സ്വർണ വിലയിൽ ഇന്ന് വൻ വർധന.

കേന്ദ്ര ബജറ്റിലെ ഇറക്കുമതി തീരുവയിളവിന് പിന്നാലെയുണ്ടായ വിലയിടിവിന്റെ ട്രെൻഡിന് ബ്രേക്കിട്ട് സ്വർണ വില വീണ്ടും കുതിപ്പ് തുടങ്ങി. രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് കേരളത്തിലും ഇന്ന് വില കത്തിക്കയറി. ഗ്രാമിന് ഒറ്റയടിക്ക് 80 രൂപ ഉയർന്ന് വില 6,400 രൂപയായി. 640 രൂപ വർധിച്ച് 51,200 രൂപയാണ് പവൻ വില.ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ലൈറ്റ്‍വെയ്റ്റ് (കനംകുറഞ്ഞ) ആഭരണങ്ങളും കല്ലുപതിപ്പിച്ച ആഭരണങ്ങളും നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് ഇന്ന് 70 രൂപ വർധിച്ച് 5,300 രൂപയായി. വെള്ളി വിലയിലും കുതിപ്പുണ്ട്. ഗ്രാമിന് രണ്ടുരൂപ ഉയർന്ന് വില 90 രൂപയിലെത്തി.

എന്തുകൊണ്ട് വിലയിൽ മലക്കംമറിച്ചിൽ?

ലോകത്തെ ഒന്നാം നമ്പർ സമ്പദ്‍വ്യവസ്ഥയായ അമേരിക്കയിലെ സാമ്പത്തിക രംഗത്തെ ചലനങ്ങളാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് കമാൻഡർ കൊല്ലപ്പെട്ടെന്ന വാർത്തകൾ മധേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷം കൂടുതൽ രൂക്ഷമാക്കിയേക്കുമെന്ന വിലയിരുത്തലും.

സ്വർണക്കുതിപ്പിന് വളമാകുന്നുണ്ട്

അമേരിക്കയിൽ പണപ്പെരുപ്പം കുറയുന്നതിനാൽ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് സെപ്റ്റംബറോടെ അടിസ്ഥാന പലിശനിരക്ക് കുറച്ചു തുടങ്ങിയേക്കും. ഇത് സംബന്ധിച്ച വ്യക്തത ഈയാഴ്ച ചേരുന്ന ഫെഡറൽ റിസർവിന്റെ നിർണായക യോഗത്തിലുണ്ടായേക്കും.

കണ്ണ് നിറയാതെ കാണാനാകില്ല; ചൂരല്‍മലയുടേയും വിദ്യാലയത്തിന്റെയും പഴയ ദൃശ്യങ്ങള്‍.

കോടമഞ്ഞും, തെളിനീരും പച്ചപ്പും നിറഞ്ഞ വെള്ളരിമലയുടെ താഴ്‌വാരത്ത് തലയുയര്‍ത്തി നിന്ന വിദ്യാലയം ഇന്ന് കണ്ണീര്‍ക്കടലാണ്. ആയിരങ്ങള്‍ക്ക് അറിവ് പകര്‍ന്ന അക്ഷരമുറ്റത്തുയരുന്നത് നിലവിളികള്‍ മാത്രം. ഉള്ളുപൊള്ളിക്കുകയാണ് ചൂരല്‍മലയുടെ ആ പഴയ ഹരിതഭംഗി. വിദ്യാലയത്തെക്കുറിച്ച് മുന്‍പെപ്പോഴോ ഒരുക്കിയ പാട്ടാണ് സോഷ്യല്‍മീഡിയ നിറയെ. വിദ്യാലയവും പച്ചപ്പണിഞ്ഞ പ്രകൃതിയും തെളിനീരായൊഴുകുന്ന ചെറിയ പുഴയും കണ്ണ്‌നിറയാതെ കാണാനാകില്ല 

സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും.

സംസ്ഥാനത്തെ ട്രോളിങ്് നിരോധനം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. 52 ദിവസം നീണ്ടുനിന്ന നിരോധനത്തിന് ശേഷമാണ് ബോട്ടുകള്‍ അര്‍ദ്ധരാത്രി കടലിലേക്ക് ഇറങ്ങുന്നത്.3500 ഇല്‍ അധികം യന്ത്രവല്‍കൃത ബോട്ടുകളാണ് ഇന്ന് അര്‍ദ്ധരാത്രിയോടെ കടലിലിറക്കുന്നത്. ട്രോളിങ് ബോട്ടുകളും പേഴ്സീന്‍ ബോട്ടുകളുമാണ് കടലില്‍ ഇറങ്ങുക. എന്നാല്‍, ഗില്‍നെറ്റ് വിഭാഗത്തില്‍പ്പെടുന്ന ബോട്ടുകള്‍ കുറച്ചു ദിവസം കൂടി കഴിഞ്ഞേ കടലില്‍ ഇറങ്ങൂ.

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിങ് നിരോധന കാലയളവില്‍ കടലില്‍ പോകുന്നതിന് തടസ്സമില്ലെങ്കിലും മത്സ്യത്തിന്റെ ലഭ്യതയില്‍ ഇത്തവണ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഇത് മീനിന്റെ വില ഗണ്യമായി വര്‍ധിക്കാനും കാരണമായി.മത്സ്യത്തിന് വില കിട്ടാതെ പോയതാണ് പരമ്പരാഗത വിഭാഗം നേരിട്ട വലിയ പ്രതിസന്ധി. അമേരിക്ക ചെമ്മീന്‍ ഇറക്കുമതി നിരോധിച്ചത് പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തെയും ബാധിച്ചു. ട്രോളിങ് നിരോധന കാലത്ത് പതിവുപോലെ ചെമ്മീന്‍ ലഭിച്ചെങ്കിലും, ശരിയായ വില കിട്ടിയില്ല.

ആണവോര്‍ജ രംഗത്ത് നിർണായക ചുവടുവെപ്പിനൊരുങ്ങി ഇന്ത്യ.

ആണവോര്‍ജ രംഗത്ത് നിർണായക ചുവടുവെപ്പിനൊരുങ്ങി ഇന്ത്യ. കല്‍പ്പാക്കത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറിന് (പിഎഫ്ബിആര്‍) ആണവ ഇന്ധനം നിറയ്ക്കാന്‍ അറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡ് അനുമതി നല്‍കി. ഇതിന് പിന്നാലെ നിയന്ത്രിത ചെയിന്‍ റിയാക്ഷന്‍ ആരംഭിക്കും. ഇന്ത്യയുടെ സ്വാശ്രയ
ആണവോര്‍ജ്ജ പദ്ധതിയ്ക്ക് ഇത് ഒരു നാഴികക്കല്ലാണെന്നും പിഎഫ്ബിആര്‍ സുരക്ഷിതമായ റിയാക്ടറാണെന്നും അറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡ് ചെയര്‍മാന്‍ ദിനേഷ്കുമാര്‍ ശുക്ല പറഞ്ഞു.പ്ലൂട്ടോണിയമാണ് ഇവിടെ ആണവ ഇന്ധനമായി ഉപയോഗിക്കുന്നത് തോറിയം ആദ്യമായി ആണവോര്‍ജ്ജ സ്രോതസ്സായി ഉപയോഗിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. ഇന്ത്യയില്‍ യുറേനിയത്തിന്റെ പരിമിതമായ ശേഖരം മാത്രമാണുള്ളത്. പ്രകൃതിദത്ത പ്ലൂട്ടോണിയം ഇല്ലാത്തതിനാല്‍ അറ്റോമിക് പ്ലാന്റുകളിലാണ് അവ നിര്‍മിക്കുന്നത്. അതേസമയം ഇന്ത്യയില്‍ തോറിയത്തിന്റെ വലിയ ശേഖരമുണ്ട്. 

https://chat.whatsapp.com/KUI2DpZAXELDH4Y0YT0KHk

 അതിനാല്‍ തോറിയം ഇന്ധനമായി ഉപയോഗിക്കുന്നതിനുള്ള സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്..തോറിയം ഇന്ധനമായി ഉപയോഗിക്കാനായാല്‍ രാജ്യത്തിന് ഊര്‍ജ്ജ സ്വാതന്ത്ര്യം ഉറപ്പുവരുത്താനാവുമെന്നും ഊര്‍ജത്തിന്റെ ‘അക്ഷയപാത്രം’ ആയിരിക്കും അതെന്നും വിദഗ്ദര്‍ വിലയിരുത്തുന്നു.കൂടുതല്‍ ഇന്ധനം ഉല്പാദിപ്പിക്കാനാവുന്ന റിയാക്ടറുകളാണ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍. ഇക്കാരണത്താലാണ് അളവറ്റ ഊര്‍ജ സ്രോതസായി ഇത്തരം റിയാക്ടറുകളെ കണക്കാക്കുന്നത്. കഴിഞ്ഞ 39 വര്‍ഷങ്ങളായി ഒരു ഫാസ്റ്റ് ബ്രീഡര്‍ ടെസ്റ്റ് റിയാക്ടര്‍ (എഫ്ബിടിആര്‍) കല്‍പ്പാക്കത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

പാരീസ് ഒളിമ്പിക്‌സ്; ഹോക്കിയിൽ ഇന്ത്യക്ക് ജയം, മുന്നോട്ട്.

പാരീസ് ഒളിമ്പിക്‌സ് ഹോക്കിയിൽ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യക്ക് രണ്ടാം ജയം. അയർലാൻഡിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് തകർത്തത്. ജയത്തോടെ പൂൾ ബിയിൽ ഇന്ത്യ ടേബിൾ ടോപ്പറായി. വ്യാഴാഴ്ച നടക്കുന്ന അടുത്ത മത്സരത്തിൽ ബെൽജിയമാണ് എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ അർജന്റീനയോട് സമനിയയിൽ ഇന്ത്യ അർജന്റീനയോട് സമനിയയിൽ പിരിഞ്ഞിരുന്നു.ഇരട്ടഗോൾ നേടിയ ഹർമൻപ്രീത് സിങിന്റെ ചിറകിലേറിയാണ് ഇന്ത്യ വിജയം പിടിച്ചത്. പെനാൽറ്റി സ്ട്രോക്കിൽ  നിന്ന് ആദ്യ ഗോൾ നേടിയ ഹർമൻപ്രീത് രണ്ടാം ക്വാർട്ടറിൽ പെനാൽറ്റി കോർണറിൽ നിന്ന് മറ്റൊരു ഗോൾ നേടി. പെനാൽറ്റി കോർണറുകളിൽ നിഗോൾ നേടാൻ നിരവധി അവസരം അയർലൻഡിന് ലഭിച്ചെങ്കിലും ഇന്ത്യൻ  പ്രതിരോധത്തിൽ തട്ടി തകർന്നു.

നേരത്തെ ഷൂട്ടിങ്ങിലൂടെ ഇന്ത്യ രണ്ടാം മെഡൽ സ്വന്തമാക്കിയിരുന്നു. 10 മീറ്റർ എയർപിസ്റ്റൾ മിക്‌സഡ് വിഭാഗത്തിലാണ് മനു ഭാക്കർ-സരബ്‌ജ്യോത് സിങ് സഖ്യം വെങ്കലം നേടിയത്. നേരത്തേ 10 മീറ്റർ എയർപിസ്റ്റൾ മിക്‌സഡ് വിഭാഗത്തിലാണ് മനു ഭാക്കർ-സരബ്ജ്യോത് സിങ് സഖ്യം വെങ്കലം നേടിയത്. നേരത്തേ ഒളിമ്പിക്‌സിൽ രണ്ടു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറിയിരുന്നു.

ആപ്പിളിന്റെ പുതിയ പ്ലാന്‍ ഇങ്ങനെ; ഐഫോണ്‍ പ്രൊ ഇനി ഇന്ത്യനാവും.

ആപ്പിള്‍ ഇന്ത്യയെ സ്‌നേഹം കൊണ്ട് പൊതിയാന്‍ പോവുകയാണ്. അവരുടെ ഏറ്റവും പുതിയ മോഡല്‍ ഇന്ത്യയില്‍ നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചൈനയെ പൂര്‍ണമായും വിട്ട് നിര്‍മാണം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്. ഇത്രയും കാലം ഇല്ലാതിരുന്ന പ്രൊ മോഡലുകളുടെ നിര്‍മാണമാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ടുള്ളത്.ഐഫോണ്‍ പതിനാറിന്റെ പ്രൊ മോഡലുകളാണ് ഇന്ത്യയില്‍ നിര്‍മിക്കാന്‍ പോകുന്നത്. ആപ്പിളിന്റെ ഐഫോണുകളുടെ പ്രധാന വിപണിയായി ഇന്ത്യ മാറിയിരിക്കുകയാണ്. ഐഫോണ്‍ പതിനഞ്ചിന് അടക്കം റെക്കോര്‍ഡ് വില്‍പ്പനയാണ് ഇന്ത്യയില്‍ ലഭിച്ചത്.ഐഫോണ്‍ പതിനാറിന്റെ പ്രൊ മോഡലുകളാണ് ഇന്ത്യയില്‍ നിര്‍മിക്കാന്‍ പോകുന്നത്. ആപ്പിളിന്റെ ഐഫോണുകളുടെ പ്രധാന വിപണിയായി ഇന്ത്യ മാറിയിരിക്കുകയാണ്. ഐഫോണ്‍ പതിനഞ്ചിന് അടക്കം റെക്കോര്‍ഡ് വില്‍പ്പനയാണ് ഇന്ത്യയില്‍ ലഭിച്ചത്.

അതേസമയം ആഗോള തലത്തില്‍ ഐഫോണ്‍ പതിനഞ്ചിന്റെ വില്‍പ്പന വിചാരിച്ചത്ര ഉയര്‍ന്നിരുന്നില്ല. ചൈനയില്‍ ഐഫോണ്‍ പതിനഞ്ച് വന്‍ പരാജയമാവുകയും ചെയ്തു. ചൈനയുടെ വാവെയ് ഫോണുകള്‍ വില്‍പ്പനയില്‍ ഐഫോണ്‍ പതിനഞ്ചിനെ അടക്കം വെട്ടിയിരുന്നു. ഒടുവില്‍ ഐഫോണുകള്‍ക്ക് വിലകുറച്ചാണ് ആപ്പിള്‍ ചൈനയില്‍ വില്‍പ്പന കുറച്ചെങ്കിലും തിരിച്ചുപിടിച്ചത്.അതേസമയം ഇന്ത്യയിലെ മികച്ച വില്‍പ്പന ആപ്പിളിന് വലിയ ആശ്വാസം നല്‍കുന്നതാണ്. അതുകൊണ്ട് തന്നെ നിരവധി ഓഫറുകളും ഇന്ത്യയില്‍ ഐഫോണുകള്‍ക്ക് ഇടയ്ക്കിടെ നല്‍കാറുണ്ട്. ഇക്കഴിഞ്ഞ ദിവസവും ആപ്പിള്‍ ഐഫോണുകള്‍ക്ക് വലിയ രീതിയില്‍ വില കുറഞ്ഞിട്ടുണ്ട്. ഐഫോണ്‍ 16 പുറത്തിറങ്ങാന്‍ ഇനി ആഴ്ച്ചകള്‍ മാത്രമാണ് ഉള്ളത്. ഓഗസ്റ്റ് അവസാനത്തിലോ അതല്ലെങ്കില്‍ സെപ്റ്റംബര്‍ ആദ്യമോ ഈ ഫോണ്‍ പുറത്തിറങ്ങും. ഈ അവസരത്തിലാണ് ആപ്പിള്‍ അവരുടെ നിര്‍മാണം വിപുലീകരിക്കുന്നത്. ഐഫോണിന്റെ ഏറ്റവും ജനപ്രിയ മോഡലാണ് പ്രൊ മോഡലുകള്‍. ചൈനയിലാണ് ഇവ നിര്‍മിച്ച് കൊണ്ടിരുന്നത്.

ദക്ഷിണേഷ്യന്‍ മേഖലയിലെ വലിയ ഹബ്ബ് എന്ന രീതിയിലാണ് ചൈനയെ ആപ്പിള്‍ കണ്ടിരുന്നത്. എന്നാല്‍ ചൈനീസ് സര്‍ക്കാരിന്റെ ആപ്പിള്‍ വിരുദ്ധ നിലപാടും, ഡിമാന്‍ഡ് കുറഞ്ഞതുമെല്ലാം ഇന്ത്യയിലേക്ക് ചുവടുമാറ്റാന്‍ അവരെ പ്രേരിപ്പിച്ചിരിക്കുകയാണ്. ആപ്പിളിന്റെ ചരിത്രത്തില്‍ ഇത് ആദ്യമായിട്ടാണ് പ്രൊ മോഡലുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത്. ആപ്പിള്‍ പ്രൊ മോഡലുകള്‍ പൊതുവേ യുഎസ്സില്‍ നിര്‍മിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവരികയാണ് പതിവ്. ഐഫോണ്‍ 16 പ്രൊ മോഡലുകള്‍ ചൈനയില്‍ നിര്‍മിച്ച് ഇന്ത്യയിലേക്ക് എത്തുമെന്നായിരുന്നു അഭ്യൂഹം. നേരത്തെ ഐഫോണ്‍ 15, 15 പ്ലസ് എന്നീ മോഡലുകള്‍ ഇന്ത്യയില്‍ നിര്‍മിച്ചിരുന്നു. എന്നാല്‍ ഐഫോണ്‍ 16 ചൈനയില്‍ തന്നെ നിര്‍മാണം തുടരും. എന്നാല്‍ ചൈനയെ കൂടുതല്‍ ആശ്രയിക്കുന്നത് കുറയ്ക്കാനാണ് ആപ്പിള്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയില്‍ പ്രൊ മോഡലിന്റെ നിര്‍മാണം തുടങ്ങും മുമ്പ് ഐഫോണ്‍ പതിനഞ്ചിന്റെ അടക്കം വിലയും കുറഞ്ഞിട്ടുണ്ട്. ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സിന് 5900 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഐഫോണ്‍ 15 പ്രൊ 5100 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

48 മണിക്കൂർ കൂടി ശക്തമായ മഴയ്ക്ക് സാധ്യത.

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂർ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതീവ ജാഗ്രത വേണമെന്നുമാണ് നിർദേശം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്നും നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും നിന്നും ആളുകൾ മാറി താമസിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. ദുരന്ത സാധ്യതാ പ്രദേശങ്ങളിൽ ആളുകൾ രാത്രിക്ക് മുമ്പ് ക്യാമ്പുകളിലേക്ക് മാറണമെന്നും നിർദേശമുണ്ട്.

പൊതുജനങ്ങൾക്കുള്ള മറ്റ് ജാഗ്രത നിർദേശം

.ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

.ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

 

 .ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
 .മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.

.ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ് .കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

8 ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് 8 ജില്ലകളിൽ റെഡ് അലർട്ട്. ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ കേരളത്തിൽ നാളെയും മറ്റന്നാളും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് മഴ സാധ്യത പ്രവചനത്തിൽ പറയുന്നു. മൺസൂൺ പാത്തി സജീവമായി തുടരുകയാണ്.

പ്രതീക്ഷാ ട്രാക്കിൽ എറണാകുളം വന്ദേഭാരത്; വന്ദേഭാരത് സ്പെഷൽ ബുക്കിങ് തുടങ്ങിയ ഉടൻ നിർത്തി.

നിലവിൽ ആഴ്ചയിൽ 3 ദിവസം സ്പെഷലായി ഓടിക്കുന്ന ബെംഗളൂരു കന്റോൺമെന്റ്–എറണാകുളം ജംക്‌ഷൻ വന്ദേഭാരത് എക്സ്പ്രസ് (06001/ 06002 പ്രതിദിന സർവീസാക്കണമെന്ന ആവശ്യം ശക്തം. നിലവിൽ ദിവസേന ഇന്റർസിറ്റി മാത്രം ഓടുന്ന സ്ഥാനത്ത് ഒരു പകൽ ട്രെയിൻ കൂടി ലഭ്യമായാൽ ബെംഗളൂരു മലയാളികളുടെ യാത്രാ ദുരിതത്തിന് ഒരു പരിധി വരെ പരിഹാരമാകും. തെക്കൻ കേരളത്തിലേക്കു രാവിലെ ബസ് സർവീസുകൾ ഇല്ലാത്തതിനാൽ കെഎസ്ആർ ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിനെയാണ് കൂടുതൽ പേർ ആശ്രയിക്കുന്നത്. വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ പുലർച്ചെ 5.30ന് കന്റോൺമെന്റിൽ നിന്ന് പുറപ്പെടുന്ന വന്ദേഭാരത് ഉച്ചയ്ക്ക് 2.20നു എറണാകുളത്തെത്തും.ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.50നു എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 10നു ബെംഗളൂരുവിലെത്തും. ഓഗസ്റ്റ് 26 വരെയാണ് സർവീസ്. 7 ചെയർകാർ കോച്ചുകളിലായി 447 പേർക്കും ഒരു എക്സിക്യുട്ടീവ് ചെയർകാറിൽ 44 പേർക്കും യാത്ര ചെയ്യാം. 620 കിലോമീറ്റർ ദൂരം ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് 8 മണിക്കൂർ 10 മിനിറ്റും തിരിച്ച് ബെംഗളൂരുവിലേക്ക് 9 മണിക്കൂർ 10 മിനിറ്റുമാണ് യാത്രാസമയം. സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്.

https://chat.whatsapp.com/KUI2DpZAXELDH4Y0YT0KHk

(ആർ.മുരളീധർ (ജനറൽ കൺവീനർ, കർണാടക കേരള ട്രാവലേഴ്സ് ഫോറം)-2

റേക്കുകൾ അനുവദിച്ചാൽ ഒരേ ദിവസം തന്നെ ഇരുവശങ്ങളിലേക്കും സർവീസ് നടത്താൻ സാധിക്കും. ഇതു കൂടുതൽ പേർക്ക് ഉപകാരപ്രദമാകും. ഓണക്കാലത്ത് സ്ഥിരം സർവീസാക്കി മാറ്റുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണം. ബെംഗളൂരുവിൽ കെആർ പുരത്ത് കൂടി സ്റ്റോപ് അനുവദിക്കുന്നത് പരിഗണിക്കണം.ബെംഗളൂരു കന്റോൺമെന്റ്–എറണാകുളം ജംക്‌ഷൻ വന്ദേഭാരത് സ്പെഷൽ എക്സ്പ്രസിന്റെ (06002) ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചയുടൻ തന്നെ നിർത്തിവച്ച റെയിൽവേ നടപടി ആശങ്കയ്ക്കിടയാക്കി. ഓഗസ്റ്റ് 1ന് ബെംഗളൂരുവിൽ 

നിന്നുള്ള ആദ്യ സർവീസിന്റെ ബുക്കിങ് ഇന്നലെ ഉച്ചയോടെയാണ് ആരംഭിച്ചത്. 2 മണിക്കൂറിനുള്ളിൽ തന്നെ ഐആർസിടിസി വെബ്സൈറ്റിലെ ബുക്കിങ് ജാലകം അപ്രത്യക്ഷമായി.അതേസമയം എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള ട്രെയിനിന്റെ (06001) ബുക്കിങ് തുടരുന്നുണ്ട്. ജൂലൈ 31,ഓഗസ്റ്റ് 2,4 തീയതികളിലെ ബുക്കിങ് മാത്രമാണ് സ്വീകരിക്കുന്നത്. മറ്റു ദിവസങ്ങളിലെ റിസർവേഷൻ റദ്ദാക്കിയതായും സൈറ്റിൽ വ്യക്തമാക്കിയിരിക്കുന്നു. ബെംഗളൂരുവിൽ നിന്ന് എറണാകുളം വരെ ചെയർകാറിൽ ഭക്ഷണം ഉൾപ്പെടാതെ 1255 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ 2525 രൂപയുമാണ് നിരക്ക്. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് ചെയർകാറിൽ 1465 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ 2945 രൂപയുമാണ്.

 

 

എച്ച്.ഡി.എഫ്.സി ക്രെഡിറ്റ്‌ കാർഡ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കണം ഓഗസ്റ്റ് 1 മുതൽ വരുന്ന ഈ മാറ്റങ്ങൾ.

എച്ച്.ഡി.എഫ്.സി ബാങ്ക് ക്രെഡിറ്റ്‌ കാർഡ് ഉപഭോക്താകൾക്കുള്ള നിരക്കുകളിലും നിബന്ധനകളിലും ചില സുപ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ബാങ്കിന്റെ വെബ്സൈറ്റിൽ പറയുന്നതനുസരിച്ച് ഈ മാറ്റങ്ങൾ 2024 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കാം. ഇന്ധന ഇടപാടുകൾ, ബിസിനസ് കാർഡുകൾ, അന്താരാഷ്ട്ര / ക്രോസ് കറൻസി തുടങ്ങി നിരവധി സാമ്പത്തിക ഇടപാടുകളിൽ മാറ്റങ്ങൾ വരുന്നതായിരിക്കും. ഈ ഇടപാടുകളിലെ നിരക്കുകളുടെയും നിബന്ധനകളുടെയും മാറ്റങ്ങൾ എങ്ങനെയൊക്കെയാകുമെന്ന് നോക്കാം.വാടക ഇടപാടുകളിൽ നിങ്ങൾ ക്രെഡ് , പേടിഎം, ചെക്, ഫ്രീചാർജ് എന്നിവ പോലുള്ള സേവനങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ, ഇടപാട് തുകയിൽ നിന്ന് 1 ശതമാനം ഫീസ് ഈടാക്കുകയും ഓരോ ഇടപാടിനും 3000 രൂപ പരിധിയായി നിശ്ചയിക്കുകയും ചെയ്യും. ഉപഭോക്തൃ കാർഡുകളിലെ ഇന്ധന ഇടപാടുകളിൽ നിങ്ങൾ 15,000 രൂപയിൽ താഴെയാണ് ചെലവഴിക്കുന്നത് എങ്കിൽ അധിക ഫീസുകളൊന്നും ഉണ്ടാകില്ല. ഇനി നിങ്ങൾ, ഒരു ഇടപാടിൽ പരമാവധി 3000 രൂപ വരെ എന്ന നിലയ്ക്ക്, 15,000 രൂപയിൽ കൂടുതൽ ചെലവഴിച്ചാൽ മൊത്തം തുകയ്ക്ക് 1 ശതമാനം ഫീസ് ബാധകമാവും. 

 

ബിസിനസ് കാർഡുകളിലെ ഇന്ധന ഇടപാടുകളിൽ, നിങ്ങൾ ഓരോ ഇടപാടിലും ഇന്ധനത്തിന് 30,000 രൂപയിൽ താഴെയാണ് ചെലവഴിക്കുന്നത് എങ്കിൽ, നിങ്ങളിൽ നിന്ന് അധിക നിരക്ക് ഈടാക്കുകയില്ല. ഇനി നിങ്ങൾ, ഓരോ ഇടപാടിലും പരമാവധി 3000 രൂപ എന്ന നിലയ്ക്ക്, ഇന്ധന ഇടപാടിൽ 30,000 രൂപയിലധികം ചെലവഴിക്കുകയാണെങ്കിൽ മൊത്തം തുകയ്ക്കും കൂടി 1 ശതമാനം ഫീസ് അടയ്‌ക്കേണ്ടി വരും. അടുത്തതായി, നിങ്ങൾ ഒരു അന്താരാഷ്ട്ര അല്ലെങ്കിൽ ക്രോസ് – കറൻസി ഇടപാട് നടത്തുകയാണെങ്കിൽ 3.5 ശതമാനം ഫീസ് ബാധകമാവുന്നതാണ്. അതുപോലെ, സ്റ്റേറ്റ്മെന്റ് ക്രെഡിറ്റിലേക്കുള്ള റിവാർഡ് വീണ്ടെടുക്കുമ്പോൾ 50 രൂപ ഫീസായി ഈടാക്കും.അതുപോലെ തന്നെ, നിങ്ങൾക്ക് ഏതെങ്കിലും ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈൻ സ്റ്റോറിൽ ഈസി – ഇ.എം.ഐ ലഭിക്കുകയാണെങ്കിൽ, 299 രൂപ വരെ നടത്തിപ്പ് തുകയായി ഈടാക്കുന്നതാണ്. നിരക്കിൽ മാറ്റം വരുന്ന മറ്റൊന്ന്, പ്രതിമാസ ബില്ലിംഗ് സ്റ്റേറ്റ്മെന്റിൽ കാണിച്ചിരിക്കുന്ന, കുടിശികയുള്ള മൊത്തം തുകയേക്കാൾ കുറവ് നൽകാനാണ് നിങ്ങൾ തീരുമാനിക്കുന്നതെങ്കിൽ, ഇടപാടിന്റെ തീയതി മുതൽ കുടിശിക പൂർണമായും അടയ്ക്കുന്നത് വരെ പ്രതിമാസം 3.75 ശതമാനം എന്ന നിലയ്ക്ക് ചാർജുകൾ ഈടാക്കും. ഇവിടെ കാണിച്ച എല്ലാ ഫീസുകളും സർക്കാർ നിയന്ത്രണങ്ങൾ അനുസരിച്ച് ജി.എസ്.ടിക്ക് വിധേയമാണ്. എന്നിരുന്നാലും ഈ നിരക്കുകളൊന്നും പിക്സൽ ക്രെഡിറ്റ്‌ കാർഡുകൾക്ക് ബാധകമാവുന്നതല്ല.

സ്വർണവില വീണ്ടും ഇടിഞ്ഞു.

സ്വർണവിലയിൽ വീണ്ടും നേരിയ ഇടിവ്. ഇന്നലെ ചെറിയ തോതിൽ ഉയർന്ന സ്വർണ വില ഇന്ന് വീണ്ടും താഴേയ്ക്ക് പോകുകയാണ്. ഇന്നലെ പവന് 120 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ 50,720 രൂപയായിരുന്നു വിപണി വില.ഇന്ന് ഗ്രാമിന് 20 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തുന്നത്. 6,320 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് വില. ഇതോടെ പവന് 160 രൂപയും കുറഞ്ഞു. ഇന്ന് 50,560 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില. ഇന്നത്തെ വെള്ളി വില ഗ്രാമിന് 89 രൂപയും കിലോഗ്രാമിന് 89,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും. അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും. നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.

ജൂലൈയിലെ സ്വർണവില (പവൻ)

ജൂലൈ 1: 53,000

ജൂലൈ 2: 53,080

ജൂലൈ 3: 53,080

ജൂലൈ 4: 53,600

ജൂലൈ 5: 53,600

ജൂലൈ 6: 54,120

ജൂലൈ 7: 54,120

ജൂലൈ 8: 53,960

ജൂലൈ 10: 53,680 

 

ജൂലൈ 11: 53,840 

 

ജൂലൈ 12: 54,080 

 

ജൂലൈ 13: 54,080

 

ജൂലൈ 14: 54,080

 

ജൂലൈ 15: 54,000 

 

ജൂലൈ 16: 54,280

 

ജൂലൈ 17: 55,000

 

ജൂലൈ 18: 54,880 

 

ജൂലൈ 19: 54,520

 

ജൂലൈ 20: 54,240

 

ജൂലൈ 21: 54,240

 

ജൂലൈ 22  54,160

 

ജൂലൈ 23: 53,960

 

ജൂലൈ 24: 51,960

 

ജൂലൈ 25: 51,200

 

ജൂലൈ 26: 50,400

 

ജൂലൈ 27: 50,600 

 

ജൂലൈ 28: 50,600 

 

ജൂലൈ 29: 50720

Verified by MonsterInsights