പാക്കിസ്ഥാനും പട്ടിണിയിലേക്ക്: സാമ്പത്തിക പ്രതിസന്ധി രൂക്ഷം

പാക്കിസ്ഥാനിൽ വിലക്കയറ്റം രൂക്ഷം. ശ്രീലങ്കയെക്കാൾ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് പാക്കിസ്ഥാൻ നേരിടുന്നതെന്നാണ് റിപ്പോർട്ടുകൾ. രണ്ട് നേരത്തെ ഭക്ഷണം പോലും കഴിക്കാൻ കഴിയാത്ത അവസ്ഥയിലൂടെയാണ് പാക് ജനത കടന്നു പോകുന്നത്. നിത്യോപയോഗ സാധനങ്ങൾ ഇപ്പോൾ പാവപ്പെട്ടവർക്ക് താങ്ങാനാകാത്ത വിധം ചെലവേറിയതായി മാറിയിരിക്കുന്നു. പ്രളയത്തിന് പിന്നാലെയാണ് പാക്കിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായത്.

2022 ജനുവരി 6 ന് പാകിസ്ഥാനിൽ ഉള്ളിയുടെ വില കിലോയ്ക്ക് 36.7 രൂപയായിരുന്നു, ഇപ്പോൾ അതായത് 2023 ജനുവരി 5 ന് അതിന്റെ വില കിലോയ്ക്ക് 220.4 രൂപയിലെത്തി. ഇതുമാത്രമല്ല പാക്കിസ്ഥാനിൽ ഡീസൽ വില 61 ശതമാനവും പെട്രോളിന് 48 ശതമാനവും വർധിച്ചു. അതേസമയം എല്ലാ വീട്ടിലും ഉപയോഗിക്കുന്ന മാവിന്റെയും അരിയുടെയും വില കുതിച്ചുയരുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഗോതമ്പിന്റെ വിലയിൽ 50 ശതമാനം മാത്രമാണ് വർധിച്ചത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്റെ കണക്കനുസരിച്ച്, 2021 ഡിസംബറിനെ അപേക്ഷിച്ച് 2022 ഡിസംബറോടെ പാക്കിസ്ഥാനിലെ പണപ്പെരുപ്പ നിരക്ക് 12.3 ശതമാനത്തിൽ നിന്ന് 24.5 ശതമാനമായി ഉയർന്നു. ഭക്ഷ്യവസ്തുക്കളുടെ വില വർധിച്ചതാണ് ഈ വിലക്കയറ്റത്തിന് കാരണം. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ തന്നെ പാക്കിസ്ഥാനിലെ ഭക്ഷ്യവിലപ്പെരുപ്പം 11.7 ശതമാനത്തിൽ നിന്ന് 32.7 ശതമാനമായി ഉയർന്നു.

പാക്കിസ്ഥാന്റെ റീട്ടെയിൽ വിപണി മാത്രമല്ല, സമ്പദ്വ്യവസ്ഥയാകെ കടുത്ത പ്രതിസന്ധിയിലാണ്. കഴിഞ്ഞ കുറേ മാസങ്ങളായി പാക്കിസ്ഥാന്റെ വിദേശനാണ്യ കരുതൽ ശേഖരം തുടർച്ചയായി കുറയുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ പാക്കിസ്ഥാന്റെ വിദേശനാണ്യ ശേഖരം പകുതിയായി കുറഞ്ഞു. 2021 ഡിസംബറിൽ 23.9 ബില്യൺ ഡോളറായിരുന്ന വിദേശനാണ്യ കരുതൽ 2022 ഡിസംബറോടെ 11.2 ബില്യൺ ഡോളറായി കുറഞ്ഞിരുന്നു. 

 

 
Verified by MonsterInsights