കൊവിഡ് ബാധിച്ച കുട്ടികളില്‍ ഓര്‍മ്മക്കുറവ്, തലവേദന പോലുള്ള പ്രശ്‌നങ്ങള്‍!

കുട്ടികളുടെ കേസുകളില്‍ വ്യാപകമായി കാണപ്പെടുന്ന ചില പോസ്റ്റ് കൊവിഡ് പ്രശ്‌നങ്ങളെ കുറിച്ചാണ് വിദഗ്ധര്‍ സൂചിപ്പിച്ചിരിക്കുന്നത്. ദില്ലിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയ കുട്ടികളുടെ കേസ് വിശദാംശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇവര്‍ ഇക്കാര്യം വിശദീകരിക്കുന്നത്. 

ഓര്‍മ്മക്കുറവിനും തലവേദനക്കും പുറമെ ദഹനപ്രശ്‌നങ്ങള്‍, ശ്വാസതടസം, ശരീരവേദന എന്നിവയാണ് കുട്ടികളില്‍ കാര്യമായി കാണുന്ന പോസ്റ്റ് കൊവിഡ് പ്രശ്‌നങ്ങളത്രേ. എന്നാല്‍ പൊതുവേ കുട്ടികളില്‍ കൊവിഡ് അത്ര തീവ്രമാകാറില്ലെന്നും പോസ്റ്റ് കൊവിഡ് പ്രശ്‌നങ്ങളുടെ കാര്യത്തില്‍ ഇനി വിശദമായ പഠനങ്ങള്‍ വരേണ്ടതുണ്ടെന്നും ഇവര്‍ വാദിക്കുന്നു. 

sap1

ചിലര്‍ കൊവിഡിന് ശേഷം വിട്ടുമാറാത്ത തലവേദനയുമായി ചികിത്സ തേടി വരുന്നുണ്ടെന്നും ഇത് മൈഗ്രേയ്‌നിന്റെ തുടക്കമാകാമെന്നും ഡോക്ടര്‍മാര്‍ സംശയിക്കുന്നു. എന്നാല്‍ ഈ വിഷയത്തില്‍ കൃത്യമായ പഠനം നടത്തിയാല്‍ മാത്രമേ ഇത് വ്യക്തമാകൂവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

‘പഠിക്കുന്ന കുട്ടികളെ ഈ ഓര്‍മ്മക്കുറവ് കാര്യമായി ബാധിക്കുന്നുണ്ട്. ബ്രെയിന്‍ ഫോഗ് എന്നാണ് മെഡിക്കലി നമ്മളിതിനെ പറയുക. ഓര്‍മ്മയെ മാത്രമല്ല ഇത് ബാധിക്കുന്നത്. ആകെ ചിന്തകളെ ഇത് ബാധിക്കാം. അധിക കേസുകളിലും മാതാപിതാക്കള്‍ക്ക് ഇക്കാര്യം മനസിലാകുന്നില്ലായിരുന്നു. പഠനകാര്യങ്ങളില്‍ കുട്ടികള്‍ ഉഴപ്പുന്നതായി മാത്രമേ അവര്‍ക്കിത് തോന്നുന്നുള്ളൂ…

insurance ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

രാസ ഉത്തേജനത്തിനുള്ള പ്രതികരണമായി കുടൽ ബാക്ടീരിയയുടെ സ്വഭാവം ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു

മനുഷ്യ കുടലിലെ ബാക്ടീരിയ നിവാസിയായ ഇ-കോളി രാസവസ്തുക്കളിലേക്ക് എങ്ങനെ നീങ്ങുന്നുവെന്നതിന്റെ രഹസ്യം – കീമോടാക്സിസ് എന്ന പ്രതിഭാസം വളരെക്കാലമായി ശാസ്ത്രജ്ഞരെ കൗതുകപ്പെടുത്തുന്നു. മനുഷ്യന്റെ ദഹനനാളത്തിൽ അടങ്ങിയിരിക്കുന്ന വ്യത്യസ്ത രാസവസ്തുക്കളോടുള്ള പ്രതികരണമായി ഇ.കോളി ബാക്ടീരിയ കീമോടാക്സിസ് കാണിക്കുന്നു.

മികച്ച കീമോടാക്റ്റിക് പ്രകടനം ലഭിക്കുന്നതിന് ഏറ്റവും അനുയോജ്യമായ അവസ്ഥ ശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തി. കെമിക്കൽ സിഗ്നലുകളോടുള്ള പ്രതികരണമായി ഇ-കോളി ബാക്ടീരിയയുടെ സ്വഭാവം നിരീക്ഷിക്കാൻ പുതിയ കണ്ടെത്തൽ സഹായിക്കും. കുടൽ ബാക്ടീരിയയിലെ രാസവസ്തുക്കളോടുള്ള ഇ-കോളിയുടെ പ്രതികരണം മനുഷ്യ കുടലിന്റെ പ്രവർത്തനത്തിൽ നിർണായക പങ്ക് വഹിക്കുന്നു. പ്രകൃതിയിലെ പല ജീവികളും ശാരീരിക ചലനം അല്ലെങ്കിൽ കീമോടാക്സിസ് ആയി കാണിച്ച് അവയുടെ പരിസ്ഥിതിയിൽ നിന്ന് ലഭിച്ച രാസ സിഗ്നലിനോട് പ്രതികരിക്കുന്നു. കീമോടാക്സിസ് ഉപയോഗിച്ച് ഒരു ബീജകോശം അണ്ഡത്തെ കണ്ടെത്തുന്നു. മുറിവുകൾ ഭേദമാക്കാൻ ആവശ്യമായ വെളുത്ത രക്താണുക്കൾ കീമോടാക്സിസ് വഴി പരുക്കേറ്റ അല്ലെങ്കിൽ വീക്കം സംഭവിക്കുന്ന സ്ഥലം കണ്ടെത്തുന്നു. ചിത്രശലഭങ്ങളും പൂക്കളെ ട്രാക്കുചെയ്യുന്നു, കൂടാതെ പുരുഷ പ്രാണികൾ കീമോടാക്സിസ് ഉപയോഗിച്ച് ലക്ഷ്യത്തിലെത്തുന്നു. 

achayan ad

കീമോടാക്സിസ് മനസിലാക്കുന്നത് സെല്ലിനുള്ളിലോ പരിസ്ഥിതിയിലോ ഉള്ള വിവിധ അവസ്ഥകളെ എങ്ങനെ ബാധിക്കുന്നു എന്നത് ഉൾക്കൊള്ളുന്നു. കൂടുതൽ പോഷകങ്ങളുള്ള പ്രദേശത്തേക്ക് കുടിയേറാൻ ഇ.കോളി അതിന്റെ റൺ-ടംബിൾ ചലനം ഉപയോഗിക്കുന്നു. കോശ സ്തരത്തിൽ അടങ്ങിയിരിക്കുന്ന കീമോ-റിസപ്റ്ററുകളുമായി പോഷക തന്മാത്രകൾ ബന്ധിപ്പിക്കുന്നു, ഈ ഇൻപുട്ട് സിഗ്നൽ സിഗ്നലിംഗ് നെറ്റ്‌വർക്കിന്റെ സെൻസിംഗ് മൊഡ്യൂൾ ഉപയോഗിച്ച് പ്രോസസ്സ് ചെയ്യുന്നു, ഒടുവിൽ സെല്ലിന്റെ റൺ-ടംബിൾ ചലനത്തെ മോഡുലേറ്റ് ചെയ്യുന്നു. സിഗ്നലിംഗ് നെറ്റ്‌വർക്കിന്റെ അഡാപ്റ്റേഷൻ മൊഡ്യൂൾ, ഇൻട്രാ സെല്ലുലാർ വേരിയബിളുകൾ അവയുടെ ശരാശരി മൂല്യങ്ങളിൽ നിന്ന് വളരെ വ്യതിചലിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നു. 

അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ , ഗവൺമെന്റിന്റെ സയൻസ് ആൻഡ് ടെക്നോളജി വകുപ്പിന് കീഴിൽ സ്ഥാപിതമായ ഒരു സ്വയംഭരണ ഗവേഷണ സ്ഥാപനമായ എസ്എൻ ബോസ് നാഷണൽ സെന്റർ ഫോർ ബേസിക് സയൻസസിലെ ശാസ്ത്രജ്ഞർ . ഇന്ത്യയിൽ, റിസപ്റ്റർ ക്ലസ്റ്ററുകളുടെ ഒപ്റ്റിമൽ വലുപ്പമുണ്ടെന്ന് സൈദ്ധാന്തികമായി തെളിയിച്ചിട്ടുണ്ട്, ഇ.കോളി സെൽ അതിന്റെ പരിസ്ഥിതിയിൽ നിന്ന് ലഭിച്ച രാസ സിഗ്നലുകളാൽ നയിക്കപ്പെടുന്ന ഏറ്റവും മികച്ച ദിശയിലുള്ള ചലനം കാണിക്കുന്നു.

friends travels
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച തൃശൂർ സ്വദേശിനിക്ക് വീണ്ടും രോഗബാധ

തൃശൂർ: രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച മെഡിക്കൽ വിദ്യാർഥിനിക്ക് വീണ്ടും കൊവിഡ്. തൃശൂർ സ്വദേശിനിയായ പെൺകുട്ടി ഡൽഹി യാത്രയ്ക്കു വേണ്ടി പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് കണ്ടെത്തിയത്. രോഗലക്ഷണങ്ങളില്ലെന്ന് തൃശൂര്‍ ഡിഎംഒ അറിയിച്ചു.

തൃശൂരിലെ വീട്ടിൽ നിരീക്ഷണത്തിലാണ് ഇപ്പോൾ. കഴിഞ്ഞ വർഷം ജനുവരി 30നാണ് ചൈനയിലെ വുഹാനിൽ നിന്ന്‌ എത്തിയ പെൺകുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യത്തെ കൊവിഡ് കേസുമായിരുന്നു ഇത്.

e bike
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കോവിഡ് ചികിത്സയ്ക്കായി എറണാകുളം ജില്ലയിൽ ഒഴിവുള്ളത് 3566 കിടക്കകൾ

കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3566 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5353 കിടക്കകളിൽ 1787 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സാധിക്കാത്തവർക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയർ സെൻറെറുകളിലായി 2326 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ 832 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ ഇത്തരം 56 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ 1494 കിടക്കൾ ഒഴിവുണ്ട്.  

sap1

ജില്ലയിൽ ബി.പിസി.എൽ, ടി.സി.എസ് എന്നീ സ്ഥാപനങ്ങൾ അവരുടെ ജീവനക്കാർക്കായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററുകളിൽ  54  കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്.  ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ 13 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററുകളിൽ 944 കിടക്കകൾ സജ്ജമാക്കി. ഇവിടങ്ങളിൽ 404 പേർ ചികിത്സയിലുണ്ട്.  ജില്ലയിൽ 540 കിടക്കൾ വിവിധ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിലായി ലഭ്യമാണ്.

friends catering

ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ 13  കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് സെക്കൻറ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിൽ 803  കിടക്കൾ സജ്ജമാക്കി. ഇവിടങ്ങളിൽ 273 പേർ ചികിത്സയിലാണ്. ജില്ലയിൽ 530 കിടക്കൾ വിവിധ സെക്കൻറ് ലൈൻ ട്രീറ്റ്മെൻറ് സെന്ററുകളിലായി ലഭ്യമാണ്.

കോവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള 15  സർക്കാർ ആശുപത്രികളിലായി 1226 കിടക്കൾ സജ്ജമാണ്. ഇവിടങ്ങളിൽ നിലവിൽ 278 പേർ ചികിത്സയിലാണ്. കോവിഡ്  രോഗതീവ്രതയുള്ളവരെ ചികിത്സിക്കാൻ കഴിയുന്ന ജില്ലയിലെ  വിവിധ ആശുപത്രികളിലായി 948 കിടക്കകളും ലഭ്യമാണ്.

banner
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു 26 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നേരത്തെ സിക്ക വൈറസ് സ്ഥിരീകരിച്ച തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്പത്തൂര്‍ ലാബില്‍ അയച്ച സാമ്പിളിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗികളും ഒരാള്‍ ആശുപത്രി ജിവനക്കാരിയുമാണ്. 46 വയസുള്ള പുരുഷനും ഒരു വയസ് 10 മാസം പ്രായമുള്ള കുഞ്ഞിനും 29 വയസുള്ള ആശുപത്രി ജീവനക്കാരിക്കുമാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 18 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.  

അതേസമയം രണ്ടാം ഘട്ടമായി അയച്ച 27 സാമ്പിളുകളില്‍ 26 എണ്ണം നെഗറ്റീവായി. മൂന്നാം ഘട്ടമായി 8 സാമ്പിളുകളാണ് അയച്ചത്. അതിലാണ് 3 എണ്ണം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.

e bike
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

രക്തം കട്ടപിടിക്കുന്നുവെന്ന് സംശയം; കൊവിഡ് വാക്സീനേഷൻ നിർത്തി മൂന്ന് രാജ്യങ്ങൾ

കൊവിഡ് വാക്സീനേഷൻ നിർത്തി മൂന്ന് രാജ്യങ്ങൾ.  നോർവേ, ഐസ്‌ലൻഡ്, ഡെന്മാർക് രാജ്യങ്ങളാണ് കൊവിഡ് വാക്സീൻ നല്‍കുന്നത് താൽകാലികമായി നിർത്തിയത്. ഓക്‌സ്ഫഡ് – അസ്ട്ര സെനേക്ക വാക്സീനാണ് നിർത്തിയത്. വാക്സീൻ ചിലരിൽ  പാർശ്വഫലം ഉണ്ടാക്കുന്നുവെന്ന് സംശയത്തേത്തുടര്‍ന്നാണ് നടപടി. വാക്സീൻ എടുത്ത ചുരുക്കം ചിലരിൽ രക്തം കട്ടപിടിക്കുന്നതായാണ് സംശയം.  രണ്ടാഴ്ചത്തേക്കാണ് വാക്സിനേഷൻ നിർത്തി വച്ചിരിക്കുന്നത്.

ഡെന്‍മാര്‍ക്ക് സ്വദേശിയായ ഒരു വനിത വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെ രക്തം കട്ടപിടിച്ച് മരിച്ചിരുന്നു. ഈ ബാച്ചിലെത്തിയ വാക്സീന്‍റെ വിതരണമാണ് താല്‍ക്കാലികമായി നിര്‍ത്തിയിട്ടുള്ളത്. ഗുരുതരമായ സൈഡ് എഫക്ടുകള്‍ ഉണ്ടാവുമ്പോള്‍ ഉടനടി നടപടി സ്വീകരിക്കണമെന്നത് മൂലമാണ് താല്‍ക്കാലികമായ ഈ നിര്‍ത്തലാക്കണമെന്നും അധികൃതര്‍ വിശദമാക്കുന്നു. എന്നാല്‍ രക്തം കട്ടയാവുന്നതും വാക്സീനും തമ്മില്‍ ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ലെന്നും അധികാരികള്‍ കൂട്ടിച്ചേര്‍ക്കുന്നു.

insurance ad

ഡെന്‍മാര്‍ക്കില്‍ കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളില്‍ വാക്സീന്‍ സ്വീകരിച്ച എല്ലാവരോടും ശ്രദ്ധ പുലര്‍ത്താനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം വാക്സീൻ പൂർണ്ണ സുരക്ഷിതമെന്നാണ് അസ്ട്ര സെനേക്ക അവകാശപ്പെടുന്നത്. രക്തം കട്ടപിടിച്ചത് വാക്സിന്റെ പാർശ്വഫലം  അല്ലെന്നും അസ്ട്ര സെനേക്ക വ്യക്തമാക്കി. വാക്സീൻ സുരക്ഷിതമെന്ന നിലപാടാണ് യൂറോപ്യൻ യൂണിയനും ബ്രിട്ടനുമുള്ളത്. 

friends catering
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കോട്ടയം ജില്ലയില് 18 വയസിനു മുകളിലുള്ളവര്ക്ക് കോവിഷീല്ഡ് വാക്സിന് ബുക്ക് ചെയ്യാം

കോട്ടയം ജില്ലയില്‍ 18 വയസിനു മുകളിലുള്ളവര്‍ക്ക് ജൂലൈ 12 മുതല്‍ 19 വരെ കോവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിക്കുന്നതിന് ജൂലൈ 10ന് രാവിലെ 11 മുതല്‍ ബുക്ക് ചെയ്യാം. www.cowin.gov.in എന്ന പോര്‍ട്ടലിലാണ് രജിസ്‌ട്രേഷനും ബുക്കിംഗും നടത്തേണ്ടത്. ഒന്നാം ഡോസുകാര്‍ മാത്രം ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തിയാല്‍ മതിയാകും.

ജില്ലയില്‍ ലഭ്യമായതില്‍ രണ്ടാം ഡോസ് സ്വീകരിക്കാന്‍ സമയമായവര്‍ക്കുവേണ്ടി നീക്കി വച്ചതിനു ശേഷമുള്ള വാക്‌സിനാണ് ഒന്നാം ഡോസുകാര്‍ക്ക് നല്‍കുന്നതിനായി 83 കേന്ദ്രങ്ങളിലും എത്തിക്കുന്നത്.

 

രണ്ടാം ഡോസ് സ്വീകരിക്കാനുള്ളവരുടെ പട്ടിക എല്ലാ കേന്ദ്രങ്ങളില്‍നിന്നും ശേഖരിച്ചിട്ടുണ്ടെന്നും ആദ്യ ഡോസ് എടുത്ത കേന്ദ്രത്തില്‍തന്നെ മുന്‍ഗണനാ ക്രമത്തില്‍ ഇവര്‍ക്ക് വാക്‌സിന്‍ നല്‍കിവരികയാണ്.

രണ്ടാം ഡോസുകാര്‍ വാക്‌സിനേഷനു വേണ്ടി ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തേണ്ടതില്ല. ആരോഗ്യ വകുപ്പ് ഷെഡ്യൂള്‍ ചെയ്ത് എസ്.എം.എസ് അയയ്ക്കുന്നതനുസരിച്ച് പ്രകാരം വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തിയാല്‍ മതിയാകും.

എസ്.എം.എസിനു പുറമെ അതത് മേഖലകളിലെ ആശാ വര്‍ക്കര്‍മാരോ ആര്‍.ആര്‍.ടി അംഗങ്ങളോ മുഖേനയും വാക്സിനേഷന്‍ സംബന്ധിച്ച വിവരം അറിയിക്കുന്നതാണ്.

 

e bike

covid19.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യുന്ന മുന്‍ഗണനാ വിഭാഗങ്ങളില്‍ പെട്ടവരുടെ വാക്‌സിനേഷനും ഇതേ രീതിയിലാണ് നടത്തുന്നത്. ജൂലൈ 19 വരെയുള്ള ദിവസങ്ങളില്‍ ഒന്നാം ഡോസ് സ്വീകരിക്കുന്നതിനായി ബുക്കിംഗ് നടത്തിയിട്ടുള്ളവര്‍ വീണ്ടും ബുക്ക് ചെയ്യേണ്ടതില്ല.

 

banner

സംസ്ഥാനത്ത് സിക്ക വൈറസ് കണ്ടെത്തി; തിരുവനന്തപുരത്ത് ഗര്‍ഭിണിക്ക് വൈറസ് ബാധ

സംസ്ഥാനത്ത് ആദ്യമായി ഒരാള്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 കാരിയായ ഗര്‍ഭിണിയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിന്നുമയച്ച 19 സാമ്പിളുകളില്‍ 13 പേര്‍ക്ക് സിക്ക പോസിറ്റീവാണെന്ന് സംശയമുണ്ട്. എന്നാല്‍ എന്‍ഐവി പൂനയില്‍ നിന്നും ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇതാദ്യമായാണ് സിക്ക കണ്ടെത്തുന്നത്. പനിയും ശരീരത്തിൽ ചുവന്ന പാടുകളുമാണ് ലക്ഷണങ്ങൾ.

ജൂണ്‍ 28 നാണ് യുവതി പനി, തലവേദന, ചുവന്ന പാടുകള്‍ എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആശുപത്രിയില്‍ നടത്തിയ ആദ്യ പരിശോധനയില്‍ ചെറിയ തോതിലുള്ള രോഗലക്ഷണങ്ങള്‍ കാണിച്ചു. തുടര്‍ന്ന് സിക്ക വൈറസ് ആണോയെന്നറിയാന്‍ എന്‍ഐവി പൂനയിലേക്ക് സാമ്പിളുകള്‍ അയക്കുകയായിരുന്നു. നിലവില്‍ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. ജൂലൈ 7ന് യുവതിയുടെ പ്രസവം സാധാരണ നിലയില്‍ നടന്നു. കേരളത്തിന് പുറത്തുള്ള യാത്രാ ചരിത്രമൊന്നുമില്ല. പക്ഷെ അവരുടെ വീട് തമിഴ്‌നാട് അതിര്‍ത്തിയിലാണ്. ഒരാഴ്ച മുമ്പ് അവരുടെ അമ്മയ്ക്കും സമാനമായ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് മന്ത്രി അറിയിച്ചു.

e bike

പ്രാഥമികമായി സിക്ക വൈറസാണെന്ന് കണ്ടപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് കൃത്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജില്ലാ സര്‍വൈലന്‍സ് ടീം, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, സംസ്ഥാന എന്റമോളജി ടീം എന്നിവര്‍ പാറശാലയിലെ രോഗബാധിത പ്രദേശം സന്ദര്‍ശിക്കുകയും നിയന്ത്രണ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ദുരിതബാധിത പ്രദേശത്തു നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച ഈഡിസ് കൊതുകിന്റെ സാമ്പിളുകള്‍ പിസിആര്‍ പരിശോധനയ്ക്കായി അയക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. എല്ലാ ജില്ലകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

hill monk ad

പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക. ഇത്തരം കൊതുകുകള്‍ സാധാരണ പകല്‍ സമയത്താണ് കടിക്കുന്നത്. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സാധാരണയായി 2 മുതല്‍ 7 ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും. 3 മുതല്‍ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണാറില്ല. മരണങ്ങള്‍ അപൂര്‍വമാണ്.ഗര്‍ഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകും. ഗര്‍ഭകാലത്തുള്ള സങ്കീര്‍ണതയ്ക്കും ഗര്‍ഭഛിത്രത്തിനും കാരണമായേക്കാം. 

insurance ad

നിലവില്‍ സിക്ക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോയുള്ള മരുന്ന് ലഭ്യമല്ല. അനുബന്ധ ചികിത്സയാണ് നടത്തുന്നത്. രോഗ ലക്ഷണങ്ങളുള്ളവര്‍ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗ ലക്ഷണങ്ങള്‍ കൂടുന്നെങ്കില്‍ ചികിത്സ തേടേണ്ടതാണ്. സിക്ക ബാധിത പ്രദേശത്തുള്ള ലക്ഷണമുള്ള ഗര്‍ഭിണികള്‍ പരിശോധനയും ചികിത്സയും തേടേണ്ടതാണ്.

കൊതുക് കടിയില്‍ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. പകല്‍ സമയത്തും വൈകുന്നേരവും കൊതുക് കടിയില്‍ നിന്ന് സംരക്ഷണം നേടുക എന്നത് വളരെ പ്രധാനമാണ്. ഗര്‍ഭിണികള്‍, ഗര്‍ഭത്തിനായി തയ്യാറെടുക്കുന്ന സ്ത്രീകള്‍, കൊച്ചുകുട്ടികള്‍ എന്നിവര്‍ കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കണം. കൊതുക് കടിയില്‍ നിന്നും വ്യക്തിഗത സംരക്ഷണം നേടണം. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം. കൊച്ചുകുട്ടികളും ഗര്‍ഭിണികളും പകല്‍ സമയത്തോ വൈകുന്നേരമോ ഉറങ്ങുകയാണെങ്കില്‍ കൊതുക് വലയ്ക്ക് കീഴില്‍ ഉറങ്ങണം. കൊതുകിന്റെ ഉറവിട നശീകരണം പ്രധാനമാണ്. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കേണ്ടതാണ്. ഇന്‍ഡോര്‍ പ്ലാന്റുകള്‍, ഫ്രിഡ്ജിന്റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കാണം

afjo ad

സാമൂഹ്യ സുരക്ഷാ മിഷൻ എംഡി സ്ഥാനത്ത് നിന്ന് ഡോ. മുഹമ്മദ് അഷീലിനെ മാറ്റി

സാമൂഹ്യ സുരക്ഷാ മിഷൻ മാനേജിംഗ് ഡയറക്ടർ പദവിയിൽ നിന്ന് ഡോ. മുഹമ്മദ് അഷീലിനെ മാറ്റി. സാമൂഹ്യ നീതി ഡയറക്ടർ ഷീബ ജോർജിനാണ് പകരം താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. തിരികെ ആരോഗ്യവകുപ്പിലേക്കാണ് അഷീൽ പോകുന്നത്. അഞ്ച് വർഷം കഴിഞ്ഞ കരാർ പുതുക്കാൻ സാമൂഹ്യക്ഷേമ വകുപ്പ് തയ്യാറായില്ല. 

friends travels

അഞ്ച് വർഷം കാലാവധി പൂർത്തിയാക്കിയതുകൊണ്ട് സ്ഥാനമൊഴിയുകയാണെന്നാണ് ഡോ. അഷീൽ നൽകുന്ന വിശദീകരണം.  ഡോ. അഷീൽ തന്നെ ആവശ്യപ്പെട്ടതുകൊണ്ടാണ് തിരികെ ആരോഗ്യവകുപ്പിലേക്ക് തന്നെ പോകുന്നതെന്നും വിവരമുണ്ട്. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്താണ് ആരോഗ്യവകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ ഡോ. അഷീൽ സാമൂഹ്യ സുരക്ഷാ മിഷനിലേക്ക എത്തുന്നത്. കൊവിഡ് പ്രതിരോധം സംബന്ധിച്ച് നിരവധി ബോധവത്കരണ വീഡിയോകൾ ചെയ്ത് ഡോ. അഷീൽ ശ്രദ്ധ നേടിയിരുന്നു. എൻഡോസൾഫാൻ വിഷയവുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളും ഡോ. അഷീൽ ആരോഗ്യവകുപ്പിന് വേണ്ടി നടത്തിയിട്ടുണ്ട്.

banner

കോളേജ് വിദ്യാർത്ഥികൾ, ബസ് ജീവനക്കാർ, അതിഥി തൊഴിലാളികൾ- വാക്സീൻ മുൻഗണനാ വിഭാഗത്തിൽ

സംസ്ഥാനത്ത് കോളേജ് വിദ്യാർത്ഥികൾക്കും സ്വകാര്യ ബസ് ജീവനക്കാർക്കും അതിഥിത്തൊഴിലാളികൾക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും വാക്സിനേഷനിൽ മുൻഗണന ലഭിക്കും. ഇക്കാര്യം വ്യക്തമാക്കി ആരോഗ്യവകുപ്പിന്‍റെ ഉത്തരവ് പുറത്തിറങ്ങി. 18 മുതൽ 23 വരെ പ്രായമുള്ള വിദ്യാർത്ഥികൾക്കും വിദേശത്ത് പോകുന്ന വിദ്യാർത്ഥികൾക്കും വാക്സിനേഷനിൽ മുൻഗണനയുണ്ടാകും. അതേസമയം, ടിപിആർ കൂടിയ വടക്കൻ ജില്ലകളിലടക്കമുള്ള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ആരോഗ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. ലോക്ക്ഡൗൺ ഇളവുകൾ വേണോ, എങ്കിൽ എങ്ങനെ നടപ്പാക്കണമെന്ന കാര്യങ്ങളിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർമാരുടെ യോഗം പുരോഗമിക്കുകയാണ്. മൂന്നരയ്ക്കാണ് യോഗം തുടങ്ങിയത്. 

വ്യാപനം കുറയാത്ത പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുണ്ടാവില്ലെന്നാണ് വിവരം. പ്രാദേശികമായി ഇളവുകൾ തീരുമാനിക്കാനുള്ള ടിപിആർ മാനദണ്ഡം കർശനമാക്കിയേക്കും. 18-ന് മുകളിൽ ടിപിആർ ഉള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ എന്നത് 15 ശതമാനം എന്നാക്കിയേക്കും. അതിനിടെ വ്യാപനം കൂടിയ വടക്കൻ ജില്ലകളിൽ ടിപിആർ കുറക്കാൻ അടിയന്തിര നടപടികൾക്ക് ആരോഗ്യമന്ത്രി നിർദേശം നൽകി.  തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ്  ജില്ലകളിലെ ഉദ്യോഗസ്ഥരുമായി യോഗം ചേർന്ന ശേഷമാണ് തീരുമാനം. ഇവിടങ്ങളിൽ പരിശോധന കൂട്ടും. ക്വാറന്‍റീൻ, സമ്പർക്ക പട്ടിക കണ്ടെത്തൽ എന്നിവ കർശനമാക്കും. 

friends catering
Verified by MonsterInsights