മഹാരാഷ്ട്രയിലെ കനത്ത മഴയില്‍ മരണസംഖ്യ 149 ആയി.

മുംബൈ: മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിലും പടിഞ്ഞാറൻ ഭാഗങ്ങളിലും ഉണ്ടായ കനത്ത മഴയില്‍ മരണസംഖ്യ 149 ആയി. ഞായറാഴ്ച 37 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ധനസഹായം ഉടൻ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. ദുരിതബാധിത ജില്ലകളില്‍ കൂടുതല്‍ ദുരന്തനിവാരണ സേനാംഗങ്ങളെ അയക്കും.

vimal 4

“ദുരിതബാധിതര്‍ക്ക് വേണ്ട സഹായങ്ങളെല്ലാം സര്‍ക്കാര്‍‍ നല്‍കും. ഭക്ഷണം, തുണി, മരുന്ന് തുടങ്ങിയ അവശ്യ സാധനങ്ങള്‍ എത്രയും വേഗം എത്തിക്കും. ജില്ലാ ഭരണകൂടത്തിനോട് രക്ഷാപ്രവര്‍ത്തനത്തിനിടെ സാങ്കേതിക തടസങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്,” മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

 

സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം റെയ്ഗാഡിലാണ് മഴക്കെടുതിയില്‍ കൂടുതല്‍ മരണം സംഭവിച്ചത്. 60 പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടമായത്. സത്താരയില്‍ 41 പേരും മരിച്ചു. ഇതുവരെ ദുരന്തത്തില്‍ 100 പേരെയാണ് കാണാതായിരിക്കുന്നത്. 50 പേര്‍ക്ക് ഗുരുതരമായ പരുക്കുകളും പറ്റിയിട്ടുണ്ട്.

2.29 ലക്ഷം പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 1.69 ലക്ഷം പേരെ സംഗലിയില്‍ നിന്ന് മാത്രം മാറ്റിപ്പാര്‍പ്പിച്ചു. കോലാപ്പൂരില്‍ നിന്ന് 40,882 പേരെയും. ദേശീയ ദുരന്ത നിവാരണ സേനയുടെ 25 ടീമുകളാണ് വിവിധ പ്രദേശങ്ങളിലായി രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നാല് ടീമുകള്‍, ആര്‍മി, നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ 10 ടീമുകളും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.

e bike2
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights