ഉപഭോക്താവിന് ആശ്വാസം : വൈദ്യുതി സേവനങ്ങള്‍ക്ക് ജി.എസ്.ടി.ഒഴിവാക്കും.

വൈദ്യുതി വിതരണത്തിലും പ്രസരണത്തിലും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ക്ക് ജി.എസ്.ടി. ഒഴിവാക്കി ധനമന്ത്രാലയം വിജ്ഞാപനമിറക്കി. ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനത്തെത്തുടര്‍ന്നാണിത്.മീറ്റര്‍വാടക, മീറ്ററും ലൈനുകളും മാറ്റുന്നത്, വൈദ്യുതി കണക്ഷനുള്ള അപേക്ഷ, ഡ്യൂപ്ലിക്കേറ്റ് ബില്‍ എന്നിവയ്‌ക്കെല്ലാം നിലവില്‍ 18 ശതമാനം ജി.എസ്.ടി. ഈടാക്കുന്നുണ്ട്.
എന്നാല്‍, വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന്റെ ഭാഗമായി പ്രസരണത്തിനും വിതരണത്തിനും സാന്ദര്‍ഭികമായി വേണ്ടിവരുന്ന അനുബന്ധ സംവിധാനങ്ങള്‍ക്ക് ജി.എസ്.ടി. ഒഴിവാക്കുന്നുവെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. ഇതില്‍ നിയമപരമായി ഏതൊക്കെ സേവനങ്ങള്‍ ഉള്‍പ്പെടുമെന്ന് വിജ്ഞാപനം പരിശോധിച്ച് തീരുമാനിക്കേണ്ടത് കെ.എസ്.ഇ.ബി.യാണ്.






കേരളത്തില്‍ വിവിധതരം കണക്ഷനുകള്‍ക്ക് ഇപ്പോള്‍ നല്‍കേണ്ട മീറ്റര്‍വാടക മാസം ആറുരൂപ മുതല്‍ 1000 രൂപവരെയാണ്. വീടുകളിലെ സാധാരണ ത്രീഫെയ്സ് കണക്ഷന് രണ്ടുമാസത്തെ ബില്ലില്‍ നല്‍കേണ്ടത് 30 രൂപയാണ്. ഇതിനിപ്പോള്‍ 18 ശതമാനം ജി.എസ്.ടിയായി 5.40 രൂപ ഈടാക്കുന്നു.വിജ്ഞാപനപ്രകാരം അടുത്ത ബില്‍ മുതല്‍ ജി.എസ്.ടി. ഒഴിവാക്കണം. വൈദ്യുതി കണക്ഷനുള്ള അപേക്ഷാഫീസില്‍ ഉള്‍പ്പെടെ ജി.എസ്.ടി. കുറയുന്നത് ഉപഭോക്താവിന് ആശ്വാസമാകും.
വിജ്ഞാപനം ഇറങ്ങിയെങ്കിലും ഇതൊഴിവാക്കി ബില്ലുകള്‍ നല്‍കുന്നതിന് വൈദ്യുതിബോര്‍ഡ് തീരുമാനിച്ചിട്ടില്ല. ജി.എസ്.ടി. വകുപ്പുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വിജ്ഞാപനത്തിലെ വാചകങ്ങള്‍പ്രകാരം ഉപഭോക്താക്കളുമായി ബന്ധപ്പെട്ടയിനങ്ങള്‍ക്ക് നികുതി ഒഴിവാക്കണമെന്നാണ്. നികുതി ഒഴിവാക്കല്‍ വ്യവസ്ഥയുടെ വ്യാഖാന സാധ്യതകള്‍കൂടി പരിശോധിച്ച് തീരുമാനമെടുക്കാനും ജി.എസ്.ടി. വകുപ്പിന്റെ അഭിപ്രായം ആരായാനും ആസ്ഥാനത്തെ നികുതിവിഭാഗത്തെ കെ.എസ്.ഇ.ബി. 
ചുമതലപ്പെടുത്തി.






ആയുഷ്മാൻ ഭാരത് പദ്ധതിയിൽ കൂടുതൽ ആരോഗ്യ പാക്കേജുകൾ ചേർക്കുന്നത് പരിഗണനയിൽ.

വയോജനപരിചരണത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച് കൂടുതൽ ആരോഗ്യ പാക്കേജുകൾ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ചേർക്കുന്നത് ദേശീയ ആരോഗ്യ അതോറിറ്റിയുടെ പരിഗണനയിൽ. ജനറൽ മെഡിസിൻ, സർജറി, ഓങ്കോളജി, കാർഡിയോളജി എന്നിവയുൾപ്പെടെ 27 സ്പെഷ്യാലിറ്റികളിലായി 1949 പരിശോധനയും ചികിത്സയും ഉൾപ്പെടുന്ന സമഗ്രകവറേജാണ് പുതിയപദ്ധതി വാഗ്ദാനംചെയ്യുന്നത്.
70 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഓരോവ്യക്തിക്കും ആയുഷ്മാൻ കാർഡും അഞ്ചുലക്ഷം രൂപവരെ സൗജന്യചികിത്സയും പദ്ധതിക്കുകീഴിൽ എംപാനൽചെയ്ത ആശുപത്രികളിൽനിന്ന്‌ ലഭ്യമാക്കുന്നതിനാണ് നീക്കം.





സെപ്റ്റംബർ ഒന്നുവരെ രാജ്യത്ത് 12,696 സ്വകാര്യാശുപത്രികൾ ഉൾപ്പെടെ മൊത്തം 29,648 ആശുപത്രികളാണ് പദ്ധതിക്കുകീഴിൽ വരുന്നത്.എഴുപതുകഴിഞ്ഞ എല്ലാവർക്കും വരുമാനംനോക്കാതെ അഞ്ചുലക്ഷം രൂപയുടെ സൗജന്യചികിത്സ ഉറപ്പാക്കുന്ന കേന്ദ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി കഴിഞ്ഞവർഷമാണ് പ്രഖ്യാപിച്ചത്.
സെപ്റ്റംബർ 11-നാണ് കേന്ദ്രസർക്കാർ ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന എന്നപേരിൽ അംഗീകാരം നൽകിയത്.



സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കൊല്ലം സ്വദേശിയായ പത്ത് വയസുകാരന് രോഗബാധ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. കൊല്ലം തലവൂർ സ്വദേശിയായ പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഒക്ടോബർ 11 മുതലാണ് കുട്ടിക്ക് പനിയും തലവേദനയും അനുഭവപ്പെട്ടത്.

കുട്ടിയെ 12-ന് കടുത്ത തലവേദനയെയും പനിയെയും തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിൽ രോഗം ഭേദമായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് കണ്ടെത്തിയത്. 

തുടർന്നാണ് വിദഗ്ധ ചികിത്സയ്ക്കായി എസ്എടി ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയത്. എവിടെ നിന്നാണ് കുട്ടിക്ക് രോഗം പടർന്നതെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

ജലാശയങ്ങളിൽ ഇറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. കെട്ടിക്കിടക്കുന്ന ജലാശയങ്ങളിൽ ഇറങ്ങരുതെന്നും അധികൃതർ നിർദേശം നൽകി.

ഇലോൺ മസക്കിൻ്റെ സ്റ്റാർഷിപ്പ് ദൗത്യം അഞ്ചാം തവണയും കുതിപ്പ്; റോബോട്ടിക്ക് കൈകകളിൽ ഉറ്റുനോക്കി ലോകം

സ്റ്റാർഷിപ്പ് സൂപ്പർ ഹെവി റോക്കറ്റ് അഞ്ചാം തവണയും വിക്ഷേപിച്ചിരിക്കുകയാണ് സപേയ്സ് എക്സ്. പൂർണ്ണമായും പുനരുപയോഗിക്കാവുന്ന വിക്ഷേപണ സംവിധാനത്തിലാണ് ദൗത്യം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിലേക്കും ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും മനുഷ്യരെയും ചരക്കുകളെയും കൊണ്ടുപോകുന്നതിനായി നിർമ്മിച്ച സ്‌പെയ്‌സ് എക്‌സിൻ്റെ ഭാഗമായ സ്റ്റാർഷിപ്പ് സൂപ്പർഹെവി റോക്കറ്റിൻ്റെ 5-ാമത്തെ വിക്ഷേപണമാണിത്. ടെക്‌സാസിലെ ബോക ചിക്കയിലുള്ള സ്‌പേസ് എക്‌സിൻ്റെ സ്റ്റാർബേസിൽ നിന്നായിരുന്നു വിക്ഷേപണം. ഫ്ലൈറ്റ് 5 എന്ന് പേരിട്ടിരിക്കുന്ന ഈ റോക്കറ്റിന് ഒരു കെട്ടിടത്തിൻ്റെ വലിപ്പമുണ്ട്. വൈകുന്നേരം ഇന്ത്യൻ സമയം 5:30നായിരുന്നു വിക്ഷേപണം. മുമ്പൊരിക്കലും പരീക്ഷിക്കാത്ത വിധത്തിലുള്ള സാങ്കേതിക പ്രവർത്തനങ്ങളും ഈ ദൗത്യത്തിൽ പ്രതീക്ഷിക്കാം.

വിക്ഷേപണത്തിന് ശേഷം സൂപ്പർ ഹെവി ബൂസ്റ്റർ സ്റ്റാർഷിപ്പിൽ നിന്ന് വേർപ്പെടുകയും ലോഞ്ചിങ് സ്ഥലത്തേക്ക് പ്രിസിഷൻ ലാൻഡിങ് നടത്താൻ ശ്രമിക്കുകയും ചെയ്യും. ഈ സമയത്ത് 232 അടി നീളമുള്ള ലോഞ്ച് ടവറിൻ്റെ റോബോട്ടിക്ക് കൈകൾ കൊണ്ട് പിടിച്ചെടുക്കുകയും ലാൻഡിങ്ങ് നടത്തുകയുമാണ് ലക്ഷ്യമിടുന്നത്. സപെയിസ് എക്സിൻ്റെ പരമ പ്രധാനമായ ദൗത്യങ്ങളിൽ ഒന്നു കൂടിയാവും ഇത്. ഇതോടൊപ്പം സുരക്ഷ പരമപ്രധാനമാണെന്നും കമ്പനി ഊന്നിപ്പറയുന്നുണ്ട്. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ മാത്രമേ പ്രിസിഷൻ ലാൻഡിങ്ങിന് ശ്രമിക്കുകയുള്ളു. നാസയുടെ നിരീക്ഷണവും ഈ പ്രവർത്തനങ്ങളിൽ ഉടനീളം ഉണ്ടാകും. സുരക്ഷ, പരിസ്ഥിതി, മറ്റ് നിയന്ത്രണ മാനദണ്ഡങ്ങൾ എന്നിവയുടെ സമഗ്രമായ അവലോകനത്തിന് ശേഷം ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനാണ് സ്പേസ് എക്‌സിന് ലോഞ്ച് ലൈസൻസ് ശനിയാഴ്ച അനുവദിച്ചത്. ഇതിന് മുൻപ് ​ജൂണിലാണ് 4-ാം ഘട്ട വിക്ഷേപണം നടത്തിയത്. അതും വിജയമായിരുന്നു.

സ്റ്റാർഷിപ്പ് സൂപ്പർ ഹെവി റോക്കറ്റ് ദൗത്യത്തിൻ്റെ ലക്ഷ്യമെന്ത് ?
  • സ്റ്റാർഷിപ്പും സൂപ്പർ ഹെവി വെഹിക്കിളും സംയോജിപ്പിച്ച് ലോഞ്ച് ചെയ്യുക.
  • വിക്ഷേപ്പിക്കുന്ന സൂപ്പർ ഹെവി ബൂസ്റ്ററിനെ തിരികെ വിക്ഷേപണ സൈറ്റിലേക്ക് റോബോട്ടിക്ക് കൈകൾ ഉപയോ​ഗിച്ച് പിടിച്ചെടുക്കുക.
  • ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് സ്റ്റാർഷിപ്പിൻ്റെ അപ്പർ സ്റ്റേജിനെ സ്പ്ലാഷ്ഡൗണ്‍ ചെയ്യുക.

ജീവന് ഭീഷണിയായി വ്യാജന്‍: അര്‍ബുദ മരുന്നുകള്‍ ഷെഡ്യൂള്‍ രണ്ടിലേക്ക്; QR കോഡ് നിര്‍ബന്ധമാകും.

വലിയ വിലയുള്ള അര്‍ബുദമരുന്നുകളുടെ ദുരുപയോഗം തടയാന്‍ നടപടികള്‍ വരുന്നു. രാജ്യത്ത് വിപണിയിലെത്തുന്ന എല്ലാ അര്‍ബുദ മരുന്നുകളെയും ഷെഡ്യൂള്‍ രണ്ടില്‍ ഉള്‍പ്പെടുത്തും. ഇതോടെ മരുന്നുകളുടെ ലേബലിനൊപ്പം ക്യൂ.ആര്‍. കോഡ് നിര്‍ബന്ധമാകും. ഇതുസംബന്ധിച്ച ശുപാര്‍ശ ഡ്രഗ്സ് ടെക്നിക്കല്‍ അഡൈ്വസറി കമ്മിറ്റിയാണ് അംഗീകരിച്ചത്.അര്‍ബുദമരുന്നുകളുടെ വിപണനരംഗത്ത് കാര്യമായ വെല്ലുവിളികള്‍ അടുത്തിടെ കണ്ടെത്തിയിരുന്നു. മരുന്നുകളുടെ വില കുറയ്ക്കാനുള്ള ചില ശ്രമങ്ങള്‍ അധികൃതര്‍സ്വീകരിച്ചുവരുകയാണ്. ഇതിനിടെയാണ് ഇത്തരം മരുന്നുകളുടെ വ്യാജന്‍ പിടിയിലാകുന്നത്. ഉത്തരേന്ത്യയില്‍ പല സ്ഥലത്തുനിന്നും വ്യാജമരുന്ന് പിടിയിലായതോടെയാണ് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം ഇടപെടലിന് ശ്രമം തുടങ്ങിയത്. ഉപയോഗിച്ചുകഴിഞ്ഞ കുത്തിവെപ്പ് മരുന്നുകളുടെ വയാല്‍ ശേഖരിച്ചാണ് വ്യാജമരുന്നു നിര്‍മിക്കുന്നത്. രോഗികള്‍ക്ക് ധനനഷ്ടത്തിനു പുറമേ ജീവന് ഭീഷണിയാകുമെന്നതും കണക്കിലെടുത്താണ് ഇടപെടല്‍.








ലേബലിനൊപ്പം ക്യൂ.ആര്‍. കോഡോ ബാര്‍ കോഡോ ആവശ്യമുള്ള 300 ഇനം മരുന്നുകളുടെ ഷെഡ്യൂള്‍ രണ്ട് പട്ടിക 2023 ഓഗസ്റ്റ് ഒന്നുമുതലാണ് നിലവില്‍ വന്നത്. ഇത്തരം മരുന്നുകളുടെ പ്രധാന കവറില്‍ത്തന്നെ കോഡുകള്‍ പതിക്കണമെന്നാണ് വ്യവസ്ഥ.



ഇനി വീഡിയോ കോള്‍ പൊളിക്കും; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ഇത്തവണ വീഡിയോ കോളിലാണ് അപ്‌ഡേറ്റ് കൊണ്ടുവന്നിരിക്കുന്നത്. വീഡിയോ കോളുകളില്‍ ഫില്‍ട്ടറുകള്‍, പശ്ചാത്തലം മാറ്റുന്നതടക്കമുള്ള അപ്ഡേറ്റുകള്‍ തുടങ്ങിയവ വാടസ്ആപ്പ് കൊണ്ടുവന്നിരുന്ന. ഇപ്പോള്‍ ലോ ലൈറ്റ് മോഡ് ഫീച്ചറാണ് പുതുതായി എത്തുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ വെളിച്ചം കുറഞ്ഞ് ഇടങ്ങളില്‍ നിന്ന് വാട്സ്ആപ്പ് കോള്‍ ചെയ്യുമ്പോള്‍ വീഡിയോ ക്വാളിറ്റി മെച്ചപ്പെടുത്തുകയാണ് ഫീച്ചറിലൂടെ ലക്ഷ്യമിടുന്നത്. ഫീച്ചര്‍ ഓണാക്കുമ്പോള്‍ ഫ്രെയിമിന്റെ മൊത്തത്തിലുള്ള തെളിച്ചം കൂടും. വീഡിയോ കോളില്‍ മുകളില്‍ വലത് വശത്ത് ‘ബള്‍ബ്’ ലോഗോ കാണാം. ഇതില്‍ ടാപ്പ് ചെയ്താല്‍ ഈ ഫീച്ചർ ലഭ്യമാകും. ആവശ്യമില്ലെങ്കില്‍ ഇവ ഓഫ് ചെയ്യാനും സാധിക്കും.

ആപ്പിന്റെ ഐഒഎസ്, ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ലോ ലൈറ്റ് മോഡ് ലഭ്യമാണ്. വിന്‍ഡോസ് വാട്‌സ്ആപ്പ് ആപ്പില്‍ ഫീച്ചറുകര്‍ ലഭ്യമല്ല, എന്നാല്‍ വിന്‍ഡോസ് പതിപ്പിലും തെളിച്ചം വര്‍ധിപ്പിക്കാം. ഓരോ വാട്ട്‌സ്ആപ്പ് കോളിനും ഈ ഫീച്ചര്‍ ഓണാക്കേണ്ടതുണ്ട്.

ഒന്നാം തരംഗ കൊവിഡ് -19 ബാധിച്ച, വാക്സിൻ എടുക്കാത്തവരിൽ ഹൃദയാഘാത സാധ്യത കൂടുതൽ’; പഠന റിപ്പോർട്ട്

കൊവിഡ് -19 ഒന്നാം തരം​ഗത്തിൽ രോ​ഗ ബാധയേറ്റ, വാക്സിൻ എടുക്കാത്തവരിൽ ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ സാധ്യത കൂടുതലെന്ന് പഠനം. അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൻ്റെ പിന്തുണയോടെ ആർട്ടിരിയോസ്ക്ലെറോസിസ്, ത്രോംബോസിസ്, വാസ്കുലർ ബയോളജി ജേർണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് കണ്ടെത്തൽ. കൊവിഡ് 19 രോ​ഗം മൂർച്ഛിച്ച് ആശുപത്രിയിലായവരിൽ ഇതിനുള്ള സാധ്യത 4 മടങ്ങ് അധികമാണെന്നും റിപ്പോർട്ടിലുണ്ട്.

ഡയബറ്റിസ് ടൈപ്പ് 2 -ന് സമാനമായ ഹൃദയാഘാത സാധ്യതകളാണ് ഈ കൂട്ടർക്കുമുള്ളതെന്നാണ് പഠനത്തിൻ്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായ ഡോ.ഹൂമാൻ അല്ലായിയുടെ പ്രതികരണം. 2010 മുതൽ 2019 വരെയുെള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഹൃദയാഘാട നിരക്കുകൾ കുറഞ്ഞ് വന്നിരുന്നു. 

എന്നാൽ 2020 മുതൽ 2022 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഇതിൽ മാറ്റമുണ്ടായിട്ടുണ്ട്. ഈ കാലയളവിൽ ഹൃദയാഘാത നിരക്കുകൾ വർദ്ധിച്ചതായി കാണാൻ സാധിക്കുന്നുണ്ട്. അതോടൊപ്പം തന്നെ രക്ത​ഗ്രൂപ്പുകളായ എ, ബി, എബി തുടങ്ങിയ ​ഗ്രൂപ്പുകാർക്ക് ഹൃദയാഘാത സാധ്യത കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഒ രക്ത​ഗ്രൂപ്പുള്ളവരിൽ ഈ സാധ്യത കുറവാണ്.

യുകെ ബയോബാങ്കിൽ എൻറോൾ ചെയ്ത 10,000 ആളുകളിൽ നിന്നുള്ള വിവരങ്ങൾ പരിശോധിച്ചപ്പോൾ 40 മുതൽ 69 വരെ പ്രായമുള്ള രോഗിളാണ് കൂടുതലെന്നും റിപ്പോർട്ട് പറയുന്നു. രോ​ഗ ബാധയുണ്ടായതിന് ശേഷം ഉയർന്ന അപകടസാധ്യത മൂന്ന് വർഷം വരെ നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് പറയുന്നു. വാക്സിൻ എടുത്തവരിൽ ഈ അപകട സാധ്യത കുറവാണ്. എന്നാൽ കാലക്രമേണ വാക്സിന്റെ പ്രതിരോധ ശേഷി കുറഞ്ഞ് വരാൻ സാധ്യതയുണ്ട്. അതിനാൽ ബൂസ്റ്റർ വാക്സിനുകൾ എടുത്താൽ ഇതിനെ മറികടക്കാൻ കഴിഞ്ഞേക്കാമെന്നാണ് ഡോ. ഹൂമാൻ വ്യക്തമാക്കുന്നത്. അതിനായി കൃത്യമായ പരിശോധനകൾ നടത്തി രോ​ഗലക്ഷണങ്ങളേ മുൻ കൂട്ടി കണ്ടെത്താമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

സംസ്ഥാനത്ത് മഴ തുടരും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആണ്. ഇടുക്കി, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ, ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. അടുത്ത നാല് ദിവസത്തിനുള്ളിൽ രാജ്യത്ത്‌ നിന്ന് കാലവർഷം പൂർണ്ണമായും വിടവാങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.

അതേ ദിവസങ്ങളിൽ തന്നെ തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കാനാണ് സാധ്യയുണ്ട്.

തമിഴ്നാടിനു മുകളിലെ ചക്രവാത ചുഴി ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേരളാ തീരത്ത് മൽസ്യബന്ധത്തിന് വിലക്ക് ഉണ്ട്. ഉയർന്ന തിരമാലകൾക്കും, കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് മൽസ്യബന്ധത്തിന് വിലക്കേർപ്പെടുത്തിയത്.

ജാഗ്രത നിർദേശങ്ങൾ

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

Escort Job Sex Duesseldorf Glamouröse Escorts

Agentur- Escort werden!|Werde Agentur-Escort!|Jetzt Agentur-Escort werden!} Im Auftrag einer der größten Escort-Agenturen im deutschsprachigen Raum suchen…

“Leading Casinos En Trait 2024: Plateformes Crédibles Et Rentables

“Leading Casinos En Trait 2024: Plateformes Crédibles Et Rentables! Top 20 Internet Casinos France Content Les…

Verified by MonsterInsights