Blog

ട്രെയിൻ ടിക്കറ്റ് ഓൺലൈൻ ബുക്കിങ്: പുതിയ നിയമങ്ങൾ

ട്രെയിന്‍ ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങുന്നവര്‍ ശ്രദ്ധിക്കുക, പുതിയ നിമയങ്ങള്‍ പ്രാബല്യത്തില്‍ വരുന്നു. മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും വേരിഫൈ ചെയ്താല്‍ മാത്രമേ ഇനി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ. മുന്‍പ് ഇത്തരം വേരിഫിക്കേഷന്‍ രീതികള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, തുടര്‍ച്ചയായി ടിക്കറ്റുകള്‍ക്കായി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഇത്തരം വേരിഫിക്കേഷന്‍ ഇല്ല. ടിക്കറ്റിങ്ങിനായി ഓണ്‍ലൈന്‍ ഉപയോഗിക്കുമ്പോള്‍ നല്‍കുന്ന മൊബൈലിലേക്കും ഇ-മെയ്‌ലിലേക്കും ഒടിപികള്‍ അയയ്ക്കും. ഐആര്‍സിടിസി പോര്‍ട്ടലില്‍ നിന്നും ടിക്കറ്റ് വാങ്ങുന്നതിന് മുമ്പ് ഇത്തരം വേരിഫിക്കേഷന്‍ പ്രക്രിയയ്ക്ക് വിധേയമാകണമെന്നത് ഇപ്പോള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. 

indoor ad

ഇന്ത്യന്‍ റെയില്‍വേയുടെ ഐആര്‍സിടിസിയിലൂടെയാണ് ടിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭിക്കുക. അതിനായി ഇവരുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി ഐആര്‍സിടിസി പോര്‍ട്ടലില്‍ ഒരു ലോഗിന്‍ ഐഡിയും പാസ്‌വേഡും സൃഷ്ടിക്കേണ്ടത് ആവശ്യമാണ്. ഒരു ലോഗിന്‍ പാസ്‌വേഡ് സൃഷ്ടിക്കുന്നതിന്, ഇമെയിലും ഫോണ്‍ നമ്പറും നല്‍കണം. തുടര്‍ന്ന് ഒരു വേരിഫിക്കേഷന്‍ വിന്‍ഡോ ദൃശ്യമാകും. 

afp ad hz

രജിസ്റ്റര്‍ ചെയ്ത ഇമെയിലും മൊബൈല്‍ നമ്പറും ഇവിടെ നല്‍കണം. വെരിഫിക്കേഷന്‍ വിന്‍ഡോയില്‍, വലത് വശത്ത് വെരിഫിക്കേഷനും ഇടതുവശത്ത് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്. ഇമെയില്‍, ഫോണ്‍ നമ്പര്‍ എന്നിവയുള്‍പ്പെടെ വിശദാംശങ്ങള്‍ മാറ്റണമെങ്കില്‍, നിങ്ങള്‍ക്ക് എഡിറ്റ് ഓപ്ഷന്‍ തിരഞ്ഞെടുത്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.

തുടര്‍ന്ന് നിങ്ങള്‍ നല്‍കിയ ഫോണ്‍ നമ്പറിലേക്ക് ഒരു ഒടിപി (വണ്‍ ടൈം പാസ്‌വേഡ്) അയയ്ക്കും. ഇമെയില്‍ ഐഡി ശരിയാണോ എന്ന് വിലയിരുത്താനും ഇത്തരത്തില്‍ ഒരു കണ്‍ഫര്‍മേഷന്‍ സന്ദേശം അയയ്ക്കും. തുടര്‍ന്നു മാത്രമാണ് ടിക്കറ്റിങ്ങിലേക്ക് പോകാനാവുക. ടിക്കറ്റ് ഓണ്‍ലൈനില്‍ വാങ്ങുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കുക.

ഇന്ത്യയിൽ 53000 സ്റ്റാർട്ടപ്പ്, തൊഴിൽ കിട്ടിയത് 5.7 ലക്ഷം പേർക്ക്

മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി അംഗം മനോജ് കിഷോർഭായി കൊടാകാണ് പ്രത്യക്ഷമായും പരോക്ഷമായും സ്റ്റാർട്ടപ്പുകൾ എത്ര പേർക്ക് തൊഴിൽ നൽകി എന്ന് ചോദിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കാണ് അദ്ദേഹം ആവശ്യപ്പെട്ടത്. സ്റ്റാർട്ടപ്പുകളെ പ്രൊമോട്ട് ചെയ്യാൻ കേന്ദ്രസർക്കാർ എന്തൊക്കെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചോദിച്ചു.

 

march102021 copy

വാണിജ്യ വ്യവസായ വകുപ്പ് സഹമന്ത്രി സോം പ്രകാശാണ് മറുപടി നൽകിയത്. ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇന്റസ്ട്രി ആന്റ് ഇന്റേണൽ ട്രേഡ് 52391 സ്റ്റാർട്ടപ്പുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം മറുപടിയിൽ പറഞ്ഞു. 2021 ജൂലൈ 14 വരെ 53 സ്റ്റാർട്ടപ്പുകളുടെ മൂല്യം 1.4 ലക്ഷം കോടിയാണെന്ന് മന്ത്രി പറഞ്ഞു. അര ലക്ഷത്തിലേറെ സ്റ്റാർട്ടപ്പുകൾ രാജ്യത്തെ 5.7 ലക്ഷം പേർക്ക് തൊഴിൽ നൽകിയെന്നും അദ്ദേഹം പറഞ്ഞു. 2016 ലാണ് കേന്ദ്രസർക്കാർ സ്റ്റാർട്ടപ്പ് ഇന്ത്യ പ്രൊജക്ടിന് രൂപം നൽകിയത്. ഈ വർഷം ജനുവരിയിൽ ആയിരം കോടി രൂപ സ്റ്റാർട്ട്അപ്പ് ഇന്ത്യ സീഡ് ഫണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചിരുന്നു.

insurance ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ജീവന്‍മരണ പോരാട്ടത്തില്‍ ഇന്ത്യക്ക് ജയം.

ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ജീവന്‍മരണ പോരാട്ടത്തില്‍ ഇന്ത്യക്ക് ജയം. അയര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് റാണി രാംപാലും സംഘവും തോല്‍പിച്ചത്. ഇന്ത്യയുടെ വിജയഗോള്‍ അവസാന ക്വാര്‍ട്ടറില്‍ 57-ാം മിനുറ്റില്‍ നവ്‌നീത് കൗറിലൂടെ പിറന്നു. ഇക്കുറി ഇന്ത്യന്‍ വനിതകളുടെ ആദ്യ ജയമാണിത്. നേരത്തെ നെതര്‍ലന്‍ഡ്‌സിനോടും ജര്‍മനിയോടും ബ്രിട്ടനോടും പരാജയപ്പെട്ടിരുന്നു. ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ടീമിനായി. 

webzone

നാളെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം. നിലവില്‍ ഇന്ത്യ അ‍ഞ്ചാമതും അയര്‍ലന്‍ഡ് നാലാം സ്ഥാനത്തുമാണ്. ഇന്ത്യ ജയിക്കുകയും ബ്രിട്ടനോട് അയര്‍ലന്‍ഡ് തോൽക്കുകയും ചെയ്‌താൽ ഇന്ത്യക്ക് ക്വാര്‍ട്ടറിലെത്താം.

e bike2
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഇടുക്കി അണക്കെട്ടിൽ ഒരടി കൂടി ജലനിരപ്പ് ഉയർന്നാൽ ആദ്യത്ത ജാഗ്രത പ്രഖ്യാപിക്കും

ഇടുക്കി അണക്കെട്ടിൽ ഒരടി കൂടി ജലനിരപ്പ് ഉയർന്നാൽ ആദ്യത്ത ജാഗ്രത നി‍ർദ്ദേശമായ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും. 2371.52 അടിക്ക് മുകളിലാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.50 അടിയിൽ തുടരുകയാണ്.

dreams 1

ഇടുക്കി അണക്കെട്ടിൻറെ ഇപ്പോഴത്തെ റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് 2372.58 അടിയിലെത്തിയാൽ ആദ്യത്തെ ജാഗ്രത നിർദ്ദേശമായ ബ്ലൂ അലർട്ട് നൽകണം. 2380.50 അടിയിലെത്തിയാൽ റെഡ് അല‍ർട്ട് നൽകിയ ശേഷം ജില്ലാ കളക്ടറുടെ അനുമതിയോടെ ഷട്ടർ ഉയ‍‍‍‍ർത്തി വെള്ളം തുറന്നു വിടണം. മഴയും നീരൊഴുക്കും കുറഞ്ഞതിനാൽ ഷട്ടർ തുറക്കേണ്ടി വരില്ലെന്നാണ് കെഎസ്ഇബി യുടെ കണക്കു കൂട്ടൽ. സംഭരണ ശേഷിയുടെ 65 ശതമാനം വെള്ളമിപ്പോഴുണ്ട്. നിലവിൽ പതിനഞ്ച് ദശലക്ഷം ക്യുബിക് മീ‍റ്റ‍ർ വെള്ളമാണ് ഒഴുകിയെത്തുന്നത്. അഞ്ചു ദിവസം മുമ്പ് ഇത് 41 ദശലക്ഷം ആയിരുന്നു. 

indoor ad

പതിനൊന്ന് ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം മൂലമറ്റം പവർഹൗസിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാനെടുക്കുന്നുണ്ട്. മൂലമറ്റത്ത് വൈദ്യുതോൽപ്പാദനം പൂർണതോതിലാക്കി അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാനുള്ള ശ്രമമാണ് കെഎസ്ഇബി നടത്തുന്നത്. അതിനാൽ ജലനരിപ്പ് ഒരടി ഉയരാൻ ദിവസങ്ങൾ വേണ്ടി വന്നേക്കും. ജൂലൈ 31 ന് പുതിയ റൂൾ കർവ് വരുന്നതോടെ ബ്ലൂ അലർട്ട് ലെവൽ 2375 ആയി ഉയരുമെന്നതു കെഎസ്ഇബിക്ക് ആശ്വാസം നൽകുന്നുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കാൻ തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടു പോകുന്നുണ്ട്. ഇതിനായി വൈഗയിൽ നിന്നും കൂടുതൽ ജലം മധുര ഭാഗത്തേക്ക് തുറന്നു വിടുന്നുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡിന് ശശികുമാര്‍ അര്‍ഹനായി

shashikumar

സംസ്ഥാന സര്‍ക്കാറിന്റെ പ്രഥമ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരമായ ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡിന് ശശികുമാര്‍ അര്‍ഹനായി. ടെലിവിഷന്‍ രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.രണ്ടു ലക്ഷം രൂപയും പ്രശംസാപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.

vimal 4

സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ആണ് ഇക്കാര്യം അറിയിച്ചത്.ണ്ടു ലക്ഷം രൂപയും പ്രശംസാപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. കെ. സച്ചിദാനന്ദന്‍ ചെയര്‍മാനും വെങ്കിടേഷ് രാമകൃഷ്ണന്‍, എസ്. ശാരദക്കുട്ടി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

koottan villa
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പെണ്‍കുട്ടികള്‍ രാത്രി ബീച്ചിലിറങ്ങരുതെന്ന് വിവാദ പരാമര്‍ശവുമായി ഗോവ മുഖ്യമന്ത്രി

പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായ സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി ഗോവ മുഖ്യമന്ത്രി. കുട്ടികളെ സംരക്ഷിക്കല്‍ മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയൊക്കെ രാത്രി പുറത്തുവിടുന്നത് ന്യായീകരിക്കാനാകില്ലെന്നുമാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞത്.

sap 8

ദിവസങ്ങള്‍ക്കു മുന്‍പാണ് പനാജിക്കടുത്തുള്ള ബെനോലിം ബീച്ചില്‍ രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം ഇരുന്ന 14 വയസായ പെണ്‍കുട്ടികളെ പൊലിസുകാരെന്ന വ്യാജേനയെത്തിയ സംഘം ബലാത്സംഗം ചെയ്തത്. ഇതിനു പിന്നാലെ നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനങ്ങള്‍.ഈ പ്രസ്താവന വിവാദത്തിലായതോടെ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. ബി.ജെ.പിയുടെ ഭരണത്തില്‍ ഗോവയില്‍ പ്രതിസന്ധി വര്‍ധിച്ചതായും പ്രതിപക്ഷം ആരോപിച്ചു.

friends travels
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കറ്റാർവാഴ ചെടിയുടെ ചില പ്രധാന ഉപയോഗങ്ങൾ

കറ്റാർ വാഴ ശരാശരി 60-90 സെന്റിമീറ്റർ ഉയരമുള്ള ഒരു ഹ്രസ്വചെടിയുള്ള ചൂഷണ സസ്യമാണ്. കട്ടിയുള്ളതും മാംസളവുമായ ഇലകൾക്ക് പച്ച മുതൽ ചാരപച്ച നിറമുണ്ട്. സൗന്ദര്യവർദ്ധക വ്യവസായം കറ്റാർ വാഴയെ പുനരുജ്ജീവിപ്പിക്കുന്നതിനും രോഗശാന്തി നൽകുന്നതിനും ശാന്തമാക്കുന്നതിനും ഉപയോഗിക്കുന്നു. കേരളത്തിൽ, അത് പേർവിളിച്ചും കത്തര്വജ്ഹ ‘, ‘എന്ന തമിഴ്നാട്ടിലെ സൊഥു കഥജ്ഹൈ‘ , ‘ആന്ധ്ര പ്രദേശിലെ കലബംദഉംഎന്ന് ഘ്രിത്കുമരിഉത്തരേന്ത്യയിൽ. കറ്റാർവാഴയിലെ സ്വാഭാവിക പോഷകങ്ങളുടെ സാന്നിധ്യം ആന്തരികമായും ബാഹ്യമായും ഉപയോഗിക്കാൻ കഴിയുന്ന ഒരു ഹെർബൽ മരുന്നാണ്

pappaya

പുരാതന ഈജിപ്തുകാർ ചെടിയെഅമർത്യതയുടെ പ്ലാന്റ്എന്നാണ് നാമകരണം ചെയ്തത്. ഇത് ലോകമെമ്പാടും കൃഷി ചെയ്യുന്നു. ഷധഗുണങ്ങൾക്ക് പുറമേ, ചെടികൾ തോട്ടക്കാർക്കിടയിൽ പ്രശസ്തമാണ്. കറ്റാർവാഴയ്ക്ക് ഇലകളിൽ വെള്ളം സംഭരിക്കാൻ കഴിയും, അതിനാൽ മഴ കുറഞ്ഞതോ വരണ്ടതോ ആയ പ്രദേശങ്ങളിൽ ഇത് നിലനിൽക്കും

webzone

കറ്റാർ വാഴ സസ്യങ്ങൾ പരിപാലിക്കാൻ വളരെ എളുപ്പമാണ്. മിക്കവാറും എല്ലാ ഇൻഡോർ കാലാവസ്ഥയിലും  ഇവ വളരുന്നു. മറ്റെല്ലാ ദിവസവും ഇത് നനയ്ക്കുക, നിങ്ങൾ അത് അമിതമായി നനയ്ക്കുന്നില്ലെന്ന് ഉറപ്പാക്കുക. ഒരു പുതിയ ചെടി വളർത്തുന്നതിന് പ്ലാന്റിൽ നിന്നുള്ള ഓഫ്‌ഷൂട്ടുകൾ എളുപ്പത്തിൽ തയ്യാറാക്കാം.

FAIMOUNT

കറ്റാർവാഴ ചെടിയുടെ  ചില പ്രധാന ഉപയോഗങ്ങൾ

ചർമ്മത്തിന് നല്ലതാണ്

വരണ്ട ചർമ്മം, സൗന്ദര്യവർദ്ധക രോഗങ്ങൾ, തലയോട്ടി, മുടി എന്നിവ പോലുള്ള വിവിധ ചർമ്മ പ്രശ്നങ്ങൾക്കുള്ള പ്രകൃതിദത്ത പരിഹാരങ്ങളിലൊന്നാണ് കറ്റാർവാഴ. ഇത് സ്വാഭാവിക ദുർബലമായ ഒന്നായി ഉപയോഗിക്കാം, ഇത് പൊള്ളൽ, സോറിയാസിസ്, ബഗ് കടിയ് എന്നിവയ്ക്കും വിഷയമായി പ്രയോഗിക്കുന്നു.

GLOBAL HEADER AD

മുടി കൊഴിച്ചിലും താരനും എതിരായി

പുരാതന കാലം മുതൽ കറ്റാർവാഴ മുടി കൊഴിച്ചിലിന്റെ ചികിത്സയ്ക്കായി ഉപയോഗിച്ചിരുന്നു. ഈ ചെടിയുടെ അവശ്യ എൻസൈമുകളുടെ സാന്നിധ്യം മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും തലയോട്ടിയിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. തലയോട്ടിയിലെ വരൾച്ച ഇല്ലാതാക്കുന്നതിനും അതുവഴി താരൻ നീക്കം ചെയ്യുന്നതിനും കറ്റാർ വാഴ സത്തിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയും. ഇത് തലയോട്ടിയിൽ ഈർപ്പമുള്ളതാക്കുകയും താരൻ മുതൽ വരണ്ടതും ചൊറിച്ചിലും അനുഭവപ്പെടുകയും ചെയ്യും.

e bike2

പൊള്ളലിനെതിരെ ഫലപ്രദമാണ്

കറ്റാർ വാഴ ചെടിയുടെ ജ്യൂസ് ഉപയോഗിക്കുന്നത് പൊള്ളലേറ്റതിനുള്ള സ്വാഭാവിക ചികിത്സയാണ്, പൊള്ളലേറ്റതിന് ജ്യൂസ് പ്രയോഗിച്ച് കറ്റാർ വാഴ ഉപയോഗിച്ച് പൊള്ളലേറ്റ ചികിത്സിക്കുക. പൊള്ളലേറ്റ മുറിവുകൾ ഭേദമാക്കാൻ ഇല പൾപ്പ് ഉപയോഗിക്കുന്നു.

koottan villa

അലർജിയ്ക്ക് മഞ്ഞൾ തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ പ്രകൃതിദത്തമായ ആൻറി-ഇൻഫ്ലമേറ്ററി സംയുക്തം അലർജി മൂലമുണ്ടാകുന്ന ശ്വാസകോശത്തിലെ തിരക്ക് ഒഴിവാക്കാൻ സഹായിക്കുന്നു.
ശരീരത്തിൽ ഉൽ‌പാദിപ്പിക്കപ്പെടുന്ന ഹിസ്റ്റാമൈനുകളുടെ പ്രതിപ്രവർത്തനങ്ങളെ പ്രതിരോധിക്കുന്നതിലൂടെ മഞ്ഞൾ ഹൈപ്പർസെൻസിറ്റീവ് പ്രതികരണങ്ങൾ കുറയ്ക്കുന്നു.
മഞ്ഞളിന്റെ ആന്റി-ഇൻഫ്ലമേറ്ററി പ്രോപ്പർട്ടി അലർജി മൂലമുണ്ടാകുന്ന വീക്കം തടയുന്നു

FAIRMOUNT

മദ്യം റൂട്ട്, ബോസ്വെലിയ എക്സ്ട്രാക്റ്റ്, കുർകുമിൻ (മഞ്ഞൾ) തുടങ്ങിയ സൂപ്പർ herbsഷധസസ്യങ്ങളുടെ മിശ്രിതം അലർജിക്ക് വളരെ ഫലപ്രദമായ ചികിത്സയാണ്.
അലർജി മൂലമുണ്ടാകുന്ന ല്യൂക്കോട്രിയനുകളുടെ പ്രവർത്തനം അടിച്ചമർത്താൻ മഞ്ഞൾ സഹായിക്കുന്നു. ല്യൂക്കോട്രൈനുകൾ ബ്രോങ്കോ-കൺസ്ട്രക്ഷൻ ഉണ്ടാക്കുന്നു

afp ad hz

, ഇത് ആസ്ത്മയ്ക്കും മറ്റ് നിരവധി ശ്വാസകോശ രോഗങ്ങൾക്കും കാരണമാകുന്നു.
മഞ്ഞൾ വിട്ടുമാറാത്തതും നിശിതവുമായ അലർജിയെ ചികിത്സിക്കും.
മുകളിൽ സൂചിപ്പിച്ചതുപോലെ മഞ്ഞൾ അലർജിക്കെതിരായ ശക്തമായ പ്രകൃതി പോരാളിയാണ്. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ മഞ്ഞൾ അവതരിപ്പിക്കുന്നത് നിങ്ങളുടെ ശരീരത്തിന് അലർജികൾക്കെതിരെ ശക്തമായ പ്രതിരോധശേഷി വളർത്താൻ സഹായിക്കും..

dreamz ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പി എഫ് എം എസ്, സ്റ്റേറ്റ് നോഡൽ അക്കൗണ്ട് നടപ്പാക്കൽ; കേരളത്തിന് ഒന്നാം സ്ഥാനം

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ധനവിനിയോഗവും മേൽനോട്ടവും പൂർണ്ണമായും പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം, സ്റ്റേറ്റ് നോഡൽ അക്കൗണ്ട് മുഖേന ചിലവഴിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന ബഹുമതി കേരളം കരസ്ഥമാക്കിയെന്ന് തദ്ദേശസ്വയം ഭരണ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. സംസ്ഥാനത്തിന് ഇത് സംബന്ധിച്ച് അറിയിപ്പ് കിട്ടിയതായും അമൃത് പദ്ധതി വഴിയാണ് നേട്ടം കൈവരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ പ്രകാരം കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പദ്ധതി വിഹിതം ചെലവഴിക്കുന്നത് പി എഫ് എം എസ് മുഖേനയാകണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. രണ്ട് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പണമിടപാടുകൾ സംബന്ധിച്ച വിവരങ്ങളും ചിലവുകളുടെ ക്രോഡീകരിച്ച വിവരങ്ങളും വിവിധ തലങ്ങളിലുള്ള പദ്ധതി നിർവഹണ ഏജൻസികളുടെ ധനവിനിയോഗ വിവരങ്ങളും ഗുണഭോക്താക്കൾക്ക് നേരിട്ട് പണം കൈമാറുന്നതിനുള്ള സൗകര്യങ്ങളുമൊക്കെ ലഭ്യമാക്കുന്ന വെബ് പോർട്ടലാണ് പി എഫ് എം എസ് സംവിധാനം.

pappaya1

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സിന്റെ നിയന്ത്രണത്തിലാണ് പി എഫ് എം എസ് പോർട്ടൽ. കേന്ദ്ര സർക്കാരിന്റെ നിർദേശമനുസരിച്ച് ഒമ്പത് അമൃത് നഗരങ്ങളിലും പദ്ധതി ചെലവുകൾ പൂർണമായും പി എഫ് എം എസ് വഴിയാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു.
അമൃത് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന സ്റ്റേറ്റ് മിഷൻ മാനേജ്മെന്റ് യൂണിറ്റ് മുഖേനയാണ് സംസ്ഥാനം നേട്ടം കൈവരിച്ചത്. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അമൃത് മിഷൻ ഡയറക്ടർ രേണുരാജിനെയും മറ്റ് ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു.

SAP
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കോവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധി നേരിടാൻ ബാങ്കുകൾ കൂടുതൽ സഹകരിക്കണം: മുഖ്യമന്ത്രി

കോവിഡ് മഹാമാരി സമ്പദ്ഘടനയിൽ സൃഷ്ടിക്കുന്ന പ്രതിസന്ധി നേരിടാൻ ബാങ്കുകൾ കൂടുതൽ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അസംഘടിത മേഖലയിൽ കോവിഡ് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ 2021 മേയിൽ മാസം പ്രഖ്യാപിച്ച പാക്കേജിൽ മാർച്ച് 31 ന് എൻ.പി.എ അല്ലാത്ത അക്കൗണ്ടുകളും 25 കോടിയിൽ താഴെ വായ്പ എടുത്തിട്ടുള്ളവർക്കുമാണ് ഇളവുകൾ. കോവിഡ് ഒന്നാം തരംഗത്തിലും അതിനു മുമ്പുള്ള പ്രകൃതി ദുരന്തങ്ങളാലും വലിയ രീതിയിൽ ബാധിക്കപ്പെട്ട ആളുകൾക്കും സ്ഥാപനങ്ങൾക്കും ഉപാധികളില്ലാതെ 2021 ഡിസംബർ 31 വരെ പലിശയും പിഴപ്പലിശയും ഇളവ് ചെയ്ത് മൊറട്ടോറിയം പ്രഖ്യാപിക്കാൻ കേന്ദ്ര ധനകാര്യമന്ത്രിയോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

eldho

കേന്ദ്ര സർക്കാർ ആത്മനിർഭർ പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്‌കീമിന്റെ വകയിരുത്തൽ 4.5 ലക്ഷം കോടിയായി  ഉയർത്തിയിട്ടുണ്ട്. ഈ പരിപാടിക്ക് പരമാവധി പ്രചരണം നൽകാൻ ബാങ്കുകൾ ശ്രമിക്കണം. വ്യാപാര സമൂഹത്തിന് ഇതിൽ നിന്നും സഹായം ലഭ്യമാക്കണം.
പി.എം. കിസാൻ പരിപാടിയിൽ 37 ലക്ഷം കർഷകർ കേരളത്തിൽ നിന്നുണ്ട്. എല്ലാ കർഷകർക്കും ക്ഷീര കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ഈ പദ്ധതികളുടെ കവറേജ് നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. സംസ്ഥാന സർക്കാരിന്റെ കാർഷിക വികസന പരിപാടിയുടെ ഭാഗമായി പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി ചെയ്യുന്നവർക്കും കാർഷിക വായ്പ അനുവദിക്കണം.
വിളവെടുപ്പിനുശേഷമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് കാർഷിക പശ്ചാത്തല സൗകര്യ ഫണ്ട് പ്രകാരം ബാങ്കുകൾ അർഹരായവർക്ക് സഹായം നൽകണം. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 100 ദിന പരിപാടിയുടെ ഭാഗമായി കാർഷിക ഉൽപ്പാദന സംഘടനകൾ രൂപീകരിക്കാൻ കൃഷി വകുപ്പ് മുന്നോട്ടുവന്നിട്ടുണ്ട്. ഇവയ്ക്കും ഉദാരമായ സഹായം നൽകണം.

ashli

ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ആവശ്യമായ വായ്പാ സഹായം ബാങ്കുകൾ ലഭ്യമാക്കണം. കശുവണ്ടി വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് സഹായകരമായ സമീപനം കാലതാമസമില്ലാതെ ഉണ്ടാകണം. കുടുംബശ്രീ മുഖേന പലിശ സർക്കാർ നൽകി കുടുംബശ്രീ മുഖേന വിതരണം ചെയ്യുന്ന വായ്പകളുടെ കാര്യത്തിൽ ബാങ്കുകൾ അനുകൂല സമീപനം സ്വീകരിക്കണം. സർഫാസി നിയമപ്രകാരം ജപ്തി നടപടികൾ നേരിടുന്നവർക്ക് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ ബാങ്കുകൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ ധനമന്ത്രി കെ. എൻ. ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിംഗ്, എസ്.എൽ.ബി.സി. പ്രതിനിധികൾ, വിവിധ ബാങ്ക് മേധാവികൾ എന്നിവർ പങ്കെടുത്തു.

webzone
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights