അനീമിയ മുക്ത കേരളത്തിന് കൂട്ടായ പ്രയത്നം ആവശ്യം

വിവ കേരളത്തിന് കളക്ടർമാരുടെ ഏകോപനം ഉറപ്പാക്കാൻ യോഗം

അനീമിയ മുക്ത കേരളത്തിന് കൂട്ടായ പ്രയത്നം ആവശ്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ ലക്ഷ്യം കൈവരിക്കാൻ വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം കാമ്പയിനിലൂടെ 15 മുതൽ 59 വയസുവരെയുള്ള സ്ത്രീകളിൽ അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു. ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സംസ്ഥാനതലജില്ലാതല സമിതികൾ രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരംഇടുക്കിപാലക്കാട്വയനാട്കാസർഗോഡ് ജില്ലകളിൽ പരിശീലനം അന്തിമഘട്ടത്തിലാണ്. മറ്റ് ജില്ലകളിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ജില്ലാതലത്തിൽ കളക്ടർമാർ ശക്തമായ നേതൃത്വം ഏറ്റെടുക്കേണ്ടതാണ്. ജില്ലാതലത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനം ആസൂത്രണം ചെയ്യേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു. വിവ കേരളം കാമ്പയിന്റെ ഭാഗമായി ജില്ലാ കളക്ടർമാർ ഉൾപ്പെടെയുള്ളവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് സംസ്ഥാനതല സമിതിയുടെ ചെയർമാൻ. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിവനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തുടങ്ങിയവർ അംഗങ്ങളാണ്. ജില്ലാതല സമിതിയിൽ ജില്ലാകളക്ടർമാരാണ് ചെയർമാൻ. ജില്ലാതലത്തിൽ അനീമിയ പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസർമാർ നേതൃത്വം നൽകുന്ന ജില്ലാതല ഇപ്ലിമെന്റേഷൻ കമ്മിറ്റിയുമുണ്ട്. എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ നേതൃത്വം നൽകുന്ന സ്റ്റേറ്റ് വർക്കിംഗ് ഗ്രൂപ്പും പ്രവർത്തിക്കും.

മുഖ്യമന്ത്രി സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്ന ജില്ലകളിലെ ഗുണഭോക്താക്കളുടെ വിവരങ്ങൾ ഫീൽഡ് ഹെൽത്ത് വർക്കർമാരുടെ സഹായത്തോടെ ശേഖരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സ്‌കൂൾ ഹെൽത്ത് പ്രോഗ്രാം മുഖേന ലിംഗഭേദമില്ലാതെ നടപ്പിലാക്കും. കാമ്പയിനിൽ ആദിവാസി മേഖലയ്ക്ക് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. വിവിധ ആദിവാസി കോളനികളിൽ പോയി ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ നടത്താനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ജില്ലകളിൽ എൻജിഒകളുടെ സഹകരണം ഉറപ്പാക്കും. തുടർ ചികിത്സയ്ക്കായി ഡേറ്റ കൃത്യമായി ശേഖരിക്കണം. പരിശോധിക്കുമ്പോൾ അപ്പോൾ തന്നെ വിവിരങ്ങൾ അപ് ലോഡ് ചെയ്യാൻ നിർദേശം നൽകി. ജില്ലകൾക്ക് സഹായം ആവശ്യമാണെങ്കിൽ മെഡിക്കൽ കോളേജുകളെ സമീപിക്കാവുന്നതാണ്. ഓരോ വകുപ്പുകളും ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച് ഗൈഡ്‌ലൈൻസ്‌ പുറത്തിറക്കുന്നതാണ്.

ആരോഗ്യ വകുപ്പ് ഡയറക്ടർമെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർജില്ലാ കളക്ടർമാർജില്ലാ മെഡിക്കൽ ഓഫീസർമാർആരോഗ്യ വകുപ്പ്വനിതാ ശിശുവികസന വകുപ്പ്ആയുഷ് വകുപ്പ്തദ്ദേശ സ്വയംഭരണ വകുപ്പ്ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഫെബ്രുവരി 1 മുതൽ ഹോട്ടലുകളിൽ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പുള്ള സ്ലിപ്പോ സ്റ്റിക്കറോ പതിക്കണം

തിരുവനന്തപുരം: ഫെബ്രുവരി ഒന്നുമുതല്‍ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ശുചിത്വവും ഹെല്‍ത്ത് കാര്‍ഡും പരിശോധിക്കുന്നതാണ്.

സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകളും പ്രവര്‍ത്തനങ്ങളും ശക്തമാക്കും. പോരായ്മകള്‍ കണ്ടെത്തുന്നവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.

വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്കെതിരേയും കൈവശം വയ്ക്കുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കുന്നതാണ്. ലഭിക്കുന്ന മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ സൂക്ഷിക്കണ്ടതാണ്. അടപ്പിച്ച സ്ഥാപനങ്ങള്‍ തുറന്നുകൊടുക്കുമ്പോള്‍ മറ്റ് ന്യൂനതകള്‍ പരിഹരിക്കുന്നതിനോടൊപ്പം ജീവനക്കാര്‍ എല്ലാവരും 2 ആഴ്ചയ്ക്കകം ഭക്ഷ്യ സുരക്ഷാ പരീശീലനം നേടണമെന്നും തുറന്ന ശേഷം ഒരു മാസത്തിനകം ഹൈജീന്‍ റേറ്റിംഗിനായി രജിസ്റ്റര്‍ ചെയ്യുമെന്നുമുള്ള സത്യപ്രസ്താവന ഹാജരാക്കേണ്ടി വരും.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്‌സലുകള്‍ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഫെബ്രുവരി ഒന്നുമുതല്‍ ഇത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കിയിരിക്കണം.

ചില ഭക്ഷണങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ ഉപയോഗിച്ചില്ലെങ്കില്‍ അതിലൂടെ ഭക്ഷ്യ വിഷബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് ഷവര്‍മ മാര്‍ഗനിര്‍ദേശം നിലവിലുണ്ട്. പച്ചമുട്ടകൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചിട്ടുമുണ്ട്. ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പാഴ്‌സലില്‍ പറഞ്ഞിരിക്കുന്ന സമയം കഴിഞ്ഞാല്‍ ആ ഭക്ഷണം കഴിക്കാന്‍ പാടില്ല.

വിജയവഴിയിൽ ബ്ലാസ്റ്റേഴ്സ്; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്ത് കേരളം മൂന്നാം സ്ഥാനത്തേക്ക്

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്. ആദ്യപകുതിയിലെ രണ്ട് മിനുറ്റിനിടെ ദിമിത്രിയോസ് ഡയമന്‍റക്കോസ് നേടിയ ഇരട്ട ഗോളിലാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. 42, 44 മിനുറ്റുകളില്‍ അരിന്ദത്തിന്‍റെ മതില്‍ ഭേദിച്ച് ദിമിത്രിയോസ് ഡയമന്‍റക്കോസ് ആദ്യപകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സുപ്രധാനമായ 2-0ന്‍റെ ലീഡ് താലത്തില്‍ സമ്മാനിച്ചു.

പ്പോസ്‌തൊലോസ് ജിയാന്നുവിനെയും ദിമിത്രിയോസ് ഡയമന്‍റക്കോസിനേയും ആക്രമണത്തിന് നിയോഗിച്ച് 4-2-2 ശൈലിയിലാണ് ഇവാന്‍ വുകോമനോവിച്ച് അണിനിരത്തിയത്. ബ്രൈസ് മിറണ്ടയുടെ അസിസ്റ്റിലായിരുന്നു ആദ്യ ഗോളെങ്കില്‍ അഡ്രിയാന്‍ ലൂണയാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്.

മത്സരത്തിന്‍റെ നിയന്ത്രണം പൂര്‍ണമായും കാല്‍ക്കലാക്കിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാംപകുതിയിലും ആവേശം ചോരാതെ മൈതാനത്തെ ത്രസിപ്പിച്ചു. ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരായ മത്സരത്തില്‍ നിര്‍ണായക ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാംസ്ഥാനത്തേക്ക് ഉയര്‍ന്നു.

 

ഇലഞ്ഞി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ഐ പി ആർ സെമിനാർ

ഇലഞ്ഞി വിസാറ്റ് എൻജിനീയറിങ് കോളേജിലെ IEEE സ്റ്റുഡൻസ് ബ്രാഞ്ചും ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെന്റും സംയുക്തമായി “ഇന്റലക്ചൽ പ്രോപ്പർട്ടി റൈറ്റ്സ് ആൻഡ് പേറ്റന്റ് ആൻഡ് ഡിസൈൻ ഫൈലിങ്ങ്” എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി ഒരു സെമിനാർ 30/01/2023 തിങ്കളാഴ്ച കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. വിസാറ്റ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അനൂപ് കെ ജെ അധ്യക്ഷനായ ഉദ്ഘാടന ചടങ്ങിനു ശേഷം ഇന്ത്യൻ പേറ്റന്റ് ഓഫീസ് ചെന്നൈയിൽ നിന്ന് എത്തിയ ഡെപ്യൂട്ടി കൺട്രോളർ ഓഫ് പേറ്റന്റ് ആൻഡ് ഡിസൈൻ ശ്രീ അനൂപ് കെ ജോയ് കുട്ടികൾക്കായി പേറ്റന്റ് ആൻഡ് ഡിസൈൻ എന്ന വിഷയത്തിൽ ക്ലാസെടുത്തു. ചടങ്ങിൽ വിസാറ്റ് ഗ്രൂപ്പ് ഓഫ് കോളേജ് ഡയറക്ടർ റിട്ടേർഡ് വിങ്ങ് കമാണ്ടർ പ്രമോദ് നായർ, രജിസ്ട്രാർ പ്രൊഫസർ സുബിൻ പി എസ്, പി ആർ ഓ ഷാജി ആറ്റുപുറം, ഡീന്മാരായ ലഫ്റ്റനന്റ്‌ ഡോക്ടർ സുഭാഷ് ടി ഡി, പ്രൊഫസർ ബിന്ദു ഏലിയാസ്, കോഡിനേറ്റർ അസിസ്റ്റന്റ് പ്രൊഫസർ ഹിമ കെ മുതലായവർ പങ്കെടുത്തു. ക്ലാസിന്റെ അവസാനം നടന്ന ചോദ്യോത്തരവേള തികച്ചും സജീവമായിരുന്നു.

ഐ പി ആർ പേറ്റന്റ് ആൻഡ് ഡിസൈൻ എന്ന വിഷയത്തിൽ ക്ലാസ്സെടുത്ത ഡെപ്യൂട്ടി കൺട്രോളർ ഓഫ് പേറ്റന്റ് ആൻഡ് ഡിസൈൻ അനൂപ് കെ ജോയ്ക്ക് കോളേജ് പ്രിൻസിപ്പൽ ഉപഹാരം നൽകുന്നു

രാജ്യത്ത് ആദ്യം കോവിഡ് ബാധിച്ച മലയാളി പെൺകുട്ടി മൂന്നു വർഷത്തിനുശേഷം ചൈനയിലേക്ക്

ഇന്ത്യയില്‍ ആദ്യം കോവിഡ് ബാധിച്ച തൃശൂര്‍ സ്വദേശിനി മൂന്നു വർഷത്തിനുശേഷം പുതിയ സ്വപ്നങ്ങളുമായി ചൈനയിലേക്ക്. കോവിഡിനു ശേഷം എംബിബിഎസ് പഠനം പൂര്‍ത്തിയാക്കാൻ വേണ്ടിയാണ് അടുത്തമാസം പുറപ്പെടുക.

കോവിഡ് മഹാമാരിയെ തുടർന്ന് 2020 ജനുവരി 23നാണ് മതിലകം സ്വദേശിനിയായ എംബിബിഎസ് വിദ്യാര്‍ഥിനി ചൈനയില്‍നിന്നെത്തിയത്. പിന്നീട് ക്വാറന്റീനിൽ കഴിയവെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ രാജ്യത്ത് ആദ്യം കോവിഡ് ബാധിച്ചയാള്‍ ആയിമാറി.

സര്‍ക്കാര്‍ തീരുമാനപ്രകാരം വിദഗ്ധചികിത്സക്കായി 31ന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രോഗമുക്തിക്ക് ശേഷം മൂന്നുവര്‍ഷവും ഓണ്‍ലൈന്‍വഴിയായിരുന്നു പഠനം. പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്കാണ് അടുത്തമാസം ചൈനയിലേക്ക് പോകുന്നത്.

 

Как делать Ставки На Спорт В Букмекерских Конторах Правильно%3A Советы%2C Стратегии Для Начинающи

Как делать Ставки На Спорт В Букмекерских Конторах Правильно%3A Советы%2C Стратегии Для Начинающих Что Нужно знать…

ഇന്ത്യയിൽ ഫിൻടെക്ക് സംരംഭങ്ങൾ വളരുന്നു; 2023 ൽ ഉറ്റുനോക്കേണ്ട അഞ്ച് കമ്പനികൾ

പുതിയൊരു വർഷത്തിലേക്ക് നാം കാലെടുത്തു വെച്ചിരിക്കുകയാണ്. ഇന്ത്യയുടെ സാമ്പത്തിക രം​ഗത്തും വലിയ മാറ്റങ്ങൾ പ്രകടമാകാൻ പോകുന്ന വർഷമാണിത്. അതിലൊന്നാണ് ഫിൻടെക്ക് (Fintech) കമ്പനികളുടെ വളർച്ച. ഫിനാൻഷ്യൽ ടെക്നോളജി (Financial Technology) എന്നതിന്റെ ചുരുക്ക രൂപമാണ് ഫിൻടെക്ക്. പേര് പോലെ തന്നെ പൂർണമായും സാങ്കേതികവിദ്യയെ ആശ്രയിച്ചുകൊണ്ട് സാമ്പത്തിക സേവനങ്ങൾ നൽകുന്ന കമ്പനികളാണിവ. ബാങ്കിങ്ങിന് പുറമേ, നിക്ഷേപങ്ങൾ നടത്താനും, ചെറിയ ലോണുകൾ എടുക്കാനും, ഇൻഷുറൻസുകൾ ലഭ്യമാക്കാനും മറ്റുമായി ഒരുപാട് ഫിൻടെക്ക് കമ്പനികൾ നിലവിലുണ്ട്.

11 വർഷങ്ങൾക്ക് മുൻപാണ് എം സ്വൈപ് ടെക്നോളജീസ് പ്രവർത്തനം ആരംഭിച്ചത്. ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകളിലാണ് എംഎസ്വൈപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവിൽ ഒരു ദശലക്ഷം വ്യാപാരികൾ എം സ്വൈപ്പിന്റെ ക്യുആർ കോഡ് വഴിയുള്ള പണമിടപാടുകളെ ആശ്രയിക്കുന്നതായി കമ്പനി സിഇഒ കേതൻ പട്ടേൽ ഫോബ്സ് ഇന്ത്യയോട് പറഞ്ഞു. വ്യാപാരികൾക്ക് പണമിടപാടുകളെക്കുറിച്ചുള്ള വോയ്സ് നോട്ടിഫിക്കേഷൻ ലഭ്യമാക്കുന്ന Mswipe Boombox എന്ന സ്വന്തം സൗണ്ട്‌ബോക്‌സും കമ്പനി വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഈ വർഷം കമ്പനിയുടെ വരുമാനം 70 ശതമാനം വർധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കേതൻ പട്ടേൽ പറഞ്ഞു.

“ഞങ്ങളെ ആശ്രയിക്കുന്ന വ്യാപാരികളുടെ ബിസിനസ് വർദ്ധിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ആത്യന്തിക ലക്ഷ്യം” പട്ടേൽ പറഞ്ഞു. വ്യാപാരികൾക്ക് കാർഡ് പേയ്‌മെന്റുകൾ സ്വീകരിക്കാനും ഡൈനാമിക് ക്യുആർ കോഡുകൾ സൃഷ്‌ടിക്കാനും സാധിക്കുന്ന തരത്തിലുള്ള ‘ദുക്കാൻ കാ ഫോൺ’ എന്ന ഓൾ-ഇൻ-വൺ മൊബൈൽ ഫോൺ വിപണിയിലെത്തിക്കാനും എം സ്വൈപ് ആലോചിക്കുന്നുണ്ട്. 8,000 രൂപ ആയിരിക്കും ഇതിന്റെ വില. ചെറിയ പട്ടണങ്ങളിലെ കടകൾ സന്ദർശിച്ചപ്പോളാണ് ഈ ആശയം മനസിൽ തോന്നിയതെന്നും പട്ടേൽ പറയുന്നു. അവിടങ്ങളിൽ കടയുടമകൾ സാധാരണയായി, ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോകാറുണ്ട്. ആ സമയത്ത് ഒരു സഹായി അവിടെ ഉണ്ടാകും. ഇയാൾക്ക് ക്യുആർ-കോഡ് അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകൾ എങ്ങനെ സ്വീകരിക്കണമെന്ന് അറിയണമെന്നില്ല. ഈ ഫോൺ അതിനെല്ലാമുള്ള ഉത്തരമാകുമെന്നും പട്ടേൽ പറഞ്ഞു. ദീർഘകാലാടിസ്ഥാനത്തിൽ, ചെറുകിട വ്യാപാരികളെ കേന്ദ്രീകരിച്ചുള്ള ഒരു ഡിജിറ്റൽ ബാങ്കായി എംഎസ്വൈപ്പ് മാറുമെന്നും പട്ടേൽ കൂട്ടിച്ചേർത്തു.

ബാ​​ഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആക്സിയോ ഒരു നോൺ-ബാങ്കിംഗ് വായ്പാ ദാതാവാണ്. കൃത്യമായ മാനദണ്ഡങ്ങളുടെയും യോഗ്യതയുടെ അടിസ്ഥാനത്തിൽ വേ​ഗത്തിൽ വായ്പ ലഭ്യമാക്കുന്നതിനാണ് കമ്പനി ശ്രമിക്കുന്നത്. 6 ദശലക്ഷം ഉപഭോക്താക്കളാണ് നിലവിൽ കമ്പനിക്ക് ഉള്ളത്. ഓരോ മാസവും ലക്ഷക്കണക്കിന് ഉപഭോക്താക്കൾ വന്നു കൊണ്ടേയിരിക്കുന്നു. ഈ സാമ്പത്തിക വർഷം 8 ദശലക്ഷം ഉപഭോക്താക്കളെ നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിൽ ഇന്ത്യയിൽ ഏകദേശം 150 ദശലക്ഷം ആളുകൾ ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ യുപിഐ ഉപയോഗിക്കുന്ന 250 ദശലക്ഷത്തിലധികം ആളുകളുണ്ട്. ക്രെഡിറ്റ് കാർഡ് ഉടമകളുടെ എണ്ണം ഏകദേശം 30 ദശലക്ഷമാണ്. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ, ഓൺലൈൻ ഷോപ്പിങ്ങ് നടത്തുന്നവരുടെ എണ്ണം 250 ദശലക്ഷമോ അതിൽ കൂടുതലോ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രെഡിറ്റ് കാർഡ് ഉടമകളുടെ എണ്ണം 60 ദശലക്ഷത്തിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നു. ക്രെഡിറ്റ് കാർഡുകൾ ഇല്ലാത്ത, എന്നാൽ അവരുടെ ഷോപ്പിങ്ങ് നടത്താൻ പണം ആവശ്യമുള്ള 200 ദശലക്ഷത്തോളം ഡിജിറ്റൽ ഉപയോക്താക്കളെയാണ് ആക്സിയോ ഈ വർഷം ലക്ഷ്യം വെയ്ക്കുന്നത്.

ഉഗ്രൻ റൈഡിന് ഒരുങ്ങിക്കൊള്ളൂ; 26 വർഷത്തിനുശേഷം യമഹ ആർഎക്സ് 100 തിരികെ വരുന്നു

 

ഗാന്ധിസ്മരണയിൽ രാജ്യം; 75–ാം രക്തസാക്ഷിത്വ ദിനത്തിൽ പ്രണാമം അർപ്പിച്ച് നേതാക്കൾ

ന്യൂഡൽഹി: ഹാത്മ ഗാന്ധിയുടെ 75–ാം രക്തസാക്ഷിത്വ ദിന സ്മരണയിൽ രാജ്യം. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം ബിർല, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉൾപ്പെടെയുള്ളവർ അനുസ്മരിച്ചു. ബാപ്പുവിനെ വണങ്ങുകയും അദ്ദേഹത്തിന്റെ അഗാധമായ ചിന്തകൾ അനുസ്മരിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ അനുസ്മരണ ചടങ്ങുകൾ നടന്നു. ഇന്ദിരാ ഭവനിൽ നടന്ന ചടങ്ങിൽ എകെ ആന്റണി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. തദ്ദേശീയതയുടെയും സ്വാശ്രയത്വത്തിന്റെയും പാതയിലൂടെ സഞ്ചരിച്ച് രാജ്യത്തെ സ്വാശ്രയമാക്കാൻ പ്രചോദിപ്പിച്ച മഹാത്മാഗാന്ധിജിയെ അനുസ്മരിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു.

ലോകസമാധാനത്തിനായി മഹാത്മാഗാന്ധി കാണിച്ചുതന്ന പാത ഇന്നും പ്രസക്തമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ‘സ്നേഹത്തോടെയും സാഹോദര്യത്തോടെയും ജീവിക്കാനും സത്യത്തിനുവേണ്ടി പോരാടാനും ബാപ്പു രാജ്യത്തെ മുഴുവൻ പഠിപ്പിച്ചു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ അദ്ദേഹത്തിന് അഭിവാദ്യം അർപ്പിക്കുന്നു’ രാഹുല്‍ ഗാന്ധി കുറിച്ചു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ആഗോളതല അംഗീകാരം; ഏറ്റവും മികച്ച അഞ്ച് ബിസിനസ് ഇന്‍കുബേറ്ററുകളില്‍ ഇടംപിടിച്ച് KSUM

കേരളം വീണ്ടും സ്റ്റാർട്ട്പ്പ് രംഗത്ത് ആഗോളതലത്തിൽ അംഗീകാരം നേടിയിരിക്കുകയാണ്. സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റത്തിന്റെ ബെഞ്ച്മാർക്ക് പഠനത്തിൽ ലോകത്തെ മികച്ച അഞ്ച് ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി കേരള സ്റ്റാർട്ടപ്പ് മിഷനെ തിരഞ്ഞെടുത്തു. സ്വീഡൻ ആസ്ഥാനമായുള്ള ഇന്നൊവേഷൻ ഇന്റലിജൻസ് കമ്പനിയായ യുബിഐ ഗ്ലോബൽ ആണ് പഠനം നടത്തിയത്. പഠനത്തിന്റെ ആറാം പതിപ്പിനായി 1,800-ലധികം സ്ഥാപനങ്ങളെ ആണ് വിലയിരുത്തിയത്.അതില്‍ നിന്നാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ തെരഞ്ഞെടുക്കപ്പെട്ടത്.

എന്നാൽ പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ സംസ്ഥാനം ഉൾപ്പെട്ടിരിക്കുന്നതിനെകുറിച്ച് മാത്രമാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത് എന്നുംകൃത്യമായ സ്ഥാനം ജൂണിൽ മാത്രമേ പ്രഖ്യാപിക്കൂവെന്നും ഒരു സ്റ്റാർട്ടപ്പ് മിഷൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കൂടാതെ നാടിന്റെ ശോഭനമായ ഭാവി സാക്ഷാല്‍ക്കരിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയത്തിന്റെ ഗുണഫലമാണ് ഈ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചു.

“കൂടുതല്‍ നിക്ഷേപങ്ങള്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ കൊണ്ടുവരാന്‍ ഈ അംഗീകാരം സഹായകരമാകും. ഇനിയും മികവിലേയ്ക്കുയരാൻ ഇത് സ്റ്റാര്‍ട്ടപ്പ് മിഷനു പ്രചോദനമാകട്ടെ. ഹാര്‍ദ്ദവമായ അഭിനന്ദനങ്ങള്‍” എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Verified by MonsterInsights