സംസ്ഥാനത്ത് മഴ തുടരും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആണ്. ഇടുക്കി, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ, ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. അടുത്ത നാല് ദിവസത്തിനുള്ളിൽ രാജ്യത്ത്‌ നിന്ന് കാലവർഷം പൂർണ്ണമായും വിടവാങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.

അതേ ദിവസങ്ങളിൽ തന്നെ തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കാനാണ് സാധ്യയുണ്ട്.

തമിഴ്നാടിനു മുകളിലെ ചക്രവാത ചുഴി ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേരളാ തീരത്ത് മൽസ്യബന്ധത്തിന് വിലക്ക് ഉണ്ട്. ഉയർന്ന തിരമാലകൾക്കും, കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് മൽസ്യബന്ധത്തിന് വിലക്കേർപ്പെടുത്തിയത്.

ജാഗ്രത നിർദേശങ്ങൾ

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

Escort Job Sex Duesseldorf Glamouröse Escorts

Agentur- Escort werden!|Werde Agentur-Escort!|Jetzt Agentur-Escort werden!} Im Auftrag einer der größten Escort-Agenturen im deutschsprachigen Raum suchen…

“Leading Casinos En Trait 2024: Plateformes Crédibles Et Rentables

“Leading Casinos En Trait 2024: Plateformes Crédibles Et Rentables! Top 20 Internet Casinos France Content Les…

Los Mas Recomendables Juegos Nft Em Virtude De Ganar Dinero Este 202

Los Mas Recomendables Juegos Nft Em Virtude De Ganar Dinero Este 2022 7 Mejores Juegos Mmorpg…

അരളിച്ചെടിയെ സൂക്ഷിക്കണം’; കൃഷിക്കും ഉത്പാദനത്തിനും വിലക്കേർപ്പെടുത്തി യുഎഇ

യുഎഇയിലെ അബുദബിയിൽ അരളിച്ചെടിയുടെ കൃഷിക്കും ഉത്പാദനത്തിനും നിരോധനം. അബുദബി അ​ഗ്രികൾച്ചർ ആൻ്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (എഡിഎഎഫ്എസ്എ)യുടേതാണ് ഉത്തരവ്. അരളി ചെടി ഭക്ഷിക്കുന്നത് മൂലമുണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങളിൽ നിന്നും ജനങ്ങളെയും പക്ഷികളെയും മൃ​ഗങ്ങളേയും സംരക്ഷിക്കാനാണ് നിരോധനമെന്നും എഡിഎഎഫ്എസ്എ വ്യക്തമാക്കി. യുഎഇയിലെ പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് അരളിച്ചെടി.

സൗന്ദര്യവത്ക്കരണത്തിനായാണ് സാധാരണ അരളിച്ചെടികൾ റോഡരികിൽ വച്ചുപിടിപ്പിക്കാറുള്ളത്. പൂവും കായും ഇലയുമുൾപ്പെടെ അരളിച്ചെടിയുടെ എല്ലാ ഭാ​ഗങ്ങളിലും വിഷ പദാർത്ഥവും അടങ്ങിയിട്ടുണ്ട്. ചെറിയ അളവിൽ പോലും അരളിച്ചെടിയുടെ ഏതെങ്കിലും ഭാ​ഗം ഭക്ഷിക്കുന്നത് ശാരീരിക അസ്വസ്ഥതകൾക്കും മരണത്തിനും വരെ ഇടയാക്കും. ഈ ചെടികളെ അറിയാതെ തൊടുകയോ ഭക്ഷിക്കുകയോ ചെയ്യരുതെന്നും എഡിഎഎഫ്എസ്എ നിർദ്ദേശിച്ചു. അരളിച്ചെടികൾ സുരക്ഷിത സ്ഥാനത്തേക്ക് നീക്കണമെന്നും അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.

“legalne Kasyna Online Watts Polsce Lista 202

“legalne Kasyna Online Watts Polsce Lista 2024 Vulkan Vegas Kasyno On The Internet ️ Legalne Polskie…

ഗ്രീൻ ടീക്ക് ശേഷം ട്രൻഡിങിൽ ​ഗ്രീൻ കോഫി; അറിയാം ​ഗുണങ്ങളും അപകടസാധ്യതകളും

ഒരു സമയത്ത് ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയിരുന്ന ഒന്നായിരുന്നു ​ഗ്രീൻ ടീ. അമിത ഭാരം കുറയ്ക്കാനും മെറ്റബോളിസം നിയന്ത്രിക്കാനുമെന്നുമൊക്കെയെന്ന് പറഞ്ഞ് പലരും ഇത് ഉപയോ​ഗിച്ചിരുന്നു. എന്നാൽ ഇതിന് ശരീര ഭാരത്തെ നിയന്ത്രിക്കാൻ സാധിക്കില്ല എന്നും പിന്നീട് കണ്ടെത്തലുകൾ പുറത്ത് വന്നിരുന്നു. ഇപ്പാഴിതാ ഗ്രീൻ കോഫിയും ട്രെൻഡിങ് ആവുകയാണ്. ​ഗ്രീൻ ടീക്കുണ്ടെന്ന് പറഞ്ഞിരുന്ന പല ​ഗുണങ്ങളും ഗ്രീൻ കോഫിക്കും ഉണ്ടെന്ന് ഇന്റർനെറ്റ് അവകാശപ്പെടുന്നു. എന്നാൽ ​ഗ്രീൻ ടീയെ പോലെ ഇതും ഒരു മാർക്കറ്റ് സൃഷ്ടി ആണോയെന്ന ചര്‍ച്ചകള്‍ ഉയരുന്നുണ്ട്.

 

എന്താണ് ​ഗ്രീൻ കോഫി ?

സാധാരണ ​ഗതിയിൽ കോഫിക്കായി വറുത്ത കാപ്പിക്കുരുവാണ് ഉപയോ​ഗിക്കാറുള്ളത്. എന്നാൽ ​ഗ്രീൻ കോഫിയിൽ അങ്ങനെയല്ല, ഇതിൽ വറുക്കാത്ത കാപ്പിക്കുരുവാണ് ഉപയോ​ഗിക്കാറുള്ളത്. വറുക്കുമ്പോൾ വിഘടിക്കുന്ന പല ഘടകങ്ങളുടെയും ​ഗുണം ഇവിടെ നഷ്ടമാവില്ല. ഗ്രീൻ കോഫി ബീൻസിൽ ഉള്ള ഉയർന്ന അളവിലെ ക്ലോറോജെനിക് ആസിഡ് ശരീരഭാരം കുറയ്ക്കൽ, രക്തസമ്മർദ്ദം കുറയ്ക്കൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കൽ എന്നിവയ്ക്ക് സഹായകമാണ്.

ഗ്യാസ്ട്രോഎൻട്രോളജി റിസർച്ച് ആൻഡ് പ്രാക്ടീസ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നത് ഗ്രീൻ കോഫി എക്സ്ട്രാക്റ്റ് ഉപയോ​ഗിക്കുന്നവരിൽ ശരീരഭാരം കുറയുന്നതായി കാണാൻ സാധിക്കുന്നു എന്നാണ്. ദി ഇന്ത്യൻ ജേണൽ ഓഫ് ഇന്നൊവേറ്റീവ് റിസർച്ച് ആൻഡ് ഡെവലപ്പ്മെൻ്റിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനവും അമിതവണ്ണമുള്ളവരിൽ ഗ്രീൻ കോഫി എക്സ്ട്രാക്‌റ്റ് ഉണ്ടാക്കിയ മാറ്റങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടിരുന്നു. ഫലങ്ങൾ അനുസരിച്ച് ഇത് മെറ്റബോളിസം ബൂസ്റ്റിംഗ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, കൊഴുപ്പിൻ്റെ ആഗിരണം കുറയ്ക്കുക തുടങ്ങിയവ ചെയ്യുന്നതായി കണ്ടെത്തി. ഗ്രീൻ കോഫിയിലെ ഉയർന്ന അളവിലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിന് സഹായിക്കുകയും ഹൃദയ വീക്കം കുറയ്ക്കുകയും ക്യാൻസർ പോലെയുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുമെന്നും പഠനങ്ങൾ പറയുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും ദിവസവും അമിതമായി കഫീൻ ഉപയോ​ഗിക്കുന്നത് പൊതുവെ ശരീരത്തിന് നല്ലതല്ല. കഫീന്‍ കാൽസ്യം ആ​ഗിരണം ചെയ്യുന്നത് കൂടുതൽ ആയതിനാൽ കാൽസ്യം കു‌റവുള്ളവരേയും ഓസ്റ്റിയോപൊറോസിസ് ഉള്ളവരേയും ഇത് ബാധിച്ചേക്കാം. അതിനാൽ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം ഗ്രീന്‍ കോഫി ഉപയോ​ഗിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു.,

യുപിഐ ലൈറ്റ് വാലറ്റ് പരിധി ഉയര്‍ത്തി; 2000ത്തില്‍ നിന്ന് 5000 രൂപയാക്കി

യുപിഐ ലൈറ്റ് വാലറ്റ് പരിധി ഉയര്‍ത്തി. 500ന് താഴെയുള്ള പിന്‍- ലെസ് ഇടപാടുകള്‍ സുഗമമായി നടത്താന്‍ സഹായിക്കുന്ന യുപിഐ ലൈറ്റ് വാലറ്റ് പരിധിയാണ് ഉയര്‍ത്തിയത്. ഇത് രണ്ടായിരം രൂപയില്‍ നിന്ന് 5000 രൂപയായി ഉയര്‍ത്തിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. നിലവില്‍ 500 രൂപയില്‍ താഴെ ഒരു ദിവസം നിരവധി പിന്‍- ലെസ് ഇടപാടുകള്‍ നടത്താമെങ്കിലും ഒരു ദിവസം നടത്താന്‍ കഴിയുന്ന ബാലന്‍സ് പരിധി 2000 രൂപയായിരുന്നു. ഇതാണ് 5000 രൂപയായി ഉയര്‍ത്തിയത്.

പിന്‍ നല്‍കാതെ തന്നെ ചെറിയ മൂല്യമുള്ള ഇടപാടുകള്‍ (500ല്‍ താഴെ) നടത്താന്‍ സഹായിക്കുന്നതാണ് യുപിഐ ലൈറ്റ്. പിന്‍ നല്‍കാതെ തന്നെ ഉപയോക്താവിന് ആപ്പ് തുറന്ന് പേയ്മെന്റ് നടത്താന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം. ഒക്ടോബര്‍ 31 മുതല്‍ യുപിഐ ലൈറ്റ് അക്കൗണ്ടില്‍ ഇഷ്ടമുള്ള തുക റീലോഡ് ചെയ്യാന്‍ സാധിക്കും. ഇതിനായി ഓട്ടോ ടോപ്പ്-അപ്പ് ഓപ്ഷന്‍ ഉപയോഗിക്കാനാകുമെന്ന് അടുത്തിടെ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ സര്‍ക്കുലറില്‍ അറിയിച്ചിരുന്നു.

ഉപയോക്താവ് തെരഞ്ഞെടുത്ത തുക ഉപയോഗിച്ച് യുപിഐ ലൈറ്റ് ബാലന്‍സ് സ്വയമേവാ റീലോഡ് ചെയ്യുന്ന തരത്തിലാണ് ക്രമീകരണം. 500ന് താഴെയുള്ള പിന്‍-ലെസ് ഇടപാടുകള്‍ സുഗമമാക്കുന്നതിനാണ് ഇത്. കൂടാതെ, ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഓട്ടോ ടോപ്പ്-അപ്പ് മാന്‍ഡേറ്റ് അസാധുവാക്കാനും കഴിയുമെന്നും സര്‍ക്കുലറില്‍ പറയുന്നു. അതേസമയം ഓരോ യുപിഐ ലൈറ്റ് അക്കൗണ്ടിലും ഓട്ടോമാറ്റിക്കായി പണം റീലോഡ് ചെയ്യാന്‍ കഴിയുന്ന ഇടപാടുകളുടെ എണ്ണം ഒരു ദിവസം അഞ്ചായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ഏഷ്യൻ ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പ്; ഇന്ത്യൻ വനിതകൾക്ക് ചരിത്രത്തിലെ ആദ്യ മെഡൽ

ഏഷ്യൻ ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലാദ്യമായി മെഡൽ നേടി ഇന്ത്യൻ വനിതകൾ. സെമി ഫൈനലിൽ ജപ്പാനോട് 1-3ന് തോറ്റ ടീം വെങ്കലം കരസ്ഥമാക്കി. വനിതകളിൽ ഇന്ത്യയ്ക്ക് വേണ്ടി അ‍യ്ഹിക മുഖർജിയാണ് ആദ്യമിറങ്ങിയത്. എന്നാൽ ജപ്പാന്റെ മിവ ഹരിമോട്ടോയോട് 2-3ന് (8-11 11-9, 8-11, 13-11, 7-11) താരം പരാജയപ്പെട്ടു. തുടർന്ന് ഇന്ത്യയുടെ മനിക ബത്ര 3-0 ന് (11-6, 11-5, 11-8) സ്കോറിന് ജപ്പാന്റെ സസൂകി ഓഡോയെ വീഴ്ത്തി. ഇതോടെ ആകെ സ്കോർ 1-1 സമനിലയിലെത്തി. എന്നാൽ തൊട്ടടുത്ത മത്സരത്തിൽ സുതീർഥ മുഖർജി 0-3ന് (9-11, 4-11, 13-15) മിമ ഇട്ടോയോടും മനിക 1-3 (3-11, 11-6, 2-11, 3-11)ന് ഹരിമോട്ടോയോടും തോറ്റതോടെ ഇന്ത്യ ഫൈനൽ കാണാതെ പുറത്തായി.

അതേ സമയം പുരുഷ വിഭാഗത്തിൽ തുടർച്ചയായ മൂന്നാം മെഡലാണ് ഇന്ത്യ ഉറപ്പാക്കിയത്. ക്വാർട്ടർ ഫൈനലിൽ ശരത് കമൽ, മനവ് താക്കർ, ഹർമീത് ദേശായി എന്നിവരാണ് ഇന്ത്യക്കായി ഇറങ്ങിയത്. ആതിഥേയരായ കസാഖിസ്ഥാനായിരുന്നു എതിരാളികൾ. ആദ്യ മത്സരത്തിൽ മാനവ് 3-0ത്തിന് (11-9, 11-7, 11-6) കിറിൽ ഗ്രാസിമെങ്കോയെ തോൽപിച്ചപ്പോൾ ഹർമീത് 0-3ന് (6-11, 5-11, 8-11) അലൻ കുർമാൻഗ്ലിയേവിനോട് അടിയറവ് പറഞ്ഞു. എന്നാൽ ശരത് 3-0ന് (11-4, 11-7, 12-10) എയ്ഡോസ് കെൻസിഗുലേവിനെ തോൽപ്പിച്ച് ഇന്ത്യയ്ക്ക് തിരിച്ചുവരവ് നൽകി. നിർണായക മത്സരത്തിൽ ഗ്രാസിമെങ്കോയെ 3-2ന് (6-11, 11-9, 7-11, 11-8, 11-8) ഹർമീത് വീഴ്ത്തിയതോടെ ഇന്ത്യ സെമിയിലേക്ക് പ്രവേശിച്ചു. കഴിഞ്ഞ രണ്ട് തവണയും പുരുഷ ടീം വെങ്കലം നേടിയിരുന്നു . ഇത്തവണ ഫൈനലിൽ പ്രവേശിച്ച് മെഡൽ നിറം മാറ്റാമെന്നുള്ള പ്രതീക്ഷയിലാണ് ഇന്ത്യയുടെ പുരുഷ ടീം.

അന്ധതയ്ക്ക് കാരണമായേക്കാവുന്ന ട്രക്കോമയെ തുടച്ചുനീക്കി;ഇന്ത്യക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം.

കണ്‍പോളകളുടെ ആന്തരിക ഉപരിതലത്തെ ബാധിക്കുന്ന ട്രക്കോമ എന്ന രോഗത്തെ തുടച്ചുനീക്കിയതിന് ഇന്ത്യക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. അന്ധതയ്ക്കുവരെ കാരാണമായേക്കാവുന്ന പകര്‍ച്ചവ്യാധിയും ഗുരുതരമായ ബാക്ടീരിയ അണുബാധയുമാണ് ട്രക്കോമ.
ചികിത്സിച്ചില്ലെങ്കില്‍ കഠിനമായ വേദനയ്ക്കും കോര്‍ണിയ തകരാറിനും ഒടുവില്‍ അന്ധതയ്ക്കും ട്രക്കോമ കാരണമാകും. ട്രക്കോമയില്‍ നിന്നുള്ള അന്ധത ചികിത്സിച്ചു ഭേദപ്പെടുത്താനാകില്ല. രോഗം ബാധിച്ച വ്യക്തികളില്‍നിന്ന് കണ്ണ്, തൊണ്ട, മൂക്ക് എന്നിവയുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ സ്രവങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഈച്ചകളിലൂടെയോ ഈ രോഗം പടരും. കണ്ണുകളിലും കണ്‍പോളകളിലുമുണ്ടാകുന്ന ചൊറിച്ചില്‍, കണ്ണില്‍ നിന്ന് വെള്ളമൊഴുകുക, പ്രകാശത്തോടുള്ള സംവേദനക്ഷമത എന്നിവയെല്ലാമാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.





ഒരു സുപ്രധാന നാഴികക്കല്ല്, ഇത് നേത്രാരോഗ്യം, രോഗ പ്രതിരോധം, സാര്‍വത്രിക ആരോഗ്യ പരിരക്ഷ എന്നിവയിലുള്ള രാജ്യത്തിന്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു’.ആരോഗ്യ മന്ത്രാലയം എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ 77-ാമത് റീജണല്‍ കോണ്‍ഫറന്‍സില്‍ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയ ത്തിന്റെ പ്രതിനിധി ആരാധന പട്‌നായിക്ക് പുരസ്‌കാരം ഏറ്റുവാങ്ങി.

2030-ഓടെ 20 രോഗങ്ങളും രോഗഗ്രൂപ്പുകളും നിയന്ത്രിക്കാനും ഉന്മൂലനം ചെയ്യാനും ലക്ഷ്യമിടുന്ന ലോകാരോഗ്യ സംഘടനയുടെ 2021-2030 ട്രോപ്പിക്കല്‍ ഡിസീസ് റോഡ്മാപ്പിന്റെ ഭാഗമായാണ് ട്രക്കോമ നിര്‍മാര്‍ജനം. 2017-ല്‍ നടന്ന ദേശീയ ട്രാക്കോമ സര്‍വേ റിപ്പോട്ടിന്റെ ലോഞ്ചിങ്ങിനിടെ ട്രക്കോമ രോഗത്തില്‍ നിന്ന് രാജ്യം മുക്തമായെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.




 

Verified by MonsterInsights