ബത്തേരിയെ വിറപ്പിച്ച പിഎം2 ഇനി ‘രാജ’; പുതുശേരിയില്‍ ഭീതിപരത്തിയ കടുവ ‘അധീര’; പേരിട്ട് വനംവകുപ്പ്

വയനാട് ബത്തേരിയെ വിറപ്പിച്ച പിഎം2 എന്ന മോഴ ആനയ്ക്കും പുതുശേരിയിൽ ഭീതിപരത്തിയ കടുവയ്ക്കും വനംവകുപ്പ് പേരിട്ടു. മുത്തങ്ങ ആനപന്തിയിൽ മെരുങ്ങി തുടങ്ങിയ മോഴയാനയ്ക്ക് രാജ എന്നും കുപ്പാടിയിലെ വന്യമൃഗ പരിചരണ കേന്ദ്രത്തിലെ കടുവ അധീരയെന്നും ഇനി മുതൽ അറിയപ്പെടും.

ബത്തേരിക്കാരുടെ ഉറക്കം കെടുത്തിയ പന്തല്ലൂര്‍ മഖ്ന 2 അഥവാ പിഎം 2 എന്ന മോഴയാനയെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് കൂട്ടിലാക്കിയത്. തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ അരശിരാജയെന്നായിരുന്നു പിഎം 2 വിന്‍റെ വിളിപ്പേര്. പാപ്പാന്‍മാര്‍ നല്ല നടപ്പ് പഠിപ്പിക്കുന്ന രാജ ഭാവിയില്‍ വനംവകുപ്പിന്‍റെ കുങ്കിയാനയായേക്കും.

പുതുശേരിയില്‍ കര്‍ഷകനെ ആക്രമിച്ചു കൊന്ന കടുവയെ മയക്കുവെടിവച്ചാണ് പിടികൂടിയത്. അക്രമസ്വഭാവം ഉള്ള കടുവയായതിനാല്‍ അധീര അജീവനാന്തം വനംവകുപ്പിന്‍റെ കൂട്ടില്‍ കഴിയും.

ലതാ മങ്കേഷ്‌കറിന്റെ ശബ്ദമെന്ന് കരുതിയോ? പത്മഭൂഷൺ നേടിയ ഗായിക സുമൻ കല്യാൺപൂർ

മുംതാസും ഷമ്മി കപൂറും തകർത്തഭിനയിച്ച ഗാനമാണ് ” ആജ് കൽ തേരേ മേരേ പ്യാർ കെ ചർച്ചേ’. കണ്ണുകൾക്കും കാതിനും വിരുന്നൊരുക്കുന്ന ബ്രഹ്മചാരി (1968) എന്ന ചിത്രത്തിലെ ഈ ഗാനം ലതാ മങ്കേഷ്‌കറും മുഹമ്മദ് റാഫിയും ഒരുമിച്ച് ആലാപിച്ചതാണെന്നാകും പലരും കരുതിയിട്ടുണ്ടാകുക. എന്നാൽ ഈ ഗാനം ആലപിച്ചിരിക്കുന്നത് ലതാ മങ്കേഷ്കറല്ല. സുമൻ കല്യാൺപൂരും മുഹമ്മദ് റാഫിയും ചേർന്നാണ്.

സുമൻ കല്യാൺപൂരിന്റെയും ലതാ മങ്കേഷ്കറിന്റെയും ശബ്ദം വളരെ സാമ്യമുള്ളതാണ്. ചിലപ്പോൾ ഇത് വേർതിരിച്ചറിയാൻ പോലും വളരെ ബുദ്ധിമുട്ടാണ്. മുൻകാലങ്ങളിൽ, നിരവധി റെക്കോർഡുകളിലും റേഡിയോ സ്റ്റേഷനുകളിലും (റേഡിയോ സിലോൺ ഉൾപ്പെടെ) പിന്നണി ഗായികയുടെ പേര് ഇത്തരത്തിൽ മാറിപ്പോയിട്ടുണ്ട്. എന്നാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. കാരണം ഇരുവരുടെയും ശബ്ദം അത്ര സമാനമായിരുന്നു. റോയൽറ്റി പ്രശ്‌നങ്ങളുടെ പേരിൽ 1960-കളുടെ തുടക്കത്തിൽ മുഹമ്മദ് റാഫിക്കൊപ്പം പാടാൻ ലത വിസമ്മതിച്ചപ്പോൾ, സംഗീത സംവിധായകർ ലതാ മങ്കേഷ്കർക്ക് പകരം തിരഞ്ഞെടുത്തിരുന്നത് സുമൻ കല്യാൺപൂറിനെയായിരുന്നു.

റാഫിയും സുമൻ കല്യാൺപൂരും 140-ഓളം ഗാനങ്ങൾ ഒരുമിച്ച് ആലപിച്ചു, ‘ആജ് കൽ തേരേ മേരേ’ ഇതിൽ ഏറ്റവും മികച്ച ഗാനമാണ്. ‘പർബത്തോൺ കേ പെഡോൺ പർ’ (ഷാഗുൻ, 1964), ‘തുംനേ പുകാര ഔർ ഹം ചലേ ആയേ’ (രാജ്കുമാർ, 1964), ‘ ബാദ് മുദ്ദത് കെ യേ ഘാഡി ആയേ’ (ജഹാൻ അരാ, 1964), ‘രഹേ നാ രഹേ ഹം’ (മംമ്ത, 1966), ‘തെഹ്‌രിയേ ഹോഷ് മേ ആ ലൂൺ’ (മൊഹബത് ഇസ്‌കോ കെഹ്‌തേ ഹേ, 1965) തുടങ്ങിയവയും ഇരുവരും ഒരുമിച്ച് ആലപിച്ച ഗാനങ്ങളാണ്.

തലത് മെഹ്മൂദുമായി സുമൻ കല്യാണിന് വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. അതിന് ശക്തമായ ഒരു കാരണവും ഉണ്ടായിരുന്നു. കോളേജിലെ സംഗീത പരിപാടിക്കിടയിൽ നിന്ന് സുമന്റെ കഴിവുകൾ കണ്ടെത്തിയതും അവർക്ക് സിനിമാ ഗാനരംഗത്തേയ്ക്ക് വഴികാട്ടിയതും തലത് ആയിരുന്നു. സുമൻ കല്യാൺപൂരിനൊപ്പം ദർവാസ എന്ന ചിത്രത്തിൽ (1954). ‘ഏക് ദിൽ ദോ ഹേ തലബ്ഗർ’ എന്ന ഗാനം അദ്ദേഹം ആലപിച്ചിരുന്നു.

1953ൽ മംഗു എന്ന ചിത്രത്തിന് വേണ്ടി ‘കോയി പുകരെ ധീരേ സേ തുജെ’ എന്ന ഗാനമാണ് സുമൻ കല്യാൺപൂർ ആദ്യമായി ആലപിച്ച ഹിന്ദി പിന്നണി ഗാനം. 1952-ൽ, ഓൾ ഇന്ത്യ റേഡിയോയിലും (AIR) അവർക്ക് അവസരം ലഭിച്ചിരുന്നു. സർ ജെ ജെ സ്കൂൾ ഓഫ് ആർട്‌സിൽ പെയിന്റിംഗ് പഠിച്ചിരുന്നെങ്കിലും, സുമൻ കല്യാൺപൂർ പിന്നീട് സംഗീതത്തിൽ തന്റെ വഴി കണ്ടെത്തുകയും ക്ലാസിക്കൽ സംഗീതത്തിൽ പരിശീലനം നേടുകയുമായിരുന്നു.

വ്യാപാരോത്സവം 2022

 🅄🄼🄲 Youth Wing രാമപുരം സംഘടിപ്പിക്കുന്ന വ്യാപാരോത്സവം 2022 ന്റെ ഭാഗമായി നടത്തുന്ന മെഗാ നറുക്കെടുപ്പ് ജനുവരി 13 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് രാമപുരം ടൗണിൽ വെച്ച് നടത്തുന്നു.
ഇതിൽ പങ്കെടുക്കുവാൻ ജനുവരി 11, 5 P. M നു മുൻപായി കടകളിൽ നിന്നും ലഭിക്കുന്ന മിനി കൂപ്പണുകൾ 15000 മൂല്യം എത്തുമ്പോൾ മെഗാ കൂപ്പൺ കളക്ടിങ് പോയിന്റ് നിന്നും മാറ്റി വാങ്ങേണ്ടതാണ്, നല്ലവരായ എല്ലാ നാട്ടുകാരെയും ഇതിൽ പങ്കെടുക്കുവാൻ ക്ഷണിക്കുന്നു.

 1 st prize : Bike
Sponby: Michael Plaza
Convention Center

2 nd prize : E-bike
Sponby:Mullukunnnel E-bike
Ramapuram, Pala

3 rd prize : Laptop
Sponby: Kulakkattolickal Group

4 th prize : Washing Machine
Sponby: Tastit Coconut Oil
Industries

5 th prize : TV
Sponby: Dawn Pineapple
Cultivation

6 th prize : 1Night Resort stay
( 4 family)
Sponby: Fair Mount Vagamon

കൂടാതെ മറ്റനേകം സമ്മാനങ്ങളും

” നമ്മുടെ വ്യാപാരം
നമ്മുടെ
നാട്ടിൽ തന്നെ”


കളക്ടിങ് പോയ്ന്റ്സ്
1- Kulakkattolickal Paint House
2-Thundathil Agencies
3-E-bike Ramapuram
4-Swathi Medicals
5-Kunnel Store

ബസുകളുടെ പുറത്ത് പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍

ബസുകളില്‍ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി കെഎസ്ആർടിസി സുപ്രീംകോടതിയില്‍. ഉത്തരവ് മൂലം വൻ വരുമാന നഷ്ടം നേരിടുന്നതായും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കെഎസ്ആര്‍ടിസി പരസ്യം സ്ഥാപിക്കുന്നതെന്നും അപ്പീലില്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായെന്നും ഉത്തരവ് കൃത്യമായ പഠനമില്ലാതെയാണെന്നും കെഎസ്ആര്‍ടിസി സുപ്രിം കോടതിയില്‍‌ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു.

ഹൈക്കോടതി ജഡ്ജിമാർ സ്വമേധയാ കേസ് എടുക്കുന്നതിലെ നടപടിക്രമങ്ങളെയും കെഎസ്ആര്‍ ടിസി ഹർജിയിൽ ചോദ്യം ചെയ്യുന്നു.  മുൻ സുപ്രീം കോടതി വിധിയിൽ പറഞ്ഞിരിക്കുന്ന  മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിട്ടുള്ളതെന്നും കെഎസ്ആര്‍ടിസി ചൂണ്ടിക്കാട്ടി. സാമൂഹിക വിഷയങ്ങളിൽ ജൂഡീഷ്യറിയുടെ ഇടപെടലിനെ അംഗീകരിക്കുമ്പോൾ തന്നെ ഇത്തരം ഉത്തരവുകൾ സാമൂഹിക സേവനം എന്ന നിലയിൽ മുന്നോട്ട് പോകുന്ന കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാണെന്നും സുപ്രീം കോടതിയുടെ മുൻകാല വിധികൾ പാലിക്കാതെയാണ് ഹൈക്കോടതി ജഡ്ജിമാർ സ്വമേധയാ കേസ് എടുക്കുന്നതെന്നും ഹർജിയിൽ പറയുന്നു.

അഭിഭാഷകൻ ദീപക് പ്രകാശാണ് കെഎസ്ആര്‍ടിസിയ്ക്കായി ഹർജി നൽകിയത്. വടക്കാഞ്ചേരി ബസ് അപകടത്തിന് പിന്നാലെയാണ് ബസുകളിലെ പരസ്യം അപകട സാധ്യത കൂട്ടുമെന്ന നിരീക്ഷണത്തിനെ തുടര്‍ന്ന് അവ നിരോധിച്ച് ഹൈക്കോടതി ഉത്തരവിറക്കിയത്.

എസ്ഐ ഹൗസിൽ റിട്ടയർമെന്റ് ‘ജോയ്’

തൃശൂർ: വാണിയമ്പാറയിലെ തറവാട്ടിൽ വന്ന നേരം എസ്ഐ ഏബ്രഹാമിനു പെട്ടെന്നു ഡ്യൂട്ടിക്കു പോകാനുള്ള വിളി വന്നു. യൂണിഫോം താമസസ്ഥലത്തു പോയി എടുത്തു വരാൻ വൈകും. എന്തു ചെയ്യും. ? നോക്കുമ്പോൾ അനിയൻ പൗലോസ് കിടന്നു നല്ല ഉറക്കം. പുള്ളിയുടെ യൂണിഫോമെടുത്തിട്ട് ഏബ്രഹാം ഒറ്റപ്പാച്ചിൽ

ഇങ്ങനെ പല കൗതുകങ്ങളും സംഭവിക്കാറുണ്ട് വാണിയമ്പാറയിലെ ‘എസ്ഐ വീട്ടിൽ’, കൊമ്പഴം വാണിയമ്പാറയ്ക്കുമിടയിലുള്ള മുടിനാട്ട് വീട്ടിലെ 3 ആൺ മക്കൾ എസ്ഐമാരാണ്. പരേതനായ വർഗീസിന്റെയും അച്ചാമ്മയുടെയും മക്കൾ. ജോയി, ഏബ്രഹാം, പൗലോസ്. അതും ഒരേ റാങ്ക് പട്ടികയിൽ ഇടം നേടി ഒരേ വർഷം ജോലിക്കു കയറിയവർ.

മൂത്തയാൾ ജോയി ഇന്നു വിരമിക്കുന്നു. രണ്ടാമൻ ഏബ്രഹാമാണു മൂന്നുപേരുടെയും അപേക്ഷ 1991ൽ വാണിയമ്പാറ തപാൽ ഓഫിസ് വഴി അയച്ചത്. 1992ൽ മൂന്നുപേരും കോൺസ്റ്റബിൾമാരായി. പിന്നീട് പ്രമോഷൻ ലഭിച്ച് എസ്ഐ പദവിയിലെത്തി.

വിരമിക്കുമ്പോൾ ജോയി പാലക്കാട് ജില്ലയിലെ നെന്മാറ സ്റ്റേഷനിൽ എസ്ഐയാണ്. ഏബ്രഹാം തൃശൂരിലെ വിയ്യൂർ സ്റ്റേഷനിലും പൗലോസ് നെടുപുഴയിലും. മൂന്നുപേരും പൊലീസ് യൂണിഫോമിൽ ഒരുമിച്ചു വീട്ടിൽ നിന്നിറങ്ങുന്നത് അഭിമാനമുഹൂർത്തമാണെന്ന് അച്ചാമ്മ പറയുന്നു. മൂത്തയാൾ വിരമിക്കുമ്പോൾ ഒരാഗ്രഹം മാത്രം ബാക്കി. മൂന്നുപേരും ഒരുമിച്ച് ഒരു സ്റ്റേഷനിൽ ജോലി ചെയ്യണമെന്ന മോഹം.

മനോരമ ഓൺലൈനിന് വാൻ-ഇഫ്ര പുരസ്കാരം

മനോരമ ഓൺലൈനിന് ആഗോള മാധ്യമ സംഘടനയായ വാൻ ഇഫ്ര ഏർപ്പെടുത്തിയ ഡിജിറ്റൽ മീഡിയ പുരസ്കാരം. 2022 ലെ മികച്ച വാർത്താ വെബ്സൈറ്റ്/ മൊബൈൽ സർവീസ് വിഭാഗത്തിലെ വെങ്കല പുരസ്കാരമാണു ലഭിച്ചത്. കഴിഞ്ഞ 3 വർഷവും വാൻ ഇഫ സൗത്ത് ഏഷ്യൻ ഡിജിറ്റൽ മീഡിയ സുവർണ പുരസ്കാരം മനോരമ ഓൺലൈനിനായിരുന്നു.

2016 ൽ ലോകത്തെ മികച്ച വാർത്താ വെബ്സൈറ്റിനുള്ള വാൻ ഇഫ്ര പുരസ്കാരം, 2020 ലും 2021ലും ഇന്റർനാഷനൽ ന്യൂസ് മീഡിയ അസോസിയേഷൻ ആഗോള സുവർണ പുരസ്കാരം തുടങ്ങി മുപ്പതിലേറെ രാജ്യാന്തര അംഗീകാരങ്ങൾ മനോരമ ഓൺലൈൻ നേടിയിട്ടുണ്ട്.

എക്സ്ക്ലൂസീവ് വായനാവിഭവങ്ങൾക്കായി പുതുതായി അവതരിപ്പിച്ച പ്രീമിയം സെക്ഷനും ഏറെ സ്വീകാര്യതയുണ്ട്. മലയാളത്തിനു പുറമേ ഇംഗ്ലിഷിൽ ‘ഓൺമനോരമ’ സൈറ്റുമുണ്ട്.

ആരോഗ്യരംഗത്ത് ക്യുക് ഡോക് വിദ്യാഭ്യാസമേഖലയിൽ ഹൊറൈസൺ, വൈവാഹിക കാര്യങ്ങൾക്കായി എം ഫോർ മാരി തുടങ്ങി വിവിധ വിഭാഗങ്ങളുള്ള മനോരമ ഓൺലൈൻ ലോകത്ത് ഏറ്റവുമധികം മലയാളികൾ വായിക്കുന്ന വെബ്സൈറ്റാണ്. മലയാളത്തിലും ഇംഗ്ലിഷിലുമുള്ള മനോരമ ഓൺലൈൻ മൊബൈൽ ആപ്പിനും വൻ ജനപ്രീതിയുണ്ട്.

‘Say No to Drugs’ പോസ്റ്റർ മത്സരം, ലഹരിയ് ക്കെതിരെ പോരാടാം സമ്മാനം നേടാം

ചിൽഡ്രൻസ് ഡേ’യോടനുബന്ധിച്ച് കുട്ടികൾക്കായി മനോരമ ഓൺലൈൻ പോസ്റ്റർ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു. ‘Say No To Drugs’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി മനോഹരമായ പോസ്റ്റർ തയാറാക്കി ഇതോടൊപ്പമുള്ള ഫോമിൽ അയച്ചു തരിക.. ലഭിക്കുന്ന എൻട്രികളിൽ നിന്നും മനോരമ ഓൺലൈൻ ജൂറി തിരഞ്ഞെടുക്കുന്ന കുട്ടികൾക്കായി ഓഫ്ലൈൻ മത്സരം ഉണ്ടായിരിക്കും. മൽസരത്തിന്റെ അന്തിമ ഘട്ടത്തിലെത്തുന്ന കുട്ടികൾ കൊച്ചിയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ മാറ്റുരയ്ക്കും. മൂന്നു വിഭാഗത്തിലെയും ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നവർക്ക്സമ്മാനങ്ങളും സർട്ടിഫിക്കറ്റുമുണ്ടാകും ഒരു മെഗാസ്റ്റാർ ആണ് വിജയികളെ പ്രഖ്യാപിക്കുന്നത്.

15 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം പോസ്റ്റർ 10 MBയിൽ കവിയരുത്. വിധി നിർണയം സംബന്ധിച്ച ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. സംശയങ്ങൾക്ക് 0481 2587221 എന്ന നമ്പരിലേയ്ക്ക് വിളിക്കാം.

കുറഞ്ഞ വിലയ്ക്ക് മികച്ച 5 സ്മാർട് ടിവികൾ, ആമസോണിൽ ഓഫർ പെരുമഴ

ഏറ്റവും മികച്ച ഡിസ്കൗണ്ടും എക്സ്ക്ലൂസീവ് പ്രോഡക്ട്
ലോഞ്ചുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ തുടരുകയാണ്. സ്മാർട് ഫോണുകൾക്കും സ്മാർട് ടിവികൾക്കും മറ്റു ഇലക്ട്രോണിക് ഉൽപന്നങ്ങൾക്കുമായി വിവിധ വിഭാഗങ്ങളിലായി 40 മുതൽ 90 ശതമാനം വരെ വിലക്കുറവിലാണ് ഉൽപന്നങ്ങൾ വിൽക്കുന്നത്. സ്മാർട് ടിവികൾക്ക് 70 ശതമാനം വരെ ഇളവ് നൽകുന്നുണ്ട്.

ആമസോൺ ഉപഭോക്താക്കൾക്ക് സ്മാർട് ടിവി വാങ്ങാനുള്ള മികച്ച സമയമാണിത്. റെഡ്മി, സോണി, എൽജി, സാംസങ്, വൺപ്ലസ് തുടങ്ങി നിരവധി ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട് ടിവികൾ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാണ്. കൂടാതെ, വിൽപനയുടെ ഭാഗമായി ആമസോൺ ഐസിഐസിഐയുമായി സഹകരിച്ച് 10 ശതമാനം ഇൻസ്റ്റന്റ് കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഓഫർ പ്രയോജനപ്പെടുത്താം. കൂടാതെ, ആദ്യമായി കാർഡ് ഉപയോഗിച്ച് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 10 ശതമാനം അധിക ക്യാഷ്ബാക്കും ലഭിക്കും.

Redmi 80 cm (32 inches) Android 11 Series HD Ready Smart LED TV:

അവതരിപ്പിക്കുമ്പോൾ 24,999 രൂപ വിലയുണ്ടായിരുന്ന റെഡ്മി 32 എച്ച്ഡി റെഡി സ്മാർട് എൽഇഡി ടിവി വിൽക്കുന്നത് 10,999 രൂപയ്ക്കാണ്. 60Hz റിഫ്രഷ് റേറ്റുള്ള 32 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണ് ഇതിന്റെ സവിശേഷത. 2 HDMI, 2USB പോർട്ടുകളും ഉണ്ട്. ബ്ലൂടൂത്ത് സ്പീക്കറുകളും വയർലെസ് ഹെഡ്ഫോണുകളും ബന്ധിപ്പിക്കുന്നതിന് ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റിയും ലഭിക്കും. ആൻഡ്രോയിഡ് ടവി 11 ആണ് ഒഎസ്, 16+ ഭാഷകളുടെ പിന്തുണ, പം വിഡിയോ, നെറ്റ്ഫ്ലിക്സ്, ഡിസ്നി + ഹോട്സ്റ്റാർ, + യുട്യൂബ്, ആപ്പിൾ ടിവി എന്നിവയും ലഭിക്കുന്നു.

OnePlus 80 cm (32 inches) Y Series HD Ready LED Smart Android TV : അവതരിപ്പിക്കുമ്പോൾ 19,999 രൂപ വിലയുണ്ടായിരുന്ന വൺപ്ലസിന്റെ വൈ സീരീസ് സ്മാർട് ആൻഡ്രോയിഡ് ടിവി (32 ഇഞ്ച്) വെറും 11,999 ന് ലഭ്യമാണ്. 60Hz റിഫ്രഷ് റേറ്റുള്ള 32 ഇഞ്ച് ഡിസ്പ്ലേയാണ് ഇതിന്റെ സവിശേഷത. 2 HDMI പോർട്ടുകളും 2 USB പോർട്ടുകളും നൽകുന്നുണ്ട്.

OnePlus 126 cm (50 inches) Y Series 4K Ultra HDSmart Android LED TV: അവതരിപ്പിക്കുമ്പോൾ 45,999 രൂപ വിലയുണ്ടായിരുന്ന വൺപ്ലസിന്റെ വൈ സീരീസ് 4കെ അൾട്രാ എച്ച്ഡി സ്മാർട് എൽഇഡി ടിവി (50 ഇഞ്ച്) 30,999 നും ലഭ്യമാണ്.

Mi 80 cm (32 inches) 5A Series HD Ready Smart Android LED TV : അവതരിപ്പിക്കുമ്പോൾ24,999 രൂപ വിലയുണ്ടായിരുന്ന എംഐയുടെ ഷഓമി സ്മാർട് ടിവി 5എ (32 ഇഞ്ച്) 12,999 നാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

LG 80 cm (32 inches) HD Ready Smart LED TV: അവതരിപ്പിക്കുമ്പോൾ 21,990 രൂപ വിലയുണ്ടായിരുന്ന എൽജി എച്ച്ഡി സ്മാർട് ടിവി 5എ (32 ഇഞ്ച്) 12,980 നാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ആമസോണിൽ വമ്പിച്ച ഓഫറുകൾ; 999 രൂപയുടെ വാച്ച് വെറും 499 രൂപയ്ക്ക്

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ എല്ലാ വിഭാഗങ്ങളിലും കിഴിവുകളും ഓഫറുകളും ഉണ്ട്. ഇതിൽ നിങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള ഓഫറുകളാണ് വാച്ചുകൾക്ക്. പുരുഷന്മാർക്കുള്ള വാച്ചുകളും സ്ത്രീകൾക്കുള്ള വാച്ചുകളും മികച്ച ബ്രാൻഡുകളുടെ തന്നെ സ്വന്തമാക്കാം. 

കാസിയോ, ടൈമെക്സ്, ടൈറ്റൻ, ഫാസ്ട്രാക്ക് തുടങ്ങിയ മുൻനിര ബാൻഡുകളിൽ എല്ലാം മികച്ച കിഴിവുകളാണ് ആമസോൺ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ സഹോദരങ്ങൾക്കും പ്രിയപ്പെട്ടവർക്കും മനോഹരമായ വാച്ചുകൾ സമ്മാനിക്കാൻ പറ്റിയ സമയമാണിത്. ഡിസൈനിൽ ഗംഭീരവും ക്ലാസിക്ക് ലുക്കും നൽകുന്നവയാണ് കാസിയോ വാച്ചുകൾ. മനോഹരമായ ഡിസൈനുകൾ തന്നെയാണ് കാസിയോ വാച്ചുകളുടെ പ്രേത്യകത. 50 ശതമാനം വരെ ഓഫറുകളാണ് ഈ സെയിലിൽ കാസിയോ വാച്ചുകൾക്ക്.

എല്ലാവരും ഇഷ്ടപ്പെടുന്ന മറ്റൊരു ബ്രാൻഡാണ് ഫാസാക്ക്. ഈ വാച്ചുകൾ സ്റ്റൈലിഷ് ആണ്, കൂടാതെ മോഡേൺ ഡിസൈനുകളും ഇവയെ വളരെ ജനപ്രിയമാക്കുന്നു. 20-40 ശതമാനം വരെ കിഴിവിലാണ് ഫാസ്റ്റ് ട്രാക്ക് വാച്ചുകളുടെ വില്പന.

30 ശതമാനം വരെ കിഴിവിൽ ടൈറ്റൻ വാച്ചുകൾ സ്വന്തമാക്കാം. അതേസമയം നിരവധി മികച്ച ബ്രാൻഡുകളും വമ്പൻ കിഴിവിലാണ് ഈ സെയിലിൽ വിൽപന. 999 രൂപയ്ക്ക് താഴെയുള്ള വാച്ചുകൾ, 499 രൂപയ്ക്ക് താഴെയുള്ള വാച്ചുകൾ, 299 രൂപയ്ക്ക് താഴെയുള്ളവയും ലഭ്യമാണ്. നിങ്ങളുടെ ഇഷ്ടപ്പെട്ട ബ്രാൻഡുകളാണ് ഈ വിലയ്ക്ക് സ്വന്തമാക്കാൻ സാധിക്കുക. 

ഗസ് (Guess) വാച്ചുകൾക്ക് 40-60 ശതമാനം വരെയാണ് കിഴിവുകൾ. ടോമി ഹിൽഫിഗർ വാച്ചുകൾക്ക് 20 ശതമാനം വരെ കിഴിവ്, സിറ്റിസൺ വാച്ചുകൾ 30 ശതമാനം വരെ കിഴിവിൽ, എംപോറിയോ അർമാനി വാച്ചുകൾക്ക് 50 ശതമാനം വരെ കിഴിവിലും ലഭിക്കും. ഇനി ഒട്ടും വൈകേണ്ട, മികച്ച ബ്രാൻഡുകളുടെ വാച്ചുകൾ തന്നെ ഈ സെയിലിൽ നിങ്ങൾക്ക് സ്വന്തമാക്കാം.

ആമസോണിൽ ഞെട്ടിക്കും ഓഫർ! 74,999 രൂപയുടെ ഗാലക്സി എസ്20 എഫ്ഇ 29,999 രൂപയ്ക്ക്

രാജ്യത്തെ മുൻനിര ഇ-കൊമേഴ്സ് കമ്പനികളിലൊന്നായ ആമസോണിലെ ഓഫർ വിൽപന തുടങ്ങി. ‘ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ സ്മാർട് ഫോണുകൾക്ക് വൻ ഇളവുകളാണ് നൽകുന്നത്. ആപ്പിൾ, സാംസങ്, ഷഓമി വിവോ, ഓപ്പോ, റിയൽമി, വൺപ്ലസ്, സോണി തുടങ്ങി ബ്രാൻഡുകളുടെ നിരവധി ഹാൻഡ്സെറ്റുകൾ 40 ശതമാനം വരെ ഇളവിൽ നൽകുന്നുണ്ട്.

അവതരിപ്പിക്കുമ്പോൾ 74,999 രൂപ വിലയുണ്ടായിരുന്ന സാംസങ് ഗാലക്സി
എസ് 20 എഫ്ഇ 5ജി ഫോൺ ഇപ്പോൾ 60 ശതമാനം ഇളവിൽ 29,999 രൂപയ്ക്കാണ് വിൽക്കുന്നത്. എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റ് വാങ്ങുമ്പോൾ ക്രെഡിറ്റ് കാർഡ് ഇളവുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. 2020 മാർച്ചിലാണ് ഈ ഹാൻഡ്സെറ്റ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. എസ്ബിഐ കാർഡുകൾക്ക് 10 ശതമാനം കിഴിവ് ലഭിക്കും. 4,999 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ലഭിക്കും. അവതരിപ്പിക്കുമ്പോൾ 16,999 രൂപ വിലയുണ്ടായിരുന്ന സാംസങ് ഗാലക്സി എം 32 ഹാൻഡ്സെറ്റ് 11,490 രൂപയ്ക്കാണ് വിൽക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് കാർഡിൽ 10 ശതമാനം കിഴിവ് ലഭിക്കും. ഇതോടൊപ്പം 10,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറുമുണ്ട്.

ഏറ്റവും പുതിയ സ്മാർട് ഫോണുകളിൽ ഐക്യൂ ഇസഡ്6 ലൈറ്റ് 5ജി
ഉൾപ്പെടുന്നു. ദിവസങ്ങൾക്ക് മുൻപ് ലോഞ്ച് ചെയ്ത ഈ സ്മാർട് ഫോൺ ഡിസ്കൗണ്ടുകൾക്കും ഓഫറുകൾക്കും ശേഷം 11,499 രൂപയ്ക്ക് ഫലപ്രദമായ വിലയിൽ ലഭ്യമാകും. ക്വാൽകോം സ്നാപ്ഡ്രാഗൺ 4 ജെൻ 1 പ്രോസസറും 5,000 എംഎഎച്ച് ബാറ്ററിയുമാണ് ഫോണിന് കരുത്ത് പകരുന്നത്. 4 ജിബി, 6 ജിബി റാം വേരിയന്റുകളിൽ ഫോൺ ലഭ്യമാണ്.

മറ്റൊരു പുതിയ ഫോൺ ഒപ്പോ എഫ്1എസ് 22,999 രൂപയ്ക്ക് ലഭ്യമാണ്. സ്റ്റാർലൈറ്റ് ബ്ലാക്ക്, ഡോൺലൈറ്റ് ഗോൾഡ് നിറങ്ങളിലാണ് സ്മാർട് ഫോൺ വരുന്നത്. 4,500 എംഎഎച്ച് ആണ് ബാറ്ററി. ക്വാൽകോം സ്നാപ്ഡ്രാഗൺ 680 പ്രോസസർ, 8 ജിബി റാം എന്നിവയാണ് ഇതിന്റെ സവിശേഷതകൾ. ഈ സ്മാർട് ഫോൺ 4ജിബി + 64ജിബി, 6ജിബി + 128ജിബി കോൺഫിഗറേഷനിൽ യഥാക്രമം 12,999 രൂപയ്ക്കും 14,999 രൂപയ്ക്കും ലഭിക്കും. വൺപ്ലസ് 10ആർ 5ജി പം ബ്ലൂ ആമസോൺ ഉത്സവ സീസണിലെ സ്പെഷൽ ആണ്. ഈ സ്മാർട് ഫോൺ ബാങ്ക്, ആമസോൺ പേ ഓഫറുകൾ ഉൾപ്പെടെ 28,499 രൂപയ്ക്ക് ലഭിക്കും.

Verified by MonsterInsights