കാസര്‍കോട് ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റുകള്‍ നിര്‍ത്തിവെച്ചു; ‘കോവിഡ്’ കാരണമെന്ന് എം.വി.ഡി.

ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റുകളില്‍ വരുത്തിയ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഡ്രൈവിങ്ങ് ടെസ്റ്റുകള്‍ 
നിര്‍ത്തിവെച്ചതായി കാസര്‍കോട് ആര്‍.ടി.ഓഫീസ് അറിയിച്ചു.

പ്രതിഷേധം പരാമര്‍ശിക്കാതെ വിചിത്ര കാരണം ചൂണ്ടിക്കാട്ടിയാണ് മേയ് 24 വരെയുള്ള ടെസ്റ്റുകള്‍ എല്ലാം റദ്ദാക്കിയതായി അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് അറിയിപ്പ് അപേക്ഷകര്‍ക്ക് എസ്.എം.എസ്. മുഖേന നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാലത്തില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റുകള്‍ നിര്‍ത്തലാക്കുന്നുവെന്നാണ് അറിയിപ്പ്. ഈ മാസം 24 വരെ ഇനി ഡ്രൈവിങ്ങ് ടെസ്റ്റുകള്‍ ഒന്നും നടത്തുന്നതല്ലെന്നും അറിയിപ്പില്‍ പറയുന്നു. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്നാണ് ടെസ്റ്റുകള്‍ റദ്ദാക്കിയിരിക്കുന്നതെന്ന

വാദം വളരെ വിചിത്രമാണെന്നാണ് വിലയിരുത്തലുകള്‍. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ആര്‍.ടി.ഓഫീസ് കേന്ദ്രീകരിച്ച് ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകളുടെയും ജീവനക്കാര
ടെയും പ്രതിഷേധം നടത്തുന്നതിനിടെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. 





ഡ്രൈവിങ്ങില്‍ ടെസ്റ്റില്‍ പരിഷ്‌കരണം വരുത്തി പുറത്തിറക്കിയ 04/2024 സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ഡ്രൈവിങസ്‌കൂള്‍ ജീവനക്കാരും ഉടമകളും പ്രതിഷേധിക്കുകയാണ്. കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും പ്രതിഷേധം നടക്കുന്നത്. അനിശ്ചിത കാലത്തേക്ക് ഡ്രൈവിങ്ങ് 

ടെസ്റ്റുകള്‍ ബഹിഷ്‌കരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന..

ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കുന്നതും, 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള വാഹനങ്ങള്‍ ഡ്രൈവിങ്ങ് പരീശീലനത്തിന് ഉപയോഗിക്കരുത് എന്ന നിര്‍ദേശവുമായി ഡ്രൈവിങ്ങ്.

പരിശീലകരെ പ്രധാനമായും ചൊടിപ്പിച്ചിരിക്കുന്നത്.

ഇതിനുപുറമെ, വാഹനങ്ങളില്‍ ക്യാമറയും ജി.പി.എസ്. സംവിധാനവും നല്‍കണമെന്ന ആവശ്യത്തിനെതിരേയും പ്രതിഷേധം ഉയരുന്നുണ്ട്. ഈ പരിഷ്‌കാരങ്ങള്‍ക്ക് എതിരല്ലെന്നും ഇവപരിഷ്‌കാരങ്ങള്‍ക്ക് എതിരല്ലെന്നും ഇവ നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണമെന്നുമാണ് തൃശൂരിലെ ഡ്രൈവിങ്ങ് സ്‌കൂള്‍ പ്രതിനിധികള്‍ അറിയിച്ചിരിക്കുന്നത്.



സ്വര്‍ണ വില കുതിച്ചു ചാടി; ആശ്വാസത്തിന് അല്‍പ്പായുസ്… ഇന്ന് പവന് വര്‍ധിച്ചത് ഇത്ര.

മെയ് മാസം തുടങ്ങിയത് സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം നല്‍കിയായിരുന്നു. ആദ്യ ദിനത്തില്‍ തന്നെ പവന് 800 രൂപയുടെ കുറവ് വന്നു. എന്നാല്‍ ഈ ആശ്വാസത്തിന് അധികനേരം ആയുസുണ്ടായില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം. കാരണം ഇന്ന് പവന്‍ വില കുതിച്ചു കയറി. ഇന്നലെ സ്വര്‍ണം വാങ്ങിയവര്‍ക്ക് നേട്ടമായി എന്ന് പറയാം.

ഏപ്രിലില്‍ സ്വര്‍ണം പവന് 3000 രൂപയ്ക്ക് അടുത്ത് ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മെയ് മാസത്തിലെ ആദ്യ ദിനത്തില്‍ തന്നെ പവന് 800 രൂപ കുറഞ്ഞ് 52440 രൂപയിലെത്തിയിരുന്നു. എന്നാല്‍ ഇന്ന് 560 രൂപ വര്‍ധിച്ച് 53000ത്തിലെത്തി. ഗ്രാമിന് 70 കൂടി 6625 രൂപയിലും. ഈ മാസം സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാകുമെന്നാണ് വിലയിരുത്തല്‍. വലിയ തോതിലുള്ള വില വര്‍ധനവിനും ഇടിവിനും സാധ്യതയില്ല.
ഡോളര്‍ സൂചിക 106ല്‍ നിന്ന് 105ലേക്ക് ഇടിഞ്ഞത് സ്വര്‍ണവില കൂടാന്‍ കാരണമായ ഘടകമാണ്. അതേസമയം, നേരിയ തോതില്‍ ഡോളര്‍ സൂചിക ഉയര്‍ന്നേക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില കുറയും. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.43ലാണുള്ളത്. രൂപ പരിധി വിട്ട് മൂല്യം ഇടിയുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് ശ്രദ്ധിക്കുന്നുണ്ട്.


ഡോളര്‍ സൂചിക 106ല്‍ നിന്ന് 105ലേക്ക് ഇടിഞ്ഞത് സ്വര്‍ണവില കൂടാന്‍ കാരണമായ ഘടകമാണ്. അതേസമയം, നേരിയ തോതില്‍ ഡോളര്‍ സൂചിക ഉയര്‍ന്നേക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില കുറയും. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.43ലാണുള്ളത്. രൂപ പരിധി വിട്ട് മൂല്യം ഇടിയുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് ശ്രദ്ധിക്കുന്നുണ്ട്.

എണ്ണവില വലിയ തോതില്‍ ഇടിഞ്ഞത് വിപണിക്ക് ആശ്വാസമാണ്. ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്കും നേട്ടമാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 83.96 എന്ന നിരക്കിലാണ് വ്യാപാരം. എണ്ണ വില കയറിയാല്‍ വിപണിയില്‍ വിലക്കയറ്റത്തിന് വഴിയൊരുക്കും. അതാകട്ടെ, ആഗോള വിപണിയെ താളംതെറ്റിക്കും. നിക്ഷേപകര്‍ ഈ വേളയില്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതാണ് സാധാരണ കാഴ്ച. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില കയറും. അമേരിക്കന്‍ പലിശ നിരക്ക് ഉടന്‍ കുറയ്ക്കില്ല എന്നാണ് വിലയിരുത്തല്‍. ഫെഡ് റിസര്‍വ് യോഗം നിലവിലെ നിരക്ക് തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് സ്വര്‍ണത്തിന് അഭൂതപൂര്‍വമായ ഉയര്‍ച്ച ഉണ്ടാകുന്നത് തടയും. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 79.50 ഡോളറും യുഎഇയുടെ മര്‍ബണ്‍ ക്രൂഡിന് 83.58 ഡോളറുമാണ് പുതിയ വില.
എണ്ണവില ഉയര്‍ത്തണമെന്നാണ് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഉല്‍പ്പാദക രാജ്യങ്ങളുടെ നിലപാട്. വില കുറയണമെന്ന് ഇന്ത്യ പോലുള്ള രാജ്യങ്ങളും താല്‍പ്പര്യപ്പെടുന്നു. എണ്ണവിലയിലെ മാറ്റം സ്വര്‍ണത്തേയും ബാധിക്കും. കേരളത്തില്‍ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് പണിക്കൂലിയും ജിഎസ്ടിയും ചേര്‍ത്ത് 58000 രൂപ വരെ ചെലവ് വന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 51500 രൂപ വരെ കിട്ടാന്‍ സാധ്യതയുണ്ട്.



ചൂട് സഹിക്കാൻ പറ്റുന്നില്ലേ? പരിഹാരവുമായി സോണി, കഴുത്തിന് പിറകിൽ ഇതങ്ങ് ഘടിപ്പിച്ചാൽ മതി, എവിടെയും പോകാം

കടുത്ത ചൂടിൽ പൊറുതിമുട്ടുന്നവരാണ് നാം. ചൂട് കാരണം പകൽ സമയം പുറത്തിറങ്ങാനോ രാത്രിയിൽ സ്വസ്ഥമായി ഉറങ്ങാനോ പോലും ബുദ്ധിമുട്ടുന്ന അവസ്ഥ. ഈ സമയത്ത് ശരീരത്തിൽ ഘടിപ്പിക്കാൻ ഒരു എയർകണ്ടീഷണർ കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടില്ലേ. എന്നാൽ പിന്നെ ആ ആഗ്രഹമങ്ങ് സാധിച്ചു തന്നിരിക്കുകയാണ് സോണി.

‘റിയോൺ പോക്കറ്റ് 5’ എന്നാണ് ഇതിന്റെ പേര്. ഈ ഉപകരണത്തെ ‘സ്മാർട് വെയറബിൾ തെർമോ ഡിവൈസ് കിറ്റ്’ എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ മാസം 23 നാണ് കമ്പനി ഇത് അവതരിപ്പിച്ചത്. അഞ്ച് കൂളിങ് ലെവലുകളും നാല് വാമിങ് ലെവലുകളുമുള്ള ഇത് കഴുത്തിന് പിറകിലാണ് ധരിക്കുക. ചൂട് കാലം, തണുപ്പുകാലം എന്നീ വ്യത്യാസങ്ങളില്ലാതെ ഇത് പ്രയോജനപ്പെടുത്താം.  തിരക്കേറിയ തീവണ്ടിയാത്രയ്ക്കിടെയും, ബസ് യാത്രയ്ക്കിടെയും പോലും ഇത് ഉപയോഗിക്കാം. വിമാനയാത്രയ്ക്കിടെ തണുപ്പുകൂടുതൽ അനുഭവപ്പെടുന്നുണ്ടെങ്കിലും ചൂട് കിട്ടാനായി ഇത് ഉപയോഗിക്കാമെന്നാണ് കമ്പനി പറയുന്നത്.

റിയോൺ പോക്കറ്റ് ടാഗ് എന്നൊരു ഉപകരണവും ഇതിനൊപ്പമുണ്ട്. ഈ ഉപകരണമാണ് ചുറ്റുപാടുമുള്ള സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ് വിവരങ്ങൾ കഴുത്തിൽ ധരിച്ച ഉപകരണത്തിലേക്ക് കൈമാറുകയും താപനില ക്രമീകരിക്കുകയും ചെയ്യുന്നത്. ശരീരത്തിന്റേയും ചുറ്റുപാടിന്റെയും താപനില സെൻസറുകളുടെ സഹായത്തോടെ തിരിച്ചറിഞ്ഞ് ഈ ഉപകരണം സ്വയം പ്രവർത്തിക്കും. മാന്വലായും ഇത് ക്രമീകരിക്കാനാകും. റിയോൺ പോക്കറ്റ് ആപ്പിന്റെ സഹായത്തോടെയാണ് ഇത് മാന്വലായി ക്രമീകരിക്കുന്നത്. 

ആഗോള വിപണി ലക്ഷ്യമിട്ട് തയ്യാറാക്കിയ ഉപകരണത്തിന് ഏകദേശം ഇന്ത്യൻ രൂപ 14500 രൂപയോളം വില വരും. റിയോൺ പോക്കറ്റ് 5 നിലവിൽ യുകെ വിപണിയിൽ ലഭ്യമാണ്. ഇന്ത്യയിൽ എത്തിയിട്ടില്ല.  ഏകദേശം 17 മണിക്കൂർ വരെ ചാർജ് നിൽക്കും. ആദ്യമായി സോണി റിയോൺ പോക്കറ്റ് ഉപകരണം അവതരിപ്പിക്കുന്നത് 2019 ലാണ്. അന്ന് ഏഷ്യൻ വിപണികൾ ഇരുകൈയ്യും നീട്ടിയാണ് ഈ ഉല്പന്നത്തെ സ്വീകരിച്ചത്.

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസ വാർത്ത; ഇടിമിന്നലോടെ മഴ, 5 ദിവസം 10 ജില്ലകളിൽ വേനൽ മഴയെത്തും.

സംസ്ഥാനത്ത് ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 10 ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് മഴക്ക് സാധ്യത.


 നാളെ ഒൻപത് ജില്ലകളിലാണ് മഴ പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ മഴക്ക് സാധ്യത. അഞ്ചാം തീയതി വരെ 10 ജില്ലകളിൽ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 ഇടിമിന്നൽ അപകടകാരികളായതിനാൽ അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും ഇടിമിന്നൽ വലിയ നാശനഷ്ടം സൃഷ്ടിക്കും. അതിനാൽ പൊതുജനങ്ങൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുതെന്നും കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.


അതേസമയം സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുകയാണ്. കൂടുതൽ ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചതോടെ, സംസ്ഥാനത്ത് ജാഗ്രത തുടരുകയാണ്. പാലക്കാടിനും തൃശ്ശൂരിനും പുറമേ, ആലപ്പുഴയിലും കോഴിക്കോടുമാണ് ഉഷ്ണതരംഗ മുന്നറിയിപ്പുള്ളത്. പാലക്കാട് ഓറഞ്ച് അലർട്ടും തൃശ്ശൂർ, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും താപനില മുന്നറിയിപ്പ് ഉണ്ട്.സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.

ചൂടിൽ വിയർക്കും, കറണ്ട് ബില്ല് കണ്ടാലോ തളർന്നു വീഴും! വൈദ്യുതി ഉപഭോഗം വർധിച്ചതോടെ കറണ്ട് ബില്ലും ഇരട്ടിയായി

വേനൽ കടുത്തതോടെ വീടുകളിലെ വൈദ്യുത ഉപഭോഗം കുത്തനെ കൂടി. ഇത്തവണത്തെ കറണ്ട് ബില്ല് കണ്ട് ഞെട്ടാത്ത മലയാളികൾ കുറവാണ്. രണ്ടു മാസത്തെ ബില്ല് ഒന്നിച്ചുവരുമ്പോഴാണ് ബില്ലിലെ വൻ വര്‍ധനവറിഞ്ഞ് വീട്ടുകാര്‍ ഞെട്ടുന്നത്. സ്ലാബ് മാറുന്നതോടെ ഇടത്തരം കുടുംബങ്ങളിലെയടക്കം ബില്ലിൽ വൻ വർധനയാണുണ്ടാകുന്നത്. കൊടും ചൂടിൽ വിയര്‍ക്കുന്ന മലയാളികളിപ്പോള്‍ കറണ്ട് ബില്ല് കണ്ടാല്‍ തളര്‍ന്നു വീഴുന്ന അവസ്ഥയാണുള്ളത്.

കഴിഞ്ഞ തവണ വന്നതിന്‍റെ ഇരട്ടിയാണ് മിക്ക വീടുകളിലും ഇത്തവണത്തെ കറണ്ട് ബില്ല്. വരുമാനം കൊണ്ട് ഒത്ത് വരുന്നില്ലെങ്കിലും എങ്ങനെയെങ്കിലും എസി വെക്കണമെന്നാണ് സാധാരണകുടുംബങ്ങളിൽ പോലും പറയുന്നത്. ചൂട് കാരണം രാത്രി പോലും ഉറങ്ങാൻ പറ്റാതായതോടെയാണ് എസിയിൽ ഭൂരിഭാഗം പേരും അഭയം പ്രാപിക്കുന്നത്. ഇതോടൊപ്പം നിർത്താതെ ഫാനുകൾ കൂടിയാകുമ്പോള്‍ കറണ്ട് ബില്ല് കുത്തനെ ഉയരുകയാണ്. രണ്ട് എസി ഉണ്ടെങ്കിൽ 8000 മുതലാണ് ബില്ല്. വെള്ളത്തിന് വേറെയും ബില്ല്. കറണ്ട് ബില്ല് ഇരട്ടിയായതോടെ കുടുംബ ബജറ്റും താളം തെറ്റിയ അവസ്ഥയിലാണെന്നാണ് വീട്ടുകാര്‍ പറയുന്നത്.

ലോഡ് ഷെഡിംഗ് വരുമോ? കടുത്ത നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, നിര്‍ണായക യോഗം ഇന്ന്

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തണമോയെന്ന് തീരുമാനിക്കാനുള്ള നിര്‍ണായക യോഗം ഇന്ന് നടക്കും. ലോഡ് ഷെഡിംഗ് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം ചര്‍ച്ച ചെയ്യാനാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേരുന്നത്. നിലവിലെ സ്ഥിതിഗതികള്‍ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും.

തുടര്‍ന്നായിരിക്കും തീരുമാനമുണ്ടാകുക. ലോഡ് ഷെഡിംഗ് ആവശ്യമായി വന്നാല്‍ മുഖ്യമന്ത്രിയുടെ അനുമതിയോടെ മാത്രമേ തീരുമാനം പ്രഖ്യാപിക്കുകയുള്ളു. കടുത്ത ചൂടില്‍ വൈദ്യുതി ഉപഭോഗവും സര്‍വകാല റെക്കോര്‍ഡിലാണ്. കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുമ്പോള്‍ പലയിടങ്ങളിലും ട്രാന്‍സ്ഫോമര്‍ കേടുവരുന്നതും വൈദ്യുതി വിതരണം നിലയ്ക്കുന്നതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.അമിത ഉപഭോഗത്തെതുടര്‍ന്ന് നിയന്ത്രണം വേണമെന്ന നിലപാടിലാണ് കെഎസ്ഇബി. 

കൊടും ചൂട്; സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.

സംസ്ഥാനത്തെങ്ങും കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10 മുതൽ വൈകീട്ട് 4 വരെ ഔട്ട്ഡോർ കായിക മത്സരങ്ങൾ നടത്തരുതെന്ന് കായിക വകുപ്പ് അറിയിച്ചു. കായിക മന്ത്രി വി. അബ്ദുറഹിമാൻ്റെ നിർദ്ദേശപ്രകാരമാണിത്. 

കായികപരിശീലനം, വിവിധ സെലക്ഷൻ ട്രയൽസ് എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്. കടുത്ത ചൂട് തുടരുന്നത് വരെ നിയന്ത്രണം നിലനിൽക്കും. ചൂട് കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ കായിക താരങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയ ക്രമീകരണം ഏർപ്പെടുത്തുന്നതായി മന്ത്രി വി ശിവൻകുട്ടി പത്രസമ്മേളനത്തിൽ അറിയിച്ചു. മെയ് 15 വരെ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 3 വരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമയ്ക്ക് എതിരെ കർശന നടപടി സ്വീകരിക്കും. സംസ്ഥാനത്ത് മുഴുവൻ തൊഴിലിടങ്ങളിലും കർശന പരിശോധന നടത്തി നടപടി സ്വീകരിക്കാൻ ലേബർ കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 

വേനൽ ചൂടിൽ ജാഗ്രത വേണം – നിർദ്ദേശങ്ങൾ

-പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.
-ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവർത്തനങ്ങളും പൂർണ്ണമായും നിർത്തി വെക്കുക.
-ധാരാളമായി വെള്ളം കുടിക്കുക.
-അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.
-കായികാദ്ധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ഇടവേളകൾ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയിൽ ഏർപ്പെടുക.
-നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ കാപ്പി എന്നിവ പകൽ സമയത്ത് പൂർണ്ണമായും ഒഴിവാക്കുക.
-വൈദ്യുത ഉപകരണങ്ങൾ നിരന്തര ഉപയോഗം മൂലം ചൂട് പിടിച്ചും, വയർ ഉരുകിയും തീപിടുത്തത്തിന് സാധ്യത ഉള്ളതിനാൽ ഓഫീസുകളിലും, വീടുകളിലും ഉപയോഗ ശേഷം ഇവ ഓഫ് ചെയ്യേണ്ടതാണ്. രാത്രിയിൽ ഓഫീസുകളിലും, ഉപയോഗം ഇല്ലാത്ത മുറികളും ഉള്ള ഫാൻ, ലൈറ്റ്, എ.സി എന്നിവ ഓഫ് ചെയ്ത് സൂക്ഷിക്കുക.
-വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക. 
-മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്), ചപ്പ് ചവറുകളും, ഉണങ്ങിയ പുല്ലും ഉള്ള ഇടങ്ങളിൽ എന്നിവടങ്ങളിൽ തീപിടുത്ത സാധ്യത കൂടുതലാണ്. ഇവിടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
-തൊഴിലുറപ്പ് പ്രവർത്തകരും, മാധ്യമപ്രവർത്തകരും, പുറം തൊഴിലിൽ ഏർപ്പെടുന്നവരും, പോലീസ് ഉദ്യോഗസ്ഥരും 11 am to 3 pm വരെ കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ പൊതു സമൂഹം സഹായിക്കുക.
-വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂൾ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന പരിപാടികൾ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
-കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രത്യേക കരുതൽ ഉറപ്പാക്കണം. 
-എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും.

 

 

 

ഇനിയും 5 ഡിഗ്രി വരെ താപനില കൂടുമെന്ന് മുന്നറിയിപ്പ്; തീച്ചൂളയിൽ.

സംസ്ഥാനത്ത് നാല്  ജില്ലകളിൽ ഉഷ്ണ തരംഗം. പാലക്കാട് ഓറഞ്ച് അലർട്ടും തൃശൂർ, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ടും നിലനില്‍ക്കുന്നു. മേയ് 2 വരെ തുടരും.ഇടുക്കി, വയനാട്, തിരുവനന്തപുരം ജില്ലകളിലൊഴികെ 37 ഡിഗ്രിക്ക് മുകളിലാണ് താപനില.പകൽ 11നും 3 നുമിടയിൽ തുടർച്ചയായി ശരീരത്തിൽ വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് നിർദേശം. അത്യാവശ്യമുണ്ടെകിൽ മാത്രം പുറത്തിറങ്ങുക, ധാരാളം വെള്ളം കുടിക്കുക, പൊതുപരിപാടികൾ വൈകുന്നേരത്തേയ്ക്ക് മാത്രം പുറത്തിറങ്ങുക, ധാരാളം വെള്ളം കുടിക്കുക, പൊതുപരിപാടികൾ വൈകുന്നേരത്തേയ്ക്ക് മാറ്റുക തുടങ്ങിയ 

നിർദേശങ്ങളുമുണ്ട്.കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത ഉള്ളതിനാൽ കടലാക്രമണ മുന്നറിയിപ്പും തുടരുന്നു.


ചില ജില്ലകളിൽ ശക്തമായ വേനൽ മഴ ലഭിക്കും.   


കറ്റാർ വാഴയുടെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്.

കറ്റാര്‍വാഴ ജ്യൂസില്‍ ധാരാളം അമിനോ ആസിഡുകളും ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്.പച്ചനിറത്തില്‍ കൊഴുപ്പുള്ള ദ്രാവകം അടങ്ങിയിരിക്കുന്ന ഇതിന്റെ ആരോഗ്യഗുണങ്ങള്‍ അനവധിയാണ്

തടി കുറയ്ക്കാനുള്ള നല്ലൊരു മരുന്നു കൂടിയാണ് ആലുവേരയുടെ ജ്യൂസ്. കറ്റാര്‍ വാഴയുടെ ജ്യൂസും ഏതെങ്കിലും ഫ്രൂട്ട് ജ്യൂസും കലര്‍ത്തി കുടിക്കാം. അല്ലെങ്കില്‍ കറ്റാര്‍ വാഴ ജ്യുസ് അത്ര തന്നെ വെള്ളത്തില്‍ കലര്‍ത്തി കുടിക്കുന്നതും ഗുണം ചെയ്യും.

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും കോശങ്ങള്‍ക്കുണ്ടാകുന്ന നാശം തടയുവാനും കറ്റാര്‍വാഴയുടെ ജ്യൂസിന് കഴിയും. വൈറ്റമിനുകള്‍, മിനറലുകള്‍, കാര്‍ബോഹൈഡ്രേറ്റ്, അമിനോ ആസിഡ്, സാലിസിലിക് ആസിഡ് എന്നിങ്ങനെയുള്ള, ആരോഗ്യത്തിനു ഗുണകരമായ പല ഘടകങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് ആലുവേരഅര ഗ്ലാസ് ആലുവേര ജ്യൂസില്‍ ഒരു ടീസ്പൂണ്‍ തേന്‍ കലര്‍ത്തി കുടിക്കുന്നതും ഉത്തമമാണ്. കറ്റാര്‍ വാഴ ജെല്‍, പഴ വര്‍ഗങ്ങള്‍, കരിക്കിന്‍ വെള്ളം എന്നിവ കലര്‍ത്തി സൂപ്പ് ആക്കി കുടിച്ചാലും തടി കുറയും.

കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി കൂടുതല്‍ സമയം ജോലി ചെയ്യാം, ഉയര്‍ന്ന വേതനം നേടാം; നിയമം മാറ്റി.

കേരളത്തില്‍ നിന്ന് നിരവധി കുട്ടികളാണ് ഓരോ വര്‍ഷവും കാനഡയിലേക്ക് പഠനത്തിനായി പോകുന്നത്. പഠനത്തിനൊപ്പം തന്നെ പാര്‍ട്ട്‌ടൈമായി ജോലി ചെയ്ത് മികച്ച വരുമാനം കണ്ടെത്താമെന്നതാണ് കാനഡയിലേക്ക് പലരെയും ആകര്‍ഷിക്കുന്നത്. ഇപ്പോഴിതാ വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി സന്തോഷം പകരുന്ന പരിഷ്‌കാരം വരുത്തിയിരിക്കുകയാണ് കനേഡിയന്‍ സര്‍ക്കാര്‍.
മേയ് ഒന്നുമുതല്‍ ആഴ്ചയില്‍ 24 മണിക്കൂര്‍ ഇനി വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാം. 20 മണിക്കൂറായിരുന്നു ഇതുവരെയുണ്ടായിരുന്ന അനുമതി. കൂടുതല്‍ വരുമാനം കണ്ടെത്താന്‍ പുതിയ പരിഷ്‌കരണത്തിലൂടെ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ സാധിക്കും. ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക് മില്ലറാണ് പുതിയ നിയമഭേദഗതി പ്രഖ്യാപിച്ചത്.നിലവില്‍ 17.30 കനേഡിയന്‍ ഡോളര്‍ (1,054 ഇന്ത്യന്‍ രൂപ) ആണ് പാര്‍ട്ട് ടൈം ജോലിക്ക് മണിക്കൂറിന് ലഭിക്കുന്നത്. ആഴ്ചയില്‍ 69.2 കനേഡിയന്‍ ഡോളര്‍ (ഏകദേശം 4,219 ഇന്ത്യന്‍ രൂപ) അധികമായി നേടാന്‍ പുതിയ മാറ്റംവഴി വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. 24 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടിക്കും സര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

വിദേശ വിദ്യാര്‍ത്ഥികളുടെ പഠന, താമസ ചെലവുകള്‍ വര്‍ധിച്ചതാണ് പുതിയ തീരുമാനത്തിലേക്ക് സര്‍ക്കാരിനെ നയിച്ചത്. പഠനവും ജീവിതവും കൃത്യമായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ഇതുവഴി സാധിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. അതേസമയം, പഠനത്തിനായി എത്തിയവര്‍ ജോലിയിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നത് അനുവദിക്കില്ലെന്നും മന്ത്രി മില്ലര്‍ വ്യക്തമാക്കി. 2022ല്‍ കാനഡയിലെത്തിയ 5.5 ലക്ഷം വിദേശ വിദ്യാര്‍ത്ഥികളില്‍ 2.26 ലക്ഷം പേരും ഇന്ത്യയില്‍ നിന്നാണ്.പെര്‍മനന്റ് റെസിഡന്റ്‌സ് ഫീസ് വര്‍ധിപ്പിച്ചു

കാനഡയില്‍ സ്ഥിരതാമസത്തിനുള്ള അപേക്ഷയ്ക്കുള്ള ഫീസ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴുമാണ് ഫീസ് പുതുക്കുന്നത്. 515 ഡോളര്‍ (42,994 ഇന്ത്യന്‍ രൂപ) ആയിരുന്നു ഇതുവരെയുള്ള ഫീസ്. ഇനിമുതല്‍ 575 ഡോളര്‍ (48,003 ഇന്ത്യന്‍ രൂപ) നല്‍കണം. ഏപ്രില്‍ 30 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.

Verified by MonsterInsights