ഷിരൂരിലെ മണ്ണിടിച്ചിലിൽ അർജുനെ കാണാതായിട്ട് ഒരുമാസം

കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട് കോഴിക്കോട് സ്വദേശിയായ ട്രെക്ക് ഡ്രെെവർ അർജുനെ കാണാതായിട്ട് ഒരുമാസം. അര്‍ജുനായി കഴിഞ്ഞ ദിവസം നിർത്തിവെച്ച ഷിരൂർ ഗംഗാവലി പുഴയിലെ തെരച്ചില്‍ ഇന്ന് വീണ്ടും തുടരും. തിങ്കളാഴ്ച ഡ്രഡ്ജർ എത്തിക്കുന്നത് വരെ തെരച്ചില്‍ നടത്തുക മുങ്ങൽ വിദഗ്ധരായിരിക്കും. 

അർജുൻ ഓടിച്ച ലോറിയുടെ കയർ കിട്ടിയ ഭാഗത്താണ് പരിശോധന നടത്തുക. രാവിലെ ഒൻപത് മണി മുതലാണ് തെരച്ചിൽ ആരംഭിക്കുക. 

പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെ സംഘാംഗങ്ങൾ, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവർ ഇന്നത്തെ തെരച്ചിലിൻ്റെ ഭാഗമാകും. 

ഉത്തര കന്നഡ ജില്ലാ ഭരണകൂടം അനുമതി നൽകിയാൽ നാവിക സേനയും തെരച്ചിലിൽ പങ്കെടുക്കും. ഇതേ മണ്ണിടിച്ചിലിൽ അർജുനെ കൂടാതെ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരേയും ഇനി കണ്ടെത്താനുണ്ട്.

തിരച്ചിൽ അനശ്ചിതമായി വെെകുന്നതിൽ കഴിഞ്ഞ ദിവസം അർജുൻ്റെ കുടുംബം പ്രതിഷേധമായി എത്തിയിരുന്നു.

നിലവില്‍ കര്‍ണാടക സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കേരള സര്‍ക്കാര്‍ സമ്മര്‍ദം തുടരുന്നുണ്ടെന്നുമാണ് മന്ത്രി എകെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 അർജുന്‍റെ കുടുംബത്തിന്‍റെ ആശങ്ക കർണാടക മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞിരുന്നു.

അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി ഷിരൂരിലെ തിരച്ചില്‍ ദൗത്യം തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി തിരച്ചില്‍ തുടരണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് എന്‍വി അന്‍ജാരിയ, ജസ്റ്റിസ് കെ വി ആനന്ദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു ഇടക്കാല ഉത്തരവ്

ബിരുദ വിദ്യാർത്ഥികൾക്ക് 2 ലക്ഷം വരെ; 5100 സ്‌കോളര്‍ഷിപ്പുകളുമായി റിലയന്‍സ് ഫൗണ്ടേഷന്‍; ഇപ്പോള്‍ അപേക്ഷിക്കാം

2024-25 അക്കാഡമിക് വര്‍ഷത്തേക്കുള്ള തങ്ങളുടെ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് അപേക്ഷകള്‍ ക്ഷണിച്ച് റിലയന്‍സ് ഫൗണ്ടേഷന്‍. രാജ്യത്താകമാനമുള്ള 5100 വിദ്യാര്‍ത്ഥികള്‍ക്കായാണ് ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ബിരുദ, ബിരുദാനന്തര പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുക.

രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി യുവതലമുറയെ ശാക്തീകരിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഇതിനായി യോഗ്യരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി, പ്രോല്‍സാഹിപ്പിച്ച്, സാമ്പത്തിക പിന്തുണ നല്‍കുന്നതാണ് പദ്ധതി. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അക്കാഡമിക്, പ്രൊഫഷണല്‍ അഭിലാഷങ്ങള്‍ എത്തിപ്പിടിക്കുന്നതിന് സഹായിക്കുന്നതാണ് ഈ സമഗ്ര സാമ്പത്തിക സഹായ പദ്ധതിയെന്ന് റിലയന്‍സ് ഫൗണ്ടേഷന്‍ വ്യക്തമാക്കി. രാജ്യത്ത് എവിടെയും ഫുള്‍ടൈം റെഗുലര്‍ കോഴ്‌സുകളില്‍ പഠിക്കുന്ന ആദ്യവര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിനായി അപേക്ഷ നല്‍കാവുന്നതാണ്.

റിലയന്‍സ് ഫൗണ്ടേഷന്‍ ബിരുദ സ്‌കോളര്‍ഷിപ്പുകള്‍ കഴിവുള്ള വിദ്യാര്‍ത്ഥികളെ അവരുടെ സ്വപ്‌നങ്ങള്‍ എത്തിപ്പിടിക്കുന്നതിന് പ്രാപ്തരാക്കി, വിജയകരമായ പ്രൊഫഷണലുകളാക്കി മാറ്റാനാണ് സഹായിക്കുന്നത്. അവരുടെ വൈദഗ്ധ്യവും ശേഷിയും പുറത്തെടുത്ത് ഇന്ത്യയുടെ ഭാവി സാമൂഹിക-സാമ്പത്തിക വികസനത്തിന് സംഭാവന ചെയ്യാന്‍ പ്രാപ്തരാക്കുകയെന്നതും ഈ ഉദ്യമത്തിന്റെ ലക്ഷ്യമാണ്. മെറിറ്റ് അടിസ്ഥാനത്തില്‍ 5000 വിദ്യാര്‍ത്ഥികള്‍ക്കാണ് ബിരുദതലത്തില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഇതിലൂടെ സാമ്പത്തിക ഭാരമില്ലാതെ തങ്ങളുടെ പഠനം പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് സാധിക്കുന്നു.

ഭാവിയിലെ കോഴ്‌സുകളായ എന്‍ജിനീയറിംഗ്, ടെക്‌നോളജി, എനര്‍ജി, ലൈഫ് സയന്‍സസ് തുടങ്ങിയവയില്‍ ബിരുദാനന്തര പഠനം നടത്തുന്ന 100 വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്താണ് പോസ്റ്റ് ഗ്രാജുവേറ്റ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. പുതിയ ഇന്ത്യയെ സൃഷ്ടിക്കുന്നതിന് സഹായിക്കുന്ന കോഴ്‌സുകളാണിത്. മെറിറ്റ് അടിസ്ഥാനത്തില്‍ തന്നെയായിരിക്കും ഈ സ്‌കോളര്‍ഷിപ്പും നല്‍കുക. ഡിഗ്രി പ്രോഗ്രാമിന്റെ കാലയളവ് കവര്‍ ചെയ്യുന്നതാകും സ്‌കോളര്‍ഷിപ്പ്. വലുതായി ചിന്തിക്കുന്ന, പ്രകൃതി സൗഹൃദമായി ചിന്തിക്കുന്ന, ഡിജിറ്റലായി ചിന്തിക്കുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് ഈ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2 ലക്ഷം രൂപ വരെയും ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് 6 ലക്ഷം രൂപ വരെയുമുള്ള ഗ്രാന്റുകള്‍ക്ക് പുറമേ, റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസായ പ്രമുഖരുടെ മെന്റര്‍ഷിപ്പും, അവരിലേക്ക് എത്തുന്നതിനുള്ള വാതിലുകളും തുറക്കപ്പെടും. ഇതിന് പുറമെ വിദഗ്ധരുടെ കരിയര്‍ ഉപദേശങ്ങളും ശില്‍പ്പശാലകളിലൂടെയും സെമിനാറുകളിലൂടെയും മറ്റ് പരിപാടികളിലൂടെയും ലീഡര്‍ഷിപ്പ് വികസനത്തിനുള്ള അവസരവും നൈപുണ്യ ശേഷി വികസനത്തിനുള്ള അവസരവുമല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. സാമൂഹ്യവികസനത്തിന് ഉതകുന്ന രീതിയിലുള്ള കമ്യൂണിറ്റി എന്‍ഗേജ്‌മെന്റ് പ്രോഗ്രാമുകളില്‍ പങ്കെടുക്കാനുള്ള അവസരവും പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.

കുട്ടിക്കാലം മുതല്‍ ഉന്നതവിദ്യാഭ്യാസം വരെ ഗുണനിലവാരമുള്ള മികച്ച വിദ്യാഭ്യാസം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലധിഷ്ഠിതമായാണ് റിലയന്‍സ് ഫൗണ്ടേഷന്റെ വിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനങ്ങള്‍. 2022 ഡിസംബറില്‍, റിലയന്‍സിന്റെ സ്ഥാപക-ചെയര്‍മാന്‍ ധീരുഭായ് അംബാനിയുടെ 90-ാമത് ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ നിത അംബാനി വമ്പന്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ചത്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 50,000 സ്‌കോളര്‍ഷിപ്പുകള്‍ റിലയന്‍സ് ഫൗണ്ടേഷന്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ സ്‌കോളര്‍ഷിപ്പ് പദ്ധതിയാണ്. അതിന് ശേഷം ഓരോ വര്‍ഷവും 5100 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചുവരുന്നുണ്ട്. ഇതുവരെ, 23,000 ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളാണ് റിലയന്‍സ് ഫൗണ്ടേഷന്‍ നല്‍കിയത്.

www.scholarships.reliancefoundation.org. എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് വിദ്യാര്‍ത്ഥികള്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടത്. ബിരുദതലത്തില്‍ വിദ്യാര്‍ത്ഥികളുടെ ആപ്റ്റിറ്റിയൂഡും സാമ്പത്തിക പശ്ചാത്തലവും പരിശോധിച്ചാണ് സ്‌കോളര്‍ഷിപ്പിനായി തെരഞ്ഞെടുക്കുക. അക്കാഡമിക് നേട്ടങ്ങള്‍, പെഴ്‌സണല്‍ സ്റ്റേറ്റ്‌മെന്റ്‌സ്, അഭിമുഖങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാകും ബിരുദാനന്തര തലത്തില്‍ സ്‌കോള്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുക. മികച്ച മനുഷ്യവിഭവശേഷിയെ കണ്ടെത്തുന്നതിനാണിത്.

വ്യോമസേനയിൽ ക്ലാർക്ക്, ടൈപ്പിസ്റ്റ്, ഡ്രൈവർ; പത്തുമുതൽ പ്ലസ് ടു വരെ യോഗ്യതയുള്ളവർക്ക് അവസരം

ഇന്ത്യൻ വ്യോമസേനയിൽ വിവിധ സ്റ്റേഷനുകളിലായി 182 ഒഴിവിലേക്ക് ഉടൻ വിജ്ഞാപനമാകും. സെപ്റ്റംബർ 1നകം അപേക്ഷിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

തസ്തിക, യോഗ്യത:

ലോവർ ഡിവിഷൻ ക്ലാർക്ക്, ഹിന്ദി ടൈപ്പിസ്റ്റ്: 12–ാം ക്ലാസ്, ഇംഗ്ലിഷ് ഹിന്ദി ടൈപ്പിങ് പ്രാഗല്ഭ്യം.

∙സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ: 10–ാം ക്ലാസ്, ലൈറ്റ് ആൻഡ് ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, 2 വർഷ പരിചയം

പ്രായം: 18–25. അർഹർക്ക് ഇളവ്.

ഡൽഹി വെസ്റ്റേൺ മെയിന്റനൻസ് കമാൻഡ് ഹെഡ് ക്വാർട്ടേഴ്സ്– 43, ട്രെയിനിങ് കമാൻഡ് ഹെഡ് ക്വാർട്ടേഴ്സ്– 39, എയർ കമാൻഡ് ഹെഡ് ക്വാർട്ടേഴ്സ്–30, എയർ ഫോഴ്സ് സെൻട്രൽ അക്കൗണ്ട് ഓഫിസ്–24, ഈസ്റ്റേൺ കമാൻഡ്–21, എയർഫോഴ്സ് റെക്കോർഡ് ഓഫിസ്–9, സെൻട്രൽ എയർ കമാൻഡ് ഹെഡ് ക്വാർട്ടേഴ്സ്–8, എയർ ഫോഴ്സ് സ്റ്റേഷൻ റേസ് കോഴ്സ്–8 എന്നിങ്ങനെയാണ് ഒഴിവുകൾ.

സി–ഡിറ്റിൽ 801 പ്രോജക്ട് സ്റ്റാഫ്; തിരുവനന്തപുരത്ത് 91 ഒഴിവ്, അപേക്ഷ ഒാഗസ്റ്റ് 16 വരെ.

സെന്റർ ഫോർ ഡവലപ്മെന്റ് ഒാഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിനു (C–DAC) കീഴിൽ തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു,മൊഹാലി,ഹൈദരാബാദ്, ഡൽഹി, മുംബൈ, നോയിഡ, പട്ന, പുണെ, സിൽച്ചർ, ഗുവാഹത്തി സെന്ററുകളിലായി 801 പ്രോജക്ട്സ്റ്റാഫ് ഒഴിവ്. തിരുവനന്തപുരം സെന്ററിൽ 91 ഒഴിവുണ്ട്. കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ഒാഗസ്റ്റ് 16 വരെ.






  • ∙പ്രോജക്ട് അസിസ്റ്റന്റ്: ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ഡിപ്ലോമ, കംപ്യൂട്ടർ സയൻസ്/ഐടി/കംപ്യൂട്ടർ.ആപ്ലിക്കേഷൻസ്/ഇലക്ട്രോണിക്സ്/ബന്ധപ്പെട്ട വിഭാഗത്തിൽ ബിരുദം, 4 വർഷ പരിചയം; 35
  • പ്രോജക്ട് അസോഷ്യേറ്റ്: 60% മാർക്കോടെ ബിഇ/ബിടെക്/തത്തുല്യം; 30.
  • പ്രോജക്ട് എൻജിനീയർ: 60% മാർക്കോടെ ബിഇ/ബിടെക്/തത്തുല്യം, എംഇ/എംടെക്/തത്തുല്യം, സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ബന്ധപ്പെട്ട വിഭാഗത്തിൽ 60% മാർക്കോടെ പിജി; 1-4 വർഷ പരിചയം; 35.

     

  • പ്രോജക്ട് ടെക്നിഷ്യൻ: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ, ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ഡിപ്ലോമ, കംപ്യൂട്ടർ സയൻസ്/ ഐടി/ ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ ബന്ധപ്പെട്ട വിഭാഗത്തിൽ ബിരുദം; ഐടിഐക്കാർക്ക് 3, ഡിപ്ലോമ, ബിഎസ്‌സിക്കാർക്ക് ഒരു വർഷവും ജോലി പരിചയം വേണം; 30.
  •  
  • സീനിയർ പ്രോജക്ട് എൻജിനീയർ/മൊഡ്യൂൾ ലീഡ്/പ്രോജക്ട് ലീഡർ: 60% മാർക്കോടെ ബിഇ/ബിടെക്/തത്തുല്യം, എംഇ/എംടെകതത്തുല്യം, സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ബന്ധപ്പെട്ട വിഭാഗത്തിൽ 60% മാർക്കോടെ പിജി, ബന്ധപ്പെട്ട വിഭാഗത്തിൽ പിഎച്ച്ഡി; 3-7 വർഷ പരിചയം; 40.

     

 വ്യാജ വാർത്തകളെ തിരിച്ചറിയണം

ഓൺലൈൻ വഴി പ്രചരിക്കുന്ന വ്യാജവാർത്തകൾ തിരിച്ചറിയാനും ‘ഫാക്ട് ചെക്കിങ്ങിന്’ കുട്ടികളെ പര്യാപ്തമാക്കാനും ലക്ഷ്യമിട്ട് വദ്യാഭ്യാസ വകുപ്പ്. 5, 7 ക്ലാസുകളിലെ പുതിയ ഐ.സി.ടി. (Information and Comunication Technology) പാഠപുസ്തകങ്ങളുടെ ഭാഗമായാണ് ഫാക്ട് ചെക്കിംഗ് ഉൾപ്പെടുത്തിയിരിക്കുന്നത്.  ഇവർക്ക് പുറമെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും പരിശീലനം നൽകും. 

നേരത്തെ 2022-ൽ ‘സത്യമേവ ജയതേ’ പദ്ധതിയുടെ ഭാഗമായി അഞ്ചു മുതൽ പത്തു വരെ ക്ലാസുകളിലെ 19.72 ലക്ഷം കുട്ടികൾക്ക് വ്യാജവാർത്തകൾ പ്രതിരോധിക്കാനുള്ള പ്രത്യേക ഡിജിറ്റൽ സാക്ഷരതാ പരിശീലനം കൈറ്റിൻ്റെ (KITE – Kerala Infrastructure and Technology for Education) നേതൃത്വത്തിൽ നടന്നിരുന്നു. 5920 പരിശീലകരുടെ സഹായത്തോടെയാണ് 9.48 ലക്ഷം യു പി തലത്തിലെ കുട്ടികൾക്കും 10.24 ലക്ഷം ഹൈസ്‌ക്കൂൾ കുട്ടികൾക്കും രാജ്യത്താദ്യമായി പരിശീലനം നൽകിയത്. 

ഇൻ്റർനെറ്റ് നിത്യ ജീവിതത്തിൽ, സോഷ്യൽ മീഡിയയ്ക്ക് നമ്മെ വേണം, സോഷ്യൽ മീഡിയയിലെ ശരിയും തെറ്റും, വ്യാജവാർത്തകളുടെ വ്യാപനം എങ്ങനെ തടയാം എന്നിങ്ങനെ നാല് മേഖലകളിലായാണ് രണ്ടര മണിക്കൂർ ദൈർഘ്യമുള്ള പരിശീലനം കൈറ്റ് നൽകിയത്. ഡിജിറ്റൽ മാധ്യമങ്ങൾ വഴി പങ്കുവെയ്ക്കുന്ന വസ്തുതവിരുദ്ധമായ വിവരങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന തെറ്റായ സ്വാധീനവും വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കലും വിവിധ ‘കേസ് സ്റ്റഡികളിലൂടെ’ പരിശീലനത്തിൻ്റെ  ഭാഗമാക്കിയിരുന്നു.

അടുത്ത വർഷം 6, 8, 9, 10 ക്ലാസുകളിലെ ഐ.സി.ടി. പാഠപുസ്തകങ്ങൾ മാറുമ്പോൾ ഈ രംഗത്തെ ഏറ്റവും പുതിയ വിവരങ്ങൾ കൂടി അതിലുൾപ്പെടുത്താനാണ് തീരുമാനം. 

വ്യാജവാർത്തകൾ തിരിച്ചറിയാനും ആധികാരികത ഉറപ്പാക്കാനും മാത്രമല്ല സ്‌ക്രീൻ സമയം നിയന്ത്രിക്കാനും അഞ്ചാം ക്ലാസിലെ ‘ഇൻ്റർനെറ്റിൽ തിരയുമ്പോൾ’ എന്ന അദ്ധ്യായത്തിലുണ്ട്. ഏഴാം ക്ലാസിലെ ‘തിരയാം, കണ്ടെത്താം’ എന്ന അദ്ധ്യായത്തിലും ലഭിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും പങ്കുവെയ്ക്കുന്നതും കുറ്റകരമാണെന്നതും വിശദീകരിക്കുന്നുണ്ട്. 

ലഭിക്കുന്ന വിവരങ്ങൾ മറ്റുള്ളവർക്ക് പങ്കുവെയ്ക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇത്തരം വിവരങ്ങൾ നൽകുന്നവരെ അവയുടെ ഭവിഷ്യത്ത് ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കേണ്ടതിനെക്കുറിച്ചും ഉള്ളടക്കങ്ങളുടെ പകർപ്പവകാശത്തെക്കുറിച്ചും പാഠപുസ്തകത്തിലുണ്ട്. ഏഴാം ക്ലാസിലെ പുതിയ ഐ.സി.ടി പാഠപുസ്തകത്തിലാണ് രാജ്യത്താദ്യമായി 4 ലക്ഷം കുട്ടികൾക്ക് എ ഐ പഠനത്തിന് അവസരം നൽകിയിട്ടുള്ളത്.  

ആലപ്പുഴയിലെ പിഞ്ചുകുഞ്ഞിൻ്റെ കൊലപാതകം

 ആലപ്പുഴയിലെ പിഞ്ചുകുഞ്ഞിൻ്റെ കൊലപാതകം: ജനിക്കുമ്പോൾ കുഞ്ഞിന് ജീവനുണ്ടായിരുന്നു; പിന്നീട് ആൺസുഹൃത്തിന് നൽകി

ആലപ്പുഴയിലെ നവജാത ശിശുവിൻ്റെ മരണത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. കേസിൽ മൂന്ന് പേരുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തിയിരുന്നു. യുവതിയെ ചികിൽസിക്കുന്ന ഡോക്ടറുടെ മൊഴിയാണ് കേസിന് കൂടുതൽ സഹായകമായത്. പിഞ്ചുകുഞ്ഞിൻ്റെ മരണം കൊലപാതകമാണെന്നാണ് പ്രാധമിക നിഗമനം. എന്നാൽ കൂടുതൽ തെളിവുകൾ ലഭിക്കാതെ ഉറപ്പിക്കാൻ സാധിക്കില്ലെന്നാണ് പോലീസ് പറയുന്നത്. 

കഴിഞ്ഞ ഏഴിനു പുലർച്ചെ ഒന്നരയ്ക്ക് വീട്ടിൽവെച്ചാണ് പെൺകുഞ്ഞിനെ പ്രസവിക്കുന്നത്. 

കുഞ്ഞിൻ്റെ മൃതദേഹം തകഴി കുന്നുമ്മയിൽ പാടശേഖരത്തിൻ്റെ പുറംബണ്ടിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം യുവതിയുടെ ബന്ധുക്കൾ തിങ്കളാഴ്ച മൃതദേഹം ഏറ്റുവാങ്ങി വലിയചുടുകാട് ശ്മശാനത്തിൽ സംസ്കരിച്ചു. കുഞ്ഞ് എങ്ങനെ മരിച്ചുവെന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

പ്രസവ ശേഷം 24 മണിക്കൂറിനുള്ളിലാണ് യുവതി കുഞ്ഞിനെ ആൺ സുഹൃത്തിനു കൈമാറിയത്. അത് വരെ കുഞ്ഞിനെ സൺഷൈഡിൽ സ്റ്റെയർ കേസിനു അടുത്തും ഒളിപ്പിച്ചു വെയ്ക്കാനുള്ള സാധ്യതയുണ്ടെന്നുമാണ് പൊലീസ് നിഗമനം. അതേസമയം, പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ ഇന്ന് കോടതിയിൽ അപേക്ഷ നൽകും. ഇവരെ ഒരുമിച്ചു ഇരുത്തി ചോദ്യം ചെയ്താലേ ചിത്രം വ്യക്തമാകൂ എന്ന് അന്വേഷണ സംഘം പറയുന്നു. 

താൻ ഗർഭിണി ആയിരുന്നുവെന്നു യുവാവ് അറിഞ്ഞത് അപ്പോൾ മാത്രമെന്ന് യുവതിയുടെ മൊഴി നൽകിയിട്ടുണ്ട്. ചികിത്സയിലുള്ള യുവതി വൈകാതെ ആശുപത്രി വിടും. അതിനു ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിൻ്റെ തീരുമാനം. 

പ്രസവശേഷം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സതേടിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുഞ്ഞിനെ കാമുകൻ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചെന്നാണ് ഇവർ പറഞ്ഞത്.

എന്നാൽ, അതു തെറ്റാണെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. അതോടെയാണ് കാമുകനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തത്.

കുഞ്ഞ് ആദ്യം കരഞ്ഞുവെന്നും പിന്നീട് അനക്കമില്ലാതായെന്നുമാണ് യുവതി പോലീസിനോടു പറഞ്ഞത്. കൊണ്ടുപോകുമ്പോൾ കുഞ്ഞിന് ജീവനില്ലായിരുന്നുവെന്നാണ് മറ്റു രണ്ടു പ്രതികളുടെയും മൊഴി. ഇക്കാര്യത്തിൽ വ്യക്തത വരുത്തും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. 

പാരാമെഡിക്കല്‍ വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ച് ആര്‍ആര്‍ബി.

വിവിധ പാരാമെഡിക്കൽ വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ച് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്. ഓഗസ്റ്റ് 17 മുതൽ അപേക്ഷകൾ അയച്ച് തുടങ്ങാം. സെപ്റ്റംബർ 16 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. 1,376 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താത്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

“അപേക്ഷ ഫീസ്- ജനറൽ വിഭാഗങ്ങൾക്ക് 500 രൂപയാണ് അപേക്ഷ ഫീസ്, എസ്സി, എസ്ടി, വികലാംഗർ എന്നിവർക്ക് 250 രൂപയാണ് അപേക്ഷ ഫീസ്.

വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം: https://indianrailways.gov.in/”

ഇനി 8, 9 ക്ലാസുകളില്‍ ഓള്‍പാസ് ഇല്ല; പത്താംക്ലാസിൽ ഓരോ വിഷയത്തിനും മിനിമം മാര്‍ക്ക് നിർബന്ധമാക്കും.

സംസ്ഥാന സിലബസിൽ പഠിക്കുന്ന കുട്ടികൾക്ക് മിനിമം മാർക്ക് നിർബന്ധമാക്കി സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജൂൺമാസത്തിൽ ചേർന്ന സംസ്ഥാന വിദ്യാഭ്യാസ കോൺക്ലേവിലെ നിർദ്ദേശങ്ങൾ പ്രകാരമാണ് തീരുമാനം.

എട്ട്, ഒമ്പത് ക്ലാസുകളിൽ ഇനിമുതൽ ഓൾപാസ് ഉണ്ടാകില്ല. വിജയിക്കാൻ ഇനി മിനിമം മാർക്ക് നിർബന്ധമാകും. ആദ്യം എട്ടാം ക്ലാസിലും പിന്നാലെ ഒമ്പതാം ക്ലാസിലും തുടർന്ന് പത്താം ക്ലാസിലും മിനിമം മാർക്ക് നിർബന്ധമാകും. ഈ അധ്യയന വർഷം മുതൽ എട്ടാം ക്ലാസിൽ ഓൾ പാസ് ഉണ്ടാവില്ല. 2026-27 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ ഈ മിനിമം മാർക്ക് രീതിയിലാണ് നടക്കുക.

പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർധിപ്പിക്കുന്നത് സംബന്ധിച്ചാണ് വിദ്യാഭ്യാസ കോൺക്ലേവ് നടന്നത്. ഇതിന്റെ റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടാണ് മന്ത്രിസഭ അംഗീകരിച്ചത്. ഇതുപ്രകാരം പത്താം ക്ലാസിലും ഓരോ വിഷയത്തിനും മിനിമം മാർക്ക് വിജയിക്കാൻ നിർബന്ധമാക്കും. എഴുത്ത് പരീക്ഷയ്ക്ക് പുറമെ നിരന്തര മൂല്യനിർണയത്തിനും മിനിമം മാർക്ക് നിർബന്ധമാകും. നിലവിൽ രണ്ടിനുംകൂടി ചേർത്താണ് വിജയിക്കാൻ ആവശ്യമായ മാർക്ക് കണക്കാക്കുന്നത്. ഇനി ഈ രീതി മാറും. ഇതേരീതി എട്ടിലും ഒമ്പതിലും നടപ്പിലാക്കാനാണ് തീരുമാനം.
 
ഓൾ പാസ് നൽകുന്നത് സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുന്നുവെന്ന് കോൺക്ലേവിൽ വിമർശനമുയർന്നിരുന്നു. ഇതുകൂടി പരിഗണിച്ചാണ് തീരുമാനം.

വിദ്യാർഥികൾക്കൊരു ആശ്വാസ വാർത്ത; സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുമെന്ന് മന്ത്രി.

സംസ്ഥാനത്ത് സ്കൂൾ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയൊരു പരാതിയാണ് ബാ​ഗുകളുടെ അമിത ഭാരം. ഒന്നാം ക്ലാസിലെ കുട്ടികൾക്ക് പോലും ഒരുപാട് പുസ്തകഭാരം പേറേണ്ടിവരുന്നു എന്നതാണ് വെല്ലുവിളി. എന്നാൽ ആ ബുദ്ധിമുട്ടിന് അറുതി വരുന്നു. സ്കൂൾ ബാ​ഗുകളുടെ ഭാരം കുറയ്ക്കാനൊരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഒന്നാം ക്ലാസിൽ 1.6 കിലോ മുതൽ 2.2 കിലോ വരെ ആക്കുമെന്ന് മന്ത്രി അറിയിച്ചു. പത്താം ക്ലാസിൽ ഭാരം രണ്ടര കിലോയ്ക്കും നാലര കിലോയ്ക്കും ഇടയിലാക്കുമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഇത് സംബന്ധിച്ച് നിർദേശം ഉടൻ നൽകും. മാസത്തിൽ നാല് ദിവസം ബാഗ് ഒഴിവാക്കലും പരി​ഗണനയിലുണ്ട്. രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടൽ.

പാഠപുസ്തകങ്ങളുടെ ഭാരം കുറയ്ക്കാൻ നിലവിൽ എല്ലാ പാഠപുസ്തകങ്ങളും രണ്ട് ഭാഗങ്ങളായിട്ടാണ് കുട്ടികൾക്ക് അച്ചടിച്ച് വിതരണം ചെയ്യുന്നത്. ഒരു ഭാഗത്തിന് 100നും 120നും ഇടയിലുള്ള പേജുകൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. എങ്കിലും ആകെ സ്‌കൂൾ ബാഗുകളുടെ ഭാരം കൂടുതലാണെന്ന് ആക്ഷേപം നിലനിൽക്കുന്നുണ്ടെന്നും അതിനാലാണ് മാറ്റമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

NEET, JEE എൻട്രൻസ് എളുപ്പമാക്കാനായി AI അധിഷ്ഠിത അഡാപ്‌റ്റിവ് ലേണിങ്ങുമായി എജ്യൂപോർട്ട്.

വർഷങ്ങളോളം നീണ്ട തയ്യാറെടുപ്പ്, തുടർച്ചയായി ഉറക്കമില്ലാത്ത രാത്രികൾ, ബുദ്ധിമുട്ടേറിയ പാഠഭാഗങ്ങൾ NEET, JEE പരീക്ഷ എഴുതുന്നവരിൽ 55% വിദ്യാർഥികളുംഇത്തരം മാനസിക സംഘർഷം നേരിടുന്നവരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചിലവേറിയ ഇത്തരം പരീക്ഷകളും, അതിനുള്ള തയ്യാറെടുപ്പുകളും കുട്ടികളെ മാത്രമല്ല, അവരുടെ മാതാപിതാക്കളെയും മാനസികസമ്മർദത്തിലാക്കാറുണ്ട്.ഈ സാഹചര്യങ്ങൾ മനസിലാക്കിയാണ് കാലിക്കറ്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പൂർവ വിദ്യാർഥി കൂടിയായ അജാസ് മുഹമ്മദ് ജാൻഷർ എജ്യൂപോർട്ട് 

ആരംഭിക്കുന്നത്. കൃത്യവും വ്യക്തവുമായ പാഠ്യപദ്ധതിയുണ്ടെങ്കിൽ ഏതൊരു പരീക്ഷയും എളുപ്പത്തിൽ മറികടക്കാം എന്നതാണ് എജ്യൂപോർട്ടിന്റെ വിജയമന്ത്രം. അത് ശരിയാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഈ സ്റ്റാർട്ടപ്പിന്റെ മൂന്ന് വർഷത്തെ വളർച്ച.സമ്മർദവും മത്സരബുദ്ധിയും താരതമ്യവും വിദ്യാർഥികളെ മികച്ച വിജയത്തിലെത്തിക്കും എന്ന പഴഞ്ചൻ ആശയത്തിലാണ് ഇവിടെയുള്ള ഭൂരിപക്ഷം എൻട്രൻസ് ഇൻസ്റ്റിറ്റ്യൂട്ടുകളും പ്രവർത്തിക്കുന്നത്. എന്നാൽ ഇത്തരം പഠനരീതികൾ കുട്ടികളുടെ ആത്മവിശ്വാസത്തെ തകർക്കുകയേ ഉള്ളു എന്ന തിരിച്ചറിവാണ് എജ്യൂപോർട്ടിനെ, ഓരോ കുട്ടികയെയും അവരുടെ അഭിരുചിക്കും വേഗതയ്ക്കും അനുസരിച്ച്പഠിപ്പിക്കുക എന്ന നൂതന ആശയത്തിലേക്ക് എത്തിച്ചത്.

ടെൻഷനില്ലാതെ പഠിക്കാൻ അഡാപ്റ്റീവ് ലേണിങ്: ഇന്ത്യയിലാദ്യമായി AdAPT (അഡാപ്റ്റ്) എന്ന പേഴ്സണലൈസ്ഡ് ലേണിങ് ആപ്ലിക്കേഷന് തുടക്കം കുറിക്കുന്നതും അങ്ങനെയാണ്.. ഓരോ കുട്ടിയേയും പ്രത്യേകമായി പരിഗണിക്കുവാനും മുൻവിധിയില്ലാതെ അവരുടെ സംശയങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ നൽകുവാനും അവർക്ക് മാനസികമായ പിന്തുണ നൽകുവാനും അവർക്ക് മാനസികമായ പിന്തുണ നൽകുവാനും അഡാപ്റ്റിലൂടെ എജ്യൂപോർട്ടിന് സാധിക്കുന്നു. AdAPT (അഡാപ്റ്റ്) എന്ന പേഴ്സണലൈസ്ഡ് ലേണിങ് സിസ്റ്റം തന്നെയാണ് എജ്യൂപോർട്ടിന്റെ വിജയം.NEET, JEE എൻട്രൻസ് കോച്ചിങ് രംഗത്ത് അഡാപ്റ്റീവ് ലേണിങ് എന്ന നൂതന ആശയം സംയോജിപ്പിക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ് എജ്യൂപോർട്ട്. പരമ്പരാഗത NEET, JEE 

ആശയം സംയോജിപ്പിക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ് എജ്യൂപോർട്ട്. പരമ്പരാഗത NEET, JEE വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ നിന്ന് വ്യത്യസ്തമായി, സമ്മർദരഹിതവും വിദ്യാർഥി സൗഹൃദപരവുമായ വിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്ന എജ്യൂപോർട്ട് ഓരോ വിദ്യാർഥിക്കും വ്യക്തിഗത ശ്രദ്ധയും പരിഗണനയും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു.

അഡാപ്റ്റിവ് ലേണിങ് എന്ന നൂതന ആശയം വിദ്യാർഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല, ആത്മവിശ്വാസവും പഠനത്തോടുള്ള ഇഷ്ടവും വളർത്തി എൻട്രൻസ് 

പരിശീലന രംഗത്ത് ഞെട്ടിക്കുന്ന സംഭാവനകൾ ഉണ്ടാക്കുവാൻ എജ്യൂപോർട്ടിന് സാധിക്കുമെന്ന് എജ്യൂപോർട്ട് സ്ഥാപകനും മുഖ്യപരിശീലകനുമായ അജാസ് മുഹമ്മദ് ജാൻഷർ പറഞ്ഞു.

JEE മെയിൻസിൽ അഭിമാനകരമായ റിസൽട്ട് :ഏറ്റവുമധികം കുട്ടികളെ JEE മെയിൻസ് എന്ന നേട്ടത്തിൽ ആദ്യാവസരത്തിൽ തന്നെ എത്തിക്കാൻ സഹായിച്ചതിൽ കേരളത്തിൽ രണ്ടാം
സ്ഥാനത്താണ് എജ്യൂപോർട്ട്. ആദ്യ അവസരത്തിൽ 50 ശതമാനത്തോളം വിദ്യാർഥികളാണ് എജ്യൂപോർട്ടിൽ നിന്നും JEE മെയിൻസ് എന്ന സ്വപ്നലക്ഷ്യത്തിലെത്തിയത്. കൂടാതെ
എജ്യൂപോർട്ട്. ആദ്യ അവസരത്തിൽ 50 ശതമാനത്തോളം വിദ്യാർഥികളാണ് എജ്യൂപോർട്ടിൽ നിന്നും JEE മെയിൻസ് എന്ന സ്വപ്നലക്ഷ്യത്തിലെത്തിയത്. കൂടാതെ എജ്യൂപോർട്ടിന്റെ റസിഡൻഷ്യൽ ക്യാംപസിലും ഓൺലൈനിലുമായി പരിശീലനം നേടിയ അൻപതോളം കുട്ടികളാണ് ഈ വർഷം JEE മത്സര പരീക്ഷയിൽ 90 ശതമാനത്തിന് മുകളിൽ മാർക്ക് കരസ്ഥമാക്കിയത്.

എൻജിനീയറിങ് ദി ഫ്യൂച്ചർ ഓഫ് കേരള’ എന്ന പദ്ധതിയിലൂടെ സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നോട്ട് നിൽക്കുകയും പഠനത്തിൽ മുന്നാക്കം നിൽക്കുകയും ചെയ്യുന്ന മിടുക്കരായ കുട്ടികൾക്ക് AIMS, IIT പോലെയുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച മെഡിക്കൽ – എൻജിനീയറിങ് സ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ ആവശ്യമായ പരിശീലനം എജ്യൂപോർട്ട് ഈ വർഷം ആരംഭിക്കും. അർഹരായ 5000ത്തോളം കുട്ടികൾക്കാണ് എജ്യൂപോർട്ടിന്റെ ഈ പദ്ധതിയിൽ പരിശീലനം നേടാൻ സാധിക്കുക. എജ്യുക്കേഷൻ
പ്രൊവൈഡർ എന്ന നിലയിലുള്ള സാമൂഹിക പ്രതിബദ്ധതയാണ് എജ്യൂപോർട്ട് ഈ ഉദ്യമത്തിലൂടെ നിർവഹിക്കുന്നത്. ടെൻഷനടിച്ച് ചുറ്റുമുള്ളവരെ പേടിച്ച് എൻട്രൻസ്
പരീക്ഷയ്ക്ക് വേണ്ടി കഷ്ടപ്പെട്ട് പഠിക്കുന്ന രീതിയെ എജ്യൂപോർട്ട് മായ്ച്ചുകളയുകയാണ്. ഇഷ്ടപ്പെട്ട് പഠിക്കുമ്പോഴാണ് നേട്ടത്തിന് കൂടുതൽ ഭംഗി ഉണ്ടാവുന്നത്.
മികച്ച ക്ലാസ്‌റൂം സൗകര്യങ്ങളും വിദ്യാർഥികൾക്ക് സൗകര്യപ്രദമായ ക്ലാസ് സമയങ്ങളും സമ്മർദരഹിതമായ പഠനാന്തരീക്ഷവും ഉറപ്പുവരുത്തുന്നതിലൂടെ വിദ്യാർഥികൾക്ക്

എൻട്രൻസ് പരിശീലനത്തിന് ഏറ്റവും അനുകൂലമായ അന്തരീക്ഷം പ്രദാനം ചെയ്യാൻ എജ്യുപോർട്ടിന് സാധിക്കുന്നു. അതുവഴി മികച്ച റിസൽട്ട് നേടുവാൻ സാധിക്കുമെന്നും
എജ്യുപോർട്ടിന് സാധിക്കുന്നു. അതുവഴി മികച്ച റിസൽട്ട് നേടുവാൻ സാധിക്കുമെന്നും എജ്യൂപോർട്ട് സിഇഒ അക്ഷയ് മുരളീധരൻ പറഞ്ഞു.

കോവിഡ് കാലത്ത്, പഠന പരിമിതികൾ നേരിട്ട എസ്.എസ്.എൽ.സി വിദ്യാർത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ്, തീർത്തും സൗജന്യമായി ഓൺലൈൻ ക്ലാസുകൾ
ആരംഭിച്ചത്. നാൽപത്തിനായിരത്തോളം കുട്ടികളാണ് തത്സമയ ക്ലാസുകളിൽ പങ്കെടുത്തത്. ഇന്ന് ഏകദേശം രണ്ട് ദശലക്ഷത്തോളം വിദ്യാർഥികളാണ് യൂട്യൂബിലൂടെ മാത്രം
ലക്ഷത്തിലധികം വിദ്യാർഥികൾ ഇതിനകം എജ്യൂപോർട്ട് ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. നിലവിൽ പഠനത്തിനായി നൂറ്റിപ്പതിനഞ്ച് ദശലക്ഷം മണിക്കൂറുകൾ വിദ്യാർഥികൾ
എജ്യൂപോർട്ടിനൊപ്പം കൂടുതൽ തയ്യാറെടുപ്പുകളോടു കൂടി റിപ്പീറ്റ് ചെയ്യാനൊരുങ്ങുന്നു

അവാർഡുകളുമായി കേരളത്തിലെ മികച്ച എഡ്‌ടെക് സ്റ്റാർട്ടപ്പ്.

ചുരുങ്ങിയ കാലയളവിൽത്തന്നെ കേരളത്തിലെ ഏറ്റവും മികച്ച എജ്യുക്കേഷൻ സ്റ്റാർട്ടപ്പ് എന്ന നിലയിൽ വലിയ അംഗീകാരങ്ങൾ തേടിയെത്തിയ എജ്യൂപോർട്ട് തൃശ്ശൂരിൽ കൂടി 

ചുവടുറപ്പിക്കുകയാണ്. നിലവിൽ ഓൺലൈൻ പരിശീലനത്തിന് പുറമെ മലപ്പുറം ഇൻകലിലുള്ള ക്യാംപസിൽ രണ്ടായിരത്തോളം കുട്ടികൾ പരിശീലനം നേടുന്നുണ്ട്. അത്യാധുനിക 

സൗകര്യങ്ങളോടുകൂടി, പൂർണമായും സഹൃദപരമായ ക്യാംപസാണ് തൃശ്ശൂരിലെത്തുന്ന വിദ്യാർഥികൾക്കായി കാത്തിരിക്കുന്നത്. NEET, JEE, CUET എന്നീ എൻട്രൻസ് പരീക്ഷകളുടെ

കോച്ചിങ് കൂടാതെ, ഈ വർഷം മുതൽ 7, 8, 9, 10 ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി NEET, JEE ഫൗണ്ടേഷൻ ക്ലാസുകൾ കൂടി എജ്യൂപോർട്ട് നൽകുന്നുണ്ട്. മെഡിക്കൽ, എൻജിനീയറിങ് പ്രൊഫഷണനുകൾ സ്വപ്നം കാണുന്ന വിദ്യാർഥികൾക്ക് ശരിയായ അക്കാദമിക് അടിത്തറ സൃഷ്ടിക്കുവാൻ ഇത് സഹായിക്കും. ചുരുങ്ങിയ കാലത്തിനിടെ നിരവധി അംഗീകാരങ്ങളാണ് എജ്യൂപോർട്ടിനെ തേടിയെത്തിയത്. ലണ്ടൻ എഡ്‌ടെക് വീക്കിന്റെ ഭാഗമായ എഡ്‌ടെക് എക്‌സ് അവാർഡ്സിൽ ഫോർമൽ എജ്യുക്കേഷൻ (കെ12) വിഭാഗത്തിൽ .രണ്ടാം സ്ഥാനം, ടൈംസ് ഓഫ് ഇന്ത്യയുടെ മികച്ച എഡ് ടെക് സ്റ്റാർട്ടപ്പ് അവാർഡ് എന്നിവ നേടിയിട്ടുണ്ട്. കേരളത്തിലെ മികച്ച എഡ്‌ടെക് സ്റ്റാർട്ടപ്പ് എന്ന് കഴിഞ്ഞ ദിവസമാണ് തന്റെ നിയമസഭാ പ്രസംഗത്തിനിടെ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് എജ്യൂപോർട്ടിനെ വിശേഷിപ്പിച്ചത്

 

Verified by MonsterInsights