സിവിൽ സർവീസ് കോച്ചിങിനു ചേരുന്നോ? ഫീസ് സർക്കാർ തരും

സിവിൽ സർവീസസ് പരീക്ഷാ പരിശീലനത്തിന് ചേരാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഇപ്പോൾ സർക്കാർ സഹായത്തോടെ പരിശീലനം നേടാൻ അവസരം.

മുന്നോക്ക സമുദായങ്ങൾക്ക്

കേരള സംസ്ഥാനത്തെ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ അർഹരായ തൊഴിലന്വേഷകർക്ക് അപേക്ഷിക്കാം. 2022-23 വർഷത്തെ വിദ്യാസമുന്നതി മത്സര പരീക്ഷാ പരിശീലനത്തിന് കേരളസംസ്ഥാന മുന്നോക്ക സമുദായ കോർപ്പറേഷനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അർഹത ആർക്ക്?

അപേക്ഷകൻ കേരള സംസ്ഥാനത്തിലെ സംവരണേതര വിഭാഗത്തിൽപ്പെടുന്നവർ ആയിരിക്കണം. കുടുംബ വാർഷിക വരുമാനം നാല് ലക്ഷം രൂപയിൽ താഴെ മാത്രം. പരിശീലനം നേടുന്ന ഉദ്യോഗാർത്ഥി സിവിൽ സർവീസസ് പരീക്ഷ എഴുതുന്നതിനുള്ള യോഗ്യത നേടിയിരിക്കണം. പരമാവധി പ്രായം 32 വയസ്സ്. നിലവാരമുള്ള പരിശീലന സ്ഥാപനങ്ങളിൽ പഠിച്ചുകൊണ്ടിരിക്കുന്നവരുമാകണം മുൻഗണന നൽകും.

മെഡിക്കൽ/എൻജിനീയറിങ്/ പി എസ് സി പരിശീലനത്തിനും മെഡിക്കൽ/എൻജിനീയറിങ് പരീക്ഷാ പരിശീലനത്തിനു ചേർന്നവർക്കും ധനസഹായം ലഭിക്കും. ബിരുദ, ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. 805 പേർക്ക് 10000 രൂപ വീതമാണ് ധനസഹായം. ഇതിനു പുറമെ ബാങ്ക് / പി എസ് സി / യു പി എസ് സി / മറ്റിതര മത്സര പരീക്ഷകൾക്ക് പരിശീലനം നേടുന്നവർക്കും അപേക്ഷിക്കാം. 6000 രൂപ വീതം 800 ഉദ്യോഗാർത്ഥികൾക്ക് ധനസഹായം ലഭിക്കും.

എങ്ങനെ അപേക്ഷിക്കണം?

ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആദ്യം www.kswcfc.org എന്ന വെബ് സൈറ്റിലെ ഓൺലൈൻ ഡാറ്റാ ബാങ്കിൽ ഒറ്റത്തവണ റജിസ്റ്റർ ചെയ്യണം. ഇതിൽ നിന്നും ലഭിക്കുന്ന റജിസ്റ്റർ നമ്പർ ഉപയോഗിച്ച് പരിശീലന ധനസഹായ പദ്ധതിയിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷയോടൊപ്പം നിർദ്ദിഷ്ട രേഖകളുടെ സ്കാൻ ചെയ്ത കോപ്പി അപ് ലോഡ് ചെയ്യണം.

അവസാന തീയതി

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 21. അപേക്ഷിക്കുന്നതിനും യോഗ്യത ഉൾപ്പെടെയുള്ള മറ്റു വിവരങ്ങൾക്കും www.kswcfc.org എന്ന വെബ് സൈറ്റ് കാണുക. ഫോൺ: 0471-2311215

നിയമസഭാ ലൈബ്രറി അംഗത്വം പൊതുജനങ്ങൾക്കും

നിയമസഭാ ലൈബ്രറിയുടെ പുസ്തക ശേഖരം  നവംബർ ഒന്നു മുതൽ പൊതുജനങ്ങൾക്കും  ലഭ്യമാകും. പൊതുജനങ്ങൾക്ക് അംഗത്വം നൽകുന്ന ചടങ്ങിന്റെ ഉദ്ഘാടനം ആർ. ശങ്കര നാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നവംബർ ഒന്നിനു രാവിലെ 11.30 ന് നിയമസഭാ സ്പീക്കർ  എ.എൻ. ഷംസീർ നിർവഹിക്കും. തദ്ദേശ – എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ആദ്യ പൊതുജന അംഗത്വം നൽകും. ശതാബ്ദി ആഘോഷ നിറവിൽ നിൽക്കുന്ന നിയമസഭാ ലൈബ്രറിയിൽ അമൂല്യവും ചരിത്ര പ്രാധാന്യവുമുള്ള 1,15,000 ൽ അധികം ഗ്രന്ഥങ്ങളുണ്ട്. ഇവിടെ പൊതുവിഭാഗത്തിലുള്ള ഗ്രന്ഥങ്ങൾക്ക് പുറമേ രാജകീയ വിളംബരങ്ങൾ, ആക്ടുകൾ, ഓർഡിനൻസുകൾ, തിരുവിതാംകൂർ, കൊച്ചി, തിരു-കൊച്ചി, കേരളം എന്നീ നിയമനിർമ്മാണ സഭകളുടെ നടപടികൾ, ഗസറ്റുകൾ, സെൻസസ് റിപ്പോർട്ടുകൾ, സർക്കാരിന്റെ വിവിധ കമ്മിറ്റി/ കമ്മീഷൻ റിപ്പോർട്ടുകൾ മുതലായവയും ഉൾക്കൊള്ളുന്നു.

കേരള നിയമസഭാ ‘അന്താരാഷ്ട്ര പുസ്തകോത്സവം 2022-ന്റെ ലോഗോ പ്രകാശനവും വൈബ്‌സൈറ്റ് ഉദ്ഘാടനവും ചടങ്ങിൽ സ്പീക്കർ നിർവ്വഹിക്കും. സാമാജികർ, തിരുവനന്തപുരം ജില്ലയിലെ ലൈബ്രറി കൗൺസിൽ അംഗങ്ങൾ, ജില്ലയിലെ പ്രശസ്ത സാഹിത്യകാരന്മാർ, സാംസ്‌കാരിക പ്രവർത്തകർ, കേരള സർവകലാശാല സ്റ്റുഡൻസ് യൂണിയൻ ചെയർമാൻ, കേരള സർവകലാശാലയിലെ ഗവേഷക വിദ്യാർഥികൾ എന്നിവർ പങ്കെടുക്കും.

ബിരുദം നേടിയിട്ടുള്ളവർക്കാണ് ആദ്യഘട്ടത്തിൽ അംഗത്വം നൽകുന്നത്. ഭരണ ഭാഷാ പ്രതിജ്ഞ, ജി. ആർ. ഇന്ദുഗോപന്റെ ‘വിലായത്ത് ബുദ്ധ’ പുസ്തകത്തിന്റെ ആസ്വാദനം, 2021 ലെ ഭരണഭാഷ സേവന-സാഹിത്യ പുരസ്‌കാരങ്ങളുടെ വിതരണം, 2022-ലെ വായനാകുറിപ്പ് മത്സര വിജയികൾക്കുള്ള സമ്മാനദാനം എന്നിവയും ചടങ്ങിൽ നടക്കും.

ഇന്നത്തെ സാമ്പത്തിക ഫലം: കരിയറും ബിസിനസും വളരും; വിവേകത്തോടെ നിക്ഷേപങ്ങൾ നടത്തുക

മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ബിസിനസിൽ വളർച്ച ഉണ്ടാകും. സമത്വബോധത്തോടെ, എല്ലാവരുമായും യോജിച്ച് പ്രവർത്തിക്കുക. നിങ്ങൾ മഹത്തരമായ പല കാര്യങ്ങളും ചിന്തിക്കും. തൊഴിൽരംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. പണമിടപാടുകളിൽ ജാഗ്രത പാലിക്കുക. കഠിനാദ്ധ്വാനം ചെയ്താൽ എല്ലാ കാര്യങ്ങളിലും വിജയം നിങ്ങൾക്കൊപ്പമാണ്. സാമ്പത്തിക കാര്യങ്ങളിൽ ക്ഷമ പാലിക്കുക. നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കുക.

ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: ജോലി സ്ഥലത്തെ ബന്ധങ്ങൾ ദൃഢമാകും. പോസിറ്റീവ് മനോഭാവത്തോടെ ജോലി ചെയ്യാൻ സാധിക്കും. വ്യാപാര രം​ഗത്തെ സാധ്യതകൾ നിങ്ങൾ തിരിച്ചറിയും. ജോലിസ്ഥലത്ത് കൂടുതൽ സമയം ചിലവഴിക്കാനാകും. ബിസിനസിൽ ലാഭം നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ ചുമതലകളെല്ലാം നന്നായി നിറവേറ്റും. പ്രധാനപ്പെട്ട കാര്യങ്ങൾ വേഗത്തിൽ ചെയ്യുക. എല്ലാ കാര്യത്തിലും അമിതമായ ഉത്സാഹം ഒഴിവാക്കുക.

മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: പ്രിയപ്പെട്ടവരുടെ ഉപദേശം അനുസരിക്കും. അപ്രതീക്ഷിതമായ ചില കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചേക്കാം. കരിയറും ബിസിനസും സാധാരണ നിലയിൽ മുന്നോട്ടു പോകും. വാ​ഗ്ദാനങ്ങൾ പാലിക്കും. പതിവു ശീലങ്ങളിൽ ചില മാറ്റങ്ങൾ വന്നേക്കാം. വിവേകത്തോടെ ജോലിയിൽ മുന്നോട്ടുപോകാനാകും. ഇടുങ്ങിയ ചിന്താ​ഗതി ഉപേക്ഷിക്കുക.

ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: കരിയറും ബിസിനസും നല്ല രീതിയിൽ മുന്നോട്ടു പോകും. വേഗത്തിൽ ലക്ഷ്യത്തിലെത്താൻ സാധിക്കും. ലാഭം നേടാനുള്ള സാധ്യതകൾ വർദ്ധിക്കും. തിടുക്കം കൂട്ടാതെ ക്ഷമയോടെ ജോലികൾ പൂർത്തിയാക്കുക. വാണിജ്യപരമായ കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കും. ആശയവിനിമയം നടത്താനുള്ള നിങ്ങളുടെ കഴിവ് വർദ്ധിക്കും.

ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ബിസിനസിൽ നിന്നും പ്രതീക്ഷിച്ച ഫലം ലഭിക്കും. മുൻപത്തേതു പോലെ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകണമെന്നില്ല. ആത്മവിശ്വാസത്തോടെ ജോലികൾ ചെയ്യാനാകും. സമൂഹത്തിൽ നിങ്ങളുടെ പ്രതിഛായ വർദ്ധിക്കും. ജോലിസ്ഥലത്ത് എല്ലാവരുടെയും സഹകരണം ഉണ്ടാകും.

ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: വ്യവസായ സംബന്ധമായ ചർച്ചകളിൽ പുരോ​ഗതി ഉണ്ടാകും. നിങ്ങളുടെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അടുത്ത സുഹൃത്തുക്കളുടെ സഹകരണം ഉണ്ടാകും. പ്രണയ ബന്ധം ശക്തിപ്പെടും. പ്രൊഫഷണൽ പ്രവർത്തനങ്ങളിൽ വേഗത കൈവരും ജോലിസ്ഥലത്ത് പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം നടത്താനാകും. സാമ്പത്തിക കാര്യങ്ങളിൽ മുന്നേറ്റം ഉണ്ടാകും.

സെപ്റ്റംബർ 23നും ഒക്ടോബർ 23നും 22നും ഇടയിൽ ജനിച്ചവർ: വേണ്ടത്ര തയ്യാറെടുപ്പുകളോടെ ജോലി ചെയ്യുക. കരിയറും ബിസിനസും വളർച്ച പ്രാപിക്കും. ലക്ഷ്യം നേടുന്നതിൽ മാത്രം നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുക. നിക്ഷേപ പദ്ധതികളിൽ ചേരാനുള്ള താത്പര്യം വർദ്ധിക്കും. വിദേശത്തു പോകാനുള്ള ശ്രമങ്ങൾക്ക് വേ​ഗത കൂടും. സേവന മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജാഗ്രത പുലർത്തുക.

ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ജോലി സംബന്ധമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. സമയം മാനേജ് ചെയ്യുന്നതിലും ശ്രദ്ധ വേണം. പുതിയതും ക്രിയാത്മകവുമായ കാര്യങ്ങൾ ചെയ്യാൻ താത്പര്യം തോന്നും. നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങൾക്കും കുടുംബത്തിന്റെ പിന്തുണ ലഭിക്കും. വീട്ടിലെ വിവിധ ജോലികൾ ചെയ്യാൻ നിങ്ങൾ മുൻകൈയെടുക്കും. നേതൃത്വപരമായ കഴിവ് വർദ്ധിക്കും. കരിയറും ബിസിനസും മികച്ചതായി തുടരും. നിങ്ങളുടെ ആക്ടിവിസം പലരെയും ബാധിക്കാൻ ഇടയുണ്ട്.

നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: സാമ്പത്തിക കാര്യങ്ങളിൽ കാർക്കശ്യം പാലിക്കുന്നതിൽ ഒരു മടിയും കാണിക്കേണ്ട. ആകർഷകമായ ചില ഓഫറുകൾ ലഭിക്കും. തൊഴിൽരംഗത്ത്‌ ശുഭപ്രതീക്ഷയോടെ മുന്നേറാനാകും. കുടുംബ ബിസിനസിൽ വിജയം ഉണ്ടാകും. പങ്കാളിത്ത ബിസിനസിൽ ലാഭ ശതമാനം ഉയരും.

ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പ്രൊഫഷണൽ ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാകും. ബിസിനസിൽ ലാഭം വർദ്ധിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. വാണിജ്യപരമായ കാര്യങ്ങളിൽ മുന്നേറ്റം ഉണ്ടാകും. കരിയറും ബിസിനസും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകാനാകും. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. ബിസിനസ് പാർട്ണർമാർ നന്നായി പ്രവർത്തിക്കും. ​കണക്കുമായി ബന്ധപ്പെട്ടതും യുക്തിപരവുമായ ചില ജോലികളിൽ നിങ്ങൾ വിജയിക്കും.

ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ നേതൃപാടവം ശ്രദ്ധിക്കപ്പെടും. നിങ്ങൾ നല്ല ചില ആളുകളെ കണ്ടുമുട്ടും. തൊഴിൽ മേഖലയിൽ അവസരങ്ങൾ വർദ്ധിക്കും. സാമ്പത്തിക ആനുകൂല്യങ്ങൾ മികച്ചതായി തുടരും. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത വർധിപ്പിക്കുക. തർക്കങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കുക. സമത്വബോധം നിലനിർത്തുക. ചുമതലകളെല്ലാം നന്നായി പൂർത്തിയാക്കാൻ ശ്രമിക്കുക

ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: കരിയറിലും ബിസിനസിലും പുരോഗതിക്കുള്ള അവസരങ്ങൾ വർദ്ധിക്കും. നിങ്ങളുടെ സ്വന്തം മേഖലയിൽ നിങ്ങൾ മികച്ച പ്രകടനം നടത്തും. പ്രൊഫഷണൽ കാര്യങ്ങളിൽ സഹപ്രവർത്തകർ നിങ്ങളുടെ സഹായത്തിനെത്തും. വരുമാനം‍ വർദ്ധിക്കും. വിവേകത്തോടെ നിക്ഷേപങ്ങൾ നടത്തുക. എല്ലാ ജോലികളും വേഗതത്തിൽ പൂർത്തിയാക്കാനാകും.

ലഹരിക്കെതിരേ സമൂഹം ഒരുമിക്കണം

കോട്ടയം: ലഹരിക്കെതിരേ സമൂഹം ഒരുമിക്കണമെന്നും കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികാസത്തിനു പ്രാധാന്യം നൽകണമെന്നും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.
ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും സർക്കാർ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്കു വേണ്ടി  സംഘടിപ്പിച്ച സ്മാർട്ട്‌ ഐ ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കളക്ടർ.  യോഗത്തിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജിയുമായ എസ്. സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു.  മോട്ടിവേഷണൽ സ്പീക്കറും എഴുത്തുകാരനുമായ   ജോബിൻ എസ്. കൊട്ടാരം മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കെ.എസ്. മല്ലിക, 
ഏറ്റുമാനൂർ ശിശു വികസന ഓഫീസറും ഗവ. ചിൽഡ്രൻസ് ഹോം സൂപ്രണ്ടുമായ പി. ഷിമിമോൾ, ഓ.ആർ.സി പ്രൊജക്റ്റ്‌ അസിസ്റ്റന്റ് സേതു പാർവതി, ജിഷ്ണു എന്നിവർ  പ്രസംഗിച്ചു. ലഹരി മുക്ത കേരളം ക്യാമ്പയിനോടു അനുബന്ധിച്ചു
ലഹരിക്കെതിരായ പ്രതിജ്ഞ ജില്ലാ കളക്ടർ ചൊല്ലിക്കൊടുത്തു. 

ഫോട്ടോ കാപ്ഷൻ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും സർക്കാർ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്കു വേണ്ടി  സംഘടിപ്പിച്ച സ്മാർട്ട്‌ ഐ ക്യാമ്പ് ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ നിർവഹിക്കുന്നു.

ബ്ലോക്ക് ചെയിൻ മേഖലയിൽ ഇന്ത്യക്കാർക്ക് കൂടുതൽ തൊഴിലവസരം

ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി, എൻ എഫ് ടി തുടങ്ങിയവയുടെ നട്ടെല്ലായ വെബ് 3 സാങ്കേതിക വിദ്യയിൽ ഇന്ത്യക്കാർക്ക് കൂടുതലായി ജോലി ലഭിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഈ മേഖലയിലെ ആഗോള മാനവ വിഭവശേഷിയിലെ നല്ലൊരു പങ്കും ജോലിക്കാർ ഇന്ത്യക്കാരാണ്. 2018ന് ശേഷം 138 ശതമാനം വർധനവാണ് ഈ മേഖലയിലെ ജോലികളിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ ക്രിപ്റ്റോ മേഖലയിലെ നിയന്ത്രണങ്ങൾ മൂലം വളർച്ച മന്ദഗതിയിലാണ്. 2032 ആകുന്നതോടെ 1.1 ട്രില്ല്യൺ ഡോളർ മൂല്യം ഇന്ത്യൻ ജി ഡി പി യിലേക്ക് ഈ മേഖലയിൽ നിന്നും ഒഴുകും. ഡിജിറ്റൽ ഇന്ത്യ സംരംഭങ്ങൾ വളരുന്നതോടെ ഈ മേഖലയിൽ ഇന്ത്യയും ആഗോള ശക്തിയായി മാറും.

ക്രിപ്റ്റോ എക്സ് ചേഞ്ചുകൾ ഉയർത്തെഴുന്നേൽക്കുന്നു

ക്രിപ്റ്റോ കറൻസികൾ തളർച്ചയിലാണെങ്കിലും, പ്രശസ്തരെ കൂട്ടുപിടിച്ച് ക്രിപ്റ്റോ എക്സ് ചേഞ്ചുകൾ വീണ്ടും ശ്രദ്ധയാകർഷിക്കാൻ നോക്കുന്നു. ലയണൽ മെസ്സി ഒരു ക്രിപ്റ്റോ എക്സ് ചേഞ്ചുമായി സഹകരിക്കുന്നുവെന്ന വാർത്തകൾ പുറത്തു വന്നിട്ടുണ്ട്. അതുപോലെ ഉപഭോക്താക്കളെ ആകർഷിക്കാനായി, ക്യാഷ് ബാക്, ഫ്രീ കോയിൻസ്, ഫീസ് ഈടാക്കാതെയുള്ള വ്യാപാരം തുടങ്ങിയ പല ഓഫാറുകളും മുന്നോട്ടു വെക്കുന്നുണ്ട്.

 

കേരളത്തിലെ 50 ശതമാനം റോഡുകൾ ബിഎം ആൻഡ്‌ ബിസി നിലവാരത്തിലാക്കും

സംസ്ഥാനത്തെ 30,000 കിലോമീറ്റർ റോഡിൽ 50 ശതമാനവും മൂന്നര വർഷം കൊണ്ട് ബിഎം ആൻഡ്‌ ബിസി നിലവാരത്തിലാക്കുമെന്ന്  പൊതുമരാമത്ത് ടൂറിസം യുവജനകാര്യ വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മുക്കം നഗരസഭയിലെ കയ്യിട്ടാപ്പൊയിൽ – മാമ്പറ്റ – വട്ടോളിപ്പറമ്പ് –  തൂങ്ങുംപുറം – അമ്പലക്കണ്ടി റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ദേശീയപാത വികസനത്തിനായി 5,600 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിക്കുകയാണ്. ആറ് വരി ദേശീയപാത 2025 ഓടുകൂടി പൂർത്തീകരിക്കും. തീരദേശ റോഡ്, മലയോര ഹൈവേ തുടങ്ങിയവയുടെ പ്രവർത്തി വേഗത്തിൽ പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.  2021-22 സംസ്ഥാന ബജറ്റിൽ ആറ് കോടി രൂപയാണ് നിർമ്മാണത്തിനായി അനുവദിച്ചത്.    കയ്യിട്ടാപ്പൊയിൽ മുതൽ മാമ്പറ്റ വരെ 600 മീറ്ററും വട്ടോളിപ്പറമ്പ് മുതൽ അമ്പലക്കണ്ടി വരെയുള്ള 2.7 കിലോമീറ്റർ റോഡുമാണ് നവീകരിക്കുന്നത്. 5.50 മീറ്റർ വീതിയിൽ ബിഎം ആൻഡ്‌ ബിസി നിലവാരത്തിലാണ് റോഡ് നവീകരിക്കുക.

നഗരസഭ ചെയർമാൻ പി. ടി ബാബു മുഖ്യാതിഥിയായിരുന്നു.  റോഡ്സ് സബ്ഡിവിഷൻ അസി.എക്സി.എഞ്ചിനീയർ ശ്രീജയൻ എൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ അബ്ദുൽ മജീദ്, റുബീന കെ.കെ, കൗൺസിലർ സി.വസന്തകുമാരി, എ.കല്യാണിക്കുട്ടി, ബിന്നി മനോജ്, ജോഷില, കെ. എം വസന്ത കുമാരി, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. റോഡ്സ് വിഭാഗം നോർത്ത് സർക്കിൾ സൂപ്രണ്ടിങ് എഞ്ചിനീയർ ഇ. ജി വിശ്വപ്രകാശ് സ്വാഗതവും ഓവർസിയർ എ. ജി ജിനീഷ് നന്ദിയും പറഞ്ഞു.

കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ 32 കോടിയുടെ ബൃഹദ് പദ്ധതി

കോട്ടയം: കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ സ്വകാര്യ പങ്കാളിത്തത്തോടെ 32 കോടി രൂപയുടെ ബസ് ടെർമിനലും ഷോപ്പിംഗ് കോംപ്ലക്സുമടക്കമുള്ള ബൃഹദ് പദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പു മന്ത്രി ആൻ്റണി രാജു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.81 കോടി രൂപ ചെലവിൽ നിർമ്മിച്ച കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് ടെർമിനലും യാർഡും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
4.5 ഏക്കർ സ്ഥലം കോട്ടയം സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി.ക്കുണ്ട്. ഇവിടെ ബി.ഒ.ടി.  അടിസ്ഥാനത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ വിപുലമായ പദ്ധതി നടപ്പാക്കുന്നതു പരിഗണനയിലുണ്ട്. ശബരിമല തീർത്ഥാടന കാലത്ത് കോട്ടയത്തുനിന്ന് കൂടുതൽ ബസുകൾ സർവീസ് നടത്തും. നിലവിലുള്ള മറ്റു സർവീസുകൾ കുറയ്ക്കാതെ തന്നെ ഇത്തവണ കൂടുതൽ ശബരിമല സർവീസ് നടത്തും.  ഇന്ധന വില വർധന കെ.എസ്.ആർ.ടി.സി.യുടെ സാമ്പത്തിക ബാധ്യത വർധിപ്പിച്ചിട്ടുണ്ട്. അല്ലെങ്കിൽ കെ.എസ്.ആർ.ടി.സി. ലാഭത്തിയേനെ. ശമ്പളമടക്കം നൽകുന്നതിന് 15 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത സർക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആർ.ടി.സി – സ്വകാര്യ ബസ് സ്റ്റാൻഡുകൾ നാഗമ്പടത്തേക്ക് മാറ്റി വിപുല സൗകര്യങ്ങളൊരുക്കി ജനങ്ങളുടെ ട്രെയിൻ – ബസ് ഗതാഗത സാധ്യതകൾ വിപുലപ്പെടുത്താനുള്ള പദ്ധതിയെക്കുറിച്ച് ആലോചിക്കണമെന്ന് മുഖ്യാതിഥിയായ സഹകരണ-സംസ്കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ എം.എൽ.എ. ഫണ്ടിൽ നിന്ന് തുക അനുവദിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പറഞ്ഞു. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ വിശിഷ്ടാഥിതിയായി. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ, നഗരസഭാംഗം എൻ. ജയചന്ദ്രൻ, കെ.എസ്.ആർ.ടി.സി. എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ടി. സെബി, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ നാട്ടകം സുരേഷ്, എ.വി. റസൽ, വി.ബി. ബിനു, അസീസ് ബഡായി, ലിജിൻ ലാൽ, സജി മഞ്ഞക്കടമ്പിൽ, അഡ്വ. ഫിൽസൺ മാത്യൂസ്, കെ.വി. ഭാസി, റ്റി.സി. അരുൺ, പി.എസ്. ജയിംസ്, കാപ്പിൽ തുളസീദാസ്, സെബാസ്റ്റ്യൻ മുതലക്കുഴി, മാത്യൂസ് ജോർജ്, രാജീവ് നെല്ലിക്കുന്നേൽ, പോൾസൺ പീറ്റർ, ബെന്നി മൈലാട്, ജോർജ്ജ് മാത്യു, സാൽവിൻ കൊടിയന്ത്ര, ജീവനക്കാരുടെ സംഘടന പ്രതിനിധികളായ ആർ. ഹരിദാസ്, ആർ. പ്രദീപ് കുമാർ, എൻ.കെ.  സുധീഷ് കുമാർ, ഡി.ടി.ഒ. കെ. അജി എന്നിവർ പ്രസംഗിച്ചു.

 

സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് സർക്കാർ സ്കോളർഷിപ്പുകൾ; ഉടൻ അപേക്ഷിക്കാം

സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്,ഫിഷറീസ് ഗ്രാന്റ്സ്, ഇ ഗ്രാന്റ്സ് – OBC പോസ്റ്റ്മെട്രിക്, ഇ ഗ്രാന്റ്സ് – SC/ST പോസ്റ്റ്മെട്രിക് എന്നിവക്കും ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിൽ വരുന്ന പ്രീമെട്രിക്,പോസ്റ്റ്മെട്രിക് സ്‌കോളർഷിപ്പ് ,മെറിറ്റ് കം മീൻസ് എന്നീ സ്കോളർഷിപ്പുകൾക്കും ഇതു കൂടാതെ
ഇപ്പോൾ അപേക്ഷിക്കാം. സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 31 ആണ്.

1. ഫിഷറീസ് ഗ്രാന്റ്
 
പ്ലസ് വൺ മുതൽ പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാവുന്നതാണ് ,ഫിഷറീസ് ഗ്രാന്റ്. സർക്കാർ അംഗീകാരമുള്ള ഏതു കോഴ്സിനും അപേക്ഷിക്കാൻ അവസരമുണ്ട്.
ആവശ്യമായ രേഖകൾ

1. ആധാർ കാർഡ്
2. ഫോട്ടോ
3. SSLC ബുക്ക്
4. മുൻ വർഷത്തെ മാർക്ക് ഷീറ്റ്
5. ഫിഷറീസ് സർട്ടിഫിക്കറ്റ്
6. ബാങ്ക് പാസ്ബുക്ക്

2. ഇ ഗ്രാന്റ്സ് – OBC പോസ്റ്റ്മെട്രിക്

പ്ലസ് വൺ മുതൽ ഏത് കോഴ്സിനും പഠിക്കുന്ന OBC വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ്, അപേക്ഷിക്കാനവസരം.

ആവശ്യമായ രേഖകൾ

1. ആധാർ കാർഡ്
2. ഫോട്ടോ
3. SSLC ബുക്ക്
4. മുൻ വർഷത്തെ മാർക്ക് ഷീറ്റ്
5. വരുമാന സർട്ടിഫിക്കറ്റ്
6. ജാതി സർട്ടിഫിക്കറ്റ്
7. ബാങ്ക് പാസ്ബുക്ക്
8. അലോട്ട്മെന്റ് മെമോ

3. ഇ ഗ്രാന്റ്സ് – SC/ST പോസ്റ്റ്മെട്രിക്

പ്ലസ് വൺ മുതൽ ഏത് കോഴ്സിനും ചേർന്നു പഠിക്കുന്ന പട്ടികജാതി/വർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ്, അപേക്ഷിക്കാനവസരമുള്ളത്.

ആവശ്യമായ രേഖകൾ

1. ആധാർ കാർഡ്
2. ഫോട്ടോ
3. SSLC ബുക്ക്
4. മുൻ വർഷത്തെ മാർക്ക് ഷീറ്റ്
5. വരുമാന സർട്ടിഫിക്കറ്റ്
6. ജാതി സർട്ടിഫിക്കറ്റ്
7. ബാങ്ക് പാസ്ബുക്ക്
8. അലോട്ട്മെന്റ് മെമോ

4. മൈനോരിറ്റി സ്കോളർഷിപ്പുകൾ

a .പ്രീമെട്രിക് സ്കോളർഷിപ്പ് (1മുതൽ 10 വരെ)
b.പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് (പത്താം ക്ലാസ്സിനു മുകളിൽ)
c.മെരിറ്റ് കം മീൻസ് സ്കോളർഷിപ്പ് (പ്രഫഷണൽ & ടെക്നിക്കൽ)
d.ബീഗം ഹസ്രത് മഹൽ (പെൺകുട്ടികൾക്ക്)

ആവശ്യമുള്ള രേഖകൾ

1. ആധാർ കാർഡ്
2. ഫോട്ടോ
3. SSLC ബുക്ക്
4. മുൻ വർഷത്തെ മാർക്ക് ഷീറ്റ്
5. വരുമാന സർട്ടിഫിക്കറ്റ്
6. ജാതി സത്യവാങ്മൂലം
7. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
8. ബാങ്ക് പാസ്ബുക്ക്
9. ഫീസ് റസീപ്റ്റ്
10. ബോണഫൈഡ് സർട്ടിഫിക്കറ്റ്

പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിനും മെരിറ്റ് കം മീൻസ് സ്കോളർഷിപ്പിനും അപേക്ഷിക്കാൻ മേൽ കാണിച്ച 10 രേഖകളും പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ 1 മുതൽ 5 വരെയുള്ള രേഖകളുമാണ് വേണ്ടത്.

സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്

ഹയർ സെക്കണ്ടറി പരീക്ഷയിലും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷയിലും ചുരുങ്ങിയപക്ഷം 80% മാർക്ക് വാങ്ങി വിജയിച്ചു ഏതെങ്കിലും ബിരുദ കോഴ്സിന് ഈ അധ്യയന വർഷത്തിൽ ചേരുന്ന/ ചേർന്ന എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കു മുള്ളതാണ്,സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്.

ആവശ്യമുള്ള രേഖകൾ

1. ആധാർ കാർഡ്
2. ഫോട്ടോ
3. SSLC ബുക്ക്
4. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്
5. വരുമാന സർട്ടിഫിക്കറ്റ്
6. ജാതി സർട്ടിഫിക്കറ്റ്
7. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
8. ബാങ്ക് പാസ്ബുക്ക്
9. ഫീസടച്ച രസീതി

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാസമർപ്പണത്തിനും
https://www.dcescholarship.kerala.gov.in
https://www.egrantz.kerala.gov.in/
http://minoritywelfare.kerala.gov.in
https://www.dcescholarship.kerala.gov.in
https://www.minorityaffairs.gov.in

ശ്വാസം മുട്ടി ഡൽഹി, വായു നിലവാരം മോശം അവസ്ഥയിലേക്ക്; എക്യുഐ 259

ദീപാവലിത്തന്നു ഡൽഹി നഗരത്തിലെ വായു നില മോശം അവസ്ഥയിൽ. ഇന്നലെ വായു നിലവാര സൂചിക (എക്യുഐ) 259 ആണു രേഖപ്പെടുത്തിയത്. അതേസമയം കഴിഞ്ഞ 7 വർഷങ്ങളിലെ ദീപാവലിത്തലേന്നത്തെ ഏറ്റവും മെച്ചപ്പെട്ട അവസ്ഥയാണിതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. തുടർച്ചയായി 8-ാം ദിവസമാണു നഗരത്തിൽ വായുനില മോശം അവസ്ഥ രേഖപ്പെടുത്തുന്നത്.

കഴിഞ്ഞ വർഷം ദീപാവലിത്തലേന്നു(നവംബർ 3) എക്യുഐ 314 ആയിരുന്നു. ദീപാവലി ദിനത്തിൽ ഇതു 382 ആയി. തൊട്ടടുത്ത ദിവസം 462 എന്ന ഗുരുതര നിലയിലേക്കും ഉയർന്നിരുന്നു. 2020ൽ ദീപാവലിത്തലേന്നു (നവംബർ 13) 296 ആയിരുന്നു എക്യുഐ. ദീപാവലി ദിവസം ഇതു 414 ആയും തൊട്ടടുത്ത ദിവസം 435 ആയും ഉയർന്നു. 2019ൽ ദീപാവലിയുടെ തലേന്ന് എക്യുഐ 338 ആയിരുന്നു. ദീപാവലി ദിവസം ഇതു 281 എന്ന മെച്ചപ്പെട്ട അവസ്ഥയിലേക്കു മാറിയെങ്കിലും തൊട്ടടുത്ത ദിവസം 390 ആയി.

ശനിയാഴ്ച വൈകിട്ടു നഗരത്തിലെ എക്യുഐ 265 ആയിരുന്നു. ഞായറാഴ്ച രാവിലെ ഇതു 243 ആയി കുറഞ്ഞുവെങ്കിലും വൈകുന്നേരം ഇതു 259 ആയി കൂടിയെന്നു കേന്ദ്ര ഭൗമമന്ത്രാലയത്തിന്റെ കീഴിലുള്ള നിരീക്ഷണ സംവിധാനം സഫറിന്റെ രേഖകൾ പറയുന്നു. അതേസമയം, ഇന്നു നഗരത്തിലെ വായുനില വളരെ മോശം അവസ്ഥയിലേക്കെത്തുമെന്നു നിരീക്ഷ കേന്ദ്രം അധികൃതരുടെ വിലയിരുത്തൽ.

ശനിയാഴ്ച വൈകിട്ടു നഗരത്തിലെ എക്യുഐ 265 ആയിരുന്നു. ഞായറാഴ്ച രാവിലെ ഇതു 243 ആയി കുറഞ്ഞുവെങ്കിലും വൈകുന്നേരം ഇതു 259 ആയി കൂടിയെന്നു കേന്ദ്ര ഭൗമമന്ത്രാലയത്തിന്റെ കീഴിലുള്ള നിരീക്ഷണ സംവിധാനം സഫറിന്റെ രേഖകൾ പറയുന്നു. അതേസമയം, ഇന്നു നഗരത്തിലെ വായുനില വളരെ മോശം അവസ്ഥയിലേക്കെത്തുമെന്നു നിരീക്ഷണ കേന്ദ്രം അധികൃതരുടെ വിലയിരുത്തൽ. അനധികൃതമായ പടക്കം പൊട്ടിക്കൽ വർധിച്ചതും അയൽ സംസ്ഥാനങ്ങളിലെ കാർഷിക വിള അവശിഷ്ടങ്ങളുടെ കത്തിക്കൽ കൂടിയതുമെല്ലാം ഇതിനു കാരണമായി വിലയിരുത്തുന്നു. നാളെ എക്യുഐ ഗുരുതരാവസ്ഥ രേഖപ്പെടുത്തുമെന്നാണ് വിലയിരുത്തൽ.

നിർമാണത്തിന് നിയന്ത്രണം

വായുമലിനീകരണത്തോത് ഉയർന്നതോടെ പ്രതിരോധ നടപടികളുടെ ഭാഗമായി ആനന്ദ് വിഹാറിലും പരിസരത്തും സ്വകാര്യ കെട്ടിട നിർമാണങ്ങൾ നിരോധിച്ചു. ശനിയാഴ്ച ഇവിടെ എക്യുഐ 410 എന്ന ഗുരുതരാവസ്ഥയിലെത്തിയിരുന്നു. വായുനിലവാര മലിനീകരണ നിയന്ത്രണ കമ്മിഷന്റെ പ്രതിരോധ മാർഗരേഖ അനുസരിച്ചാണു നിർമാണങ്ങൾക്കുള്ള വിലക്ക്.പൊടി നിയന്ത്രിക്കാൻ കർശന നടപടികൾ സ്വീകരിക്കാനും അധികൃതർക്കു നിർദേശം നൽകിയിട്ടുണ്ട്. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ(ജിആർഎപി) അനുസരിച്ചു എക്യുഐ 401 മുതൽ 450 വരെയാണെങ്കിൽ അതു ഗുരുതര അവസ്ഥയാണ്. ഈ ഘട്ടത്തിൽ കെട്ടിട നിർമാണം ഉൾപ്പെടെയുള്ളവ നിരോധിക്കണമെന്നാണു വ്യവസ്ഥ.

രണ്ടു നൂറ്റാണ്ട് ഇന്ത്യയെ ഭരിച്ച ബ്രിട്ടനെ നയിക്കാൻ ഇനി ഇന്ത്യക്കാരൻ; അഭിമാനമായി ഋഷി

ലണ്ടൻ രണ്ടു നൂറ്റാണ്ടോളം ഇന്ത്യയെ അടക്കിഭരിച്ച ബ്രിട്ടനെ ഇനി നയിക്കുക ഒരു ഇന്ത്യക്കാരൻ. ഒരേസമയം ഇന്ത്യയുടെ ചെറുമകനും മരുമകനുമാണ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ഋഷി സുനക് ഇന്ത്യയിൽനിന്നും ഈസ്റ്റ് ആഫ്രിക്ക വഴി ബ്രിട്ടനിലേക്കു കുടിയേറിയ പഞ്ചാബി കുടുംബത്തിൽ ജനിച്ചയാളാണ് ഋഷി സുനക്. സതാംപ്റ്റണിൽ ബ്രിട്ടിഷ് പൗരനായി ജനിച്ച ഋഷി, ഈ അർഥത്തിൽ ഇന്ത്യയുടെ ചെറുമകനാണ്. ഇൻഫോസിസ് സ്ഥാപക ചെയർമാനായ എൻ.ആർ.നാരായണമൂർത്തിയുടെ മകൾ അക്ഷതയാണ് ഋഷിയുടെ ഭാര്യ. ഏറെക്കാലമായി ബ്രിട്ടനിലായിട്ടും ഇന്ത്യൻ പൗരത്വം കളയാതെ സൂക്ഷിക്കുന്ന അക്ഷതയുടെ ഭർത്താവെന്ന നിലയിൽ ഇന്ത്യയുടെ മരുമകനുമാണ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി.

കുടിയേറ്റ കുടുംബത്തിലെ മൂന്നാം തലമുറക്കാരനാണെങ്കിലും അദ്ദേഹം വെറും ഇന്ത്യൻ വംശജനല്ല. ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ഭാരതീയതയും ഭഗവത്ഗീതയയും നെഞ്ചിലേറ്റി ജീവിക്കുന്നയാളാണ്. വിദേശത്തു ജനിച്ചു വളർന്നിട്ടും പ്രശസ്തമായ സർവകലാശാലകളിൽ പഠിച്ചിട്ടും ഭാരതീയ മൂല്യങ്ങൾ വ്യക്തിജീവിതത്തിൽ കൈവിടാതെ സൂക്ഷിക്കുന്ന വ്യക്തി. അതുകൊണ്ടുതന്നെയാണ് നികുതിയുമായി ബന്ധപ്പെട്ട ഒരു ആരോപണം തന്റെ ഭാര്യയ്ക്കു നേരേ ഉയർന്നപ്പോൾ നിയമപരമായി കൊടുക്കേണ്ട നികുതി അല്ലാതിരുന്നിട്ടും ധാർമികത ഉയർത്തിപ്പിടിച്ച് അതു നൽകാൻ അദ്ദേഹം തയാറായത്.

ബ്രിട്ടനിൽ നോൺ-ഡോമിസൈൽ സ്റ്റാറ്റസുള്ളവർക്ക് നിയമപരമായി 39.35 ശതമാനത്തിന് ഡിവിഡന്റ് ടാക്സ് നൽകേണ്ടതില്ല. എന്നാൽ നിയമത്തിന്റെ പഴുതുപയോഗിച്ച് വലിയ തുക നികുതി നൽകുന്നതിൽ നിന്നും ചാൻസിലറുടെ ഭാര്യ രക്ഷപ്പെടുകയാ എന്നായിരുന്നു ആരോപണം.

ബ്രിട്ടനിൽ നോൺ-ഡോമിസൈൽ സ്റ്റാറ്റസുള്ളവർക്ക് നിയമപരമായി 39.35 ശതമാനത്തിന് ഡിവിഡന്റ് ടാക്സ് നൽകേണ്ടതില്ല. എന്നാൽ നിയമത്തിന്റെ പഴുതുപയോഗിച്ച് വലിയ തുക നികുതി നൽകുന്നതിൽനിന്നും ചാൻസിലറുടെ ഭാര്യ രക്ഷപ്പെടുകയാണ് എന്നായിരുന്നു ആരോപണം. നിയമപരമായി നൽകേണ്ടതില്ലെങ്കിൽ കൂടി ഭർത്താവിനെതിരായ ആരോപണത്തിന്റെ പുകമറ നീക്കാൻ അക്ഷത നികുതി അടച്ചത് 20 മില്യൻ പൗണ്ടാണ്. ഇതോടെ രാഷ്ട്രീയ എതിരാളികൾ മൗനത്തിലുമായി. ഇത്രയും വലിയൊരു തുക നികുതിയടച്ചതിലൂടെ ഋഷിക്കു കൈവന്നത് തികഞ്ഞ മാന്യൻ എന്ന പരിവേഷമാണ്. പണം കണ്ടാൽ കണ്ണുമഞ്ഞളിക്കുന്ന രാഷ്ട്രീയക്കാരനല്ല എന്നു തെളിയിക്കാനും ഇതിലൂടെ ഋഷിക്കായി.

ഋഷിയുടെ പിതാവ് യശ്വീർ സുനാക് ജനിക്കുന്നത് കെനിയയിലാണ്. മാതാവ് ഉഷയുടെ ജനനം ടാൻസാനിയയിലും. സ്തുത്യർഹമായ സേവനത്തിന് ബ്രിട്ടിഷ് സർക്കാർ നൽകുന്ന മെംബർ ഓഫ് ദി ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ (എംബിഇ) പുരസ്കാരത്തിന് അമ്മയുടെ പിതാവ് അർഹനായിട്ടുണ്ട്. 1960ലാണ് ഇവരുടെ കുടുംബം കുട്ടികളുമൊത്ത് ബ്രിട്ടനിലേക്ക് കുടിയേറുന്നത്.

രണ്ടുമാസം മുമ്പ് വെംബ്ലി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ പാർട്ടി അംഗങ്ങളോട് ഋഷി തന്റെ ജീവിത കഥ വിവരിച്ചത് ഇങ്ങനെയാണ്.

“അമ്മയുടെ അമ്മയാണ് ആദ്യം ബ്രിട്ടനിൽ എത്തിയത്. തനിക്കും കുടുംബത്തിനും നല്ലൊരു ജീവിതം കെട്ടിപ്പെടുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ബ്രിട്ടനിൽ എത്തിയ അവർ ലണ്ടനിൽ ഒരു ജോലി സമ്പാദിച്ചു. ഭർത്താവിനെയും കുട്ടികളെയും ലണ്ടനിലേക്ക് കൊണ്ടുവരാനായി ഒരുവർഷത്തോളം അവർക്ക് അധികസമയം ജോലി ചെയ്യേണ്ടിവന്നു. തളരാതെ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിച്ച അവർ ലക്ഷ്യം നേടി. ഒരു വർഷത്തിനു ശേഷം അവർ ഭർത്താവിനെയും കുട്ടികളെയും ലണ്ടനിൽ എത്തിച്ചു. അതിൽ ഒരു കുട്ടിയായിരുന്നു ഋഷിയുടെ അമ്മ. പഠനത്തിൽ സമർഥയായിരുന്ന ഉഷ ഫാർമസിസ്റ്റായി. പിന്നീട് എൻഎച്ച്എസ്ജിപി ഡോക്ടറായ യശ്വീറിനെ കണ്ടുമുട്ടുകയായിരുന്നു. അവരുടെ കഥ അവിടെ അവസാനിക്കുന്നെങ്കിലും എന്റെ കഥ അവിടെ തുടങ്ങുകയായിരുന്നു.

1980ൽ ഈ മാതാപിതാക്കളുടെ മൂത്ത മകനായിട്ടായിരുന്നു ഋഷിയുടെ ജനനം. സഞ്ജയ്, രാഖി എന്നീ സഹോദരങ്ങളുമുണ്ട്. ഏറ്റവും വലുത് കുടുംബമാണെന്നും ബ്രിട്ടനാണ് തന്നെപ്പോലുള്ള ആയിരങ്ങൾക്ക് നല്ല ഭാവിയൊരുക്കാൻ അവസരം നൽകിയ രാജ്യമെന്നും അദ്ദേഹം വിശ്വസിക്കുന്നു. സാംസ്കാരികവും മതപരവുമായ പാരമ്പര്യം ഭാരതീയതയിൽ ഊന്നിക്കൊണ്ടുള്ളതാണെന്ന് പറയുമ്പോഴും നൂറു ശതമാനവും ബ്രിട്ടിഷുകാരനാണെന്നാണ് ഋഷി ആവർത്തിക്കുന്നത്.

താനൊരു ഹിന്ദുമതവിശ്വാസിയാണെന്ന് തുറന്നു പറയാനും ഋഷിക്ക് മടിയില്ല. ഋഷിക്കും കുടുംബത്തിനും ഇത് ദീപാവലി സമ്മാനം കൂടിയാണ്. ബ്രിട്ടനിലെ 20 ലക്ഷത്തോളം വരുന്ന ഇന്ത്യൻ സമൂഹത്തിനും ഋഷിയുടെ വിജയം ദീപാവലി ദിനത്തിൽ ഇരട്ടി മധുരമാണ് സമ്മാനിക്കുന്നത്.

Verified by MonsterInsights