‘മിൽമ ബസ് ഓൺ വീൽസ്’ പദ്ധതിക്ക് മികച്ച പ്രതികരണം

തൃശൂർ കെഎസ്ആർടിസി സ്റ്റാന്റിലെത്തുന്ന യാത്രക്കാരെ ലഘു ഭക്ഷണം നൽകി സ്വീകരിക്കാൻ ഇനി ‘ഓൺ വീലിൽ’ മിൽമയുണ്ടാകും.
ജില്ലയിൽ കെഎസ്ആർടിസിയും മിൽമയും കൈകോർക്കുന്ന ‘മിൽമ ബസ് ഓൺ വീൽസ്’ പദ്ധതിക്ക് ക്ഷീര വികസന വകുപ്പ്മന്ത്രി ജെ. ചിഞ്ചുറാണി ‘ഡബിൾ ബെൽ’ നൽകി. മിച്ചംവരുന്ന പാൽ പാൽപ്പൊടിയാക്കി സംസ്കരിച്ച് സൂക്ഷിക്കുവാനുള്ള സംവിധാനം കേരളത്തിൽ വേണമെന്നും കോവിഡ് പ്രതിസന്ധിയിൽ  മിച്ചം വന്ന പാൽ ഇതരസംസ്ഥാന തൊഴിലാളികൾ, അങ്കണവാടി കുഞ്ഞുങ്ങൾ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ, കോവിഡ് രോഗികൾ എന്നിവർക്ക് വിതരണം ചെയ്ത മിൽമയുടെ നടപടി പ്രശംസാർഹമാണെന്നും മന്ത്രി പറഞ്ഞു.

pa5

ആകർഷകമായി സജ്ജീകരിച്ച കെഎസ്ആർടിസി ബസ്സിൽ ഒരുക്കിയ മിൽമ സ്റ്റാളുകൾ ആണ് 
‘മിൽമ ബസ് ഓൺ വീൽസ്’ എന്ന വിപണന പദ്ധതി. മിൽമയുടെ എല്ലാ ഉത്പന്നങ്ങളും ഇവിടെനിന്നും ആവശ്യക്കാർക്ക് വാങ്ങാനാകും.
കൂടാതെ നാല് പേർക്ക് ഇരുന്ന് ലഘുഭക്ഷണം കഴിക്കാനുള്ള സൗകര്യവും ബസ്സിനുള്ളിൽ ഒരുക്കിയിട്ടുണ്ട്.
കെഎസ്ആർടിസിയുടെ പഴയ ബസ്സുകളാണ് ഇതിനായി രൂപമാറ്റം വരുത്തി ഉപയോഗപ്പെടുത്തുന്നത്. പദ്ധതിയിലൂടെ മാസ വാടക ഇനത്തിൽ ലഭിക്കുന്ന അധിക വരുമാനം കെഎസ്ആർടിസിക്ക് 
മുതൽക്കൂട്ടാകും.പദ്ധതി വിജയമാകുന്നതനുസരിച്ച് മേഖലാ യൂണിറ്റിന് കീഴിലുള്ള  എല്ലാ പ്രധാന കെഎസ്ആർടിസി സ്റ്റാൻഡുകളിലും പദ്ധതി നടപ്പാക്കുമെന്ന് 
ചെയർമാൻ ജോൺ തെരുവത്ത് അറിയിച്ചു.ക്ഷീര കർഷകർ ഉത്പാദിപ്പിക്കുന്ന മുഴുവൻ പാലും സംഭരിച്ച് കോവിഡിന്റെ പ്രതിസന്ധിയിലും  കാർഷികമേഖലയ്ക്ക് താങ്ങായി നിന്ന പൊതുമേഖലാ സ്ഥാപനമാണ് മിൽമ.

achayan ad

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇൻസെന്റീവായി 5.5 കോടി രൂപ മിൽമ ക്ഷീരകർഷകർക്ക് വിതരണം ചെയ്തിരുന്നു. മിൽമ ഓൺ വീൽസ് പദ്ധതി ഉൾപ്പെടെയുള്ള നൂതനവിപണന മാർഗങ്ങൾ നടപ്പിലാക്കാനും ഓൺലൈൻ വിപണനം ശക്തിപ്പെടുത്താനും മിൽമ ബജറ്റിൽ വിഭാവനം ചെയ്തിട്ടുണ്ട്. തൃശൂർ കെഎസ്ആർടിസി സ്റ്റാന്റിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ക്ഷീര വികസന വകുപ്പ് മന്ത്രി ജയ് ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. എംഎൽഎ കെ പി ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ് ആദ്യ വിൽപ്പന നിർവഹിച്ചു.വാർഡ് കൗൺസിലർ വിനോദ് പൊള്ളേഞ്ചേരി
ഉൽപന്നം ഏറ്റുവാങ്ങി.ചടങ്ങിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, മിൽമ കെഎസ്ആർടിസി അധികൃതർ, ജനപ്രതിനിധികൾ തുടങ്ങിയവർ 
പങ്കെടുത്തു.

e bike

നെടുമങ്ങാട് സമ്പൂർണ്ണ ഡിജിറ്റലൈസേഷനിലേക്ക്

കോവിഡ് കാലത്ത് നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യമുറപ്പുവരുത്തി സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് മണ്ഡലമായി ഈമാസം 20 ന് മുമ്പ് പ്രഖ്യാപിക്കും. മണ്ഡലം എം.എൽ.എ. യും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുമായ അഡ്വ. ജി.ആർ. അനിലിന്റെ നിർദ്ദേശപ്രകാരം നെടുമങ്ങാട് ഗസ്റ്റ് ഹൗസിൽ ചേർന്ന  വിവിധ വകുപ്പുകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.

sap1

വീടുകളിൽ വൈദ്യുതി ലഭിക്കാത്ത 17 വിദ്യാർത്ഥികളാണ് മണ്ഡലത്തിലുള്ളതായി കണ്ടെത്തിയത്. എഴ് പേർക്ക് കണക്ഷൻ നൽകുന്നതിന് നടപടി സ്വീകരിച്ചു. അതിന്റെ ഭാഗമായി കരകുളം പഞ്ചായത്തിൽ, മുല്ലയ്ക്കൽ ആറന്നൂർകോണം സജുവിന്റെ  ഭവനത്തിൽ വൈദ്യുതി എത്തിച്ചതിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.
മൊബൈൽ നെറ്റ്‌വർക്ക് കുറഞ്ഞ 84 സ്‌പോട്ടുകളാണ് ഉള്ളതെന്ന് വിലയിരുത്തിയ സംയുക്ത യോഗം, ഇത്തരം പ്രദേശങ്ങൾ ബ്.എസ്.എൻ.എൽ ഉദ്യോഗസ്ഥർ ഉടൻ സന്ദർശിച്ച് കോമൺ സ്‌പോട്ട് വൈ-ഫൈ, ബൂസ്റ്റർ കൺസപ്റ്റ് തുടങ്ങിയ സൗകര്യങ്ങളൊരുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

friends catering

ദേശീയ മത്‌സ്യ കർഷക ദിനം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന ഫിഷറീഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ മത്‌സ്യ കർഷക ദിനാഘോഷം 10ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. ഫിഷറീസ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. ഫിഷറീസ് സെക്രട്ടറി ടിങ്കു ബിസ്വാൾ സ്വാഗതം പറയും. ഫിഷറീസ് ഡയറക്ടർ സി.എ ലത റിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാനത്തെ 141 കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് പരിപാടി നടത്തും. ബ്ലോക്ക് തലത്തിൽ ബന്ധപ്പെട്ട ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മികച്ച കർഷകരെ ആദരിക്കലും, നൂതന മത്സ്യകൃഷി രീതികളുടെ വിവരണങ്ങളും ഉണ്ടാകും. ബ്ലോക്ക് തലത്തിൽ എംഎൽഎ മാർ, മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ, മുൻസിപ്പൽ ചെയർമാൻമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ കർഷകരെ ആദരിക്കലും തദ്ദേശ സ്വയംഭരണ തലത്തിൽ ‘അക്വാകൾച്ചർ റിസോഴ്സസ്’ പുസ്തകത്തിന്റെ പ്രകാശനവും പൊതു കുളങ്ങളിലെ മത്സ്യക്കുഞ്ഞ് നിക്ഷേപവും നടക്കും.

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

 ജില്ലയില്‍ ജൂലൈ 9ന്  ശക്തമായ മഴയ്ക്ക്  സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇത് മുന്നിൽ കൊണ്ടുകൊണ്ടുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

insurance ad

കേരള-കർണ്ണാടക അന്തർ സംസ്ഥാന സർവ്വീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സി. തയ്യാറെന്ന് മന്ത്രി

കേരളത്തിലും, കർണ്ണാടകത്തിലും കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നല്കിയ സാഹചര്യത്തിൽ  കേരള-കർണ്ണാടക അന്തർ സംസ്ഥാന സർവ്വീസുകൾ ജൂലൈ 12 മുതൽ  ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി തയ്യാറാണെന്ന് കർണ്ണാടക സർക്കാറിനെ അറിയിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കർണ്ണാടക സർക്കാരിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ്. യാത്രക്കാരുടെ ആവശ്യം അനുസരിച്ച് പരിമിതമായ സർവ്വീസുകളാണ് കോഴിക്കോട്, കാസർഗോഡ് വഴി കെ.എസ്.ആർ.ടി.സി നടത്തുക. ഇതേ റൂട്ടിലായിരിക്കും കർണ്ണാടക റോഡ് കോർപ്പറേഷനും സർവ്വീസ് നടത്തുക. തമിഴ്‌നാട് സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ പാലക്കാട് – സേലം വഴിയുള്ള സർവ്വീസുകൾ ഇപ്പോൾ ആരംഭിക്കുന്നില്ലെന്നും കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് കൊണ്ടാകും സർവ്വീസ് നടത്തുകയെന്നും മന്ത്രി അറിയിച്ചു.

e bike

സിവിൽ സർവീസ് അക്കാദമി പി.സി.എം ബാച്ച്: ഒഴിവുള്ള സീറ്റുകളിൽ അപേക്ഷിക്കാം

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി 2021-22 അക്കാദമിക വർഷത്തെ പി.സി.എം. ബാച്ചുകളിൽ ജനറൽ കാറ്റഗറി വിഭാഗത്തിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. ജൂലൈ 12ന് രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ഓൺലൈനായി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഡിഗ്രി പഠനം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. അവസാന തീയതി ജൂലൈ 10 വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക്  https://kscsa.org.

യുവജനങ്ങൾക്ക് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴിൽ നൽകും: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ തൊഴിൽരഹിതരായ യുവജനങ്ങൾക്ക് വരുമാനം ഉറപ്പുവരുത്താൻ അഭ്യസ്ത വിദ്യരായ യുവതീ-യുവാക്കളെ അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

pa4

യുവതീ-യുവാക്കൾക്ക് സ്വകാര്യ സംരംഭങ്ങളിൽ അപ്രന്റീസുകളോ, ഇന്റേണുകളോ ആയി ജോലി നൽകിയാൽ സംരംഭകർക്ക് തൊഴിലുറപ്പ് കൂലി സബ്‌സിഡിയായി നൽകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുക. നിലവിൽ അപ്രന്റീസുകളായും മറ്റും പോകുന്ന യുവാക്കൾക്ക് പണമൊന്നും ലഭിക്കാത്ത അവസ്ഥയാണ്. എന്നാൽ, തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാകുന്നതോടെ ജോലി ചെയ്യുന്ന യുവജനങ്ങൾക്ക് ബാങ്ക് അക്കൗണ്ട് വഴി സംരംഭകർ കൂലി നൽകുന്ന രീതിയുണ്ടാവുമെന്ന് മന്ത്രി വ്യക്തമാക്കി. നൂതനമായ ഇത്തരം നടപടികളിലൂടെ കോവിഡ് കാലത്ത് കുടുംബങ്ങളിലുണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും തൊഴിൽ രഹിതരായ യുവജനങ്ങൾക്കും സംരംഭകർക്കും ഈ നടപടി ആശ്വാസമേകുമെന്നും മന്ത്രി പറഞ്ഞു.

insurance ad

പാസ്ബുക്കിൽ രേഖപ്പെടുത്തൽ ഉറപ്പാക്കണം

പോസ്റ്റ് ഓഫീസ് ആർ.ഡി സമ്പാദ്യ പദ്ധതിയിൽ ചേർന്നിട്ടുള്ളവർ എല്ലാ മാസവും ഏജന്റ് മുഖേന തുക അടയ്ക്കുന്നതിന് മുമ്പ് പാസ്ബുക്കിൽ യഥാസമയം രേഖപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ഡയറക്ടർ അറിയിച്ചു.
അംഗീകൃത ഏജന്റുമാർ മുഖേനയോ നേരിട്ടോ പോസ്റ്റ് ഓഫീസിൽ പണമടയ്ക്കാം. ഏജന്റിനെ തുക ഏൽപ്പിക്കുമ്പോൾ ഇൻവെസ്റ്റേഴ്സ് കാർഡിൽ ഏജന്റിന്റെ ഒപ്പ് വാങ്ങണം. എന്നാൽ തുക പോസ്റ്റ് ഓഫീസിൽ അടച്ചതിന്റെ ആധികാരികരേഖ പോസ്റ്റ്മാസ്റ്റർ ഒപ്പിട്ട് സീൽ ചെയ്ത് നൽകുന്ന പാസ്ബുക്ക് ആണെന്നും ഡയറക്ടർ അറിയിച്ചു.

e bike

കൊച്ചിൻ റിഫൈനറീസ് സ്വകാര്യവത്കരണം: കേന്ദ്രസർക്കാരിനെതിരെ സമരം ശക്തമാക്കി സംയുക്ത തൊഴിലാളി കൂട്ടായ്മ

ബിപിസിഎല്‍ കൊച്ചിൻ റിഫൈനറീസ് സ്വകാര്യവത്കരണത്തിൽ കേന്ദ്രസർക്കാരിനെതിരെ സമരം ശക്തമാക്കി സംയുക്ത തൊഴിലാളി കൂട്ടായ്മ. ജനപ്രതിനിധികളെ കൂടി ഉൾപ്പെടുത്തി റിഫൈനറി സംരക്ഷണ സമിതി രൂപീകരിക്കാനാണ് തീരുമാനം. സാങ്കേതിക പ്രശ്നങ്ങൾ പരമാവധി ലഘൂകരിച്ച് എത്രയും വേഗം സ്വകാര്യവത്കരണം നടപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്രസർക്കാർ.

രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖല എണ്ണ കമ്പനിയാണ് ബിപിസിഎല്‍. 2019 നവംബറിലാണ് കന്പനിയുടെ സ്വകാര്യവത്കരണ നടപടികൾ കേന്ദ്രസർക്കാർ തുടങ്ങിയത്.ഒരു വർഷത്തിനിടെ താല്പര്യം അറിയിച്ച് എത്തിയത് മൂന്ന് കമ്പനികൾ. വേദാന്ത,അപ്പോളോ ഗ്ലോബൽ, ഐ സ്ക്വയേഴ്സ് ക്യാപിറ്റൽ. കൊവിഡ് നടപടിക്രമങ്ങൾ വൈകിച്ചെങ്കിലും വില്പന നീക്കം സജീവമാണ്. 

sap1

നിലവിൽ ബിപിസിഎല്ലിന്‍റെ സാന്പത്തിക വിശദാംശങ്ങൾ ഡിജിറ്റലായി പരിശോധിക്കുകയാണ് ഓഹരി വാങ്ങുന്നതിന് സന്നദ്ധത അറിയിച്ച കന്പനികൾ. 100ശതമാനവും നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കാൻ കന്പനികൾക്ക് അനുമതി നൽകുന്നത് ഉൾപ്പടെ പല വ്യവസ്ഥതകളും എളുപ്പത്തിലാക്കാൻ കേന്ദ്രം നീക്കം നടത്തുന്നതായാണ് വിവരം.ബിപിസിഎല്ലിനെ വാങ്ങുന്ന കന്പനിക്ക് പെട്രോനെറ്റ് എൽഎൻജിയിലും, ഇന്ദ്രപ്രസ്ഥ ഗ്യാസിലും ഉള്ള കന്പനി ഓഹരികൾ വിറ്റഴിക്കുന്നതിന് അനുമതി നൽകാനും സാധ്യതകളുണ്ട്. 

 

koottan villa

തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥതകൾ വെട്ടിക്കുറച്ചും കന്പനി നടപടികൾ തുടങ്ങി. ഏത് രീതിയിലും പൊതുമേഖലയിലെ ഈ സ്ഥാപനം വിറ്റഴിച്ച് വലിയ തുക സമാഹരിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.സ്വകാര്യവത്കരണം സജീവമായിരിക്കെ 11,300 കോടി രൂപയുടെ പോളിയോൾ പദ്ധതിയുടെ നിർമ്മാണം നിലച്ചിരിക്കുകയാണ്. എച്ച്ഒസി, എഫ്എസിടി, കൊച്ചിൻ പോർട്ട് തുടങ്ങിയ വ്യവസായങ്ങൾക്ക് ബിപിസിഎൽ വില്‍പ്പന ഉണ്ടാക്കുക വലിയ തിരിച്ചടിയാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

insurance ad

ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; നിയന്ത്രണങ്ങള്‍ ഇല്ലാതെ 100 ജിബി

പുതിയ 447 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. വേഗതയില്‍ നിയന്ത്രണങ്ങള്‍ ഇല്ലാതെ 100 ജിബി ഡാറ്റ ഈ പ്ലാനില്‍ വാഗ്ദാനം ചെയ്യുന്നു.കാലാവധി തീരും വരെ 100 ജിബി ഡേറ്റ ഇതുവഴി ഉപയോക്താവിന് ഉപയോഗിക്കാം. അതായത് ഒരു ദിവസം ഇത്ര ജിബി എന്ന നിയന്ത്രണം ഇല്ല. 100 ജിബി ഡേറ്റ കഴിഞ്ഞാൽ ഡാറ്റ് വേഗത 84 കെബിപിഎസ് ആയി കുറയും.

60 ദിവസ കാലാവധിയുള്ള 447 രൂപ പ്ലാനിൽ സൗജന്യ ബി‌എസ്‌എൻ‌എൽ ട്യൂണുകളും ഇറോസ് നൗ, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവ ലഭിക്കും. അതേ സമയം തന്നെ 247, 1999 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളും ബിഎസ്എന്‍എല്‍ പുതുക്കി അവതരിപ്പിച്ചിട്ടുണ്ട് ഈ രണ്ട് പ്ലാനുകളിലെയും ദിവസ ഉപയോഗ പരിധി ഇനിയുണ്ടാകില്ല. ഇനി മുതൽ 247 പ്ലാനിൽ 30 ദിവസത്തേക്ക് 50 ജിബി അതിവേഗ ഡേറ്റ പരിധിയില്ലാതെ ഉപയോഗിക്കാം. 1999 രൂപ പ്ലാനിൽ 500 ജിബി ഡേറ്റയും പ്രതിദിന പരിധിയില്ലാതെ ലഭിക്കും.699 രൂപയുടെ പ്രൊമോഷണൽ പ്ലാനിന്റെ കാലാവധിയും നീട്ടി. 2021 സെപ്റ്റംബർ വരെയാണ് നീട്ടിയത്. ഈ പ്ലാനിൽ 0.5 ജിബി പ്രതിദിന അതിവേഗ ഡേറ്റയാണ് ഓഫർ ചെയ്യുന്നത്. പരിധി കഴിഞ്ഞാൽ വേഗം 80 കെബിപിഎസായി കുറയ്ക്കും

സെപ്റ്റംബർ അവസാനം വരെ 180 ദിവസ കാലാവധിയുള്ള പ്ലാൻ റീചാർജ് ചെയ്യാം. പരിധിയില്ലാത്ത വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നതിനാൽ കോളുകൾ വിളിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഈ പ്ലാൻ അനുയോജ്യമാണ്. സെപ്റ്റംബറിനു ശേഷം ഈ പ്ലാനിന്റെ കാലാവധി വീണ്ടും 160 ദിവസമായി കുറയും.

friends catering
Verified by MonsterInsights