ലോകത്തെ ഏറ്റവും വിലകൂടിയ വീട് ഇനി ഇന്ത്യൻ ദമ്പതികൾക്ക് സ്വന്തം.

ലോകത്തെ ഏറ്റവും ചിലവേറിയ വീട് സ്വന്തമാക്കി ഇന്ത്യൻ ദമ്പതികൾ. സ്വിറ്റ്സർലൻഡിലെ വീടാണ് ഇന്ത്യൻ ശതകോടീശ്വരൻ ഓസ്‌വാൾ ഗ്രുപ്പ് ഗ്ലോബലിന്റെ ഉടമകളായ പങ്കജ്-രാധിക ഓസ്‌വാൾ സ്വന്തമാക്കിയത്. ലോകത്തെ ഏറ്റവും മുടക്കുമുതലുള്ള ആദ്യ10 വീടുകളുടെ പട്ടികയിൽ പെടുന്നതാണ് സ്വിറ്റ്സർലൻഡിലെ ഈ വീട്.

ജെനീവ തടാകക്കരയിലെ ഗിംഗിൻസിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. 200 മില്യൻ ഡോളർ അതായത് 1649 കോടി രൂപയ്ക്ക് മുകളിലാണ് ഇതിന്റെ വില കണക്കാക്കിയത്. ഗ്രീക്ക് ധനാഢ്യൻ അരിസ്റ്റോട്ടിൽ ഓനാസിസിന്റെ ചെറുമകൾ അഥിന ഓനാസിസിൽ നിന്നാണ് 2018 ൽ ഓസ്‌വാൾ ദമ്പതികൾ 23 മില്യൻ സ്വിസ്സ് ഫ്രാങ്കിന് വില്ല വാങ്ങിയത്. 35000 ചതുരശ്ര മീറ്റർ പ്രദേശദത്തൻ ഇത് സ്ഥിതി ചെയ്യുന്നത്. വില്ലയുടെ അന്നത്തെ പേര് മാറ്റി “വില്ല വാറി” എന്ന് പുതിയ പേര് നൽകി.”

.ഏതാണ്ട് അഞ്ചു വർഷം നീണ്ട നവീകരണ നിർമ്മിതിയിൽ വില്ലയുടെ മൂല്ല്യം 200 മില്യൺ ഡോളർ കടന്നു. പ്രശസ്‌ത ഇന്റീരിയർ ഡിസൈനർ ജെഫ്രി വൈക്സിനായിരുന്നു ചുമതല. ജനീവ തടാകവും, ആൽപ്സിലെ മോണ്ട് ബ്ലാങ്ക് പർവ്വതവും ഇവിടെ നിന്നും കാണാം.”

“പച്ചമാങ്ങ കേടുകൂടാതെ സൂക്ഷിച്ചു വെക്കാം . സീസൺ അല്ലാത്ത സമയത്ത് ഉപയോഗിക്കാം”

“പച്ചമാങ്ങ, പഴുത്ത മാങ്ങ ഉപയോഗിച്ച് മാങ്ങാ പൾപ്പ് , മാങ്ങാത്തെര , സ്ക്വാഷ് , ജാം, കാൻഡി എന്നിങ്ങനെ വിവിധ മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കി സൂക്ഷിക്കാൻ നമുക്ക് അറിയാം. എന്നാൽ പച്ചമാങ്ങ കേടുകൂടാതെ സൂക്ഷിച്ചു വയ്ക്കാനും സീസൺ അല്ലാത്ത സമയത് ഉപയോഗിക്കാനും നമുക്ക് പരിചയം പോരാ. ഇങ്ങനെ പച്ചമാങ്ങ സൂക്ഷിച്ചു വച്ചാൽ നല്ല സമയത്തു മാങ്ങാ കറികളോ, അച്ചാറോ, ചമ്മന്തിയോ കഴിക്കാൻ തോന്നിയാൽ വലിയ വിലകൊടുത്തു വാങ്ങേണ്ടതില്ല.”

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

“ഇതിനായി നല്ല മൂപ്പെത്തിയ പച്ചമാങ്ങ തെരഞ്ഞെടുത്തു തൊലി കളഞ്ഞു കഷ്ണങ്ങളായി മുറിക്കുക. ഏതു മാങ്ങയും ഉപയോഗിക്കാം എന്നാൽ മൂവാണ്ടൻ മാങ്ങയാണ് കൂടുതൽ നല്ലത്. ഒരു പാത്രത്തിൽ ഒരു ടേബിൾസ്പൂൺ വിനാഗിരിയും ഒരു ടേബിൾസ്പൂൺ പഞ്ചസാരയൂം കലർത്തിയ വെള്ളത്തിൽ അരിഞ്ഞുവെച്ച മാങ്ങ മൂടിക്കിടക്കുന്ന വിധത്തിൽ അഞ്ചു മിനിറ്റു മുക്കിവയ്ക്കുക. അതിനു ശേഷം മാങ്ങാകഷണങ്ങളിലെ വെള്ളം മുഴുവൻ തോർത്തികളഞ്ഞു മാങ്ങാ കഷണങ്ങൾ ഒട്ടിച്ചേരാത്ത വിധത്തിൽ പരന്ന പാത്രത്തിൽ ഫ്രീസറിൽ വച്ച് തണുപ്പിച്ചെടുക്കുക. ഈ കഷണങ്ങൾ ഒരു പ്ലാസ്റ്റിക് ടിന്നിലോ കവറിലോ ആക്കി ഫ്രീസറിൽ സൂക്ഷിച്ചുവച്ചാൽ ഒരു വർഷത്തോളം നല്ല പച്ച മാങ്ങയുടെ സ്വാദ് ആസ്വദിക്കാം.”

“കശുവണ്ടി കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങളിതാ”

നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പുഷ്ടമാണ് കശുവണ്ടി. വൈവിധ്യമാർന്ന വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യ സംരക്ഷണ ഗുണം ചെയ്യുന്ന സസ്യ സംയുക്തങ്ങൾ എന്നിവയും അവയിൽ അടങ്ങിയിട്ടുണ്ട്. കശുവണ്ടി ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു”. 

കശുവണ്ടി ആരോഗ്യകരമായ കൊഴുപ്പുകളുടെ നല്ല ഉറവിടമാണ്. ഇത് ശരീരത്തെ കൊഴുപ്പ് ലയിക്കുന്ന പോഷകങ്ങളായ വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ആരോഗ്യകരമായ പോളിഅൺസാച്ചുറേറ്റഡ്, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഇതിൽ ഉൾപ്പെടുന്നു. പരിമിതമായ അളവിൽ കശുവണ്ടി കഴിക്കുകയാണെങ്കിൽ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറച്ചേക്കാം. ഭക്ഷണത്തിൽ ആരോഗ്യകരമായ കൊഴുപ്പുകൾ വർദ്ധിപ്പിക്കുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്ന അനാരോഗ്യകരമായ കൊഴുപ്പുകളുടെ പ്രതികൂല ഫലങ്ങൾ കുറയ്ക്കാൻ സഹായിക്കും.

കശുവണ്ടി കഴിക്കുന്നത് അനീമിയയുടെ സാധ്യത കുറയ്ക്കുന്നു. ഇരുമ്പിന്റെ അഭാവത്തിൽ നിന്നാണ് വിളർച്ച ഉണ്ടാകുന്നത്. ശരീരത്തിൽ ചെമ്പിന്റെ കുറവ് ഉണ്ടാകുന്നത് തടയാൻ കശുവണ്ടിപ്പരിപ്പ് പതിവായി കഴിക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യുന്നു. സിങ്ക്, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ ധാരാളം കശുവണ്ടിയിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങളെല്ലാം ചർമ്മത്തിന് വളരെ അത്യാവശ്യമാണ്. സ്‌കിൻ കാൻസറിൽ നിന്ന് സംരക്ഷിക്കുന്നതിനും ഇത് ഗുണം ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു.” 

പ്രമേഹമുള്ള ആളുകൾക്ക് പലപ്പോഴും അനുഭവപ്പെടുന്ന കാലിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന മരവിപ്പ് ചികിത്സിക്കാൻ സഹായിക്കുന്ന ഒന്നാണ് കശുവണ്ടി. ദിവസവും ഒരു പിടി കശുവണ്ടി കഴിയ്ക്കുന്നത് രാത്രി കാലിലെ വേദന കുറയ്ക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും കശുവണ്ടി ഗുണം ചെയ്യും. കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന കശുവണ്ടിയിലെ ആന്റി ഓക്‌സിഡന്റുകളാണ് സീയാക്സാന്തിനും ല്യൂട്ടിനും. കശുവണ്ടി പതിവായി കഴിക്കുന്നത് കണ്ണുകൾക്ക് കേടുപാടുകളിൽ നിന്ന് സംരക്ഷണം നൽകുകയും പ്രായത്തിനനുസരിച്ച് കാഴ്ച നഷ്ടപ്പെടുന്നത് തടയുകയും ചെയ്യും…’ – പോഷകാഹാര വിദഗ്ധ റുജുത ദിവേകർ  പറയുന്നു.”

“ഡ്രഗ്സ് ഇൻസ്പെക്ടർ ജോലിക്ക് അപേക്ഷിക്കാം”

കേരള സര്‍ക്കാരിന്റെ കീഴില്‍ ഡ്രഗ്സ് ഡിപ്പാര്‍ട്ട്മെന്റ്ല്‍ ജോലി നേടാം. Kerala Drugs Control Department  ഇപ്പോള്‍ Drugs Inspector  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി ഉള്ളവര്‍ക്ക് Drugs Inspector പോസ്റ്റുകളിലായി മൊത്തം 3 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂണ്‍ 15  മുതല്‍ 2023 ജൂലൈ 19  വരെ അപേക്ഷിക്കാം

SAP TRAINING

നെറ്റി കയറുന്നതാണോ പ്രശ്നം? പരീക്ഷിക്കാം ഈ ഉള്ളി മാജിക്

മുടി കൊഴിച്ചിലുള്ളവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് നെറ്റികയറ്റം. അതാവട്ടെ മറ്റുള്ളവരിൽ നിന്നും ഒളിപ്പിച്ചു വയ്ക്കാനും പാടാണ്. വിഗ് ഒരു പരിധിവരെ ഈ പ്രശ്നം ഒഴിവാക്കാൻ സഹായിക്കുമെങ്കിലും അതൊരു ശാശ്വത പരിഹാരമല്ല. നെറ്റി കയറുന്നത് ഒഴിവാക്കാനുള്ള ഏക പരിഹാരം മുടികൊഴിച്ചിൽ ഒഴിവാക്കുകയും, മുടിയെ തളിർത്തു വളരാൻ അനുവദിക്കുകയും ആണ്. ഇതിന് ചില എളുപ്പവഴികൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. മുടിയുടെ വളർച്ചയ്ക്ക് ഏറെ സഹായിക്കുന്ന ഒന്നാണ് ഉള്ളി

“ഉള്ളി നീര് 

സവാളയില്‍ ധാരാളം പോഷകങ്ങള്‍ ഉണ്ട്. ഇവ മുടി വളര്‍ച്ചയെ സഹായിക്കുന്നു. സള്‍ഫര്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് സവാള. ഇതാണ് മുടി വളര്‍ച്ചക്ക് മുതല്‍ക്കൂട്ടാവുന്നത്. കൂടാതെ രോമകൂപങ്ങളെ പോഷിപ്പിക്കാനും മുടി വളര്‍ച്ച ശക്തിപ്പെടുത്താനും തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും ഈ സെറം സഹായിക്കുന്നു.

തയ്യാറാക്കേണ്ട വിധം 

ഒരു സവാള, 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, 1 ടീസ്പൂണ്‍ ആവണക്കെണ്ണ എന്നിവ എടുക്കാം. ശേഷം ഉള്ളി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി മുറിക്കുക. പിന്നീട് ഇത് ഒരു ബ്ലെന്‍ഡറില്‍ നല്ലതുപോലെ അരച്ചെടുത്ത്, നീര് മാത്രം ഒരു പാത്രത്തിലേക്ക് മാറ്റിവെക്കാം. വെളിച്ചെണ്ണ, ആവണക്കെണ്ണ എന്നിവ ഇതിലേക്ക് ചേര്‍ത്ത്, നല്ലതുപോലെ ഇളക്കി മാറ്റി വെക്കണം. ശേഷം  ഇത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം.

“വിരലുകള്‍ ഉപയോഗിച്ച് നല്ലതുപോലെ മസാജ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. അരമണിക്കൂര്‍ എങ്കിലും ഈ മിശ്രിതം മുടിയില്‍ വയ്ക്കണം. അതിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയില്‍ രണ്ട് തവണ എങ്കിലും ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. മുടി കൊഴിച്ചിലും, നെറ്റികയറ്റവും കുറയ്ക്കും എന്നു മാത്രമല്ല മുടി നന്നായി തഴച്ച് വളരുകയും ചെയ്യും. 

അവശേഷിക്കുന്നത് 30 മണിക്കൂർ മാത്രം പിടിച്ച് നിൽക്കാനുള്ള ഓക്‌സിജൻ; മുങ്ങിക്കപ്പൽ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതം.

തകർന്നടിഞ്ഞ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ തേടിയുള്ള യാത്രയ്ക്കിടെ കാണാതായ മുങ്ങിക്കപ്പലിന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. അഞ്ച് പേരടങ്ങുന്ന മുങ്ങിക്കപ്പലിൽ ഇനി അവശേഷിക്കുന്നത് 30 മണിക്കൂർ മാത്രം പിടിച്ച് നിൽക്കാനുള്ള ഓക്‌സിജനാണ് “

കഴിഞ്ഞ ഞായറാഴ്ചയാണ് അഞ്ച് പേരുമായി പോയ ടൈറ്റൻ എന്ന മുങ്ങിക്കപ്പൽ കാണാതാകുന്നത്. 21 അടി നീളമുള്ള ടൈറ്റൻ എന്ന മുങ്ങിക്കപ്പലിൽ രണ്ട് ജീവനക്കാരും മൂന്ന് കോടീശ്വരന്മാരും ഉൾപ്പെടുന്ന അഞ്ചംഗ സംഘമാണ് ഉണ്ടായിരുന്നത്. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിംഗ്, പാകിസ്താനി ടൈക്കൂൺ ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ എന്നിവരായിരുന്നു അത്.

ആഴക്കടൽ പര്യവേഷണങ്ങൾ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് കാണാതായത്. അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായുള്ള എട്ടു ദിവസത്തെ പര്യവേഷണത്തിൽ സഞ്ചാരികളിൽ നിന്നും ഈടാക്കുന്നത് 2,50,000 ഡോളറുകളാണ് ( ഏകദേശം രണ്ടു കോടി ഇന്ത്യൻ രൂപ). ഒരു സബ്‌മെർസിബിളിൽ അഞ്ച് പേർക്ക് ഇരിക്കാൻ സാധിക്കും. ഒരു പൈലറ്റിനെയും ഒരു കണ്ടന്റ് സ്‌പേർട്ടുകൾക്ക് ഒപ്പം മൂന്നു സഞ്ചാരികൾ ഒരു മുങ്ങികപ്പയിൽ ഉണ്ടാകും. ടൈറ്റാനിക്കിന് അടുത്തേക്ക് ഒരു തവണ മുങ്ങിപ്പൊങ്ങുന്നതിന് ഏകദേശം എട്ടു മണിക്കൂർ സമയമെടുക്കും.

koottan villa

7,600 ചതുരശ്ര മൈൽ ( 20,000 ചതുരശ്ര കിലോമീറ്റർ) പരന്ന് കിടക്കുന്ന രണ്ട് മൈലിലേറെ ആഴമുള്ള വടക്കൻ അറ്റലാന്റിക് സമുദ്രത്തിൽ തെരച്ചിൽ നടത്തുക അത്ര എളുപ്പമല്ല. ‘സമുദ്രത്തിന്റെ ആഴങ്ങളിൽ കൂരിരുട്ടാണ്. രക്തമുറയുന്ന തണുപ്പും. മുഖത്തിന് നേരെ കൈ പിടിച്ചാൽ പോലും കാണില്ല’- ടൈറ്റാനിക് വിദഗ്ധൻ ടിം മാൾട്ടിൻ എൻബിസി ന്യൂസിനോട് പറഞ്ഞു. ബഹിരാകാശത്ത് പോകുന്നതിന് സമാനമാണ് സമുദ്രത്തിലെ തെരച്ചിലെന്നും അദ്ദേഹം പറയുന്നു.

സമുദ്രത്തിന്റെ അടിത്തട്ട് ചിത്രങ്ങളിൽ കാണുന്നത് പോലെ നിരപ്പായതല്ലെന്നും അവിടെ നിരവധി കുന്നുകളും താഴ്‌വരകളുമുണ്ടെന്നും കീലി സർവകലാശാല പ്രൊഫസർ ജെയ്മി പ്രിംഗ്ലി പറയുന്നു. ഇതിന് പുറമെ കരയേക്കാൾ 400 ഇരട്ടി മർദമാണ് നാല് കിലോമീറ്റർ ആഴത്തിൽ വെള്ളത്തിനടിയിലുണ്ടാവുക. ഈ മർദം എക്വിപ്‌മെന്റുകളിൽ സമ്മർദം സൃഷ്ടിക്കുമെന്നും വളരെ കുറച്ച് അന്തർവാഹിനികൾക്ക് മാത്രമേ ഈ മർദം താങ്ങാനാകൂവെന്നും അദ്ദേഹം പറയുന്നു. ന്യൂക്ലിയർ സബ്മറൈനുകൾ സാധാരണ 300 മീറ്റർ ആഴത്തിൽ മാത്രമേ പ്രവർത്തിക്കാറുള്ളു.

ടൈറ്റാനിക്കിനെ തേടിയിറങ്ങിയ മുങ്ങിക്കപ്പലിന് പര്യടനം ആരംഭിച്ച് രണ്ട് മണിക്കൂറിനകം തന്നെ മദർ ഷിപ്പുമായുള്ള ആശയവിനിമയം നഷ്ടമായിരുന്നു. കാണാതായ മുങ്ങിക്കപ്പൽ ടൈറ്റൻ എവിടെയാണെന്ന അമ്പരപ്പിലാണ് ലോകം. ഒരിക്കലും മുങ്ങില്ലെന്ന് വിശേഷിപ്പിച്ചിരുന്ന ടൈറ്റാനിക് അഭിമുഖീകരിച്ച വിധി തന്നെ ടൈറ്റനും നേരിട്ടോ ? ടൈറ്റന് വേണ്ടി പ്രാർത്ഥനകളോടെ കാത്തിരിക്കുകയാണ് ലോകം.”

സിക്കിൾ സെൽ ഡിസീസ്; തിരിച്ചറിയാം ഈ ലക്ഷണങ്ങളെ

 ചുവന്ന രക്താണുക്കളെ  ബാധിക്കുന്ന ഒരു ജനിതക രോഗമാണ് സിക്കിൾ സെൽ അനീമിയ അഥവാ സിക്കിൾ സെൽ ഡിസീസ് എന്ന അരിവാൾ കോശ രോഗം. ജനിതക കാരണങ്ങളാൽ ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് അരിവാൾ രോഗം അഥവാ അരിവാൾ കോശ വിളർച്ച. ഗുരുതരമായ ഈ രോഗാവസ്ഥ നാല് മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരില്‍ വരാം എന്നാണ് പഠനങ്ങള്‍ പറയുന്നത്. 

 ഈ രോഗം ചുവന്ന രക്താണുക്കളെയാണ് ബാധിക്കുന്നത്. രക്താണുക്കള്‍ സാധാരണക്കാരില്‍ 120 ദിവസം ജീവിക്കുമ്പോള്‍ ഇവരില്‍ 30 മുതല്‍ 60 ദിവസങ്ങള്‍ മാത്രമായിരിക്കും ജീവിക്കുക. ഈ പ്രശ്‌നം ഇവരെ വിളര്‍ച്ചയിലേക്ക് നയിക്കും.

ലക്ഷണങ്ങള്‍.

 വിളർച്ചയിൽ നിന്നുള്ള അമിത ക്ഷീണം, ശ്വാസം മുട്ടല്‍, കൈ കാലുകളില്‍ വേദന, പനി, വയറുവേദന, തുടര്‍ച്ചയായ അണുബാധ, വൃക്ക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുള്ള ബെഡ് വെറ്റിംഗ് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ബില്‍ റൂബിന്‍ കൂടുതലായി രക്തത്തില്‍ കാണപ്പെടുന്നതിനാല്‍ കണ്ണുകളില്‍ മഞ്ഞനിറം കാണപ്പെടും. എന്നാല്‍ ഇത് മഞ്ഞപ്പിത്തത്തില്‍ ഉള്‍പ്പെടുന്നതല്ല. അതുപോലെ തന്നെ അമിത ദേഷ്യം, വാശി തുടങ്ങിയവയുമൊക്കെ ഇതുമായി ബന്ധപ്പെട്ടുമുണ്ടാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ചര്‍മപ്രശ്‌നങ്ങള്‍ തിരിച്ചറിയാം, ഗൂഗിള്‍ ലെന്‍സ് നിങ്ങളെ സഹായിക്കും ഇങ്ങനെ…

ഗൂഗിള്‍ ലഭ്യമാക്കിയിരിക്കുന്ന സേവനങ്ങളില്‍ ഏറെ ഉപകാരപ്പെടുന്ന ഒന്നാണ് ഗൂഗിള്‍ ലെന്‍സ്. എന്നാല്‍ പലര്‍ക്കും ഗൂഗിള്‍ ലെന്‍സിന്റെ സാധ്യതകളെപ്പറ്റി കാര്യമായ അറിവില്ല. ക്യാമറ ഉപയോഗിച്ച് എടുത്ത ചിത്രമോ, സ്‌ക്രീന്‍ഷോട്ടോ ഗൂഗിള്‍ ലെന്‍സ് വഴി സെര്‍ച്ച് ചെയ്താല്‍ അവയെപ്പറ്റി ഇന്റര്‍നെറ്റില്‍ ലഭ്യമായ വിവരങ്ങളെല്ലാം ഗൂഗിള്‍ നിങ്ങളുടെ മുന്നിലെത്തിക്കും. ‘ നിങ്ങള്‍ക്ക് അത് കാണാന്‍ കഴിയുമെങ്കില്‍, നിങ്ങള്‍ക്ക് അത് തിരയാം’ എന്നാണ് ഗൂഗിള്‍ ലെന്‍സ് എന്ന ആശയത്തെ ഗൂഗിള്‍ വിശദീകരിക്കുന്നത് തന്നെ.

ഗൃഹപാഠം ചെയ്യുന്നതു മുതല്‍, ബോര്‍ഡിലെ അടയാളങ്ങളും, മെനുവും വരെ വിവര്‍ത്തനം ചെയ്യാനും, എന്തിനേറെ മനുഷ്യ ശരീരത്തിലെ ചര്‍മ്മത്തിന്റെ അവസ്ഥകള്‍ തിരിച്ചറിയാന്‍ വരെ ലെന്‍സിന് സാധിക്കുമെന്നാണ് ഗൂഗിള്‍ പറയുന്നത്. ചുണങ്ങുകൊണ്ടോ എന്തെങ്കിലും തരത്തിലുള്ള അലര്‍ജി കൊണ്ടോ ത്വക്കിന് പ്രശ്‌നമുണ്ടെന്ന് തോന്നിയാല്‍ നിങ്ങളുടെ ഫോണിലെ ഗൂഗിള്‍ ലെന്‍സ് ആപ് ഉപയോഗിച്ച് ആ അവസ്ഥയെ തിരിച്ചറിയാന്‍ സാധിക്കും.

ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് ചര്‍മ്മത്തിലെ അടയാളമോ മറ്റ് തരത്തിലുള്ള പ്രശ്‌നമോ ഫോട്ടോ എടുത്ത ശേഷം മുകളിലേക്ക് സ്വൈപ്പ് ചെയ്യുമ്പോള്‍ സമാനമായ രീതിയിലുള്ള ത്വക്കിന്റെ അവസ്ഥകളുടെ ഒരു ലിസ്റ്റും ചിത്രങ്ങളും ലഭ്യമാകും. ഇത് ഉപയോഗിച്ച് എന്താണ് പ്രശ്‌നം എന്ന് കണ്ടെത്തി വിദഗ്ധ സഹായം തേടാന്‍ സഹായിക്കും എന്നാണ് ഗൂഗിള്‍ പറയുന്നത്.

സമാനമായ രൂപത്തിലുള്ള ചിത്രങ്ങള്‍ കണ്ടെത്തുന്ന ഗൂഗിള്‍ ലെന്‍സിലെ സാധാരണ ഇമേജ് – റെക്കഗ്‌നിഷന്‍ ഫീച്ചര്‍ പോലെ പുതിയ ഫീച്ചര്‍ ഉപയോഗിച്ച് ഗാലറിയില്‍ നിന്ന് ചിത്രം അപ്ലോഡ് ചെയ്തും സെര്‍ച്ച് ചെയ്യാന്‍ സാധിക്കും.എന്നാല്‍ ഒരു രോഗനിര്‍ണയത്തിന് പകരമായി ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കില്ല എന്നും പ്രശ്‌നത്തിനെപ്പറ്റിയുള്ള അടിസ്ഥാന ധാരണ നേടാന്‍ മാത്രമേ ഇത് സഹായിക്കുകയുള്ളൂ എന്നും ഗൂഗിള്‍ പങ്കുവച്ച ബ്ലോഗില്‍ വ്യക്തമാക്കിയിട്ടുണ്ട് . 

ഭാഷ അറിയാത്ത സ്ഥലങ്ങളില്‍ എത്തിപ്പെട്ടാല്‍ എഴുത്തുകള്‍ ഉള്ള ബോര്‍ഡുകള്‍ ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്താല്‍ വിവര്‍ത്തനം ചെയ്യാന്‍ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. 100 ലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ഈ ആപ്പിന് കഴിയും.

ഗൂഗിള്‍ ബാര്‍ഡില്‍ ഗൂഗിള്‍ ലെന്‍സ് ഉള്‍പ്പെടുത്താനുള്ള നീക്കവും അടുത്തിടെ ഗൂഗിള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഗൂഗിള്‍ ബാര്‍ഡില്‍ ഫോട്ടോകള്‍ ഉള്‍പ്പെടുത്താന്‍ ഉപയോക്താക്കളെ സഹായിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. ഇതോടെ ഗൂഗിളിന്റെ എഐ ചാറ്റ്‌ബോട്ട് ആയ ബാര്‍ഡിന് ഉപയോക്താക്കളുടെ ചോദ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിയും.

കാനഡയില്‍ ട്രക്ക് ഡ്രൈവറാകാം: ലക്ഷങ്ങള്‍ സമ്പാദിക്കാം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

കാനഡ തൊഴില്‍ അവസരങ്ങളുടെ രാജ്യമാണ്. വിദേശത്തൊരു ജോലിക്കായി താല്‍പര്യപ്പെടുന്നവര്‍ ഏറ്റവും ആശ്രയിക്കുന്നതും കാനഡയെയാണ്. പല മേഖലകളിലായി ധാരാളം വിദേശ ജോലിക്കാര്‍ ഇവിടെയുണ്ട്. നിങ്ങള്‍ക്ക് വിദേശ ജോലിയില്‍ താല്‍പര്യമുണ്ടെങ്കില്‍, കാനഡയില്‍ കൈനിറയെ അവസരങ്ങളുണ്ട്. 

വിദേശത്ത് വാഹനമോടിക്കാനുള്ള ലൈസന്‍സ് നിങ്ങളുടെ കൈവശമുണ്ടോ? എങ്കില്‍ ട്രക്ക് ഡ്രൈവറാകാന്‍ കാനഡയില്‍ അവസരമൊരുങ്ങും. നിരവധി ഒഴിവുകളും ഇക്കാര്യത്തിലുണ്ട്. ശമ്പളം തുച്ഛമാണെന്ന് കരുതുകയേ വേണ്ട. ചിന്തിക്കാവുന്നതിനും അപ്പുറത്താണ് ഈ ജോലിക്ക് ലഭിക്കുന്ന പ്രതിഫലം. എങ്ങനെയാണ് അപേക്ഷിക്കേണ്ടതെന്ന് പരിശോധിക്കാം.

കാനഡയിലെ ക്യൂബെക് പ്രവിശ്യയിലാണ് ട്രക്ക് ഡ്രൈവര്‍മാരെ ധാരാളം ആവശ്യമുള്ളത്. വിദേശ ജോലി ആഗ്രഹമുള്ളവര്‍ക്ക് ഇന്ന് തന്നെ അപേക്ഷിക്കാം. 315 ഒഴിവുകളാണ് ട്രക്ക് ഡ്രൈവര്‍ക്ക് ക്യൂബെക്കിലുള്ളത്. നിങ്ങളുടെ കൈവശം ക്ലാസ് വണ്‍ ലൈസന്‍സ് ഉണ്ടായാല്‍ മാത്രം മതി.

ഇതിന് സമാനമായ ലൈസന്‍സ് നമ്മുടെ നാട്ടില്‍ ഉണ്ടായാലും അതൊരു യോഗ്യതയായി കണക്കാക്കും. കഴിഞ്ഞ രണ്ട് വര്‍ഷമായി ട്രക്ക് ഡ്രൈവര്‍മാര്‍ക്കുള്ള ആവശ്യകത മാത്രമാണ് കുറയാതിരുന്നത്. 2021ല്‍ 323 ഒഴിവുകളാണ് വന്നത്. അതിന് ശേഷം മുന്നൂറിന് മുകളാണ് അവസരങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്.

എങ്ങനെ അപേക്ഷിക്കാം

ഇമ്രിഗേഷന്‍ സിഎയുടെ വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള ഓപ്ഷനുണ്ട്. അതില്‍ പേരും, ഏത് രാജ്യക്കാരനാണെന്നും, എത്ര പരിചയസമ്പത്തുണ്ടെന്നും, ഡ്രൈവിംഗ് ലൈസന്‍സുണ്ടോ എന്നും അടക്കം രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ അവസരമുണ്ട്. വലളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ഈ അപേക്ഷ ഫോം പൂരിപ്പിച്ച് അയക്കാം.

അവസരങ്ങള്‍ ധാരാളം

ക്യൂബെക്കിലെ ഗ്രേറ്റര്‍ മോണ്ട്‌റിയല്‍, മോണ്ടിറെഗി മേഖലകളാണ് ട്രക്കിംഗ് ഡ്രൈവര്‍ ജോലി ധാരാളമായി നല്‍കുന്നത്. ഈ രണ്ട് പ്രദേശങ്ങളില്‍ മാത്രമായി ജൂണ്‍ മാസത്തില്‍ 120 ഒഴിവുകളാണ് ഉള്ളത്.”ഗ്രേറ്റര്‍ മോണ്ട്‌റിയലില്‍ 48 ഒഴിവുകളാണ് ഉള്ളതെന്ന് തൊഴില്‍ ബാങ്കിലെ രേഖകള്‍ പറയുന്നു. മോണ്ടിറെഗയില്‍ 72 ഒഴിവുകളാണ് ഉള്ളത്.

മോണ്ട്‌റിയല്‍ ദ്വീപിലെ ഏറ്റവും ഗതാഗത തിരക്കേറിയ മേഖലയാണ് മോണ്ടിറെഗ. ഇവിടെ ധാരാളം ട്രക്ക് ഡ്രൈവര്‍മാര്‍ എപ്പോഴുമുണ്ടാവും. പ്രധാന ഹൈവേകളെ ബന്ധിപ്പിക്കുന്ന ഭാഗം ഇവിടെയാണ് ഉള്ളത്.

SAP TRAINING

പോക്കറ്റ് നിറയ്ക്കും ശമ്പളം

ക്യൂബെക്കില്‍ ട്രക്ക് ഡൈവര്‍മാര്‍ക്കുള്ള ശരാശരി വേതനം 22 ഡോളറാണ്. മണിക്കൂര്‍ 16 മുതല്‍ 30 ഡോളര്‍ വരെ ലഭിക്കുന്ന ട്രക്ക് ഡ്രൈവര്‍മാരുമുണ്ട്. അതായത് ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഒരു മണിക്കൂറില്‍ പരമാവധി 2469 രൂപ നേടാന്‍ സാധിക്കും.കാനഡയിലെ ജോലി നിലവാരം അനുസരിച്ച് ആഴ്ച്ചയില്‍ 37.5 മണിക്കൂര്‍ ജോലി ചെയ്യേണ്ടതായി വരും. അതിലൂടെ 58500 ഡോളര്‍ ശമ്പളവും നിങ്ങള്‍ക്ക് വര്‍ഷത്തില്‍ ലഭിക്കും. ഇന്ത്യന്‍ രൂപയില്‍ നോക്കുകയാണെങ്കില്‍ 48 ലക്ഷത്തില്‍ അധികം വരുമിത്.

എന്നാല്‍ ക്യൂബെക്കില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് കിലോമീറ്ററില്‍ ബോണസുകളും നല്‍കാറുണ്ട്. ഈ പറഞ്ഞ തുകയേക്കാള്‍ കൂടുതല്‍ അവര്‍ക്ക് ലഭിക്കും.

friends catering

ധനകാര്യംസ്‌ക്രീന്‍ ഷെയറിങ് മുതല്‍ മള്‍ട്ടി അക്കൗണ്ട് വരെ; വാട്‌സ്ആപ്പിന്റെ പുതിയ അഞ്ചു ഫീച്ചറുകള്‍ അറിയാം

 ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം പുതിയതായി അവതരിപ്പിക്കാന്‍ പോകുന്ന അഞ്ചു ഫീച്ചറുകള്‍ പരിശോധിക്കാം.

1. മെറ്റീരിയല്‍ ഡിസൈന്‍ ത്രീ:

മെറ്റീരിയല്‍ ഡിസൈന്‍ ത്രീ മാര്‍ഗനിര്‍ദേശം അനുസരിച്ച് വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വൈകാതെ തന്നെ റീഡിസൈന്‍ഡ് സ്വിച്ചുകളും ഫ്‌ളോട്ടിങ് ആക്ഷന്‍ ബട്ടണുകളും ലഭ്യമാകും. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. 

2. സ്‌ക്രീന്‍ ഷെയറിങ് ഫീച്ചര്‍:

സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്നതിന് ഉപയോക്താവിന് പൂര്‍ണ അനുമതി നല്‍കുന്ന തരത്തിലാണ് പുതിയ അപ്‌ഡേറ്റ്. വിന്‍ഡോസ്, ഐഒഎസ്, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് വൈകാതെ തന്നെ ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കും

3.ഷോര്‍ട്ട് വീഡിയോ മെസേജുകള്‍:

ഷോര്‍ട്ട് വീഡിയോയിലൂടെ ആശയവിനിമയം നടത്താന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍.60 സെക്കന്‍ഡ് വീഡിയോ ഷൂട്ട് ചെയ്ത് കോണ്‍ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് പങ്കുവെയ്ക്കാന്‍ കഴിയുന്ന വിധമാണ് സംവിധാനം.

4. വാട്‌സ്ആപ്പ്- മള്‍ട്ടി അക്കൗണ്ട്:

ഒരു സിംഗിള്‍ ഡിവൈസില്‍ തന്നെ ഒന്നിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ തുറക്കാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. നിലവില്‍ രണ്ടു അക്കൗണ്ടുകള്‍ ഒരേ സമയം ഉപയോഗിക്കുന്നതിന് രണ്ട് ഡിവൈസുകള്‍ വേണം

5. മെറ്റ ക്വസ്റ്റ് കോമ്പാറ്റമ്പിലിറ്റി

ഡിവൈസുമായി ലിങ്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഫീച്ചറാണിത്. നിലവിലുള്ള വാട്‌സ്ആപ്പ് അക്കൗണ്ടിനെ മെറ്റ ക്വസ്റ്റ് ഡിവൈസുമായി ബന്ധിപ്പിക്കുന്ന ഫീച്ചറാണിത്.

Verified by MonsterInsights