Month: September 2024
തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; പ്ലസ് ടു വിദ്യാര്‍ത്ഥി ചികിത്സയില്‍
തിരുവനന്തപുത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്രാട ദിനത്തില്‍ കുട്ടി കുളത്തില്‍ കുളിച്ചിരുന്നു. ഇതിന് ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. കുട്ടിക്കൊപ്പം കുളത്തില്‍ കുളിച്ച രണ്ട് സുഹൃത്തുക്കള്‍ നിരീക്ഷണത്തിലാണ്.
സെപ്റ്റംബര്‍ തുടക്കത്തില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് തിരുവനന്തപുരത്ത് ഒരാള്‍ മരിച്ചിരുന്നു. രോഗലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പത്തോളം പേര്‍ രോഗമുക്തി നേടുകയും ചെയ്തിരുന്നു. തുടക്കത്തില്‍ തന്നെ രോഗം കണ്ടെത്തുകയും മില്‍ട്ടിഫോസില്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ എത്തിച്ച് ഫലപ്രദമായ ചികിത്സ നല്‍കുകയും ചെയ്തതോടെയാണ് രോഗമുക്തി സാധ്യമായത്.

കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളില്‍ നിന്ന് ശരീരത്തില്‍ കടക്കുന്ന നെഗ്ലേറിയ ഫൗലോമി എന്ന അമീബയാണ് രോഗത്തിന് കാരണമാകുന്നത്. കുളത്തില്‍ കുളിക്കുമ്പോഴും മറ്റും മൂക്കിലെ കട്ടികുറഞ്ഞ തൊലിയിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന അമീബ പതിയെ തലച്ചോറിനെ ബാധിക്കുന്ന ജ്വരമായി മാറുന്നു. മരണസാധ്യത ഏറെയുള്ള രോഗാവസ്ഥയാണിത്. കൃത്യമായ ചികിത്സ നല്‍കിയാല്‍ രോഗിയെ ജീവിതത്തിലേയ്ക്ക് തിരികെയെത്തിക്കാം.

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഏഴ് ദിവസം മഴ കനക്കും, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതിന്റെ…
ഉറക്കത്തിൽ കണ്ട സ്വപ്നങ്ങൾ വീണ്ടും വ്യക്തതയോടെ കാണണോ? ജപ്പാനിൽ പുതിയ കണ്ടെത്തലെന്ന് റിപ്പോർട്ട്
നമ്മള്‍ ഉറങ്ങുമ്പോള്‍ എന്തൊക്കെ സ്വപ്‌നങ്ങളായിരിക്കും മിന്നിമാഞ്ഞ് പോവുക. ആ സ്വപ്ങ്ങൾ പിന്നീടൊരിക്കല്‍കൂടി കാണണമെന്ന് ആഗ്രഹിച്ചാലും സാധിക്കാറില്ല അല്ലേ? നിങ്ങള്‍ ഉറക്കത്തില്‍ കണ്ട സ്വപ്‌നങ്ങളൊക്കെ ഒരു സിനിമ പോലെ റിവൈന്‍ഡ് ചെയ്ത് കാണാന്‍ സാധിക്കുന്നതിനെപ്പറ്റി ഒന്ന് ചിന്തിച്ച് നോക്കൂ. എത്ര കൗതുകകരമായ കാര്യമായിരിക്കും അത്. എന്നാല്‍ ഇനി ഈ ആഗ്രഹം വിദൂരമല്ല. സ്വപ്‌നം റെക്കോര്‍ഡ് ചെയ്യാനും പ്ലേബാക്ക് ചെയ്യാനും സാധിക്കുന്ന ഒരു അതിശയകരമായ ഉപകരണം ജാപ്പനീസ് ഗവേഷകര്‍ കണ്ടെത്തിക്കഴിഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രയിന്‍ ഇമേജിംഗിൻ്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിൻ്റെയും(AI) പുരോഗതിയുടെ അടിസ്ഥാനത്തിൽ സ്വപ്‌നങ്ങളിലേക്ക് ആഴ്ന്നിറങ്ങാന്‍ പാകത്തിലുളളതാണ് ഈ അവിശ്വസനീയമായ സാങ്കേതിക വിദ്യ.

സ്വപ്‌ന റിക്കോര്‍ഡിങ് ഉപകരണം പ്രവര്‍ത്തിക്കുന്ന വിധം
ഈ ഉപകരണം ഫംഗ്ഷണല്‍ മാഗ്‌നറ്റിക് റീസൊണന്‍സ് ഇമേജിംഗ് (എഫ്എംആര്‍ഐ) ഉപയോഗപ്പെടുത്തി സ്വപ്‌നവുമായി ബന്ധപ്പെട്ട വിശദമായ ന്യൂറല്‍ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തിയെടുക്കുകയാണ് ചെയ്യുന്നത്. ക്യോട്ടോയിലെ എടിആര്‍ കമ്പ്യൂട്ടേഷണല്‍ ന്യൂറോ സയന്‍സ് ലബോറട്ടറികളിലെ ശാസ്ത്രജ്ഞരാണ് ഇതേസംബന്ധിച്ച് പഠനങ്ങള്‍ നടത്തിയത്. ഉറക്കത്തിന്റെ ആദ്യ ഘട്ടത്തിലാണ് അവര്‍ പഠനങ്ങള്‍ നടത്തിയത്. അതായത് ഉറക്കത്തിന് നാല് ഘട്ടമുള്ളതില്‍ ഏറ്റവും ആദ്യത്തേതാണ് REM (റാപ്പിഡ് ഐ മൂവ്‌മെന്റ്)ഘട്ടം. ഈ ഘട്ടത്തില്‍ കണ്ണുകള്‍ വിവിധ ദിശകളിലേക്ക് വേഗത്തില്‍ നീങ്ങുകയും സ്വപ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ഉറക്കം തുടങ്ങി 90 മിനിറ്റിനുള്ളിലാണ് ഇത് ഘട്ടം ആരംഭിക്കുന്നത്. ഇത്തരത്തില്‍ പരീക്ഷണത്തിന് വിധേയമായവരില്‍ REM ഉറക്കത്തിലേക്ക് പ്രവേശിച്ചവരെ ഉണര്‍ത്തുകയും അവരുടെ സ്വപ്‌നത്തെക്കുറിച്ച് ചോദിക്കുകയും ചെയ്തു. പ്രത്യേക തരത്തിലുളള മസ്തിഷ്‌ക പാറ്റേണുമായി ബന്ധിപ്പിച്ചിട്ടുളള ചിത്രങ്ങളുടെ സമഗ്രമായ ഡേറ്റാബേസ് കണ്ടെത്തുകയും ഉറക്കത്തിനിടയിലെ മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളില്‍ നിന്ന് സ്വപ്‌നങ്ങളുടെ ഉള്ളടക്കം വെളിപ്പെടുത്താന്‍ കഴിഞ്ഞുവെന്നുമാണ് ഗവേഷകര്‍ വെളിപ്പെടുത്തുന്നത്.

ന്യൂറോ സയന്‍സും സൈക്കോളജിയും സ്വപ്‌നവും
ഈ അതിശയകരമായ സാങ്കേതിക വിദ്യ ന്യൂറോ സയന്‍സിലും സൈക്കോളജിയിലും വളരെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഇങ്ങനെ സ്വപ്‌നങ്ങള്‍ പിടിച്ചെടുക്കുകയും വിപുലമായി നിരീക്ഷിക്കുകയും ചെയ്യുന്നതിലൂടെ ഈ മേഖലകളുമായി ബന്ധപ്പെട്ട ന്യൂറോ സയൻ്റിസ്റ്റുകള്‍, മന:ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, മറ്റ് വിദഗ്ധര്‍ എന്നിവര്‍ക്ക് മനുഷ്യ മസ്തിഷ്‌കത്തിന്റെ സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും സ്വപ്നത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ചും അമൂല്യമായ ഉള്‍ക്കാഴ്ചകള്‍ ലഭിക്കുകയും ചെയ്യും.

പ്രമേഹസാധ്യത കുറയ്ക്കാന്‍ കഴിയുന്ന പുതിയ ഇനം അരി വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍.
പ്രമേഹസാധ്യത കുറയ്ക്കാന്‍ കഴിയുന്ന പുതിയ ഇനം അരി വികസിപ്പിച്ചിരിക്കുന്നു ഫിലിപ്പീന്‍സ് അന്താരാഷ്ട്ര അരി ഗവേഷണകേന്ദ്രത്തിലെ (ഐ.ആര്‍.ആര്‍.ഐ.)ശാസ്ത്രജ്ഞര്‍. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന ധാരാളം മാംസ്യം അടങ്ങിയ അരിയാണിത്.
ലോകത്തെ 90 ശതമാനം അരി ഉത്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ഏഷ്യ പസഫിക് മേഖലയിലാണ്.ആഗോളതലത്തില്‍ 60 ശതമാനം പ്രമേഹരോഗികളും ഇവിടെത്തന്നെ വെള്ള അരി രക്തത്തിലെ പഞ്ചസാരയുടെ അളവുകൂടാന്‍ കാരണമാകും.

ഇത് പ്രമേഹസാധ്യത ഉയര്‍ത്തും.വെള്ള അരിയോട് സമാനമാണെങ്കിലും ഈ ദോഷങ്ങളൊന്നും പുത്തന്‍ അരിക്കില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
10 വര്‍ഷം കൊണ്ട് 380 വിത്തിനങ്ങള്‍ പരിശോധിച്ചാണ് കുറഞ്ഞ ഗ്ലൈസീമിക് ഇന്‍ഡക്‌സുള്ള (കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തില്‍ എത്രത്തോളം പഞ്ചസാരയുടെ അളവ് ഉയരുന്നുവെന്നതിന്റെ സൂചിക) പ്രമേഹസൗഹൃദ’ അരി വികസിപ്പിച്ചെടുത്തത്. 2025-ഓടെ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇതിന്റെ കൃഷി തുടങ്ങാനാണ് ഐ.ആര്‍.ആര്‍.ഐ. ഉദ്ദേശിക്കുന്നത്.

ശനിയാഴ്ച്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ശനിയാഴ്ച്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മുതല്‍ തിങ്കളാഴ്ച്ച വരെ വിവിധ ജില്ലകളില്‍ മഴ മുന്നറിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നാളെയും പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയും യെല്ലോ അലേര്‍ട്ട് നിലനില്‍ക്കും.
ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 28 മുതല്‍ 30 വരെ തീയതികളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 11.30 മുതല്‍ 28/09/2024 രാത്രി 11.30 വരെ 0.9 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം.

തിങ്കളാഴ്ച വരെ തെക്കുപടിഞ്ഞാറന്‍ അറബിക്കടലിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍, അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ശനിയാഴ്ച വരെ ഗള്‍ഫ് ഓഫ് മാന്നാര്‍, തമിഴ് നാട് തീരം, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

എറണാകുളം ജില്ലയില്‍ എം പോക്‌സ് സ്ഥിരീകരിച്ചു; യുഎഇയില്‍ നിന്ന് വന്ന യുവാവിന് രോഗം
എറണാകുളം ജില്ലയില്‍ എം പോക്‌സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്ന് വന്ന യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. എയര്‍പോര്‍ട്ടില്‍ നടത്തിയ പരിശോധനയില്‍ യുവാവിന് രോഗലക്ഷണങ്ങള്‍ കണ്ടിരുന്നു. തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. യുവാവ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എറണാകുളം സ്വദേശിയാണ് യുവാവ്
എന്താണ് എംപോക്‌സ്?
ആരംഭത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്‌സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.

രോഗം പകരുന്ന രീതി
കോവിഡോ എച്ച്1 എന്‍1 ഇന്‍ഫ്‌ളുവന്‍സയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്‌സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്.
ലക്ഷണങ്ങള്‍
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

തൊഴിലാളികൾക്കുള്ള മിനിമം വേതന നിരക്ക് പരിഷ്കരിച്ച് കേന്ദ്രം
മിനിമം വേതന നിരക്ക് പരിഷ്കരിച്ചതായി കേന്ദ്ര സർക്കാരിൻ്റെ പ്രഖ്യാപനം. വേരിയബിൾ ഡിയർനസ് അലവൻസ് (വിഡിഎ) പരിഷ്കരിച്ചാണ് കേന്ദ്ര സർക്കാർ മിനിമം വേതന നിരക്ക് വർധിപ്പിച്ചതായി പ്രഖ്യാപിച്ചിരിക്കുന്നത്. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നന്നായി കൈകാര്യം ചെയ്യാൻ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. തൊഴിലാളികൾക്ക് പ്രത്യേകിച്ച് അസംഘടിത മേഖലയിലുള്ളവർക്ക് മിനിമം വേതന നിരക്ക് വർധിപ്പിച്ചത് സഹായകമാകും എന്നാണ് സർക്കാർ പറയുന്നത്. 2024 ഒക്ടോബർ 1 മുതൽ മിനിമം വേതന നിരക്ക് പ്രാബല്യത്തിൽ വരും.

കെട്ടിട നിർമ്മാണം, ലോഡിംഗ്, അൺലോഡിംഗ്, വാച്ച് ആൻഡ് വാർഡ്, സ്വീപ്പിംഗ്, ക്ലീനിംഗ്, ഹൗസ് കീപ്പിംഗ്, ഖനനം, കൃഷി തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് പുതുക്കിയ വേതനം പ്രയോജനപ്പെടും.

പുതിയ പരിഷ്‌ക്കരണ പ്രകാരം ഏരിയ ‘എ’യിൽ വരുന്ന നിർമ്മാണം, ശുചീകരണം തുടങ്ങിയ മേഖലകളിലെ അവിദഗ്ധ തൊഴിലാളികൾക്ക് പ്രതിദിനം 783 രൂപ ലഭിക്കും. പ്രതിമാസം ഇത് 20,358 രൂപയായിരിക്കും. അർദ്ധ നൈപുണ്യമുള്ള തൊഴിലാളികൾക്ക് പ്രതിദിനം 868 രൂപ അല്ലെങ്കിൽ പ്രതിമാസം 22,568 രൂപ ലഭിക്കും. വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കും ക്ലറിക്കൽ തൊഴിലാളികൾക്കും പ്രതിദിനം 954 രൂപയാണ് ലഭിക്കുക, പ്രതിമാസം 24,804 രൂപ. ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾ, ആയുധധാരികളായ വാച്ച് ആൻഡ് വാർഡ് എന്നിവർക്കും പ്രതിദിനം 1,035 രൂപ ലഭിക്കും, പ്രതിമാസം 26,910 രൂപ.
2024 ലെ രണ്ടാമത്തെ വേതന ക്രമീകരണമാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. നേരത്തെ ഏപ്രിലിൽ മാസത്തിലും വേതനക്രമീകരണം നടത്തിയിരുന്നു. ഉപഭോക്തൃ വില സൂചികയിലെ ഏറ്റക്കുറച്ചിലുകളുടെ അടിസ്ഥാനത്തിൽ വ്യാവസായിക തൊഴിലാളികൾക്കുള്ള വേരിയബിൾ ഡിയർനസ് അലവൻസ് രണ്ട് വർഷത്തിലൊരിക്കൽഏപ്രിൽ, ഒക്ടോബർ മാസങ്ങളിൽ പരിഷ്കരിക്കാനാണ് സർക്കാർ തീരുമാനം. വിവിധ മേഖലകൾ, വിഭാഗങ്ങൾ, പ്രദേശങ്ങൾ എന്നിവയുടെ പുതുക്കിയ വേതന നിരക്കുകളെ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ചീഫ് ലേബർ കമ്മീഷണറുടെ (സെൻട്രൽ) വെബ്‌സൈറ്റിൽ clc.gov.in ൽ ലഭ്യമാണ്.

ഗുണനിലവാര പരിശോധനയിൽ കരകയറാതെ പാരസെറ്റമോൾ ഉൾപ്പെടെ 52 മരുന്നുകൾ
മാറുന്ന കാലാവസ്ഥയോടൊപ്പം വരുന്ന പനിയ്ക്കും ചുമയ്ക്കും മറ്റ് ശാരീരിക അസ്വസ്ഥകൾക്കും മിക്ക വീടുകളിലുമുള്ള ഉത്തരമാണ് പാരസെറ്റമോൾ. തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന സംസ്കാരത്തോടൊപ്പം പാരസെറ്റമോളിന്റെ ഉപയോഗവും കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ആ പതിവ് ഇനി തുടരരുതെന്നാണ് ആരോഗ്യ വിദഗ്ധർ അറിയിക്കുന്നത്.
പാരസെറ്റമോൾ ഉൾപ്പെടെ 52 മരുന്നുകളാണ് സെൻട്രൽ ഡ്രഗ് സ്റ്റാൻഡർഡ് കൺട്രോൾ ഓർഗനൈസേഷന്റെ ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ പട്ടികയിലുള്ളത്. വിറ്റാമിൻ സി, D3 ഗുളികയായ ഷെൽകെൽ, വിറ്റാമിൻ ബി കോംപ്ലക്സ്, വിറ്റാമിൻ സിയുടെ സോഫ്റ്റ് ജെൽ, ഗ്യാസ് പ്രശ്നങ്ങൾക്ക് നൽകുന്ന പാൻ–ഡി, പാരസെറ്റമോൾ 500, പ്രമേഹരോഗികൾക്ക് നൽകുന്ന ഗ്ലിമിപ്രൈഡ്, ഉയർന്ന രക്തസമ്മദർമുള്ളവർക്ക് നൽകുന്ന തെൽമിസാർടാൻ എന്നിങ്ങനെയാണ് ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ പട്ടിക.

ഹെറ്റെറോ ഡ്രഗ്സ്, അൽകെം ലബോറട്ടറീസ്, ഹിന്ദുസ്ഥാൻ ആൻറിബയോട്ടിക്സ് ലിമിറ്റഡ്, കർണാടക ആൻറ്ബയോട്ടിക്സ് ആൻറ് ഫാർമസ്യൂട്ടികൾ ലിമിറ്റഡ്, മെഗ് ലൈഫ്സയൻസസ്, പ്യുവർ ആൻറ് ക്യുവർ ഹെൽത്ത് കെയർ തുടങ്ങിയ കമ്പനികളാണ് മേൽപ്പറഞ്ഞ മരുന്നുകൾ നിർമിക്കുന്നത്.
ആവശ്യമരുന്നുകളുടെ പട്ടികയിൽപ്പെട്ടവയാണ് ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട മരുന്നുകളിൽ 48 എണ്ണവും.
കുട്ടികളുടെ വയറിലുണ്ടാകുന്ന അണുബാധയ്ക്ക് നൽകുന്ന സിപോഡെം എക്സ്പി 50 ഡ്രൈ സസ്പെൻഷനും പരിശോധനയിൽ പരാജയപ്പെട്ടിട്ടുണ്ട്. പല മരുന്നുകളിലും ചേർക്കേണ്ട ഘടകങ്ങൾ ചേർത്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ഗുണനിലവാര പരിശോധനാ ഫലം തെറ്റാണെന്നാണ് മരുന്നു കമ്പനികളുടെ വാദം. ഓഗസ്റ്റിൽ നടത്തിയ പരിശോധനയിലും 156 മരുന്നുകളെ അപകടസാധ്യതയുള്ള മരുന്നുകളായി പ്രഖ്യാപിച്ചിരുന്നു.

“1xbet Az Rəsmi Sayt 1xbet Azərbaycan Bukmeker Kontoru, Bonuslar, Apk
“1xbet Az Rəsmi Sayt 1xbet Azərbaycan Bukmeker Kontoru, Bonuslar, Apk” “1xbet Az Rəsmi Sayt 1xbet Azərbaycan…