സ്വകാര്യ ബസ്സുകള്‍ കുടുങ്ങി; പിഴ 19,500 രൂപ

ഇതേത്തുടർന്ന് ട്രാൻസ്പോർട്ട് കമ്മിഷണറാണ് അന്വേഷണം നടത്താൻ എല്ലാ ആർ.ടി.ഒ.മാർക്കും നിർദേശം നൽകിയത്. ജില്ലയിൽ 261 ബസുകളിലാണ് ഇതുവരെ എൻഫോഴ്സ്മെന്റ് പരിശോധന നടത്തിയത്. കൊഴിഞ്ഞാമ്പാറ, വാളയാർ, പട്ടാമ്പി ഭാഗങ്ങളിലാണ് കൂടുതൽ ബസുകളും ഇവ അനധികൃതമായി ഉപയോഗിക്കുന്നത് കണ്ടെത്തിയിട്ടുള്ളത്. അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ ഹോൺമുഴക്കുന്നതിനെതിരെയും ഉയർന്ന ശബ്ദത്തിൽ ഹോൺ ഉപയോഗിക്കുന്നതിനെതിരെയുമുള്ള നടപടികളുടെ തുടർച്ചയായാണ് പരിശോധന.

കേരള മോട്ടോർവാഹനചട്ടം 289 പ്രകാരം സ്വകാര്യ ബസുകളിൽ ദൃശ്യ-ശ്രാവ്യ ഉപകരണങ്ങൾ വെക്കുന്നത് നിയമപരമല്ല. ടൂറിസ്റ്റ് ബസുകളിൽ മാത്രമേ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കാൻ അനുവാദമുള്ളൂ. അവിടെയും ഉയർന്നശബ്ദത്തിൽ പാട്ടുവെച്ചാൽ നടപടി വരും. പല മാനസികാവസ്ഥയിലുള്ള യാത്രക്കാരാണ് സ്വകാര്യ ബസുകളിൽ കയറുന്നത്. എല്ലാവർക്കും പാട്ടുവെക്കുന്നത് അവരുടെ യാത്രയുടെ സാഹചര്യങ്ങളിൽ ഇഷ്ടപ്പെടണമെന്നില്ല. എന്നാൽ, ടൂറിസ്റ്റ് ബസുകളിൽ വിനോദയാത്രയായതിനാലാണ് ഇത്തരം വിനോദങ്ങൾ അനുവദിക്കുന്നത്. സ്വകാര്യ ബസുകളിൽ പരസ്യംചെയ്യാൻ 50 ഡെസിബലിൽ താഴെവരുന്ന ശ്രവ്യ ഉപകരണം ഉപയോഗിക്കാൻ അനുമതിയുണ്ട്. അതിൽ റോഡ് സുരക്ഷയോ പകർച്ചവ്യാധി തടയൽ നിർദേശങ്ങളോ ഉൾപ്പെടുത്തുകയും വേണം.

ബസുകളിൽ ദൃശ്യ-ശ്രാവ്യ ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചാൽ 2,000 രൂപവരെ മോട്ടോർ വാഹനവകുപ്പ് പിഴയിടും. ഉപകരണത്തിന്റെ ശബ്ദവും ഉപയോഗിച്ച രീതിയുമെല്ലാം പരിശോധിച്ചാണ് നടപടിയെടുക്കുക. ഒപ്പം ഈ ഉപകരണങ്ങൾ ബസിൽനിന്ന് അഴിച്ചുമാറ്റുകയും വേണം. നിയമലംഘനങ്ങൾ കണ്ടെത്താൻ എല്ലാ താലൂക്കിലും കർശന പരിശോധന തുടരുമെന്ന് മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. എം.കെ. ജയേഷ്കുമാർ പറഞ്ഞു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights