20 സെക്കന്റിൽ ഇനി ഇമിഗ്രേഷൻ പൂർത്തിയാക്കാം.

സ്മാർട്ടാവുന്ന കൊച്ചിക്ക് മുൻപേ അതിവേഗം സ്മാർട്ടാവാൻ ഒരുങ്ങി കൊച്ചി രാജ്യാന്തര വിമാനത്താവളം. 20 സെക്കന്റിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള സൗകര്യം അതിവേഗം ഒരുക്കാനൊരുങ്ങുകയാണ് സിയാൽ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ ‘ഫാസ്റ്റ് ട്രാക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലേഴസ് പ്രോഗ്രാം’ വഴിയാണ് സിയാലിൽ ഫാസ്റ്റ് ട്രാക്ക് സംവിധാനം ഒരുങ്ങുന്നത്. ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യുന്ന സ്മാർട്ട് ഗേറ്റ് പദ്ധതിയുടെ പരീക്ഷണം തിങ്കളാഴ്ച ആരംഭിക്കും.ഈ സൗകര്യങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ പോർട്ടലിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തണം. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ, ബയോമെട്രിക് എൻറോൾമെന്റ് എന്നിവ ഇതിലൂടെ ചെയ്യണം. അത് കഴിഞ്ഞാൽ യാത്രകളിൽ സ്മാർട്ട് ഗേറ്റ് സംവിധാനം ഉപയോഗിക്കാം.  മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എൻറോൾമെൻറ് കൗണ്ടറുകൾ കൊച്ചി വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്.

കൊച്ചി വിമാനത്താവളത്തിലെ സ്മാർട് ഗേറ്റിലെത്തിയാൽ ആദ്യം ചെയ്യേണ്ടത് പാസ്‌പോർട്ട് സ്‌കാൻ ചെയ്യുക എന്ന നടപടിക്രമമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ പോർട്ടലിൽ രജിസ്‌റ്റ്രേഷൻ നടത്തിയിട്ടുണ്ടെങ്കിൽ സ്മാർട്ട് ഗേറ്റ് നിങ്ങൾക്ക് മുൻപിൽ താനെ തുറക്കും. അതുകടന്നു കഴിഞ്ഞാൽ രണ്ടാം ഗേറ്റിലെ ക്യാമറയിൽ മുഖം കാണിക്കണം. ബയോമെട്രിക് എൻറോൾമെന്റ് നടത്തിയപ്പോൾ ശേഖരിച്ച നിങ്ങളുടെ രേഖകൾ മുഖം വഴി തിരിച്ചറിയുന്നതോടെ ആ ഗേറ്റ് നിങ്ങൾക്ക് മുൻപിൽ തുറക്കും. ഇതോടെ ഇമിഗ്രേഷൻ നടപടി പൂർത്തിയായി. പാസ്പോർട്ട് സ്കാനിംഗ് മുതൽ ഇത്തരത്തിൽ നടപടികൾ പൂർത്തിയാക്കാൻ ഒരാൾക്ക് പരമാവധി കണക്കാക്കപ്പെടുന്ന സമയം 20 സെക്കൻറാണ്. ചെക്ക്-ഇൻ കഴിഞ്ഞാൽ പിന്നീട് 20 സെക്കൻറിൽ സുരക്ഷാ പരിശോധനയ്ക്ക് എത്തുന്ന വിധത്തിലാണ് സംവിധാനം.

സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ്.

വൈക്കം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, തലയോലപ്പറമ്പ് ഗവ. ഹോമിയോ ഡിസ്‌പെൻസറി, എസ്.പി.സി. യൂണിറ്റ്, മാതൃഭൂമി സീഡ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച എ.ജെ.ജോൺ മെമ്മോറിയൽ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തും. രാവിലെ 9.30 മുതൽ നടക്കുന്ന ക്യാമ്പ് നടത്തും. രാവിലെ 9.30 മുതൽ നടക്കുന്ന ക്യാമ്പ് തലയോലപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ.ഷാജിമോൾ ഉദ്ഘാടനം ചെയ്യും. പി.ടി.എ. പ്രസിഡന്റ് എം.എ.അക്ബർ അധ്യക്ഷത വഹിക്കും.

ന്യൂനമർദ പാത്തിയും മൺസൂൺ പാത്തിയും; മഴ തുടരും, വിവിധ ജില്ലകളിൽ മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെ നിലനിൽക്കുന്ന ന്യൂനമർദ പാത്തിയും സജീവമായി തുടരുന്ന മൺസൂൺ പാത്തിയുമാണ് മഴ തുടരാനുള്ള കാരണം. രാവിലെ കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ ചെറിയ തോതിൽ മഴ പെയ്തിട്ടുണ്ട്.

യെലോ അലർട്ട് പ്രഖ്യാപിച്ച് ജില്ലകൾ

25-07-2024 – എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

26-07-2024 – മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്…

27-07-2024 – കണ്ണൂർ, കാസർകോട്

കണ്ണൂർ, കാസർകോട് തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.7 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ‌ പറയുന്നു.

ഒളിംപിക്സിന് നാളെ തിരിതെളിയും; ഇന്ത്യയുടെ മല്‍സരങ്ങള്‍‌ ഇന്ന് മുതല്‍.

പാരിസ് ഒളിംപിക്സിന് നാളെ തിരിതെളിയും. അതേസമയം, ഇന്ത്യയുടെ ആദ്യമല്‍സരം ഇന്നാണ്. അമ്പെയ്ത്തില്‍ റാങ്കിങ് റൗണ്ട് മല്‍സരങ്ങള്‍ ഇന്നുച്ചയ്ക്ക് ശേഷം നടക്കും. വിവാദങ്ങളുടെ അകമ്പടിയോടെയാണ് ഇക്കുറി അമ്പെയ്ത്ത് ടീമിന്റെ ഒരുക്കങ്ങള്‍.ഒരു കോടി രൂപ വാര്‍ഷിക പ്രതിഫലത്തിന് അമ്പെയ്ത്ത് ടീമിനായി നിയമിച്ച കൊറിയന്‍ പരിശീലകന്‍ ബീക്ക്വൂങ്ങ് കീ അക്രഡിറ്റേഷന്‍ ലഭിക്കാത്തതോടെയാണ് പാരിസില്‍ നിന്ന് തിരിച്ചുപോന്നിരുന്നു. ഇന്ത്യന്‍ഒളിംപിക്സ് അസോസിയേഷനും ആര്‍ച്ചറി അസോസിയേഷന്‍ ഓഫ് ഇന്ത്യയും പരസ്പരം പഴിചാരി കയ്യൊഴിഞ്ഞതോടെപരിശീലകനില്ലാതെയാണ് ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങുക.  വനിതാ വിഭാഗത്തില്‍ നാലാം ഒളിംപിക്സില്‍ മല്‍സരിക്കുന്ന ദീപിക കുമാരിക്കൊപ്പം അങ്കിത ഭഗത്, ഭജന്‍ കൗര്‍ എന്നിവരാണ് ഇന്ത്യയ്ക്കായി ഇറങ്ങുന്നത്. 

പുരുഷ വിഭാഗത്തില്‍ തരുണ്‍ദീപ് റായ്, പ്രവീണ്‍ യാദവ്, ധീരജ് എന്നിവരും മല്‍സരിക്കും.

ഈ വര്‍ഷം ഷാങ്്ഹായില്‍ നടന്ന അമ്പെയ്ത്ത് ലോകകപ്പില്‍ കൊറിയയെ അട്ടിമറിച്ച് ഇന്ത്യന്‍ പുരുഷടീം ചരിത്രത്തിലാദ്യമായി കിരീടം ചൂടിയിരുന്നു.  ലോകകപ്പില്‍ ഇന്ത്യ മികച്ച പ്രകടനം നടത്താറുണ്ടെങ്കിലും ഒളിംപിക്സില്‍ ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറം കടക്കാനായിട്ടില്ല. റാങ്കിങ് റൗണ്ടിലെ പ്രകടനത്തിനനുസരിച്ചാണ്അടുത്ത റൗണ്ടുകളിലെ എതിരാളികളെ നിശ്ചയിക്കുന്നത്. മികച്ച പ്രകടനം നടത്തിയാല്‍ കരുത്തരായ എതിരാളികളെ ആദ്യറൗണ്ടുകളില്‍ ഒഴിവാക്കാം.

കൊച്ചിക്ക് സന്തോഷിക്കാനേറെ,​ സഞ്ചാരികൾ ഇനി കൂട്ടത്തോടെ എത്തും.

കേന്ദ്ര ബഡ്‌ജറ്റിൽ കൊച്ചിക്ക് കാര്യമായൊന്നും ലഭിച്ചില്ലെങ്കിലും തുറമുഖത്തിന് സന്തോഷിക്കാൻ വകയുണ്ട്.കപ്പൽ വഴിയുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ പ്രഖ്യാപിച്ച നികുതിയിളവ് തുറമുഖത്തിനും ടൂറിസം മേഖലയ്ക്കും ഉണർവേകുമെന്നാണ് പ്രതീക്ഷ.ഇന്ത്യയിൽ ക്രൂയിസ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന വിദേശ കപ്പൽ കമ്പനികൾക്ക് നികുതിയിളവ് നൽകുമെന്നാണ് ബഡ്‌ജറ്റ് പ്രഖ്യാപനം.കൂടുതൽ കമ്പനികൾ ക്രൂയിസ് രംഗത്തേയ്ക്ക് കടന്നുവരാനും സഞ്ചാരികളുടെ എണ്ണം വർദ്ധിക്കാനും കാരണമാകുമെന്നും വിലയിരുത്തുന്നു.

ടൂറിസം സീസണിൽ നിരവധി ആഡംബര കപ്പലുകൾ കൊച്ചിയിലെത്തുന്നുണ്ട്.ഇളവുകൾ ലഭിക്കുന്നതോടെ കൂടുതൽ സഞ്ചാരികളെ എത്തിക്കാൻ വിദേശ കമ്പനികൾ ശ്രമിക്കുന്നത് കൊച്ചി തുറമുഖത്തിന് ഗുണകരമാകും

കൊച്ചി തുറമുഖം സഞ്ചാരികൾക്കായി വിപുല സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.2022 സെപ്തംബറിനും 2023 ജൂണിനുമിടയിൽ 34 കപ്പലുകളും 22,872 വിദേശ സഞ്ചാരികളുമാണ് കൊച്ചിയിലെത്തിയത്.ഇവർ കൊച്ചിയും പരിസരങ്ങളും അനുബന്ധ വ്യവസായങ്ങൾക്കും ഗുണകരമാകും.കപ്പൽ യാത്രയിൽ മഹത്തായ പാരമ്പര്യമുള്ള തുറമുഖമാണ് കൊച്ചി.

ടെർമിനൽ ഒരുക്കി തുറമുഖം

 ക്രൂയിസ് കപ്പലുകൾക്കും യാത്രക്കാർക്കുമായി പ്രത്യേക സൗകര്യങ്ങൾ കൊച്ചി തുറമുഖ അതോറിട്ടി ഒരുക്കിയിട്ടുണ്ട്.സമുദ്രിക, സാഗരിക എന്നീ പ്രത്യേക ക്രൂയിസ് ടെർമിനലുകൾ എറണാകുളം വാർഫിലുണ്ട്.സഞ്ചാരികൾക്ക് കസ്റ്റംസ്, ഇമിഗ്രേഷൻ നടപടികൾ അതിവേഗം പൂർത്തിയാക്കി പുറത്തിറങ്ങാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

 കൊച്ചിയിലെത്തുന്ന വമ്പന്മാർ

  കുനാർദ് ലൈൻസ്,ഐഡ ക്രൂയിസ്റോയൽ കരീബിയൻ ലൈൻസ് കോസ്റ്റ ക്രൂയിസ്

  മിനർവക്യൂൻ എലിസബത്ത്സോംഗ് ഒഫ് ഫ്‌ളവർലൂയിസ് ക്രൂയിസ് തുടങ്ങിയ കഴിഞ്ഞ 10 വർഷത്തിനിടെ  3.80 ലക്ഷം വിനോദസഞ്ചാരികളെത്തി

 

 

നിപ്പയിൽ ആശ്വാസം; 16 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ്.

നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തുവന്ന 16 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എല്ലാവരും ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്. ഇതുവരെയായി ആകെ 58.സാംപിളുകളാണ് നെഗറ്റീവായത്. മലപ്പുറം കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ്പ അവലോകന യോഗത്തില്‍ മന്ത്രി ഓണ്‍ലൈനായി പങ്കെടുത്തു.

.ഇന്നു 3 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 21 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലായി ചികിത്സയിലുള്ളത്. ഇവരില്‍ 17 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. ഇന്ന് പുതിയതായി 12 പേരെയാണ് സെക്കൻഡറി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. ഇന്ന് പുതിയതായി 12 പേരെയാണ് സെക്കൻഡറി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 472 ആയി. 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. ഇന്ന് പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലായി 8376 വീടുകളില്‍ പനി സര്‍വേ നടത്തി. ആകെ 26,431 വീടുകളിലാണ് ഇതുവരെ സര്‍വേ നടത്തിയത്. നാളത്തോടെ എല്ലാ വീടുകളിലും സർവേ പൂര്‍ത്തിയാക്കാനാവും. 224 പേര്‍പേര്‍ക്ക് ഇന്ന് മാനസിക പിന്തുണക്കായി കൗണ്‍സലിങ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

20000 രൂപ പ്രതിമാസ എസ്ഐപിയിൽ 10 ലക്ഷത്തിന് മുകളിലുള്ള റിട്ടേൺ നൽകുന്ന ലാർജ് ക്യാപ് മൂച്വൽ ഫണ്ടുകൾ.

ഭാവിയിൽ നല്ല വരുമാനം ഉണ്ടാക്കാൻ പണം ലാഭിക്കുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള ഏറ്റവും നല്ല മാർഗമാണ് മൂച്വൽ ഫണ്ടുകൾ. വലിയ വിപണി മൂലധനമുള്ള കമ്പനികളിൽ നിക്ഷേപിക്കുന്ന ഇക്വിറ്റി ഫണ്ടുകളാണ് ലാർജ് ക്യാപ് മൂച്വൽ ഫണ്ടുകൾ. സുസ്ഥിരമായ പ്രകടനത്തിനും ദീർഘകാലാടിസ്ഥാനത്തിലുള്ള സ്ഥിരമായ സമ്പത്ത് ഉൽപാദനത്തിനും പേരുകേട്ട വളരെ പ്രശസ്തമായ കമ്പനികളാണിവ. ഇന്ത്യയിലെ മൂച്വൽ ഫണ്ടുകളുടെ അസോസിയേഷൻ അനുസരിച്ച്, മാർക്കറ്റ് ക്യാപിറ്റലൈസേഷന്റെ കാര്യത്തിൽ ഏറ്റവും മികച്ച 100 കമ്പനികളെയാണ് വലിയ ക്യാപ് കമ്പനികളായി കണക്കാക്കുന്നത്.മൂല്യ ഗവേഷണ ഡാറ്റ അനുസരിച്ച്, വലിയ ക്യാപ് വിഭാഗം ഒരു വർഷത്തിൽ 36.69 ശതമാനവും മൂന്ന് വർഷത്തിൽ 18.69 ശതമാനവും അഞ്ച് വർഷത്തിനുള്ളിൽ 18.50 ശതമാനവും റിട്ടേൺ നൽകി. ഷെയർ മാർക്കറ്റ് ഉയർന്നതോടെ, കഴിഞ്ഞ മൂന്ന് വർഷ കാലയളവിൽ പല വലിയ ക്യാപ് മൂച്വൽ ഫണ്ടുകളും ഉയർന്ന എസ്.ഐ.പി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) റിട്ടേൺ നൽകിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തെ ചില എസ്.ഐ.പി ഫണ്ടുകളുടെ നിർവഹണവും 20000 രൂപ പ്രതിമാസ എസ്.ഐ.പിക്ക് നൽകിയ റിട്ടേൺ എന്താണെന്നും നമുക്കൊന്ന് നോക്കാം.

നിപ്പോൺ ഇന്ത്യ ലാർജ് ക്യാപ് ഫണ്ട്‌ മൂന്ന് വർഷത്തിനുള്ളിൽ 31.25 ശതമാനം വാർഷിക എസ്.ഐ.പി റിട്ടേൺ നൽകി. 2013 ജനുവരിയിൽ ആരംഭിച്ചതുമുതൽ ഈ ഫണ്ട്‌ 17.67 ശതമാനം റിട്ടേൺ നൽകി. ചെലവ് അനുപാതത്തിൽ, ഫണ്ടിന് ഏറ്റവും കുറഞ്ഞ എസ്.ഐ.പി നിക്ഷേപം 500 രൂപയാണ്. ഫണ്ടിലെ 20000 രൂപ പ്രതിമാസ എസ്.ഐ.പി മൂന്ന് വർഷത്തിനുള്ളിൽ 11.23 ലക്ഷം രൂപ റിട്ടേൺ നൽകി. ജെഎം ലാർജ് ക്യാപ് ഫണ്ട്‌ മൂന്ന് വർഷത്തിനുള്ളിൽ 30.99 ശതമാനമാണ് വാർഷിക എസ്.ഐ.പിയായിട്ട് റിട്ടേൺ നൽകിയത്. ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയായ ഈ ഫണ്ട്, 2013 ജനുവരിയിൽ ആരംഭിച്ചതുമുതൽ 14.99 ശതമാനം വാർഷിക പലിശയായി നൽകിയിട്ടുണ്ട്. മൂന്ന് വർഷം മുമ്പ് 20000 രൂപയുടെ പ്രതിമാസ എസ്.ഐ.പി ആരംഭിച്ച ആൾ മൂന്ന് വർഷം കൊണ്ട് സമ്പാദിച്ചത് 11.19 ലക്ഷം രൂപയാണ്.മൂന്ന് വർഷ കാലയളവിൽ 28.55 ശതമാനം പലിശയുള്ളതാണ് ബറോഡ ബി.എൻ.പി പാരിബാസ് ലാർജ് ക്യാപ് ഫണ്ട്‌. 2013 ജനുവരിയിൽ ആരംഭിച്ചതു മുതൽ ഈ ഫണ്ട് 17.28 ശതമാനമാണ് റിട്ടേൺ നൽകിയത്. ഫണ്ടിലെ 20000 രൂപയുടെ പ്രതിമാസ എസ്.ഐ.പി മൂന്ന് വർഷത്തിനുള്ളിൽ 10.83 ലക്ഷം രൂപയായി വളർന്നു. ഐസിഐസിഐ പ്രുഡൻഷൽ ബ്ലൂചിപ് ഫണ്ട് മൂന്ന് വർഷത്തിനുള്ളിൽ 27.82 ശതമാനം വാർഷിക എസ്.ഐ.പി റിട്ടേണുകൾ നൽകി. 20000 രൂപ പ്രതിമാസ എസ്.ഐ.പിയായി ആരംഭിച്ച നിക്ഷേപം 10.73 ലക്ഷം രൂപയായി മാറി.

കേരളത്തിന് 3,011 കോടി; 10 വ‍‍ർഷം മുൻപ് കിട്ടിയിരുന്നതിന്റെ എട്ടിരട്ടി; നവീകരിക്കുന്നത് 35 സ്റ്റേഷനുകൾ.

കേരളത്തിലെ റെയിൽവേ വികസനത്തിനായി 3,011 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 2009-14 കാലത്ത് കേരളത്തിന് നൽകിയത് ശരാശരി 372 കോടി രൂപ മാത്രമായിരുന്നുവെന്നും അതിന്റെ എട്ടിരട്ടിയാണ് ഇപ്പോൾ നൽകുന്ന തുകയെന്നും റെയിൽവേ മന്ത്രി ഓർമിപ്പിച്ചു. 2024-25 സാമ്പത്തിക വർഷത്തെ ബജറ്റിൽ റെയിൽവേ വികസനത്തിനായി വിവിധ സംസ്ഥാനങ്ങൾക്ക് വകയിരുത്തിയ തുകയുടെ കണക്കാണ് മന്ത്രി അറിയിച്ചത്.നവീകരണം നടക്കുന്ന സ്റ്റേഷനുകൾ: ആലപ്പുഴ, അങ്ങാടിപ്പുറം, അംഗമാലി, ചാലക്കുടി, ചങ്ങനാശേരി, ചെങ്ങന്നൂർ, ചിറയിൻകീഴ്, എറണാകുളം, എറണാകുളം ടൗൺ, ഏറ്റുമാനൂർ, ഫറൂഖ്, ഗുരുവായൂർ, കണ്ണൂർ‌, കാസർകോട്, കായങ്കുളം ജംഗ്ഷൻ, കൊല്ലം ജംഗ്ഷൻ, കോഴിക്കോട് മെയിൻ, കുറ്റിപ്പുറം, മാവേലിക്കര, നെയ്യാറ്റിൻകര, നിലമ്പൂർ റോഡ്, ഒറ്റപ്പാലം, പരപ്പനങ്ങാടി, പയ്യന്നൂർ, പുനലൂർ, ഷൊർണൂർ ജംഗ്ഷൻ, തലശേരി, തിരുവനന്തപുരം, തൃശൂർ, തിരൂർ, തിരുവല്ല, ത്രിപ്പൂണിത്തുറ, വടകര, വർക്കല, വടക്കാഞ്ചേരി.

മറ്റ് സംസ്ഥാനങ്ങൾക്ക് ലഭിച്ചത്

ജമ്മുകശ്മീരിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് 3,694 കോടി രൂപയും ഉത്തരാഖണ്ഡിന് 5,131 കോടി രൂപയും ഉത്തർപ്രദേശിന് 19,848 കോടി രൂപയും ഹിമാചൽ പ്രദേശിന് 2,698 കോടി രൂപയും ഡൽഹിയിക്ക് 2,582 കോടി രൂപയും വകയിരുത്തി. രാജസ്ഥാനിൽ 9,959 കോടിയുടേയും നോർത്ത് ഈസ്റ്റിൽ 10,376 കോടിയുടേയും റെയിൽവേ വികസനം യാഥാർത്ഥ്യമാകും.

 

ഓഹരി വിപണിയിൽ ‘ചെമ്മീനും സ്വർണത്തിനും’ ചാകര.

കേരളം ആസ്ഥാനമായ പ്രമുഖ മത്സ്യക്കൃഷി, സമുദ്രോൽപന്ന കമ്പനിയായ കിങ്സ് ഇൻഫ്രയുടെ (Kings Infra) ഓഹരി വില കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കുതിച്ചത് 10 ശതമാനത്തിലധികമാണ്. ഇന്നുമാത്രം ഓഹരി വില 9.85 ശതമാനം ഉയർന്ന് 191.85
രൂപയിലെത്തി. കേരളം ആസ്ഥാനമായ പ്രമുഖ ജുവലറി ഗ്രൂപ്പായ കല്യാൺ ജുവലേഴ്സിന്‍റെ ഓഹരി വില ഇന്നലെ 4.29 ശതമാനവും ഇന്ന് 6.20 ശതമാനവുമാണ് കുതിച്ചുയർന്നത്.എന്തുകൊണ്ട് സ്വർണ – സമുദ്രോൽപന്ന കമ്പനികളുടെ ഓഹരികളുടെ വില മുന്നേറുന്നത്? ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ അനുകൂല പ്രഖ്യാപനങ്ങൾ ഊർജമാക്കിയാണ് ഓഹരിക്കുതിപ്പ്.

ഡിഗ്രി കഴിഞ്ഞവരാണോ? മില്‍മയില്‍ ജോലി നേടാം.

കോ- ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യുസേഴ്‌സ് യൂണിയന്‍ ലിമിറ്റഡ് (മില്‍മ)ക്ക് കീഴില്‍ എറണാകുളം മേഖല യൂണിയന്റെ വിവിധ യൂണിറ്റിലേക്ക് നിയമനം നടക്കുന്നു. തൃശൂര്‍, കോട്ടയം, മൂന്നാര്‍ യൂണിറ്റുകളിലാണ് ഒഴിവുള്ളത്. ഫീല്‍ഡ് സെയില്‍സ് റെപ്രസന്റേറ്റീവ് പോസ്റ്റിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരമുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷയില്ലാതെ നേരിട്ടുള്ള അഭിമുഖത്തില്‍ പങ്കെടുത്ത് ജോലി നേടാം. നിര്‍ദ്ദിഷ്ട കരാര്‍ വ്യവസ്ഥ പ്രകാരം താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്.

യോഗ്യത: കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ഡിഗ്രി. (ഇരുചക്ര വാഹന ഡ്രൈവിങ് ലൈസന്‍സും കമ്പ്യൂട്ടര്‍ നൈപുണ്യവും അഭിലഷണീയം).

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും, അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി മില്‍മയും താഴെ പറയുന്ന യൂണിറ്റുകളില്‍ / ഡയറികളില്‍ എത്തിച്ചേരേണ്ടതാണ്.

തൃശൂര്‍ യൂണിറ്റ് :30-07-2024 രാവിലെ 11 മണി. ഇന്റര്‍വ്യൂ സ്ഥലം: തൃശൂര്‍ ഡെയറി, രാമവര്‍മപുരം.

കോട്ടയം യൂണിറ്റ് :06-08-2024 രാവിലെ 11 മണിഇന്റര്‍വ്യൂ സ്ഥലം: കോട്ടയം ഡയറി, വടവാതൂര്‍.

മൂന്നാര്‍ യൂണിറ്റ് :13-08-2024 രാവിലെ 11 മണി 

ഇന്റര്‍വ്യൂ സ്ഥലം: ഡോ. വര്‍ഗീസ് കുര്യന്‍ ട്രെയിനിങ് സെന്റര്‍, മൂന്നാര്‍

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2541193, 2556863 ബന്ധപ്പെടുക.

Verified by MonsterInsights