ജീവനുള്ള വേരുപാലങ്ങളുടെ ഇടമായ മേഘാലയയിലെ ഈ പ്രകൃതിവിസ്മയത്തിന് ഇനി യുനെസ്കോ പൈതൃക പട്ടികയിൽ

75-ലധികം വിദൂര ഗ്രാമങ്ങളെയാണ് ഈ പാലങ്ങൾ ബന്ധിപ്പിക്കുന്നത്. ദിവസം കഴിയുന്തോറും ശക്തി കൂടി വരുന്നവയാണ് ഈ പാലങ്ങൾ. 180 വർഷം വരെ പ്രായമുള്ളവയാണ് ഇവയിൽ പലതിനും. പൂർണമായി വളർന്നുകഴിഞ്ഞാൽ ഇവയുടെ വേരുകൾ 500 വർഷത്തോളം നിലനിൽക്കും. 50 പേരുടെ ഭാരംവരെ താങ്ങാൻ ശേഷിയുള്ളതാണ് ഈ വേരുപാലം. ഒരു പാലം ഉപയോഗ യോഗ്യമാക്കി നിർമിച്ചെടുക്കാൻ ഏതാണ്ട് 10-15 വർഷമെങ്കിലും വേണം. ഇപ്പോഴുള്ള പാലങ്ങളെല്ലാം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പ്രമേഹരോഗികൾക്കും കഴിക്കാം ഈ 5 പഴങ്ങൾ

പ്രമേഹരോഗികളോട് മധുരം കഴിക്കരുത് എന്ന് പറയാറുണ്ട്. പഞ്ചസാര, ബ്രൗൺ ഷുഗർ കൂടാതെ കാർബണേറ്റഡ് പാനീയങ്ങൾ, പാക്കറ്റിൽ ലഭ്യമായ മധുരപാനീയങ്ങൾ ഇതൊക്കെ പ്രമേഹം ബാധിച്ച ആൾ ഒഴിവാക്കേണ്ടതാണ്. പ്രമേഹം ഉണ്ടെങ്കിലും മധുരം ഇഷ്ടപ്പെടുന്ന, പഴങ്ങൾ ഇഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്. അവർക്കു സന്തോഷിക്കാം. പഴങ്ങളിൽ നാച്വറൽ ആയ ഷുഗർ ആണുള്ളത്. നാരുകൾ ധാരാളം അടങ്ങിയ, പോഷകങ്ങൾ ഏറെയുള്ള ഗ്ലൈസെമിക് മൂല്യം ഏറെ കുറഞ്ഞ പഴങ്ങൾ പ്രമേഹ രോഗികൾക്കും കഴിക്കാം. പ്രമേഹരോഗികൾക്കും കഴിക്കാൻ പറ്റുന്ന പഴങ്ങൾ ഇതാ.

1. മാതളം

രുചികരവും ഏറെ ആരോഗ്യകരവുമായ പഴം. ഒരു മാതളപ്പഴത്തിൽ 7 ഗ്രാം ഫൈബർ ഉണ്ട്. 23.8 ഗ്രാം ഷുഗർ ആണ് ഇതിലുള്ളത്. കൂടാതെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷണമേകുന്ന മൂന്നിനം ആന്റി ഓക്സിഡന്റുകളും മാതളത്തിലുണ്ട്. പ്രതിരോധശക്തിയേകുന്ന വൈറ്റമിൻ സി 30 മില്ലിഗ്രാം അടങ്ങിയ പഴമാണ് മാതളം.

2. മുന്തിരി

നാരുകൾ വളരെ കുറഞ്ഞ പഴമാണിത്. 23.4 ഗ്രാം ഷുഗർ മുന്തിരിയിലുണ്ട്. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ മുന്തിരി ഹൃദയത്തെയും ആരോഗ്യമുള്ളതാക്കുന്നു.

3. ഓറഞ്ച്

വൈറ്റമിൻ സി ധാരാളം അടങ്ങിയ ഓറഞ്ച് പതിവായി കഴിച്ചാൽ രോഗപ്രതിരോധശക്തി വർധിക്കും. എന്നാൽ 16.8 ഗ്രാം ഷുഗർ അടങ്ങിയ ഓറഞ്ച് കൂടിയ അളവിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും.

jaico 1

4. വാഴപ്പഴം

പൊട്ടാസ്യം ധാരാളം അടങ്ങിയ പഴമാണിത്. പ്രമേഹരോഗികൾ ഒരു പഴത്തിൽ കൂടുതൽ കഴിക്കാൻ പാടില്ല. 18.3 ഗ്രാം ഷുഗർ അടങ്ങിയ പഴമാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയാൻ വാഴപ്പഴം മാത്രമായി കഴിക്കാതെ ഫൈബറും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ ഭക്ഷണത്തോടൊപ്പം വാഴപ്പഴം കഴിച്ചാൽ മതി.

5. സ്ട്രോബറി

ബ്ലൂബെറി, ബ്ലാക്ക്ബെറി എന്നിവയെക്കാളം വളരെ കുറച്ച് ഷുഗർ മാത്രമേ സ്ട്രോബറിയിൽ ഉള്ളൂ. 7.4 ഗ്രാം മാത്രം. വൈറ്റമിൻ സി  സ്ട്രോബറിയിൽ ധാരാളമുണ്ട്. വളരെ കുറഞ്ഞ ഷുഗർ കണ്ടന്റ് ഉള്ളതു കൊണ്ടുതന്നെ പ്രമേഹരോഗികൾക്ക് ധൈര്യമായി സ്ട്രോബറി കഴിക്കാം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കേന്ദ്രസർവീസിൽ വിവിധ വകുപ്പുകളിലായി ഒഴിവുകൾ

 > ഒഴിവുകൾ

ഹവിൽദാർ തസ്തികയിൽ 3603 ഒഴിവുണ്ട്. കേരളത്തിൽ തിരുവനന്തപുരത്തുള്ള കാഡർ കൺട്രോൾ അതോറിറ്റിക്ക് (കസ്റ്റംസ്) കീഴിൽ 81 ഒഴിവുകളുണ്ട്. ജനറൽ 34, എസ്.സി.11, എസ്.ടി.7, ഒ.ബി.സി.21, ഇ.ഡബ്ല്യു.എസ്.8 എന്നിങ്ങനെയാണ് കേരളത്തിലെ ഒഴിവുകൾ. വിമുക്തഭടർ 8, ഭിന്നശേഷിക്കാർ 3 (ഒ.എച്ച്.1, എച്ച്.എച്ച്.1, വി.എച്ച്.0, മറ്റുള്ളവർ 1) എന്നിങ്ങനെ നീക്കിവെച്ചിട്ടുണ്ട്.മൾട്ടി ടാസ്കിങ് സ്റ്റാഫ് (എം.ടി.എസ്.) തസ്തികയിലെ ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. നാലായിരത്തിലേറെ ഒഴിവുകൾ പ്രതീക്ഷിക്കുന്നു.

 > യോഗ്യത

പത്താംക്ലാസ്/തത്തുല്യം. യോഗ്യത 30.04.2022 നകം നേടിയിരിക്കണം. പ്രായം: 1825 വയസ്സ്, 1827 വയസ്സ് എന്നിങ്ങനെ രണ്ട് പ്രായപരിധിയുണ്ട്. 1825 വിഭാഗത്തിലുള്ളവർ   02.01.1997 നും 01.01.2004 നും ഇടയിൽ ജനിച്ചവരും 1827 വിഭാഗത്തിലുള്ളവർ 02.01.1995 നും 01.01.2004 നും ഇടയിൽ ജനിച്ചവരുമായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും.

afjo ad

 > പരീക്ഷ

എം.ടി.എസ്. തസ്തികയിലേക്ക് കംപ്യൂട്ടർ അധിഷ്ഠിതമായ പരീക്ഷയും (പേപ്പർ I), വിവരണാത്മകമായ പരീക്ഷയും (പേപ്പർ II) ഉണ്ടാകും. ഹവിൽദാർക്ക് ഇതുകൂടാതെ ശാരീരികശേഷി പരിശോധനയും ശാരീരികയോഗ്യതാ പരീക്ഷയുമുണ്ടാകും. കംപ്യൂട്ടർ അധിഷ്ഠിത പേപ്പർ I പരീക്ഷയ്ക്ക് ഒബ്ജക്ടീവ് ടൈപ്പ് മാതൃകയിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. പരീക്ഷ 90 മിനിറ്റായിരിക്കും (100 മാർക്ക്).

 > അപേക്ഷ

www.ssc.nic.in ലെ വിജ്ഞാപനം വായിച്ചുമനസ്സിലാക്കി ഇതേ വെബ്സൈറ്റിലെ ലിങ്ക് വഴി അപേക്ഷിക്കണം. അവസാന തീയതി: ഏപ്രിൽ 30.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

റിസർവ് ബാങ്കിൽ 294 ഓഫീസർ ഒഴിവുകൾ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസറുടെ 294 ഒഴിവിലേക്കും അസിസ്റ്റന്റ് മാനേജരുടെ ഒൻപത് ഒഴിവിലേക്കും ബിരുദധാരികൾക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും creveulenzmälmzo: www.rbi.org.in. അവസാനതീയതി: ഏപ്രിൽ 18.

 > ഓഫീസർഗ്രേഡ്ബി (ജനറൽ): ഒഴിവ് 238.

യോഗ്യത : ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെയുള്ള ബിരുദം/ തത്തുല്യ ടെക്നിക്കൽ/പ്രൊഫഷണൽ യോഗ്യത (എസ്.സി./എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി). അല്ലെങ്കിൽ 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തരബിരുദം/തത്തുല്യ ടെക്നിക്കൽ/പ്രൊഫഷണൽ യോഗ്യത. (എസ്.സി./എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് പാസ് മാർക്ക് മതി.

 > ഓഫീസർ ഗ്രേഡ്ബി (ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് ആൻഡ് പോളിസി റിസർച്ച്): ഒഴിവ് 31

യോഗ്യത : ഇക്കണോമിക്സ്/ ഫിനാൻസ് മുഖ്യവിഷയമായ മാസ്റ്റർ ബിരുദം. അല്ലെങ്കിൽ ഇക്കണോമിക്സ് ഫിനാൻസിൽ സ്പെഷ്യലൈസേഷനോടെയുള്ള പി.ജി.ഡി.എം./എം.ബി.എ.

 > ഓഫീസർ ഗ്രേഡ്ബി (ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ്): ഒഴിവ് 25

യോഗ്യത : സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്കൽ മാത്തമാറ്റിക്സ്/മാത്തമാറ്റിക്കൽ ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫോമാറ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമാറ്റിക്സിൽ 55 ശതമാനം മാർക്കോടെയുള്ള മാസ്റ്റർ ബിരുദം. അല്ലെങ്കിൽ തത്തുല്യം.

 > അസിസ്റ്റന്റ് മാനേജർരാജ്ഭാഷ: ഒഴിവ് 3

യോഗ്യത : ഇംഗ്ലീഷ് ഒരു വിഷയമായുള്ള ബിരുദവും ഹിന്ദി/ഹിന്ദി ട്രാൻസലേഷനിൽ പി.ജി.യും. അല്ലെങ്കിൽ ഹിന്ദി ഒരു വിഷയമായുള്ള ബിരുദവും ഇംഗ്ലീഷ് പി.ജി.യും ട്രാൻസലേഷനിൽ പി.ജി.ഡിപ്ലോമയും. അല്ലെങ്കിൽ ഹിന്ദി, ഇംഗ്ലീഷ് എന്നിവ ഉൾപ്പെട്ട ബിരുദവും സംസ്കൃതം/ കൊമേഴ്സ്/ഇക്കണോമിക്സ് പി.ജി.യും ട്രാൻസലേഷനിൽ പി.ജി. ഡിപ്ലോമയും. അല്ലെങ്കിൽ ഹിന്ദി/ ഇംഗ്ലീഷ് ട്രാൻസലേഷനിൽ പി.ജി. (പി.ജി. യോഗ്യതകൾ സെക്കൻഡ് ക്ലാസോടെ നേടിയതായിരിക്കണം).

 > അസിസ്റ്റന്റ് മാനേജർപ്രോട്ടോകോൾ ആൻഡ് സെക്യൂരിറ്റി: ഒഴിവ് 3

യോഗ്യത : ആർമി/നേവി/ എയർഫോഴ്സിൽ അഞ്ചുവർഷം ഓഫീസറായി സേവനമനുഷ്ഠിച്ചിരിക്കണം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പുതിയ ‘ടാപ്പ് ടു പേ’ സംവിധാനം അവതരിപ്പിച്ച് ഗൂഗിൾ

പൈൻ ലാബ്സുമായി സഹകരിച്ച് പുതിയ ‘ടാപ്പ് ടു പേ’ സംവിധാനം അവതരിപ്പിച്ച് ഗൂഗിൾ. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലെ കോൺടാക്റ്റ് ലെസ് പേമെന്റിന് സമാനമാണിത്. എന്നാൽ, ഗൂഗിൾ പേയിലെ പുതിയ സംവിധാനം ഉപയോഗിച്ച് ഫോൺ കൊണ്ട് പിഒഎസ് മെഷീനിൽ തൊട്ടാൽ മതി. യുപിഐ പിൻ നൽകി പണമയക്കാൻ സാധിക്കും.

ക്യുആർകോഡ് സ്കാൻ ചെയ്തും, യുപിഐ ഐഡി നൽകിയും ഗൂഗിൾ പേ ചെയ്യുന്നതിന് സമാനമാണിത്. ഫോൺ പിഒഎസ് മെഷീനിൽ ടാപ്പ് ചെയ്തതിന് ശേഷം നൽകേണ്ട തുക നൽകി പിൻനമ്പർ നൽകുകയാണ് ചെയ്യേണ്ടത്. എൻഎഫ്സി സാങ്കേതിക വിദ്യയുള്ള ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്ന യുപിഐ ഉപഭോക്താവിന് ഈ സൗകര്യം പ്രയോജനപ്പെടുത്താനാവും. പൈൻലാബ്സിന്റെ പിഒഎസ് മെഷീനുകളിൽ മാത്രമേ ഇത് ലഭിക്കൂ.

jaico 1
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കിഫ്ബിയിൽ വിവിധ വിജ്ഞാപനങ്ങളിലായി ഒഴിവുകൾ

 > ജൂനിയർ കൺസൾട്ടന്റ് – പി.എസ്.സി (18): ബിടെക് സിവിൽ/ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ്, 3 വർഷ പരിചയം.

 > ഇൻസ്പെക്ഷൻ എൻജിനീയർ (11): ബിടെക് സിവിൽ, 5 വർഷ പരിചയം.

 > റെസിഡന്റ് എൻജിനീയർ പി.എസ്.സി(7): ബിടെക് സിവിൽ, 10 വർഷ പരിചയം.

 > ഡ്രാഫ്റ്റ്സ്മാൻ – പി.എസ്.സി(7): ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ്, 5 വർഷ പരിചയം.

 > പ്രോജക്ട് അസോസിയേറ്റ് (5): ബിടെക്/എംബിഎ, 2 വർഷ പരിചയം.

 > സീനിയർ കോഓർഡിനേറ്റർ (2): ബിടെക് സിവിൽ/ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ്, 15 വർഷ പരിചയം. 

വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം www.cmdkerala.net 

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

‘എ’ സീരീസിൽ അഞ്ച് ഫോണുകൾ അവതരിപ്പിച്ച് സാംസങ്

സാംസങ് പുതിയ അഞ്ച് സ്മാർട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഗാലക്സി എ73 5ജി, ഗാലക്സി എ13, ഗാലക്സി എ53, ഗാലക്സി എ23, ഗാലക്സി എ33 തുടങ്ങിയ ഫോണുകളാണ് അവതരിപ്പിച്ചത്. 5000 എംഎഎച്ച് ബാറ്ററി, 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേ ഉൾപ്പടെയുള്ള നിരവധി സൗകര്യങ്ങളാണ് പുതിയ മിഡ് റേഞ്ച് എ സീരീസ് ഫോണുകളിൽ സാംസങ് ഒരുക്കിയിട്ടുള്ളത്. ഗാലക്സി എ53 5ജി ഫോണിൽ സ്റ്റീരിയോ സ്പീക്കറുകളും, 5എൻഎം എക്സിനോസ് ചിപ്പും, 120 ഹെർട്സ് ഡിസ്പ്ലേയും ഉണ്ടാവും.

afjo ad

 > സാംസങ് ഗാലക്സി എ73: സവിശേഷതകൾ

സാംസങ് ഗാലക്സി എ73 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണുള്ളത്. പാനലിന് ഫുൾ HD+ റെസല്യൂഷനുണ്ട്. സാംസങ്ങിന്റെ സ്വന്തം എക്സിനോസ് പ്രൊസസർ ഉപയോഗിച്ചിട്ടുള്ള ഗാലക്സി എ 53 യിൽ നിന്ന് വ്യത്യസ്തമായി ഗാലക്സി എ73 യിൽ സ്നാപ്ഡ്രാഗൺ 778ജി പ്രൊസസറാണ് നൽകിയിട്ടുള്ളത്. ഫോട്ടോഗ്രാഫിക്കായി, 108 മെഗാപിക്സൽ പ്രൈമറി ക്യാമറ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, ഡെപ്ത്, മാക്രോ ഷോട്ടുകൾ എന്നിവയ്ക്കായി രണ്ട് 5 മെഗാപിക്സൽ സെൻസറുകൾ ഉൾപ്പെടുന്ന ഒരു ക്വാഡ് റിയർ ക്യാമറ സജ്ജീകരണമാണുള്ളത്.. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ക്യാമറയാണ്. ആൻഡ്രോയിഡ് 12 ആണിതിൽ. 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയുണ്ട്. 25W ചാർജർ പ്രത്യേകം വാങ്ങേണ്ടിവരും.

 > ഗാലക്സി എ23, ഗാലക്സി എ13: സവിശേഷതകൾ

സാംസങ് ഗാലക്സി എ 23, ഗാലക്സി എ 13 എന്നിവയ്ക്ക് ഏതാണ്ട് സമാനമായ സവിശേഷതകളാണുള്ളത്. അതിൽ ആദ്യത്തേത് സ്നാപ്ഡ്രാഗൺ 680 SoC ആണ്. 4G ചിപ്പ് ആണിത്. സാംസങ്ങിന്റെ എക്സിനോസ് 850 ചിപ്പാണ് A13 ന് ഊർജം പകരുന്നത്. മറ്റ് സവിശേഷതകൾ രണ്ട് ഉപകരണങ്ങളിലും സമാനമാണ്. 15W ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി, 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേ എന്നിവയാണ് രണ്ടിലും. കൂട്ടത്തിൽ വിലകുറഞ്ഞ മോഡലായ ഗാലക്സി എ13 ന്, സാധാരണ 60Hz ഡിസ്പ്ലേയോടെയാണ് വരുന്നത്. ഗാലക്സി എ23യ്ക്ക് 90Hz പാനലണുള്ളത്. ഫോട്ടോഗ്രാഫിയുടെ കാര്യത്തിൽ, ഒഐഎസ് പിന്തുണയുള്ള 50-മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ സജ്ജീകരണമുണ്ട്. ഇതിൽ 5 മെഗാപിക്സൽ ക്യാമറയും രണ്ട് 2 മെഗാപിക്സൽ സെൻസറുകളും ഉൾപ്പെടുന്നു. മുൻവശത്ത്, ഒരു 8 മെഗാപിക്സൽ സെൽഫി ക്യാമറ കാണാം.

 > സാസംങ് ഗാലക്സി എ33 5G: സവിശേഷതകൾ

സാംസങ് ഗാലക്സി എ33 5G യ്ക്ക് 6.4-ഇഞ്ച് ഫുൾഎച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്പ്ലേയുണ്ട്, 90Hz പുതുക്കൽ നിരക്കും പിന്തുണയ്ക്കുന്നു. 5nm പ്രോസസിനെ അടിസ്ഥാനമാക്കിയുള്ള Exynos 1280 പ്രോസസറാണ് ഇതിന് ശക്തിപകരുന്നത്. സ്റ്റീരിയോ സ്പീക്കറുകൾ, 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി, മുൻവശത്ത് 13-മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവയുണ്ട്.. പിന്നിൽ, ഒഐഎസ് പിന്തുണയുള്ള 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ സെൻസർ, 5 മെഗാപിക്സൽ ക്യാമറ, 2 മെഗാപിക്സൽ ക്യാമറ എന്നിവയുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മികച്ച സ്മാർട്ട് വാച്ചുകൾ വാങ്ങാം ആമസോണിൽ

യുവാക്കൾ ഇന്ന് സ്മാർട്ട് വാച്ചുകളുടെ പിറകെയാണ്. ആകർഷകമായ ഡിസൈനുകൾക്കൊപ്പം മികച്ച ഫീച്ചറുകളുളള പുത്തൻ സ്മാർട്ട് വാച്ചുകൾക്ക് ആവശ്യക്കാരേറെയാണ്.അത്യുഗ്രൻ ഫീച്ചറുകളാണ് സ്മാർട്ട് വാച്ചുകളെ വേറിട്ട് നിർത്തുന്നത്. ദൈനംദിന കായികപ്രവർത്തനങ്ങൾ വിലയിരുത്താനും കോളുകളും മെസ്സേജുകളും നിരീക്ഷിക്കാനും സാധിക്കും. ജിപിഎസ് മുതൽ നമ്മുടെ ഹൃദയമിടിപ്പ് വരെ അളക്കാനുളള സാങ്കേതികവിദ്യയുളള സ്മാർട്ട് വാച്ചുകളുണ്ട്. ഫിറ്റ്നസ് ട്രാക്കർ, ഫൈൻഡ് മൈ ഫോൺ, പെഡോമീറ്റർ എന്നിങ്ങനെയുളള നിരവധി ആപ്ലിക്കേഷനുകൾ ഉപയോഗിക്കാനാകും.

> ബോട്ട് എക്സ്ടെൻഡ് സ്മാർട്ട് വാച്ച്

മികച്ച സ്മാർട്ട് വാച്ചുകളിലൊന്നാണിത്. പുത്തൻ ഡിസൈനും ഫീച്ചറുകളും സ്മാർട്ട് വാച്ചിനെ വേറിട്ട് നിർത്തുന്നു. 1.69 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണുളളത്. ഹൃദയമിടിപ്പും രക്തത്തിലെ ഓക്സിജന്റെ അളവും സ്മാർട്ട് വാച്ചിലൂടെ അറിയാം. സ്ലീപ്പ് മോണിറ്ററിംഗ് സംവിധാനവുമുണ്ട്. 14 സ്പോർട്സ് മോഡുകളുളള വാച്ചിൽ സ്പ്ലാഷ്, സ്വെറ്റ് റെസിസ്റ്റൻസ് ഫീച്ചറുകളുണ്ട്. ഫോണിലെ കോളുകളും മെസ്സേജുകളും മറ്റ് നോട്ടിഫിക്കേഷനുകളൊക്കെ വാച്ചിലൂടെ അറിയാൻ സാധിക്കും.

> നോയിഡ് കളർഫിറ്റ്‌ പ്രോ 2 സ്മാർട്ട് വാച്ച്

1.3 ഇഞ്ച് കളർ ഡിസ്പ്ലേയുമായി വിപണിയിലിറങ്ങിയ മികച്ച സ്മാർട്ട് വാച്ചാണ് നോയിസ് കളർഫിറ്റ് പ്രോ 2 സ്മാർട്ട് വാച്ച്. എളുപ്പത്തിൽ ഉപയോഗിക്കാനാകുന്ന വാച്ചിൽ 9 സ്പോർട്സ് മോഡുകളുണ്ട്. ഹാർട്ട് റേറ്റ് മോണിറ്റർ, മെൻസ്ട്രൽ സൈക്കിൾ ട്രാക്കിംഗ് സ്ലീപ്പ് & സ്റ്റെപ്പ് ട്രാക്കിംഗ് ഫീച്ചറുകൾ സ്മാർട്ട് വാച്ചിനെ മികച്ചതാക്കുന്നു. നോയിസ്റ്റിറ്റ് ആപ്പിൽ ലോഗിൻ ചെയ്ത് ഹെൽത്ത്, ഫിറ്റ്നസ് വിവരങ്ങൾ അറിയാം.

> ഇൻഫിനിസി സ്മാർട്ട് വാച്ച്

ആകർഷകമായ ഡിസൈനിലും മേനൻമയിലും തയ്യാറാക്കപ്പെട്ട ഇൻഫിനിസി സ്മാർട്ട് വാച്ചിൽ എല്ലാ ആധുനിക സംവിധാനങ്ങളുമുണ്ട്. എത്ര മൈലുകൾ നടന്നു, എത്ര സ്റ്റെപ്പുകൾ കയറി, എത്ര കാലറി കുറച്ചു, എത്രത്തോളം ഒരു ദിവസത്തിൽ ആക്ടീവായിരുന്നു എന്നതിലുപരി വർക്കൗട്ട് റൂട്ട്, വ്യായാമവേളയിലെ ആരോഗ്യ നില എന്നിവയെ വിലയിരുത്താനും സഹായിക്കുന്നു. നിങ്ങൾ പിന്തുടരേണ്ട ദൈനംദിന വർക്കൗട്ട് അതിന്റെ അഭാവം എന്നിവങ്ങനെയുള്ള കാര്യങ്ങൾ മാത്രമല്ലാതെ നിങ്ങളുടെ ഹൃദയമിടിപ്പും രക്തത്തിലെ ഓക്സിജന്റെ അളവും സ്മാർട്ട് വാച്ചിലൂടെ അറിയാം. ഈ വാച്ച് സ്ത്രീകൾക്കും പുരുഷൻമാർക്കും അനുയോജ്യമായ ഡിസൈനിലാണ് തയ്യാറാക്കിയിരുക്കുന്നത്. അതുകൊണ്ട് തന്നെ ഇരുകൂട്ടർക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്.ഇതിന്റെ ലൈറ്റ് വെയ്റ്റ് ഫോർമുല മികച്ച ബാറ്ററിലൈഫ് എന്നിവ തന്നെയാണ് ഇൻഫിനിസി സ്മാർട്ട് വാച്ചുകളെ കൂടുതൽ അഭികാമ്യമാക്കുന്നത്.

afjo ad

> ഹഗ് പപ്പി സ്മാർട്ട് വാച്ച്

ഈ യുണിസെക്സ് സ്മാർട്ട് വാച്ചുകൾ ഡെയ്ലി യൂസിന് അനുയോജ്യമാണ്. ഇത് എത്ര ദൂരം പിന്നിട്ടു, കയറിയ സ്റ്റെപ്പുകൾ,കുറച്ച കാലറി, ആക്ടീവായിരുന്ന നിമിഷങ്ങൾ എന്നിവ ട്രാക്ക് ചെയ്യാൻ വഴിയൊരുക്കുന്നു. കോളുകൾ അറ്റന്റ് ചെയ്യാനോ മെസ്സേജുകൾക്ക് മറുപടി നൽകാനോ ഈ സ്മാർട്ട് വാച്ചിന് ഫൺക്ഷൻ ഇല്ലെങ്കിലും ഇവ വന്നതിനെ കുറിച്ചുള്ള നോട്ടിഫിക്കേഷനുകൾ പ്രധാനം ചെയ്യും. മാത്രമല്ല ട്വിറ്റർ, ഫേസ്ബുക്ക് എന്നിവയുടെ നോട്ടിഫിക്കഷനുകളും സമയോചിതമായി നൽകുന്നു. ഈ സ്മാർട്ട് വാച്ച് ഡസ്റ്റ് ആന്റ് വാട്ടർപ്രൂഫാണ് അതുകൊണ്ട് തന്നെയിത് മികച്ച ജിംവെയറായി മാറുന്നു. ഈ സ്മാർട്ട് വാച്ച് പ്രവർത്തിപ്പിക്കനായി പ്ലേ സ്റ്റോറിലെ ഫിറ്റ്നസ് ബാന്റ് ആപ്പ്ളിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണം.

> ടെക്ക് കിങ്ങ് T 116 സ്മാർട്ട് വാച്ച്

നിങ്ങളുടെ ദിവസേനയുള്ള കായികപ്രവർത്തനങ്ങൾ വിലയിരുത്താനും ഫോൺകോളുകൾ ചെയ്യാനും ഈ വാച്ച് ഒരുപോലെ സഹായിക്കുന്നു. മാത്രമല്ല തടസ്സമില്ലാത്ത ബൂത്ത് കണക്ടിവിറ്റിയും നൽകുന്നു. ദൈനംദിന പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിങ്ങളുടെ ഹൃദയമിടിപ്പ് ,രക്തസമ്മർദ്ദം എന്നിവയുടെ മാറ്റങ്ങൾ കാലികമായി മനസ്സിലാക്കാനും ഇതിന്റെ 1.3 ഇൻക് സ്ക്രീൻ തന്നെ മതിയാവുന്നതാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഐപിഎൽ 15-ാം സീസണിന് നാളെ മുംബൈയിൽ തുടക്കം;ടീമുകളെ പരിചയപ്പെടാം

ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) 15-ാം പതിപ്പിന് മഹാരാഷ്ട്രയിലെ നാലു വേദികളിലായി നാളെ തുടക്കം. ഉദ്ഘാടന മത്സരത്തിൽ നിലവിലെ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ് ഏറ്റുമുട്ടുന്നത്. ചെന്നൈ ക്യാപ്റ്റനെന്ന നിലയിൽ രവീന്ദ്ര ജഡേജയും കൊൽക്കത്ത ക്യാപ്റ്റനെന്ന നിലയിൽ ശ്രേയസ് അയ്യരും നാളെ അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. മെഗാ താരലേലത്തിന്റെ വെളിച്ചത്തിൽ സമ്പൂർണ അഴിച്ചുപണികളുമായാണ് എല്ലാ ടീമുകളും ഇത്തവണ കളത്തിലിറങ്ങുന്നത്. ടീമുകളെ പരിചയപ്പെടാം.

> ചെന്നൈ സൂപ്പർ കിങ്സ്

ക്യാപ്റ്റൻ: രവീന്ദ്ര ജഡേജ

പ്രധാന താരങ്ങൾ – ഋതുരാജ് ഗെയ്ക്വാദ്, അമ്പാട്ടി റായിഡു, എം.എസ്.ധോണി, ഡ്വെയ്ൻ ബ്രാവോ. ഫാഫ് ഡുപ്ലെസിയെ നഷ്ടപ്പെട്ടതു ടോപ് ഓർഡറിനെ ബാധിക്കും. എന്നാൽ ഏറെക്കുറെ സമാനമായ ടീമിനെത്തന്നെ നിലനിർത്താൻ സാധിച്ചിട്ടുമുണ്ട്. ജഡേജ, ബ്രാവോ, ദീപക് ചാഹർ, രാജവർധൻ ഹങ്കർഗേക്കർ, മൊയീൻ അലി തുടങ്ങിയ ഓൾറൗണ്ടർമാരുടെ സാന്നിധ്യം ഗുണം ചെയ്യും.

> ഡൽഹി ക്യാപിറ്റൽസ്

ക്യാപ്റ്റൻ: ഋഷഭ് പന്ത്

പ്രധാന താരങ്ങൾ – ഡേവിഡ് വാർണർ, ആൻറിച് നോർട്യ, റോവ്മൻ പവൽ, ഷാർദൂൽ ഠാക്കൂർ. ഓപ്പണർ ശിഖർ ധവാനെ നഷ്ടപ്പെട്ടപ്പോൾ പകരം ഡേവിഡ് വാർണറെ ടീമിലെത്തിച്ചതു നേട്ടമായി. വാർണർ, പൃഥ്വി ഷാ, യഷ് ദൂൽ, പവൽ, ഋഷഭ് പന്ത് എന്നിവരടങ്ങുന്ന ടോപ് ഓർഡറാണ് ശക്തി. വിക്കി ഓസ്വാൾ, കമലേഷ് നാഗർകോട്ടി, പ്രവീൺ ദുബെ, ചേതൻ സാക്കരിയ തുടങ്ങിയ യുവതാരങ്ങളും ബലമാകും.

> കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ക്യാപ്റ്റൻ: ശ്രേയസ് അയ്യർ

പ്രധാന താരങ്ങൾ- നിതീഷ് റാണ, പാറ്റ് കമിൻസ്, ആന്ദ്ര റസൽ, സുനിൽ നരെയ്ൻ റസൽ, നരെയ്ൻ എന്നീ വെസ്റ്റിൻഡീസ് ഓൾറൗണ്ടർമാരുടെ സാന്നിധ്യം തന്നെയാണ് ഹൈലൈറ്റ്. ശ്രേയസ് അയ്യർക്കു പുറമേ, വെങ്കടേഷ് അയ്യർ, നിതീഷ് റാണ, അജിൻക്യ രഹാനെ, ആരോൺ ഫിഞ്ച് എന്നിവർ ബാറ്റിങ്ങിനു കരുത്തുപകരും. വരുൺ ചക്രവർത്തിക്കു പകരമിറക്കാൻ ഇന്ത്യൻ സ്പിന്നർ ഇല്ലാത്തതു തിരിച്ചടി.

> ലക്നൗ സൂപ്പർ ജയന്റ്സ്

ക്യാപ്റ്റൻ: കെ.എൽ.രാഹുൽ

പ്രധാന താരങ്ങൾ- ക്വിന്റൻ ഡികോക് രവി ബിഷ്ണോയ്, മാർക്കസ് സ്റ്റോയ്നിസ്, ജയ്സൻ ഹോൾഡർ ഐപിഎലിലെ പുതിയ ടീമുകളിലൊന്ന്. ക്യാപ്റ്റൻസിയുടെ പേരുദോഷം മാറ്റാനുള്ള അവസരമാണ് രാഹുലിനിത്. കുനാൽ പാണ്ഡ്യ, ദീപക് ഹൂഡ, കൃഷ്ണപ്പ ഗൗതം, സ്റ്റോയ്നിസ്, ഹോൾഡർ എന്നിങ്ങനെ ഒട്ടേറെ ഓൾറൗണ്ടർമാർ ടീമിലുള്ളത് ഗുണം ചെയ്യുമെങ്കിലും പരിചയസമ്പന്നരുടെ കുറവ് തിരിച്ചടിയാകും.

> ഗുജറാത്ത് ടൈറ്റൻസ്

ക്യാപ്റ്റൻ: ഹാർദിക് പാണ്ഡ്യ

പ്രധാന താരങ്ങൾ – ശുഭ്മൻ ഗിൽ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി, ലോക്കി ഫെർഗൂസൻ പുതിയ ടീം. ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിലെ പുതുമോടി ടീമിനു പ്രതീക്ഷയും ഒപ്പം വെല്ലുവിളിയും. ലോക്കി ഫെർഗൂസൻ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി എന്നീ ടോപ് ക്ലാസ് ബോളർമാരുള്ളതു ഗുണം ചെയ്യും. ടോപ് ഓർഡറിലും മിഡിൽ ഓർഡറിലും അനുഭവ സമ്പത്തുള്ള ബാറ്റർമാരില്ല.

> മുംബൈ ഇന്ത്യൻസ്

ക്യാപ്റ്റൻ: രോഹിത് ശർമ

പ്രധാന താരങ്ങൾ- ഇഷൻ കിഷൻ, കയ്റൻ പൊള്ളാർഡ്, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ. ദക്ഷിണാഫ്രിക്കൻ യുവതാരം ബേബി എബി ഡിവാൾഡ് വിസിന്റെ പ്രകടനം നിർണായകം. പരുക്കു മൂലം ജോഫ ആർച്ചർ കളിച്ചില്ലെങ്കിൽ ബുമയ്ക്കൊപ്പം ആര് ബോളിങ് ഓപ്പൺ ചെയ്യും, ഡെത്ത് ഓവറിൽ ആരു റൺറേറ്റ് നിയന്ത്രിക്കും എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തണം.

> പഞ്ചാബ് കിങ്സ്

ക്യാപ്റ്റൻ: മയാങ്ക് അഗർവാൾ

പ്രധാന താരങ്ങൾ – ശിഖർ ധവാൻ, ജോണി ബെയർസ്റ്റോ, ലിയാം ലിവിങ്സ്റ്റൺ, കഗീസോ റബാദ. റബാദയെ മാറ്റിനിർത്തിയാൽ വിദേശ പേസറുടെ അഭാവം ടീമിലുണ്ട്. വെസ്റ്റിൻഡീസ് ഓൾറൗണ്ടർ ഒഡീൻ സ്മിത്തിന്റെ പ്രകടനം നിർണായകമാകും. ക്യാപ്റ്റനായി അരങ്ങേറുന്ന മയാങ്കിനെ കാണാൻ ആരാധകർ കാത്തിരിക്കുന്നു.

> രാജസ്ഥാൻ റോയൽസ്

ക്യാപ്റ്റൻ: സഞ്ജു സാംസൺ

പ്രധാന താരങ്ങൾ- ജോസ് ബട്ലർ, ദേവദത്ത് പടിക്കൽ, ഷിമോൺ ഹെറ്റ്മെയർ, ആർ.അശ്വിൻ.ബട്ലർ, വാൻഡർദസൻ, യശസ്വി ജയ്സ്വാൾ, സഞ്ജു, ദേവദത്ത്, ഹെറ്റ്മെയർ.. മികച്ച ബാറ്റിങ് നിരയാണു രാജസ്ഥാന്റേത്. അശ്വിൻ- ഹെൽ സ്പിൻ സഖ്യത്തിന്റെ പ്രകടനം നിർണായകമാകും.

> റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ

ക്യാപ്റ്റൻ: ഫാഫ് ഡുപ്ലെസി

പ്രധാന താരങ്ങൾ- വിരാട് കോലി, മാക്സ്വെൽ, ജോഷ് ഹെയ്സൽവുഡ്, വാനിന്ദു ഹസരംഗ. ദക്ഷിണാഫ്രിക്കൻ മുൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി നായക സ്ഥാനത്തെത്തിയതു ടീമിന് പ്രതീക്ഷ നൽകുന്നു. കഴിഞ്ഞ സീസണിൽ മികവു തെളിയിച്ച ദേവദത്ത് പടിക്കൽ, വാഷിങ്ടൻ സുന്ദർ എന്നിവർ ടീം വിട്ടതു തിരിച്ചടിയാകും. വിരാട് കോലിയുടെ ഫോമും ആശങ്കയിൽ.

> സൺറൈസേഴ്സ് ഹൈദരാബാദ്

ക്യാപ്റ്റൻ: കെയ്ൻ വില്യംസൻ

പ്രധാന താരങ്ങൾ- ഏയ്ഡൻ മാർക്രം, നിക്കോളാസ് പുരാൻ, അബ്ദുൽ സമദ്, ഭുവനേശ്വർ കുമാർ. ഭുവനേശ്വർ കുമാറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പേസർമാർക്കായിരിക്കും ബോളിങ്ങിന്റെ ചുമതല. പരിചയസമ്പത്തുള്ള ഒരു വിദേശ പേസർ ഇല്ല. നിക്കോളാസ് പുരാൻ, ഏയ്ഡൻ മാർക്രം എന്നീ ബിഗ് ഹിറ്റർമാരുടെ വരവ് ബാറ്റിങ്ങിന് ഊർജം പകരും. പക്ഷേ, വാർണർ പോയ വിടവ് ഇപ്പോഴുമുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പുതിയ ഫീച്ചർ പുറത്തിറക്കി വാട്സാപ്പ്; മൾട്ടി ഡിവൈസ് സപ്പോർട്ട് ഇനി എല്ലാവർക്കും

മെറ്റയുടെ ഉടമസ്ഥതയിലുള്ള എൻക്രിപ്റ്റഡ് മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിൽ മൾട്ടി ഡിവൈസ് സപ്പോർട്ട് ഇനി എല്ലാവർക്കും ലഭിക്കും. നിലവിൽ ബീറ്റാ ടെസ്റ്റ് ഫീച്ചർ തിരഞ്ഞെടുത്തവർക്ക് മാത്രമേ ഇത് ഉപയോഗിക്കാൻ സാധിച്ചിരുന്നുള്ളൂ.എന്നാൽ ഈ മാസം മുതൽ എല്ലാ ഐഫോൺ ഉപയോക്താക്കൾക്കും അടുത്ത മാസം എല്ലാ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കും മൾട്ടി ഡിവൈസ് സപ്പോർട്ട് തിരഞ്ഞെടുക്കാതെ ഉപയോഗിക്കാൻ സാധിക്കും.

jaico 1

ഒന്നിലധികം ഉപകരണങ്ങളിൽ ഒരേ സമയം ഉപയോഗിക്കാൻ സാധിക്കുന്ന സൗകര്യമാണിത്. നേരത്തെ രണ്ടാമതൊരു ഉപകരണത്തിൽ ലോഗിൻ ചെയ്യണമെങ്കിൽ പ്രൈമറി ഡിവൈസ് ആയി ഫോൺ ആവശ്യമായിരുന്നു. ഫോണിൽ നെറ്റ് ഓൺ ആയിരുന്നാൽ മാത്രമേ വാ്ടസാപ്പ് വെബ്ബിലും ഡെസ്ക്ടോപ്പ് ആപ്പിലുമെല്ലാം ലോഗിൻ ചെയ്യാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ മൾട്ടി ഡിവൈസ് സപ്പോർട്ട് വരുന്നതോടെ ഫോൺ ഇല്ലെങ്കിലും നിങ്ങൾക്ക് മറ്റ് ഉപകരണങ്ങളിൽ ലോഗിൻ ചെയ്ത് വാട്സാപ്പ് ഉപയോഗിക്കാൻ സാധിക്കും.

എന്നാൽ പ്രൈമറി ഡിവൈസിൽ അല്ലാതെ മറ്റ് ഡിവൈസുകളിൽ ലൈവ് ലോക്കേഷൻ അയക്കാനോ, ബ്രോഡ് കാസ്റ്റ് ലിസ്റ്റുകൾ ഉണ്ടാക്കാനും ബ്രോഡ്കാസ്റ്റ് സന്ദേശങ്ങൾ അയക്കാനും കാണാനും സാധിക്കില്ല. വാട്സാപ്പ് വെബ്ബിലൂടെ അയക്കുന്ന സന്ദേശങ്ങൾക്ക് ലിങ്ക് പ്രിവ്യൂ ഉണ്ടാവില്ല.അതേസമയം വാട്സാപ്പ് പുതിയ ഇമോജി റിയാക്ഷനുകൾ ആൻഡ്രോയിഡ് ആപ്പിലേക്ക് അവതരിപ്പിച്ചു തുടങ്ങി.

വാട്സാപ്പിന്റെ 2.22.8.3 ബീറ്റാ പതിപ്പിലാണ് ഇമോജി റിയാക്ഷൻ ആദ്യം പ്രത്യക്ഷപ്പെട്ടത്. സന്ദേശങ്ങളോട് ഇമോജിയിലൂടെ പ്രതികരിക്കുന്നതിനുള്ള സംവിധാനമാണിത്. സന്ദേശങ്ങൾക്ക് മേൽ ലോങ് പ്രസ് ചെയ്താൽ ഇമോജി നിർദേശങ്ങൾ കാണാൻ സാധിക്കും. ഇത് തിരഞ്ഞെടുത്താൽ മതി. ഫെയ്സ്ബുക്ക് മെസഞ്ചറിലും ഇൻസ്റ്റാഗ്രാമിലും ഈ സംവിധാനം നേരത്തെ തന്നെ ലഭ്യമാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights