരീക്ഷ നാളെ നടക്കാനിരിക്കെ ഹാൾ ടിക്കറ്റിന്റെ കാര്യത്തിലും പരീക്ഷ കേന്ദ്രങ്ങളിലെ അവ്യക്തതയിലും ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.

നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചർ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളാണ് ദുരിതത്തിലായത്. പരീക്ഷയുടെ കാര്യത്തില്‍ സര്‍വ്വത്ര ആശയക്കുഴപ്പം തുടരുകയാണ്. സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിലാണ് പരീക്ഷ. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കേന്ദ്രങ്ങളിലേക്ക് പരീക്ഷക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ ഹാൾ ടിക്കറ്റ് പോലും  കിട്ടിയിട്ടില്ല. പരീക്ഷാത്തലേന്ന് പോലും പരീക്ഷാ കേന്ദ്രം എവിടെയെന്ന് അറിയാതെ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്.

e bike

നാറ്റ പരീക്ഷയുടെ സൈറ്റിലുള്ള ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചിട്ട് പ്രതികരണവും ഇല്ല. കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചർ ആണ് പരീക്ഷയുടെ നടത്തിപ്പുകാര്‍. ഈ വര്‍ഷത്തെ രണ്ടാം സെഷന്‍ പരീക്ഷയാണ് നാളെ നിശ്ചയിച്ചിരിക്കുന്നത്. ദേശീയ പരീക്ഷയായതിനാല്‍ എന്ത് ചെയ്യണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. സംസ്ഥാനത്ത് അയ്യായിരത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതാന്‍ അപേക്ഷിച്ചിരിക്കുന്നത്.

insurance ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കുസാറ്റ്: സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് പി.എച്ച്.ഡി.,എം.ടെക് പ്രവേശന പരീക്ഷ 22,23 തീയതികളില്‍

സിവിൽ സർവീസ് അക്കാദമി പി.സി.എം ബാച്ച്: ഒഴിവുള്ള സീറ്റുകളിൽ അപേക്ഷിക്കാം

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി 2021-22 അക്കാദമിക വർഷത്തെ പി.സി.എം. ബാച്ചുകളിൽ ജനറൽ കാറ്റഗറി വിഭാഗത്തിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. ജൂലൈ 12ന് രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ഓൺലൈനായി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഡിഗ്രി പഠനം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. അവസാന തീയതി ജൂലൈ 10 വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക്  https://kscsa.org.

‘ലെറ്റസ് ഗോ ഡിജിറ്റൽ’ പദ്ധതിയുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ കോളേജുകൾ, സർവകലാശാലകൾ, മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ ഓൺലൈൻ ക്ലാസ്, പരീക്ഷ എന്നിവയുൾപ്പെടെയുള്ള പാഠ്യപദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ സാങ്കേതിക സംവിധാനം ഒരുക്കാൻ ‘ലെറ്റസ് ഗോ ഡിജിറ്റൽ’ പദ്ധതിയുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്. ഇതിനായി 100 ദിവസത്തിനുള്ളിൽ വിപുലമായ ലേണിംഗ് പ്ലാറ്റ്ഫോം വികസിപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു.

sap feb 13 2021

ഡിജിറ്റൽ സർവകലാശാല, ഉന്നതവിദ്യാഭ്യാസ കൗൺസിൽ, വിവിധ സർവകലാശാലകൾ, ഐ.എച്ച്.ആർ.ഡി, എൽ.ബി.എസ്, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്, എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല എന്നീ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് പദ്ധതി നടപ്പാക്കുക. കേരളത്തിലെ മുഴുവൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും അധ്യയനം പൊതുവായ ലേണിംഗ് മാനേജ്‌മെന്റ് സംവിധാനത്തിലൂടെയാക്കുക, പരീക്ഷയുൾപ്പെടെ പാഠ്യപദ്ധതി ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിഷ്‌ക്കരിക്കുക, ഉപകരണ ലഭ്യത, ഡാറ്റ ലഭ്യത തുടങ്ങിയ കാര്യങ്ങളിൽ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം.

ഉന്നതവിദ്യാഭ്യാസ കൗൺസിലും ഡിജിറ്റൽ സർവകലാശാലയും യോജിച്ചു തയ്യാറാക്കിയ എൽ.എം.എസ് മറ്റ് സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കും. അടുത്ത 100 ദിവസത്തിനുള്ളിൽ മൂഡിൽ എലിമന്റ് ഉപയോഗിച്ച് വിപുലമായ ലേണിംഗ് പ്ലാറ്റ്‌ഫോം വികസിപ്പിക്കും. ഇതിന്റെ കേന്ദ്രീകൃത ക്ലൗഡ് സ്‌പേസ് ഡിജിറ്റൽ സർവകലാശാലയുടെ സഹായത്തോടെ ലഭ്യമാക്കും. സ്റ്റേറ്റ് ഡേറ്റാ സെന്റർ, മറ്റ് ക്ലൗഡ് പ്രൊവൈഡർ കമ്പനികൾ എന്നിവയുടെ സഹായം സ്വീകരിക്കും.
കാൾ നെറ്റ് എന്ന ശൃംഖല വഴി സർവകലാശാല ലൈബ്രറികളെ പൂർണ്ണമായി ഏകോപിപ്പിച്ചിട്ടുണ്ട്. മറ്റ് ലൈബ്രറികളെയും ഈ സംവിധാനത്തിൽ കൊണ്ടുവരും. അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമടക്കം എല്ലാവർക്കും  ഇതിന്റെ ഉപയോഗത്തിനുള്ള പരിശീലനം ശിൽപശാലകളിലൂടെ ലഭ്യമാക്കാൻ ഉന്നതവിദ്യാഭ്യാസ കൗൺസിൽ തുടക്കമിട്ടിട്ടുണ്ട്. പരിശീലനം ലഭിച്ച അധ്യാപകരെ കോളേജുകളിൽ പദ്ധതി നിർവഹണത്തിനുള്ള സാങ്കേതിക വിദഗ്ദ്ധരായി ഉപയോഗിക്കുന്നതിനാവശ്യമായ നടപടിയുമുണ്ടാവും.

hill monk ad

പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സർവകലാശാലകളുടെ വൈസ് ചാൻസലർമാർ, പരീക്ഷാ വിഭാഗം എന്നിവരുടേയും കോളേജ് പ്രിൻസിപ്പൽമാരുടേയും യോഗം വിളിച്ച് അഭിപ്രായ രൂപീകരണം നടത്തിയിട്ടുണ്ട്. അധ്യാപക വിദ്യാർത്ഥി പ്രതിനിധികളുടെയും അനധ്യാപക പ്രതിനിധികളുടേയും പ്രത്യേക യോഗങ്ങൾ ചേരുമെന്നും മന്ത്രി അറിയിച്ചു.

friends catering

യുട്യൂബിൽ പഠിച്ചുതുടങ്ങിയ ജിംനാസ്റ്റിക്; തൊടുപുഴയിലെ എട്ടുവയസുകാരിയുടെ ഒളിമ്പിക്സ് സ്വപ്നത്തിലേക്കുള്ള യാത്ര

ജിംനാസ്റ്റിക്സിൽ അത്ഭുതം സൃഷ്ടിക്കുന്ന ഒരു എട്ട് വയസുകാരിയുണ്ട് തൊടുപുഴയിൽ. മൂന്നാം ക്ലാസുകാരി ആൻഡ്രിയ സജി യൂട്യൂബിൽ നോക്കി സ്വന്തമായി പഠിച്ചതാണ് ജിംനാസ്റ്റിക്സ്. ഒളിമ്പിക്സാണ് ആൻഡ്രിയയുടെ ലക്ഷ്യം.ലോക്ഡൗണിൽ വിരസത മാറ്റാനായി യൂട്യൂബ് കണ്ടുകൊണ്ടിരുന്നപ്പോൾ ആൻഡ്രിയക്ക് തോന്നിയൊരു കൗതുകം. ബാക്ക്ബെൻഡ്, കോൺടോർഷൻ, കാർട്ട് വീൽ തുടങ്ങി ജിംനാസ്റ്റിക്സിലെ നിരവധി അഭ്യാസങ്ങൾ ആൻഡ്രിയക്കിപ്പോൾ വഴങ്ങും.

മൂന്നാം ക്ലാസുകാരി ആൻഡ്രിയക്ക് കട്ട സപ്പോർട്ടുമായി സഹോദരിയും  എട്ടാം ക്ലാസുകാരിയുമായ ആൻടെസയുണ്ട്. ഒപ്പം മാതാപിതാക്കൾ റിയയും സജിയും. ശ്രീജിത്ത് രവി കേന്ദ്ര കഥാപാത്രമായെത്തുന്ന കോട എന്ന ചിത്രത്തിലും ആൻഡ്രിയ അഭിനയിച്ചു.

sap feb 13 2021

അടുത്തൊന്നും ജിംനാസ്റ്റിക്സ് പരിശീലന കേന്ദ്രങ്ങളില്ല എന്നതാണ് ആൻഡ്രിയ നേരിടുന്ന വെല്ലുവിളി. കൊവിഡ് ഭീതിയൊഴിഞ്ഞാൽ പുറത്ത് പോയാണെങ്കിലും പരിശീലനം നേടി ഒളിമ്പിക്സിലെത്തുക എന്നതാണ് ആൻഡ്രിയയുടെ ലക്ഷ്യം

afjo ad

കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന് ഓട്ടോണമസ് പദവി

കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കോട്ടയം കാഞ്ഞിരമുറ്റം തെക്കുംതല ആസ്ഥാനമാക്കി പ്രവർത്തിച്ചു വരുന്ന കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് & ആർട്സ് എന്ന സ്ഥാപനത്തിന് ഓട്ടോണമസ് പദവി അനുവദിച്ചു.
ചലച്ചിത്ര മാധ്യമവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ അഭിരുചിയുള്ള വിദ്യാർത്ഥികൾക്ക് മികവാർന്നതും ദേശീയ-അന്തർദേശീയ നിലവാലത്തിലുള്ളതുമായ പരിശീലനം ഉറപ്പാക്കുന്നതിന് ഓട്ടോണമസ് പദവി, സ്ഥാപനത്തിന് സഹായകമാവുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു അറിയിച്ചു. ഇപ്പോൾ ലോക പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അക്കാദമിയുടെ ചെയർമാനായും ചലച്ചിത്ര രംഗത്ത് ദേശീയ പ്രശസ്തനായ ശങ്കർമോഹൻ ഡയറക്ടറായും പ്രവർത്തിച്ചു വരുന്നു. ഇവരുടെ നേതൃത്വത്തിൽ ഇന്ത്യയിലെ വിഖ്യാത ചലച്ചിത്ര പഠനകേന്ദ്രങ്ങളായ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റേയും കൽക്കത്തയിലെ ‘സത്യജിത്ത് റേ’ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റേയും നിലവാരത്തിലേക്ക് വളരുവാൻ സ്വയംഭരണ പദവി സ്ഥാപനത്തെ സഹായിക്കും. 

വിദ്യാർത്ഥികളുടെ അഭിരുചിക്കനുസൃതമായ കഴിവുകൾ പരമാവധി പുറത്തുകൊണ്ടു വന്നുകൊണ്ട് ഇന്ത്യൻ സിനിമയ്ക്കും ലോക സിനിമയ്ക്കും സമഗ്ര സംഭാവനകൾ നൽകാൻ ഇൻസ്റ്റിറ്റ്യൂട്ടിനെ പ്രാപ്തമാക്കാൻ സഹായകരമാണ് ഓട്ടോണമിയുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനം. ഇപ്പോൾ ചിത്രാഞ്ജലി സ്റ്റുഡിയോ കേന്ദ്രീകരിച്ച് അവസാനവർഷ വിദ്യാർത്ഥികളുടെ പ്രായോഗിക പരിശീലനവുമായി ബന്ധപ്പെട്ട ഷോർട്ട് ഫിലിമുകളുടെ ഷൂട്ടിംഗ് നടന്നു വരികയാണ്.

കിളിക്കൊഞ്ചൽ എല്ലാ വീട്ടിലും: 14,102 കുട്ടികൾക്ക് പ്രീ സ്‌കൂൾ കിറ്റ്

സംസ്ഥാനത്ത് ഇന്റർനെറ്റ് സൗകര്യമോ ടി.വി. സൗകര്യമോ ലഭ്യമല്ലാത്ത കുട്ടികൾക്ക് പ്രീ സ്‌കൂൾ കിറ്റ് നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട കുലശേഖരപതിയിലെ 92-ാം നമ്പർ അങ്കണവാടിയിലെ കുട്ടിയ്ക്കുള്ള കിറ്റ് നൽകി കൊണ്ട് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഇത്തരത്തിലുള്ള 14,102 കുട്ടികളുടെ പ്രീ സ്‌കൂൾ പഠനം ഉറപ്പ് വരുത്തുന്നതിനാണ് പ്രീ സ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നത്. 

                  അങ്കണവാടികളിലെ ആക്ടിവിറ്റി ബുക്ക്, ചാർട്ട് പേപ്പറുകൾ, ക്രയോൺ എന്നിവയാണ് കിറ്റിലുള്ളത്. പ്രീ സ്‌കൂൾ കിറ്റെത്തിക്കുന്ന പ്രവർത്തനം വരും ദിവസങ്ങളിൽ തന്നെ പൂർത്തിയാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോവിഡ് കാലത്ത് കുട്ടികളുടെ പ്രീ സ്‌കൂൾ പഠനം മുടങ്ങാതിരിക്കാനാണ് 2020 ജൂൺ മാസം മുതൽ വനിത ശിശുവികസന വകുപ്പ് കിളിക്കൊഞ്ചൽ എന്ന പരിപാടി വിക്‌ടേഴ്‌സ് ചാനലിൽ ആരംഭിച്ചത്. 2021ൽ രണ്ടാം ഭാഗവും ആരംഭിച്ചു. എങ്കിലും ഇന്റർനെറ്റും ടി.വി. സിഗ്നലുകൾ ഇല്ലാത്തതും കാരണം കുറേ കുട്ടികൾക്ക് ഇത് കാണാൻ സാധിക്കാതെ വരുന്നെന്ന് മനസിലായി. അവരെ കൂടി പ്രീ സ്‌കൂൾ പഠനത്തിന്റെ ഭാഗമാക്കാനാണ് ഇത്തരമൊരു പദ്ധതി വകുപ്പ് ആവിഷ്‌ക്കരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. 


മുൻസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ, വാർഡ് കൗൺസിലർ അഷറഫ്, ജില്ലാ വനിത ശിശുവികസന ഓഫീസർ തസ്‌നിം, പ്രോഗ്രാം ഓഫീസർ നിഷ നായർ തുടങ്ങിയവർ പങ്കെടുത്തു.

ശുചിത്വ മിഷനിൽ ഇന്റേൺഷിപ്പ്, ഐഇസി എക്‌സ്‌പേർട്ട്: അപേക്ഷിക്കാം

സർക്കാർ/സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിലെ എം.ടെക് എൻവയോൺമെന്റൽ എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് ശുചിത്വമിഷനിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പ് അനുവദിക്കാൻ യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
സ്വച്ഛ് ഭാരത് മിഷൻ(നഗരം) പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ വിവര വിജ്ഞാന വ്യാപന പ്രവർത്തനങ്ങളുടെ ചുമതല നിർവ്വഹിക്കുന്നതിന് സംസ്ഥാന ശുചിത്വമിഷനിൽ കരാർ വ്യവസ്ഥയിൽ ഐ.ഇ.സി എക്‌സ്‌പേർട്ട് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങൾക്ക്: www.sanitation.kerala.gov.in.

Verified by MonsterInsights