നെതർലൻഡ്‌സിനെ കാക്കുന്ന കടൽഭിത്തി; 1400 കിലോമീറ്റർ, പൊളിഞ്ഞാൽ രാജ്യം മുങ്ങും.

വളരെ പ്രശസ്തമായ രാജ്യമാണ് ഹോളണ്ട് എന്ന പേരിലും അറിയപ്പെടുന്ന നെതർലൻഡ്‌സ്. ഒരു കാലത്ത് ടോട്ടൽ ഫുട്‌ബോൾ എന്ന മനോഹരമായ ശൈലി ഫുട്‌ബോളിൽ കൊണ്ടുവന്ന അവരുടെ ഫുട്‌ബോൾ ടീം വളരെ പ്രശസ്തമാണ്. ഓറഞ്ച്.

നിറത്തിലുള്ള ജഴ്‌സിയണിഞ്ഞെത്തുന്ന നെതർലൻഡ്‌സ് ടീമിന് ഇന്നും ആരാധകർ ഏറെ. യൂറോപ്പിലെ മികച്ച സർവകലാശാലകളുള്ള നെതർലൻഡ്‌സ് ഒരു വിദ്യാഭ്യാസ ഡെസ്റ്റിനേഷനുമാണ്. ഡച്ച് തലസ്ഥാനമായ ആംസ്റ്റർഡാംയൂറോപ്പിലെ പ്രമുഖ നഗരവും വലിയ വിനോദസഞ്ചാര കേന്ദ്രവുമാണ്.

 ചൈനീസ് വൻമതിലിനെപ്പറ്റി നാം കേട്ടിട്ടുണ്ട്. ചൈനയുടെ ഉത്തരഭാഗത്ത് വടക്കു നിന്നുള്ള ഗോത്രങ്ങളുടെ ആക്രമണങ്ങളെ ചെറുക്കാനായാണ് ഈ വൻമതിൽ സൃഷ്ടിച്ചത്. എന്നാൽ അന്നത്തെ ആക്രമണകാരികൾ ഇന്നില്ല, മാത്രമല്ല വന്മതിലിന് അപ്പുറമുള്ള ഭൂമിയും ചൈനയുടെ സ്വന്തമാണ് ഇന്ന്. അതിനാൽ തന്നെ ചൈനീസ് വന്മതിലിന്റെ കാലികമായ ഒരു പ്രസക്തി നഷ്ടപ്പെട്ടു. ഇന്നത് ഒരു വിനോദസഞ്ചാര ആകർഷണമെന്ന നിലയിൽ സ്ഥിതി ചെയ്യുന്നു. 

ഇതുമായി താരതമ്യപ്പെടുത്താവുന്ന ഒരു മതിൽ നെതർലൻഡ്‌സിനുമുണ്ട്. എന്നാൽ ചൈനയിലെ വന്മതിലിനെപ്പോലെയല്ല, ഇന്നും എന്നും അതു പ്രസക്തമാണ്. കാരണമെന്തെന്നാൽ ഈ മതിൽ കെട്ടിയിരിക്കുന്നത് കടലാക്രമണത്തിനെ പ്രതിരോധിക്കാനാണ്. ഈ കടൽഭിത്തിയില്ലെങ്കിൽ കടലാക്രമണമുണ്ടായാൽ നെതർലൻഡ്സിന്റെ 40 ശതമാനവും വെള്ളത്തിൽ മുങ്ങും.നെതർലൻഡ്സിന്റെ പകുതി കരഭാഗവും സമുദ്രനിരപ്പിൽ നിന്ന് കേവലം ഒരു മീറ്റർ പൊക്കത്തിലാണ്. എട്ടിലൊന്നു ഭാഗംകടൽനിരപ്പിൽനിന്നു താഴെയുമാണ്. നെതർലൻഡ്സിന്റെ ചരിത്രത്തിൽ ഒട്ടേറെ പ്രളയങ്ങളുണ്ടായിട്ടുണ്ട്. 1530ൽ ഇത്തരമൊരു പ്രളയത്തിൽ ഒരു ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടു. തടയണകൾ, ഡാമുകൾ തുടങ്ങി ഒട്ടേറെ മാർഗങ്ങൾ ഈ ദുരവസ്ഥയിൽ നിന്നു രക്ഷനേടാനായി നെതർലൻഡ്സ് മുൻകാലങ്ങളിൽ പരീക്ഷിച്ചിരുന്നു. എന്നാൽ ഒന്നും ശാശ്വത പരിഹാരമേകിയില്ല.

1953ൽ നെതർലൻഡ്സിൽ ഒരു കടലാക്രമണം വലിയ പ്രളയത്തിനു കാരണമായി. തുടർന്നാണ് കടൽഭിത്തി നിർമിക്കാൻ നെതർലൻഡ്ആലോചിച്ചത്. പരിസ്ഥിതിക്കു പ്രശ്നമുണ്ടാക്കാത്ത നിലയിലാണ് ഇതിന്റെ നിർമാണം. മുങ്ങിത്താഴാതെ പൊങ്ങിക്കിടക്കുന്ന രീതിയിലാണ് ഈ കടൽഭിത്തിയുടെ ഘടകങ്ങൾ. ഇതിനാൽ മീനുകളുടെയോ മറ്റു സമുദ്രജീവികളുടെയോസഞ്ചാരത്തിനു തടസ്സം വരുന്നില്ല. എന്നാൽ കടലാക്രമണം മൂലം പ്രളയം ഉണ്ടാകുന്ന ഘട്ടത്തിൽ കടൽഭിത്തിയുടെ ഘടകത്തിനുള്ളിലേക്ക് വെള്ളം കയറി അതു ഉറയ്ക്കുന്ന ഘടനയാകും. ഇതിനാൽ പ്രളയജലം കരംതൊടുകയുമില്ല.സമുദ്രാക്രമണ ഭീഷണിയുടെ സാധ്യത പതിന്മടങ്ങായി കുറയ്ക്കാൻ 250 കോടി ഡോളർ ചെലവിൽ നിർമിച്ച ഈ പാലത്തിനായിസമുദ്രപ്രളയത്തെ നേരിടാൻ ഇതല്ലാതെ നിരവധി മികച്ച മാർഗങ്ങൾ നെതർലൻഡ്സ് പ്രാവർത്തികമാക്കിയിട്ടുണ്ട്. പരിസ്ഥിതിയെ ഏറെ ദ്രോഹിക്കാത്ത ഈ മാർഗങ്ങൾ പ്രകൃതിയോട് സഹകരിച്ച് കൊണ്ട് തന്നെ അതിന്റെ ആക്രമണോത്സുകതയെ 

പ്രതിരോധിക്കാം എന്നതിനു തെളിവാണ്

Verified by MonsterInsights