ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ രൂപയുമായി RBI; എന്താണ് CBDC? നേട്ടങ്ങള്‍ എന്തെല്ലാം?

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഡിജിറ്റല്‍ റുപ്പി അഥവാ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (CBDC) ഇന്ന് അവതരിപ്പിക്കും. ഫെബ്രുവരി മാസത്തില്‍ 2022ലെ ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് രാജ്യത്ത് ഡിജിറ്റല്‍ കറന്‍സികള്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. അന്നുമുതല്‍ ഡിജിറ്റല്‍ കറന്‍സിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്.

രണ്ട് ഘട്ടങ്ങളിലാണ് ഡിജിറ്റല്‍ റുപ്പി (digital rupee) പുറത്തിറക്കുക. ആദ്യം മൊത്തവ്യാപാര വിഭാഗത്തിലാണ് ഡിജിറ്റല്‍ റുപ്പി അവതരിപ്പിക്കുക. രണ്ടാം ഘട്ടത്തില്‍, ഉപഭോക്താക്കളും വ്യാപാരികളുമടങ്ങുന്ന ചില്ലറ വ്യാപാര വിഭാഗത്തിലും അവതരിപ്പിക്കും. ആദ്യ ഘട്ടത്തിനു ശേഷം ഏകദേശം ഒരു മാസം കഴിഞ്ഞാകും രണ്ടാംഘട്ടം പുറത്തിറക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്എസ്ബിസി എന്നീ ഒമ്പത് ബാങ്കുകളാണ് തുടക്കത്തില്‍ ഇടപാടില്‍ ഏല്‍പ്പെടുകയെന്ന് ആര്‍ബിഐ അറിയിച്ചു.

ഡിജിറ്റല്‍ രൂപത്തില്‍ ആര്‍ബിഐ നല്‍കുന്ന രൂപയാണ് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി. നിലവിലുള്ള കറന്‍സിക്കുള്ള തുല്യമൂല്യം ഇതിനുണ്ട്. രൂപത്തില്‍ മാത്രമേ വ്യത്യാസമുണ്ടാകൂവെന്ന് ആര്‍ബിഐ വെബ്‌സൈറ്റില്‍ പറയുന്നു. ചുരുക്കത്തില്‍, അച്ചടിച്ച നോട്ടുകള്‍ക്ക് പകരമുള്ള ഡിജിറ്റല്‍ രൂപമാണ് സി.ബി.ഡി.സി.

” ഒരു നോട്ട് കൈവശം വെയ്ക്കുന്നതിന് പകരം നിങ്ങളുടെ ഫോണില്‍ ഒരു ഡിജിറ്റല്‍ കറന്‍സി ഉണ്ടായിരിക്കും. അത് സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് ഏതെങ്കിലും വ്യാപാരിക്ക് കൈമാറും, ” ഡിജിറ്റല്‍ രൂപയും മൊബൈല്‍ വാലറ്റും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചുകൊണ്ട് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

2021ലെ ലോകമെമ്പാടുമുള്ള സെന്‍ട്രല്‍ ബാങ്കുകളുടെ സര്‍വേയില്‍ 86 ശതമാനം പേര്‍ ഡിജിറ്റല്‍ കറന്‍സിയുടെ സാധ്യതകളെക്കുറിച്ച് സജീവമായി ഗവേഷണം നടത്തുന്നുണ്ടെന്നും 60 ശതമാനം പേര്‍ പരീക്ഷണം നടത്തുകയാണെന്നും 14 ശതമാനം പേര്‍ പൈലറ്റ് പ്രോജക്ടുകള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും ആര്‍ബിഐ വെബ്‌സൈറ്റില്‍ പറയുന്നു.

കറൻസി ആശ്രയിക്കുന്നത് കുറയ്ക്കുക, സെറ്റില്‍മെന്റ് റിസ്‌ക് കുറയ്ക്കല്‍ എന്നിവയാണ് സിബിഡിസിയുടെ നേട്ടങ്ങളെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി കഴിഞ്ഞ വര്‍ഷം ലോക്‌സഭയില്‍ പറഞ്ഞിരുന്നു. കൂടാതെ, സിബിഡിസി അവതരിപ്പിക്കുന്നതിലൂടെ പേപ്പറിനെ ആശ്രയിക്കുന്നത് കുറയുകയും പരിസ്ഥിതിക്ക് ഗുണം ചെയ്യുകയും ചെയ്യും.

പരമ്പരാഗത ഡിജിറ്റല്‍ ഇടപാടുകളെ അപേക്ഷിച്ച് ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വിനിമയ മാധ്യമം എന്നതാണ് സിബിഡിസിയുടെ മറ്റൊരു നേട്ടം. ഇത് സെറ്റില്‍മെന്റ് റിസ്‌ക് കുറയ്ക്കുന്നു. നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം പോകുകയം സ്വീകര്‍ത്താവിന് പണം ലഭിക്കാതിരിക്കുകയും ചെയ്യുന്ന പ്രശ്നം ഉണ്ടാകില്ല. . കൂടാതെ, കൂടുതല്‍ ആളുകള്‍ സിബിഡിസികള്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഇടപാട് ചാർജുകളും കുറഞ്ഞുകിട്ടും.

ഇലഞ്ഞി വിസാറ്റ് എന്ജിനീയറിംഗ് കോളേജിൽ, നാനോ സയൻസ് – നാനോ ടെക്നോളജി വിഷയങ്ങളിലായി നടത്തുന്ന IEEE ഇന്റർനാഷണൽ കോൺഫറൻസിന്റെ ലോഗോ മുൻ ഡിജിപി ഡോ അലക്സാണ്ടർ ജേക്കബ് IPS പ്രകാശനം ചെയ്യുന്നു.

ഐ ഇ ഇ ഇ ഇന്റർനാഷണൽ കോൺഫറൻസ് വിസാറ്റ് എൻജിനീയറിങ് കോളേജിൽ

വിസാറ്റ് എൻജിനീയറിങ് കോളജിലെ ഐ ഇ ഇ ഇ ഫോട്ടോണിക് സൊസൈറ്റിയുടെ സ്റ്റുഡൻസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നാനോ സയൻസ് -നാനോ ടെക്നോളജി വിഷയങ്ങളിലായി ഐ ഇ ഇ ഇ ഇന്റർനാഷണൽ കോൺഫറൻസ് വിസാറ്റ് എൻജിനീയറിങ് കോളേജ് ക്യാമ്പസിൽ വച്ച് 2023 ഏപ്രിൽ 27,28 തീയതികളിൽ നടത്തപ്പെടുന്നു പ്രസ്തുത കോൺഫറൻസിന്റെ ലഘുവിവരണ പത്രം, ലോഗോ ഇവയുടെ പ്രകാശനം മുൻ ഡിജിപി ഡോക്ടർ അലക്സാണ്ടർ ജേക്കബ് ഐപിഎസ് നിർവഹിച്ചു.

തുടർച്ചയായി നാലാം വർഷം നടത്തുന്ന ഈ കോൺഫറൻസ് യുഎസിലെ ഐ ഇ ഇ ഇ ഫോട്ടോണിക്സ് സൊസൈറ്റിയുടെ സഹായസഹകരണത്തോടെയാണ് നടത്തുന്നത്

ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. ചെന്നുപതി ജഗദീഷ്, സ്വിറ്റ്സർലൻഡ് യൂണിവേഴ്സിറ്റി പ്രൊഫസർ വ്ലാഡിസ്ലോ ഗ്രബിൻ സ്കി,ചൈന യൂണിവേഴ്സിറ്റി പ്രൊഫസർ യോങ് ത്സാങ്, ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രൊഫസർ
എ ജി യൂണിൽ പെരേര,
മുൻ എഐസിടി ഡയറക്ടർ ഡോക്ടർ മൻപ്രീത് സിംഗ് മന്ന,എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോക്ടർ സാബു തോമസ് തുടങ്ങിയ പ്രമുഖ ശാസ്ത്രജ്ഞർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തുന്നതാണ്.
ശാസ്ത്ര സാങ്കേതിക മേഖലയിലെ ആനുകാലിക വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന ഈ പ്രഭാഷണ പരമ്പരയിൽ ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഡിആർഡിഒ ഐഎസ്ആർഒ തുടങ്ങിയ ഗവേഷണ കേന്ദ്രങ്ങളിൽ നിന്നും നിരവധി ഗവേഷകരും വിദ്യാർത്ഥികളും പേപ്പർ അവതരിപ്പിക്കുന്നു തിരഞ്ഞെടുക്കപ്പെടുന്ന പേപ്പറുകൾ എസ് സി ഐ സ്കോപ്പസ് ഇൻഡക്സ് ജേണലുകൾ
ഐ ഇ ഇ ഇ എക്സ്പ്ലോർ എന്നിവയിൽ പ്രസിദ്ധീകരിക്കുന്നതാണ് വിശദവിവരങ്ങൾക്ക്
www.5nano2023.com സന്ദർശിക്കുക

ഏഷ്യാകപ്പ് തിളക്കവുമായി സാന്ദ്ര മരിയ തച്ചൂർ പാലാ , രാമപുരത്തിന് അഭിമാനമായി

രാമപുരം: ഏഷ്യാകപ്പ് ഏഷ്യന്‍ യൂണിവേഴ്‌സിറ്റി വനിത സോഫ്റ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് 2022 ല്‍ ഇന്ത്യന്‍ ടീമില്‍ പങ്കെടുക്കുന്നതിന് കോട്ടയം രാമപുരം സ്വദേശി സാന്ദ്ര മരിയ തോമസ് യോഗ്യത നേടി.

ആന്ധ്രാപ്രദേശില്‍ വച്ച് നടന്ന സെലക്ഷന്‍ ക്യാമ്പില്‍ വച്ചാണ് സാന്ദ്രയ്ക്ക് ഈ നേട്ടം കൈവരിക്കുവാനായത്. പാലക്കാട് മെഴ്‌സി കോളേജിലെ രണ്ടാം വര്‍ഷ ബി.എ. വിദ്യാര്‍ത്ഥിനിയായ സാന്ദ്ര കിഴതിരി തച്ചൂര്‍ തോമസ്, സവിത ദമ്പതികളുടെ മകളാണ്.

രാമപുരം എസ്.എച്ച്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് സോഫ്റ്റ് ബോളില്‍ സാന്ദ്ര പ്രാഗല്‍ഭ്യം തെളിയിച്ചത്. കേരളാ സോഫ്റ്റ്‌ബോള്‍ ഗേള്‍സ് ജൂനിയര്‍ ടീമിന്റെ ക്യാപ്റ്റനായി ഇതിന് മുന്‍പ് ദേശീയ മത്സരങ്ങളില്‍ സാന്ദ്ര പങ്കെടുത്തിട്ടുണ്ട്.

ഈവര്‍ഷം ഡിസംബര്‍ മാസം തായ്‌ലന്റില്‍ വച്ചാണ് ഏഷ്യാകപ്പ് മത്സരം നടക്കുന്നത്. മത്സരത്തിന്റെ തയ്യാറെടുപ്പിനായിട്ട് മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ ക്യാമ്പിലാണ് ഇപ്പോള്‍ സാന്ദ്ര. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സാധാരണ കുടുംബത്തിലെ അംഗമായ സാന്ദ്രയ്ക്ക് ദേശിയ ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞതില്‍ നാടാകെ ആഹ്ലാദത്തിലാണ്.

ഡിസൈൻ പഠിക്കണോ?; നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻ.ഐ.ഡി.) നിങ്ങളെ വിളിക്കുന്നു

വിവിധ മേഖലകളിലെ ഡിസൈൻ പഠനത്തിന് രാജ്യത്തെ മികച്ച സ്ഥാപനമാണ് , നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻ.ഐ.ഡി.). പഠിച്ചിറങ്ങുന്ന ഭൂരിഭാഗം വിദ്യാർത്ഥികൾക്കുംപ്ലേസ്മെന്റ്…

ബോധപൂർണ്ണിമ’ ലഹരിമുക്ത ക്യാമ്പസ്: ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ബോധപൂർണ്ണിമ‘ ലഹരിമുക്ത ക്യാമ്പസ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന സംസ്ഥാനതല മത്സരങ്ങളിൽ ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ പുരസ്‌കാരങ്ങൾക്ക് അർഹരായവരെ പ്രഖ്യാപിച്ചു. നവംബർ ഒന്നിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ രാവിലെ പത്തിന് നടക്കുന്ന ബോധപൂർണ്ണിമ‘ ഒന്നാംഘട്ട പ്രചാരണത്തിന്റെ സമാപന ചടങ്ങിൽ ഇവർക്ക് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ബിന്ദു പുരസ്‌കാരങ്ങൾ സമ്മാനിക്കും.

ഹ്രസ്വചിത്ര വിഭാഗത്തിൽ തൃശൂർ ശ്രീ സി അച്യുതമേനോൻ ഗവ. കോളേജിലെ ആന്റി-നാർക്കോട്ടിക് സെൽ തയ്യാറാക്കിയ ബോധ്യം‘ ഒന്നാം സമ്മാനം നേടി. ഇ-പോസ്റ്റർ വിഭാഗത്തിൽ തൃശൂർ അളഗപ്പ നഗർ ത്യാഗരാജ പോളിടെക്നിക്ക് കോളേജിലെ ആകാശ് ടി. ബിയും കഥയിൽ ഒറ്റപ്പാലം എൻഎസ്എസ് ട്രെയിനിങ് കോളേജിലെ എം വി ആതിരയും കവിതയിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം എ ജേണലിസം ആൻഡ് കമ്യൂണിക്കേഷനിലെ തപസ്യ അശോകും ലേഖനത്തിൽ നാട്ടിക എസ് എൻ കോളേജ് എം എ മലയാളത്തിലെ കെ എച്ച് നിധിൻദാസും ഒന്നാം സമ്മാനം നേടി.

ലഹരി ഉപഭോഗത്തിന്റെ ഫലങ്ങളെ ചലച്ചിത്രാത്മകമായും കാവ്യാത്മകമായും ചിത്രീകരിക്കുന്നതിൽ വിജയം കണ്ട ചിത്രമാണ് തൃശൂർ ശ്രീ സി അച്യുതമേനോൻ ഗവ. കോളേജിന്റെ ബോധ്യം‘ എന്ന് കെ ആർ നാരായണൻ വിഷ്വൽ സയന്‌സ് ആൻഡ് ആർട്‌സിലെ അധ്യാപകർ ചേർന്ന ജൂറി നിരീക്ഷിച്ചു. മലപ്പുറം സുലമസലാം സയൻസ് കോളേജിലെ കെ പി അസീം മുഹമ്മദിന്റെ സിറോക്‌സ്‘ രണ്ടാം സ്ഥാനവുംവക്കം യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സുമി സുശീലന്റെ നേതൃത്വത്തിൽ നിർമ്മിച്ച എവേ‘ മൂന്നാം സ്ഥാനവും നേടി.

കോഴിക്കോട് മുക്കം എംഎഎംഒയിലെ ടി മുഹമ്മദ് ഷർഹാൻ ഇ-പോസ്റ്റർ വിഭാഗത്തിൽ രണ്ടാംസ്ഥാനം നേടി. കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ സി. ആദിത്യകൃഷ്ണനും ഈരാറ്റുപേട്ട എം ഇ എസ് കോളേജിലെ കെ കാർത്തികയും മൂന്നാംസ്ഥാനം പങ്കിട്ടു. ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിലെ പി സംവേദയും മലപ്പുറം ഫാത്തിമാ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ സന ഷാജിദുമാണ് ലേഖനമത്സരത്തിലെ രണ്ട്മൂന്ന് സ്ഥാനക്കാർ.

കഥയിൽ ശ്രീകൃഷ്ണപുരം വി ടി ബി കോളേജിലെ ബികോം വിദ്യാർത്ഥിനി ആർ വിഷ്ണുപ്രിയ രണ്ടാം സ്ഥാനവും പൊന്നാനി എം ഇ എസ് കോളേജിലെ നന്ദന കൃഷ്ണ മൂന്നാം സ്ഥാനവും നേടി. ഒറ്റപ്പാലം എൻ എസ് എസ് കോളേജിലെ രണ്ടാംവർഷം ബിഎ എക്കണോമിക്‌സിലെ കെ ശ്രീകലയും കാഞ്ഞങ്ങാട് നെഹ്റു ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ഒന്നാം വർഷ ബി.എസ്.സി  സ്റ്റാറ്റിസ്റ്റിക്‌സിലെ ടി നന്ദനയും കവിതയിൽ രണ്ടാം സ്ഥാനം പങ്കിട്ടു. കണ്ണൂർ മടമ്പം പികെഎം കോളേജ് ഓഫ് എജുക്കേഷനിലെ എ അഞ്ജിതയ്ക്കാണ് കവിത മൂന്നാം സ്ഥാനം.

കേരളപ്പിറവിദിനത്തിൽ ആശ്വാസ വാർത്ത; എൽപിജി വാണിജ്യ സിലിണ്ടർ വില 115 രൂപ കുറഞ്ഞു

ന്യൂഡൽഹി: കേരളപ്പിറവി ദിനം ആശ്വാസവർത്തയുമായാണ് തുടക്കം കുറിച്ചിരിക്കുന്നത്. ജനങ്ങൾക്ക് ആശ്വാസം പകർന്നുകൊണ്ട് വാണിജ്യ എൽപിജിയുടെ വിലയാണ് സർക്കാർ കുറച്ചിരിക്കുന്നത്. എന്നാൽ ഗാർഹിക പാചകവാതകത്തിന്റെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ 115.50 രൂപയാണ് കുറച്ചത്. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ ജൂലൈ 6 മുതൽ ഇതുവരെ മാറ്റമില്ലാതെ തുടരുകയാണ്.

പുതിയ വിലവിവരമനുസരിച്ച് 19 കിലോഗ്രാം ഇൻഡേൻ എൽപിജി സിലിണ്ടറിന്റെ പുതുക്കിയ വില ഡൽഹിയിൽ 1744 രൂപയാണ്. ഇത് നേരത്തെ 1859.5 രൂപയായിരുന്നു. കൊൽക്കത്തയിൽ വാണിജ്യ സിലിണ്ടറിന്റെ വില ഇന്ന് മുതൽ 1846 രൂപയായി. നേരത്തെ ഇത് 1995.50 രൂപയായിരുന്നു. മുംബൈയിൽ നേരത്തെ 1844 രൂപയ്ക്കാണ് വാണിജ്യ സിലിണ്ടറുകൾ വാങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ വില കുറഞ്ഞ് 1696 രൂപയായിട്ടുണ്ട്. ചെന്നൈയിലും വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 2009.50 രൂപയിൽ നിന്ന് 1893 രൂപയായി.

ഗാർഹിക സിലിണ്ടർ ഡൽഹിയിൽ 1053 രൂപയും കൊൽക്കത്തയിൽ 1079 രൂപയും ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ യഥാക്രമം 1068.5 രൂപ, 1052 രൂപയ്ക്കും ലഭ്യമാണ്.

എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണ കമ്പനികൾ ഗ്യാസ് സിലിണ്ടറുകളുടെ വില പുതുക്കുന്നത്. ഹോട്ടലുകളിലും ഭക്ഷണശാലകളിലുമാണ് വാണിജ്യ സിലിണ്ടറുകൾ ഉപയോഗിക്കുന്നത്. വിലക്കുറവ് വ്യാപാരികൾക്ക് വലിയ ആശ്വാസമാകും. ഒക്ടോബർ ഒന്നിന് വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ 25.5 രൂപ കുറച്ചിരുന്നു.

പെട്രോൾ ഡീസൽ വിലയിൽ മാറ്റമില്ല

പെട്രോളിനും ഡീസലിനും 40 പൈസ ഇന്നു മുതൽ കുറയുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ എണ്ണ കമ്പനികൾ ഈ തിരുമാനത്തിൽ നിന്ന് പിന്നോട്ടുപോയെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞതിന് പിന്നാലെയാണ് ഇന്നു മുതൽ ഇന്ധനവില ലിറ്ററിന് 40 പൈസ കുറയുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ അഞ്ചുമാസത്തിലേറെയായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്.

കേരളത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 വയസ്സാക്കി സർക്കാർ

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി. കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി എന്നിവിടങ്ങളിൽ ഈ പ്രായപരിധി തൽക്കാലം ഏർപ്പെടുത്തില്ല. ഈ സ്ഥാപനങ്ങളിൽ പഠനത്തിനുശേഷം തീരുമാനമെടുക്കും. പൊതുമേഖലാ സ്ഥാപനങ്ങളിൽ വ്യത്യസ്തമായ പെൻഷൻ പ്രായമാണ് ഇപ്പോഴുള്ളത്. റിയാബ് തലവൻ ചെയർമാനായി 2017ൽ രൂപീകരിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് ഏപ്രിൽ 22ന് മന്ത്രിസഭായോഗം പരിഗണിച്ചു. ഇന്നലെയാണ് ഉത്തരവിറങ്ങിയത്. 122 പൊതുമേഖലാ സ്ഥാപനങ്ങൾക്കും ആറു ധനകാര്യ കോർപറേഷനുകൾക്കും ഇതിന്റെ ഗുണം ലഭിക്കും.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള, വേതന പരിഷ്ക്കരണത്തിനായി സ്ഥാപനത്തിന്റെ മികവും അടിസ്ഥാനമാക്കും. സ്ഥാപനങ്ങളെ എ, ബി, സി, ഡി എന്നിങ്ങനെ തരം തിരിക്കും. നേരത്തെ മന്ത്രിസഭായോഗം ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നു. വളർച്ചയുള്ള സ്ഥാപനങ്ങളെ ഉയർന്ന ഗ്രേഡിൽ ഉൾപ്പെടുത്തും. ക്ലാസിഫിക്കേഷൻ ലഭിക്കാൻ അതതു പൊതുമേഖലാ സ്ഥാപനങ്ങൾ പബ്ലിക്ക് എന്റർപ്രൈസസ് ബോർഡിന് അപേക്ഷ നൽകണം. അപേക്ഷ നൽകാത്തവയെ ഡി വിഭാഗത്തിൽ ഉൾപ്പെടുത്തും. നിശ്ചിത സമയപരിധിക്കുള്ളിൽ ധനകാര്യ സ്റ്റേറ്റ്മെന്റ് നൽകാത്ത സ്ഥാപനങ്ങളെയും തരംതാഴ്ത്തും.

പ്രഥമ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം.ടി. വാസുദേവൻ നായർക്ക്

വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എം.ടി. വാസുദേവൻ നായർക്കാണു കേരള ജ്യോതി പുരസ്‌കാരം. ഓംചേരി എൻ.എൻ. പിള്ള, ടി. മാധവ മേനോൻ, പി.ഐ. മുഹമ്മദ് കുട്ടി (മമ്മൂട്ടി) എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിനും ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു), ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമൻ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം.പി. പരമേശ്വരൻ, വിജയലക്ഷ്മി മുരളീധരൻ പിള്ള (വൈക്കം വിജയലക്ഷ്മി) എന്നിവർ കേരള ശ്രീ പുരസ്‌കാരത്തിനും അർഹരായി.

വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വർഷത്തിൽ രണ്ടു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വർഷത്തിൽ അഞ്ചു പേർക്കുമാണു നൽകുന്നത്. ഓരോ വിഭാഗത്തിലും കൂടുതലായി പുരസ്കാരങ്ങൾ അനുവദിക്കണമെങ്കിൽ ആകെ പുരസ്കാരങ്ങളുടെ എണ്ണം ഒരു വർഷത്തിൽ പത്തിൽ അധികരിക്കാൻ പാടില്ലെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. കേരള പുരസ്കാരത്തിന്റെ ഭാഗമായി ക്യാഷ് അവാർഡുകൾ നൽകുന്നതല്ലെന്നും തീരുമാനിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനാ സമിതി (സെക്രട്ടറിതല സമിതി) ദ്വിതീയ പരിശോധനാ സമിതി, അവാർഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണു പുരസ്‌കാര നിർണയം നടന്നത്. ദ്വിതീയ പരിശോധനാ സമിതി സമർപ്പിച്ച ശുപാർശകൾ അടൂർ ഗോപാലകൃഷ്ണൻ, ടി.കെ.എ. നായർ, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങുന്ന അവാർഡ് സമിതി പരിശോധിച്ചാണ് പ്രഥമ കേരള പുരസ്‌കാരങ്ങൾക്കായി സർക്കാരിനു നാമനിർദേശം നൽകിയത്. ആകെ പുരസ്കാരങ്ങളുടെ എണ്ണം പത്തിൽ അധികരിക്കാൻ പാടില്ല എന്ന നിബന്ധന അനുസരിച്ച് പത്ത് പുരസ്കാരങ്ങൾക്കാണ് സമിതി ശുപാർശ സമർപ്പിച്ചിരുന്നത്.

 

 

പുരസ്‌കാര ജേതാക്കൾ

കേരള ജ്യോതി

1.     എം.ടി. വാസുദേവൻ നായർ (സാഹിത്യം)

 

കേരള പ്രഭ

1.     ഓംചേരി എൻ.എൻ. പിള്ള (കല, നാടകം, സാമൂഹ്യ സേവനം, പബ്ലിക് സർവീസ്)

2.     ടി. മാധവമേനോൻ (സിവിൽ സർവീസ്, സാമൂഹ്യ സേവനം)

3.     പി.ഐ. മുഹമ്മദ് കുട്ടി (മമ്മൂട്ടി) (കല)

 

കേരള ശ്രീ

1.     ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു) (ശാസ്ത്രം)

2.     ഗോപിനാഥ് മുതുകാട് (സാമൂഹ്യ സേവനം, കല)

3.     കാനായി കുഞ്ഞിരാമൻ (കല)

4.     കൊച്ചൗസേഫ് ചിറ്റിലപ്പള്ളി (സാമൂഹ്യ സേവനം, വ്യവസായം)

5.     എം.പി. പരമേശ്വരൻ (ശാസ്ത്രം, സാമൂഹ്യ സേവനം)

6.     വിജയലക്ഷ്മി മുരളീധരൻ പിള്ള (വൈക്കം വിജയലക്ഷ്മി) (കല)

എം.ടിവാസുദേവന്‍ നായർ

സാഹിത്യകാരന്‍നോവലിസ്റ്റ്തിരക്കഥാകൃത്ത്ചലച്ചിത്ര സംവിധായകന്‍, നാടകകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ മലയാളിയാണ് എം.ടി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്നശ്രീഎംടിവാസുദേവന്‍നായര്‍മലയാള സാഹിത്യത്തിലും ചലച്ചിത്ര രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം അധ്യാപകന്‍മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപര്‍കേരളസാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്പത്മഭൂഷന്‍, ജ്ഞാനപീഠം എന്നിവയുള്‍പ്പെടെ ഒട്ടേറെ ദേശീയപുരസ്കാരങ്ങളും നിരവധി സംസ്ഥാന പുരസ്കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

സ്കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ സാഹിത്യരചന തുടങ്ങിയ അദ്ദേഹം പാലക്കാട് വിക്ടോറിയ കോളേജില്‍ ബിരുദത്തിന് പഠിക്കുമ്പോള്‍ രക്തം പുരണ്ട മണല്‍ത്തരികള്‍” എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറക്കിപുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ച ആദ്യത്തെ നോവലായ നാലുകെട്ട് ന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായിസ്വന്തം കഥയായ മുറപ്പെണ്ണ് തിരക്കഥയെഴുതിയാണ് എം.ടി ചലച്ചിത്രലോകത്ത് പ്രവേശിക്കുന്നത്. 1973 ല്‍ ആദ്യമായി സംവിധാനം ചെയ്ത് നിര്‍മ്മിച്ച നിര്‍മ്മാല്യം” എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സുവര്‍ണ്ണ പതക്കം ലഭിക്കുകയുണ്ടായി അമ്പതിലേറെ സിനിമകള്‍ക്ക് തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാല് തവണ ഈ മേഖലയില്‍ ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്ചെറുകഥ, നോവല്‍ വിഭാഗങ്ങളിലെ എം.ടിയുടെ കൃതികള്‍ മലയാളികളുടെ ഹൃദയത്തില്‍ സവിശേഷമായ ഇടം നേടിയിട്ടുണ്ട്നിളയുടെ കഥാകാരന്‍ എന്നറിയപ്പെടുന്ന അദ്ദേഹം നിളാനദിയെയും ചുറ്റുമുള്ള പരിസ്ഥിതി പ്രദേശങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങള്‍ “കണ്ണാന്തളിപൂക്കളുടെ കാലം” എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്എം.ടി യുടെ കൃതികള്‍ നിരവധി ഇന്ത്യന്‍– വിദേശ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.

ഓംചേരി എന്‍.എന്‍പിള്ള

നാടക രചയിതാവ്സിവില്‍ സര്‍വെന്റ്അധ്യാപകന്‍സാംസ്ക്കാരികസാമൂഹിക പ്രവര്‍ത്തകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ നിരവധി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന വ്യക്തിയാണ് ഓംചേരി എന്‍.എന്‍ പിള്ള എന്നറിയപ്പെടുന്ന ശ്രീനാരായണ പിള്ളമലയാള നാടക സാഹിത്യത്തിന് കലാമൂല്യവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള സൃഷ്ടികള്‍ നല്‍കി അതിനെ സമ്പന്നമാക്കിപ്രമേയത്തിലും ആവിഷ്കാര ശൈലിയിലും വൈവിധ്യം പുലര്‍ത്തി ഇത്രയേറെ നാടകങ്ങള്‍ രചിച്ച മറ്റൊരു നാടകകൃത്ത് മലയാളത്തില്‍ അപൂര്‍വ്വമാണ്മാതൃഭാഷാ പഠന രംഗത്ത് അദ്ദേഹം വഹിച്ച പങ്ക് അവിസ്മരണീയമാണ്കേരളത്തിന് പുറത്ത് ജനിച്ചുവളര്‍ന്ന മലയാളികളുടെ പുതുതലമുറകള്‍ക്ക് മാതൃഭാഷയും സംസ്കാരവും അന്യം നിന്നുപോകാതിരിക്കാന്‍ ഭാഷാപഠനകേന്ദ്രങ്ങള്‍ എന്ന ആശയത്തിലൂടെ ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലും ഭാഷാപഠനക്ലാസുകള്‍ തുടങ്ങുന്നതിന് അദ്ദേഹം മുന്‍കൈ എടുക്കുകയും അത് പിന്നീട് മലയാളം മിഷന്‍ എന്ന പേരില്‍ ലോകമാസകലം വ്യാപിച്ചു കിടക്കുന്ന ഒരു പ്രസ്ഥാനമായി മാറുകയും ചെയ്തു.

മലയാളത്തില്‍ സര്‍വ്വകാലപ്രസക്തമായ അറുപതോളം മികച്ച നാടകങ്ങളുടെ രചനരംഗാവിഷ്ക്കാരം എന്നിവയിലൂടെ മലയാള നാടകത്തിന്റെ വളര്‍ച്ചയ്ക്കുംപഠനം ഉപന്യാസങ്ങള്‍ എന്നിവയിലൂടെ മലയാള സാഹിത്യത്തിനുംകലാ സാംസ്കാരിക പ്രവര്‍ത്തനത്തിലൂടെ കലാ– സംസ്ക്കാരിക പരിപോഷണത്തിനുംഭാഷാപഠന പ്രവര്‍ത്തനങ്ങളിലുടെ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്കും അദ്ദേഹം നല്‍കിവരുന്ന സംഭാവനകള്‍ അവിസ്മരണീയമാണ്.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്കാരംകേരള സംഗീത നാടക അക്കാദമി പ്രവാസി കലാ രത്ന അവാര്‍ഡ്കേന്ദ്രസാഹിത്യ അക്കാദമി പുരസ്ക്കാരം തുടങ്ങിയവ അദ്ദേഹത്തെ തേടിയെത്തിയ പുരസ്കാരങ്ങളില്‍ ചിലതാണ്.

റ്റിമാധവമേനോന്‍

കേരളത്തില്‍ പട്ടികവര്‍ഗ്ഗ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ചരിത്രത്തില്‍ മറക്കാനാകാത്ത ഒരു വ്യക്തിയാണ് ശ്രീറ്റിമാധവമേനോന്‍ എന്ന മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍പാലക്കാട് ജില്ലയിലെ രണ്ടാമത്തെ കളക്ടറായിരുന്ന ശ്രീറ്റിമാധവമേനോന്‍ ആണ് അട്ടപ്പാടിയുടെ പരിമിതികളും സവിശേഷതകളും രാജ്യത്തിന്റെ തന്നെ പൊതുശ്രദ്ധയില്‍ കൊണ്ടു വന്നത്അട്ടപ്പാടി ഹില്‍ ഏര്യ ഡവലപ്മെന്റ് സൊസൈറ്റിയുടെ രൂപീകരണത്തിലുള്‍പ്പെടെ സര്‍ക്കാരിന് മാര്‍ഗ്ഗനിര്‍ദ്ദേശകമായ പട്ടികവര്‍ഗ്ഗക്ഷേമ മേഖലയിലെ ബൃഹത്തായ പഠനങ്ങളും റിപ്പോര്‍ട്ടുകളും അദ്ദേഹത്തിന്റേതായിട്ടുണ്ട്പട്ടികവര്‍ഗ്ഗക്കാരുടെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഗിരിജനക്ഷേമ വകുപ്പ് രൂപീകരിച്ചപ്പോള്‍ അതിന്റെ ആദ്യത്തെ ഡയറക്ടറായി 1975 മുതല്‍ 1977 വരെ ശ്രീമാധവമേനോന്‍ പ്രവര്‍ത്തിച്ചിരുന്നു.

തിരുവനന്തപുരം ജില്ലയില്‍ പ്രവ‍ര്‍ത്തിക്കുന്ന The International School of Dravidian Linguistics മൂന്ന് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച The Encyclopedia of Dravidian Tribes എന്ന പുസ്തകത്തിന്റെ ചീഫ് എഡിറ്ററായിരുന്നു റ്റിമാധവമേനോന്‍ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസില്‍ നിന്നും വിരമിച്ച ശ്രീടിമാധവമേനോന്‍ ഗോത്രവര്‍ഗ്ഗ മേഖലയിലുള്ള അദ്ദേഹത്തിന്റെ അനുഭവ സമ്പത്തുകൊണ്ട് അതിന്റെ നയരൂപീകരണത്തില്‍ ദശാബ്ദങ്ങള്‍ പങ്കാളിയായിരുന്നു.

കാര്‍ഷിക സര്‍വ്വകലാശാലാ വൈസ്ചാന്‍സിലറായി സര്‍ക്കര്‍ സര്‍വ്വീസില്‍ നിന്നും മൂന്ന് പതിറ്റാണ്ട് മുന്‍പ് വിരമിച്ച ശേഷവും അടുത്തകാലം വരെ സംസ്ഥാന സര്‍ക്കാര്‍ ആദിവാസി പ്രശ്നങ്ങളില്‍പ്രത്യേകിച്ച് അട്ടപ്പാടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ തേടിയിരുന്നുകേരളത്തിലെ പട്ടികവര്‍ഗ്ഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി അത്രമേല്‍ സ്വയം അര്‍പ്പിച്ച സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായിരുന്നുശ്രീറ്റിമാധവമേനോന്‍.

മുഹമ്മദ് കുട്ടി (മമ്മൂട്ടി)

നിയമത്തില്‍ ബിരുദം നേടി രണ്ട് വര്‍ഷം മാത്രം അഭിഭാഷക ജോലിയില്‍ ഏര്‍പ്പെട്ടശേഷം അഭിനയ രംഗത്ത് വേരുറപ്പിച്ച പ്രതിഭയാണ് ശ്രീപിമുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിഎണ്‍പതുകളുടെ തുടക്കത്തില്‍ അഭിനയരംഗത്തേക്ക് കടന്നു വന്ന ശ്രീമമ്മൂട്ടി നാല് പതിറ്റാണ്ടുകളിലേറെയായി ഇപ്പോഴും സജീവമായി അഭിനയ രംഗത്ത് തുടര്‍ന്നുവരികയാണ്മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്ന് തവണയും മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം അ‍ഞ്ച് തവണയും ശ്രീമമ്മൂട്ടി നേടിയിട്ടുണ്ട്ഭാരത സര്‍ക്കാര്‍ പത്മ പുരസ്കാരം നല്‍കി ആദരിച്ചിട്ടുമുണ്ട്.

തുടക്കത്തില്‍ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ച ശ്രീമമ്മൂട്ടി, എംടി വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്കെ.ജിജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചലച്ചിത്രമാണ് മമ്മൂട്ടി എന്ന അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്മലയാളത്തിനുപുറമെ നിരവധി അന്യഭാഷാചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചുവരുന്നു.

ചലച്ചിത്രമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കുപുറമെ സാമൂഹിക മേഖലയിലും ശ്രീമമ്മൂട്ടി സജീവമാണ്കേരള സര്‍ക്കാരിന്റെ ഐ.ടി പ്രോജക്ടുകളില്‍ ഒന്നായ അക്ഷയ പ്രോജക്ടിന്റെ ഗുഡ് വില്‍ അംബാസിഡറാണ് ശ്രീമമ്മൂട്ടിപെയിന്‍ & പാലിയേറ്റീവ് കെയര്‍ സൊസൈറ്റി എന്ന ചാരിറ്റബില്‍ സംഘടനയുടെ പാട്രണായും അദ്ദേഹം പ്രവര്‍ത്തിച്ചുവരുന്നുകേരളകാലിക്കറ്റ് സര്‍വ്വകലാശാലകള്‍ അദ്ദേഹത്തിന് ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുകയുണ്ടായി.

 

ഡോസത്യഭാമാ ദാസ് ബിജു

കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ജനിച്ച ഡോസത്യഭാമാ ദാസ് ബിജു നിലവില്‍ ഡല്‍ഹി സര്‍വ്വകലാശാല പരിസ്ഥിതി പഠന വിഭാഗം തലവനായി പ്രവര്‍ത്തിക്കുന്നു. 30 വര്‍ഷത്തോളമായി ഇന്ത്യന്‍ ഉഭയജീവികളെ കുറിച്ചുള്ള ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇദ്ദേഹവും സംഘവും 100 ഓളം പുതിയ ഉഭയജീവികളെ കണ്ടെത്തിയിട്ടുണ്ട്ഇന്ത്യയിലെ ഫ്രോഗ് മാന്‍ എന്നാണ് ഇദ്ദേഹത്തിന്റെ അപരനാമധേയം.

നാച്വറല്‍ ഫോട്ടോഗ്രഫിയാണ് ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റൊരു മേഖലഅദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ലോകശ്രദ്ധ ആകര്‍ഷിക്കുന്ന നിരവധി അന്താരാഷ്ട്ര ജേണലുകളിലും മാഗസിനുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്കൂടാതെ സസ്യങ്ങളെയും ഉഭയജീവികളെയും കുറിച്ച് അദ്ദേഹം നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്ഇദ്ദേഹം രാജ്യത്തിനകത്തും പുറത്തും വിവിധ സര്‍വ്വകലാശാലകളിലും മറ്റ് സ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്ഇദ്ദേഹത്തിന്റെ രചനകള്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ടവയാണ്വേപ്പ്മുരിങ്ങതുളസി തുടങ്ങിയ പുസ്തകങ്ങള്‍ മലയാള ഭാഷയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതുമാണ്നശിച്ചുകൊണ്ടിരിക്കുന്ന ഉഭയജീവി വിഭാഗങ്ങളുടെ സംരക്ഷണത്തിലും ഗവേഷണത്തിലും ഡോബിജു കാണിക്കുന്ന താല്പര്യം കണക്കിലെടുത്ത് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്റ് നാച്ചുറല്‍ റിസോഴ്സ് (IUCN) ഏര്‍പ്പെടുത്തിയിട്ടുള്ള സാബിന്‍ പുരസ്കാരം 2008 ല്‍ ലഭിച്ചിരുന്നു. 2011 ല്‍ സാങ്ച്യുറി ഇന്ത്യ വൈല്‍ഡ്ലൈഫ് അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഗോപിനാഥ് മുതുകാട്

പ്രൊഫഷണല്‍ ജാലവിദ്യാ രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് ശ്രീഗോപിനാഥ് മുതുകാട്മലപ്പുറം ജില്ലയില്‍ ജനിച്ച അദ്ദേഹം ഏഷ്യയിലെ ആദ്യത്തെ മാജിക് അക്കാദമി തിരുവനന്തപുരത്ത് സ്ഥാപിച്ച് അതിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചുവരുന്നുജാലവിദ്യയിലൂടെ സമൂഹത്തിന് നല്ല സന്ദേശവും അവബോധവും നല്‍കുന്നതില്‍ ശ്രദ്ധാലുവാണ് ശ്രീഗോപിനാഥ് മുതുകാട്.

1990 കളില്‍ സാക്ഷരതയുടെ ആവശ്യകതയെപ്പറ്റി ജനങ്ങളെ ബോധവാന്‍മാരാക്കുന്നതിലേക്കായി സാക്ഷരതാ മിഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൂടാതെ ഒരു motivational speaker എന്ന നിലയിലും അദ്ദേഹം നിരവധി പ്രോഗ്രാമുകളില്‍ പങ്കെടുത്തുവരുന്നു. 2014 ല്‍ ഇന്ത്യയിലെ തെരുവ് ജാലവിദ്യയുടെ പൈതൃകം സംരക്ഷിക്കുന്നതിനും അവര്‍ക്ക് സ്ഥിരമായി ഒരു വരുമാനം ലഭ്യമാക്കുന്നതിലേക്കുമായി ഒരു ജാലവിദ്യാ മ്യൂസിയംമാജിക് പ്ലാനറ്റ് എന്ന പേരില്‍ ആരംഭിച്ചു.

പ്രൊഫഷണല്‍ ജാലവിദ്യാ രംഗത്തുനിന്നും താല്‍ക്കാലികമായി പിന്‍മാറി ഇപ്പോള്‍ ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ ശാക്തീകരണത്തിനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള കേരള സര്‍ക്കാരിന്റെ അനുയാത്ര എന്ന പ്രചരണ പരിപാടിയുമായി ചേര്‍ന്ന് അദ്ദേഹം ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നുബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍ക്ക് ജാലവിദ്യയില്‍ പരിശീലനം നല്‍കുന്നതിനും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുമുള്ള ഒരു സ്ഥിരം സംവിധാനം ലോകത്ത് ആദ്യമായി അദ്ദേഹം തിരുവനന്തപുരം കിന്‍ഫ്രാ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്കേരള സംഗീത നടാക അക്കാദമി പുരസ്ക്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

കാനായി കുഞ്ഞിരാമന്‍

കേരളത്തിലെ ഏറ്റവും പ്രശസ്തനായ ശില്‍പികളില്‍ ഒരാളാണ് കാസര്‍ഗോഡ് ജില്ലയില്‍ ജനിച്ച ശ്രീകാനായി കുഞ്ഞിരാമന്‍പ്രശസ്ത ചിത്രകാരനായ കെ.സി.എസ് പണിക്കരില്‍ നിന്നും ചിത്രകല അഭ്യസിച്ച അദ്ദേഹത്തിന്റെ ശില്‍പകലയിലേക്കുള്ള മാറ്റം അവിചാരിതമായിരുന്നുആദ്യം തകരപാളികളിലാണ് കൊത്തുപണി തുടങ്ങിയത്മദിരാശി ഫൈന്‍ ആര്‍ട്സ് കോളേജില്‍ നിന്നും ഒന്നാം ക്ലാസോടെ ശില്‍പകലയില്‍ ഡിപ്ലോമ കരസ്ഥമാക്കിസാധാരണക്കാരനെ കലയുമായി പരിചയപ്പെടുത്തുന്നതിനുവേണ്ടി പൊതുസ്ഥലങ്ങളില്‍ അദ്ദേഹം വലിയ ശില്‍പങ്ങള്‍ തീര്‍ത്തിട്ടുണ്ട്. 2005 ല്‍ ശ്രീകാനായി കൂഞ്ഞിരാമന് കേരള സര്‍ക്കാരിന്റെ രാജാരവിവര്‍മ്മ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

മലമ്പുഴയിലെ യക്ഷിവേളിയിലെ ശംഖ്ശംഖുമുഖത്തെ ജലകന്യകപയ്യാമ്പലത്തെ അമ്മയും കു‍‍ഞ്ഞുംകൊച്ചിയിലെ മുക്കട പെരുമാള്‍തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തിലെ വീണപൂവ്ദുരവസ്ഥ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ ശില്‍പങ്ങളില്‍ ചിലതാണ്സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിരവധി പുരസ്കാരങ്ങളുടെ രൂപകല്‍പന ശ്രീകാനായി കുഞ്ഞിരാമനാണ് നിര്‍വ്വഹിച്ചിട്ടുള്ളത്ശില്‍പി എന്നതിനുപരി അദ്ദേഹം ഒരു കവിയും മലയാളം ഇംഗ്ലീഷ് ഭാഷകളിലെ എഴുത്തുകാരനുമാണ്അദ്ദേഹം തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജിലെ ശില്‍പകലാ വിഭാഗത്തിലെ മേധാവിയും പിന്നീട് പ്രിന്‍സിപ്പാലുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി

തൃശ്ശൂര്‍ സ്വദേശിയായ ശ്രീകൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയശേഷം ഇലക്ട്രോണിക് സ്റ്റെബിലൈസറുകള്‍ നിര്‍മ്മിക്കുന്ന ഒരു കമ്പനിയില്‍ സൂപ്പര്‍വൈസറായി ഔദ്യാഗികജീവിതം ആരംഭിച്ചുതുടര്‍ന്ന് ഇലക്ട്രോണിക് സ്റ്റെബിലൈസറുകള്‍ നിര്‍മ്മിച്ച് വിപണനം ചെയ്യുന്നതിനായി വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് എന്ന ഒരു കമ്പനി രൂപീകരിച്ചുഇപ്പോള്‍ 2000 ത്തിലേറെ തൊഴിലാളികളും 300 കോടിയിലധികം വിറ്റുവരവുമുള്ള ഒരു കമ്പനിയായി അത് മാറിയിട്ടുണ്ട്കൂടാതെ വീഗാലാന്റ് എന്ന പേരില്‍ കൊച്ചിയിലും വണ്ടര്‍ലാ എന്ന പേരില്‍ ബാംഗ്ലൂരിലും അമ്യൂസ്മെന്റ് പാര്‍ക്കുകളും സ്ഥാപിച്ച് നടത്തിവരുന്നുചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ച് ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയും ചെയ്യുന്നു.

അവയവദാനം പ്രോല്‍സാഹിപ്പിക്കുന്നതിനും അതിന്റെ പ്രാധാന്യം ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കുന്നതിനുമായി അദ്ദേഹം തന്റെ സ്വന്തം വൃക്ക തന്നെ ഒരു അപരിചിതന് ദാനം ചെയ്തുസ്വന്തം അവയവങ്ങള്‍ ദാനം ചെയ്യാന്‍ മുന്നോട്ടുവരുന്നവര്‍ക്കും മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മുന്നോട്ടുവരുന്ന അവരുടെ ബന്ധുക്കള്‍ക്കും ലക്ഷം മുതല്‍ ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ഇദ്ദേഹം രൂപീകരിച്ച ചാരിറ്റബില്‍ സംഘടന അനുവദിച്ചുവരുന്നുമുണ്ട്വൃക്കരോഗികളെ സഹായിക്കാനായി പ്രവര്‍ത്തിക്കുന്ന കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്ന സംഘടനയിലും ഇദ്ദേഹം സജീവാംഗമാണ്.

ഉയര്‍ന്ന നികുതി ദായകന്‍ എന്ന നിലയില്‍ ഭാരത സര്‍ക്കാരിന്റെ രാഷ്ട്രീയ സമ്മാന്‍ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

എം.പിപരമേശ്വരന്‍

ത‍‍ൃശ്ശൂര്‍ ജില്ലയില്‍ കിരാലൂര്‍ ഗ്രാമത്തില്‍ ജനിച്ച ശ്രീഎംപിപരമേശ്വരന്‍ തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍ നിന്നും ഇലക്ട്രോണിക്സില്‍ ബിരുദവും മോസ്കോ പവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ന്യൂക്ലിയര്‍ എന്‍ജിനീയറിംഗില്‍ പി.എച്ച്.ഡി യും നേടിയശേഷം ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ജോലിയില്‍ പ്രവേശിച്ചുശാസ്ത്രപ്രചരണ രംഗത്ത് സവിശേഷമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ച് നടപ്പിലാക്കികൊണ്ടിരിക്കുന്ന ജനകീയശാസ്ത്രപ്രസ്ഥാനമായ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നുഅദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് ഒരു ബഹുജന പ്രസ്ഥാനമായി മാറിശാസ്ത്രപ്രചാരകന്‍വൈജ്ഞാനിക സാഹിത്യകാരന്‍രാഷ്ട്രീയപ്രവര്‍ത്തകന്‍ചിന്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് ശ്രീഎംപിപരമേശ്വരന്‍പരിസ്ഥിതിമാലിന്യസംസ്കരണം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ പഠനങ്ങള്‍ ശ്രദ്ധേയമാണ്.

ശാസ്ത്രത്തിന്റെ പ്രവര്‍ത്തനം ദേശീയ തലത്തില്‍ വ്യാപിപ്പിക്കുന്നതിലേക്കായി All India People’s Science Network എന്ന ഒരു പൊതുപ്ലാറ്റ്ഫോം രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചുആണവ ശാസ്ത്രംജ്യോതിശാസ്ത്രംഗണിതശാസ്ത്രംസാമൂഹ്യ ശാസ്ത്രംപരിസ്ഥിതിശാസ്ത്രംറേഡിയോ ആക്ടീവിറ്റി എന്നീ വിവിധ വിഷയങ്ങളില്‍ 29 ശാസ്ത്രപുസ്തകങ്ങള്‍ ശ്രീഎം.പിപരമേശ്വരന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2017 ല്‍ കേരളസാഹിത്യ അക്കാദമി നല്‍കുന്ന സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും സാക്ഷരതശാസ്ത്രപ്രചരണം എന്നീ മേഖലകളില്‍ രണ്ട് അഖിലേന്ത്യാപുരസ്ക്കാരങ്ങളുംബാല സാഹിത്യ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഡോവൈക്കം വിജയലക്ഷ്മി

 

കര്‍ണാടക സംഗീത രംഗത്തെ പ്രശസ്തമായ പേരാണ് കോട്ടയം ജില്ലയിലെ വൈക്കം ഉദയനാപുരത്ത് ജനിച്ച ഡോവൈക്കം വിജയലക്ഷ്മിയുടേത്ജന്‍മനാ കാഴ്ചശക്തിയില്ലാതിരുന്ന വിജയലക്ഷ്മിക്ക് കുട്ടിക്കാലം മുതല്‍ സംഗീതത്തോട് പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നുശാസ്ത്രീയസംഗീതജ്ഞചലച്ചിത്രഗായിക എന്നീ നിലകളില്‍ അവര്‍ പ്രശസ്തയാണ്.

ഓഡിയോ കാസറ്റുകളില്‍ നിന്നും സ്വയമേവയാണ് ആദ്യകാലത്ത് വിജയലക്ഷ്മി പാട്ട് പഠിച്ചിരുന്നത്കഠിന പ്രയത്നംപ്രതിഭവൈദഗ്ധ്യംസംഗീതത്തോടുള്ള സ്നേഹം എന്നിവയാല്‍ തന്റെ കാഴ്ചപരിമിതിപോലും മറികടന്ന് സംഗീതപ്രേമികളുടെ മനസ്സില്‍ ഇടം പിടിക്കാന്‍ വിജയലക്ഷ്മിക്ക് സാധിച്ചുതമ്പുരുവില്‍ നിന്നും സ്വന്തമായി പരിഷ്കരിച്ചെടുത്ത ഗായത്രിവീണ എന്ന ഒറ്റക്കമ്പിയുള്ളഅപൂർവവാദ്യത്തിൽ പ്രാവീണ്യം നേടിയതാണ് വിജയലക്ഷ്മിയുടെ മറ്റൊരു പ്രധാന നേട്ടംഗായത്രിവീണ എന്ന ഉപകരണത്തിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ പാട്ടുകൾ വായിച്ച വിജയലക്ഷ്മി ഏഷ്യന്‍ ബുക്ക് ഓഫ് റിക്കോര്‍ഡ്സും ലിംകാ ബുക്ക് ഓഫ് റിക്കോര്‍ഡ്സും നേടിയിട്ടുണ്ട്.

മലയാളംതെലുങ്ക്കന്നടതമിഴ് എന്നീ ഭാഷകളിലായി നിരവധി ചലച്ചിത്ര ഗാനങ്ങള്‍ വിജയലക്ഷ്മി ആലപിച്ചിട്ടുണ്ട്അതുല്യമായ ശബ്ദവുംആശ്ചര്യകരമായ സ്വരമാധുരിയും ആലാപനശൈലിയും കൊണ്ട് ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കിയ ഗായികയാണ് വിജയലക്ഷ്മി.

2012 ല്‍ ആദ്യ സിനിമാ ഗാനത്തിനുതന്നെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര സമിതിയുടെ സ്പെഷ്യല്‍ ജൂറി പരാമര്‍ശം ലഭിക്കുകയുണ്ടായി. 2013 ല്‍ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചുകേരള സംസ്ഥാന സംഗീതനാടകഅക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

എൽ.ഡി ക്ലാർക്ക് സ്ഥിര നിയമനം

കേരള സർക്കാർ നിയന്ത്രണത്തിൻ കീഴിലുളള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിലേയ്ക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും എൽ.ഡി. ക്ലാർക്ക് തസ്തികയിൽ…

ഉമ്മന്‍ചാണ്ടിയ്ക്ക് ഇന്ന് 79-ാം പിറന്നാള്‍; നേരിട്ടെത്തി ആശംസ അറിയിച്ച് മമ്മൂട്ടി

മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഇന്ന് 79 -ാം പിറന്നാൾ ..പതിവ് പോലെ ആഘോഷങ്ങൾ ഇല്ലാതെയാണ് പുതുപ്പള്ളിക്കാരൂടെ കുഞ്ഞൂഞ്ഞ് ഇത്തവണയും പിറന്നാൾ ദിനത്തെ സ്വീകരിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം  ആലുവ ഗസ്റ്റ് ഹൌസിൽ  വിശ്രമിക്കുന്ന ഉമ്മൻചാണ്ടിയ്ക്ക് ആശംസകൾ അർപ്പിക്കാൻ നടന്‍ മമ്മൂട്ടി അടക്കം പ്രമുഖരെത്തി..

 

രാവിലെ നേതാക്കളുടെയും പ്രവർത്തകരുടെയും നിർബന്ധത്തിന് വഴങ്ങി കേക്ക് മുറിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം സമയം ചെലവഴിക്കുന്നതിനിടെ ഉമ്മന്‍ചാണ്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ മമ്മൂട്ടി നേരിട്ടെത്തി.

പൂച്ചെണ്ട് നല്‍കി കൊണ്ട് പ്രിയതാരം മുന്‍ മുഖ്യമന്ത്രിയ്ക്ക് ആശംസകള്‍ നേര്‍ന്നു.നിര്‍മാതാക്കളായ ആന്റോ ജോസഫും ജോർജും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.ഉമ്മൻ ചാണ്ടിക്ക് പിറന്നാൾ ആശംസകൾ നേരാണ് താൻ നേരിട്ടെത്തിയതെന്നും അദ്ദേഹത്തിന്റെ അസുഖം ഭേദമായി എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. ഏറെനേരം ഉമ്മന്‍ചാണ്ടിയ്ക്കും കുടുംബത്തിനുമൊപ്പം ചെലവഴിച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്.

 

Verified by MonsterInsights