യുഎഇയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് സ്വർണം

ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (സിഇപിഎ) കീഴിലായിരിക്കും ഈ സൗകര്യം ആരംഭിക്കുക

മിഡിൽ ഈസ്റ്റേൺ (Middle East) മേഖലയിൽ നിന്ന് 140 മെട്രിക് ടൺ വരെ സ്വർണം ഇറക്കുമതി (gold import) ചെയ്യുന്നതിനുള്ള ഒരു പുതിയ ഏകജാലക സംവിധാനം ആരംഭിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ഇതോടെ സ്വർണ്ണ വ്യാപാരികൾക്കും ആഭരണ നിർമ്മാതാക്കൾക്കും യുഎഇയിൽ നിന്ന് ഇളവുകളോടെ സ്വർണം ഇറക്കുമതി ചെയ്യാൻ കഴിയും. ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (സിഇപിഎ) കീഴിലായിരിക്കും ഈ സൗകര്യം ആരംഭിക്കുക.

കഴിഞ്ഞ വർഷം മെയ് 1 മുതൽ പ്രാബല്യത്തിൽ വന്ന CEPA പ്രകാരം 2023-24 ൽ ഇന്ത്യയ്ക്ക് 140 MT സ്വർണ്ണം ഇറക്കുമതി ചെയ്യാൻ കഴിയും. അത് അപ്ലൈഡ് മോസ്റ്റ് ഫെവേർഡ് നേഷൻ (MFN) നിരക്കിൽ ഒരു ശതമാനം ഡ്യൂട്ടി ഇളവിലാണ് ഇറക്കുമതി ചെയ്യുക. അതായത് 15 ശതമാനം ആയിരിക്കും ഇതിന്റെ തീരുവ.

ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) 2023-24 ലേക്കുള്ള താരിഫ് നിരക്ക് ക്വാട്ടയ്ക്ക് (TRQ) അപേക്ഷ ക്ഷണിച്ചു. 2023 ഫെബ്രുവരി 28നായിരുന്നു അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി. ആകെ 78 അപേക്ഷകളാണ് ലഭിച്ചത്.തുടർന്ന് 2023 മാർച്ച് 23-ന് എക്സിം ഫെസിലിറ്റേഷൻ കമ്മിറ്റി (EFC) ആദ്യത്തെ യോഗം ചേർന്നു. നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെയോ വ്യവസ്ഥകളുടെയോ പൂർത്തീകരണത്തിന് വിധേയമായി താൽക്കാലികമായി TRQ അനുവദിക്കുകയും ചെയ്തു.

2023 ഏപ്രിൽ 17-ന് പുറപ്പെടുവിച്ച പൊതു അറിയിപ്പ് പ്രകാരം ഇന്ത്യ-യുഎഇ സിഇപിഎയ്ക്ക് കീഴിലുള്ള ഗോൾഡ് ടിആർക്യുവിനുള്ള യോഗ്യതാ മാനദണ്ഡത്തിലെ പുതിയ പരിഷ്‌കരണം കൂടി കണക്കിലെടുത്ത് ഗോൾഡ് ടിആർക്യുവിനായി പുതിയ അപേക്ഷകൾ ക്ഷണിക്കുന്നതിനുള്ള ഒരു പുതിയ ഏകജാലക സംവിധാനം ആരംഭിക്കാൻ തീരുമാനിച്ചു. പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് നേരത്തെ അപേക്ഷിച്ച 78 അപേക്ഷകർക്കും പുതുതായി അപേക്ഷിക്കുന്നവർക്കും ഗോൾഡ് TRQ അനുവദിക്കും.

മുമ്പത്തെ വിജ്ഞാപനം അനുസരിച്ച് നിർമ്മാതാക്കളിൽ നിന്ന് 78 അപേക്ഷകൾ അന്ന് ലഭിച്ചു. എന്നാൽ ഇംപോർട്ടർ എക്‌സ്‌പോർട്ടർ കോഡ് (ഐഇസി) ഉള്ള എല്ലാവർക്കും പുതിയ സംവിധാനം വഴി ഗോൾഡ് TRQ ലഭിക്കും. DGFT പ്രകാരം പുതിയ അപേക്ഷാ പ്രക്രിയ ഒരു ഗ്രൂപ്പിനോ അപേക്ഷകരുടെ വിഭാഗത്തിനോ കാര്യമായി ഗുണം ചെയ്യില്ല. 2022-23 ജൂൺ-മാർച്ച് കാലയളവിൽ ജെംസ് ആൻഡ് ജ്വല്ലറി കയറ്റുമതി 17 ശതമാനം വർധിച്ച് 4,982 മില്യൺ ഡോളറായി ഉയർന്നതായി ഡിജിഎഫ്ടി പറഞ്ഞു. കൂടാതെ TRQ അപേക്ഷകൾ സൂക്ഷ്മപരിശോധനയിലാണെന്നും ഇതുവരെ ഒരു അപേക്ഷകനും TRQ ലൈസൻസുകൾ നൽകിയിട്ടില്ലെന്നും അതിൽ പറയുന്നു. അതിനാൽ 78 ജ്വല്ലറികൾക്ക് അനുമതി കിട്ടി എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നാണ് വിവരം. സിഇപിഎ പ്രകാരം 110 മെട്രിക് ടൺ സ്വർണ ഇറക്കുമതി ഇളവ് നിരക്കിൽ അനുവദിച്ചു. അതിൽ 8.1 മെട്രിക് ടൺ മാത്രമാണ് ഇറക്കുമതി ചെയ്തത്.

Пин Ап официальному Сайт Казино Pin Up Играть Онлай

Пин Ап официальному Сайт Казино Pin Up Играть Онлайн Онлайн Казино Pin Up ᐉ Играть На…

ഹൃദയ ശസ്ത്രക്രിയയെ പേടിക്കേണ്ടതുണ്ടോ? അറിയേണ്ടതെല്ലാം

ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന കാരണങ്ങളെക്കുറിച്ച് നമ്മളിൽ പലർക്കും അറിയാം. മിക്ക ഹൃദ്രോഗങ്ങളും സ്വയം പ്രതിരോധിക്കാവുന്നതുമാണ്. അവയെ നിയന്ത്രിക്കാനുള്ള ഇച്ഛാശക്തിയാണ് നമുക്ക് ഇല്ലാത്തത്. ലോകത്തിന്റെ പ്രമേഹ തലസ്ഥാനം എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. രാജ്യമിപ്പോൾ ലോകത്തിന്റെ ഹൃദ്രോഗ തലസ്ഥാനമായും മാറുകയാണ്. ഹൃദ്രോഗങ്ങൾ പിടിപെടാൻ കൂടുതൽ സാധ്യതയുള്ളവരാണ് ഇന്ത്യക്കാർ. ഇതിൽ ന​ഗര, ​ഗ്രാമ വ്യത്യാസങ്ങളില്ല.

ഹൃദ്രോ​ഗങ്ങൾക്ക് ഫലപ്രദമായ ചികിത്സ ഇപ്പോൾ നിലവിലുണ്ട്. ഹൃദ്രോഗങ്ങളിൽ ഭൂരിഭാഗവും മരുന്നുകൾ കൊണ്ട് നിയന്ത്രിക്കാം. മരുന്നുകൾ ഫലപ്രദമല്ലാത്തവർക്ക്, ശസ്ത്രക്രിയ ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. ഏകദേശം ഇരുപതു വർഷത്തെ എന്റെ അനുഭവത്തിൽ ഞാൻ ഹൃദയ ശസ്ത്രക്രിയയെ ഉപദേശിച്ചപ്പോഴെല്ലാം രോ​ഗികളിൽ നിന്ന് എനിക്കു ലഭിച്ച പ്രതികരണം ഒന്നു തന്നെയായിരുന്നു. “ഞാൻ വളരെ ചെറുപ്പമാണ്, ഞാൻ ജോലി ചെയ്യുകയാണ്, എന്റെ കുടുംബത്തെ പരിപാലിക്കാൻ എനിക്ക് സമ്പാദിക്കണം, എനിക്ക് ചെറിയ കുട്ടികളുണ്ട്”, തുടങ്ങിയവയെല്ലാമാണ് ശസ്ത്രക്രിയയിൽ നിന്ന് ഒഴിഞ്ഞു മാറാനുള്ള കാരണങ്ങളായി പലരും ചൂണ്ടിക്കാട്ടുന്നത്.

ഹൃദയം പോലെയുള്ള ഒരു സുപ്രധാന അവയവത്തിന് ശസ്ത്രക്രിയ ചെയ്താൽ എന്തോ കുഴപ്പമുണ്ടെന്നാണ് പലരും കരുതുന്നത്. ഹൃദയത്തിന് ഓപ്പറേഷൻ ചെയ്‌താൽ, അത് സാധാരണ നിലയിൽ പ്രവർത്തിക്കില്ല എന്നും, അവർക്ക് സാധാരണ ജീവിതം നയിക്കാൻ കഴിയില്ല എന്നിങ്ങനെയുള്ള തെറ്റിദ്ധാരണകൾ സാധാരണമാണ്. ഹൃദയ ശസ്ത്രക്രിയകൾ നന്നായി ആസൂത്രണം ചെയ്താണ് നടത്തുന്നത്. അതിന് ശാസ്ത്രീയമായ രീതികളുണ്ട്.

ഹൃദയശസ്ത്രക്രിയക്കു ശേഷം ഹൃദയം മുൻപത്തേക്കാൾ നന്നായി പ്രവർത്തിക്കുകയും ജീവിതനിലവാരം കൂടുതൽ മെച്ചപ്പെടുകയുമാണ് ചെയ്യുക. നിരവധി പഠനങ്ങളിലൂടെ ഇത് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഏത് ശസ്ത്രക്രിയയെക്കുറിച്ച് പറഞ്ഞാലും അതേക്കുറിച്ചുള്ള കഷ്ടപ്പാടുകളാണ് പലർക്കും ആദ്യം മനസിലേക്ക് വരിക. എന്നാൽ അതിന്റെ പോസിറ്റീവ് ഫലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ, സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ എളുപ്പമാണ്.

ഹൃദയശസ്‌ത്രക്രിയകൾ ഇന്ന് സാധാരണമാണ്. ശസ്ത്രക്രിയ ചെയ്യുന്ന രോഗിക്ക് അടുത്ത ദിവസം നടക്കാനും, നാലോ അഞ്ചോ ദിവസത്തിനുള്ളിൽ ഡിസ്‌ചാർജ്‌ ചെയ്യാനുമൊക്കെ സാധിക്കും. വേണമെങ്കിൽ, രണ്ടോ നാലോ ആഴ്ചയ്ക്കുള്ളിൽ ജോലിയിലും തിരികെ പ്രവേശിക്കാം.

ഒരാൾ തന്റെ എല്ലാ സാമൂഹിക ഉത്തരവാദിത്തങ്ങളും ഓഫീസ് ജോലിയുമൊക്കെ പൂർത്തിയാക്കി വിരമിച്ചു കഴിഞ്ഞാൽ പിന്നെ ഇത്തരം ശസ്ത്രക്രിയകളൊന്നും ആവശ്യമില്ല എന്നാണ് മറ്റു ചിലരുടെ ധാരണ. വിരമിക്കലോടെ ജീവിതം അവസാനിക്കുമെന്ന് പരമ്പരാഗതമായി ഇന്ത്യക്കാർ വിശ്വസിക്കുന്നു. എന്നാൽ ഇത് ശരിയല്ല. അവർ ജോലിയിൽ നിന്നാണ് വിരമിക്കുന്നത്, ജീവിതത്തിൽ നിന്നല്ല. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മറികടക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും ശസ്ത്രക്രിയ സഹായിക്കുന്നു. ഇന്ന് പല കുട്ടികളും പഠിക്കാനും തൊഴിൽ തേടിയുമൊക്കെ ദൂരദേശങ്ങളിലാണ്. മാതാപിതാക്കൾ സ്വയം അവരുടെ ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം.

ഹൃദയ സംബന്ധമായ അസുഖങ്ങൾ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഹൃദയത്തിന് സ്ഥിരമായ തകരാറുകൾ സംഭവിക്കുകയും പ്രശ്നം കൂടുതൽ വഷളാകുകയും ചെയ്യും. അഡ്വാ‍ൻസ്ഡ് സ്റ്റേജിലും ശസ്ത്രക്രിയ നടത്താൻ കഴിയും, എന്നാൽ ഈ ഘട്ടത്തിൽ അപകടസാധ്യതകൾ കൂടുതലാണ്. ഫലവും അത്ര മികച്ചതായിരിക്കില്ല. കൃത്യസമയത്ത് ശസ്ത്രക്രിയ നടത്തിയാൽ, ഹൃദയത്തെ സംരക്ഷിക്കാൻ കഴിയും.

യുകെയിലെ ആദ്യ ​​ജ​ഗന്നാഥക്ഷേത്രം നിർമിക്കാൻ 250 കോടി രൂപ സംഭാവന നൽകി ഇന്ത്യൻ വ്യവസായി

യുകെയിലെ ആദ്യ ​​ജ​ഗന്നാഥക്ഷേത്രം നിർമിക്കാൻ 250 കോടി രൂപ സംഭാവന നൽകി ഒഡീഷ സ്വ​ദേശിയും യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായിയും ശതകോടീശ്വരനുമായ ബിശ്വനാഥ് പട്‌നായിക്. ഇന്ത്യക്ക് പുറത്ത് ക്ഷേത്രം പണിയാൻ ഇതുവരെ നൽകിയിട്ടുള്ള ഏറ്റവും വലിയ സംഭാവനകളിലൊന്നാണിത്. ഫിൻനെസ്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന കമ്പനിയുടെ ചെയർമാനും സ്ഥാപകനുമാണ് പട്നായിക്. ഞായറാഴ്ച അക്ഷയ തൃതീയ ദിനത്തിൽ നടന്ന യുകെയുടെ ആദ്യ ജഗന്നാഥ കൺവെൻഷനിൽ വെച്ചാണ് ക്ഷേത്രനിർമാണത്തിനായി ഈ തുക നൽകുമെന്ന് അദ്ദേഹം അറിയിച്ചത്.

സംരംഭകൻ, നിയമോപദേശകൻ, മനുഷ്യസ്‌നേഹി എന്നീ നിലകളിലും ബിശ്വനാഥ് പട്‌നായിക് പ്രശസ്തനാണ്. യുകെയിൽ ജഗന്നാഥ ക്ഷേത്രം നിർമിക്കുക എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിൽ താനും ഭാ​ഗമാകുകയാണെന്നും അദ്ദേ​ഹം പറഞ്ഞു. ഫിൻനെസ്റ്റിന്റെ എംഡി അരുൺ കാറും ക്ഷേത്രനിർമാണത്തിനായി സംഭാവന നൽകിയിട്ടുണ്ട്. യുകെ പ്രധാനമന്ത്രി ഋഷി സുനക് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ക്ഷേത്രം നിർമിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

ബിശ്വനാഥ് പട്‌നായിക് സംഭാവന നൽകിയ 250 കോടി രൂപയിൽ, 70 കോടി രൂപ ക്ഷേത്രനിർമാണത്തിനുള്ള 15 ഏക്കർ സ്ഥലം വാങ്ങാൻ നീക്കിവെച്ചതായാണ് റിപ്പോർട്ടുകൾ. 2024 അവസാനത്തോടെ നിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആരാണ് ബിശ്വനാഥ് പട്‌നായിക് ? – ഒരു സംരംഭകനാകുന്നതിന് മുൻപ് ബാങ്കിങ്ങ് മേഖലയിൽ ആയിരുന്നു ബിശ്വനാഥ് പട്‌നായിക് ജോലി ചെയ്തിരുന്നത്. ബിഎൻപി വെഞ്ച്വർ ക്യാപിറ്റൽ ലിമിറ്റഡിൽ ആറ് വർഷത്തോളം അദ്ദേഹം ജോലി ചെയ്തു. ഉത്കൽ സർവകലാശാലയിൽ നിന്ന് അദ്ദേഹം സാമ്പത്തിക ശാസ്ത്രത്തിൽ ബിഎയും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടി.

ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽ നിന്ന് പട്നായിക് ഇപ്പോൾ റിയൽ എസ്റ്റേറ്റും ഫിനാൻസും പഠിക്കുന്നുണ്ട്. നിരാലംബരായ 50 പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി അദ്ദേഹം സംഭാവനകൾ നൽകിയിരുന്നു.

കുട്ടികളുടെ സുരക്ഷയാണ് പ്രധാനം, ഹെല്‍മെറ്റ് സൂക്ഷിക്കാന്‍ സ്‌കൂളില്‍ സൗകര്യമൊരുക്കും

തിരുവനന്തപുരം: എഐ ക്യാമറ വിഷയത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. കുട്ടികളുടെ സുരക്ഷയാണ് സർക്കാരിന് പ്രധാനമെന്ന് മന്ത്രി പറഞ്ഞു. രക്ഷിതാക്കളും കുട്ടികളും നിയമം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളെ ഒളിപ്പിച്ച് കൊണ്ടുപോകേണ്ട കാര്യമില്ല. കുട്ടികള്‍ ഹെല്‍മറ്റ് ഉപയോഗിക്കുന്നത് നല്ലതാണ്. അസൗകര്യമുണ്ടെങ്കില്‍ ഹെല്‍മറ്റ് സൂക്ഷിക്കുന്നതിനുള്ള സൗകര്യം സ്‌കൂളുകളില്‍ ഒരുക്കുമെന്നു അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

മെയ് പത്തിന് ഗതാഗത മന്ത്രി വിളിച്ച യോഗത്തില്‍ എല്ലാ കാര്യവും ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാകൂവെന്നാണ് കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥ. ഈ സാഹചര്യത്തില്‍ ഏതെങ്കിലും തരത്തില്‍ ഇളവ് വരുത്താന്‍ കേന്ദ്രത്തിന് മാത്രമെ സാധിക്കൂ. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെടാതിരിക്കാനുള്ള മുന്‍കരുതലാണിത്. താത്കാലികമായ എളുപ്പത്തിന് വേണ്ടി അത് ഒഴിവാക്കാന്‍ പറ്റില്ലെന്നും വി. ശിവന്‍കുട്ടി വ്യക്തമാക്കി.

നിയമങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ ആദ്യം കുറച്ച് ദിവസം പ്രയാസങ്ങളുണ്ടാകുമായിരിക്കും. എല്ലാവരുടേയും ജീവന്‍ സംരക്ഷിക്കുക എന്നുള്ളതാണ് സര്‍ക്കാരിന്റെ മുന്നിലുള്ള പ്രശ്‌നം. ഒരു ബൈക്കില്‍ മൂന്നും നാലും കുട്ടികളെ കൊണ്ടുപോകാന്‍ പറ്റില്ല. സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിക്കാന്‍ സ്‌കീം തയ്യാറാക്കിയിട്ടുണ്ട്. വാഹനങ്ങളില്‍ അനുവദനീയമായ വിദ്യാര്‍ഥികളയേ കയറ്റാന്‍ പാടുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.

ആരോഗ്യകരമായ ജനാധിപത്യം ഉൾക്കൊള്ളുന്ന കേരള നിയമസഭ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക

*നിയമസഭാ മാധ്യമ അവാർഡുകൾ വിതരണം ചെയ്തു

കാര്യക്ഷമമായ ചർച്ചകളിലൂടെ ജനോപകാരപ്രദമായ നിയമനിർമാണം നടത്തുന്ന കേരള നിയമസഭ രാജ്യത്തിന് തന്നെ അഭിമാനമാണെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. നിയമസഭാദിനാചരണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാര വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. വ്യത്യസ്ത വിഷയങ്ങളിൽ ഗൗരവകരമായ സംവാദങ്ങളുണ്ടാകുകയും വിയോജിപ്പുകൾ പ്രകടിപ്പിക്കുന്നതും സാധാരണമാണ്അതേസമയം സാമാജികർ തമ്മിൽ ആരോഗ്യകരമായ ബന്ധം നിലനിർത്താൻ സാധിക്കുന്നത് കേരള നിയമസഭയുടെ പ്രത്യേകതയാണെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

പല വിഷയങ്ങളിലും പൊതുജനങ്ങളുടെ അഭിപ്രായം പരിഗണിച്ചുകൊണ്ട് നിയമനിർമാണവും ഭേദഗതികളും നടത്തുന്നത് കേരള നിയമസഭയുടെ പ്രത്യേകതയാണെന്നും സ്പീക്കർ പറഞ്ഞു.

മാധ്യമപ്രവർത്തകർക്കായി ഏർപ്പെടുത്തിയ അവാർഡുകൾ സ്പീക്കർ വിതരണം ചെയ്തു. അച്ചടിമാധ്യമവിഭാഗത്തിൽ ഏർപ്പെടുത്തിയ ആർ ശങ്കരനാരായണൻ തമ്പി അവാർഡിന് മെട്രോ വാർത്തയിലെ എം.ബി സന്തോഷ് അർഹനായി. മലയാളത്തെ തോൽപ്പിക്കുന്ന മിടുക്കർ‘ എന്ന ലേഖനത്തിനാണ് അവാർഡ്. ഇ.കെ.നായനാർ നിയമസഭാ മാധ്യമ അവാർഡിന് മാതൃഭൂമിയിലെ നിലീന അത്തോളി അർഹയായി. തള്ളരുത് ഞങ്ങൾ എസ് എം എ രോഗികളാണ് എന്ന പരമ്പരയ്ക്കാണ് അവാർഡ്. ജി. കാർത്തികേയൻ നിയമസഭാ മാധ്യമ അവാർഡിന് മലയാള മനോരമയിലെ സുജിത്ത് നായർ അർഹനായി. നടുത്തളംനിയമസഭാ അവലോകനം‘ എന്ന ലേഖനത്തിനാണ് അവാർഡ്. ദൃശ്യ മാധ്യമ വിഭാഗത്തിൽ ഏർപ്പെടുത്തിയ ആർ. ശങ്കരനാനാരായണൻ തമ്പി നിയമസഭാ മാധ്യമ അവാർഡിന് കൈരളി ന്യൂസിലെ ബിജു മുത്തത്തി അർഹനായി. നാഞ്ചിനാടിന്റെ ഇതിഹാസം‘ എന്ന പരിപാടിയാണ് അവാർഡിന് അർഹമായത്. ഇ.കെ.നായനാർ നിയമസഭാ മാധ്യമ അവാർഡ് ഏഷ്യാനെറ്റ് ന്യൂസിലെ കെ. അരുൺകുമാറിന് ലഭിച്ചു, ‘ആനത്തോഴർ‘ എന്ന പരിപാടിയ്ക്കാണ് അവാർഡ്. 50,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്.

മേശപ്പുറത്ത് വെച്ച കടലാസുകൾ സംബന്ധിച്ച സമിതിയുടെ കൈപ്പുസ്തകം പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നൽകി സ്പീക്കർ പ്രകാശനം ചെയ്തു. നിയമസഭാ ദിനാചരണത്തിന്റെ ഭാഗമായി നിയമവിദ്യാർഥികൾക്കായി നടത്തിയ പ്രശ്നോത്തരിയിൽ വിജയിച്ചവർക്കുള്ള പുരസ്‌കാര വിതരണവും നടന്നു. കേരള നിയമസഭയുടെ ചരിത്രം വ്യക്തമാക്കുന്ന കേരള നിയമസഭ -നാൾവഴികൾ‘ എന്ന പേരിൽ സഭാ ടി വി തയ്യാറാക്കിയ വീഡിയോ വേദിയിൽ പ്രദർശിപ്പിച്ചു. നിയമസഭാ ചീഫ് വിപ്പ് എൻ. ജയരാജ്, എം.എൽ.എമാരായ ഇ.ചന്ദ്രശേഖരൻമാത്യു ടി തോമസ്പി.സി വിഷ്ണുനാഥ്നിയമസഭാ സെക്രട്ടറി എ.എൻ ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.

വിലക്കിന് പിന്നാലെ ‘അമ്മ’യിൽ അം​ഗത്വം നേടാൻ അപേക്ഷയുമായി ശ്രീനാഥ് ഭാസി

കൊച്ചി: സിനിമകളിൽ നിന്ന് വിലക്ക് നേരിട്ടതിന് പിന്നാലെ യുവനടൻ ശ്രീനാഥ് ഭാസി അം​ഗത്വത്തിനായി താരസംഘടനയായ അമ്മയ്ക്ക് അപേക്ഷ നൽകി. അമ്മയുടെ നിയമപ്രകാരം എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതിക്കു ശേഷം മാത്രമാകും അപേക്ഷയിൽ നടപടി സ്വീകരിക്കുക.

അമ്മയുടെ അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റിയിലാകും ശ്രീനാഥ് ഭാസിയുടെ അപേക്ഷ പരി​ഗണിക്കുക. അം​ഗത്വം നൽകുന്നതിന് സ്വഭാവം ഉൾപ്പെടെ പരി​ഗണിക്കണമെന്നാണ് സംഘടനയുടെ ചട്ടം. ഇതിനിടെ വിലക്കിനെതിരെ ഷെയ്ൻ നി​ഗവും അമ്മയെ സമീപിച്ചിട്ടുണ്ട്. തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഷെയ്ൻ പറയുന്നത്.

ഏതാനും ദിവസങ്ങൾക്കുമുമ്പാണ് ശ്രീനാഥ് ഭാസി, ഷെയ്ൻ നി​ഗം എന്നിവരുമായി സഹകരിക്കില്ലെന്ന് ചലച്ചിത്ര നിർമാതാക്കൾ വാർത്താസമ്മേളനത്തിൽ തുറന്നടിച്ചത്. ഫെഫ്കയുടേയും അമ്മയുടേയും പ്രതിനിധികൾ ഉൾപ്പെടെ ഈ വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

ആർട്ടിസ്റ്റുകൾക്കും സാങ്കേതിക പ്രവർത്തകർക്കും നിർമാതാക്കൾക്കും നിരവധി ബുദ്ധിമുട്ടുകൾ ഈ താരങ്ങൾ ഉണ്ടാക്കിയതിന്റെ ഭാഗമായിട്ടാണ് നടപടി എന്നാണ് നിർമാതാക്കളുടെ സംഘടന പറഞ്ഞത്. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. രാസലഹരി ഉപയോഗിക്കുന്നവരുമായി സഹകരിക്കില്ലെന്നും ചില താരങ്ങൾ സ്വബോധമില്ലാതെ പെരുമാറുന്നുവെന്നും നിർമാതാക്കളുടെ സംഘടന വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

വരവിനേക്കാൾ കൂടുതൽ ചെലവുണ്ടോ? സമ്പാദിക്കാൻ അറിയാത്തവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

എങ്ങനെ സമ്പന്നനാകാം? മാസാവസാനം പോക്കറ്റ് കാലിയാക്കുന്ന, വരവും ചെലവും കൈകാര്യം ചെയ്യാൻ അറിയാത്തവർ ശ്രദ്ധിക്കുക. മാസാമാസം നിങ്ങളുടെ പണം മികച്ച രീതിയിൽ ഉപയോഗിക്കാം.

രക്കേടില്ലാത്ത ശമ്പളമുള്ള ജോലിയുണ്ടെങ്കിലും മാസാവസാനമാകുമ്പോഴേക്കും പലരുടെയും കയ്യിൽ പണമുണ്ടാകില്ല, മാത്രമല്ല പണത്തിന് അത്യാവശ്യം വന്നാൽ മറ്റുള്ളവരോട് കടം ചോദിക്കേണ്ടതായും വരും. അതെ വരവും ചെലവും കണക്കാക്കി, സേവിംഗ്‌സ് ഉണ്ടാക്കുന്നതിനുള്ള സാമ്പത്തിക കാര്യങ്ങൾ പ്ലാൻ ചെയ്യുന്നത് അത്ര എളുപ്പമല്ല. വേണ്ടസമയത്ത് ശരിയായ തീരുമാനങ്ങൾ എടുക്കുന്നുണ്ടോ എന്നും, സാമ്പത്തിക ലക്ഷ്യം നേടാൻ സഹായിക്കുന്ന കാര്യങ്ങൾ ചെയ്യുന്നുണ്ടോ എന്നൊന്നും പലർക്കും നിശ്ചയമുണ്ടാകില്ല. അതുകൊണ്ടുതന്നെ സാമ്പത്തിലക്ഷ്യം നേടാൻ ചിലകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.. സമ്പാദിക്കാനുള്ള 6 വഴികളിതാ..

1.നിങ്ങളൊരു ഇക്വിറ്റി ഇൻവെസ്റ്റർ ആണങ്കിൽ ഓഹരിവിപണിയിലെ ഊഹക്കച്ചവടത്തിന് ഇറങ്ങിപ്പുറപ്പെടാതിരിക്കുന്നതാണ് നല്ലത്. ഓഹരിവിപണിയുടെ ഭാവി പ്രവചനാതീതമാണ്. മാത്രമല്ല ഹ്രസ്വകാല നിക്ഷേപങ്ങളാണ് നിങ്ങൾ തെരഞ്ഞെടുക്കുന്നതെങ്കിൽ നഷ്ടം വരാനും സാധ്യത കൂടുതലാണ്. നിക്ഷേപകർക്ക് നഷ്ടംവരാതിരിക്കാൻ ഓഹരിവിപണിയിൽ ദീർഘകാല നിക്ഷേപങ്ങൾ തെരഞ്ഞെടുക്കുന്നതാണുചിതമെന്ന് സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നു.

2. സമ്പാദ്യം മുഴുവനായി ഒരിടത്തു മാത്രം നിക്ഷേപിക്കാതെ, അനുയോജ്യമായ നിക്ഷേപപദ്ധതികൾ തെരഞ്ഞെടുത്ത് നിക്ഷേപം നടത്തേണ്ടതുണ്ട്. ഇക്വിറ്റി, ഗോൾഡ്, വെള്ളി, റിയൽ എസ്‌റ്റേറ്റ്, പോസ്റ്റ് ഓഫീസ് സ്‌കീമുകൾ അങ്ങനെ നിരവധി നിക്ഷേപമാർഗങ്ങൾ നിലവിലുണ്ട്. അനുയോജ്യമായ സ്‌കീം തെരഞ്ഞെടുത്ത് നിക്ഷേപം നടത്തിയാൽ നഷ്ടസാധ്യത കുറയ്ക്കാവുന്നതാണ്. സുരക്ഷിതനിക്ഷേപമെന്ന നിലയിൽ ഗോൾഡിൽ ഇൻവെസ്റ്റ് ചെയ്യുന്നതും മികച്ച ഓപ്ഷനുകളിലൊന്നാണ്.

3. ആർക്കും എപ്പോൾ വേണമെങ്കിലും പണത്തിന്റെ ആവശ്യം വരാം. അസുഖമോ, ആശുപത്രി ചെലവുകളോ വന്നാൽ പലപ്പോഴും പണം കടം വാങ്ങേണ്ടതായും വരും. എന്നാൽ അത്തരം സാഹചര്യങ്ങളിൽ എമർജെൻസി ഫണ്ട് കയ്യിലുണ്ടെങ്കിൽ വലിയൊരാശ്വാസമാവും. ഇതിനായി ലിക്വിഡ് ഫണ്ടുകളിൽ നിക്ഷേപിക്കാവുന്നതാണ്. ട്രഷറി ബില്ലുകൾ, കൊമേഴ്‌സ്യൽ പേപ്പറുകൾ, തുടങ്ങി ഹ്രസ്വകാല കടപ്പത്രങ്ങളിലാണ് ലിക്വിഡ് ഫണ്ടുകൾ നിക്ഷേപിക്കുന്നത്. ഇതിന് ബാങ്ക് സ്ഥിരനിക്ഷേപങ്ങളേക്കാൾ കൂടുതൽ പലിശയും ലഭിക്കും. അടിയന്തരഘട്ടങ്ങളിൽ കാലതാമസമില്ലാതെ പണം പിൻവലിക്കുകയും ചെയ്യാം.

4. സുരക്ഷിതമായ, മികച്ച വരുമാനം ലഭ്യമാക്കുന്ന സ്‌കീമുകളിൽ പണം നിക്ഷേപിക്കാം. ഇതിനായി പബ്ലിക് പ്രവിഡന്റ് ഫണ്ട്, ബാങ്ക് സ്ഥിരനിക്ഷേപങ്ങൾ, സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്‌കീം, നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്ക�

4. സുരക്ഷിതമായ, മികച്ച വരുമാനം ലഭ്യമാക്കുന്ന സ്‌കീമുകളിൽ പണം നിക്ഷേപിക്കാം. ഇതിനായി പബ്ലിക് പ്രവിഡന്റ് ഫണ്ട്, ബാങ്ക് സ്ഥിരനിക്ഷേപങ്ങൾ, സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്‌കീം, നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റുകൾ, സുകന്യ സമൃദ്ധിപോലുള്ള സ്‌കീമുകളിൽ പണം നിക്ഷേപിക്കാവുന്നതാണ്. ആവശ്യമെങ്കിൽ ഇക്വിറ്റി നിക്ഷേപങ്ങളും തെരഞ്ഞെടുക്കാം.

5. നിങ്ങൾ ഒരു സ്ഥാപനത്തിൽ ജോലിചെയ്യുന്ന വ്യക്തിയാണെങ്കിൽ നിശ്ചിത തുക ഇപിഎഫിൽ നിക്ഷേപിക്കാവുന്നതാണ്. കേന്ദ്രസർക്കാർ സുരക്ഷിതത്വത്തിൽ, വരുമാനം ഉറപ്പാക്കുന്ന ഈ സ്‌കീം ജോലി ചെയ്യുന്നവർക്കുള്ള മികച്ച നിക്ഷേപ ഓപ്ഷനാണ്. തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള , എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ആണ് ഇപിഎഫ് പദ്ധതി നിയന്ത്രിക്കുന്നത്.

6. അനിശ്ചിതത്വങ്ങ്ൾക്ക് നടുവിലാണ് മിക്കവരുടെയും ജവിതം. അതുകൊണ്ടുതന്നെ കുടുംബത്തിന്റഎ ഭാവി സുരക്ഷിതമാക്കാൻ ലൈഫ് ഇൻഷുറൻസ് പോളിസികൾ എടുക്കേണ്ടത് അത്യവശ്യമാണ്. നിങ്ങളുടെ കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് അനുയോജ്യമായ  പോളിസി തിരഞ്ഞെടുക്കണം.നിശ്ചിതകാലാവധി കഴിഞ്ഞാൽ നിക്ഷേപതുക തിരികെ ലഭിക്കുന്ന ലൈഫ് ഇൻഷുറൻസ് പോളിസികളും വിപണിയിലുണ്ട്.

 

എത്ര അളവില്‍ മദ്യപിക്കാം?, സുരക്ഷിത മദ്യപാനം എന്ന ഒന്നുണ്ടോ? | അറിയാം മദ്യത്തിന്റെ രസതന്ത്രം

ഞാൻ എന്റെ ലിമിറ്റിലേ കുടിച്ചിട്ടുള്ളൂ,’
‘എത്ര മദ്യപിച്ചാലും എന്റെ കൈയും കാലും വിറയ്ക്കില്ല.’
എന്നൊക്കെ പലരും അവകാശപ്പെടുന്നത് കേട്ടിട്ടുണ്ടാവും. ‘അപകടകരമായ അളവ് മദ്യം’ എന്നതിന് വല്ല മാനദണ്ഡവും ഉണ്ടോ

പുരുഷന്മാര്‍ ഒരാഴ്ചയില്‍ 150 ഗ്രാമില്‍ കൂടുതലോ അല്ലെങ്കില്‍ ഒറ്റത്തവണ 40 ഗ്രാമില്‍ കൂടുതലോ എഥനോള്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് അപകടകരമായ മദ്യപാനമായി കണക്കാക്കാം. സ്ത്രീകളില്‍ ഇത് യഥാക്രമം 70 മുതല്‍ 80 ഗ്രാമും, മുപ്പത് ഗ്രാമുമാണ്. ഗര്‍ഭിണികളോ, 21 വയസ്സില്‍ താഴെയുള്ളവരോ എത്ര കുറഞ്ഞ അളവ് മദ്യം ഉപയോഗിച്ചാലും അത് അപകടകരമായിത്തന്നെയാണ് കണക്കാക്കുന്നത്. മദ്യപാനം മൂലം ഒരു വ്യക്തി അപകടകരമായ അവസ്ഥയിലാണോ എന്ന് മനസ്സിലാക്കാന്‍ ലോകാരോഗ്യസംഘടന നിര്‍ദ്ദേശിക്കുന്ന ടെസ്റ്റ് ആണ് Alcohol Use Disorders Identification Test (AUDIT).

മദ്യത്തോട് മനുഷ്യനുള്ള ആകര്‍ഷണത്തെ വിശദീകരിക്കുന്ന രസകരമായ ഒരു സിദ്ധാന്തമുണ്ട്. കുടിയന്‍ കുരങ്ങന്റെ സിദ്ധാന്തം അഥവാ Drunken monkey hypothesis എന്നാണ് അത് അറിയപ്പെടുന്നത്. കാട്ടിലെ പഴുപ്പേറിയ പഴങ്ങളില്‍ ക്വിണനം വഴി എഥനോള്‍ ഉത്പാദിപ്പിക്കപ്പെടും. വളരെ സാന്ദ്രത കുറഞ്ഞ ഇത് കാട്ടിലൂടെ ദൂരേക്ക് ഒഴുകിയെത്തി പ്രൈമേറ്റുകളെ ആകര്‍ഷിക്കുകയും അവ പഴങ്ങള്‍ കഴിക്കുകയും ചെയ്യും. ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായുള്ള ഈ ശീലമാണ് മനുഷ്യന്റെ മദ്യാസക്തിക്ക് കാരണം എന്നാണ് ഈ സിദ്ധാന്തം മുന്നോട്ടുവെച്ച റോബര്‍ട്ട് ഡൂഡ്‌ലി അഭിപ്രായപ്പെടുന്നത്.

കാനഡയില്‍ ജോലി എന്നതാണോ സ്വപ്‌നം; 70,000ത്തിലേറെ അവസരങ്ങള്‍ കാത്തിരിപ്പുണ്ട്

ഏറെ മലയാളികള്‍ ജോലി ചെയ്യാനും പഠിക്കാനും വേണ്ടി സ്വപ്‌നം കാണുന്ന രാജ്യമാണ് കാനഡ. മലയാളികള്‍ അടക്കം ഇന്ത്യക്കാര്‍ ഏറെയുളള രാജ്യത്തേക്ക് കുടിയേറാനും ഭാവി ജീവിതം കെട്ടിപ്പെടുക്കാനും ഇഷ്ടപ്പെടുന്ന യുവതയുടെ എണ്ണം ഏറെ കൂടുതലാണ്. കഴിഞ്ഞ വര്‍ഷം മാത്രം 21,597  പേരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് കനേഡിയന്‍ പൗരന്‍മാരായി മാറിയത്. കാനഡയില്‍ തൊഴിലിനായി ശ്രമിക്കുന്നവര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് രാജ്യത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സമ്മര്‍ എത്തുന്നതോടെ വലിയ തോതിലുള്ള തൊഴില്‍ അവസരങ്ങളാണ് കാനഡയിലുളളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 25മുതല്‍ യുവജനങ്ങളെ ലക്ഷ്യമിട്ടുള്ള കാനഡ സമ്മര്‍ ജോബ്‌സിന്റെ 2023ലെ നിയമന കാലയളവ് രാജ്യത്ത് ആരംഭിക്കുമെന്ന് സ്ത്രീ, ലിംഗ സമത്വ, യുവജന വകുപ്പ് മന്ത്രി മാര്‍സി ഐന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വരുന്ന സമ്മറില്‍ 70,000ത്തോളം തൊഴില്‍ പ്ലേസ്‌മെന്റുകള്‍ യുവജനങ്ങള്‍ക്കായി നല്‍കുമെന്നാണ് മാര്‍സി ഐന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. jobbank.gc.ca/youth വെബ്‌സൈറ്റ് വഴിയും ജോബ് ബാങ്ക് എന്ന മൊബൈല്‍ ആപ്പ് വഴിയും കാനഡയിലെ വിവിധ മേഖലയിലുളള തൊഴിലവസരങ്ങള്‍ കണ്ടെത്താമെന്നും കാനഡ സമ്മര്‍ ജോബ്‌സ് യുവ ജനങ്ങളുടെ കഴിവുകള്‍ പ്രോത്സാബഹിപ്പിക്കാനും തൊഴില്‍ തടസങ്ങള്‍ നേരിടുന്ന യുവാക്കളെ പിന്തുണക്കാനും അവസരങ്ങള്‍ ഒരുക്കുന്നുവെന്നും മാര്‍സി ഐന്‍ കൂട്ടിച്ചേര്‍ത്തു. ഭാഷാപരിക്ജ്ഞാനം കാനഡയില്‍ ജോലി തിരയുന്നവരെ സംബന്ധിച്ച് നിര്‍ണായകമാണ്.ജോബ് പ്രോഗ്രാംസ് വഴി തൊഴിലുടമകള്‍ക്ക് അവര്‍ക്കാവശ്യമുളള തൊഴിലാളികളെ എളുപ്പത്തില്‍ ലഭിക്കാന്‍ അവസരമൊരുക്കുന്നു. കൂടാതെ ഈ പ്രോഗ്രാം വഴി തൊഴില്‍ ചെയ്യുന്ന യുവാക്കള്‍ തൊഴില്‍ വിപണിയില്‍ അനുഭവസമ്പത്ത് ഉണ്ടാകാനും സ്‌കില്‍ ഡെവലപ്പ് ചെയ്യാനും ഈ പ്രോഗാം അവസരം ഒരുക്കുന്നു. കാനഡയില്‍ പി.ആറിനായി എക്‌സ്പ്രസ് എന്‍ട്രി വഴി ശ്രമിക്കുന്നവര്‍ക്ക് നല്ലൊരു അവസരമാണ് ഈ പ്രോഗ്രാം വഴി ഒരുങ്ങുന്നത്.സയന്‍സ്, കണ്‍സ്ട്രക്ഷന്‍, ടെക്ക്‌നോളജി, റിയല്‍ എസ്‌റ്റേറ്റ് മേഖലകളിലാണ് ഏറെ അവസരങ്ങളുള്ളത്.

 

Verified by MonsterInsights