താടിയെല്ലുകളിലെ പൊട്ടൽ ഷോക്കേറ്റത് മൂലമോ? കാട്ടാനയുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം

കഴിഞ്ഞ ദിവസമാണ് മുള്ളൂർക്കര-പ്ളാഴി സംസ്ഥാന പാതയില്‍ വാഴക്കോടുള്ള റബ്ബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് സ്ഥലത്തെതിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയുടെ ജഡം JCB ഉപയോഗിച്ച് പുറത്തെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോടനാട് നിന്ന് പിടിച്ചെടുത്ത ആനക്കൊമ്പ് ചേലക്കരയിലെ ആനയുടേതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചത്.

മുറിച്ചുമാറ്റിയ ആനക്കൊമ്പിന്റെ മുറിപ്പാട് നോക്കിയാണ് വനംവകുപ്പ് ഈ നിഗമനത്തിലെത്തിയത്. ആന ചരിഞ്ഞത് വൈദ്യുതാഘാതമേറ്റാണ് എന്നാണ് വനം വകുപ്പിൻ്റെ നിഗമനം. ആനയുടെ താടിയെല്ലുകളിലെ പൊട്ടൽ വൈദ്യുതാഘാതം ഏറ്റതിനാലാണെന്നാണ് കണ്ടെത്തൽ.സമീപപ്രദേശത്ത് വൈദ്യുത കമ്പികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായും സൂചനയുണ്ട്. ആനയ്ക്ക് വിഷം നൽകിയിരുന്നു എന്ന് പരിശോധിക്കാൻ മണ്ണ് ഉൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കും. കൊമ്പിന്റെ DNA പരിശോധനയും നടത്തും

അതേസമയം ആനക്കൊമ്പുമായി പട്ടിമറ്റത്ത് അറസ്റ്റിലായ അഖിലിന്റെ മൊഴി പൂർണ്ണമായും വിശ്വാസത്തിലെടുക്കാൻ അന്വേഷണസംഘം തയ്യാറായിട്ടില്ല. മറ്റു പ്രതികൾക്കായി വനംവകുപ്പ് തിരച്ചിൽ ഊർജ്ജിതമാക്കി.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9
Verified by MonsterInsights