Category: Tech
സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവനം; മസ്‌കിൻ്റെ സ്റ്റാർലിങ്കിനും ആമസോണിനും മുന്നിൽ കർശനമായ സുരക്ഷാ വ്യവസ്ഥകൾ
ഇന്ത്യയിലെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവനങ്ങൾക്ക് അംഗീകാരം നൽകുന്നതിന് മുമ്പ് ഇലോൺ മസ്‌കിൻ്റെ സ്റ്റാർലിങ്കിനും ജെഫ് ബെസോസിൻ്റെ ആമസോണിനും ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് കർശനമായ സുരക്ഷാ വ്യവസ്ഥകൾ മുന്നോട്ടുവെച്ചതായി റിപ്പോർട്ട്. ഡാറ്റാ സുരക്ഷ, കവറേജ് ഏരിയ, മറ്റ് പ്രധാന പാരാമീറ്ററുകൾ എന്നിവയുമായി ബന്ധപ്പെട്ട് രണ്ട് കമ്പനികളും എന്തെല്ലാം നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കുമെന്ന വിശദമായ വിവരങ്ങൾ രണ്ടു കമ്പനികളും കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഭാരതി എയർടെല്ലിൻ്റെ പിന്തുണയുള്ള വൺവെബിനും റിലയൻസ് ജിയോയും എസ്ഇഎസുമായുള്ള പങ്കാളിത്തത്തിനും ഇതിനകം അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നാൽ സ്റ്റാർലിങ്കിൻ്റെയും ആമസോണിൻ്റെയും അപേക്ഷകൾ അധിക സുരക്ഷാ പരിശോധനകൾക്കായി പരിഗണനയിലാണെന്നാണ് റിപ്പോർട്ട്.
യുഎസ് ആസ്ഥാനമായുള്ള സ്റ്റാർലിങ്കിനും ആമസോണിനും അടുത്തിടെ കത്തുകൾ അയച്ചിട്ടുണ്ടെന്നും അവരുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഇതിന്റെ വിശദാംശങ്ങൾ അറിയാവുന്ന ടെലകോം ഡിപ്പാർട്ട്മെൻ്റിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കോണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ‘നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കുമെന്ന സമ്മതം സമർപ്പിച്ചതിന് ശേഷം മാത്രമേ അവരുടെ അപേക്ഷകൾ പ്രോസസ്സ് ചെയ്യാൻ കഴിയൂ. കമ്പനികൾ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നായിരുന്നു’ ഉദ്യോഗസ്ഥൻ്റെ പ്രതികരണം.

സ്റ്റാർലിങ്കിൻ്റെയും ആമസോണിൻ്റെയും മറുപടിക്കായി സർക്കാർ കുറച്ച് സമയം കൂടി കാത്തിരിക്കുമെന്നും എന്നാൽ എല്ലാ സുരക്ഷാ വ്യവസ്ഥകളും അംഗീകരിക്കുന്നതുവരെ അപേക്ഷകൾ പ്രോസസ്സ് ചെയ്യില്ലെന്നും മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞതായും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ‘ഇന്ത്യയിൽ സേവനങ്ങൾ നൽകുന്നതിന് സാറ്റ്‌കോം ദാതാക്കൾ സർക്കാരിന് നൽകേണ്ട ഡാറ്റ, കവറേജ് ഏരിയ മുതലായവയുമായി ബന്ധപ്പെട്ട സുരക്ഷാ സംബന്ധിയായ വിവിധ നിബന്ധനകൾ ഉണ്ട്. എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കേണ്ടതു’ണ്ടെന്നും മൂന്നാമതൊരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അക്ഷാംശ രേഖാംശ സ്ഥാനങ്ങളിൽ മാറ്റമുണ്ടായാൽ ഏതെങ്കിലും നിലയിലുള്ള ദുരുപയോഗം തടയുന്നതിനായി സുരക്ഷാ ആവശ്യകതകൾക്കനുസരിച്ച് ടെർമിനലുകൾ ആശയവിനിമയം നിർത്തണം. തങ്ങളുടെ നിക്ഷേപകരാരും ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്ന് പ്രത്യേകിച്ച് ചൈനയിൽ നിന്നോ പാകിസ്താനിൽ നിന്നോ ഉള്ളവരല്ലെന്ന ഡിക്ലറേഷൻ സ്റ്റാർലിങ്ക് സർക്കാരിന് നൽകിയിട്ടുണ്ട്. സർക്കാർ സ്റ്റാർലിങ്കിൻ്റെ ഡിക്ലറേഷൻ അംഗീകരിച്ചുവെന്നാണ് റിപ്പോർട്ട്.

ആയിരം കിലോമീറ്റർ ദൂരത്തുള്ള കപ്പലിനെ പോലും തകർക്കും; പുതിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ
പ്രതിരോധ രംഗത്ത് കൂടുതൽ മുന്നേറ്റം ഉണ്ടാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ പുതിയ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കാൻ ഒരുങ്ങുന്നു. 1,000 കിലോമീറ്ററിലധികം ദൂരത്തിൽ സഞ്ചരിക്കുന്ന യുദ്ധക്കപ്പലുകൾ അല്ലെങ്കിൽ വിമാനവാഹിനിക്കപ്പലുകളോ ലക്ഷ്യം വെയ്ക്കാൻ സാധിക്കുന്ന തരത്തിലുള്ള മിസൈൽ ആണ് ഇന്ത്യ പരീക്ഷിക്കുന്നത്.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന മിസൈൽ വരും ദിവസങ്ങളിൽ പരീക്ഷിക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു. കപ്പലുകൾക്ക് പുറമെ തീരദേശത്തെ ലക്ഷ്യ സ്ഥാനങ്ങളിലേക്കും മിസൈൽ വിക്ഷേപിക്കാൻ സാധിക്കും.

നാവിക സേനയ്ക്കായി നിർമിക്കുന്ന മിസൈൽ ശത്രു കപ്പലുകളെ ദീർഘദൂരത്തിൽ നിന്ന് തന്നെ തകർക്കാൻ സാധിക്കും. ഇന്ത്യൻ സൈന്യത്തിന്റെ കൈവശമുള്ള മിസൈലുകളുടെ എണ്ണം കൂട്ടാനാണ് ഇന്ത്യയുടെ തീരുമാനം. ഹ്രസ്വ, ഇടത്തരം ദൂര മിസൈലുകളുടെ എണ്ണം ക്രമേണ വർധിപ്പിക്കും. സമീപകാലത്തായി, ശത്രുക്കളുമായുള്ള ഏറ്റുമുട്ടലുകളിൽ ബാലിസ്റ്റിക് മിസൈലുകളുടെ വലിയ തോതിലുള്ള ഉപയോഗം ഉണ്ടായിരുന്നു.
ചൈനയടക്കമുള്ള രാജ്യങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാനാണ് നിലവിൽ പുതിയ ആയുധ ശേഖരങ്ങൾ ഇന്ത്യ സ്വന്തമാക്കുന്നത്. എല്ലാ തരത്തിലുമുള്ള സുരക്ഷാ വെല്ലുവിളികളെയും നേരിടാൻ സജ്ജരാകേണ്ടതിനെ കുറിച്ച് ഇന്ത്യൻ സേന വിശദമായ ചർച്ചകൾ നടത്തിയുരുന്നു.
നിരവധി മിസൈലുകളും ആണവായുധങ്ങളും സ്വന്തമായുള്ള ചൈനയുമായി വടക്ക് കിഴക്കൻ അതിർത്തി പ്രദേശങ്ങളിൽ സംഘർഷങ്ങൾ ഉണ്ടാകാറുണ്ട്. ഈ വെല്ലുവിളികളെയും നേരിടുന്നതിനാണ് ഇന്ത്യ ആയുധ ശേഖരം വർധിപ്പിക്കുന്നത്.

ഇന്ത്യയിലെ സാറ്റലൈറ്റ് ഇന്റർനെറ്റ്; ജിയോയ്ക്കും എയർടെലിനും വെല്ലുവിളിയായി ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക്
സാറ്റലൈറ്റ് ബ്രോഡ്ബാൻഡിന് ഇന്ത്യയുടെ സ്‌പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ടെലികോം റെഗുലേറ്റർ ട്രായിയെ സമീപിച്ച് റിലയൻസ് കമ്മ്യൂണിക്കേഷൻസ്. ആഗോള ട്രെൻഡുകൾക്ക് അനുസൃതമായി സർക്കാർ സാറ്റലൈറ്റ് സ്‌പെക്ട്രം അനുവദിക്കുമെന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് റിലയൻസ് പോളിസി എക്സിക്യൂട്ടീവായ രവി ഗാന്ധി വെള്ളിയാഴ്ച ട്രായിയോട് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്.
സാറ്റലൈറ്റ് ബ്രോഡ്ബാൻഡിന് വേണ്ടി ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് സജീവമായി രംഗത്തുണ്ട്. നേരത്തെ ആഫ്രിക്കയിൽ കുറഞ്ഞ തുകയ്ക്ക് ഇന്റർനെറ്റ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകി പ്രാദേശിക സേവനദാതാക്കൾക്ക് സ്റ്റാർലിങ്ക് വെല്ലുവിളിയായിരുന്നു. ഇതേ രീതിയിൽ ഇന്ത്യൻ വിപണിയും പിടിക്കാനാണ് മസ്‌കിന്റെ തീരുമാനം.

ഇലോൺ മസ്‌ക് കൂടി ഇന്ത്യയിൽ എത്തിയാൽ നിലവിലെ തങ്ങളുടെ ഉപഭോക്താക്കൾ നഷ്ടമായേക്കുമെന്ന് ജിയോയും എയർടെലും ഭയപ്പെടുന്നുണ്ട്. ഇതിനിടെയാണ് സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് ലേലം ചെയ്യുന്നതിനു പകരം സ്‌പെക്ട്രം അനുവദിക്കാനായി സർക്കാർ നീക്കം നടത്തുന്നത്. സാറ്റലൈറ്റ് സേവനങ്ങൾക്കായുള്ള സ്‌പെക്ട്രം ലേലത്തെ നിരുത്സാഹപ്പെടുത്തുന്ന ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻസ് യൂണിയൻ (ITU) മാനദണ്ഡങ്ങളോടുള്ള അനുകൂല നിലപാടാണിത്.
എന്നാൽ ലേലം ഇല്ലാതാവുന്നതോടെ തങ്ങളുടെ സാധ്യത മങ്ങുന്നതായി ജിയോയും എയർടെലും വിലയിരുത്തുന്നുണ്ട്. 4 മില്യൺ ഉപഭോക്താക്കൾക്ക് ലോ-ലേറ്റൻസി ബ്രോഡ്ബാൻഡ് നൽകുന്നതിനായി സ്പേസ് എക്സിന്റെ യൂണിറ്റായ മസ്‌ക്കിന്റെ സ്റ്റാർലിങ്കിന്റെ 6,400 സജീവ ഉപഗ്രഹങ്ങൾ നിലവിൽ സജീവമാണ്. കുറഞ്ഞ ചെലവിൽ സ്റ്റാർലിങ്ക് നേരിട്ട് വിപണിയിലേക്ക് എത്തുമ്പോൾ ജിയോ പോലുള്ള സേവന ദാതാക്കൾക്കും തങ്ങളുടെ നിരക്ക് കുറയ്‌ക്കേണ്ടി വരും. ഇത് വലിയ നഷ്ടമാണ് കമ്പനികൾക്ക് ഉണ്ടാക്കുക.

IRCTC യുടെ ‘സൂപ്പർ ആപ്പ്’ ഒരുങ്ങുന്നു; പ്ലാറ്റ്‌ഫോം ടിക്കറ്റ് മുതൽ ഹോട്ടൽ ബുക്കിങ് വരെ ഒറ്റ ആപ്പിൽ
IRCTC ക്ക് പുതിയ സൂപ്പർ ആപ്പ് ഒരുങ്ങുന്നു. 2025ൽ പുതിയ ആപ്പ് പൊതുജനങ്ങൾക്കായി അവതരിപ്പിക്കും. നിലവിൽ ട്രെയിൻ ബുക്ക് ചെയ്യുന്നതിന് ഉപയോഗിക്കുന്ന ആപ്പിലെ പ്രശ്‌നങ്ങൾ ഒഴിവാക്കി ആധുനിക സംവിധാനത്തോടെയാണ് പുതിയ ആപ്പ് സജ്ജീകരിച്ചിരിക്കുന്നത്.
ആപ്പ് വഴി ഉപയോക്താക്കൾക്ക് ഒന്നിലധികം സേവനങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയും. ട്രെയിൻ ടിക്കറ്റുകൾക്ക് പുറമെ പ്ലാറ്റ്‌ഫോം ടിക്കറ്റും ട്രെയിനുകളുടെ സമയക്രമവും ഈ ആപ്പിലൂടെ അറിയാം. സന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം (CRIS) ആണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.

ട്രെയിനിലെ കാറ്ററിംഗ് സംവിധാനങ്ങളും ടൂറിസവുമായി ബന്ധപ്പെട്ട് ഹോട്ടൽ, ഹോം സ്റ്റേ ബുക്കിങിനും ആപ്പ് സഹായകരമാവും. നിലവിൽ ഉള്ള IRCTC ആപ്പിലും വെബ്‌സൈറ്റിലും റെയിൽ കണക്ട്, ഇ-കാറ്ററിംഗ് ഫുഡ് ഓൺ ട്രാക്ക്, റെയിൽവേ സഹായം, നാഷണൽ ട്രെയിൻ എൻക്വയറി തുടങ്ങിയ സംവിധാനങ്ങളുണ്ട്.
ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള അവകാശം നിലവിൽ IRCTC റെയിൽ കണക്ടിനാണ് ഉള്ളത്. 10 കോടിയിലധികം ആളുകളാണ് നിലവിൽ ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്. ആപ്പ് വഴി ഇതിനോടകം ഏകദേശം 4270 കോടി രൂപയുടെ വരുമാനമാണ് റെയിൽവേയ്ക്ക് ലഭിച്ചിരിക്കുന്നത്. പുതിയ ആപ്പ് വരുന്നതോടെ ഈ വരുമാനം കൂട്ടാൻ സാധിക്കുമെന്നാണ് ഇന്ത്യൻ റെയിൽവേ കണക്കാക്കുന്നത്.
ഐആർസിടിസിയുടെ 2023-24 സാമ്പത്തിക വർഷത്തിലെ കണക്കുകൾ പ്രകാരം 1,111.26 കോടി രൂപ അറ്റാദായവും 4,270.18 കോടി രൂപ വരുമാനവും റെയിൽവേയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ റെയിൽവേയുടെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, ഏകദേശം മൊത്തം വരുമാനത്തിന്റെ 30.33 ശതമാനവും ആപ്പ് വഴിയുള്ള ടിക്കറ്റ് ബുക്കിങിൽ നിന്നാണ്.

നിലവിൽ ടിക്കറ്റ് ഇടപാടുകൾക്കായി ഐആർസിടിസി റെയിൽ കണക്റ്റ്, ഐആർസിടിസി ഇ-കാറ്ററിംഗ് ഫുഡ് ഓൺ ട്രാക്ക്, ഫീഡ്ബാക്കിനായി റെയിൽ മദാദ്, റിസർവ് ചെയ്യാത്ത ടിക്കറ്റുകൾക്ക് യുടിഎസ്, ട്രെയിൻ ട്രാക്കിംഗിനായി നാഷണൽ ട്രെയിൻ അന്വേഷണ സംവിധാനം എന്നിങ്ങനെ വിവിധ റെയിൽവേ സേവനങ്ങൾക്കായി വിവിധ ആപ്ലിക്കേഷനുകളും വെബ്സൈറ്റുകളുമാണ് ഉപഭോക്താക്കൾ ഉപയോഗിക്കുന്നത്.
ടോക്‌സിക് പാണ്ട’ ആന്‍ഡ്രോയിഡ് ഫോണുകളെ ലക്ഷ്യമിട്ട് പുതിയ മാല്‍വെയര്‍.
ബാങ്ക് അക്കൗണ്ടുകളെ ലക്ഷ്യമിട്ടുള്ള പുതിയ മാല്‍വെയര്‍ കണ്ടെത്തി. മൊബൈല്‍ ആപ്പുകള്‍ സൈഡ് ലോഡിങ് ചെയ്യുന്നതിലൂടേയും ഗൂഗിള്‍ ക്രോം പോലുള്ള ജനപ്രിയ ആപ്പുകളുടെ വ്യാജ പതിപ്പുകളിലൂടെയും പ്രചരിക്കുന്ന ഈ മാല്‍വെയറിന് ‘ടോക്‌സിക് പാണ്ട’ എന്നാണ് പേര്. ക്ലീഫ്‌ലി ഇന്റലിജന്‍സ് എന്ന സൈബര്‍ സുരക്ഷാ സ്ഥാപനം കഴിഞ്ഞ മസമാണ് ഈ മാല്‍വെയറിനെ കണ്ടെത്തിയത്.
തെക്ക് കിഴക്കന്‍ ഏഷ്യയെ ലക്ഷ്യമിട്ടുള്ള ടിജിടോക്‌സിക് എന്ന ബാങ്കിങ് ട്രൊജനുമായി ബന്ധപ്പെട്ടാണ് ടോക്‌സിക് പാണ്ട പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍
പിന്നീട് നടത്തിയ വിശദമായ പരിശോധനയില്‍ പുതിയ മാല്‍വെയറിന്റെ കോഡില്‍ കാര്യമായ മാറ്റങ്ങളുണ്ടെന്ന് കണ്ടെത്തി.

അക്കൗണ്ട് ടേക്ക് ഓവര്‍, ഓണ്‍ ഡിവൈസ് ഫ്രോഡ് പോലുള്ള വിദ്യകള്‍ ഉപയോഗിച്ച് ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്നും പണം കൈമാറ്റം ചെയ്യുക എന്നതാണ് ടോക്‌സിക്പാണ്ടയുടെ പ്രധാന ലക്ഷ്യം. ഐഡന്റിറ്റി വെരിഫിക്കേഷനും ഓതന്റിക്കേഷനും ഒപ്പം അസാധാരണ പണക്കൈമാറ്റങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ബിഹേവിയറല്‍ ഡിറ്റക്ഷന്‍ ടെക്‌നിക്കുകളും അടങ്ങുന്ന ബാങ്കിന്റെ സുരക്ഷാ സംവിധാനങ്ങളെ മറികടക്കാന്‍ ഇതിനാവും. ആന്‍ഡ്രോയിഡ് ഫോണുകളിലെ ആക്‌സസബിലിറ്റി സേവനത്തെയാണ് ഈ മാല്‍വെയര്‍ ഉപയോഗപ്പെടുത്തുന്നത്. അതുകൊണ്ടു തന്നെ മറ്റൊരിടത്തിരുന്ന് ഫോണുകള്‍ നിയന്ത്രിക്കാന്‍ മാല്‍വെയറിന് സാധിക്കും. ഫ്രാന്‍സ്, ഇറ്റലി, പോര്‍ചുഗല്‍, ലാറ്റിനമേരിക്ക, സ്‌പെയിന്‍ ഉള്‍പ്പടെയുള്ള മേഖലകളിലായി ഇതിനകം 1500 ല്‍ ഏറെ ആന്‍ഡ്രോയിഡ് ഫോണുകളെയും 16 ബാങ്കുകളെയും ഈ മാല്‍വെയര്‍ ബാധിച്ചിട്ടുണ്ടെന്നാണ് ക്ലീഫ്‌ലി ഇന്റലിജന്‍സ് പറയുന്നത്. ആരാണ് മാല്‍വെയറിന് പിന്നിലെന്ന് വ്യക്തമല്ല. ചൈനയില്‍ നിന്ണ് ഇത് നിയന്ത്രിക്കപ്പെടുന്നതെന്നാണ് വിവരം.

അണ്‍ലിമിറ്റഡ് 5ജി കിട്ടുന്ന ജിയോയുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാന്‍, കൂടുതലറിയാം.
ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയതോടെ മൊബൈല്‍ റീച്ചാര്‍ജുകള്‍ക്ക് ചെലവേറിയിരിക്കുകയാണ്. നിരക്കുകള്‍ വര്‍ധിപ്പിച്ചെങ്കിലും നിലവില്‍ മറ്റ കമ്പനികളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലുള്ള പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നത് ജിയോ തന്നെയാണ്. എന്നാല്‍ അണ്‍ലിമിറ്റഡ് 5ജി പ്ലാനുകള്‍ ജിയോ പരിഷ്‌കരിച്ചു. നേരത്തെ 239 രൂപയോ അതിന് മുകളിലോ ഉള്ള റീച്ചാര്‍ജുകള്‍ക്കൊപ്പം അണ്‍ലിമിറ്റഡ് 5ജി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ 2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകള്‍ക്കൊപ്പം മാത്രമായി അത് ചുരുങ്ങി.
ജിയോയുടെ പ്ലാനുകളുടെ പട്ടികയില്‍ 5ജി അണ്‍ലിമിറ്റഡ് ഡാറ്റ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പ്ലാന്‍ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഓഗസ്റ്റില്‍ അവതരിപ്പിച്ച 198 രൂപയുടെ പ്ലാന്‍ ആണിത്. ജിയോയുടെ മാത്രമല്ല ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ കുറഞ്ഞ നിരക്കിലുള്ള 5ജി അണ്‍ലിമിറ്റഡ് പ്ലാനും ഇത് തന്നെ.

14 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ പ്രതിദിനം 2 ജിബി 4ജി ഡാറ്റ ലഭിക്കും. ഒപ്പം അണ്‍ലിമിറ്റഡ് കോളിങ് സൗകര്യവും ദിവസേന 100 എസ്എംഎസും ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് സബ്സ്‌ക്രിപ്ഷനുകളും ഉപയോഗിക്കാം. വാലിഡിറ്റി കുറവാണെങ്കിലും അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഉപയോഗിക്കാനാകുമെന്നതാണ് ഈ പ്ലാനിന്റെ സവശേഷത. അത്യാവശ്യ ഘട്ടങ്ങളില്‍ അതിവേഗ കണക്ടിവിറ്റി ആവശ്യങ്ങള്‍ക്കുള്‍പ്പടെ ഈ റീച്ചാര്‍ജ് പ്രയോജനപ്പെടുത്താനാവും
349 രൂപയുടേതാണ് അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കുന്ന ജിയോയുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രതിമാസ പ്ലാന്‍. 28 ദിവസം ആണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 198 രൂപയ്ക്ക് ഒരു മാസം രണ്ട് തവണ റീച്ചാര്‍ജ് ചെയ്താല്‍ 396 രൂപയാണ് ചെലവാകുക. 28 ദിവസത്തേക്ക് 349 രൂപയുടെ പ്ലാന്‍ തന്നെയാണ് ലാഭകരം.

മൈ ജിയോ ആപ്പില്‍ നിന്നും മറ്റ് റീച്ചാര്‍ജ് പ്ലാറ്റ്ഫോമുകളില്‍ നിന്നും 198 രൂപയുടെ റീച്ചാര്‍ജ് ചെയ്യാം. ഗൂഗിള്‍ പ്ലേയിലും, പേടിഎമ്മിലുമെല്ലാം റീച്ചാര്‍അധിക തുക ഈടാക്കുന്നുണ്ട്. മൈ ജിയോ ആപ്പില്‍ നിന്ന് നേരിട്ട് റീച്ചാര്‍ജ് ചെയ്താല്‍ അധിക തുക നല്‍കേണ്ടിവരില്ല.
സിംകാര്‍ഡില്ലാതെ സന്ദേശമയക്കാം, ഫോണ്‍ വിളിക്കാം; സ്വകാര്യകമ്പനികളോട് ഏറ്റുമുട്ടാന്‍ ബിഎസ്എന്‍എല്‍.
പുതിയ ലോഗോയും മുദ്രാവാക്യവും അവതരിപ്പിച്ച് അടിമുടി മാറ്റത്തിനൊരുങ്ങി പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്‍. രാജ്യവ്യാപകമായി അതിവേഗം 4ജി വിന്യസിച്ചുകൊണ്ടിരിക്കുന്ന ബിഎസ്എന്‍എല്‍, ഇപ്പോള്‍ ടെലികോം രംഗത്ത് സ്വകാര്യ കമ്പനികളോട് മത്സരിക്കാനുള്ള ശ്രമത്തിലാണ്. 4ജിയ്ക്ക് പിന്നാലെ അധികം വൈകാതെ 5ജിയും ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെയാണ് സിം കാര്‍ഡിന്റെ സഹായമില്ലാതെ ഉപകരണങ്ങള്‍ തമ്മില്‍ ആശയവിനിമയ ബന്ധം സാധ്യമാക്കുന്ന പുതിയ സേവനം
കമ്പനി പരീക്ഷിക്കുന്നത്.’ഡയറക്ട് ടു ഡിവൈസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സാങ്കേതിക വിദ്യ ഉപഗ്രഹ ഭൗമ മൊബൈല്‍ നെറ്റ് വര്‍ക്കുകളെ ഒന്നിപ്പിച്ച് തടസമില്ലാത്തതവും ആശ്രയിക്കാനാവുന്നതുമായ കണക്ടിവിറ്റി നല്‍കാന്‍ സാധിക്കുന്നതാണെന്ന് ബിഎസ്എന്‍എല്‍ പറയുന്നു. ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസില്‍ ഉപഗ്രഹാധിഷ്ടിത ടു-വേ മെസേജിങ് സേവനം പ്രദര്‍ശിപ്പിച്ച വിയാസാറ്റുമായി സഹകരിച്ചാണ് ഡയറക്ട് ടു ഡിവൈസ് എന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചത്.നോണ്‍ ടെറസ്ട്രിയല്‍ നെറ്റ് വര്‍ക്ക് (എന്‍ടിഎന്‍) കണക്ടിവിറ്റിയുള്ള ഒരു വാണിജ്യ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ചാണ് ബിഎസ്എന്‍എല്‍ ഈ സാങ്കേതിക പരീക്ഷിച്ചത്. ഐഫോണിലും ഫ്‌ളാഗ്ഷിപ്പ് ആന്‍ഡ്രോയിഡ് ഫോണുകളിലുമുള്ള സാറ്റലൈറ്റ് മെസേജിങ് പോലെ അടിയന്തിര സാഹചര്യങ്ങളിലും ദുരന്തമുഖങ്ങളിലും കരയിലോ കടലിലോ ആകാശത്തോ നിന്ന് സന്ദേശമയക്കാന്‍ ഡയറക്ട് ടു ഡിവൈസ് സംവിധാനത്തിലൂടെ സാധിക്കും.

നിലവിലുള്ള സെല്ലുലാര്‍ നെറ്റ് വര്‍ക്ക് ഉപയോഗപ്പെടുത്തി അവയെ ഉപഗ്രങ്ങളുമായി ബന്ധിപ്പിക്കുകയാണ് ഡയറക്ട് ടു ഡിവൈസ് സാങ്കേതികവിദ്യ ചെയ്യുന്നത്. ഇതുവഴി ബഹിരാകാശത്തെ മൊബൈല്‍ ടവറുകള്‍ പോലെ ഉപഗ്രഹങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവും.ബിഎസ്എന്‍എലിനെ കൂടാതെ സ്വകാര്യ കമ്പനികളായ എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവരും ഉപഗ്രഹ കണക്ടിവിറ്റി സേവനങ്ങള്‍ക്കായുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.എന്നാല്‍ ഇതിനകം ആയിരക്കണക്കിന് ഉപഗ്രഹങ്ങള്‍ ഭ്രമണ പഥത്തില്‍ എത്തിച്ച ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഈ രംഗത്ത് വലിയ വെല്ലുവിളിയായുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്റ്റാര്‍ലിങ്ക് ഇതിനകം ഉപഗ്രഹ കണക്ടിവിറ്റി എത്തിച്ചുകഴിഞ്ഞു.
അതേസമയം ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തിന് ലേലത്തിലൂടെ സ്‌പെക്ട്രം അനുവദിക്കണമെന്ന റിലയന്‍സ് ജിയോ മേധാവി അംബാനിയുടേയും എയര്‍ടെല്‍ മേധാവി സുനില്‍ ഭാര്‍തി മിത്തലിന്റേയും നിലപാടിനെ എതിര്‍ത്ത് ഇലോണ്‍ മസ്‌ക് രംഗത്തുവന്നിരുന്നു. ഇന്ത്യയില്‍ ഇതുവരെ സ്റ്റാര്‍ലിങ്കിന് അനുമതി നല്‍കിയിട്ടില്ല.

പക്ഷപാതവും കൃത്യതയില്ലായ്മയും’; വിക്കിപീഡിയക്കെതിരെ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍
പക്ഷപാതങ്ങളും കൃത്യതയില്ലായ്മയും ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഗവണ്‍മെന്റ് വിക്കിപീഡിയയ്ക്ക് ഔദ്യോഗിക അറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. ഭാഗികമോ തെറ്റായതോ ആയ ഉള്ളടക്കത്തിന്റെ പേരില്‍ വിക്കിപീഡിയയ്‌ക്കെതിരെ നിരവധി പരാതികള്‍ ഉയരുന്നുണ്ട്. പരാതികള്‍ വര്‍ധിച്ചതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.
മുന്‍കൂര്‍ കോടതി ഉത്തരവ് പാലിക്കുന്നില്ലെന്ന് ആരോപിച്ച് എഎന്‍ഐ (ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണല്‍) പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി അടുത്തിടെ വിക്കിപീഡിയയ്ക്ക് നോട്ടീസ് അയച്ചിരുന്നു. വിക്കിപീഡിയ പേജില്‍ അപകീര്‍ത്തികരമായ തിരുത്തലുകള്‍ വരുത്തിയതിനെ തുടര്‍ന്ന് ഉപയോക്തൃ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ എഎന്‍ഐ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതിയുടെ സമയപരിധി പാലിക്കുന്നതില്‍ പ്ലാറ്റ്ഫോം പരാജയപ്പെടുകയായിരുന്നു.

ഫ്രീ എന്‍സൈക്ലോപീഡിയയെന്നാണ് വിക്കിപീഡിയയുടെ അവകാശം. വിക്കീപിഡയയുടെ വളണ്ടിയര്‍മാര്‍ക്ക് അതില്‍ പുതിയ പേജുകള്‍ കൂട്ടിച്ചേര്‍ക്കാനും നിലവിലുള്ള ഉള്ളടക്കം തിരുത്താനും സാധിക്കും. വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണെന്ന് അവകാശപ്പെടുന്നത് വിഷമകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം, ഇതേ വിഷയത്തില്‍ പ്രത്യേക വാദം കേള്‍ക്കുമ്പോള്‍, തിരുത്തലുകള്‍ വരുത്തിയ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ തടഞ്ഞുവച്ചതിന് വിക്കിപീഡിയയ്ക്ക് ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരുന്നു.

വീട്ടിലിരുന്ന് ജോലി ചെയ്യാം’; പരസ്യത്തില്‍ പണി കിട്ടാതെ നോക്കണം, മുന്നറിയിപ്പുമായി കേരള പൊലീസ്
വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന ജോലിവാഗ്ദാനവുമായി ഇറങ്ങിയിരിക്കുന്ന വ്യാജന്മാരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വീട്ടിലിരുന്ന് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് പണം സമ്പാദിക്കാം എന്ന സന്ദേശത്തോടെ വരുന്ന തട്ടിപ്പിനെതിരെയാണ് കേരള പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ മുന്നറിയിപ്പ് തന്നിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
ഇന്നത്തെ കാലത്ത് ജോലി ചെയ്ത് സ്വന്തമായി പണം സമ്പാദിക്കുക എന്നത് പ്രായലിംഗവ്യത്യാസമില്ലാതെ ഏവരുടെയും ആഗ്രഹമാണ്. അപ്പോള്‍ വീട്ടില്‍ ഇരുന്നുതന്നെ പണം സമ്പാദിക്കാനുള്ള അവസരം ലഭിച്ചാലോ!

ഇങ്ങനെ വീട്ടിലിരുന്ന് പണം നേടാമെന്ന ജോലിവാഗ്ദാനങ്ങള്‍ മിക്കപ്പോഴും തട്ടിപ്പാകും. അങ്ങനെയൊരു തട്ടിപ്പാണ് വീട്ടിലിരുന്ന് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് പണം സമ്പാദിക്കാം എന്നത്. സുഹൃത്തുക്കളില്‍നിന്നോ അജ്ഞാത നമ്പറില്‍ നിന്നോ ആകാം ഇത്തരം സാമ്പത്തിക തട്ടിപ്പിന് തുടക്കം കുറിക്കുന്ന ലിങ്ക് ലഭിക്കുക. ഈ ലിങ്കിലൂടെ വെബ്‌സൈറ്റില്‍ കയറുമ്പോള്‍ യൂസര്‍ അക്കൗണ്ട് തുടങ്ങാന്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് ചില മൊബൈല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കും. ഈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ യൂസര്‍ അക്കൗണ്ടില്‍ തുക ലഭിച്ചതായി കാണാം. കൂടുതല്‍ പണം സമ്പാദിക്കാനായി കൂടുതല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും അതിന് ഒരു നിശ്ചിക തുക ഡെപ്പോസിറ്റ് ചെയ്യണമെന്നും ആവശ്യപ്പെടുന്നു. ഓരോ ഘട്ടം കഴിയുമ്പോഴും വ്യാജ വെബ്‌സൈറ്റിലെ അക്കൗണ്ടില്‍ തുക വര്‍ദ്ധിക്കുന്നതായി കാണാം. കൂടാതെ ഈ വെബ്‌സൈറ്റിന്റെ ലിങ്ക് കൂടുതല്‍ ആളുകള്‍ക്ക് അയച്ചുനല്‍കിയാല്‍ കൂടുതല്‍ വരുമാനം വര്‍ദ്ധിക്കുമെന്ന വാഗ്ദാനവും കിട്ടും.

അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ കഴിയാതെ വരുമ്പോള്‍ മാത്രമാണ് വഞ്ചിക്കപ്പെട്ടെന്നു നിങ്ങള്‍ മനസ്സിലാക്കുക. അപ്പോഴേയ്ക്കും ഈ ലിങ്കിലൂടെ കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരകളായിട്ടുണ്ടാകും. ഇത്തരം തട്ടിപ്പുകള്‍ തിരിച്ചറിഞ്ഞ് ജാഗ്രത പുലര്‍ത്തുക. ഓര്‍ക്കുക, എളുപ്പവഴിയിലൂടെ പണം സമ്പാദിക്കാനുള്ള വഴികള്‍ തട്ടിപ്പിലേക്കുള്ള വഴികളായിരിക്കും. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം 1930 എന്ന നമ്പറില്‍ വിവരമറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയോ വേണം.
