ഒളിമ്പിക്സ്;വിനേഷ് ഫോഗട്ടിൻ്റെ മെഡൽ കേസ്; വിധി പറയുന്നത് ഓഗസ്റ്റ് 16 ലേക്ക് മാറ്റി

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെയും യുണൈറ്റഡ് വേൾഡ് റെസ്‌ലിങ്ങിൻ്റെയും തീരുമാനത്തെ ചോദ്യം ചെയ്താണ് വിനേഷ് ഫോഗട്ടും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും അപ്പീൽ നൽകിയിരുന്നത്.

വിനേഷ് ഫോഗട്ടിൻ്റെ ഹർജിയിൽ കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട് (സിഎഎസ്) വിധി പറയാൻ ഇനിയും കാത്തിരിക്കേണ്ടി വരും. ഓഗസ്റ്റ് 16 ന് ഇന്ത്യൻ സമയം രാത്രി 9 30 നാണ് വിധി പറയുക. ഇത് മൂന്നാം തവണയാണ് കായിക കോടതി വിഷയത്തിൽ സമയം നീട്ടി ചോദിക്കുന്നത്. പാരീസ് ഒളിമ്പിക്‌സിൽ നിന്നുണ്ടായ തൻ്റെ അയോഗ്യതയെ ചോദ്യം ചെയ്താണ് വിനേഷ് ഫോഗട്ട് അന്താരാഷ്ട്ര കായിക കോടതിയെ സമീപിച്ചത്. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽനൽകണമെന്നായിരുന്നു വിനേഷ് ഫോഗട്ടിൻ്റെ അപേക്ഷ. 

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെയും യുണൈറ്റഡ് വേൾഡ് റെസ്‌ലിങ്ങിൻ്റെയും തീരുമാനത്തെ ചോദ്യം ചെയ്താണ് വിനേഷ് ഫോഗട്ടും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും അപ്പീൽനൽകിയിരുന്നത്. 

“ഒളിമ്പിക് ഗെയിംസിനായുള്ള CAS ആർബിട്രേഷൻ നിയമങ്ങളുടെ ആർട്ടിക്കിൾ 18 ൻ്റെ പ്രയോഗത്തിലൂടെ, CAS അഡ്‌ഹോക്ക് ഡിവിഷൻ പ്രസിഡൻ്റ് പാനലിന് തീരുമാനമെടുക്കാനുള്ള സമയപരിധി 2024 ഓഗസ്റ്റ് 16 ന് 6 മണി വരെ (പാരീസ് സമയം) നീട്ടുന്നു.” സിഎഎസിൻ്റെ അഡ്‌ഹോക്ക് ഡിവിഷൻ പറഞ്ഞു.

വിനേഷിൻ്റെ അപ്പീൽ എന്തായിരുന്നു?

അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി കൽപ്പിച്ച അയോഗ്യത അസാധുവാക്കണമെന്ന് വിനേഷ് തൻ്റെ അപ്പീലിൽ ആദ്യം കായിക കോടതിയുടെ അഡ്-ഹോക്ക് ബെഞ്ചിനോട് ഫൈനലിൽ മത്സരിക്കാൻഅനുവദിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.

അടിയന്തര ഇടക്കാല നടപടികൾ അവർ ആവശ്യപ്പെട്ടിരുന്നില്ല. സിഎഎസിൻ്റെ അഡ്‌ഹോക്ക് ബെഞ്ച് അതിവേഗം വിധി പ്രസ്താവിക്കുകയും ചെയ്തിരുന്നു. പക്ഷേ വ്യാഴാഴ്ച വൈകുന്നേരം ഷെഡ്യൂൾ ചെയ്ത ഫൈനലിന് മുമ്പ് കക്ഷികളെ കേൾക്കാൻ പോലും അതിന് കഴിഞ്ഞില്ല.

തുടർന്ന് അയോഗ്യത പിൻവലിക്കണമെന്നും തനിക്ക് സംയുക്ത വെള്ളി മെഡൽ നൽകണമെന്നും വിനേഷ് അപ്പീലിൽ വ്യക്തമാക്കി. അതേസമയം വിനേഷിനെ അയോഗ്യയാക്കുന്നതിന് മുമ്പ് നിയമങ്ങൾ എല്ലാം പാലിച്ചിട്ടുണ്ടെന്ന്  യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗ് മേധാവി നെനാദ് ലാലോവിച്ച് ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഇന്ത്യയിലാദ്യമായി നൈറ്റ് സ്ട്രീറ്റ്‌ റേസിംഗ് ചെന്നൈയിൽ ഓഗസ്റ്റ് 30 മുതൽ; 42 കോടി പാഴ്‌ ചെലവെന്ന് പ്രതിപക്ഷം

ഇന്ത്യൻ റേസിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ആദ്യ നൈറ്റ് റേസിന് ചെന്നൈ ആതിഥേയത്വം വഹിക്കും. മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ ആദ്യ ടിക്കറ്റ് വാങ്ങി ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെയാണ് മത്സരം നടക്കുക. ആഗോള മോട്ടോർസ്പോർട്സ് രംഗത്ത് ചെന്നൈയെ ഒരു പ്രധാന കേന്ദ്രമാക്കി ഉയർത്തുകയാണ് നൈറ്റ് റേസിന്റെ ലക്ഷ്യം. റേസിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി റേസിംഗ് പ്രൊമോഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് ചെന്നൈ സർക്യൂട്ട് നൈറ്റ് റേസിന് നേതൃത്വം നൽകുന്നത്. അതേസമയം പൊതുജനങ്ങളുടെ പണം സർക്കാർ ധൂർത്തിനായി ഉപയോഗിക്കുകയാണെന്ന് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനി സ്വാമി ആരോപിച്ചു.

 പൊതുഫണ്ടുകൾ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ ഉപയോഗിക്കണമെന്നും കായികമേളയുടെ മറവിൽ അനാവശ്യ ചെലവുകൾക്കായി ഉപയോഗിക്കരുതെന്നും എടപ്പാടി പറഞ്ഞു. 42 കോടി രൂപയാണ് മത്സരത്തിനായി സർക്കാർ ചെലവഴിക്കുന്നതെന്ന് പ്രതിപക്ഷംആരോപിച്ചു.

ആളുകൾ മറ്റ് നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന സമയത്താണ് ഡിഎംകെ സർക്കാർ കാർ റേസ് നടത്തുന്നതെന്ന് എടപ്പാടി ആരോപിച്ചു. ഒപ്പം ജയലളിത സർക്കാരിന് കീഴിൽ 1990ൽ ഇരുങ്ങാട്ടുകോട്ടയിൽ നിർമിച്ച ഒരു റേസിംഗ് ട്രാക്ക് നിലവിലുള്ളപ്പോഴാണ് നഗര മധ്യത്തിൽ സർക്കാർ ട്രാക്കുകൾ നിർമ്മിക്കുന്നതെന്നും അത് ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ആശുപത്രികൾക്ക് സമീപമാണ് ഇത് നടക്കുന്നതെന്നും അദ്ദേഹംചൂണ്ടിക്കാട്ടി. 

എന്നാൽ സംസ്ഥാനത്തെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിനും സ്പോർട്സിനെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രധാന പദ്ധതിയാണിതെന്നും കൂടാതെ ഐപിഎൽ മാതൃകയിൽ ലഭിക്കുന്ന വരുമാനം പങ്കിടാൻ പരിപാടിയുടെ സ്വകാര്യ സംഘാടകരുമായി തങ്ങൾക്ക് ധാരണയായിട്ടുണ്ടെന്നും ഡിഎംകെ നേതാക്കൾ പറഞ്ഞു. ഒപ്പം പരസ്യങ്ങളിലൂടെയും, ഒടിടി സ്ട്രീമിങ് വഴിയും സർക്കാർ ഖജനാവിലേക്ക് വരുമാനം വർധിപ്പിക്കാൻ കഴിയുമെന്നും ഡിഎംകെ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. റോഡുകളുടെ നിർമ്മാണത്തിനും മറ്റുമായി 30 കോടി രൂപയാണ് ഡിഎംകെ സർക്കാർ ഇതുവരെ ചെലവിട്ടത്. പരിപാടി നടത്തുന്നതിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എഐഎഡിഎംകെ ചീഫ് സെക്രട്ടറി ശിവ ദാസ് മീനയ്ക്ക് ജൂലൈയിൽ കത്തയച്ചിരുന്നു. കഴിഞ്ഞ വർഷം നടത്താൻ നിശ്ചയിച്ചിരുന്ന റേസിംഗ് 2023 ലെ മൈചോങ്‌ ചുഴലിക്കാറ്റിനെ തുടർന്ന് മാറ്റി വച്ചിരുന്നു. സുരക്ഷാ കാരണങ്ങൾ മുൻ നിർത്തി റേസിംഗ് റദ്ദാക്കണമെന്ന് മദ്രാസ് ഹൈക്കോടതിയിൽ പൊതു താൽപ്പര്യ ഹർജി സമർപ്പിച്ചുവെങ്കിലും നൈറ്റ് റേസ് നടത്താൻ കോടതി അനുവാദം നൽകി. 

അമീബിക്ക് മസ്തിഷ്‌ക ജ്വരം: വാട്ടര്‍ ടാങ്ക് വൃത്തിയാക്കാത്തവരും ജലാശയങ്ങളില്‍ കുളിച്ചവരും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

 അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) തിരുവനന്തപുരത്ത് 3 പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കുളം, തോട് തുടങ്ങിയ ജലാശയങ്ങില്‍ കുളിച്ചവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അത് പറഞ്ഞ് ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്. 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. അതിനാല്‍ ആരംഭത്തില്‍ തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണ്

ലോകത്ത് തന്നെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് ആകെ 11 പേര്‍ മാത്രമാണ്. കേരളത്തില്‍ രണ്ട് പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്റെ ഏകോപനത്തില്‍ ഫലപ്രദമായ ചികിത്സ ഉറപ്പ് വരുത്തിയതായും മന്ത്രി വ്യക്തമാക്കി. 

പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. വര്‍ഷങ്ങളായി വൃത്തിയാക്കാത്ത വാട്ടര്‍ ടാങ്കിലെ വെള്ളം ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം. ചെളി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ അമീബ ഉണ്ടോയേക്കാം. മൂക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, തലയില്‍ ക്ഷതമേറ്റവര്‍, തലയില്‍ ശസ്ത്രക്രിയ്ക്ക് വിധേയമായവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്. മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍നേസല്‍ക്ലിപ്പ്ഉപയോഗിക്കുക.

കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്ന ആള്‍ക്കാരില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. ഇതൊരു പകര്‍ച്ചവ്യാധിയല്ല. മിക്കവാറും ജലാശയങ്ങളില്‍ അമീബ കാണാം. വേനല്‍ക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുന്നതോടെയാണ് അമീബ വര്‍ധിയ്ക്കുകയും കൂടുതലായി കാണുകയും ചെയ്യുന്നത്. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും  ചെയ്യുന്നു .

ഇന്ത്യയിലാദ്യമായി നൈറ്റ് സ്ട്രീറ്റ്‌ റേസിംഗ് ചെന്നൈയിൽ ഓഗസ്റ്റ് 30 മുതൽ; 42 കോടി പാഴ്‌ ചെലവെന്ന് പ്രതിപക്ഷം

പാലരുവി എക്സ്പ്രസ് ഓഗസ്റ്റ് 15 മുതൽ തൂത്തുക്കുടിയിലേക്ക് നീട്ടും

തിരുനെൽവേലി പാലരുവി എക്സ്പ്രസിന്റെ (16791,16792) യാത്ര ഓഗസ്റ്റ് 15 മുതൽ തൂത്തുക്കുടിയിലേക്ക് വരെ നീട്ടും. കേന്ദ്രമന്ത്രി സുരേഷ്ഗോപി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ 15ന് ഫ്ളാഗ് ഓഫ് നിർവഹിക്കും. എറണാകുളം-ഹൌറ അന്ത്യോദയ എക്സ്പ്രസിൻ്റെ ആലുവയിലെ സ്റ്റോപ്പിൻ്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ഉദ്ഘാടന ചടങ്ങിൽ വി.കെ.ശ്രീകണ്ഠൻ എം.പി, തിരുവനന്തപുരം, പാലക്കാട് റെയിൽവേ ഡിവിഷൻ മാനേജർമാരായ ഡോ.മനോജ് തപ്ളിയാൽ, അരുൺകുമാർ ചതുർവേദി എന്നിവരും പങ്കെടുക്കും.

വൈകിട്ട് 4.05 ന് പാലക്കാടുനിന്ന് പുറപ്പെടുന്ന പാലരുവി എക്സ്പ്രസ് പിറ്റേന്ന് രാവിലെയാണ് തുറമുഖ പട്ടണമായ തൂത്തുക്കുടിയിലെത്തുക. തുടക്കത്തിൽ പുനലൂർ വരെയായിരുന്നു പാലരുവിയുടെ സർവീസ്. പിന്നീട് ചെങ്കോട്ടയിലേക്ക് നീട്ടി. തിരുനെൽ വേലിയിലേക്ക് രണ്ട് വർഷം മുൻപാണ് നീട്ടിയത്. തുരുനെൽ വേലിയൽ നിന്നും അറുപത് കിലോമീറ്റർ അകലെയാണ് തുറമുഖ പട്ടണമായ തൂത്തുക്കുടി. ഇവിടെയുള്ളവർ പ്രധാനമായും ആശ്രയിക്കുന്ന തിരുനെൽവേലിയിലേക്ക് ട്രെയിനുകൾ കുവായതിനാൽ പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്ക് നീട്ടണമെന്ന ജനപ്രതിനിധികൾ അടക്കമുള്ളവരുടെ ആവശ്യപ്രകാരമാണ് നടപടി. പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്ക് നീട്ടുന്നതോടെ കൂടുതൽ ചരക്ക് നീക്കവും വരുമാന വർദ്ധനവുമാണ് പ്രതീക്ഷിക്കുന്നത്.

ആരോഗ്യവകുപ്പ് ഇടപെടലിൽ സംസ്ഥാനത്ത് ആന്റി-ബയോട്ടിക് മരുന്നു വിൽപനയിൽ പ്രതിവർഷം 1000 കോടി രൂപയുടെ കുറവ്.

സംസ്ഥാനത്ത് ആൻ്റിബയോട്ടിക് മരുന്നുകളുടെ വിൽപ്പനയിൽ ഗണ്യമായ കുറവ്.കഴിഞ്ഞ ഒരു വർഷം കൊണ്ട് ആയിരം കോടിയോളം രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ പ്രതിവർഷം 15,000- കോടി രൂപ വരെ മരുന്നുകൾ വിൽക്കുന്നുണ്ട് ഇതിൽ 4500- കോടിയോളം വരുന്നത് ആന്റി-ബയോട്ടിക് മരുന്നുകളാണ്. സ്വകാര്യ ആശുപത്രികൾ,മെഡിക്കൽ സ്റ്റോറുകൾ എന്നിവ വഴിയുള്ള വില്പനയിലാണ് ആയിരം കോടി രൂപയുടെ കുറവ് വന്നത്.

കഴിഞ്ഞ വർഷം പല രോഗാണുക്കളിലും പ്രതിരോധം കൂടുന്നത് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കുറയ്ക്കാൻ ആരോഗ്യവകുപ്പ് ഇടപെടുകയും ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ആന്റിബയോട്ടിക്ക് നൽകുന്ന ഫാർമസികളുടെ ലൈസൻസ് റദ്ദാക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു .

ആന്റിബയോട്ടിക്കുകൾ കുറിക്കുന്നതിൽ ഡോക്ടർമാരും ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകളും നിർദ്ദേശിച്ചു. സർക്കാർ ഇടപെടലും ഡോക്ടർമാർ ആന്റിബയോട്ടിക്കുകൾ എഴുതുന്നത് കുറയ്ക്കുകയും ചെയ്തതിനെ തുടർന്നാണ് ആന്റി-ബയോട്ടിക് മരുന്നുകളുടെ വിൽപനയിൽ  കുറവ് വന്നതെന്ന് ഓൾ കേരള കെമിസ്റ്റ് ആൻഡ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ പറയുന്നു.

.

കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ വഴി സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലേക്കും 800 -കോടിയോളം രൂപയുടെ മരുന്നുകൾ വാങ്ങുന്നുണ്ട് ഇവിടെയും ആന്റിബയോട്ടിക്കുകൾ നിയന്ത്രിച്ചിട്ടുണ്ട്. ഡയറി ,പോൾട്രി, മത്സ്യകൃഷി മേഖലകളിലും ആന്റിബയോട്ടിക് ഉപയോഗം കുടി വരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് .

 ആന്റി-ബയോട്ടിക് എന്ന പ്രതിസന്ധി

ആന്റിബയോട്ടിക് മരുന്നുകൾക്കെതിരെ രോഗാണുക്കൾ പ്രതിരോധശേഷി നേടുന്നതിനെയാണ് ആന്റിബയോട്ടിക് പ്രതിരോധം എന്ന് വിളിക്കുന്നത്. ആരോഗ്യമേഖല നേരിടുന്ന നിർണായക പ്രതിസന്ധിയാണിത്. രോഗാണുക്കൾ പ്രതിരോധശേഷി നേടുമ്പോൾ രോഗാവസ്ഥ ഊർജിക്കും. ഇത് ചികിത്സാ ചിലവ് വൻതോതിൽ വർധിക്കാൻ കാരണമാകും.മരുന്നുകളുടെ അശാസ്ത്രീയ ഉപയോഗം തുടർന്നാൽ 250- ഓടെ ലോകമെമ്പാടും ഒരുകോടി ആളുകൾ എം ആർ എം കാരണം മരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നു.

നമ്മുക്ക് ശ്രദ്ധിക്കാം
1 .വൈറസ് ബാധകളിൽ ആന്റിബയോട്ടിക് ഫലപ്രദമല്ല
2 .ഡോക്ടർ നിർദ്ദേശിക്കുന്നആന്റി-ബയോട്ടിക് മാത്രമേ ഉപയോഗിക്കാവൂ
3 .ചികിത്സ കഴിഞ്ഞ് ശേഷിക്കുന്ന മരുന്നുകൾ ഉപയോഗിക്കരുത്
4 .ഇവ കരയിലും ,ജലാശയങ്ങളിലും വലിച്ചെറിയരുത്
5 .രോഗശമനം തോന്നിയാലും ഡോസ് പൂർത്തിയാക്കണം.

വമ്പൻ ഓഫറുമായി ലുലു; സ്കൂൾ ഉൽപന്നങ്ങൾക്ക് വിലക്കിഴിവ്, വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്.

മധ്യവേനൽ അവധിക്കു ശേഷം മടങ്ങിയെത്തുന്ന കുട്ടികൾക്കായി ബാക്ക് ടു സ്കൂൾ ഓഫറുമായി ലുലു ഹൈപ്പർമാർക്കറ്റ്. സ്കൂൾ ഉൽപന്നങ്ങൾക്ക് വിലക്കിഴിവും വിദ്യാർഥികൾക്ക് സ്കോളർഷിപ്പും ഓഫറിൽ ഉൾപ്പെടും. വിലക്കുറവിൽ പഠനോപകരണങ്ങൾ ലുലുവിൽ നിന്നു സ്വന്തമാക്കാം. കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളായ കോക്കോമിലൻ, ഡിസ്നി, മാർവൽ, സ്റ്റാർവാർസ് തീമിൽ ഡിസൈൻ ചെയ്ത സ്കൂൾ ബാഗുകൾ, ലഞ്ച് ബോക്സുകൾ, വാട്ടർ ബോട്ടിൽ എന്നിവ ലഭ്യമാണ്. പ്രമുഖ ബ്രാൻഡുകളുടെ സ്കൂൾ ഷൂസും ലഭിക്കും. 150 ദിർഹത്തിന് മുകളിൽ സ്കൂൾ ഉൽപന്നങ്ങൾ വാങ്ങുന്നവർക്കാണ് സ്കോളർഷിപ് സ്കീമിൽ പങ്കെടുക്കാൻ അവസരം. 25 കുട്ടികൾക്ക് 10000 ദിർഹം വീതം സ്കോളർഷിപ് നേടാം. നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുപ്പ്. 200 വിജയികൾക്ക് 2 കോടിയുടെ ലുലു ഹാപ്പിനസ് പോയിന്റുകൾ നേടാനും അവസരമുണ്ട്. സമ്മാന പദ്ധതിയുടെ ഭാഗമായി 1000 പേർക്ക് ദുബായ് പാർക്ക്, ഗ്രീൻ പ്ലാനറ്റ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശന പാസ് സമ്മാനമായി നേടാം. 

സ്കൂൾ യൂണിഫോം റീസൈക്ലിങ് പദ്ധതിയും ആരംഭിച്ചു. ഉപയോഗിക്കാവുന്ന പഴയ സ്കൂൾ യൂണിഫോമുകൾ ലുലുവിൽ നൽകാം. ഇവ റീസൈക്കിൾ ചെയ്ത് ഉപയോഗ യോഗ്യമാക്കും. ഇതുവഴി മാലിന്യം കുറയ്ക്കാനും കഴിയുമെന്ന് ലുലു അധികൃതർ പറഞ്ഞു. പഴയ ടെക്സ്റ്റ് ബുക്കുകളും ആവശ്യക്കാർക്ക് എത്തിക്കുന്നതിനുള്ള പദ്ധതിയും ആരംഭിച്ചു. ടെക്സ്റ്റ് ബുക്ക് ടേക്ക് ബാക്ക് പോയിന്റിൽ എത്തിക്കുന്ന പുസ്തകങ്ങൾ ആവശ്യക്കാർക്ക് എത്തിക്കും.

നിങ്ങളുടെ കയ്യിലെ കാർഡിൽ ഈ നേട്ടമുണ്ടോ? കാർഡ് ഉപയോ​ഗിച്ച് ഇന്ധനം നിറച്ചാൽ വർഷത്തിൽ 40 ലിറ്റർ സൗജന്യം!

പെട്രോൾ വിലയെ പറ്റി പറയേണ്ടതില്ല. സ്വന്തമായി വാഹനം ഉപയോ​ഗിക്കുന്നവർക്ക് ഇന്ധന വിലയുടെ ബുദ്ധിമുട്ട് നേരിട്ടറിയാം. മഴക്കാലം കൂടി എത്തിയതോടെ കാർ എടുക്കാതെ പുറത്തേക്കിറങ്ങാൻ പറ്റാത്ത സ്ഥിതിയായി. ഇതിനാൽ നല്ല ഇന്ധന ചെലവാകും സ്ഥിരം യാത്രക്കാർക്ക് അനുഭവപ്പെടുക. സ്ഥിരം യാത്രക്കാർക്ക്, വലിയ തോതിൽ ഇന്ധന ചെലവു വരുന്നവർക്ക് ഉപയോ​ഗിക്കാവുന്നൊരു വഴിയാണ് വിശദീകരിക്കുന്നത്. ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വർഷത്തിൽ 40 ലിറ്ററോളം പെട്രോൾ സൗജന്യമായി നേടാം. ഇത് എങ്ങനെയാണെന്ന് നോക്കാം.

എണ്ണ വിതരണ കമ്പനികളായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവയുടെ സഹകരിച്ച് ബാങ്കുകള്‍ പുറത്തിറക്കുന്ന കാര്‍ഡുകളാണ് ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡ്. കാര്‍ഡുമായി സഹകരിക്കുന്ന കമ്പനികളുടെ പമ്പില്‍ നിന്ന് വാഹനത്തിന് ഇന്ധനം നിറയ്ക്കുമ്പോള്‍ നേട്ടങ്ങള്‍ ലഭിക്കുമെന്നതാണ് ഈ കാര്‍ഡിന്റെ പ്രത്യേകത. ഇതുവഴി ഇന്ധന ചെലവ് കുറയ്ക്കാന്‍ സാധിക്കും.

ഉദാഹരണത്തിന് സിറ്റി ഇന്ത്യന്‍ ഓയില്‍ ക്രെഡിറ്റ് കാര്‍ഡ് എടുക്കാം. ഇന്ത്യന്‍ ഓയില്‍ പമ്പുകളില്‍ നിന്ന് 150 രൂപയ്ക്ക് ഇന്ധനം നിറച്ച് സിറ്റി ഇന്ത്യന്‍ ഓയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ 4 ടര്‍ബോ പോയിന്റ് ഉപഭോക്താവിന് ലഭിക്കും. ഒരു ടര്‍ബോ പോയിന്റ് 1 രൂപയ്ക്ക് തുല്യമാണ്. ഇതുപ്രകാരം 10,000 രൂപയ്ക്ക് ഇന്ധനം അടിക്കുന്നൊരാളാള്‍ക്ക് 267 ടര്‍ബോ പോയിന്റുകള്‍ ലഭിക്കും. ഇത് 267 രൂപയ്ക്ക് തുല്യമാണ്. ഇതോടൊപ്പം ഈ കാര്‍ഡ് ഉപയോഗിച്ച് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നുള്ള ഉപഭോഗത്തിന് അധിക പോയിന്റുകള്‍ ലഭിക്കും. ഈ പോയിന്റുകള്‍ പെട്രോള്‍ പമ്പില്‍ റഡീം ചെയ്യാ

എന്താണ് മുദ്ര യോജന? അതിന്റെ ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്നറിയാമോ?

എന്താണ് മുദ്ര യോജന? അതിന്റെ ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്നറിയാമോ? സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പ്രധാന പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ). ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾ (എസ്‌സിബികൾ), റീജിയണൽ റൂറൽ ബാങ്കുകൾ (ആർആർബികൾ), ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ (എൻബിഎഫ്‌സികൾ), മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.

സ്കീം മൂന്ന് തരത്തിലുള്ള വായ്പകൾ വാഗ്ദാനം ചെയ്യുന്നു:

a) ശിശു –  50,000 രൂപ വരെ വായ്പ

b) കിഷോർ – 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾ

c) തരുൺ – 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയുള്ള വായ്പകൾ

അംഗമാകാനുള്ള യോഗ്യതകൾ എന്തൊക്കെയാണ്? 

1 അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം.

2 വായ്പ എടുക്കാൻ അർഹതയുള്ള, ഒരു ചെറുകിട ബിസിനസ് സംരംഭം ആരംഭിക്കാൻ പ്ലാൻ ഉള്ള ഏതൊരു വ്യക്തിക്കും സ്കീമിന് കീഴിൽ ലോൺ ലഭിക്കും. 

3 മുൻപ് എടുത്ത വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തരുത്  

4 അപേക്ഷകൻ്റെ ബിസിനസ്സിന് കുറഞ്ഞത് 3 വർഷം പഴക്കമുണ്ടായിരിക്കണം.

5 സംരംഭകൻ 24 മുതൽ 70 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം.

എങ്ങനെ അപേക്ഷിക്കാം?

താൽപ്പര്യമുള്ള അപേക്ഷകർക്ക് www.udyamimitra.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്

ഹോം സ്‌ക്രീനിലെ ‘അപ്ലൈ നൗ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

‘പുതിയ സംരംഭകൻ’, ‘നിലവിലുള്ള സംരംഭകൻ’, ‘സ്വയം തൊഴിൽ ചെയ്യുന്നവർ’ എന്നിവയ്ക്കിടയിൽ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് നിങ്ങൾ ഏതാണോ അത് തിരഞ്ഞെടുക്കുക.

ഒരു പുതിയ രജിസ്ട്രേഷൻ ആണെങ്കിൽ, ‘അപേക്ഷകൻ്റെ പേര്’, ‘ഇമെയിൽ ഐഡി’, ‘മൊബൈൽ നമ്പർ’ എന്നിവ ചേർക്കുക.

OTP വഴി രജിസ്റ്റർ ചെയ്യുക.

പിഎംഎംവൈയെ കുറിച്ച് രാജ്യത്തുടനീളം അവബോധം പ്രചരിപ്പിക്കുന്നതിനായി സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പത്രം, ടിവി, റേഡിയോ ജിംഗിൾസ്, ഹോർഡിംഗുകൾ, ടൗൺ ഹാൾ മീറ്റിംഗുകൾ, സാമ്പത്തിക സാക്ഷരത, ബോധവൽക്കരണ ക്യാമ്പുകൾ, സാമ്പത്തിക ഉൾപ്പെടുത്തലിനായുള്ള പ്രത്യേക ഡ്രൈവുകൾ തുടങ്ങിയവയിലൂടെയുള്ള പരസ്യ കാമ്പെയ്‌നുകൾ ഇതിൽ ഉൾപ്പെടുന്നു. സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പ്രധാന പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ). ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾ (എസ്‌സിബികൾ), റീജിയണൽ റൂറൽ ബാങ്കുകൾ (ആർആർബികൾ), ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ (എൻബിഎഫ്‌സികൾ), മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന്  10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.

ഓൺലൈൻ തട്ടിപ്പിന് അറുതിയാകുമോ? അക്കൗണ്ടിന്റെ കെവൈസി കർശനമാക്കാൻ ആർബിഐ നിർദേശം

ഓൺലൈൻ പണമിടപാടുകൾ രാജ്യത്ത് അനുദിനം വർധിക്കുകയാണ്. സമയലാഭവും വേഗതയും സൗകര്യപ്രദവുമായതും ഡിജിറ്റൽ പണമിടപാട് തെരഞ്ഞെടുക്കാൻ ഇന്ന് ഏവരേയും പ്രേരിപ്പിക്കുന്നു. യുപിഐ അധിഷ്ഠിത ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങളും ഈ മാറ്റത്തിന് ഗതിവേഗം പകരുന്നുണ്ട്. എന്നാൽ മറുവശത്ത് ഓൺലൈൻ തട്ടിപ്പുകളിലൂടെ പണം നഷ്ടമാകുന്ന സംഭവങ്ങളും നിത്യേന വർധിക്കുന്നു. ഈയൊരു പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് (ആർബിഐ), അക്കൗണ്ടുകളുമായി ബന്ധപ്പെട്ട കെവൈസി (Know Your Customer) രേഖകൾക്ക് കർശനമായ മാർഗനിർദേശം നൽകിയിട്ടുണ്ട്.

ബാങ്കിന് ഉത്തരവാദിത്തം

ഓൺലൈൻ പണം തട്ടിപ്പുകളിൽ രണ്ട് ബാങ്ക് അക്കൗണ്ടുകൾ ഭാഗമാകുന്നുണ്ട്. ഒന്നാമത്തേത് തട്ടിപ്പിലൂടെ പണം നഷ്ടമായ അക്കൗണ്ട്. രണ്ടാമതായി പണം തട്ടിയെടുക്കുന്നതിനായി ഉപയോഗിച്ച ബാങ്ക് അക്കൗണ്ട്. ഭൂരിഭാഗം കേസുകളിലും പണം തട്ടിയെടുക്കുന്നതിനു ഉപയോഗിച്ച ബാങ്ക് അക്കൗണ്ട്, തട്ടിപ്പുകാർ വ്യാജ തിരിച്ചറിയൽ രേഖകൾ (കെവൈസി) നൽകിയാകും ആരംഭിച്ചിട്ടുണ്ടാകുക. ചില കേസുകളിൽ സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ചും പണം കൈമാറുന്നതിന് ഉപയോഗിക്കാറുണ്ട്. ഈ രണ്ട് സാഹചര്യങ്ങളിലും തട്ടിപ്പു നടത്തുന്ന ‌വ്യക്തികൾ ഇരകളിൽ നിന്നും പണം സ്വീകരിക്കാൻ ഉപയോഗിച്ച അക്കൗണ്ട് ഉള്ള ബാങ്കിന് ഉത്തരവാദിത്തം വന്നുചേരുന്നു.

വ്യാജ കെവൈസി

തട്ടിപ്പ് നടന്ന മിക്കവാറും സംഭവങ്ങളിൽ പണം തട്ടിയെടുക്കാൻ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടിനെ കുറിച്ച് അന്വേഷിച്ചു ചെല്ലുമ്പോൾ അതിന്റെ ഉടമയെ കണ്ടെത്താൻ സാധിക്കാറില്ല. ആ അക്കൗണ്ടിൽ നൽകിയ മേൽവിലാസത്തിൽ അന്വേഷിക്കുമ്പോഴാണ് ഈ സ്ഥിതിവിശേഷം. അതായത്, പണം ശേഖരിച്ച തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ട്, വ്യാജ തിരിച്ചറിയിൽ രേഖകൾ (കെവൈസി) നൽകിയാണ് ആരംഭിച്ചതെന്ന് ചുരുക്കം. അക്കൗണ്ട് തുറക്കുന്ന വേളയിൽ സമർപ്പിക്കപ്പെട്ട തിരിച്ചറിയൽ രേഖകൾ, ബാങ്ക് ഉദ്യോഗസ്ഥർ ശരിയായി അന്വേഷിച്ചു ഉറപ്പുവരുത്തതാണ് ഇതിനു കാരണം.

friends catering

നഷ്ടപരിഹാരം

ഈയൊരു പശ്ചാത്തലത്തിലാണ് സൈബർ പണം തട്ടിപ്പുകൾക്ക് തടയിടുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വളരെ വിശദമായ കെവൈസി നിർദേശം എല്ലാ വാണിജ്യ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും റിസർവ് ബാങ്ക് നൽകിയിട്ടുള്ളത്. അതുകൊണ്ട്, തട്ടിപ്പിന് ഇരയാകുന്ന അക്കൗണ്ട് ഉടമയ്ക്ക്, ബാങ്കിന്റെ നേതൃത്വത്തിൽ പരാതി പരിഹരിച്ചു നൽകാത്തപക്ഷം ഓംബുഡ്സ്മാനെ സമീപിക്കാം.

തട്ടിയെടുക്കാൻ ഉപയോഗിച്ച അക്കൗണ്ട് ആരംഭിച്ചത്, വ്യാജ രേഖകളുടെ പിൻബലത്തിലോ അല്ലെങ്കിൽ സമർപ്പിച്ച വ്യക്തിഗത തിരിച്ചറിയൽ രേഖകൾ പൂർണമായും പരിശോധന നടത്താതെയോ ആണെന്ന് തെളിഞ്ഞാൽ, നഷ്ടമായ തുക പൂർണമായോ ഭാഗികമായോ നൽകാൻ ആ ബാങ്കിനോട് ഉത്തരവിടാൻ ഓംബുഡ്സ്മാന് കഴിയുന്നതാണ്. പണം നഷ്ടപ്പെട്ട് മൂന്ന് ദിവസത്തിനകം ഉപഭോക്താവ് പരാതിയുമായി ബാങ്കിനെ സമീപിച്ചിരിക്കണമെന്ന് മാത്രം.

ശ്രദ്ധിക്കേണ്ട കാര്യം

ഓൺലൈൻ പണം തട്ടിപ്പ് കേസുകളിൽ, നഷ്ടം വരുന്ന തുക തിരികെ നൽകാനുള്ള ബാധ്യത, കെവൈസി രേഖകളിൽ പാളിച്ചവരുത്തിയ ബാങ്കിനാണെന്ന് റിസർവ് ബാങ്ക് ഇതുവരെ ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടില്ല. ഈയൊരു സാഹചര്യത്തിൽ, പരാതി പരിഗണിക്കുന്ന ഓംബുഡ്സ്മാന്റെ വിവേചനാധികാരത്തെ ആശ്രയിച്ചായിരിക്കും നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത.

എന്നിരുന്നാലും പണം നഷ്ടമായാൽ വിഷമിച്ചിരിക്കാതെ എത്രയും വേഗം ആവശ്യമായ നടപടിക്രമം പാലിച്ച് ആർബിഐയുടെ ഓംബുഡ്സ്മാന് പരാതി നൽകുക. ഇതിനകം റിപ്പോർട്ട് ചെയ്ത പല ഓൺലൈൻ തട്ടിപ്പുകളിലും വ്യാജ കെവൈസി ഉള്ള സംഭവങ്ങളിൽ നഷ്ടപരിഹാരം നൽകാനായി രാജ്യത്തെ വിവിധ ഓംബുഡ്സ്മാൻമാർ നിർദേശിച്ചിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ തട്ടിപ്പിന് ഇരയാകുന്ന ഇടപാടുകാർക്ക് ആശ്വാസകരമാകുന്ന നടപടികൾ ഓംബുഡ്സ്മാന്റെ ഭാഗത്തുനിന്നും വരുമെന്ന് പ്രതീക്ഷിക്കാം.

Verified by MonsterInsights