Blog

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനം:

പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ ഡിപ്ലോമാ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ സ്‌പെഷ്യൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈൻ മുഖേനയോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ജുലൈ രണ്ട് വരെ നിർദ്ദിഷ്ട ഫീസ് അടയ്ക്കാം. ഫീസ് അടക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. ഫീസ് അടച്ചവർ അലോട്ട്്‌മെന്റ് മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജുകളിൽ ജൂലൈ ആറിനകം അഡ്മിഷൻ എടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2560363, 64.

കർഷകർക്ക് മാസംതോറും പെൻഷൻ ഉറപ്പുനൽകുന്ന കേരള കർഷക ക്ഷേമനിധി ബോർഡിൽ അംഗത്വം നേടാം

കർഷകർക്ക് മാസംതോറും പെൻഷൻ ഉറപ്പുനൽകുന്ന കേരള കർഷക ക്ഷേമനിധി ബോർഡിൽ അംഗത്വം നേടാം ജൂലൈ രണ്ടാം വാരം മുതൽ ഓൺലൈനിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ് . ബോർഡിന്റെ വെബ്‌പോർട്ട് അതുപോലെ വെബ്സൈറ്റ് എന്നിവ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അക്ഷയകേന്ദ്രം വഴിയും അപേക്ഷ സമർപ്പിക്കാവുന്നതാണ്. വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ താഴെ ഉള്ളവർക്കായിരിക്കും അപേക്ഷിക്കുവാൻ സാധിക്കുക.പ്രായം 18 നും 55 നും മദ്ധ്യേയുള്ള 3 വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവന മാർഗമായി സ്വീകരിച്ച മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗമല്ലാത്ത കർഷകർക്ക് ഈ ക്ഷേമനിധി ബോർഡിൽ അംഗമാകാം . 5 സെന്റിൽ ഏറെയും 15 ഏക്കറിൽ താഴെയും സ്വന്തമോ പാട്ടത്തിനെടുത്തതോ ആയ ഭൂമി ഉണ്ടായിരിക്കേണ്ടതാണ്. 5 വർഷത്തിൽ കുറയാതെ അംശാദായം അടക്കുന്നവർക്ക് 60 തികയുമ്പോൾ അംശാദായത്തിന്റെയും വർഷത്തിന്റെയും അടിസ്ഥാനത്തിലാകും പെൻഷൻ ലഭിക്കുക. 25 വർഷത്തെ അംശാദായം അടച്ചവർക്ക് ഒറ്റത്തവണ നിശ്ചിത തുക ലഭിക്കും എന്നുള്ളതും ഇതിന്റെ പ്രത്യേകതയാണ്.
കുറഞ്ഞ അംശാദായം പ്രതിമാസം 100 രൂപ. അത് പോലെ സർക്കാർ വിഹിതമായി 250 രൂപ അടക്കും . അംശാദായം എത്ര തുക വേണമെങ്കിലും അടക്കാവുന്നതാണ്. ഇതിലെ അംഗങ്ങൾക്കെല്ലാം ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കും എന്നുള്ള ഒരു പ്രത്യേകത കൂടി ഉണ്ട്

koottan villa

3500 കോടി നിക്ഷേപ പദ്ധതിയിൽ നിന്ന് കിറ്റക്സ് പിന്മാറുന്നു, സർക്കാർ പരിശോധന നടത്തി ദ്രോഹിക്കുന്നുവെന്ന് സാബു

കൊച്ചി: സംസ്ഥാന സർക്കാരുമായി ചേർന്നുള്ള 3,500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും പിന്മാറുന്നുവെന്ന് കിറ്റെക്സ്. കഴിഞ്ഞ വർഷം നിക്ഷേപ സംഗമത്തിൽ സർക്കാരുമായി ഒപ്പു വെച്ച ധാരണ പത്രത്തിൽ നിന്നും പിൻമാറുകയാണെന്ന് എംഡി സാബു ജേക്കബ് അറിയിച്ചു. ഒരു അപ്പാരൽ പാർക്കും 3 വ്യവസായ പാർക്കും തുടങ്ങാമെന്നായിരുന്നു ധാരണ. ഇതിൽ നിന്നാണ് പിന്മാറ്റം. കിറ്റെക്സിൽ നടന്ന സർക്കാർ വകുപ്പുകളുടെ പരിശോധനകളിൽ പ്രതിഷേധിച്ചാണ് കമ്പനി പുറകോട്ട് പോകുന്നത്. ഒരു മാസത്തിനുള്ളിൽ പരിസ്ഥിതി, തൊഴിൽ, തുടങ്ങി വിവിധ വകുപ്പുകളുടെ 11 പരിശോധനകളാണ് കിറ്റെക്സ് കമ്പനിയിൽ നടന്നതെവന്നാണ് പത്രക്കുറിപ്പിൽ ആരോപിക്കുന്നത്. 

sap feb 13 2021

നിലവിലെ വ്യവസായം പോലും മുന്നോട്ടുകൊണ്ടുപോകാനാകാത്ത സ്ഥിതിയാണെന്നും ഇങ്ങനെയെങ്കിൽ കേരളത്തിൽ പുതിയ സംരംഭം തുടങ്ങാൻ ആരും വരില്ലെന്നും പത്രക്കുറിപ്പിൽ പറയുന്നു. താൻ രാഷ്ട്രീയത്തിലിറങ്ങിയതിന്റെയും പ്രധാനമുന്നണികൾക്കെതിരെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെയും പ്രതികാരമാണ് ഈ പരിശോധനകളെന്ന് സാബു ജേക്കബ് ആരോപിച്ചു. 

സർക്കാർ വകുപ്പുകൾ തുടർച്ചയായി പരിശോധനകൾ നടത്തി. ഒരു മാസത്തിനിടെ വിവിധ വകുപ്പുകളുടെ 11 പരിശോധനയാണ് കിറ്റക്സിൽ നടന്നത്. ഇതുവരെ നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ല. പരിശോധനകളുടെ വിവരങ്ങളോ ഏത് വകുപ്പാണ് പരിശോധന നടത്തുന്നതെന്നോ തങ്ങൾ അറിയില്ലെന്നും ചില ഓൺലൈൻ മാധ്യമങ്ങളിലൂടെയാണ് താനടക്കം വിവരങ്ങളറിയുന്നതെന്നും കിറ്റക്സ് എംഡി സാബു ഏഷ്യാനെറ്റിനോട് പ്രതികരിച്ചു. 

താൻ രാഷ്ട്രീയത്തിലിറങ്ങിയതിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെയും പ്രതികാരമായാണ് തന്റെ കമ്പനിയിൽ മാത്രം ഇത്രയേറെ പരിശോധന നടക്കുന്നതെന്നും കുന്നത്ത് നാട് എംഎൽഎയാണ് ഇതിന് നേതൃത്വം നൽകുന്നതെന്നും സാബു ആരോപിച്ചു.  വ്യവസായത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കിറ്റക്സ് കമ്പനി പരിശോധനകൾക്ക് എതിരല്ല. എന്താണ് പ്രശ്നമെന്ന് അറിയിച്ചാൽ അത് പരിഹരിക്കാൻ ശ്രമിക്കും.എന്നാൽ പ്രശ്നങ്ങളറിയിക്കാൻ പോലും തയ്യാറാകുന്നില്ല. മാനസികമായി പീഡിപ്പിക്കുന്ന രീതിയാണ് നടത്തുന്നുവെന്നും സാബു ആരോപിച്ചു. 

ടിപിആര്‍ ഉയര്‍ന്നുതന്നെ; നാല് മേഖലകളായി തിരിച്ച് നിയന്ത്രണം തുടരും, ടിപിആര്‍ 18 ന് മേല്‍ 80 പ്രദേശങ്ങള്‍

ടിപിആര്‍ കുറയാത്തത് ​ഗൗരവമായ പ്രശ്നമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടിപിആറിന്‍റെ അടിസ്ഥാനത്തില്‍ നാല് മേഖലകളായി തിരിച്ച് നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.165 പ്രദേശങ്ങളിലാണ് ടിപിആ‍ർ ആറ് ശതമാനത്തിന് താഴെയുള്ള എ വിഭാ​ഗം. ടിപിആർ ആറിനും 12നും ഇടയിലുള്ള ബി വിഭാ​ഗത്തിൽ 473 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ടിപിആർ 12നും 18നും ഇടയിലുള്ള 316 പ്രദേശങ്ങൾ സി വിഭാ​ഗത്തിലുണ്ട്. 80 ഇടത്ത് ടിപിആ‍ർ 18 (ഡി വിഭാഗം) ശതമാനത്തിന് മുകളിലാണ്. ഈ വിഭാഗീകരണം അടിസ്ഥാനമാക്കി ആയിരിക്കും നാളെ മുതൽ ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് നിയന്ത്രണം നടപ്പാക്കുക. 

hill monk ad

കൊവിഡ് ബാധിതരുടെ ബാങ്ക് ലോണുകളിലെ ജപ്തി നടപടികൾ താത്കാലികമായി നി‍ർത്തിവയ്ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബസുകളിൽ പരിധിയിൽ കൂടുതൽ യാത്രക്കാ‍ർ ഉണ്ടാവാന്‍ പാടില്ല. അന്തർസംസ്ഥാന യാത്രികർ കൊവിഡ് നെ​ഗറ്റീവ സർട്ടിഫിക്കറ്റ് കരുതണമെന്ന നിർദേശം അനുസരിച്ച് എയർപോർട്ടിൽ ഫലപ്രദമായ പരിശോധനാ സൗകര്യമുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും അതിർത്തി ചെക്ക് പോസ്റ്റുകളിലും ഇതേ നിലയിൽ പരിശോധന കർശനമാക്കും. ഹോം സ്റ്റേക്കൾ, സർവ്വീസ് വില്ലകൾ,​ ഗൃഹശ്രീ യൂണിറ്റുകൾ, ഹൗസ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, ടൂർ ഓപ്പറേറ്റർമാർ, ടൂറിസ്റ്റ് ​ഗൈഡുമാർ, ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർ എന്നിവരെ 18+ പ്രായവിഭാ​ഗത്തിലെ മുൻ​ഗണനാപട്ടികയിലേക്ക് മാറ്റും.

ബഷീർ ബാല്യകാലസഖി പുരസ്കാരം ബി.എം. സുഹറയ്ക്കും ബഷീർ അമ്മ മലയാളം പുരസ്കാരം വി.എം.ഗിരിജയ്ക്കും.

തലയോലപ്പറമ്പ് : വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മനാട് കേന്ദ്രീകരിച്ച് ഇരുപത്തിയേഴ് വർഷമായി പ്രവർത്തിക്കുന്ന വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി മലയാള ഭാഷയ്ക്ക് സമഗ്ര സംഭാവന നൽകി വരുന്നവർക്ക് ബഷീർ കൃതിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള ബഷീർ ബാല്യകാലസഖി പുരസ്കാരത്തിന് പ്രശസ്ത എഴുത്ത്കാരി ബി.എം. സുഹറയും ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ നൽകുന്ന ബഷീർ അമ്മ മലയാളം പുരസ്കാരത്തിന് പ്രശസ്ത കവയത്രി വി.എം.ഗിരിജയും അർഹരായി.

 

പ്രശസ്തിപത്രവും ഫലകവും 10001 രൂപ ക്യാഷ് അവാർഡുമാണ് രണ്ടു പുരസ്കാരങ്ങൾക്കും നൽകുന്നത്. ഭരത് ഭവൻ സെക്രട്ടറിയും നാടക-ചലച്ചിത്ര സംവിധായകനും മായ പ്രമോദ് പയ്യന്നൂർ ചെയർമാനും തിരകഥാകൃത്തും ചലച്ചിത്ര സംവിധായകരുമായ ഡോ.എം.എ.റഹ്മാൻ, ബി.ഉണ്ണികൃഷ്ണൻ , സാഹിത്യകാരൻമാരായ കെ.വി. മോഹൻ കുമാർ, കിളിരൂർ രാധാകൃഷ്ണൻ , മാധ്യമ പ്രവർത്തകരായ ഡോ. പോൾ മണലിൽ, എം. സരിത മോഹനവർമ്മ, ഡോ. യു. ഷംല , ഡോ.എസ്. ലാലി മോൾ, ഡോ.അംബിക. എ. നായർ എന്നാവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. കോവി ഡ് മഹാമാരി കുറയുന്നതോടു കൂടി പുരസ്കാരങ്ങൾ തലയോലപ്പറമ്പിൽ വച്ച് നൽകുമെന്ന് ബഷീർ സ്മാരക സമിതി വൈസ് ചെയർമാൻ മോഹൻ.ഡി.ബാബുവും ജനറൽ സെക്രട്ടറി പി.ജി. ഷാജി മോനും ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ ചെയർപേഴ്സൺ ഡോ.എസ്. ലാലി മോളും അറിയിച്ചു.

achayan ad

കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ: 72 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീയിൽ ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ 72 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാർ/അർദ്ധ സർക്കാർ ജീവനക്കാർക്കാണ് അപേക്ഷിക്കാനാകുന്നത്. തിരുവനന്തപുരത്തുള്ള സംസ്ഥാന മിഷൻ ഓഫീസിലേക്ക് പ്രോഗ്രാം ഓഫീസർ/ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ എന്ന തസ്തികയിലേക്ക് ആറ് ഒഴിവുകളാണുള്ളത്. കുടുംബശ്രീ ജില്ലാതല ഓഫീസുകളിലേക്ക് ജില്ലാ മിഷൻ കോർഡിനേറ്റർമാർ (ആകെ 14 ഒഴിവുകൾ), അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാർ (ആകെ 52 ഒഴിവുകൾ) തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നിശ്ചിത യോഗ്യതയുള്ള വനിതാ ജീവനക്കാർക്ക് മുൻഗണനയുണ്ട്. വിശദമായ വിജ്ഞാപനങ്ങൾ കുടുംബശ്രീയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ കരിയേഴ്‌സ് വിഭാഗത്തിൽ  (www.kudumbashree.org/careers)  ലഭ്യമാണ്.

ഫോട്ടോ ജേർണലിസം കോഴ്‌സ്: സ്‌പോട്ട് അഡ്മിഷൻ

കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ്സെന്ററിൽ നടത്തുന്ന ഫോട്ടോ ജേർണലിസം കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 30ന് ഓൺലൈനായി നടത്തും. അപേക്ഷ അയച്ച് ആദ്യ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ കഴിയാത്തവർക്കും പുതിയതായി അപേക്ഷിക്കുന്നവർക്കും പങ്കെടുക്കാം.
തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്ന് മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 25000 രൂപയാണ് ഫീസ്. പ്ലസ് ടു ആണ് വിദ്യാഭ്യാസയോഗ്യത.
ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് വിളിക്കേണ്ട നമ്പർ: 0484 2422275, 9447225524.

അധ്യാപക നിയമന ഉത്തരവ് ലഭിച്ചവർക്ക് ജോലിയിൽ പ്രവേശിക്കാം

സ്‌കൂൾ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടൻ ജോലിയിൽ പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനം. സ്‌കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
യോഗത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിംഗ്,  പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡയറക്ടർ ജനറൽ ഓഫ് എഡ്യുക്കേഷൻ കെ ജീവൻ ബാബു തുടങ്ങിയവർ പങ്കെടുത്തു.

ആറാം വയസിൽ വീട്ടുപണിക്കിറങ്ങിയ കുട്ടി, ബാലവേലകളിൽ നിന്നും ഇതുവരെ രക്ഷിച്ചത് 9000 കുട്ടികളെ

ആറാമത്തെ വയസിലാണ് മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ നിന്നുള്ള അനുരാധ ഭോസ്ലെ അമ്മയ്ക്കൊപ്പം വിവിധ വീടുകളില്‍ അടുക്കളപ്പണിക്ക് പോയിത്തുടങ്ങിയത്. വീട്ടിലെ അവസ്ഥ അതായിരുന്നു. അത്യാവശ്യം ഭക്ഷണം കഴിക്കാനുള്ള വക അമ്മയും അച്ഛനും സമ്പാദിച്ചുവെങ്കിലും മറ്റെന്തിനെങ്കിലുമുള്ള പണം കിട്ടിയിരുന്നില്ല. വീട്ടുജോലിക്ക് പോകുന്ന വീട്ടിലെ കുഞ്ഞുങ്ങള്‍ യൂണിഫോം ധരിച്ച് പുസ്തകങ്ങളുമായി സ്കൂളിലേക്ക് പോകുന്നത് അവള്‍ വേദനയോടെ നോക്കിനിന്നു. ജീവിതം തന്നോട് മാത്രം എന്താണിങ്ങനെ എന്ന് അവളപ്പോള്‍ ചിന്തിച്ചിരുന്നു. 

 

ഒരിക്കല്‍ അവള്‍ ധൈര്യം സംഭരിച്ച് അവള്‍ക്കും സ്കൂളില്‍ പോകാനാശയുണ്ട് എന്ന് ആ വീട്ടുകാരനോട് പറഞ്ഞു. അദ്ദേഹം അവളെ പഠിപ്പിക്കാമെന്നും പഠനം സ്പോണ്‍സര്‍ ചെയ്യാമെന്നും സമ്മതിച്ചു. വിദ്യാഭ്യാസമാണ് അനുരാധയുടെ ജീവിതം മാറ്റിമറിച്ചത്. അതിന് പലരും അവളെ സഹായിച്ചിട്ടുണ്ട്. ഓരോ ക്ലാസിലും ഡിസ്റ്റിംഗ്ഷന്‍ വാങ്ങാനായി അവള്‍ കഠിനപ്രയത്നം തന്നെ നടത്തി. മകളുടെ പഠനത്തിലെ മിടുക്ക് കണ്ടപ്പോഴാണ് വിവാഹത്തിനും അപ്പുറം പെണ്‍കുട്ടികള്‍ക്ക് ജീവിതത്തിലെന്തെങ്കിലും ചെയ്യാനുണ്ട് എന്ന് അവളുടെ അമ്മ തിരിച്ചറിയുന്നത് പോലും. 

sap1

1984 -ല്‍ അവളുടെ ബോര്‍ഡ് എക്സാം നടക്കുന്ന സമയം. ഫീസടക്കാനുള്ള 45 രൂപ നല്‍കുന്നത് ഒരു കര്‍ഷകനാണ്. അത്രയും വലിയ തുക തിരിച്ച് നല്‍കാനില്ലാതെ അവള്‍ പാടത്ത് പണിയെടുത്തു. ആറാം ദിവസം അവളുടെ അധ്വാനവും സമര്‍പ്പണവും തിരിച്ചറിഞ്ഞ കര്‍ഷകന്‍ മുഴുവന്‍ തുകയും നല്‍കി കരാര്‍ സമയം കഴിയുന്നതിന് മുമ്പ് തന്നെ പോവാനനുവദിച്ചു. 

സോഷ്യല്‍ വര്‍ക്കിലാണ് അവര്‍ ബിരുദാനന്തരബിരുദം നേടിയത്. 1990 -കളിൽ ബജാജ് ഓട്ടോ കമ്പനിയുടെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിൽ ജോലി ആരംഭിച്ചു. തുടർന്ന് വെരാല ഡവലപ്മെന്റ് സൊസൈറ്റിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. കഴിഞ്ഞ 24 വർഷമായി, ബാലവേല, സ്ത്രീ ശിശുഹത്യ, മനുഷ്യക്കടത്ത് തുടങ്ങിയവയ്ക്കെതിരെ പോരാടുന്ന അവാനി എന്ന എൻ‌ജി‌ഒയിൽ പ്രവർത്തിക്കുന്നു അനുരാധ.

കുട്ടികളെ ബാലവേലയില്‍ നിന്നും കടത്തില്‍ നിന്നും രക്ഷിക്കുന്നത് കൂടാതെ അവയ്ക്കെതിരെ അവബോധം വളര്‍ത്താനുള്ള നിരവധി പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തു. 1995 -ൽ ഒരു ഇഷ്ടികക്കളത്തിലായിരുന്നു അവളുടെ ആദ്യത്തെ രക്ഷാപ്രവർത്തനം. ഏഴിനും 15 -നും ഇടയിൽ പ്രായമുള്ള 11 കുട്ടികളെ അന്ന് രക്ഷപ്പെടുത്തി. കുട്ടികൾ ദിവസവും 12 മണിക്കൂർ ജോലി ചെയ്യുകയും തലയിൽ ഇഷ്ടികകൾ ചുമക്കുകയും ചെയ്യുകയായിരുന്നു അവിടെ. പിന്നീടും നിരവധി രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളായായി. അനവധി കുട്ടികളെ രക്ഷപ്പെടുത്തി. അവരെ ഒന്നുകിൽ അവനിയുടെ അഭയകേന്ദ്രങ്ങളിലോ അല്ലെങ്കിൽ മാതാപിതാക്കളുടെ അടുത്തോ എത്തിച്ചു. പലവീട്ടിലെയും ദാരിദ്ര്യം കാരണം കുഞ്ഞുങ്ങൾ വീണ്ടും പണിക്കിറങ്ങി. 

എന്നാൽ, ആ കുട്ടികളുടെ വിദ്യാഭ്യാസം കൂടി അവരുറപ്പാക്കി. പല കുട്ടികളും പഠിച്ച് വിവിധ ജോലികളിൽ പ്രവേശിച്ചു. ഇന്ന് ഈ മഹാമാരിയുടെ പുതുകാലത്ത് കുട്ടികൾക്ക് ഡിജിറ്റലായിട്ടുള്ള പഠനസൗകര്യം ഉറപ്പ് വരുത്താനുള്ള പരിശ്രമത്തിലാണ് അനുരാധ. 

റിലീസിംഗില്‍ റെക്കോര്‍ഡ് ഇടാന്‍ ‘മരക്കാര്‍’; കേരളത്തിലെ മുഴുവന്‍ തിയറ്ററുകളിലും റിലീസ്, മൂന്നാഴ്ച ‘ഫ്രീ-റണ്‍’

റിലീസിംഗില്‍ റെക്കോര്‍ഡ് ഇടാന്‍ പ്രിയദര്‍ശന്‍റെ ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം’. എണ്ണത്തില്‍ അറുനൂറിലേറെ വരുന്ന കേരളത്തിലെ മുഴുവന്‍ തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യാനാണ് ആലോചന. കൊവിഡ് ആദ്യ തരംഗത്തിനുശേഷം തിയറ്ററുകള്‍ തുറന്നപ്പോഴത്തേതുപോലെ 50 ശതമാനം പ്രവേശനമാണ് ഇത്തവണയും സിനിമാമേഖല മുന്നില്‍ കാണുന്നത്. 

മരക്കാര്‍ പോലെ വലിയ ബജറ്റ് ഉള്ള ഒരു ചിത്രം അത്തരത്തില്‍ പ്രദര്‍ശിപ്പിച്ചാല്‍ മുടക്കുമുതല്‍ തിരിച്ചുപിടിക്കാനാവില്ല എന്നാണ് നിര്‍മ്മാതാവിന്‍റെ വിലയിരുത്തല്‍. തിയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യ റിലീസ് ആയി മരക്കാര്‍ എത്തിയാല്‍ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന് (ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള) എന്ത് സഹായമാണ് ചെയ്യാനാവുക എന്ന തരത്തില്‍ നിര്‍മ്മാതാവിന്‍റെ ഭാഗത്തുനിന്ന് അന്വേഷണം ഉണ്ടായി.

hill monk ad

“മൂന്നാഴ്ചയാണ് മരക്കാറിന് ഫ്രീ-റണ്‍ കൊടുത്തിരിക്കുന്നത്. അത് നമ്മുടെ സംഘടനയിലെ അംഗങ്ങളായ തിയറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടിട്ടാണ്. അവര്‍ക്ക് മരക്കാര്‍ മതി. അതിനു പകരം മറ്റേതെങ്കിലും സിനിമ പ്രദര്‍ശിപ്പിക്കാന്‍ തല്‍ക്കാലം അവര്‍ തയ്യാറല്ല. കാരണം ഇത്രത്തോളം ടൈറ്റില്‍ വാല്യു ഉള്ള ഒരു സിനിമ നില്‍ക്കുമ്പോള്‍ പരീക്ഷണാര്‍ഥം മറ്റൊരു പടം കളിക്കാന്‍ അവര്‍ തയ്യാറല്ല. ആന്‍റണി പെരുമ്പാവൂര്‍ സംഘടനയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ഞങ്ങളെ സംബന്ധിച്ച് ഇത്രയും തിയറ്ററുകളില്‍ ഒരുമിച്ച് കണ്ടന്‍റ് കിട്ടണം. പൂട്ടിക്കിടക്കുന്ന എല്ലാ തിയറ്ററുകള്‍ക്കും കണ്ടന്‍റ് കിട്ടണം. അല്ലാതെ പകുതി തിയറ്ററുകള്‍ തുറന്ന്, പകുതി തുറക്കാതെയുള്ള അവസ്ഥ വരാന്‍ പാടില്ല. എല്ലാ തിയറ്ററുകളിലും റിലീസ് ചെയ്‍ത് ഒരു ഉത്സവപ്രതീതിയോടെ ഈ സിനിമയെ വരവേല്‍ക്കാനാണ് ഞങ്ങളുടെ തീരുമാനം. പരമാവധി പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കുക എന്നതാണ് നമ്മുടെ നയം. അതിനായി ഇത്രയും ടൈറ്റില്‍ വാല്യു ഉള്ള ഒരു പടം ഇന്ന് മലയാളത്തില്‍ വേറെ ഇല്ല. അതുകൊണ്ടാണ് ഈ തീരുമാനത്തില്‍ എത്തിയിരിക്കുന്നത്. മൂന്നാഴ്ചത്തേക്ക് മറ്റൊരു സിനിമയും ഫിയോകില്‍ അംഗങ്ങളായിട്ടുള്ള തിയറ്റര്‍ ഉടമകള്‍ റിലീസ് ചെയ്യില്ല”, ഫിയോക് പ്രസിഡന്‍റ് കെ വിജയകുമാര്‍ പറയുന്നു.

Verified by MonsterInsights