ഉഷ്ണതരംഗത്തില്‍ ഗ്രാമങ്ങൾ പകലും രാത്രിയും വെന്തുരുകുന്നു. ഇതിനിടെ രാത്രിയും പകലും മണിക്കൂറുകളോളം അപ്രഖ്യാപതവും പ്രഖ്യാപിതവുമായ കറണ്ട് കട്ട് നാട്ടുകാരെ വലക്കുന്നകാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിലെ പട്ടണവും മലയോരപ്രദേശങ്ങളില്ഡ പലേടത്തും വൈദ്യുതി മുടക്കം പതിവാകുന്നു.അടുത്തിടെയായി അപ്രഖ്യാപിത വൈദ്യുതി മുടക്കവും പ്രഖ്യാപിമുടക്കവും പതിവായതോടെ വ്യാപാര സ്ഥാപനങ്ങളുൾപ്പെടെ പ്രതസന്ധിയിലാണ്. എല്ലായിടങ്ങളിലും രാപകൽഭേദമെന്യേ മണിക്കൂറുകളോളമാണ് വൈദ്യുതി മുടങ്ങുന്നത്.
പകല്‍ അടിക്കടി വൈദ്യുതി തടസ്സപ്പെടുന്നത് കച്ചവടക്കാർവൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു. ഏപ്രിലിൽ മുന്നറിയപ്പോടെ ആറ് ദിവസും പകല്‍ മുഴുവന്‍ പണിയുടെ പേരില്‍ വൈദ്യുതി മുടക്കി. ലൈന്‍-വൈദ്യുതി പോസ്റ്റുകള്‍ മാറ്റല്‍, മരച്ചില്ലകള്‍ വെട്ടിമാറ്റല്‍, തുടങ്ങിയ പേരുകകളിലാണ് പകല്‍ സമയങ്ങളില്‍ കറണ്ട് കട്ട് ചെയ്യുന്നത്.
